<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 16:54:48 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/video-cafe-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ലിൻഡ്സെ ക്ലാൻസി കേസ്: കൈക്കുഞ്ഞുങ്ങളുമായി ടിക് ടോക് വീഡിയോകൾ ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/lindsay-clancy-case-harsh-criticism-against-mothers-crying-with-their-infants-video-articleshow-01dclcs</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/lindsay-clancy-case-harsh-criticism-against-mothers-crying-with-their-infants-video-articleshow-01dclcs</guid>
            <pubDate>Wed, 19 Aug 2026 12:49:45 +0530</pubDate>
            <description><![CDATA[സ്വന്തം മക്കളെ കൊലപ്പെടുത്തിയ ലിൻഡ്സെ ക്ലാൻസി എന്ന അമ്മയുടെ ഡയറിക്കുറിപ്പുകൾ ഉപയോഗിച്ച് മറ്റ് അമ്മമാർ ടിക് ടോക്കിൽ വീഡിയോകൾ ചെയ്യുന്നു. പ്രസവാനന്തര വിഷാദത്തെക്കുറിച്ചുള്ള ഈ വീഡിയോകൾ ഒരു വശത്ത് വൈറലാകുമ്പോൾ, ശിശുഹത്യയെ മഹത്വവൽക്കരിക്കുന്നു എന്ന വിമർശനവും ശക്തമായി ഉയരുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ce6bnf27zha8sjzhe0nn4w,imgname-mothers-holding-babies-and-crying-1787123936943.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലി&lt;/strong&gt;ൻഡ്സെ ക്ലാൻസിയുടെ വിചാരണ, കോടതിയിൽ പുരോഗമിക്കവേ, കൈക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച് കരയുന്ന രീതിയിലുള്ള സ്ത്രീകളുടെ ടിക് ടോക് വീഡിയോകൾ ഇന്&zwj;റർനെറ്റിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെക്കുന്നു. സ്വന്തം മക്കളെ പരിപാലിക്കുന്നതിനിടയിൽ താൻ അനുഭവിച്ച കടുത്ത ഉത്കണ്ഠ, വിഷാദം, നിരാശ എന്നിവയെക്കുറിച്ച് ലിൻഡ്സെ എഴുതിയ ഡയറിക്കുറിപ്പുകൾ പശ്ചാത്തലത്തിൽ പ്ലേ ചെയ്താണ് പലരും ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത്. &quot;എനിക്കും അങ്ങനെ തന്നെ, ലിൻഡ്&zwnj;സെ.&quot; എന്ന തരത്തിലുള്ള വാചകങ്ങളും വീഡിയോകളിൽ ചേർത്തിട്ടുണ്ട്. എന്നാൽ, ഒരു വഴിക്ക് ഇത്തരം വീഡിയോകൾ വൈറലാകുമ്പോൾ മറുവഴിക്ക് ഇത്തരം വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;എന്താണ് ലിൻഡ്സെ ക്ലാൻസി കേസ്?&lt;/strong&gt;&lt;/h2&gt;&lt;p&gt;അമേരിക്കയിലെ മസാച്യുസെറ്റ്സിലുള്ള ഡക്സ്ബറിയിൽ താമസിച്ചിരുന്ന 35 -കാരിയായ ലിൻഡ്സെ ക്ലാൻസി, തന്&zwj;റെ മക്കളായ കോറ (5), ഡോസൺ (3), കാലൻ (8 മാസം) എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ്. കോടതി നടപടികൾ പുരോഗമിക്കവേ, ലിൻഡ്സെയുടെ വ്യക്തിപരമായ ഡയറിക്കുറിപ്പുകളും ഫോൺ സന്ദേശങ്ങളും തെളിവുകളായി പുറത്തുവന്നിരുന്നു. കുട്ടികളെ നോക്കുന്നതിൽ താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദവും, ഉറക്കമില്ലായ്മയും, പ്രസവാനന്തര വിഷാദവുമാണ് ഡയറിയിൽ നിറഞ്ഞ് നിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;Where&rsquo;s CPS?? This woman is likely a danger to her child. pic.twitter.com/EKec39h0Qu&lt;/p&gt;&lt;p&gt;&mdash; Libs of TikTok (@libsoftiktok) August 18, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രസവാനന്തര