<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 08:13:51 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഉപയോക്താക്കൾക്കുള്ള വരുമാന പങ്കിടൽ പദ്ധതി അവസാനിപ്പിച്ച് ഇലോൺ മസ്‍ക്; അവസാന പണമിടപാട് സെപ്റ്റംബർ 11ന്]]></title>
            <link>https://www.asianetnews.com/web-technology/elon-musk-ends-x-creator-revenue-sharing-program-final-payment-on-september-11-articleshow-2rgodg2</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/elon-musk-ends-x-creator-revenue-sharing-program-final-payment-on-september-11-articleshow-2rgodg2</guid>
            <pubDate>Sun, 09 Aug 2026 13:45:36 +0530</pubDate>
            <description><![CDATA[ഇലോൺ മസ്കിന്റെ എക്സ്, നിലവിലുള്ള ക്രിയേറ്റർ റവന്യൂ ഷെയറിങ് പദ്ധതി അവസാനിപ്പിക്കുകയാണ്. യഥാർത്ഥ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഒറിജിനൽ കണ്ടന്റ് റിവാർഡ്സ്' എന്ന പേരിൽ പുതിയൊരു പദ്ധതി അവതരിപ്പിക്കുന്നു. പഴയ പദ്ധതിയിലെ അവസാന പേയ്&zwnj;മെന്റുകൾ, പുതിയ പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് ഇതിൽ വിശദീകരിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kms22t1ph22rh311v4rvphjx,imgname-elon-musk-joins-trump-modi-call-iran-war-discussion-hormuz-strait-geopolitics-us-india-relations-4-1774662543414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇലോൺ മസ്&zwj;കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സ് വലിയ മാറ്റത്തിനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിലൂടെ വരുമാനം നേടാൻ അവസരം നൽകിയിരുന്ന ക്രിയേറ്റർ റവന്യൂ ഷെയറിങ് പദ്ധതി അവസാനിപ്പിക്കുകയാണ് എക്സ്. പദ്ധതിയിൽ നിലവിലുള്ള അർഹരായ ഉപയോക്താക്കൾക്കുള്ള അവസാന പേയ്മെന്റ് സെപ്റ്റംബർ 11ഓടെ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;പദ്ധതിയിലേക്കുള്ള പുതിയ രജിസ്ട്രേഷനും ഓഗസ്റ്റ് 7 മുതൽ എക്സ് അവസാനിപ്പിച്ചു. പ്ലാറ്റ്ഫോമിൽ ഉള്ളടക്കം പങ്കുവയ്ക്കുകയും അതിന് ലഭിക്കുന്ന ഇടപെടലുകളുടെ അടിസ്ഥാനത്തിൽ വരുമാനം നേടുകയും ചെയ്യാനുള്ള അവസരമാണ് റവന്യൂ ഷെയറിങ് പദ്ധതി വഴി ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്. എന്നാൽ പണം നേടുന്നതിനായി പ്രീമിയം എക്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നത്.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് പദ്ധതി അവസാനിപ്പിക്കുന്നത്?&lt;/h2&gt;&lt;p&gt;ക്രിയേറ്റർമാർക്കുള്ള പദ്ധതിയുടെ പ്രോത്സാഹന ഘടന ശരിയായ രീതിയിലായിരുന്നില്ലെന്നാണ് എക്സിന്റെ ക്രിയേറ്റേഴ്സ് വിഭാഗം മേധാവി അലെഗ്ര ജാക്കിയ പറയുന്നത്. പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് പകരം മറ്റുള്ളവർ നേരത്തെ തയ്യാറാക്കിയ ഉള്ളടക്കം വീണ്ടും ഉപയോഗിച്ച് പണം നേടാൻ പലരും ശ്രമിച്ചതായി അവർ ചൂണ്ടിക്കാട്ടി. ഇതോടെ പ്ലാറ്റ്ഫോമിൽ യഥാർഥവും പുതിയതുമായ ഉള്ളടക്കത്തിന്റെ അളവ് കുറയുന്ന സാഹചര്യമുണ്ടായെന്നും എക്സ് വിലയിരുത്തുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതി ആരംഭിക്കുകയാണ് എക്സ്. കൂടുതൽ നിയമങ്ങളും നിയന്ത്രണങ്ങളും കൂട്ടിച്ചേർക്കുന്നതിന് പകരം, ആദ്യഘട്ടം മുതൽ തന്നെ യഥാർഥവും ക്രിയാത്മകവുമായ ഉള്ളടക്കത്തിന് പ്രതിഫലം നൽകുന്ന പുതിയ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചതെന്ന് കമ്പനി വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;നിലവിലെ ഉപയോക്താക്കൾക്ക് മൂന്ന് പേയ്മെന്റുകൾ&lt;/h2&gt;&lt;p&gt;പഴയ റവന്യൂ ഷെയറിങ് പദ്ധതി പൂർണമായും അവസാനിക്കുന്നതിന് മുമ്പ് നിലവിലെ ഉപയോക്താക്കൾക്ക് മൂന്ന് പേയ്മെന്റുകൾ ലഭിക്കും. സാധാരണ പേയ്മെന്റ് ഷെഡ്യൂൾ പ്രകാരം ഓഗസ്റ്റ് 14നും ഓഗസ്റ്റ് 28നും രണ്ട് പേയ്മെന്റുകൾ ലഭിക്കും. സെപ്റ്റംബർ 7 വരെ നേടിയ വരുമാനത്തിനുള്ള അവസാന പേയ്മെന്റ് സെപ്റ്റംബർ 11ഓടെ ലഭിക്കുമെന്നാണ് എക്സ് അറിയിച്ചിരിക്കുന്നത്.&lt;/p&gt;&lt;h2&gt;പുതിയ ക്രിയേറ്റർ പദ്ധതിയിൽ എന്താണ് പ്രത്യേകത?&lt;/h2&gt;&lt;p&gt;ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതിയിലൂടെ പ്ലാറ്റ്ഫോമിൽ പുതിയ ആശയങ്ങൾ, അറിവ്, റിപ്പോർട്ടിങ്, സർഗാത്മകത, അഭിപ്രായങ്ങൾ എന്നിവ അവതരിപ്പിക്കുന്ന ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകാനാണ് എക്സ് ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;p&gt;മറ്റുള്ളവരുടെ ഉള്ളടക്കം പുനഃപ്രസിദ്ധീകരിക്കുന്നതിനോ കുറഞ്ഞ പരിശ്രമത്തിൽ തയ്യാറാക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിനോ പകരം സ്വന്തം ആശയങ്ങളും കഴിവുകളും ഉപയോഗിച്ച് ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കായിരിക്കും കൂടുതൽ പ്രാധാന്യം. പുതിയ സംവിധാനത്തിൽ അർഹരായ ക്രിയേറ്റർമാർക്ക് അവരുടെ ഒറിജിനൽ ഉള്ളടക്കത്തിന് ലഭിക്കുന്ന യോഗ്യതയുള്ള ഇംപ്രഷനുകളുടെ അടിസ്ഥാനത്തിൽ വരുമാനം ലഭിക്കും. അക്കൗണ്ടും ഉള്ളടക്കവും പദ്ധതിയുടെ നിബന്ധനകൾ പാലിക്കുന്നിടത്തോളം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പേയ്മെന്റ് ലഭിക്കും.&lt;/p&gt;&lt;h2&gt;ഏത് ഉള്ളടക്കത്തിനാണ് പ്രതിഫലം?&lt;/h2&gt;&lt;p&gt;ഉപയോക്താവ് സ്വന്തം ശബ്ദം, കാഴ്ചപ്പാട്, അറിവ്, സർഗാത്മകത എന്നിവ പ്രതിഫലിപ്പിച്ച് വ്യക്തിപരമായി സൃഷ്ടിക്കുന്ന ഉള്ളടക്കത്തെയാണ് എക്സ് ഒറിജിനൽ കണ്ടന്റായി കണക്കാക്കുന്നത്. ത്രെഡ്&zwj;സ്, വീഡിയോകൾ, മീമുകൾ, സ്വന്തം റിപ്പോർട്ടുകൾ, വിശകലനങ്ങൾ, അഭിപ്രായങ്ങൾ, പ്രതികരണങ്ങൾ, ചിത്രങ്ങൾ, ഗ്രാഫിക്സ്, ചിത്രീകരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. നിലവിലുള്ള ഉള്ളടക്കത്തെ സ്വന്തം പശ്ചാത്തലം, വിശകലനം, വിവരണം, ഹാസ്യം, സർഗാത്മകമായ എഡിറ്റിങ് തുടങ്ങിയവ ഉപയോഗിച്ച് കാര്യമായ രീതിയിൽ മാറ്റി അവതരിപ്പിക്കുന്ന ഉള്ളടക്കത്തിനും പദ്ധതിയിൽ അർഹത ലഭിക്കാം.&lt;/p&gt;&lt;h2&gt;പദ്ധതിയിൽ ചേരാൻ യോഗ്യത എന്തെല്ലാം?&lt;/h2&gt;&lt;p&gt;പുതിയ ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതിയിൽ ചേരാൻ കുറഞ്ഞത് 18 വയസുണ്ടായിരിക്കണം. പദ്ധതി ലഭ്യമായ രാജ്യത്ത് താമസിക്കുന്നവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. വ്യക്തിഗത അക്കൗണ്ടോ ബിസിനസ് അക്കൗണ്ടോ ഉണ്ടായിരിക്കണം. കൂടാതെ പ്രീമിയം എക്സ് പദ്ധതിയിൽ അംഗത്വവും വേണം. അക്കൗണ്ടിന് കുറഞ്ഞത് 500 സ്ഥിരീകരിച്ച അനുയായികൾ ഉണ്ടായിരിക്കണം. കഴിഞ്ഞ 90 ദിവസത്തിനിടെ സ്ഥിരീകരിച്ച ഉപയോക്താക്കളിൽനിന്ന് ഹോം ടൈംലൈനിൽ കുറഞ്ഞത് 500,000 ഇംപ്രഷനുകളും ലഭിച്ചിരിക്കണം. മറുപടികൾക്ക് ലഭിക്കുന്ന ഇംപ്രഷനുകൾ ഈ കണക്കിൽ ഉൾപ്പെടില്ല. സ്ഥിരമായി ഒറിജിനൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതും നിർബന്ധമാണ്.&lt;/p&gt;&lt;h2&gt;എങ്ങനെ അപേക്ഷിക്കാം?&lt;/h2&gt;&lt;p&gt;ക്രിയേറ്റർ സ്റ്റുഡിയോ വഴിയാണ് പുതിയ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ ഫലം മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ അറിയിക്കുമെന്ന് എക്സ് വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷ നിരസിക്കപ്പെട്ടാൽ ഒരിക്കൽ അപ്പീൽ നൽകാം. അപ്പീലും നിരസിക്കപ്പെട്ടാൽ, എല്ലാ യോഗ്യതകളും തുടർന്നും പാലിക്കുന്നുണ്ടെങ്കിൽ 90 ദിവസത്തിന് ശേഷം വീണ്ടും അപേക്ഷിക്കാനാകും. പുതിയ പദ്ധതിയിലെ ആദ്യ പേയ്മെന്റ് ഓഗസ്റ്റ് 28ന് നൽകും. സെപ്റ്റംബർ 8നോ അതിന് ശേഷമോ പുതിയ പദ്ധതിയിൽ ചേരാൻ യോഗ്യത നേടുന്ന നിലവിലെ റവന്യൂ ഷെയറിങ് ക്രിയേറ്റർമാർക്ക് ആദ്യ പേയ്മെന്റ് സെപ്റ്റംബർ 25ന് ലഭിക്കുമെന്നും എക്സ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/elon-musk-ends-x-creator-revenue-sharing-program-final-payment-on-september-11-articleshow-2rgodg2"/>
        </item>
        <item>
            <title><![CDATA[വീഡിയോ എഡിറ്റിംഗ് ഇനി നിമിഷങ്ങൾ കൊണ്ട്; ഈ നാല് എഐ ടൂളുകൾ സൗജന്യമായി പരീക്ഷിക്കാം]]></title>
            <link>https://www.asianetnews.com/web-technology/four-free-ai-video-editing-tools-every-content-creator-should-try-articleshow-3pmt6ac</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/four-free-ai-video-editing-tools-every-content-creator-should-try-articleshow-3pmt6ac</guid>
            <pubDate>Wed, 19 Aug 2026 12:31:16 +0530</pubDate>
            <description><![CDATA[&lt;p&gt;എഐ ടൂളുകൾ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് ജോലികൾ വേഗത്തിൽ ചെയ്യാം. റീൽസ്, യൂട്യൂബ് വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ തയ്യാറാക്കാൻ സഹായിക്കുന്ന ക്യാപ്&zwj;കട്ട്, ഇൻവീഡിയോ എഐ, യൂട്യൂബ് ക്രിയേറ്റ്, ഡാവിഞ്ചി റിസോൾവ് തുടങ്ങിയ സൗജന്യ ആപ്പുകളെയും അവയുടെ സവിശേഷതകളെയും ലേഖനം പരിചയപ്പെടുത്തുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ccq6547wmgw5ry66tr0jht,imgname-ai-video-editing-1787122391203.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വീ&lt;/strong&gt;ഡിയോ എഡിറ്റിംഗിന് ഇനി മണിക്കൂറുകൾ ചെലവഴിക്കേണ്ടതില്ല. ഓട്ടോമാറ്റിക് ക്യാപ്ഷൻ, ബാക്ക്ഗ്രൗണ്ട് റിമൂവൽ, നോയിസ് റിഡക്ഷൻ തുടങ്ങി നിരവധി ജോലികൾ നിർമിതബുദ്ധി ടൂളുകൾ വേഗത്തിൽ ചെയ്തുതരും. ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് പരീക്ഷിക്കാവുന്ന ചില സൗജന്യ, സൗജന്യ പ്ലാൻ അടിസ്ഥാനമാക്കിയുള്ള വീഡിയോ എഡിറ്റിംഗ് ആപ്പുകൾ ഇതാ.&lt;/p&gt;&lt;h2&gt;റീൽസും ഷോർട്&zwj;സും; ക്യാപ്&zwj;കട്ട് എളുപ്പം&lt;/h2&gt;&lt;p&gt;ഷോർട്ട് വീഡിയോ കണ്ടന്റ് തയ്യാറാക്കുന്നവർക്ക് ക്യാപ്&zwj;കട്ട് ഉപയോഗിക്കാൻ എളുപ്പമുള്ള ഓപ്ഷനാണ്. ഓട്ടോമാറ്റിക് ക്യാപ്ഷൻ, ബാക്ക്ഗ്രൗണ്ട് റിമൂവൽ, നോയിസ് റിഡക്ഷൻ തുടങ്ങിയ എഐ സഹായിത ഫീച്ചറുകൾ ഇതിലുണ്ട്. സംസാരിക്കുന്ന വീഡിയോകൾ, അഭിമുഖങ്ങൾ, ട്യൂട്ടോറിയലുകൾ എന്നിവയിൽ ഓട്ടോമാറ്റിക് ക്യാപ്ഷൻ ഏറെ പ്രയോജനപ്പെടും. ടെംപ്ലേറ്റുകൾ, ഇഫക്റ്റുകൾ, മ്യൂസിക് എന്നിവ ഉപയോഗിച്ച് വേഗത്തിൽ വീഡിയോകൾ തയ്യാറാക്കാനും സാധിക്കും. എന്നാൽ എല്ലാ എഐ ഫീച്ചറുകളും സൗജന്യമായി ലഭിക്കണം എന്നില്ല.&lt;/p&gt;&lt;h2&gt;സ്ക്രിപ്റ്റ് നൽകിയാൽ വീഡിയോ; ഇൻവീഡിയോ എഐ&lt;/h2&gt;&lt;p&gt;സ്ക്രിപ്റ്റിൽ നിന്ന് വീഡിയോ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇൻവീഡിയോ എഐ പരിഗണിക്കാം. ടെക്സ്റ്റ് നൽകിയാൽ സ്ക്രിപ്റ്റ്, ദൃശ്യങ്ങൾ, വോയ്സ് ഓവർ, സബ്ടൈറ്റിലുകൾ, മ്യൂസിക് എന്നിവ ഉൾപ്പെടുത്തി ഒരു പ്രാഥമിക വീഡിയോ തയ്യാറാക്കാൻ നിർമിതബുദ്ധി സഹായിക്കും. എക്സ്പ്ലെയ്നർ വീഡിയോകൾ, വിദ്യാഭ്യാസ കണ്ടന്റ്, ലിസ്റ്റിക്കിളുകൾ, ഫേസ്ലെസ് വീഡിയോകൾ എന്നിവ തയ്യാറാക്കുന്നവർക്ക് ഇത് ഉപകാരപ്പെടും. എന്നാൽ സൗജന്യ പ്ലാനിൽ ഉപയോഗപരിധിയും എക്സ്പോർട്ട് ചെയ്യുന്ന വീഡിയോകളിൽ വാട്ടർമാർക്കും ഉണ്ടാകും.&lt;/p&gt;&lt;h2&gt;യൂട്യൂബ് ക്രിയേറ്റർമാർക്ക് യൂട്യൂബ് ക്രിയേറ്റ്&lt;/h2&gt;&lt;p&gt;യൂട്യൂബ് കേന്ദ്രീകരിച്ച് മൊബൈലിൽ വീഡിയോ തയ്യാറാക്കുന്നവർക്ക് യൂട്യൂബ് ക്രിയേറ്റ് മികച്ച ഓപ്ഷനാണ്. ഓട്ടോമാറ്റിക് ക്യാപ്ഷൻ, ഓഡിയോ ക്ലീനപ്പ്, ബീറ്റ് മാച്ചിംഗ്, വോയ്സ് ഓവർ, മ്യൂസിക്, ഇഫക്റ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ആപ്പിലുണ്ട്. നിർമിതബുദ്ധിയുടെ സഹായത്തോടെ ഷോർട്ട് വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കാനും തിരഞ്ഞെടുത്ത ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് പ്രാഥമിക എഡിറ്റ് സൃഷ്ടിക്കാനും ചില ഫീച്ചറുകൾ സഹായിക്കും. എന്നാൽ എല്ലാ നിർമിതബുദ്ധി ടൂളുകളും എല്ലാ ഉപയോക്താക്കൾക്കും ലഭിക്കണമെന്നില്ല.&lt;/p&gt;&lt;h2&gt;കൂടുതൽ നിയന്ത്രണം വേണോ? ഡാവിഞ്ചി റിസോൾവ്&lt;/h2&gt;&lt;p&gt;വലിയ യൂട്യൂബ് വീഡിയോകൾ, പോഡ്&zwj;കാസ്റ്റുകൾ, ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ തുടങ്ങിയവ എഡിറ്റ് ചെയ്യണമെങ്കിൽ ഡാവിഞ്ചി റിസോൾവ് കൂടുതൽ അനുയോജ്യമാണ്. സൗജന്യ പതിപ്പിൽ വീഡിയോ എഡിറ്റിംഗ്, കളർ കറക്ഷൻ, വിഷ്വൽ ഇഫക്റ്റുകൾ, മോഷൻ ഗ്രാഫിക്സ്, ഓഡിയോ ടൂളുകൾ എന്നിവ ലഭിക്കും. എന്നാൽ ഡാവിഞ്ചി റിസോൾവിലെ ചില വിപുലമായ എഐ ഫീച്ചറുകൾ പണമടച്ച സ്റ്റുഡിയോ പതിപ്പിൽ മാത്രമാണ് ലഭിക്കുക. മൊബൈൽ എഡിറ്റർമാരെ അപേക്ഷിച്ച് പഠിക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരും.&lt;/p&gt;&lt;h2&gt;ഏതാണ് തിരഞ്ഞെടുക്കേണ്ടത്?&lt;/h2&gt;&lt;p&gt;റീൽസും ഷോർട്&zwj;സും തയ്യാറാക്കാൻ ക്യാപ്&zwj;കട്ട്, സ്ക്രിപ്റ്റിൽ നിന്ന് വീഡിയോ തയ്യാറാക്കാൻ ഇൻവീഡിയോ എഐ, യൂട്യൂബ് കേന്ദ്രീകരിച്ചുള്ള മൊബൈൽ എഡിറ്റിംഗിന് യൂട്യൂബ് ക്രിയേറ്റ്, കൂടുതൽ പ്രൊഫഷണൽ നിയന്ത്രണത്തിന് ഡാവിഞ്ചി റിസോൾവ് എന്നിവ പരിഗണിക്കാം. സൗജന്യ പ്ലാനുകളിൽ നിർമിതബുദ്ധി ഉപയോഗപരിധി, വാട്ടർമാർക്ക്, പ്രീമിയം ഫീച്ചറുകൾ തുടങ്ങിയ നിയന്ത്രണങ്ങൾ വ്യത്യസ്&zwj;തമായിരിക്കും. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ പ്ലാറ്റ്&zwnj;ഫോമിന്റെയും സൗജന്യ പ്ലാനിൽ ലഭിക്കുന്ന ഫീച്ചറുകൾ പരിശോധിക്കുന്നത് നല്ലതാണ്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/four-free-ai-video-editing-tools-every-content-creator-should-try-articleshow-3pmt6ac"/>
        </item>
        <item>
            <title><![CDATA[ഗാസ മുതൽ ഇറാൻ വരെ വ്യാജ ദൃശ്യങ്ങൾ; ഞെട്ടിച്ച് ഗൂഗിൾ എർത്ത് എഐ പരീക്ഷണം; മണിക്കൂറുകൾക്കകം ഫീച്ചർ പിൻവലിച്ചു]]></title>