വിഷാദരോഗം&lt;/strong&gt;&lt;/h3&gt;&lt;p&gt;&quot;എല്ലാവരെയും നോക്കുന്നതിൽ നിന്ന് ഒരു ഇടവേള ലഭിക്കാൻ ഞാൻ അത്രയധികം ആഗ്രഹിക്കുന്നു, അതിനായി എനിക്ക് ശാരീരികമായി എന്തെങ്കിലും അസുഖം വന്നിരുന്നെങ്കിൽ എന്ന് എന്&zwj;റെ മനസ്സ് ആഗ്രഹിക്കുകയാണ്&quot; തുടങ്ങിയ വരികൾ കോടതിയിൽ വായിച്ചു കേൾപ്പിക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദപ്രകാരം, ലിൻഡ്സെ ബോധപൂർവ്വവും ആസൂത്രിതവുമായാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയത്. എന്നാൽ, പ്രസവാനന്തരമുണ്ടാകാറുള്ള കടുത്ത മാനസിക രോഗം മൂലമുണ്ടായ ഭ്രാന്തമായ അവസ്ഥയിലായിരുന്നു ലിൻഡ്സെയെന്നും, അതിനാൽ അവർക്ക് ക്രിമിനൽ ഉത്തരവാദിത്തമില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിക്കുന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ&lt;/strong&gt;&lt;/h3&gt;&lt;p&gt;കേസ് കോടതിയിൽ നടക്കുന്നതിനിടെ പുറത്ത് വന്ന ഡയറിക്കുറിപ്പുകൾ ചേർത്ത് വച്ച് നിരവധി പേരാണ് വീഡിയോകൾ ചെയ്തത്. പിന്നാലെ ഇത് ട്രൻറിങ്ങായി മാറി. ലിൻഡ്സെ ക്ലാൻസിയുടെ ഡയറിക്കുറിപ്പുകൾ പശ്ചാത്തലമാക്കി കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ കരയുന്ന രീതിയിലുള്ള ടിക് ടോക് വീഡിയോകളായിരൂന്നു അത്. എന്നാൽ, ഇത്തരം വീഡിയോകൾ വൈറലായി തുടങ്ങിയതോടെ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ അമർഷം ഉയരുർന്നു.&lt;/p&gt;&lt;p&gt;വീഡിയോകളിലെ വ്യാജ കണ്ണീരും സങ്കടവും പ്രശസ്തിക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും, ഇത് ശിശുഹത്യ പോലുള്ള ഗുരുതരമായ അക്രമങ്ങളെ മഹത്വവൽക്കരിക്കുന്ന അപകടകരമായ പ്രവണതയാണെന്നും ചിലരെഴുതി. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഉപയോക്താക്കൾ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിന് പകരം സോഷ്യൽ മീഡിയയിൽ നിന്ന് ലൈക്കുകൾ നേടാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തികൾ ഭാവിയിൽ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഒപ്പം ഇത്തരം പ്രവണതകൾ ഉടൻ അവസാനിപ്പിക്കണമെന്നും കാഴ്ചക്കാർ ആവശ്യപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/lindsay-clancy-case-harsh-criticism-against-mothers-crying-with-their-infants-video-articleshow-01dclcs"/>
        </item>
        <item>
            <title><![CDATA[ഹാർവാർഡ് പഠനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങി, 3 മാസം മുത്തച്ഛൻ മിണ്ടിയില്ല, അനുഭവം പറഞ്ഞ് 'ബേബി ചക്ര' സ്ഥാപക]]></title>
            <link>https://www.asianetnews.com/video-cafe-magazine/grandfather-did-not-speak-for-three-months-after-moved-back-to-india-entrepreneur-naiyya-saggi-viral-video-articleshow-0vo5gxp</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/grandfather-did-not-speak-for-three-months-after-moved-back-to-india-entrepreneur-naiyya-saggi-viral-video-articleshow-0vo5gxp</guid>
            <pubDate>Tue, 18 Aug 2026 19:45:06 +0530</pubDate>