            <link>https://www.asianetnews.com/web-technology/google-earth-ai-feature-pulled-within-hours-after-fake-images-flooded-the-internet-articleshow-3qlqg5z</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-earth-ai-feature-pulled-within-hours-after-fake-images-flooded-the-internet-articleshow-3qlqg5z</guid>
            <pubDate>Sun, 02 Aug 2026 08:43:16 +0530</pubDate>
            <description><![CDATA[ഗൂഗിൾ എർത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ദൃശ്യങ്ങൾ മാറ്റാൻ അനുവദിച്ച 'നാനോ ബനാന 2' എന്ന പുതിയ ഫീച്ചർ ഗൂഗിൾ പിൻവലിച്ചു. ഉപയോക്താക്കൾ ഗാസയിലെ ബോംബ് സ്ഫോടനം പോലുള്ള യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ചതോടെ, തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ഈ നടപടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz07e34yg85vhqjrswqjhhj4,imgname-google-earth-n-1785640455326.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;വതരിപ്പിച്ച് മണിക്കൂറുകൾക്കകം ഗൂഗിൾ എർത്തിന്റെ പുതിയ ഫീച്ചർ &amp;nbsp;പിൻവലിച്ച് ടെക്ക് ഭീമനായ ഗൂഗിൾ. ഉപയോക്താക്കൾ സൃഷ്&zwj;ടിച്ച യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ചയാണ് ഗൂഗിൾ എർത്തിൽ &lsquo;നാനോ ബനാന 2&rsquo; എന്ന നിർമിത ബുദ്ധി സംവിധാനം അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഉപഗ്രഹ ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും പുതിയ ഘടകങ്ങൾ ചേർക്കാനും സാധിക്കുന്ന തരത്തിലായിരുന്നു ഈ സൗകര്യം.&lt;/p&gt;&lt;p&gt;ലോകത്തെ പുതിയ രീതിയിൽ സങ്കൽപ്പിക്കാനും പഴയ കാല ദൃശ്യങ്ങൾ പുനഃസൃഷ്&zwj;ടിക്കാനും ഈ ഫീച്ചർ സഹായിക്കുമെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം. എന്നാൽ ഫീച്ചർ ലഭ്യമായതിന് പിന്നാലെ നിരവധി പേർ ഇത് ഉപയോഗിച്ച് വ്യാജവും ആശയക്കുഴപ്പം സൃഷ്&zwj;ടിക്കാൻ സാധ്യത ഉള്ളതുമായ ചിത്രങ്ങൾ നിർമിച്ചു.&lt;/p&gt;&lt;h2&gt;ഗാസയിൽ ബോംബ് കുഴിയും ഇറാനിൽ ആണവ നിലയവും&lt;/h2&gt;&lt;p&gt;എഐ ഗവേഷകനായ ഹെൻക് വാൻ എസ്, ഈ ഫീച്ചർ ഉപയോഗിച്ച് ഇറാനിൽ ഒരു ആണവ നിലയവും ഗാസയിലെ ഒരു ആശുപത്രിക്ക് സമീപം ബോംബ് പതിച്ചതുപോലുള്ള ദൃശ്യവും സൃഷ്&zwj;ടിച്ചതായി അറിയിച്ചു. ഇത്തരം ചിത്രങ്ങൾ യഥാർഥമാണെന്ന് തെറ്റിദ്ധരിച്ചാൽ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ അതിവേഗം പ്രചരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ അഭയാർഥികളുടെ തിരക്ക് കാണിക്കുന്ന വ്യാജ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു. ഗൂഗിൾ എർത്ത് കഴിഞ്ഞ 20 വർഷമായി ലോകം ആശ്രയിക്കുന്ന ഭൂമിശാസ്ത്ര വിവരങ്ങളുടെ പ്രധാന ഉറവിടമാണെന്നും ഇപ്പോൾ അതിൽ വ്യാജ ദൃശ്യങ്ങൾ സൃഷ്&zwj;ടിക്കാനുള്ള സൗകര്യം ചേർന്നത് ആശങ്കാജനകമാണെന്നും ഹെൻക് വാൻ എസ് പറഞ്ഞു.&lt;/p&gt;&lt;h2&gt;9/11 ആക്രമണത്തിന് സമാനമായ വ്യാജ ചിത്രങ്ങളും പുറത്ത്&lt;/h2&gt;&lt;p&gt;ഈ ഫീച്ചർ ഉപയോഗിച്ച് ചിലർ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണമായ 9/11 സംഭവത്തിന് സമാനമായ വ്യാജ ചിത്രങ്ങളും നിർമിച്ചു. ഗൂഗിൾ എർത്ത് ഗവേഷകർക്കും ഓപ്പൺ സോഴ്സ് ഡാറ്റകൾ ശേഖരിക്കുന്ന ഗവേഷണ &amp;nbsp;വിദഗ്ധർക്കും പ്രധാനപ്പെട്ട ഒരു ടൂളാണ്. നഗര വികസനം, പരിസ്ഥിതി മാറ്റങ്ങൾ തുടങ്ങിയവ വർഷങ്ങളിലെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് പഠിക്കാൻ ഇത് സഹായിക്കുന്നു.&lt;/p&gt;&lt;h2&gt;കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും&lt;/h2&gt;&lt;p&gt;വ്യാജ വിവരങ്ങളുടെ വ്യാപനം തടയാൻ കൂടുതൽ ശക്തമായ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതുവരെ ഈ ഫീച്ചർ പിൻവലിക്കുകയാണെന്ന് ഗൂഗിൾ അറിയിച്ചു. &ldquo;ലോകത്തെക്കുറിച്ചുള്ള വിശ്വസനീയമായ കാഴ്ചയ്ക്കായി ആളുകൾ ഗൂഗിൾ എർത്തിനെ ആശ്രയിക്കുന്നു. ഈ സൗകര്യം പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്നവരുണ്ടെങ്കിലും, ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായി തോന്നുന്ന നിർമിത ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും ശ്രദ്ധയിൽപ്പെട്ടു,&rdquo; എന്ന് ഗൂഗിൾ പ്രസ്&zwj;താവനയിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;എഐ ഉപയോഗിച്ച് സൃഷ്&zwj;ടിച്ച ചിത്രങ്ങൾ തിരിച്ചറിയാൻ &lsquo;സിന്ത് ഐഡി&rsquo; സംവിധാനം ഉപയോഗിക്കാമെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ &lsquo;നാനോ ബനാന&rsquo; ഉപയോഗിച്ച് സൃഷ്&zwj;ടിച്ച ചിത്രങ്ങൾ നിർമിത ബുദ്ധി സൃഷ്&zwj;ടികളാണെന്ന് തിരിച്ചറിയുന്നതിൽ ഈ സംവിധാനത്തിനും പിഴവുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. വ്യാജ ദൃശ്യങ്ങൾ എളുപ്പത്തിൽ സൃഷ്&zwj;ടിക്കാൻ കഴിയുന്ന കാലത്ത് നിർമിത ബുദ്ധി ഉപകരണങ്ങളുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്നത് സാങ്കേതിക കമ്പനികൾ നേരിടുന്ന വലിയ വെല്ലുവിളിയായി മാറുകയാണ് എന്ന് ഈ പുതിയ സംഭവം തെളിയിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-earth-ai-feature-pulled-within-hours-after-fake-images-flooded-the-internet-articleshow-3qlqg5z"/>
        </item>
        <item>
            <title><![CDATA[മുൻ കാമുകിയെ കൊല്ലുമെന്ന് ചാറ്റ്‍ജിപിടിയോട് പറഞ്ഞു; പൊലീസിനെ വിളിച്ച് ഓപ്പൺഎഐ, യുവാവ് കുടുങ്ങി]]></title>
            <link>https://www.asianetnews.com/web-technology/man-told-chatgpt-he-planned-to-kill-his-ex-openai-alerted-the-fbi-articleshow-3vxe1ws</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/man-told-chatgpt-he-planned-to-kill-his-ex-openai-alerted-the-fbi-articleshow-3vxe1ws</guid>
            <pubDate>Tue, 18 Aug 2026 08:43:07 +0530</pubDate>
            <description><![CDATA[മുൻ കാമുകിയെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ചാറ്റ്ജിപിടിയോട് വെളിപ്പെടുത്തിയ യുവാവിനെ ഓപ്പൺഎഐയുടെ ഇടപെടൽ കുടുക്കി. സംഭാഷണത്തിലെ അപകടസാധ്യത തിരിച്ചറിഞ്ഞ ഓപ്പൺഎഐ വിവരം എഫ്ബിഐക്ക് കൈമാറിയതോടെ യുവാവ് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. ക്രിമിനൽ അന്വേഷണങ്ങളിൽ എഐയുടെ പങ്ക് വർധിക്കുന്നതും ഈ സംഭവം വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m09djjrvbqjny5apdkbr7gxb,imgname-ai-and-crime-1787022625563.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മു&lt;/strong&gt;ൻ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി ചാറ്റ്ജിപിടിയോട് പറഞ്ഞ യുവാവിനെതിരെ നടപടി. ചാറ്റ്ബോട്ടുമായുള്ള സംഭാഷണത്തിൽ യഥാർത്ഥ ലോകത്ത് അക്രമത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓപ്പൺഎഐ ഫെഡറൽ അധികൃതരെ വിവരം അറിയിച്ചതായാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. ഫ്ലോറിഡ സ്വദേശിയായ 25കാരൻ ഡാരൻ ഷൗവാണ് കേസിലെ പ്രതി. മുൻ കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് ഷൗ ചാറ്റ്ജിപിടിയിലൂടെ വിശദമായി സംസാരിച്ചിരുന്നതായാണ് ആരോപണം. സംഭാഷണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ഓപ്പൺഎഐ വിവരം എഫ്ബിഐക്ക് കൈമാറുകയായിരുന്നു.&lt;/p&gt;&lt;h2&gt;വേർപിരിഞ്ഞതിന് പിന്നാലെ ചാറ്റ്ജിപിടി ഉപയോഗിച്ചു&lt;/h2&gt;&lt;p&gt;ആറ് മാസം നീണ്ട ബന്ധം അവസാനിച്ചതിന് പിന്നാലെ മാർച്ചിലാണ് ഷൗ ചാറ്റ്ജിപിടി ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ആദ്യം വേർപിരിയലിനെക്കുറിച്ചും മുൻ കാമുകിയുടെ താൽപ്പര്യങ്ങൾ, അവൾ സന്ദർശിച്ചിരുന്ന സ്ഥലങ്ങൾ, തന്റെ അസൂയ, വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളുമായിരുന്നു ചർച്ച. എന്നാൽ പിന്നീട് സംഭാഷണങ്ങളുടെ സ്വഭാവം മാറി. ബലാത്സംഗം, കൊലപാതകം, ആത്മഹത്യ എന്നിവ ഉൾപ്പെടുന്ന പദ്ധതികളെക്കുറിച്ച് ഷൗ ചർച്ച ചെയ്യാൻ തുടങ്ങിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.&lt;/p&gt;&lt;h2&gt;&lsquo;ഈ മാസം അവസാനത്തോടെ കൊല്ലും&rsquo;&lt;/h2&gt;&lt;p&gt;കോടതി രേഖകൾ പ്രകാരം, മുൻ കാമുകിയെ ഈ മാസം അവസാനത്തോടെ കൊല്ലുമെന്ന് സൂചിപ്പിക്കുന്ന സന്ദേശം ഷൗ അയച്ചതായി ആരോപണമുണ്ട്. അവൾ തനിക്ക് സ്വന്തമാകുന്നില്ലെങ്കിൽ മറ്റാർക്കും അവളെ ലഭിക്കരുതെന്ന തരത്തിലുള്ള സന്ദേശവും ഇയാൾ അയച്ചതായി രേഖകളിലുണ്ട്. മുൻ കാമുകിയെ ഒരു ജിമ്മിന് സമീപം പൂക്കളുമായി കാത്തുനിന്ന ശേഷം, അവൾ തന്നെ നിരസിച്ചാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചും ഷൗ ചാറ്റ്ജിപിടിയോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.&lt;/p&gt;&lt;h2&gt;തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണ പദ്ധതിയും&lt;/h2&gt;&lt;p&gt;മുൻ കാമുകിയെ തോക്കിൻമുനയിൽ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും തടവിലാക്കുകയും ചെയ്യുന്നതിനെക്കുറിച്ചും ഇയാൾ ചാറ്റ്ബോട്ടിനോട് സംസാരിച്ചതായി ആരോപണമുണ്ട്. എആർ-15 മാതൃകയിലുള്ള റൈഫിൾ, ഗ്ലോക്ക് ഹാൻഡ്ഗൺ, 12-ഗേജ് ഷോട്ട്ഗൺ എന്നിവ ഉൾപ്പെടെ നിരവധി തോക്കുകൾ തനിക്ക് ലഭ്യമാണെന്നും ഷൗ പറഞ്ഞതായി കോടതി രേഖകളിൽ പറയുന്നു. തോക്കുകൾ, കെട്ടുന്നതിനുള്ള ഉപകരണങ്ങൾ, ലാറ്റക്സ് കൈയുറകൾ എന്നിവയുടെ ചിത്രങ്ങൾ മുൻ കാമുകിക്ക് അയച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടതായി റിപ്പോർട്ടുണ്ട്.&lt;/p&gt;&lt;h2&gt;ഓപ്പൺഎഐ എഫ്ബിഐയെ അറിയിച്ചു&lt;/h2&gt;&lt;p&gt;ചാറ്റുകളിലെ സന്ദേശങ്ങൾ പരിശോധിച്ച ശേഷം യഥാർത്ഥ ലോകത്ത് അക്രമം നടക്കാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പൺഎഐ ഫെഡറൽ അധികൃതരെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഷൗവിന്റെ ഏകദേശം രണ്ട് മാസത്തെ ചാറ്റ് ചരിത്രം ലഭിച്ചു. മെയ് മാസത്തിൽ ഷൗ അറസ്റ്റിലായി. ഗുരുതരമായ പിന്തുടരൽ, കൊല്ലുമെന്ന് രേഖാമൂലം ഭീഷണിപ്പെടുത്തൽ, മൊബൈൽ ഫോൺ നിയമവിരുദ്ധമായി ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.&lt;/p&gt;&lt;h2&gt;എട്ട് വർഷത്തെ പ്രൊബേഷൻ&lt;/h2&gt;&lt;p&gt;ഓഗസ്റ്റ് 13ന് മൂന്ന് കുറ്റങ്ങളിലും ഷൗ കുറ്റസമ്മതം നടത്തി. ജയിൽ ശിക്ഷയും ഗുരുതരമായ കുറ്റവാളി എന്ന രേഖയും ഒഴിവാക്കുന്ന ധാരണയുടെ ഭാഗമായാണ് കുറ്റസമ്മതം നടത്തിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് സർക്യൂട്ട് ജഡ്&zwj;ജി സ്കോട്ട് സുസ്&zwnj;കോവർ ഷൗവിന് എട്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചു. ആദ്യ രണ്ട് വർഷം കണങ്കാലിൽ നിരീക്ഷണ ഉപകരണം ധരിക്കണം. അതോടൊപ്പം അക്രമപരമായ പെരുമാറ്റം തടയുന്നതിനുള്ള ഇടപെടൽ പരിപാടി പൂർത്തിയാക്കുകയും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാകുകയും വേണം. മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നതിനും തോക്കുകൾ കൈവശം വയ്ക്കുന്നതിനും മുൻ കാമുകിയുമായി ബന്ധപ്പെടുന്നതിനും ഇയാൾക്ക് വിലക്കുണ്ട്.&lt;/p&gt;&lt;h2&gt;ക്രിമിനൽ അന്വേഷണങ്ങളിൽ എഐയും&lt;/h2&gt;&lt;p&gt;സെൻസിറ്റീവും ചിലപ്പോൾ അപകടകരവുമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആളുകൾ എഐ ചാറ്റ്ബോട്ടുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് സംഭവം. അടുത്തിടെ നിരവധി ക്രിമിനൽ അന്വേഷണങ്ങളിലും എഐ ഉപകരണങ്ങളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലെ വെടിവയ്പ്പ് അന്വേഷണത്തിലും ചാറ്റ്ജിപിടിയുടെ ഉപയോഗം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ പ്രതി ചാറ്റ്ബോട്ട് ഉപയോഗിച്ചിരുന്നതായി അധികൃതർ പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;ബെംഗളൂരുവിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് കൊലപാതക കേസുകളിലെ പ്രതികളിലൊരാൾ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെ മാസങ്ങളോളം ഗൂഗിൾ ജെമിനി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എഐ ചാറ്റ് ഹിസ്റ്ററികളിലേക്ക് പ്രവേശനം നേടാനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ട്. അപകടകരമായ സംഭാഷണങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ നേരത്തെ എഐ കമ്പനികൾ വിമർശനം നേരിട്ടിരുന്നെങ്കിലും, ഷൗ കേസിൽ സന്ദേശങ്ങൾ തിരിച്ചറിഞ്ഞ് അധികൃതരെ അറിയിച്ചതിലൂടെ കൂടുതൽ സജീവമായ സുരക്ഷാ സമീപനത്തിലേക്കാണ് കമ്പനികൾ നീങ്ങുന്നതെന്ന ചർച്ചയും ശക്തമാകുകയാണ്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/man-told-chatgpt-he-planned-to-kill-his-ex-openai-alerted-the-fbi-articleshow-3vxe1ws"/>
        </item>
        <item>
            <title><![CDATA[രോഗങ്ങൾക്ക് അന്ത്യം? എഐ നൽകുന്ന അത്ഭുത വാഗ്‍ദാനം;  വമ്പൻ പ്രവചനം]]></title>
            <link>https://www.asianetnews.com/web-technology/anthropic-ceo-predicts-ai-could-help-find-treatments-for-most-diseases-within-5-10-years-articleshow-65drmx5</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/anthropic-ceo-predicts-ai-could-help-find-treatments-for-most-diseases-within-5-10-years-articleshow-65drmx5</guid>
            <pubDate>Sun, 16 Aug 2026 15:46:30 +0530</pubDate>
            <description><![CDATA[&lt;p&gt;ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ പ്രവചനമനുസരിച്ച്, അടുത്ത 5-10 വർഷത്തിനുള്ളിൽ ഭൂരിഭാഗം മനുഷ്യരോഗങ്ങൾക്കും ചികിത്സ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും. ശാസ്ത്രീയ കണ്ടെത്തലുകളുടെ വേഗത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിലൂടെ, 50-100 വർഷത്തെ പുരോഗതി ചുരുങ്ങിയ കാലം കൊണ്ട് കൈവരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m04t58myk3eh23hdppqaexw8,imgname-ai-in-healthcare-1786868048542.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസ് അഥവാ എഐ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനും രോഗങ്ങളെ കൂടുതൽ ആഴത്തിൽ മനസിലാക്കാനും പുതിയ ചികിത്സാരീതികളുടെ കണ്ടെത്തൽ വേഗത്തിലാക്കാനും എഐ ഉപയോഗിക്കുന്നുണ്ട്. ഇതിനിടെ, അടുത്ത 5 മുതൽ 10 വർഷത്തിനുള്ളിൽ ഭൂരിഭാഗം മനുഷ്യരോഗങ്ങൾക്കും ചികിത്സ കണ്ടെത്താൻ എഐ സഹായിച്ചേക്കുമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് പ്രവചിച്ചു.&lt;/p&gt;&lt;h2&gt;എഐ വെറും ഡാറ്റ വിശകലനത്തിനുള്ള ഉപകരണമല്ല&lt;/h2&gt;&lt;p&gt;എക്സിലെ ഏറ്റവും പുതിയ കുറിപ്പിലൂടെയാണ് അമോഡെയ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എഐയുടെ അപകടസാധ്യതകളെക്കുറിച്ച് മാത്രമാണ് താൻ സംസാരിക്കുന്നതെന്ന വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. എഐയുടെ സാധ്യതകളും അപകടങ്ങളും ഒരുപോലെ പരിഗണിക്കണമെന്നാണ് തന്&zwj;റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ പ്രയോജനങ്ങളെക്കുറിച്ച് നേരത്തെയും താൻ സംസാരിച്ചിട്ടുണ്ടെന്ന് അമോഡെയ് ചൂണ്ടിക്കാട്ടി. എഐ മനുഷ്യരാശിക്ക് നൽകാൻ കഴിയുന്ന വലിയ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന &lsquo;മെഷീൻസ് ഓഫ് ലവിങ് ഗ്രേസ്&rsquo; എന്ന ലേഖനവും അദ്ദേഹം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.&lt;/p&gt;&lt;h2&gt;50 മുതൽ 100 വർഷത്തെ പുരോഗതി അഞ്ച് - പത്ത് വർഷത്തിൽ?&lt;/h2&gt;&lt;p&gt;വൈദ്യശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും എഐയുടെ സാധ്യതകൾ വളരെ വലുതാണെന്നാണ് അമോഡെയുടെ വിലയിരുത്തൽ. മെഡിക്കൽ ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപകരണം എന്നതിലുപരി, ജീവശാസ്ത്രജ്ഞർ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കാനും നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും എഐക്ക് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ശക്തമായ എഐ സാങ്കേതികവിദ്യകൾക്ക് ശാസ്ത്രീയ കണ്ടെത്തലുകളുടെ വേഗത കുറഞ്ഞത് 10 മടങ്ങെങ്കിലും വർധിപ്പിക്കാൻ കഴിയുമെന്നാണ് അമോഡെയുടെ കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ ജീവശാസ്ത്രരംഗത്ത് അടുത്ത 50 മുതൽ 100 വർഷത്തിനുള്ളിൽ ഉണ്ടാകുമായിരുന്ന പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;h2&gt;പിതാവിന്&zwj;റെ മരണം ഓർമയിൽ&lt;/h2&gt;&lt;p&gt;രോഗചികിത്സയിൽ എഐയുടെ സാധ്യതകളെക്കുറിച്ചുള്ള അമോഡെയുടെ പ്രതീക്ഷയ്ക്ക് വ്യക്തിപരമായൊരു പശ്ചാത്തലവുമുണ്ട്. ഹെപ്പറ്റൈറ്റിസ് സി ബാധിച്ചാണ് തന്റെ പിതാവ് മരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നേരിട്ട് പ്രവർത്തിക്കുന്ന ആന്റിവൈറൽ മരുന്നുകൾ വികസിപ്പിക്കുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു പിതാവിന്റെ മരണമെന്നും അദ്ദേഹം പറഞ്ഞു. സോഫോസ്ബുവിർ ഉൾപ്പെടെയുള്ള ഇത്തരം മരുന്നുകൾ ഹെപ്പറ്റൈറ്റിസ് സി ബാധിച്ച രോഗികളിൽ ഏകദേശം 95 ശതമാനം പേരെയും സുഖപ്പെടുത്താൻ കഴിയുന്നതാണെന്നും അത് നേരത്തെ ലഭ്യമായിരുന്നെങ്കിൽ തന്റെ പിതാവിനും പ്രയോജനപ്പെടുമായിരുന്നുവെന്നും അമോഡെയ് വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;ഡീമിസ് ഹസാബിസിനും സമാന പ്രതീക്ഷ&lt;/h2&gt;&lt;p&gt;എഐയും വൈദ്യശാസ്ത്രവും സംബന്ധിച്ച് സമാനമായ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുള്ള മറ്റൊരു പ്രമുഖനാണ് മുൻ ഗൂഗിൾ ഡീപ്പ്മൈൻഡ് മേധാവിയും നോബൽ സമ്മാന ജേതാവുമായ ഡീമിസ് ഹസാബിസ്. എഐയുടെ സഹായത്തോടെ വരും വർഷങ്ങളിൽ നിരവധി രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്നും ഒരുപക്ഷേ &lsquo;രോഗങ്ങളുടെ അവസാനം&rsquo; തന്നെ സാധ്യമാകുമെന്നും ഹസാബിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഒരു പുതിയ മരുന്ന് വികസിപ്പിക്കാൻ ശരാശരി 10 വർഷവും കോടിക്കണക്കിന് ഡോളറും ആവശ്യമായി വരാറുണ്ട്. എഐയുടെ സഹായത്തോടെ ഈ കാലയളവ് വർഷങ്ങളിൽ നിന്ന് മാസങ്ങളിലേക്കോ ആഴ്ചകളിലേക്കോ പോലും ചുരുക്കാൻ കഴിയുമെന്നാണ് ഹസാബിസിന്റെ പ്രതീക്ഷ. എന്നാൽ ഇത്തരം പ്രവചനങ്ങൾ ഇപ്പോഴും സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലുകളാണ്. ഭൂരിഭാഗം രോഗങ്ങൾക്കും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചികിത്സ കണ്ടെത്തുമെന്നത് ഉറപ്പായ ശാസ്ത്രീയ പ്രവചനമല്ല. എഐയുടെ യഥാർഥ സ്വാധീനം പുതിയ ഗവേഷണങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും ചികിത്സാരീതികളുടെ സുരക്ഷയും ഫലപ്രാപ്&zwj;തിയും ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/anthropic-ceo-predicts-ai-could-help-find-treatments-for-most-diseases-within-5-10-years-articleshow-65drmx5"/>
        </item>
        <item>
            <title><![CDATA[അസ്‌ട്ര: ഓപ്പൺഎഐയുടെ അപകടകാരിയായ പുതിയ എഐ മോഡൽ?]]></title>
            <link>https://www.asianetnews.com/web-technology/openai-delays-astra-release-over-powerful-cybersecurity-capabilities-articleshow-6pvewrs</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/openai-delays-astra-release-over-powerful-cybersecurity-capabilities-articleshow-6pvewrs</guid>
            <pubDate>Mon, 10 Aug 2026 10:20:41 +0530</pubDate>
            <description><![CDATA[ഓപ്പൺഎഐയുടെ പുതിയ എഐ മോഡലായ 'അസ്&zwnj;ട്ര'യുടെ സൈബർ സുരക്ഷാ ശേഷികൾ പ്രതീക്ഷിച്ചതിലും ശക്തമായതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് വൈകുമെന്ന് കമ്പനി അറിയിച്ചു. മോഡലിന് സങ്കീർണമായ സൈബർ ആക്രമണങ്ങൾ നടത്താൻ കഴിയുമോ എന്ന ആശങ്കയിൽ കൂടുതൽ സുരക്ഷാ പരിശോധനകൾ നടത്തുകയാണെന്ന് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzmta4hqxbn7hn4her3y1ee1,imgname-openai-astra-1786331337271.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിതുറന്ന് ഓപ്പൺഎഐയുടെ പുതിയ എഐ മോഡൽ &lsquo;അസ്&zwnj;ട്ര&rsquo;. മോഡലിന്റെ സൈബർ സുരക്ഷാ ശേഷികൾ പ്രതീക്ഷിച്ചതിലും ശക്തമാണെന്നും അതിനാൽ കൂടുതൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക ഉള്ളൂവെന്നും ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;പൊതുജനങ്ങളിൽ നിന്ന് അകറ്റിനിർത്താൻ ഉദ്ദേശമില്ല&lt;/h2&gt;&lt;p&gt;അസ്&zwnj;ട്രയെ തിരഞ്ഞെടുത്ത കുറച്ചുപേർക്ക് മാത്രം ലഭ്യമാക്കുകയെന്നത് ഓപ്പൺഎഐയുടെ ലക്ഷ്യമല്ലെന്ന് ആൾട്ട്മാൻ പറഞ്ഞു. ശക്തമായ എഐ മോഡലുകൾ പൊതുവായി ലഭ്യമാക്കുന്നതാണ് കമ്പനിയുടെ സമീപനമെന്നും എന്നാൽ അസ്&zwnj;ട്രയുടെ സൈബർ ശേഷികൾ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;സൈബർ ശേഷിയാണ് പ്രധാന ആശങ്ക&lt;/h2&gt;&lt;p&gt;അസ്&zwnj;ട്രയുടെ പ്രാഥമിക ആഭ്യന്തര പരിശോധനകളിലാണ് മോഡലിന്റെ സൈബർ കഴിവുകൾ സംബന്ധിച്ച് ആശങ്ക ഉയർന്നത്. മനുഷ്യരുടെ നിരന്തര ഇടപെടൽ ഇല്ലാതെ സങ്കീർണമായ സൈബർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും കഴിയുന്ന തരത്തിലേക്ക് മോഡൽ എത്തിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓപ്പൺഎഐയുടെ തയ്യാറെടുപ്പ് ചട്ടക്കൂട് പ്രകാരം, ശക്തമായ യഥാർഥ ലോക കമ്പ്യൂട്ടർ സംവിധാനങ്ങളിലെ ഗുരുതര സുരക്ഷാ വീഴ്ചകൾ സ്വതന്ത്രമായി കണ്ടെത്തുകയും അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ശേഷി &lsquo;നിർണായക&rsquo; സൈബർ ശേഷിയുടെ പരിധിയിൽ വരും. അസ്&zwnj;ട്ര ഈ പരിധിയിലെത്തിയിരിക്കാമെന്ന സാധ്യത തള്ളിക്കളയാനാകാത്ത സാഹചര്യത്തിലാണ് കൂടുതൽ സുരക്ഷാ പരിശോധനകൾ നടത്തുന്നത്.&lt;/p&gt;&lt;h2&gt;ആഭ്യന്തര പ്രവർത്തനങ്ങൾക്കും നിയന്ത്രണം&lt;/h2&gt;&lt;p&gt;അസ്&zwnj;ട്രയുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഓപ്പൺഎഐ ചില ആഭ്യന്തര പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മോഡലിന്റെ കഴിവുകൾക്കൊപ്പം സുരക്ഷാ നിയന്ത്രണങ്ങളും ശക്തമാക്കുകയാണ് ലക്ഷ്യം. എഐ മോഡലുകളുടെ കഴിവുകൾ അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളും അതേ വേഗത്തിൽ മുന്നേറേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്.&lt;/p&gt;&lt;p&gt;നിലവിലെ മോഡലുകളേക്കാൾ മുന്നിലോ?&lt;/p&gt;&lt;p&gt;ഓപ്പൺഎഐയുടെ നിലവിലെ ജിപിടി-5.6 സോൾ ഉൾപ്പെടെയുള്ള മോഡലുകൾക്ക് സൈബർ സുരക്ഷാ മേഖലയിൽ ശ്രദ്ധേയമായ കഴിവുകളുണ്ടെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അസ്&zwnj;ട്രയുടെ കാര്യത്തിൽ, അതിന്റെ സൈബർ ശേഷികൾ കൂടുതൽ ഉയർന്ന അപകടസാധ്യതയിലേക്ക് നീങ്ങുന്നുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.&lt;/p&gt;&lt;h2&gt;ഹഗ്ഗിങ് ഫേസ് സംഭവവും ചർച്ചയിൽ&lt;/h2&gt;&lt;p&gt;അടുത്തിടെ ഹഗ്ഗിങ് ഫേസിന്റെ സംവിധാനങ്ങളിൽ എഐ ഏജന്റ് കടന്നുകയറിയ സംഭവവും എഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കൂടുതൽ ശക്തമായ എഐ മോഡലുകൾ പുറത്തിറക്കുന്നതിന് മുമ്പ് അവയുടെ സുരക്ഷാ സംവിധാനങ്ങൾ കർശനമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നിട്ടുണ്ട്. അസ്&zwnj;ട്ര പൊതുജനങ്ങൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് ഓപ്പൺഎഐ ഇതുവരെ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. മോഡലിന്റെ കഴിവുകൾക്കൊപ്പം സുരക്ഷാ സംവിധാനങ്ങളും മതിയായ നിലയിലെത്തിയ ശേഷമായിരിക്കും അന്തിമ റിലീസ് എന്നാണ് സൂചന.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/openai-delays-astra-release-over-powerful-cybersecurity-capabilities-articleshow-6pvewrs"/>
        </item>
        <item>
            <title><![CDATA[മെറ്റയെ വിറപ്പിച്ച് കേന്ദ്രം; കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ മുതൽ എഐ പിഴവ് വരെ കടുത്ത ചോദ്യങ്ങൾ]]></title>
            <link>https://www.asianetnews.com/web-technology/india-to-question-meta-on-csam-ai-content-moderation-and-account-takedowns-during-high-level-meeting-articleshow-cidlkom</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/india-to-question-meta-on-csam-ai-content-moderation-and-account-takedowns-during-high-level-meeting-articleshow-cidlkom</guid>
            <pubDate>Wed, 05 Aug 2026 10:58:28 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളുടെ പ്രചാരണം, ഉള്ളടക്ക നിയന്ത്രണത്തിലെ പിഴവുകൾ തുടങ്ങിയ വിഷയങ്ങളിൽ മെറ്റയുടെ ആഗോള നേതൃത്വത്തോട് കേന്ദ്ര സർക്കാർ വിശദീകരണം തേടും. ഇന്ത്യ സന്ദർശിക്കുന്ന മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ നിയമപാലനം, അൽഗോരിതം പക്ഷപാതം എന്നിവയും ചർച്ചയാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz680dnsgf42km9fsvf9tbyk,imgname-meta-1785842382521.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കു&lt;/strong&gt;ട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ദൃശ്യവസ്&zwj;തുക്കളുടെ ((Child Sexual Abuse Material - സി.എസ്.എ.എം.) പ്രചാരണം തടയുന്നതിലെ വീഴ്ചകൾ, പ്രമുഖരുടെ അക്കൗണ്ടുകളുടെ ഉള്ളടക്കം തെറ്റായി നീക്കം ചെയ്യുന്നത്, കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ഉള്ളടക്ക നിയന്ത്രണം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ മെറ്റയുടെ ആഗോള നേതൃത്വത്തോട് കേന്ദ്ര സർക്കാർ വിശദീകരണം തേടും. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കുന്ന മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടക്കുന്ന കൂടിക്കാഴ്ചയിലാണ് ഈ വിഷയങ്ങൾ പ്രധാനമായും ഉന്നയിക്കുക.&lt;/p&gt;&lt;h2&gt;സിഎസ്എഎം, കൃത്രിമ ഉള്ളടക്കം; വിശദീകരണം തേടി സർക്കാർ&lt;/h2&gt;&lt;p&gt;കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ തടയാൻ മെറ്റ സ്വീകരിച്ച നടപടികളും കൃത്രിമമായി സൃഷ്ടിക്കുന്ന വിവരങ്ങളും ചിത്രങ്ങളും കണ്ടെത്തി നിയന്ത്രിക്കുന്ന സംവിധാനങ്ങളും സർക്കാർ പരിശോധിക്കും എന്ന് ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം സെക്രട്ടറി എസ് കൃഷ്&zwj;ണൻ പറഞ്ഞു. ഇത്രയും വലിയ സാങ്കേതിക കമ്പനിയായ മെറ്റയ്ക്ക് ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ ശക്തമായ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതാണെന്നും അവ എന്തുകൊണ്ട് ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന കാര്യം അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;പ്രമുഖരുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ വേണമെന്ന് കേന്ദ്രം&lt;/h2&gt;&lt;p&gt;സ്ഥിരീകരിച്ച അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും അധിക പരിശോധനാ സംവിധാനവും വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ നടപടികളെക്കുറിച്ചുള്ള സാമൂഹിക മാധ്യമ കുറിപ്പ് താൽക്കാലികമായി നിയന്ത്രിക്കപ്പെട്ട സംഭവവും ചർച്ചയാകും. പിന്നീട് കുറിപ്പ് പുനഃസ്ഥാപിച്ച മെറ്റ, എഐ അധിഷ്&zwj;ഠിതമായി സ്വയം പ്രവർത്തിക്കുന്ന ഉള്ളടക്ക നിയന്ത്രണ സംവിധാനത്തിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്&zwj;തികരമല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.&lt;/p&gt;&lt;h2&gt;നിയമപാലനവും അൽഗോരിതം പ്രവർത്തനവും ചർച്ചയിൽ&lt;/h2&gt;&lt;p&gt;ഇന്ത്യൻ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള മെറ്റയുടെ സംവിധാനങ്ങൾ, ദേശീയ സുരക്ഷ, പൊതുക്രമം, അൽഗോരിതത്തിന്റെ പക്ഷപാതം, ശുപാർശ സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയും ചർച്ചയിൽ ഉൾപ്പെടും. ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി മാത്രമല്ല, ആഗോള നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിലൂടെ കമ്പനിയുടെ ഉത്തരവാദിത്തം കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.&lt;/p&gt;&lt;h2&gt;സുരക്ഷിത പരിരക്ഷ പിൻവലിക്കണമെന്ന ആവശ്യം&lt;/h2&gt;&lt;p&gt;അതേസമയം, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവയ്ക്ക് ലഭിക്കുന്ന &lsquo;സേഫ് ഹാർബർ&rsquo; നിയമപരിരക്ഷ പിൻവലിക്കണമെന്ന് പാർലമെന്ററി സ്ഥിരംസമിതി ശുപാർശ ചെയ്തതായി സമിതി അധ്യക്ഷനും ഭാരതീയ ജനതാ പാർട്ടി എം പിയുമായ നിഷികാന്ത് ദുബെ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന നിയമവിരുദ്ധ ഉള്ളടക്കം ഫലപ്രദമായി തടയുന്നതിൽ ചില സാമൂഹിക മാധ്യമങ്ങൾ പരാജയപ്പെടുന്നുവെന്നും, അതേസമയം ഭരണവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/india-to-question-meta-on-csam-ai-content-moderation-and-account-takedowns-during-high-level-meeting-articleshow-cidlkom"/>
        </item>
        <item>
            <title><![CDATA[ഭാര്യ 45 ദിവസം മുമ്പേ ലീവ് പറഞ്ഞിട്ടും മാനേജർ സമ്മതിച്ചില്ല; ടെക്കിയുടെ റെഡ്ഡിറ്റ് പോസ്റ്റ് വൈറൽ!]]></title>
            <link>https://www.asianetnews.com/web-technology/techie-says-manager-denied-leave-despite-45-day-prior-notice-reddit-post-sparks-debat-articleshow-cmdisfr</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/techie-says-manager-denied-leave-despite-45-day-prior-notice-reddit-post-sparks-debat-articleshow-cmdisfr</guid>
            <pubDate>Thu, 13 Aug 2026 13:45:39 +0530</pubDate>
            <description><![CDATA[45 ദിവസത്തിലേറെ മുൻപ് അവധിക്ക് അപേക്ഷിച്ചിട്ടും ഇന്ത്യൻ ഐടി കമ്പനിയിലെ ജീവനക്കാരിക്ക് മാനേജർ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് യുവതിയുടെ ഭർത്താവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ്, ഇന്ത്യൻ കമ്പനികളിലെ തൊഴിൽ സംസ്കാരത്തെയും ജീവനക്കാരുടെ അവകാശങ്ങളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzx2xrvggcem5q5enzasrvfq,imgname-leave-denied-1786608804719.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;വധി എടുക്കാൻ ആഴ്ചകൾക്ക് മുമ്പ് അപേക്ഷ നൽകിയാലും മാനേജറുടെ അനുമതി ലഭിച്ചില്ലെന്ന പരാതിയുമായി ടെക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ഇന്ത്യൻ ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുന്ന ഭാര്യയ്ക്ക് 45 ദിവസത്തിലേറെ മുൻപ് അവധിക്ക് അപേക്ഷിച്ചിട്ടും മാനേജർ അനുമതി നിഷേധിക്കുകയാണെന്നാണ് ടെക്കി റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. ഡെവലപ്പേഴ്സ് ഇന്ത്യ എന്ന റെഡിറ്റ് കൂട്ടായ്മയിലാണ് ഹിസ്റ്റോറിക്കൽ ഡേ 364 എന്ന പേരിലുള്ള ഉപയോക്താവ് അനുഭവം പങ്കുവച്ചത്. ഏകദേശം ഒന്നര മാസത്തിന് ശേഷം കുടുംബത്തോടൊപ്പം അവധിക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നതെന്നും ഇതിനായി ഭാര്യ നേരത്തെ തന്നെ മാനേജറെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;h2&gt;&lsquo;45 ദിവസത്തിലേറെ മുൻപ് അറിയിച്ചിരുന്നു&rsquo;&lt;/h2&gt;&lt;p&gt;ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനം വലിയ ഇന്ത്യൻ ഐടി സേവന കമ്പനികളുടെ വിഭാഗത്തിൽപ്പെടുന്നതാണെന്ന് ടെക്കി പറയുന്നു. യാത്രയ്ക്ക് ഒന്നര മാസം മുമ്പ് തന്നെ അവധിയുടെ വിവരം മാനേജരെയും ടീം ലീഡിനെയും അറിയിച്ചിരുന്നു. എന്നാൽ ഇത്രയും നേരത്തെ അറിയിച്ചിട്ടും മാനേജർ അവധി അനുവദിക്കാൻ തയ്യാറായില്ലെന്നാണ് പരാതി. യാത്രയുടെ തീയതി മാറ്റണമെന്നാണ് മാനേജർ ആവശ്യപ്പെട്ടതെന്നും ടെക്കി പറഞ്ഞു.&lt;/p&gt;&lt;h2&gt;യാത്ര ബുക്ക് ചെയ്തുകഴിഞ്ഞു&lt;/h2&gt;&lt;p&gt;അവധി തീയതികൾ മാറ്റുന്നത് എളുപ്പമല്ലെന്നും കുടുംബം ഇതിനകം യാത്രയ്ക്കുള്ള ബുക്കിങ്ങുകൾ പൂർത്തിയാക്കിയെന്നും ടെക്കി വ്യക്തമാക്കി. തീയതികളിൽ മാറ്റം വരുത്തിയാൽ അധിക ചെലവും മറ്റ് അസൗകര്യങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ നേരത്തെ അറിയിച്ച അവധി നിഷേധിക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;h2&gt;&lsquo;ജോലി നിർണായകമല്ല&rsquo;&lt;/h2&gt;&lt;p&gt;ഭാര്യ അഞ്ച് വർഷത്തിലേറെയായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണെന്നും മതിയായ ലീവ് ബാലൻസ് ഉണ്ടെന്നും ടെക്കി പറഞ്ഞു. അവർ കൈകാര്യം ചെയ്യുന്ന ജോലികൾ കമ്പനിയുടെ നിർണായക പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്നും കുറച്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിയന്തരമായി എന്തെങ്കിലും ജോലി വന്നാൽ സ്ലാക്കിലൂടെയോ വാട്സ്ആപ്പിലൂടെയോ ബന്ധപ്പെടാൻ തയ്യാറാണെന്നും ഭാര്യ ടീം അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും ടെക്കി പറയുന്നു. അടിസ്ഥാന ജോലികൾ കൈകാര്യം ചെയ്യാൻ ഒരു ഇന്റേണിനും സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നിട്ടും മാനേജർ നിലപാട് മാറ്റാൻ തയ്യാറായില്ലെന്നാണ് പരാതി.&lt;/p&gt;&lt;h2&gt;&lsquo;അവധി ഒരു ചർച്ചയാക്കുന്നു&rsquo;&lt;/h2&gt;&lt;p&gt;അവധി അനുവദിക്കുന്നതിന് പകരം മാനേജർ അതിനെ ഒരുതരം &lsquo;ചർച്ച&rsquo;യായി മാറ്റുകയാണെന്നും ടെക്കി ആരോപിച്ചു. ഇന്ത്യൻ ജോലിസ്ഥലങ്ങളിൽ ഇത്തരം സമീപനം അസാധാരണമല്ലെന്നും സമാനമായ സേവനാധിഷ്ഠിത കമ്പനികളിൽ താൻ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എന്താണ് ചെയ്യേണ്ടതെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കളോട് അദ്ദേഹം ചോദിച്ചു. യാത്രയുടെ തീയതികൾ നേരത്തെ ബുക്ക് ചെയ്തതാണെന്ന് മാനേജറോട് വീണ്ടും വ്യക്തമാക്കണമോ, അതോ വിഷയം എച്ച്ആർ വിഭാഗത്തിലേക്ക് കൈമാറണമോ എന്നായിരുന്നു ചോദ്യം.&lt;/p&gt;&lt;h2&gt;&lsquo;അവധി ആവശ്യപ്പെടേണ്ടതില്ല&rsquo;&lt;/h2&gt;&lt;p&gt;പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള അവധി എടുക്കുന്നത് അവകാശമാണെന്നും അതിനാൽ അവധി &lsquo;അപേക്ഷിക്കുന്നതിന്&rsquo; പകരം മുൻകൂട്ടി വിവരം നൽകുന്നതാണ് ശരിയെന്നും ഒരാൾ അഭിപ്രായപ്പെട്ടു. മറ്റൊരാൾ മാനേജറോട് അവധിയുടെ കാരണം വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും യാത്രയോ കുടുംബകാര്യങ്ങളോ പോലുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് ജീവനക്കാർക്ക് അവധി എടുക്കാമെന്നും അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;h2&gt;&lsquo;ജോലി മാറുന്നതാണ് നല്ലത്&rsquo;&lt;/h2&gt;&lt;p&gt;മാനേജർമാർ ജീവനക്കാരുടെ അവധിയോട് അനാവശ്യമായി എതിർപ്പ് കാണിക്കുന്നതായി ചിലർ ആരോപിച്ചു. മറ്റൊരു റെഡ്ഡിറ്റ് ഉപയോക്താവ് ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ ജോലി മാറുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും നിർദേശിച്ചു. &lsquo;ജീവിതം വളരെ ചെറുതാണ്, ഇത്തരം കാര്യങ്ങളുമായി നിരന്തരം പൊരുതേണ്ടി വരുന്നത് ഒഴിവാക്കാൻ ജോലി മാറുക&rsquo; എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതേസമയം, ജീവനക്കാരുടെ അവകാശങ്ങൾ, അവധി നയം, മാനേജറുടെ അധികാരം എന്നിവ സംബന്ധിച്ച കൃത്യമായ നടപടികൾ ഓരോ സ്ഥാപനത്തിന്റെയും തൊഴിൽനയവും കരാറും അനുസരിച്ച് വ്യത്യാസപ്പെടാം. റെഡ്ഡിറ്റിലെ പ്രതികരണങ്ങൾ വ്യക്തിഗത അനുഭവങ്ങളും അഭിപ്രായങ്ങളുമാണ്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/techie-says-manager-denied-leave-despite-45-day-prior-notice-reddit-post-sparks-debat-articleshow-cmdisfr"/>
        </item>
        <item>
            <title><![CDATA[ചിപ്പുകൾ മാത്രം പോരാ! ഭൂമിയും വൈദ്യുതിയും ഡാറ്റാ സെന്‍ററും വാടകയ്ക്ക് നൽകാൻ എൻവിഡിയ]]></title>
            <link>https://www.asianetnews.com/web-technology/nvidia-goes-beyond-ai-chips-and-plans-massive-ai-infrastructure-for-openai-articleshow-eig5pfy</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/nvidia-goes-beyond-ai-chips-and-plans-massive-ai-infrastructure-for-openai-articleshow-eig5pfy</guid>
            <pubDate>Wed, 19 Aug 2026 14:33:51 +0530</pubDate>
            <description><![CDATA[ചിപ്പ് നിർമ്മാണത്തിൽ നിന്ന് മാറി എഐ കമ്പനികൾക്ക് ആവശ്യമായ ഭൂമി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിലേക്ക് എൻവിഡിയ കടക്കുന്നു. ഇതിന്റെ ഭാഗമായി ഓപ്പൺഎഐയെ വാടകക്കാരനാക്കി ഒഹായോയിൽ ഒരു 'എഐ ഫാക്ടറി' സ്ഥാപിക്കുകയാണ് കമ്പനി. ഈ പുതിയ നീക്കം എഐ രംഗത്തെ കമ്പ്യൂട്ടിങ് ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzsjr30zb6mcxtx0w6hgjnr8,imgname-tamil-news---2025-07-10t123522.551-1752131439646.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;എ&lt;/strong&gt;ഐ രംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം പുതിയ നീക്കവുമായി ചിപ്പ് നിർമാതാക്കളായ എൻവിഡിയ. എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചിപ്പുകൾ മാത്രമല്ല, ഭൂമി, വൈദ്യുതി, ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഇനി ആവശ്യമായി വരുമെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്. ഇതിന്റെ ഭാഗമായി എഐ കമ്പനികൾക്ക് ഇത്തരം സൗകര്യങ്ങൾ പാട്ടത്തിന് നൽകുന്ന രീതിയിലേക്ക് കമ്പനി കടക്കുകയാണ്.&lt;/p&gt;&lt;h2&gt;ചിപ്പുകൾ മാത്രം മതിയാകില്ല&lt;/h2&gt;&lt;p&gt;എഐ കമ്പനികളുടെ വളർച്ച അതിവേഗത്തിലായതോടെ ആവശ്യമായ കമ്പ്യൂട്ടിങ് ശേഷി കണ്ടെത്തുക തന്നെ വലിയ വെല്ലുവിളിയായി മാറിയെന്നാണ് ഹുവാങിന്റെ വിലയിരുത്തൽ. അൽഗോരിതങ്ങളുടെയോ ഉപഭോക്തൃ ആവശ്യങ്ങളുടെയോ പരിമിതിയേക്കാൾ കൂടുതൽ കമ്പ്യൂട്ടിങ് ശേഷിയുടെ ലഭ്യതയാണ് ഇപ്പോൾ എഐ കമ്പനികളുടെ വളർച്ചയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന വലിയ ഡാറ്റാ സെന്ററുകൾക്ക് അത്യാധുനിക ചിപ്പുകൾക്കൊപ്പം വൈദ്യുതി, ഭൂമി, കെട്ടിടങ്ങൾ, മെമ്മറി, നെറ്റ്&zwnj;വർക്കിങ് സംവിധാനങ്ങൾ തുടങ്ങിയവയും ആവശ്യമാണ്. ഈ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലാണ് ഇനി എൻവിഡിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.&lt;/p&gt;&lt;h2&gt;ഓപ്പൺഎഐയുമായി 20 വർഷത്തെ കരാർ&lt;/h2&gt;&lt;p&gt;ഒഹായോയിലെ പോർട്സ്-പൈക്ക് ടെക്നോളജി ക്യാമ്പസിൽ എസ്ബി എനർജിയുമായി സഹകരിച്ചാണ് എൻവിഡിയ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ എൻവിഡിയയുടെ എഐ ഫാക്ടറി സ്ഥാപിക്കും. ഓപ്പൺഎഐയായിരിക്കും പദ്ധതിയിലെ വാടകക്കാരൻ. 20 വർഷത്തെ പാട്ടക്കരാറിന്റെ അടിസ്ഥാനത്തിൽ ഓപ്പൺഎഐ തന്നെ എഐ ഫാക്ടറിയുടെ പ്രവർത്തനം ഏറ്റെടുക്കും. എൻവിഡിയയുടെ സമഗ്ര എഐ ഫാക്ടറി പ്ലാറ്റ്ഫോമായ ഡിഎസ്എക്സ് ഉപയോഗിച്ചായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം.&lt;/p&gt;&lt;h2&gt;4.25 ഗിഗാവാട്ട് ശേഷി&lt;/h2&gt;&lt;p&gt;പോർട്സ്-പൈക്ക് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4.25 ഗിഗാവാട്ട് ശേഷിയുള്ള എഐ ഫാക്ടറി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ 3.75 ഗിഗാവാട്ട് ശേഷി കൂടി ഉറപ്പാക്കാൻ കഴിയുമെന്നാണ് എൻവിഡിയ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാൽ പദ്ധതിയുടെ ആകെ സാധ്യതയുള്ള ശേഷി 8 ഗിഗാവാട്ടായി ഉയരും. പദ്ധതിയുടെ ആദ്യഘട്ടം 2028നും 2030നും ഇടയിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;ഡാറ്റാ സെന്ററിനപ്പുറം &lsquo;എഐ ഫാക്ടറി&rsquo;&lt;/h2&gt;&lt;p&gt;സാധാരണ ഡാറ്റാ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി എഐ സംവിധാനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്ന വലിയ തോതിലുള്ള കമ്പ്യൂട്ടിങ് കേന്ദ്രമായിരിക്കും ഇത്. എൻവിഡിയയുടെ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകൾ, കേന്ദ്ര പ്രോസസറുകൾ, നെറ്റ്&zwnj;വർക്കിങ് സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ സോഫ്റ്റ്&zwnj;വെയറുകൾ എന്നിവയെല്ലാം ഡിഎസ്എക്സ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടും. പുതിയ തലമുറ എഐ ചിപ്പുകൾ പുറത്തിറങ്ങുമ്പോഴും ഇതേ കേന്ദ്രങ്ങളിൽ അവ വിന്യസിക്കാൻ കഴിയുന്ന തരത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.&lt;/p&gt;&lt;h2&gt;മുഴുവൻ ചെലവും എൻവിഡിയ വഹിക്കില്ല&lt;/h2&gt;&lt;p&gt;പദ്ധതിയുടെ മുഴുവൻ ചെലവും എൻവിഡിയ ഏറ്റെടുക്കുന്നില്ല. പാട്ടത്തിന്റെയും വൈദ്യുതി ചെലവിന്റെയും നിശ്ചിത ഭാഗങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ചില സാമ്പത്തിക ബാധ്യതകൾക്ക് ഉറപ്പും എൻവിഡിയ നൽകും. എന്നാൽ വാടകക്കാരനായി തുടരുന്ന ഓപ്പൺഎഐ തന്നെയായിരിക്കും പാട്ടത്തുക നൽകുക. ഇതിന് പുറമെ എസ്ബി എനർജിയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കാനും എൻവിഡിയ തീരുമാനിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;എഐ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് എൻവിഡിയ&lt;/h2&gt;&lt;p&gt;എഐ രംഗത്തെ കമ്പനികൾ കൂടുതൽ ശക്തമായ കമ്പ്യൂട്ടിങ് സംവിധാനങ്ങൾക്കായി മത്സരിക്കുന്ന സാഹചര്യത്തിലാണ് എൻവിഡിയയുടെ പുതിയ നീക്കം. ചിപ്പുകൾ നിർമിക്കുന്നതിൽ മാത്രം ഒതുങ്ങാതെ എഐ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഭൂമി, വൈദ്യുതി, ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന സംവിധാനത്തിലേക്കാണ് കമ്പനി കടക്കുന്നത്. ഇതിലൂടെ ഭാവിയിലെ നിരവധി തലമുറകളിലുള്ള എൻവിഡിയ എഐ സംവിധാനങ്ങൾ ഒരേ അടിസ്ഥാന സൗകര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/nvidia-goes-beyond-ai-chips-and-plans-massive-ai-infrastructure-for-openai-articleshow-eig5pfy"/>