            <description><![CDATA[&lt;p&gt;താൻ കോടീശ്വര കുടുംബത്തിൽ നിന്നല്ല വരുന്നത്, മാതാപിതാക്കൾ സർക്കാർ ജീവനക്കാരായിരുന്നു. എന്നാൽ വിദേശത്തെ മികച്ച അവസരങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ തന്റെ തീരുമാനം കുടുംബത്തിലെ ചിലർക്ക്, പ്രത്യേകിച്ച് മുത്തച്ഛന് അംഗീകരിക്കാൻ കഴിഞ്ഞില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0acf2yf47e24jnj7g946v8p,imgname-new-project---2026-08-18t173842.575-1787055016911.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാർവാർഡിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം വിദേശത്ത് സെറ്റിലാവാതെ ഇന്ത്യയിലേക്ക് മടങ്ങിയതിന് മുത്തച്ഛൻ മിണ്ടാതിരുന്നതിന്റെ അനുഭവം വെളിപ്പെടുത്തി സംരംഭകയും 'ബേബി ചക്ര'യുടെ സ്ഥാപകയുമായ നൈയ സഗ്ഗി. കണ്ടന്റ് ക്രിയേറ്റർ വിരാജ് ആലയോട് സംസാരിക്കവെയാണ് നൈയ തന്റെ അനുഭവം പങ്കുവച്ചത്. അമേരിക്കയിലെ അവസരങ്ങൾ വേണ്ടെന്നുവച്ച് ഇന്ത്യയിലേക്ക് തിരികെയെത്തിയതിൽ പ്രതിഷേധിച്ചാണത്രെ മുത്തച്ഛൻ മൂന്ന് മാസത്തോളം സംസാരിക്കാതിരുന്നത്.&lt;/p&gt;&lt;p&gt;നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎ എൽഎൽബിയും, ഫുൾബ്രൈറ്റ് - ജെ.എൻ. ടാറ്റ സ്കോളർഷിപ്പോടെ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും നേടിയ ആളാണ് നൈയ സഗ്ഗി. ഹാർവാർഡിൽ തനിക്ക് മുഴുവൻ ചെലവുകളും ഉൾപ്പെടുന്ന സ്കോളർഷിപ്പ് ലഭിച്ചിരുന്നതായും അവർ പറയുന്നുണ്ട്.&lt;/p&gt;&lt;p&gt;ഹാർവാർഡിലെ പഠനത്തിന് ശേഷം ഒരു വർഷത്തോളം 'ദി ബ്രിഡ്ജ്പാൻ ഗ്രൂപ്പിൽ' കൺസൾട്ടന്റായി ജോലി ചെയ്ത നൈയ 2015 -ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. 'ഞാൻ ലോകം മാറ്റാൻ തിരിച്ചുവന്നതാണ്. 2015 -ൽ ഇന്ത്യയിലേക്ക് മടങ്ങി. എന്റെ ആദ്യ കമ്പനി ഇന്ത്യയിൽ കെട്ടിപ്പടുത്തു, ഇപ്പോൾ എന്റെ മൂന്നാമത്തെ കമ്പനി നിർമ്മിക്കുന്ന തിരക്കിലാണ്' എന്നും നൈയ പറഞ്ഞു.&lt;/p&gt;&lt;p&gt;ഗർഭകാലത്ത് സഹോദരി അനുഭവിച്ച ബുദ്ധിമുട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 2015 -ൽ നൈയ സഗ്ഗി 'ബേബി ചക്ര' സ്ഥാപിക്കുന്നത്. 2021-ൽ ബേബി ചക്ര മൈഗ്ലാമുമായി ലയിക്കുകയും, തുടർന്ന് പ്രിയങ്ക ഗിൽ, ദർപൻ സംഘവി എന്നിവരോടൊപ്പം 'ദി ഗുഡ് ഗ്ലാം ഗ്രൂപ്പിന്റെ' സഹസ്ഥാപകയായി മാറുകയും ചെയ്തു. നിലവിൽ 'ഇഡിടി' എന്ന പുതിയ കൺസ്യൂമർ ടെക് കമ്പനിയുടെ നിർമ്മാണത്തിലാണ് അവർ.&lt;/p&gt;&lt;p&gt;താൻ കോടീശ്വര കുടുംബത്തിൽ നിന്നല്ല വരുന്നത്, മാതാപിതാക്കൾ സർക്കാർ ജീവനക്കാരായിരുന്നു. എന്നാൽ വിദേശത്തെ മികച്ച അവസരങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ തന്റെ തീരുമാനം കുടുംബത്തിലെ ചിലർക്ക്, പ്രത്യേകിച്ച് മുത്തച്ഛന് അംഗീകരിക്കാൻ കഴിഞ്ഞില്ല. '2015-ൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ മുത്തച്ഛൻ മൂന്ന് മാസം എന്നോട് സംസാരിച്ചില്ല. യുഎസിൽ തുടരാൻ ലഭിച്ച സുവർണാവസരവും ജോലിയും ഫുൾ സ്കോളർഷിപ്പും എന്തിനാണ് ഇന്ത്യയിൽ വന്ന് ബിസിനസ്സ് ചെയ്യാൻ വേണ്ടി ഉപേക്ഷിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം' എന്ന് നൈയ പറയുന്നു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Viraj Ala (@viraj.ala)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇന്ന് താൻ സ്ഥാപിച്ച കമ്പനികളുടെ മൂല്യം 1 ബില്യൺ ഡോളറിലധികം വരും. ഇന്ത്യയിൽ തന്നെ നിന്ന് ലോകത്തെ സ്വാധീനിക്കുന്ന വലിയ കമ്പനികളെ കെട്ടിപ്പടുക്കാൻ ഇന്ത്യൻ സംരംഭകർക്കും ടീമുകൾക്കും സാധിക്കുമെന്നും നൈയ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/grandfather-did-not-speak-for-three-months-after-moved-back-to-india-entrepreneur-naiyya-saggi-viral-video-articleshow-0vo5gxp"/>