        </item>
        <item>
            <title><![CDATA[വാട്‍സാപ്പിന് പണി കൊടുക്കാൻ സോഹോയുടെ അരട്ടൈ ബിസിനസ്; പുതിയ ആപ്പ് ഉടൻ]]></title>
            <link>https://www.asianetnews.com/web-technology/zoho-arattai-business-indian-whatsapp-business-rival-coming-soon-articleshow-gmsbknw</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/zoho-arattai-business-indian-whatsapp-business-rival-coming-soon-articleshow-gmsbknw</guid>
            <pubDate>Mon, 17 Aug 2026 12:05:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യൻ സോഫ്റ്റ്&zwnj;വെയർ കമ്പനിയായ സോഹോ, 'അരട്ടൈ ബിസിനസ്' എന്ന പേരിൽ പുതിയ മെസേജിംഗ് ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നു. സ്ഥാപനങ്ങളുടെ ഔദ്യോഗിക ആശയവിനിമയം ലക്ഷ്യമിടുന്ന ഈ ആപ്പ്, സ്വകാര്യതയ്ക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും പ്രാധാന്യം നൽകി വാട്സ്ആപ്പ് ബിസിനസിന് ഒരു ബദലായിട്ടാണ് എത്തുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6fhrj803vjky9c6shtjnj10,imgname-arattai-vs-whatsapp--1759311055104.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യൻ സോഫ്റ്റ്&zwnj;വെയർ കമ്പനിയായ സോഹോയുടെ ആഭ്യന്തര സന്ദേശ ആപ്ലിക്കേഷനായ അരട്ടൈ ഇനി ബിസിനസ് മേഖലയിലേക്കും ചുവടുവയ്ക്കുന്നു. അരട്ടൈ ബിസിനസ് എന്ന പേരിലുള്ള പുതിയ ആപ്ലിക്കേഷൻ ഉടൻ എത്തുമെന്നാണ് സൂചന. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായുള്ള ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ഇതിനകം പട്ടികപ്പെടുത്തിയിട്ടുണ്ട്. നിലവിൽ &lsquo;ഉടൻ ലഭ്യമാകും&rsquo; എന്ന സന്ദേശമാണ് കാണുന്നത്. ദൈനംദിന വ്യക്തിഗത സംഭാഷണങ്ങൾക്കപ്പുറം സ്ഥാപനങ്ങളുടെയും ടീമുകളുടെയും ഔദ്യോഗിക ആശയവിനിമയത്തിനായി അരട്ടൈയെ വികസിപ്പിക്കുകയാണ് സോഹോയുടെ ലക്ഷ്യമെന്നാണ് സൂചന. സ്വകാര്യതയ്ക്കും നിയന്ത്രണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ബിസിനസ് സന്ദേശ സംവിധാനമായാണ് പുതിയ ആപ്ലിക്കേഷനെ അവതരിപ്പിക്കുന്നത്.&lt;/p&gt;&lt;h2&gt;ബിസിനസുകൾക്കായി പ്രത്യേക ആശയവിനിമയ വേദി&lt;/h2&gt;&lt;p&gt;ജീവനക്കാരുമായും ഉപഭോക്താക്കളുമായും ആശയവിനിമയം നടത്തേണ്ട സ്ഥാപനങ്ങളെയും സംഘങ്ങളെയും ലക്ഷ്യമിട്ടാണ് അരട്ടൈ ബിസിനസ് എത്തുന്നത്. ജോലി സംബന്ധമായ സംഭാഷണങ്ങൾ വ്യക്തിപരമായ ചാറ്റുകളിൽനിന്ന് വേർതിരിച്ച് കൂടുതൽ ക്രമബദ്ധമായി കൈകാര്യം ചെയ്യാൻ പുതിയ ആപ്ലിക്കേഷൻ സഹായിക്കുമെന്നാണ് സോഹോയുടെ അവകാശവാദം. പ്രൊഫഷണലായും ക്രമബദ്ധമായും സുരക്ഷിതമായും ബിസിനസ് സംഭാഷണങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സംവിധാനമായിരിക്കും ഇതെന്നാണ് ആപ്ലിക്കേഷന്റെ വിവരണത്തിൽ പറയുന്നത്.&lt;/p&gt;&lt;h2&gt;സ്വകാര്യതയ്ക്ക് പ്രധാന പരിഗണന&lt;/h2&gt;&lt;p&gt;സ്വകാര്യതയും വിവരങ്ങളുടെ നിയന്ത്രണവുമാണ് അരട്ടൈ ബിസിനസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. സന്ദേശങ്ങൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ലഭിക്കുമെന്ന് സോഹോ വ്യക്തമാക്കുന്നു. വിവിധ ഉപകരണങ്ങളിൽ സുരക്ഷിതമായി ചാറ്റുകൾ സമന്വയിപ്പിക്കാനും സാധിക്കും. കമ്പനികളുടെ വിവരങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സ്ഥാപനങ്ങൾക്ക് തന്നെ നൽകുന്ന രീതിയിലാണ് പുതിയ സേവനം ഒരുക്കുന്നതെന്നാണ് സൂചന. വാട്ട്സ്ആപ്പ് ബിസിനസിന്റെ മാതൃകയിൽ ബിസിനസ് ആശയവിനിമയത്തിന് പ്രത്യേക സംവിധാനമൊരുക്കുകയാണ് സോഹോ ചെയ്യുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.&lt;/p&gt;&lt;h2&gt;ഇന്ത്യയിൽ നിർമിച്ചത്, ഇന്ത്യൻ ബിസിനസുകൾക്കായി&lt;/h2&gt;&lt;p&gt;ഇന്ത്യയിൽ നിർമിച്ചതും ഇന്ത്യൻ ബിസിനസുകൾക്കായി രൂപകൽപ്പന ചെയ്തതുമാണ് അരട്ടൈ ബിസിനസ് എന്നാണ് സോഹോ പറയുന്നത്. എന്നാൽ പുതിയ ആപ്ലിക്കേഷനിലെ കൃത്യമായ സവിശേഷതകളുടെ പൂർണ പട്ടിക ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ആപ്ലിക്കേഷൻ നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ &lsquo;ഉടൻ ലഭ്യമാകും&rsquo; എന്ന നിലയിലാണ്. അതിനാൽ ബിസിനസ് അക്കൗണ്ടുകൾ, ഉപഭോക്തൃ ആശയവിനിമയം, സംഘാടന സംവിധാനങ്ങൾ തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ ആപ്ലിക്കേഷൻ പുറത്തിറങ്ങിയ ശേഷമേ വ്യക്തമാകൂ.&lt;/p&gt;&lt;h2&gt;വാട്ട്സ്ആപ്പിന് ബദലാകാൻ അരട്ടൈയുടെ ശ്രമം നേരത്തെ തന്നെ&lt;/h2&gt;&lt;p&gt;സോഹോ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അരട്ടൈ 2021ലാണ് അവതരിപ്പിച്ചത്. വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിരുന്ന കാലത്താണ് അരട്ടൈ അവതരിപ്പിക്കപ്പെട്ടത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഇന്ത്യയിൽ വികസിപ്പിച്ച സന്ദേശ ആപ്ലിക്കേഷൻ എന്ന നിലയിലാണ് സോഹോ അരട്ടൈയെ അവതരിപ്പിച്ചത്. തമിഴ് ഭാഷയിലെ &lsquo;അരട്ടൈ&rsquo; എന്ന വാക്കിന് സൗഹൃദ സംഭാഷണം അല്ലെങ്കിൽ ലളിതമായ സംസാരമെന്നൊക്കെയാണ് അർഥം.&lt;/p&gt;&lt;h2&gt;ഉപയോക്തൃ വിവരങ്ങൾ ഇന്ത്യയിൽ സൂക്ഷിക്കും&lt;/h2&gt;&lt;p&gt;ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് അരട്ടൈ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരിട്ടുള്ള ചാറ്റുകൾക്കും കോളുകൾക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷനും ലഭിക്കും. വ്യക്തിഗത വിവരങ്ങൾ വിൽക്കില്ലെന്നും സ്വകാര്യ ചാറ്റുകളിലെ വിവരങ്ങൾ ഉപയോഗിച്ച് ലക്ഷ്യമിട്ട പരസ്യങ്ങൾ നൽകില്ലെന്നും അരട്ടൈയുടെ സ്വകാര്യതാ നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ചാറ്റുകളിലെ വിവരങ്ങൾ കൃത്രിമബുദ്ധി സംവിധാനങ്ങളെ പരിശീലിപ്പിക്കാനും ഉപയോഗിക്കില്ലെന്നാണ് കമ്പനിയുടെ നിലപാട്.&lt;/p&gt;&lt;h2&gt;ബിസിനസ് രംഗത്തും അതേ സ്വകാര്യതാ സമീപനം&lt;/h2&gt;&lt;p&gt;വ്യക്തിഗത ഉപയോക്താക്കൾക്കായി അരട്ടൈ മുന്നോട്ടുവച്ച സ്വകാര്യതാ കേന്ദ്രീകൃത സമീപനം തന്നെയാണ് അരട്ടൈ ബിസിനസിലൂടെയും സ്ഥാപനങ്ങളിലേക്ക് എത്തിക്കാൻ സോഹോ ശ്രമിക്കുന്നത്. വാട്&zwj;സാപ്പ് ബിസിനസിന് പുറമെ സ്ഥാപനങ്ങൾക്കായി സുരക്ഷിതമായ സന്ദേശ സംവിധാനം തേടുന്ന കമ്പനികളെ ലക്ഷ്യമിടാനാണ് അരട്ടൈ ബിസിനസ് ഒരുങ്ങുന്നതെന്നാണ് ഇപ്പോഴത്തെ സൂചന. എന്നാൽ വില, ബിസിനസ് അക്കൗണ്ടുകളുടെ ഘടന, ഉപഭോക്തൃ സേവനങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ സോഹോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആപ്ലിക്കേഷൻ ഔദ്യോഗികമായി പുറത്തിറങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/zoho-arattai-business-indian-whatsapp-business-rival-coming-soon-articleshow-gmsbknw"/>
        </item>
        <item>
            <title><![CDATA[300 രൂപ കൊടുത്താൽ ഒരു വർഷം ജിയോ റീചാർജ് നിരക്ക് കൂടില്ല! പുതിയ പ്ലാൻ എത്തി]]></title>
            <link>https://www.asianetnews.com/web-technology/jio-prime-relaunched-pay-rs-300-and-lock-your-current-recharge-price-until-september-2027-articleshow-goa19vl</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/jio-prime-relaunched-pay-rs-300-and-lock-your-current-recharge-price-until-september-2027-articleshow-goa19vl</guid>
            <pubDate>Tue, 18 Aug 2026 10:10:47 +0530</pubDate>
            <description><![CDATA[റിലയൻസ് ജിയോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ചു. 300 രൂപയുടെ ഒറ്റത്തവണ ഫീസിൽ, 2027 വരെ നിലവിലെ പ്ലാൻ നിരക്കുകൾ ഉറപ്പാക്കാനും, 600 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചറുകൾ, മുൻഗണനാ സേവനം എന്നിവ നേടാനും ഉപഭോക്താക്കൾക്ക് സാധിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m07yj2q6p8app6b0tmx7x0vm,imgname-jio-prime-1786973326054.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജി&lt;/strong&gt;യോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ച് ടെലികോം സേവനദാതാവായ റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ നിലവിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് ഒരു വർഷത്തേക്ക് ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഭാവിയിൽ ജിയോ താരിഫ് നിരക്കുകൾ വർധിപ്പിച്ചാലും പ്രൈം അംഗങ്ങൾക്ക് നിലവിലെ പ്ലാനിന്റെ പഴയ നിരക്കിൽ തന്നെ റീചാർജ് ചെയ്യാനും പോസ്റ്റ്പെയ്ഡ് ബിൽ അടയ്ക്കാനും സാധിക്കും. വില ഉറപ്പിന് പുറമെ മുൻഗണനാ ഉപഭോക്തൃ സേവനം, പുതിയ ജിയോ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും നേരത്തെയുള്ള പ്രവേശനം, വിവിധ കാഷ്ബാക്ക് ആനുകൂല്യങ്ങൾ എന്നിവയും അംഗങ്ങൾക്ക് ലഭിക്കും.&lt;/p&gt;&lt;h2&gt;300 രൂപയ്ക്ക് അംഗത്വം&lt;/h2&gt;&lt;p&gt;ഒറ്റത്തവണയായി 300 രൂപ നൽകിയാൽ ജിയോ പ്രൈം അംഗത്വം സ്വന്തമാക്കാം. നിലവിലുള്ള എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ജിയോ ഉപഭോക്താക്കൾക്കും പദ്ധതിയിൽ ചേരാം. മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കൾക്ക് ജിയോയിലേക്ക് നമ്പർ മാറ്റിയെത്തിയും പ്രൈം അംഗത്വം നേടാനാകുമെന്ന് കമ്പനി അറിയിച്ചു.&lt;/p&gt;&lt;h2&gt;2027 സെപ്റ്റംബർ 5 വരെ നിരക്ക് ഉറപ്പ്&lt;/h2&gt;&lt;p&gt;ഉപഭോക്താവ് നിലവിൽ ഉപയോഗിക്കുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്ക് 2027 സെപ്റ്റംബർ 5 വരെ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ഭാവിയിൽ ജിയോയുടെ താരിഫ് നിരക്കുകളിൽ മാറ്റമുണ്ടായാലും നിബന്ധനകൾക്ക് വിധേയമായി നിലവിലെ പ്ലാനിന്റെ നിരക്കിൽ തന്നെ റീചാർജ് ചെയ്യാനും പോസ്റ്റ്പെയ്ഡ് തുക അടയ്ക്കാനും സാധിക്കും. ഇതിലൂടെ വരാനിരിക്കുന്ന നിരക്ക് വർധനയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നേടാൻ ഉപഭോക്താക്കൾക്ക് സാധിക്കും.&lt;/p&gt;&lt;h2&gt;600 രൂപയുടെ കാഷ്ബാക്ക് വൗച്ചറുകൾ&lt;/h2&gt;&lt;p&gt;പ്രൈം അംഗത്വത്തിനൊപ്പം ആകെ 600 രൂപയുടെ വൗച്ചർ ആനുകൂല്യവും ലഭിക്കും. പുതിയ ജിയോ ഹോം അല്ലെങ്കിൽ ജിയോ പിസി കണക്ഷനായി പണം നൽകുമ്പോൾ ഉപയോഗിക്കാവുന്ന 300 രൂപയുടെ വൗച്ചറാണ് ഇതിൽ ഒന്ന്. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പുതിയ ജിയോ സിം കണക്ഷൻ എടുക്കുമ്പോൾ ഉപയോഗിക്കാവുന്ന മറ്റൊരു 300 രൂപയുടെ വൗച്ചറും ലഭിക്കും. അതിനാൽ നിബന്ധനകൾക്ക് വിധേയമായി അംഗങ്ങൾക്ക് ആകെ 600 രൂപയുടെ വൗച്ചർ ആനുകൂല്യം ലഭിക്കും.&lt;/p&gt;&lt;h2&gt;പുതിയ സേവനങ്ങൾ നേരത്തെ അറിയാം&lt;/h2&gt;&lt;p&gt;പുതിയ ജിയോ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ സംവിധാനങ്ങൾ എന്നിവയിലേക്ക് മറ്റുള്ള ഉപഭോക്താക്കൾക്ക് മുമ്പ് പ്രവേശനം നേടാനും പ്രൈം അംഗങ്ങൾക്ക് അവസരമുണ്ടാകും. പുതിയ സേവനങ്ങൾ പരീക്ഷിച്ച് അഭിപ്രായം അറിയിക്കാനും അംഗങ്ങൾക്ക് അവസരം ലഭിച്ചേക്കും.&lt;/p&gt;&lt;h2&gt;മുൻഗണനാ ഉപഭോക്തൃ സേവനം&lt;/h2&gt;&lt;p&gt;പ്രൈം അംഗങ്ങൾക്കായി പ്രത്യേക ഉപഭോക്തൃ സേവന സംവിധാനവും ജിയോ ഒരുക്കിയിട്ടുണ്ട്. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ അംഗങ്ങൾക്ക് മാത്രമായി ലഭിക്കുന്ന കൂടുതൽ ആനുകൂല്യങ്ങൾ പദ്ധതിയുടെ കാലയളവിൽ പ്രഖ്യാപിക്കുമെന്നും ജിയോ അറിയിച്ചു.&lt;/p&gt;&lt;h2&gt;എങ്ങനെ അംഗത്വം നേടാം?&lt;/h2&gt;&lt;p&gt;മൈജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ജിയോ സ്റ്റോറുകൾ, അംഗീകൃത ജിയോ പങ്കാളി സ്റ്റോറുകൾ എന്നിവ വഴി പ്രൈം അംഗത്വം നേടാം. നിലവിലെ ജിയോ പ്ലാനിന്റെ നിരക്ക് ഭാവിയിലും തുടരാൻ ആഗ്രഹിക്കുന്നവർക്കും താരിഫ് വർധനയെക്കുറിച്ച് ആശങ്കയുള്ളവർക്കും പുതിയ പ്രൈം അംഗത്വം ശ്രദ്ധേയമായേക്കും. എന്നാൽ വൗച്ചറുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും നിലവിലെ പ്ലാനിന് ബാധകമായ വില ഉറപ്പിന്റെ വ്യവസ്ഥകളും പരിശോധിച്ച ശേഷം അംഗത്വം എടുക്കുന്നതാണ് ഉചിതം.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/jio-prime-relaunched-pay-rs-300-and-lock-your-current-recharge-price-until-september-2027-articleshow-goa19vl"/>
        </item>
        <item>
            <title><![CDATA[എഐക്ക് നിയന്ത്രണം നഷ്‍ടമാകുന്നുണ്ടോ? ആശങ്ക ഉയർത്തി ഓപ്പൺഎഐയുടെ പുതിയ കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/web-technology/ai-agents-breaking-free-openai-finds-more-control-failures-raising-global-safety-concerns-articleshow-l4pxynq</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/ai-agents-breaking-free-openai-finds-more-control-failures-raising-global-safety-concerns-articleshow-l4pxynq</guid>
            <pubDate>Sun, 02 Aug 2026 08:30:09 +0530</pubDate>