        </item>
        <item>
            <title><![CDATA[പണം തരാതെ ഫോട്ടോയെടുക്കില്ലെന്ന് ജീവനക്കാർ, സമ്മതിക്കാതെ യുവതി; വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/woman-refused-to-pay-for-photo-at-vietnam-cafe-viral-video-articleshow-1bk77dr</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/woman-refused-to-pay-for-photo-at-vietnam-cafe-viral-video-articleshow-1bk77dr</guid>
            <pubDate>Thu, 20 Aug 2026 19:09:47 +0530</pubDate>
            <description><![CDATA[&lt;p&gt;'എനിക്ക് പണം നൽകാൻ താൽപ്പര്യമില്ല' എന്ന് വ്യക്തമാക്കിയ യുവതി, ജീവനക്കാരോട് ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പണം നൽകിയാൽ മാത്രമേ ഫോട്ടോയെടുക്കൂ എന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടും ഇവർ വഴങ്ങിയില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fpck0hx5pf55qm61rzp3g3,imgname-new-project---2026-08-20t190925.547-1787233192977.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിയറ്റ്നാമിലെ കഫേയിൽ ഫോട്ടോയെടുക്കാൻ പണം നൽകാതെ ബഹളം വെച്ച വിദേശിയായ വിനോദസഞ്ചാരിയുടെ പെരുമാറ്റത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. ഹോ ചി മിൻ സിറ്റിയിലെ പ്രശസ്തമായ ഗാർഡൻ കഫേയിലാണ് സംഭവം നടന്നത്. ഹൈഡ്രാഞ്ചിയ പൂക്കൾ നിറഞ്ഞ കുളത്തിന് നടുവിലുള്ള ഒരു സുതാര്യമായ വള്ളത്തിൽ ഇരുന്ന് ഫോട്ടോയെടുക്കുന്നതിനാണ് കഫേ അധികൃതർ ചെറിയൊരു ഫീസ് ഈടാക്കുന്നത്. എന്നാൽ, ഫീസ് നൽകാതെ ഈ ക്ലിയർ കയാക്കിൽ കയറിയിരുന്ന ടൂറിസ്റ്റ്, കഫേ ജീവനക്കാരോട് നിരന്തരം ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;'എനിക്ക് പണം നൽകാൻ താൽപ്പര്യമില്ല' എന്ന് വ്യക്തമാക്കിയ യുവതി, ജീവനക്കാരോട് ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പണം നൽകിയാൽ മാത്രമേ ഫോട്ടോയെടുക്കൂ എന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടും ഇവർ വഴങ്ങിയില്ല. തുടർന്നുള്ള വാക്കുതർക്കത്തിനിടയിൽ, 'എല്ലാവരും ഇവിടെ പണം നൽകിയാണ് ഫോട്ടോയെടുക്കുന്നത്' എന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;The young woman asked:&ldquo;Are you refusing to take my picture simply because I&rsquo;m from Israel?&rdquo;After asking several people around her to take photos, she was met with a simple answer: yes.An Israeli tourist had entered a caf&eacute; in Vietnam near a famous flower-filled lake, where&hellip; pic.twitter.com/umrZ7LHdmK&lt;/p&gt;&lt;p&gt;&mdash;  (@Malcolm_Pal9) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഒടുവിൽ ഫോട്ടോയെടുക്കാൻ ആരും തയാറാകാതെ വന്നതോടെ, താൻ ഇസ്രായേലിൽ നിന്നുള്ളയാളായാതുകൊണ്ടാണോ തന്നെ സഹായിക്കാൻ തയ്യാറാവാത്തത് എന്നും യുവതി ചോദിക്കുന്നു. ഇതിന് 'അതെ, നിങ്ങൾക്കതറിയാമല്ലോ' എന്ന് ജീവനക്കാരൻ മറുപടി നൽകുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോയ്ക്ക് താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പണം നൽകാതെ ഫോട്ടോ എടുക്കില്ല എന്ന് അറിയാമായിരുന്നിട്ടും അതിനായി നിർബന്ധിച്ചു കൊണ്ടേയിരുന്ന യുവതിയുടെ പെരുമാറ്റത്തെ പലരും വിമർശിച്ചു. അങ്ങനെ ഫോട്ടോ എടുക്കാനായി അവിടെയുള്ള ജീവനക്കാരോട് ആവശ്യപ്പെടുന്നത് ശരിയല്ല എന്നും അഭിപ്രായം ഉയർന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/woman-refused-to-pay-for-photo-at-vietnam-cafe-viral-video-articleshow-1bk77dr"/>
        </item>
        <item>
            <title><![CDATA[ജർമ്മനിയിലെ ഹെർമിസ് സ്റ്റോർ ശുചിമുറിയിൽ കുടുങ്ങി, അവർക്ക് മനുഷ്യരേക്കാൾ പ്രധാനം വാതിൽ; പോസ്റ്റ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3</guid>
            <pubDate>Fri, 21 Aug 2026 16:13:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു മണിക്കൂറും ഇരുപത് മിനിറ്റും നീണ്ട ആശങ്കയ്&zwnj;ക്കൊടുവിൽ ഫയർഫോഴ്&zwnj;സ് എത്തിയാണ് തന്നെ പുറത്തെത്തിച്ചത് എന്നും ഇവർ പറഞ്ഞു. പുറത്തിറങ്ങിയ തനിക്ക് ജീവനക്കാർ ഒരു കുപ്പി ഷാംപെയ്ൻ നൽകിയെങ്കിലും താൻ അത് നിരസിക്കുകയാണുണ്ടായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hym44076d80rsxs1nge805,imgname-new-project---2026-08-21t161112.554-1787308937344.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജർമ്മനിയിലെ ബർലിനിലുള്ള ഒരു ഹെർമിസ് സ്റ്റോറിലെ ശുചിമുറിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിപ്പോയതായി പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സർണ ഗാർഗിന്റെ പരാതി. സ്റ്റോർ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തിനെതിരെയും നിസ്സംഗതയ്&zwnj;ക്കെതിരെയും ഇൻസ്റ്റഗ്രാമിലാണ് അവർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;തീർത്തും ദുർബലമായ പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ വാതിലാണ് ശുചിമുറിയുടേതെന്നും, ഇത് ഫയർ കോഡിന്റെ ലംഘനമാണെന്നും സർണ ഗാർഗ് ആരോപിക്കുന്നു. ജീവനക്കാർ ഇക്കാര്യത്തിൽ തികഞ്ഞ നിസ്സം​ഗതയാണ് കാണിച്ചത് എന്നും യുവതി ആരോപിക്കുന്നു. വാതിൽ തകർത്ത് തന്നെ പുറത്തെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല. തന്റെ കുട്ടികളും ടീം അംഗങ്ങളും വാതിലിനപ്പുറം ഇതൊക്കെ കണ്ട് ഭയന്നു നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആരും അവരോട് പോലും ആശ്വാസവാക്കോ ഖേദപ്രകടനമോ നടത്തിയില്ല.&lt;/p&gt;&lt;p&gt;ഒരു മണിക്കൂറും ഇരുപത് മിനിറ്റും നീണ്ട ആശങ്കയ്&zwnj;ക്കൊടുവിൽ ഫയർഫോഴ്&zwnj;സ് എത്തിയാണ് തന്നെ പുറത്തെത്തിച്ചത് എന്നും ഇവർ പറഞ്ഞു. പുറത്തിറങ്ങിയ തനിക്ക് ജീവനക്കാർ ഒരു കുപ്പി ഷാംപെയ്ൻ നൽകിയെങ്കിലും താൻ അത് നിരസിക്കുകയാണുണ്ടായത്. 'വിലകൂടിയ ഹെർമിസ് ബാഗുകൾ തുറക്കാനും അടയ്ക്കാനും വളരെ ബുദ്ധിമുട്ടാണ്, ഇപ്പോൾ അവരുടെ ശുചിമുറി വാതിലും അതുപോലെ തന്നെ' എന്ന് പരിഹസിച്ചുകൊണ്ടാണ് സർണ ഗാർഗ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വീഡിയോയും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Zarna Garg (@zarnagarg)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കസ്റ്റമേഴ്സിനെക്കാളും അവർക്ക് പ്രധാനം അവരുടെ വാതിൽ ആയിരുന്നു എന്നാണ് പലരും കമന്റ് നൽകിയത്. ഒപ്പം തന്നെ അവസാനം സർണ ​ഗാർ​ഗിനെതിരെ ജീവനക്കാർ വാതിൽ വലിച്ചടച്ചതിനെ കുറിച്ചും പലരും കമന്റുകൾ നൽകി.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3"/>
        </item>
        <item>
            <title><![CDATA[നിന്റെ ശബ്ദം പെൺകുട്ടികളുടേത് പോലെ, ഒരുപാട് കളിയാക്കലുകൾ കേട്ടു, ഒടുവിൽ; അനുഭവം പറഞ്ഞ് യുവാവ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6</guid>
            <pubDate>Sat, 22 Aug 2026 10:59:57 +0530</pubDate>
            <description><![CDATA[&lt;p&gt;കരഞ്ഞുകൊണ്ടിരുന്ന തന്നെ കണ്ട ഇംഗ്ലീഷ് അധ്യാപിക പ്രഗതി കപൂർ ചോദിച്ചത് ഇങ്ങനെയാണ്; 'നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ?' താൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു ദീപക്കിന്റെ മറുപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kz4ndymardepc5j3x24sm5,imgname-new-project---2026-08-22t105730.695-1787376588222.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തന്റെ ശബ്ദത്തിന്റെ പേരിൽ വർഷങ്ങളോളം കളിയാക്കലുകളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എഴുത്തുകാരനും അധ്യാപകനുമായ ദീപക് രാമോല. ഹാർവാർഡ് ബിരുദധാരി കൂടിയാണ് ദീപക്. ഇൻസ്റ്റഗ്രാമിലാണ് ദീപക് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ഒടുവിൽ താൻ തന്നെത്തന്നെ അം​ഗീകരിച്ചുവെന്നാണ് ദീപക് പറയുന്നത്. അതിന് ഒപ്പം നിന്ന മനുഷ്യർക്ക് സ്നേഹവും നന്ദിയും അറിയിക്കുക കൂടി ചെയ്തു ദീപക്.&lt;/p&gt;&lt;p&gt;തന്റെ ശബ്ദം ഒരു കുട്ടിയുടേത് പോലെയോ പെൺകുട്ടിയുടേത് പോലെയോ ആണെന്നും പറഞ്ഞ് സ്കൂൾ കാലം മുതൽ ആളുകൾ തന്നെ പരിഹസിച്ചിരുന്നു. സമീപകാലത്തുണ്ടായ ഒരു മോശം അനുഭവം സ്കൂൾ കാലത്തെ അധിക്ഷേപങ്ങൾ വീണ്ടും ഓർമ്മിക്കാൻ ഇടയാക്കി. എന്നാൽ, 11-ാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ഇംഗ്ലീഷ് അധ്യാപികയുമായുണ്ടായ ഒരു സംഭാഷണമാണ് തന്റെ കാഴ്ചപ്പാട് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കരഞ്ഞുകൊണ്ടിരുന്ന തന്നെ കണ്ട ഇംഗ്ലീഷ് അധ്യാപിക പ്രഗതി കപൂർ ചോദിച്ചത് ഇങ്ങനെയാണ്; 'നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ?' താൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു ദീപക്കിന്റെ മറുപടി. 'ഇനി മുതൽ നിനക്ക് സംസാരിക്കാനേ കഴിഞ്ഞില്ലെങ്കിലോ? അപ്പോൾ നിനക്ക് കുഴപ്പമുണ്ടാകുമോ?' എന്നായി അടുത്ത ചോദ്യം. തനിക്കിനിയും ഒരുപാട് കാര്യങ്ങൾ പറയാനുള്ളതിനാൽ അത് പറ്റില്ലെന്നായിരുന്നു ദീപകിന്റെ മറുപടി.&lt;/p&gt;&lt;p&gt;'ശരി, അപ്പോൾ ആ കാര്യത്തിൽ തീരുമാനമായി, നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണ്. നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണെങ്കിൽ, നിന്റെ ശബ്ദത്തെ നീ തന്നെ ഉൾക്കൊള്ളണം, ഒപ്പം നിന്റെ കഥയെയും' എന്നും അധ്യാപിക പറഞ്ഞതായി ദീപക് പറയുന്നു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Deepak Ramola (@deepakramola)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;താൻ സ്വയം അംഗീകരിച്ച ഒരു കാര്യത്തിന്റെ പേരിൽ മറ്റുള്ളവർക്ക് തന്നെ ചെറുതാക്കാനോ തോൽപ്പിക്കാനോ കഴിയില്ലെന്ന് ആ അധ്യാപിക തന്നെ ഓർമ്മിപ്പിച്ചതായും ദീപക് കൂട്ടിച്ചേർത്തു. 