            <description><![CDATA[അടുത്തിടെയുണ്ടായ എഐ ഹാക്കിംഗ് സംഭവത്തിന് ശേഷം ഓപ്പൺഎഐ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ, നിർദേശിച്ച പരിധികൾ ലംഘിച്ച കൂടുതൽ എഐ ഏജന്റുകളെ കണ്ടെത്തി. ഈ വെളിപ്പെടുത്തലുകൾ സ്വയം പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങളുടെ സുരക്ഷയെയും നിയന്ത്രണത്തെയും കുറിച്ച് ആഗോളതലത്തിൽ ആശങ്കകൾ വർദ്ധിപ്പിക്കുകയും ശക്തമായ നിയന്ത്രണങ്ങൾക്കുള്ള ആവശ്യം ഉയർത്തുകയും ചെയ്തിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz06mgatwj32x7qgmjs1rkwj,imgname-ai-agents-1785639616858.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;നി&lt;/strong&gt;ർദേശിച്ച പരിധികൾ മറികടന്ന് പ്രവർത്തിച്ച കൂടുതൽ എഐ ഏജന്റുകളുടെ സംഭവങ്ങൾ കണ്ടെത്തിയതായി ഓപ്പൺഎഐയുടെ ആഭ്യന്തര അന്വേഷണത്തിൽ സൂചന. അടുത്തിടെ പുറത്തുവന്ന എഐ ഹാക്കിംഗ് സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് സമാനമായ മറ്റ് സംഭവങ്ങളും കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;പരീക്ഷണ ആവശ്യങ്ങൾക്കായി സജ്ജീകരിച്ച നിയന്ത്രിത ഡിജിറ്റൽ പരിതസ്ഥിതികളിൽ നിന്ന് പുറത്തേക്ക് പ്രവർത്തിച്ച ചില എഐ ഏജന്റുകളെയാണ് കമ്പനി പരിശോധിക്കുന്നത് എന്ന് റോയിട്ടേഴ്&zwnj;സ് റിപ്പോർട്ട് ചെയ്യുന്നു. സംഭവങ്ങൾ പരിമിതമായ തോതിലുള്ളതാണെന്നും ഓപ്പൺഎഐയുടെ സ്വന്തം നെറ്റ്&zwnj;വർക്കിൽ നിന്ന് എഐ സംവിധാനങ്ങൾ പുറത്തുപോയതായി നിലവിൽ തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;h2&gt;ഹഗ്ഗിംഗ് ഫേസ് സംഭവത്തിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചു&lt;/h2&gt;&lt;p&gt;ഈ മാസം ആദ്യം നടന്ന ഹഗ്ഗിംഗ് ഫേസ് സംഭവമാണ് എഐ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയത്. നിയന്ത്രിത ആഭ്യന്തര പരിശോധനയ്ക്കിടെ ഓപ്പൺഎഐയുടെ ഒരു എഐ ഏജന്റ് മറ്റൊരു കമ്പനിയുടെ നെറ്റ്&zwnj;വർക്കിലേക്ക് പ്രവേശിച്ചതായാണ് കണ്ടെത്തിയത്. തുടർന്ന് നാല് കമ്പനികളുമായി ബന്ധപ്പെട്ട നാല് അക്കൗണ്ടുകൾക്ക് സുരക്ഷാ പ്രശ്&zwj;നം ഉണ്ടായതായി ഓപ്പൺഎഐ അറിയിച്ചു. ന്യൂയോർക്ക് ആസ്ഥാനമായുള്ള മൊഡാൽ എന്ന കമ്പനി തങ്ങളാണ് ബാധിക്കപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് അന്വേഷണം ഒരു കേസിൽ മാത്രം ഒതുങ്ങുന്നില്ലെന്നും തങ്ങളുടെ മോഡലുകളുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്നും ഓപ്പൺഎഐ വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;h2&gt;സിസ്റ്റം ലോഗുകൾ പരിശോധിച്ച് വിദഗ്ധ സംഘം&lt;/h2&gt;&lt;p&gt;മുൻകാലങ്ങളിൽ സമാനമായ പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഈ വർഷത്തിന്റെ തുടക്കത്തിലെ സിസ്റ്റം ലോഗുകൾ ഉൾപ്പെടെ പരിശോധിക്കുകയാണ് അന്വേഷണ സംഘം. പുറം വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. എന്നാൽ കണ്ടെത്തിയ അധിക സംഭവങ്ങളുടെ എണ്ണം ഓപ്പൺഎഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.&lt;/p&gt;&lt;h2&gt;എഐ സുരക്ഷയിൽ ആഗോള ആശങ്ക&lt;/h2&gt;&lt;p&gt;ഓപ്പൺഎഐയ്ക്ക് പിന്നാലെ എതിരാളിയായ ആന്ത്രോപിക് കമ്പനിയുടെ ചില എഐ മോഡലുകളും ഹാക്കിംഗ് സംഭവങ്ങളുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർച്ചയായ ഈ വെളിപ്പെടുത്തലുകൾ സ്വയം പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങളുടെ നിയന്ത്രണ ശേഷിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;സുരക്ഷാ ഗവേഷകർ സംഭവങ്ങളെ ഗൗരവമായ മുന്നറിയിപ്പായാണ് കാണുന്നത്. എഐ വികസനത്തിന്റെ വേഗതയ്ക്ക് അനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അത്യാധുനിക എഐ മോഡലുകൾ വ്യാപകമായി വിന്യസിക്കുന്നതിന് മുമ്പ് നിർബന്ധിത ശേഷി പരിശോധനകൾ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും എഐ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായി തുടരുന്നു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/ai-agents-breaking-free-openai-finds-more-control-failures-raising-global-safety-concerns-articleshow-l4pxynq"/>
        </item>
        <item>
            <title><![CDATA[വാട്‍സാപ്പിൽ ഫോട്ടോയും വീഡിയോയും എച്ച്‌ഡി നിലവാരത്തിൽ അയയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം]]></title>
            <link>https://www.asianetnews.com/web-technology/how-to-send-hd-photos-and-videos-on-whatsapp-simple-hd-quality-setting-articleshow-nrw9t99</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/how-to-send-hd-photos-and-videos-on-whatsapp-simple-hd-quality-setting-articleshow-nrw9t99</guid>
            <pubDate>Mon, 17 Aug 2026 10:28:13 +0530</pubDate>
            <description><![CDATA[വാട്ട്സ്ആപ്പിൽ ഫോട്ടോകളും വീഡിയോകളും അയയ്ക്കുമ്പോൾ നിലവാരം കുറയുന്ന പ്രശ്നത്തിന് പരിഹാരമായി എച്ച്&zwnj;ഡി ഓപ്ഷൻ ഉപയോഗിക്കാം. ഓരോ തവണയും ഇത് തിരഞ്ഞെടുക്കുന്നതിനും, സ്ഥിരമായി എച്ച്&zwnj;ഡി നിലവാരം ക്രമീകരിക്കുന്നതിനും ഈ ലേഖനം സഹായിക്കും. എച്ച്&zwnj;ഡി ഫയലുകൾക്ക് വലുപ്പം കൂടുതലായിരിക്കുമെന്നും ഇത് ഡാറ്റ ഉപയോഗത്തെ ബാധിക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwdmv6webbqx0f7rysnqpazd,imgname----------------------71--1782869498765.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാ&lt;/strong&gt;ട്ട്സ്ആപ്പിലൂടെ ഫോട്ടോകളും വീഡിയോകളും അയയ്ക്കുമ്പോൾ അവയുടെ വ്യക്തത കുറയുന്നത് പലരെയും അലട്ടുന്ന കാര്യമാണ്. ഫയലിന്റെ വലുപ്പം കുറയ്ക്കുന്നതിനായി വാട്ട്സ്ആപ്പ് സാധാരണയായി മാധ്യമഫയലുകൾ ചുരുക്കിയ ശേഷമാണ് അയയ്ക്കുന്നത്. ഇതോടെ ചിത്രങ്ങളിലെയും വീഡിയോകളിലെയും സൂക്ഷ്മമായ വിശദാംശങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ് വാട്ട്സ്ആപ്പിൽ എച്ച്&zwnj;ഡി നിലവാരം എന്ന സൗകര്യം അവതരിപ്പിച്ചത്. കുറഞ്ഞ തോതിൽ ചുരുക്കൽ മാത്രം നടത്തി ഫോട്ടോകളും വീഡിയോകളും അയയ്ക്കാൻ ഈ സൗകര്യം സഹായിക്കും. പ്രധാനപ്പെട്ട ചിത്രങ്ങൾ, രേഖകൾ, എഡിറ്റിങ്ങിനായി അയയ്ക്കുന്ന ഫോട്ടോകൾ, അച്ചടിക്കേണ്ട ചിത്രങ്ങൾ എന്നിവയ്ക്ക് എച്ച്&zwnj;ഡി നിലവാരം ഏറെ പ്രയോജനപ്പെടും.&lt;/p&gt;&lt;h2&gt;എച്ച്&zwnj;ഡി നിലവാരം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?&lt;/h2&gt;&lt;p&gt;സാധാരണ നിലവാരത്തിൽ അയയ്ക്കുന്ന ഫോട്ടോകളിൽ ഫയൽ വലുപ്പം കുറയ്ക്കുന്നതിനുള്ള ചുരുക്കൽ കാരണം ചില വിശദാംശങ്ങൾ നഷ്ടപ്പെടാം. പ്രത്യേകിച്ച് ചിത്രം മുറിച്ചെടുക്കുകയോ തിരുത്തുകയോ അച്ചടിക്കുകയോ ചെയ്യുമ്പോൾ ഈ വ്യത്യാസം കൂടുതൽ വ്യക്തമായി കാണാനാകും. എച്ച്&zwnj;ഡി നിലവാരത്തിൽ അയയ്ക്കുമ്പോൾ ചിത്രങ്ങളിലെ കൂടുതൽ വിശദാംശങ്ങളും ഘടനയും വ്യക്തതയും നിലനിർത്താൻ സാധിക്കും. പ്രധാനപ്പെട്ട രേഖകളുടെ ചിത്രങ്ങൾ മറ്റൊരാൾക്ക് റഫറൻസിനായി അയയ്ക്കുമ്പോഴും ഈ സൗകര്യം ഉപയോഗിക്കുന്നത് ഗുണകരമാണ്.&lt;/p&gt;&lt;h2&gt;എച്ച്&zwnj;ഡി ഫോട്ടോയും വീഡിയോയും അയയ്ക്കുന്നത് എങ്ങനെ?&lt;/h2&gt;&lt;p&gt;ആദ്യം സ്&zwj;മാർട്ട്ഫോണിൽ വാട്ട്സ്ആപ്പ് തുറക്കുക. തുടർന്ന് ഫോട്ടോയോ വീഡിയോയോ അയയ്ക്കേണ്ട വ്യക്തിയുടെയോ ഗ്രൂപ്പിന്&zwj;റെയോ ചാറ്റ് തുറക്കുക. ചാറ്റ് വിൻഡോയിലെ സന്ദേശമെഴുതുന്ന ഭാഗത്തിന് സമീപമുള്ള &lsquo;+&rsquo; ചിഹ്നത്തിൽ അമർത്തുക. തുടർന്ന് ഫോട്ടോകൾ എന്ന വിഭാഗം തിരഞ്ഞെടുക്കുക. അയയ്ക്കേണ്ട ഫോട്ടോയോ വീഡിയോയോ ഗാലറിയിൽനിന്ന് തിരഞ്ഞെടുക്കാം. മുകളിലായി കാണുന്ന എച്ച്&zwnj;ഡി എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് എച്ച്&zwnj;ഡി നിലവാരം തിരഞ്ഞെടുക്കുക. ഇതിനുശേഷം അയയ്ക്കാനുള്ള ബട്ടണിൽ അമർത്തിയാൽ ഫോട്ടോയോ വീഡിയോയോ ഉയർന്ന നിലവാരത്തിൽ അയയ്ക്കാം.&lt;/p&gt;&lt;h2&gt;എല്ലാ ഫോട്ടോകളും എച്ച്&zwnj;ഡി നിലവാരത്തിൽ അയയ്ക്കണോ?&lt;/h2&gt;&lt;p&gt;ഓരോ തവണയും എച്ച്&zwnj;ഡി ഓപ്ഷൻ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഒഴിവാക്കാനും വാട്ട്സ്ആപ്പിൽ സൗകര്യമുണ്ട്. സെറ്റിംഗ്&zwj;സിലെ സ്റ്റോറേജ് ആൻഡ് ഡാറ്റ എന്ന വിഭാഗത്തിൽ പ്രവേശിച്ച് മാധ്യമം അപ്&zwnj;ലോഡ് ചെയ്യുന്നതിനുള്ള നിലവാരം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇവിടെ എച്ച്&zwnj;ഡി നിലവാരം തിരഞ്ഞെടുത്താൽ അയയ്ക്കുന്ന മീഡിയ ഫയലുകളുടെ സ്ഥിരം നിലവാരമായി എച്ച്&zwnj;ഡി ക്രമീകരിക്കാം.&lt;/p&gt;&lt;h2&gt;ഫയൽ വലുപ്പം കൂടുതലായിരിക്കും&lt;/h2&gt;&lt;p&gt;എച്ച്&zwnj;ഡി നിലവാരത്തിൽ അയയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും സാധാരണ മീഡിയ ഫയലുകളേക്കാൾ വലുപ്പം കൂടുതലായിരിക്കും. അതിനാൽ അപ്&zwnj;ലോഡ് ചെയ്യാൻ കൂടുതൽ സമയം എടുക്കാനും മൊബൈൽ ഡാറ്റയും ഫോണിലെ സംഭരണശേഷിയും കൂടുതലായി ഉപയോഗിക്കാനും സാധ്യതയുണ്ട്. എന്നാൽ വാട്ട്സ്ആപ്പിൽ എച്ച്&zwnj;ഡി ഫോട്ടോകളും വീഡിയോകളും അയയ്ക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കുന്നില്ല. സൗജന്യമായി തന്നെ ഈ സൗകര്യം ഉപയോഗിക്കാം.&lt;/p&gt;&lt;h2&gt;സ്റ്റാറ്റസിലും എച്ച്&zwnj;ഡി നിലവാരം ലഭിക്കുമോ?&lt;/h2&gt;&lt;p&gt;ചാറ്റിൽ എച്ച്&zwnj;ഡി നിലവാരത്തിൽ അയയ്ക്കുന്ന മീഡിയ ഫയലുകളും സ്റ്റാറ്റസായി പങ്കിടുന്ന ഫോട്ടോകളും വീഡിയോകളും തമ്മിൽ നിലവാരത്തിൽ വ്യത്യാസമുണ്ടാകാം. എച്ച്&zwnj;ഡി സൗകര്യം പ്രധാനമായും വ്യക്തിഗത, സംഘം സംഭാഷണങ്ങളിലൂടെ മാധ്യമഫയലുകൾ അയയ്ക്കുന്നതിനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, ഫോട്ടോയുടെ യഥാർഥ വിശദാംശങ്ങളും വ്യക്തതയും പരമാവധി നിലനിർത്തി മറ്റൊരാൾക്ക് അയയ്ക്കണമെങ്കിൽ, സാധാരണ നിലവാരത്തിന് പകരം എച്ച്&zwnj;ഡി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/how-to-send-hd-photos-and-videos-on-whatsapp-simple-hd-quality-setting-articleshow-nrw9t99"/>
        </item>
        <item>
            <title><![CDATA[ആമസോൺ സെയിൽ: ഫോണുകൾക്ക് അവിശ്വസനീയ വിലക്കുറവ്!]]></title>
            <link>https://www.asianetnews.com/web-technology/amazon-great-freedom-sale-2026-starts-august-7-massive-discounts-on-samsung-oneplus-iqoo-and-more-smartphones-articleshow-oxam3d8</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/amazon-great-freedom-sale-2026-starts-august-7-massive-discounts-on-samsung-oneplus-iqoo-and-more-smartphones-articleshow-oxam3d8</guid>
            <pubDate>Tue, 04 Aug 2026 11:40:58 +0530</pubDate>
            <description><![CDATA[ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്നു. സാംസങ്, വൺപ്ലസ്, ഐക്യുഒഒ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 10% തൽക്ഷണ കിഴിവ് ഉൾപ്പെടെ അധിക ബാങ്ക് ഓഫറുകളും ലഭ്യമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyka4yesn9fx3v7hndxgqvg1,imgname-screenshot-2026-07-28-082106-1785207093721.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആമസോൺ പ്രഖ്യാപിച്ച ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. സ്&zwj;മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട് ടി.വികൾ, ടി.ഡബ്ല്യു.എസ് ഇയർബഡുകൾ, പ്രൊജക്ടറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്&zwj;മാർട്ട്ഫോണുകളുടെ ഓഫർ വിലകളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.&lt;/p&gt;&lt;h2&gt;സാംസങ് ഗാലക്&zwnj;സി ഇസഡ് ഫോൾഡ് 8 അൾട്രയ്ക്ക് 9,000 രൂപ വിലക്കിഴിവ്&lt;/h2&gt;&lt;p&gt;അടുത്തിടെ പുറത്തിറങ്ങിയ സാംസങ് ഗാലക്&zwnj;സി ഇസഡ് ഫോൾഡ് 8 അൾട്രയ്ക്ക് മികച്ച ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 1,99,999 രൂപ വിലയുള്ള ഫോൺ 1,90,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിലൂടെ ഉപഭോക്താക്കൾക്ക് 9,000 രൂപ വരെ ലാഭിക്കാനാകും.&lt;/p&gt;&lt;h2&gt;വൺപ്ലസ് 15-നും ആകർഷക ഓഫർ&lt;/h2&gt;&lt;p&gt;സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുള്ള വൺപ്ലസ് 15 സാധാരണ 89,999 രൂപ വിലയുള്ളതാണ്. എന്നാൽ ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഇത് 81,999 രൂപയ്ക്ക് ലഭിക്കും. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുള്ള ഈ ഫ്ലാഗ്ഷിപ്പ് ഫോണിനൊപ്പം സാംസങ് ഗാലക്&zwnj;സി എസ്25 അൾട്ര, സാംസങ് ഗാലക്&zwnj;സി എം47 5ജി എന്നിവയ്ക്കും പ്രത്യേക വിലക്കിഴിവ് ലഭിക്കും.&lt;/p&gt;&lt;h2&gt;മറ്റ് ഫോണുകൾക്കും ഓഫർ&lt;/h2&gt;&lt;p&gt;സെയിലിന്റെ ഭാഗമായി താഴെ പറയുന്ന സ്&zwj;മാർട്ട്ഫോണുകളും ഓഫർ വിലയിൽ ലഭിക്കും.&lt;/p&gt;&lt;ul&gt; &lt;li&gt;&lt;strong&gt;വൺപ്ലസ് 13എസ് &ndash; 57,999 രൂപയിൽ നിന്ന് 49,999 രൂപ&lt;/strong&gt;&lt;/li&gt; &lt;li&gt;&lt;strong&gt;വൺപ്ലസ് നോർഡ് സിഇ 6 &ndash; 40,999 രൂപയിൽ നിന്ന് 31,999 രൂപ&lt;/strong&gt;&lt;/li&gt; &lt;li&gt;&lt;strong&gt;ഐക്യുഒഒ 15ആർ &ndash; 53,999 രൂപയിൽ നിന്ന് 46,999 രൂപ&lt;/strong&gt;&lt;/li&gt; &lt;li&gt;&lt;strong&gt;ഐക്യുഒഒ ഇസഡ്11 ലൈറ്റ് 5ജി &ndash; 33,999 രൂപയിൽ നിന്ന് 17,999 രൂപ&lt;/strong&gt;&lt;/li&gt; &lt;li&gt;&lt;strong&gt;റിയൽമി നാർസോ 100എക്സ് &ndash; 31,999 രൂപയിൽ നിന്ന് 19,499 രൂപ&lt;/strong&gt;&lt;/li&gt; &lt;li&gt;&lt;strong&gt;റെഡ്മി എ7 പ്രോ 5ജി &ndash; 15,999 രൂപയിൽ നിന്ന് 14,499 രൂപ&lt;/strong&gt;&lt;/li&gt; &lt;li&gt;&lt;strong&gt;ലാവ ബോൾഡ് എൻ2 &ndash; 9,999 രൂപയിൽ നിന്ന് 8,499 രൂപ&lt;/strong&gt;&lt;/li&gt; &lt;li&gt;&lt;strong&gt;സാംസങ് ഗാലക്&zwnj;സി എം47 5ജി &ndash; 30,999 രൂപയിൽ നിന്ന് 25,999 രൂപ&lt;/strong&gt;&lt;/li&gt;&lt;/ul&gt;&lt;p&gt;അതേസമയം, സാംസങ് ഗാലക്&zwnj;സി എസ്25 അൾട്രയ്ക്ക് ഓഫർ വില ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.&lt;/p&gt;&lt;h2&gt;ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കും&lt;/h2&gt;&lt;p&gt;സെയിലിനിടെ എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇ.എം.ഐ ഇടപാടുകളും ഉപയോഗിക്കുന്നവർക്ക് 10 ശതമാനം തൽക്ഷണ വിലക്കിഴിവ് ലഭിക്കും. കൂടാതെ ആമസോൺ പേ യു.പി.ഐ ഉപയോഗിക്കുന്നവർക്ക് 150 രൂപ അധിക ക്യാഷ്ബാക്കും, ആമസോൺ പേ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ലഭിക്കും.&lt;/p&gt;&lt;p&gt;ബാങ്ക് ഓഫറുകൾക്ക് പുറമേ എക്സ്ചേഞ്ച് ബോണസും അധിക ക്യാഷ്ബാക്കും ലഭ്യമാകുമെന്നതിനാൽ, പുതിയ സ്&zwj;മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സെയിൽ മികച്ച അവസരമായിരിക്കും.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/amazon-great-freedom-sale-2026-starts-august-7-massive-discounts-on-samsung-oneplus-iqoo-and-more-smartphones-articleshow-oxam3d8"/>
        </item>
        <item>
            <title><![CDATA[ജനനത്തീയതി ചോദിച്ച് വാട്‌സ്ആപ്പ്; ഇന്ത്യയിൽ പുതിയ നിയന്ത്രണങ്ങളോ?]]></title>
            <link>https://www.asianetnews.com/web-technology/whatsapp-asking-users-for-date-of-birth-in-india-here-s-what-it-means-articleshow-qdo9g3g</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/whatsapp-asking-users-for-date-of-birth-in-india-here-s-what-it-means-articleshow-qdo9g3g</guid>
            <pubDate>Sun, 02 Aug 2026 08:19:44 +0530</pubDate>
            <description><![CDATA[ഇന്ത്യയിലെ ചില വാട്&zwnj;സ്ആപ്പ് ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന സർക്കാർ നിയമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. നിയമപരമായ ആവശ്യങ്ങൾക്കും ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാനുമാണ് പ്രായവിവരം ശേഖരിക്കുന്നതെന്ന് വാട്&zwnj;സ്ആപ്പ് വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwdmv6webbqx0f7rysnqpazd,imgname----------------------71--1782869498765.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജ&lt;/strong&gt;നപ്രിയ മെസേജിങ് പ്ലാറ്റ്&zwnj;ഫോമായ വാട്&zwnj;സ്ആപ്പ് ഇന്ത്യയിലെ ചില ഉപയോക്താക്കളോട് ജനനത്തീയതി നൽകാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഭാവിയിൽ പ്രായപരിശോധനാ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുള്ള മുന്നൊരുക്കമാണോ ഇതെന്ന ചർച്ചകൾ സജീവമായി.&lt;/p&gt;&lt;p&gt;ടിപ്&zwnj;സ്റ്ററായ അഭിഷേക് യാദവ് സമൂഹമാധ്യമമായ എക്&zwnj;സിൽ പങ്കുവച്ച സ്&zwnj;ക്രീൻഷോട്ടിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. വാട്&zwnj;സ്ആപ്പിൽ ഉപയോക്താക്കളോട് ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെടുന്ന സന്ദേശമാണ് സ്&zwnj;ക്രീൻഷോട്ടിലുള്ളത്. &quot;വരാനിരിക്കുന്ന ഇന്ത്യൻ നിയമങ്ങളുടെ ഭാഗമായാണ് ഇത് ആവശ്യപ്പെടുന്നത്&quot; എന്ന സൂചനയും സന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;എന്നാൽ, വാട്&zwnj;സ്ആപ്പോ ഇന്ത്യൻ സർക്കാരോ പുതിയ പ്രായപരിശോധനാ നിർബന്ധം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനാൽ നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളായി മാത്രമേ പരിഗണിക്കാനാകൂ.&lt;/p&gt;&lt;h2&gt;എന്തിനാണ് വാട്&zwnj;സ്ആപ്പ് പ്രായവിവരം ശേഖരിക്കുന്നത്?&lt;/h2&gt;&lt;p&gt;വാട്&zwnj;സ്ആപ്പ് ഉപയോക്താക്കളോട് പ്രായം ചോദിക്കുന്നത് പുതിയ കാര്യം അല്ലെന്നാണ് കമ്പനി പറയുന്നത്. ഔദ്യോഗിക സഹായ പേജിൽ, ചില സാഹചര്യങ്ങളിൽ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനോ ജനനത്തീയതി നൽകാനോ ആവശ്യപ്പെടാമെന്ന് വാട്&zwnj;സ്ആപ്പ് വ്യക്തമാക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;വിവിധ രാജ്യങ്ങളിലെ നിയമപരമായ ആവശ്യങ്ങൾ പാലിക്കുന്നതിനും ഉപയോക്താക്കൾക്ക് അനുയോജ്യമായ അനുഭവങ്ങൾ നൽകുന്നതിനുമാണ് പ്രായവിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. വാട്&zwnj;സ്ആപ്പിലെ ചില മെറ്റ എഐ ഫീച്ചറുകൾ, സ്റ്റാറ്റസ്, ചാനലുകൾ എന്നിവയിലെ പരസ്യങ്ങൾ തുടങ്ങിയ സേവനങ്ങളിൽ പ്രായത്തിന് അനുസരിച്ചുള്ള അനുഭവങ്ങൾ നൽകാനും ഈ വിവരങ്ങൾ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ, സേവന നിബന്ധനകൾ നടപ്പാക്കാനും, സേവനങ്ങൾ മെച്ചപ്പെടുത്താനും, ഉപഭോക്തൃ സഹായം നൽകാനും, സുരക്ഷ വർധിപ്പിക്കാനും, സ്വകാര്യതാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്താനും പ്രായവിവരങ്ങൾ സഹായിക്കുമെന്നും വാട്&zwnj;സ്ആപ്പ് വ്യക്തമാക്കുന്നു. ഉപയോക്താവ് നൽകുന്ന പ്രായവിവരം മറ്റ് ആളുകൾക്ക് കാണാൻ കഴിയില്ലെന്നും 18 വയസ് പൂർത്തിയായാൽ അക്കൗണ്ട് സാധാരണ മുതിർന്ന ഉപയോക്തൃ അക്കൗണ്ടായി പരിഗണിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;ഇന്ത്യയിലും കർശന പ്രായനിയന്ത്രണങ്ങൾ വരുമോ?&lt;/h2&gt;&lt;p&gt;കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ചുള്ള ആഗോള ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ഇന്ത്യയിലും സമാനമായ നിയമങ്ങൾ വരുമോയെന്ന ചോദ്യങ്ങൾ ഉയരുന്നത്. ഓസ്&zwnj;ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഫെയ്&zwnj;സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്&zwnj;ടോക്ക്, സ്&zwnj;നാപ്ചാറ്റ്, എക്&zwnj;സ്, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്&zwnj;ഫോമുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ഹാനികരമായ ഉള്ളടക്കം, സൈബർ ബുള്ളിയിങ്, ഓൺലൈൻ ചൂഷണം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഓസ്&zwnj;ട്രേലിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, ഓസ്&zwnj;ട്രേലിയയിലെ 16 വയസിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിയന്ത്രണത്തിൽ വാട്&zwnj;സ്ആപ്പിനെ ഉൾപ്പെടുത്തിയിട്ടില്ല. ആഗോള തലത്തിലുള്ള നിലവിലെ പ്രായപരിധി മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാട്&zwnj;സ്ആപ്പ് പ്രവർത്തിക്കുന്നത്. യുകെയിലും ചില ഓൺലൈൻ സേവനങ്ങൾക്ക് കർശനമായ പ്രായപരിശോധനാ സംവിധാനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഭാവിയിൽ ഇന്ത്യയിലും സമാന നിയമങ്ങൾ വന്നാൽ ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റഗ്രാം, സ്&zwnj;നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്&zwnj;ഫോമുകൾക്കും ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കേണ്ട സാഹചര്യമുണ്ടാകാം.&lt;/p&gt;&lt;p&gt;എന്നാൽ നിലവിൽ വാട്&zwnj;സ്ആപ്പോ ഇന്ത്യൻ സർക്കാരോ പുതിയ പ്രായപരിശോധനാ നിയമങ്ങളെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതിനാൽ വാട്&zwnj;സ്ആപ്പ് പ്രായം ചോദിക്കുന്നതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരണം ലഭിക്കുന്നതുവരെ അഭ്യൂഹങ്ങളായി മാത്രമേ കാണാൻ സാധിക്കൂ.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/whatsapp-asking-users-for-date-of-birth-in-india-here-s-what-it-means-articleshow-qdo9g3g"/>
        </item>
        <item>
            <title><![CDATA[ബാങ്കിന്‍റെ പേരിൽ വ്യാജ ആപ്പ്! ഒറ്റ ക്ലിക്കിൽ പണം പോകും; ഫയർബേസിനെ ദുരുപയോഗം ചെയ്ത് വൻ തട്ടിപ്പ്]]></title>
            <link>https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8</guid>
            <pubDate>Sat, 22 Aug 2026 08:13:46 +0530</pubDate>
            <description><![CDATA[പ്രമുഖ ബാങ്കുകളുടെ പേരിൽ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ഗൂഗിളിന്റെ ഫയർബേസ് സേവനം ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് നൂറുകണക്കിന് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഗൂഗിളിനോട് നിർദേശിച്ചു. ഈ വ്യാജ ആപ്പുകൾ ഉപയോക്താക്കളുടെ ഫോണിൽ നിന്ന് സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khwg2ha318rvnec3kxdaqffr,imgname-mumbai-immigration-officer-crypto-investment-fraud-79-lakh-loss-whatsapp-eg-plan-scam-cyber-crime-case-1771556652355.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;മുഖ ബാങ്കുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളും ആപ്പുകളും നിർമിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ഗൂഗിളിന്റെ ഫയർബേസ് സേവനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഗൂഗിളിനോട് നിർദേശിച്ചു. തട്ടിപ്പുകാർ ഫയർബേസ് ഉപയോഗിച്ച് ദോഷകരമായ സോഫ്റ്റ്&zwnj;വെയറുകൾ വിതരണം ചെയ്യുകയും ഉപയോക്താക്കളുടെ ഫോണുകളിൽനിന്ന് സാമ്പത്തിക വിവരങ്ങൾ ചോർത്തുകയും ചെയ്തതായി സർക്കാർ കണ്ടെത്തി.&lt;/p&gt;&lt;h2&gt;ഓഗസ്റ്റിൽ മാത്രം 57 വെബ്സൈറ്റുകൾ&lt;/h2&gt;&lt;p&gt;ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രം ഓഗസ്റ്റിൽ മാത്രം ഫയർബേസിൽ പ്രവർത്തിച്ചിരുന്ന കുറഞ്ഞത് 57 വെബ്സൈറ്റുകളും ഡാറ്റാബേസുകളും നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ ഫോണുകളിൽനിന്ന് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒറ്റത്തവണ പാസ്&zwnj;വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ ഇവ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. നോട്ടീസ് ലഭിച്ച് 3 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ലിങ്കുകൾ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.&lt;/p&gt;&lt;h2&gt;ബാങ്കുകളുടെ പേരിൽ വ്യാജ ആപ്പുകൾ&lt;/h2&gt;&lt;p&gt;നീക്കം ചെയ്യാൻ ആവശ്യപ്പെട്ട 57 വെബ്സൈറ്റുകളിലും ഡാറ്റാബേസുകളിലും 7 എണ്ണം പ്രമുഖ ഇന്ത്യൻ ബാങ്കുകളുടെ പേരും രൂപവും അനുകരിച്ചുള്ള വ്യാജ പേജുകളായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പേരിലാണ് ചില വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിച്ചത്. പുതിയ ക്രെഡിറ്റ് കാർഡ്, റിവാർഡ്, ക്രെഡിറ്റ് പരിധി വർധന തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ഉപയോക്താക്കളെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചത്.&lt;/p&gt;&lt;h2&gt;ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വിവരങ്ങൾ ചോരും&lt;/h2&gt;&lt;p&gt;ബാങ്കിങ് സേവനങ്ങളുടെ യഥാർഥ ആപ്പുകളെന്ന് തോന്നിക്കുന്ന തരത്തിലാണ് തട്ടിപ്പുകാർ ക്ഷുദ്ര ആപ്പുകൾ ഒരുക്കിയത്. ഉപയോക്താവ് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള ഫയർബേസ് ഡാറ്റാബേസിലേക്ക് കൈമാറപ്പെടും. ഇതുവഴി ഫോണിൽ ഇൻസ്റ്റാൾ ചെയ്ത മറ്റ് ആപ്പുകളിലേക്കും പ്രവേശനം നേടാനും ബാങ്കിങ് വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും തട്ടിപ്പുകാർക്ക് കഴിയുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ.&lt;/p&gt;&lt;h2&gt;കിസാൻ പദ്ധതിയുടെ പേരിലും തട്ടിപ്പ്&lt;/h2&gt;&lt;p&gt;കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ പേരിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സഹായധനം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റുകളിലെത്തിക്കുന്നതാണ് രീതി. പണം ലഭിക്കുന്നതിനായി പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങൾ തട്ടിപ്പുകാരുടെ ഡാറ്റാബേസിലേക്ക് കൈമാറപ്പെടും.&lt;/p&gt;&lt;h2&gt;&lsquo;ആൻഡ്രോയിഡ് ഗോഡ് മോഡ്&rsquo; ഭീഷണി&lt;/h2&gt;&lt;p&gt;സൈബർ സുരക്ഷാ ഗവേഷകർ ഇത്തരം ക്ഷുദ്ര ആപ്പുകളെ &lsquo;ആൻഡ്രോയിഡ് ഗോഡ് മോഡ്&rsquo; എന്നാണ് വിശേഷിപ്പിക്കുന്നത്. ഉപയോക്താവിന്റെ ഫോണിൽ ഏതാണ്ട് പൂർണ നിയന്ത്രണം നേടാൻ തട്ടിപ്പുകാർക്ക് കഴിയുന്ന തരത്തിലുള്ള ക്ഷുദ്ര സോഫ്റ്റ്&zwnj;വെയറുകളെയാണ് ഈ പേരിൽ വിളിക്കുന്നത്. ബാങ്കിങ്, സർക്കാർ സേവനങ്ങൾ, വൈദ്യുതി തുടങ്ങിയ വിശ്വസനീയ സ്ഥാപനങ്ങളുടെ പേരും രൂപവും അനുകരിച്ചാണ് ഇത്തരം ആപ്പുകൾ പ്രചരിപ്പിക്കുന്നത്. സന്ദേശങ്ങളിലൂടെയും വിവിധ ഓൺലൈൻ മാർഗങ്ങളിലൂടെയും ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയാണ് പതിവ്.&lt;/p&gt;&lt;h2&gt;ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ തട്ടിപ്പും&lt;/h2&gt;&lt;p&gt;ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ അതിവേഗം വർധിക്കുന്ന സാഹചര്യത്തിലാണ് സൈബർ തട്ടിപ്പുകളും വ്യാപകമാകുന്നത്. 2025ൽ സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് ഏകദേശം 2.4 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. 2026 മാർച്ചിൽ അവസാനിച്ച ഒരു വർഷത്തിൽ ഇന്ത്യയുടെ തത്സമയ പണമിടപാട് സംവിധാനത്തിലൂടെ മാത്രം ഏകദേശം 242 ബില്യൺ ഇടപാടുകൾ നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് വിപണികളിലൊന്നായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;ഗൂഗിളിന്റെ പ്രതികരണം&lt;/h2&gt;&lt;p&gt;ഫിഷിങ്, മാൽവെയർ സോഫ്റ്റ്&zwnj;വെയർ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കി. നിയമപാലന ഏജൻസികളിൽനിന്ന് ലഭിക്കുന്ന പരാതികളും ഉള്ളടക്കം നീക്കം ചെയ്യാനുള്ള നിർദേശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8"/>
        </item>
        <item>
            <title><![CDATA[ആമസോൺ ഫ്രീഡം സെയിൽ: വമ്പൻ ഓഫറുകൾ വരുന്നു]]></title>
            <link>https://www.asianetnews.com/web-technology/amazon-great-freedom-sale-2026-deals-articleshow-vwyex2i</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/amazon-great-freedom-sale-2026-deals-articleshow-vwyex2i</guid>
            <pubDate>Thu, 06 Aug 2026 12:25:58 +0530</pubDate>