'അന്ന് മുതൽ എന്റെ ശബ്ദത്തെ ഓർത്ത് ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല' എന്നും ദീപക് പറയുന്നു. നിരവധിപ്പേരാണ് ദീപക്കിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ സ്വയം അം​ഗീകരിച്ചാൽ അയാളെ തോൽപ്പിക്കാൻ ഒന്നിനും കഴിയില്ലെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6"/>
        </item>
        <item>
            <title><![CDATA[കെട്ടിടത്തിൽ വൻ തീപിടിത്തം, 11 -ാം നിലയിൽ നിന്നും രക്ഷാപ്രവര്‍ത്തകന്‍റെ കൈകളിലേക്ക് ചാടി യുവതി, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/fire-in-apartment-woman-jumps-from-11-floor-window-to-firefighters-arm-viral-video-articleshow-9rx9q0e</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/fire-in-apartment-woman-jumps-from-11-floor-window-to-firefighters-arm-viral-video-articleshow-9rx9q0e</guid>
            <pubDate>Tue, 18 Aug 2026 20:37:23 +0530</pubDate>
            <description><![CDATA[&lt;p&gt;അപകടസമയത്ത് കെട്ടിടത്തിൽ കനത്ത പുകയും തീയും പെട്ടെന്ന് തന്നെ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് പതിനൊന്നാം നിലയിലെ ജനൽപാളിക്ക് പുറത്തേക്കിറങ്ങിയ യുവതിക്ക് ജീവൻ രക്ഷിക്കാൻ മറ്റ് വഴികളുണ്ടായിരുന്നില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0amttan1tkpnh072799fyg5,imgname-new-project---2026-08-18t200240.692-1787063789909.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജർമ്മനിയിലെ ബെർലിനിൽ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ നിന്നും ഒരു യുവതി അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെർലിനിലെ ഫ്രീഡ്രിക്ഷെയ്ൻ പ്രദേശത്ത് ഒസ്ത്ബാൻഹോഫ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹൈ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടമുണ്ടായത്.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 14 -ന് രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം. ആളപയാമൊന്നും ഇല്ല. 13 പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. വലിയൊരു ദുരന്തമാണ് ഒഴിവായത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 116-ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. 3 മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.&lt;/p&gt;&lt;p&gt;അപകടസമയത്ത് കെട്ടിടത്തിൽ കനത്ത പുകയും തീയും പെട്ടെന്ന് തന്നെ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് പതിനൊന്നാം നിലയിലെ ജനൽപാളിക്ക് പുറത്തേക്കിറങ്ങിയ യുവതിക്ക് ജീവൻ രക്ഷിക്കാൻ മറ്റ് വഴികളുണ്ടായിരുന്നില്ല. എന്നാൽ, അഗ്നിശമന സേനയുടെ ടേൺടേബിൾ ലാഡറിന് ഒമ്പതാം നില വരെ മാത്രമേ എത്താൻ കഴിഞ്ഞുള്ളൂ.