            <description><![CDATA[ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. സാംസങ്, വൺപ്ലസ്, റെഡ്&zwj;മി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയും സെയിലിന്റെ ഭാഗമായി ലഭ്യമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyka4yesn9fx3v7hndxgqvg1,imgname-screenshot-2026-07-28-082106-1785207093721.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;മസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പ്രൈം അംഗങ്ങൾക്ക് പൊതുവിൽ സെയിൽ ആരംഭിക്കുന്നതിന് 12 മണിക്കൂർ മുമ്പ് തന്നെ ഓഫറുകളിലേക്ക് പ്രവേശനം ലഭിക്കും. സ്&zwj;മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ആകർഷകമായ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും സെയിലിന്റെ ഭാഗമായി ലഭ്യമാകും.&lt;/p&gt;&lt;p&gt;സാംസങ്, വൺപ്ലസ്, ഐക്യൂഒഒ, റെഡ്&zwj;മി, റിയൽമി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ചില പുതിയ സ്മാർട്ട്ഫോൺ മോഡലുകളുടെ അവതരണവും പ്രതീക്ഷിക്കപ്പെടുന്നു.&lt;/p&gt;&lt;h2&gt;20,000 രൂപയിൽ താഴെ മികച്ച ഓഫറുകൾ&lt;/h2&gt;&lt;p&gt;വിലക്കിഴിവോടെ ലഭിക്കുന്ന പ്രധാന മോഡലുകളിൽ സാംസങ് ഗാലക്&zwnj;സി എം17 5ജി ശ്രദ്ധേയമാണ്. 20,999 രൂപ വിലയുള്ള ഈ ഫോൺ സെയിലിൽ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. 6,300 എംഎഎഎച്ച് ബാറ്ററിയും പൊടിയിൽനിന്നും ജലത്തുള്ളികളിൽനിന്നും സംരക്ഷണം നൽകുന്ന ഐപി52 റേറ്റിങ്ങുമുള്ള റെഡ്മി എ7 പ്രോ 5ജി 15,999 രൂപയിൽ നിന്ന് 14,499 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്. മീഡിയാടെക് ഡൈമെൻസിറ്റി 6360 ഏപെക്സ് പ്രോസസറും 7,000 എംഎഎഎച്ച് ബാറ്ററിയുമുള്ള വൺപ്ലസ് എൻ6എക്സ് 18,999 രൂപയിൽ നിന്ന് 17,499 രൂപയ്ക്കും ലഭിക്കും.&lt;/p&gt;&lt;h2&gt;മറ്റ് ആകർഷക ഡീലുകൾ&lt;/h2&gt;&lt;p&gt;ഐക്യൂഒഒ ഇസഡ്11 ലൈറ്റ് 33,999 രൂപയിൽ നിന്ന് 17,999 രൂപയ്ക്കാണ് സെയിലിൽ ലഭ്യമാകുന്നത്. റിയൽമി നാർസോ 100എക്സ് 5ജി 31,999 രൂപയിൽ നിന്ന് 19,499 രൂപയിലേക്കും റിയൽമി നാർസോ 100 ലൈറ്റ് 5ജി 24,999 രൂപയിൽ നിന്ന് 15,499 രൂപയിലേക്കും വില കുറച്ചിട്ടുണ്ട്. ബജറ്റ് വിഭാഗത്തിൽ ഐടെൽ സെനോ 100 ലൈറ്റ് 11,999 രൂപയിൽ നിന്ന് 7,249 രൂപയ്ക്കും ലാവ ബോൾഡ് എൻ2 9,999 രൂപയിൽ നിന്ന് 8,499 രൂപയ്ക്കും വാങ്ങാൻ അവസരമുണ്ട്.&lt;/p&gt;&lt;h2&gt;ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും&lt;/h2&gt;&lt;p&gt;സെയിൽ വിലയ്ക്ക് പുറമെ നോ-കോസ്റ്റ് ഇഎംഐ, കൂപ്പൺ ഡിസ്&zwnj;കൗണ്ട് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഈസി ഇഎംഐ വഴിയോ നടത്തുന്ന ഇടപാടുകൾക്ക് പരമാവധി 10 ശതമാനം വരെ അധിക വിലക്കിഴിവ് ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അർഹമായ വാങ്ങലുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്. തിരഞ്ഞെടുത്ത സ്&zwj;മാർട്ട്ഫോണുകൾക്ക് അതേ ദിവസം തന്നെ ഡെലിവറി സൗകര്യവും പഴയ ഫോൺ കൈമാറി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഡിസ്&zwnj;കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/amazon-great-freedom-sale-2026-deals-articleshow-vwyex2i"/>
        </item>
        <item>
            <title><![CDATA[യുപിഐ പേമെന്‍റുകൾക്ക് ചാർജ്ജ് വരുമോ? കേന്ദ്രത്തിന്‍റെ പുതിയ നിയമം സൗജന്യ സേവനം അവസാനിപ്പിക്കുമോ?]]></title>
            <link>https://www.asianetnews.com/web-technology/will-upi-payments-become-chargeable-central-government-s-new-move-explained-articleshow-yw5sz0a</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/will-upi-payments-become-chargeable-central-government-s-new-move-explained-articleshow-yw5sz0a</guid>
            <pubDate>Wed, 05 Aug 2026 09:05:56 +0530</pubDate>
            <description><![CDATA[യു.പി.ഐ. ഇടപാടുകൾക്ക് ഭാവിയിൽ സേവനനിരക്ക് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വൻകിട വ്യാപാരികളിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കാനാണ് ആലോചനയെങ്കിലും, ഉപഭോക്താക്കൾക്ക് നിലവിൽ ആശങ്ക വേണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxtf8hq6bc4w07fr8bj0zfsv,imgname-upi-payment-rules-1784373593828.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ജ്യത്ത് സൗജന്യമായി ലഭിക്കുന്ന യുപിഐ പേമെന്&zwj;റ് സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. പേയ്&zwnj;മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ച ഭേദഗതി ഭാവിയിൽ ചില യു.പി.ഐ. ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്&zwj;കൌണ്ട് റേറ്റ് എന്ന പേരിൽ സേവനനിരക്ക് ഏർപ്പെടുത്താൻ നിയമപരമായ അനുമതി നൽകുന്നതാണ്. എന്നാൽ നിലവിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും ഉടൻ ചാർജ് ഈടാക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;ഉടൻ ചാർജ് ഇല്ല, നിയമപരമായ വഴി മാത്രം&lt;/h2&gt;&lt;p&gt;ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബില്ലിലൂടെ ഭാവിയിൽ ആവശ്യമെങ്കിൽ മർച്ചന്റ് ഡിസ്&zwj;കൌണ്ട് റേറ്റ് നടപ്പാക്കാനുള്ള നിയമപരമായ അടിത്തറയാണ് ഒരുക്കുന്നത്. നിരക്ക് എത്രയായിരിക്കണം, ഏതെല്ലാം ഇടപാടുകൾക്ക് ബാധകമാക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;h2&gt;പരിഗണനയിൽ അര ശതമാനം വരെ സേവനനിരക്ക്&lt;/h2&gt;&lt;p&gt;നിലവിൽ ചർച്ചയിലുള്ള നിർദേശങ്ങളിൽ ഒന്നനുസരിച്ച് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ മർച്ചന്റ് ഡിസ്&zwj;കൌണ്ട് റേറ്റ് ഈടാക്കാനാണ് ആലോചന. എന്നാൽ വാർഷിക വിറ്റുവരവ് ഒന്നര കോടി രൂപയ്ക്ക് മുകളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. ഉപഭോക്താക്കൾ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ചെറുകിട വ്യാപാരികളെ ചാർജിൽ നിന്ന് ഒഴിവാക്കാനുമാണ് സാധ്യത.&lt;/p&gt;&lt;h2&gt;എന്താണ് മർച്ചന്റ് ഡിസ്&zwj;കൌണ്ട് റേറ്റ്?&lt;/h2&gt;&lt;p&gt;ഡിജിറ്റൽ പേയ്&zwnj;മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികൾ ബാങ്കുകൾക്കും പേയ്&zwnj;മെന്റ് സേവനദാതാക്കൾക്കും നൽകുന്ന സേവനനിരക്കാണ് മർച്ചന്റ് ഡിസ്&zwj;കൌണ്ട് റേറ്റ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ ഇത്തരം നിരക്ക് നിലവിലുണ്ടെങ്കിലും യുപിഐ ഇടപാടുകൾ ഇതുവരെ പൂർണമായും സൗജന്യമായിരുന്നു. അതുകൊണ്ടുതന്നെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും യുപിഐ കൂടുതൽ ജനപ്രിയമായി.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് പുതിയ നിർദേശം?&lt;/h2&gt;&lt;p&gt;യുപിഐ സേവനങ്ങളിൽ നിന്ന് വരുമാനം ലഭിക്കാത്തത് ഡിജിറ്റൽ പേയ്&zwnj;മെന്&zwj;റ് കമ്പനികളുടെ ദീർഘകാല വളർച്ചയെ ബാധിക്കുന്നുവെന്നാണ് വ്യവസായ രംഗത്തിന്റെ വാദം. പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഉയർന്ന മൂല്യമുള്ള ഇടപാടുകളിൽ പരിമിതമായ സേവനനിരക്ക് ആവശ്യമാണെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.&lt;/p&gt;&lt;p&gt;ജൂലൈ മാസത്തിൽ മാത്രം 23.6 ബില്യൺ യുപിഐ ഇടപാടുകളാണ് നടന്നത്. മൊത്തം ഇടപാട് മൂല്യം 29.9 &amp;nbsp;ട്രില്യൺ രൂപയാണ്. നിലവിൽ ഈ നിയമഭേദഗതി ഒരു സാധ്യത മാത്രമാണ്. സേവനനിരക്ക് നടപ്പാക്കുമോ, എപ്പോൾ പ്രാബല്യത്തിൽ വരുമോ, അന്തിമ നിരക്ക് എത്രയായിരിക്കുമോ എന്ന കാര്യങ്ങളിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനാൽ നിലവിൽ യുപിഐ ഇടപാടുകൾ പഴയതുപോലെ സൗജന്യമായി തുടരും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/will-upi-payments-become-chargeable-central-government-s-new-move-explained-articleshow-yw5sz0a"/>
        </item>
        <item>
            <title><![CDATA[10,000mAh ബാറ്ററിയുമായി റെഡ്‍മി നോട്ട് 17 സീരീസ്! ആഗോള ലോഞ്ച് തീയതി പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/web-technology/redmi-note-17-series-global-launch-date-announced-pro-max-packs-10000mah-battery-articleshow-z6xmo5x</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/redmi-note-17-series-global-launch-date-announced-pro-max-packs-10000mah-battery-articleshow-z6xmo5x</guid>
            <pubDate>Tue, 18 Aug 2026 10:40:45 +0530</pubDate>
            <description><![CDATA[ഷവോമി റെഡ്&zwj;മി നോട്ട് 17 സീരീസ് ഓഗസ്റ്റ് 27-ന് ആഗോളതലത്തിൽ അവതരിപ്പിക്കും. ഈ ശ്രേണിയിലെ പ്രോ മാക്സ് മോഡലിന് 10000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് ഫാസ്റ്റ് ചാർജിംഗും, സ്നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്&zwnj;സെറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന വാട്ടർ റെസിസ്റ്റൻസ്, നിറം മാറുന്ന ഡിസൈൻ, എഐ ക്യാമറ എന്നിവയും പ്രധാന ആകർഷണങ്ങളാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5q1ey7c52fe00ehw4qd03p,imgname-redmi-note-17-pro-1783677107142.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റെഡ്&zwj;മി നോട്ട് 17 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് ഷവോമി. ഓഗസ്റ്റ് 27നാണ് പുതിയ സീരീസ് ആഗോളതലത്തിൽ അവതരിപ്പിക്കുക. ചൈനയിൽ ജൂലൈയിൽ അരങ്ങേറ്റം കുറിച്ച ഫോണുകളാണ് ഇപ്പോൾ ആഗോള വിപണിയിലേക്ക് എത്തുന്നത്. ആഗോള ശ്രേണിയിൽ റെഡ്മി നോട്ട് 17, റെഡ്മി നോട്ട് 17 പ്രോ, പുതിയ റെഡ്മി നോട്ട് 17 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ പ്രോ മാക്സിന്റെ ചില പ്രധാന സവിശേഷതകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.&lt;/p&gt;&lt;h2&gt;6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ&lt;/h2&gt;&lt;p&gt;റെഡ്മി നോട്ട് 17 സീരീസിൽ 6.83 ഇഞ്ച് ക്രിസ്റ്റൽറെസ് അമോലെഡ് ഡിസ്പ്ലേയാണ് നൽകുന്നത്. 1.5കെ റെസല്യൂഷനുള്ള സ്ക്രീനാണ് ഫോണുകളിലുണ്ടാകുക. സ്നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും ഫോണുകൾ പ്രവർത്തിക്കുക. വെർച്വൽ റാം ഉൾപ്പെടെ പരമാവധി 24 ജിബി റാം ലഭിക്കും. ദീർഘകാല ഉപയോഗത്തിലും ഫോണിന്റെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി 72 മാസത്തെ സുഗമമായ പ്രവർത്തന സംരക്ഷണവും കമ്പനി വാഗ്ദാനം ചെയ്യുന്നു.&lt;/p&gt;&lt;h2&gt;പൊടിയും വെള്ളവും കയറില്ല&lt;/h2&gt;&lt;p&gt;റെഡ്&zwj;മി നോട്ട് 17 സീരീസിന് ഐപി66, ഐപി68, ഐപി69, ഐപി69കെ എന്നീ പൊടിയും വെള്ളവും പ്രതിരോധിക്കാനുള്ള സർട്ടിഫിക്കേഷനുകളാണ് നൽകിയിരിക്കുന്നത്. എസ്&zwnj;ജിഎസ്, ടിയുവി സ്യൂഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കേഷനും ഫോണുകൾക്ക് ലഭിച്ചതായി റെഡ്മി അറിയിച്ചു.&lt;/p&gt;&lt;h2&gt;സൂര്യപ്രകാശത്തിൽ നിറം മാറും&lt;/h2&gt;&lt;p&gt;ഡിസൈനിലും പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. ഫോട്ടോക്രോമിക് സാങ്കേതികവിദ്യയാണ് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സൂര്യപ്രകാശം ഏൽക്കുമ്പോൾ നിറത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ക്ലൗഡ് ബ്ലഷ് എന്ന പ്രത്യേക ഘടകവും ഫോണിലുണ്ടാകും.&lt;/p&gt;&lt;h2&gt;ക്യാമറയിൽ എഐ സവിശേഷതകൾ&lt;/h2&gt;&lt;p&gt;ക്യാമറയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ എഐ അധിഷ്&zwj;ഠിത പോർട്രെയ്റ്റ് മെച്ചപ്പെടുത്തൽ സംവിധാനം ഫോണിൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി പുറത്തുവിട്ട ക്യാമറ സാമ്പിളിൽ എഫ് 1.5 അപ്പർച്ചർ, 26 മില്ലിമീറ്റർ ഫോക്കൽ ലെങ്ത്, 1/60 സെക്കൻഡ് ഷട്ടർ സ്പീഡ്, ഐഎസ്ഒ 125 എന്നീ വിവരങ്ങളും കാണാം.&lt;/p&gt;&lt;h2&gt;10000 എംഎഎച്ച് ബാറ്ററി&lt;/h2&gt;&lt;p&gt;സീരീസിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ബാറ്ററിയാണ്. റെഡ്&zwj;മി നോട്ട് 17 പ്രോ മാക്സിൽ 10000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. 100 വാട്ട് അതിവേഗ ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കും. എന്നാൽ ചാർജിങ് അഡാപ്റ്റർ ഫോൺ പാക്കേജിനൊപ്പം നൽകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;വാങ്ങുന്നവർക്ക് അധിക ആനുകൂല്യങ്ങൾ&lt;/h2&gt;&lt;p&gt;റെഡ്&zwj;മി നോട്ട് 17 സീരീസ് വാങ്ങുന്നവർക്ക് വിവിധ അധിക ആനുകൂല്യങ്ങളും ലഭിക്കും. 2 മാസത്തെ യൂട്യൂബ് പ്രീമിയം, 3 മാസത്തെ സ്പോട്ടിഫൈ പ്രീമിയം, 6 മാസത്തെ ഗൂഗിൾ വൺ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. 24 മാസത്തിനുള്ളിൽ ഒരു തവണ സൗജന്യ സ്ക്രീൻ മാറ്റിവയ്ക്കാനുള്ള സേവനവും 36 മാസത്തിനുള്ളിൽ ഒരു തവണ സൗജന്യ ബാറ്ററി സേവനവും ലഭിക്കും.&lt;/p&gt;&lt;h2&gt;ഇന്ത്യയിൽ സെപ്റ്റംബറിൽ എത്തിയേക്കും&lt;/h2&gt;&lt;p&gt;റെഡ്മി നോട്ട് 17 സീരീസിന്റെ ഇന്ത്യയിലെ അരങ്ങേറ്റ തീയതി കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ 18നോ 20നോ ഇന്ത്യയിൽ ഫോണുകൾ അവതരിപ്പിച്ചേക്കുമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ. റെഡ്&zwj;മി നോട്ട് 17 പ്രോ മാക്സിൽ 50 മെഗാപിക്സൽ പ്രധാന പിൻക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 32 മെഗാപിക്സൽ മുൻ ക്യാമറ എന്നിവ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. 9210 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാകുകയെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. ആഗോള അരങ്ങേറ്റ തീയതി സ്ഥിരീകരിച്ചതോടെ വരും ദിവസങ്ങളിൽ റെഡ്&zwj;മി നോട്ട് 17 സീരീസിന്&zwj;റെ വില, ക്യാമറ, ഇന്ത്യയിലെ മോഡലുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/redmi-note-17-series-global-launch-date-announced-pro-max-packs-10000mah-battery-articleshow-z6xmo5x"/>
        </item>
    </channel>
</rss>