&lt;/p&gt;&lt;p&gt;തീ ആളിപ്പടർന്നതോടെ, താഴത്തെ നിലയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സുരക്ഷിതമായ പിടി കണ്ടെത്താൻ യുവതിക്ക് കഴിഞ്ഞില്ല. ഒടുവിൽ, താഴെ അഗ്നിശമന സേനയുടെ റെസ്ക്യൂ ബാസ്കറ്റിന് മുകളിലായി നിലയുറപ്പിച്ച അവർ ഏതാനും നിമിഷങ്ങൾ മടിച്ചു നിന്നതിന് ശേഷം താഴേക്ക് ചാടുകയായിരുന്നു. ഏകദേശം രണ്ട് നിലകളോളം താഴേക്ക് വീണ യുവതിയെ അഗ്നിശമന സേനാംഗം സുരക്ഷിതമായി ബാസ്കറ്റിലാക്കി. നിസ്സാര പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.&lt;/p&gt;&lt;p&gt;Dramatischer Rettungseinsatz bei einem Hochhausbrand am heutigen Morgen in Berlin-Friedrichshain. Da die Drehleiter nur bis zum 9. Stock reichte, musste diese Frau vom 11. Stock aus in den etwa 1-2 m&sup2; gro&szlig;en Drehleiterkorb springen. Insgesamt wurden 13 Personen leicht verletzt. pic.twitter.com/BCdpRYPBM6&lt;/p&gt;&lt;p&gt;&mdash; ColdJack (@TheColdJack) August 14, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അതേസമയം, തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. യുവതി കെട്ടിടത്തിൽ നിന്നും ചാടുന്ന രം​ഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. യുവതിയുടെ ധൈര്യത്തെ പ്രംശസിച്ചുകൊണ്ട് ഏറെപ്പേരും കമന്റുകൾ നൽകിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/fire-in-apartment-woman-jumps-from-11-floor-window-to-firefighters-arm-viral-video-articleshow-9rx9q0e"/>
        </item>
        <item>
            <title><![CDATA['എനിക്ക് തെറ്റുപറ്റി'; ദുബായിലെ പാനിപൂരിയുടെ വില കണ്ട്, മുംബൈയിൽ തനിക്ക് തെറ്റുപറ്റിയെന്ന് റഷ്യൻ ഇൻഫ്ലുവൻസർ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/russian-influencer-realizes-they-were-mistaken-about-mumbai-after-seeing-the-price-of-pani-puri-in-dubai-viral-video-articleshow-9vev8ez</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/russian-influencer-realizes-they-were-mistaken-about-mumbai-after-seeing-the-price-of-pani-puri-in-dubai-viral-video-articleshow-9vev8ez</guid>
            <pubDate>Wed, 19 Aug 2026 11:46:26 +0530</pubDate>
            <description><![CDATA[മുംബൈയിൽ പാനിപൂരിക്ക് 60 രൂപ കൂടുതലാണെന്ന് പരിഹസിച്ച റഷ്യൻ ഇൻഫ്ലുവൻസർ ഇറിന റുദകോവ, ദുബായ് വിമാനത്താവളത്തിൽ അതേ വിഭവത്തിന് ഏകദേശം 1096 രൂപ വിലയുണ്ടെന്ന് കണ്ടപ്പോൾ ഞെട്ടി. തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച ഇൻഫ്ലുവൻസറുടെ പുതിയ വീഡിയോയും അതിനോടുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങളുമാണ് ഈ ഉള്ളടക്കം ചർച്ച ചെയ്യുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cakhy0fm087npvbxhn9dnf,imgname-russian-influencer-irina-rudakova-1787120175040.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മും&lt;/strong&gt;ബൈയിൽ പാനിപൂരിക്ക് 60 രൂപ കൂടുതലാണെന്ന് പരിഹസിച്ച റഷ്യൻ ഇൻഫ്ലുവൻസർ ഇറിന റുദകോവയ്ക്ക് ദുബായ് വിമാനത്താവളത്തിൽ എത്തിയപ്പോൾ കാര്യങ്ങളിൽ തിരിച്ചറിവ് ഉണ്ടായെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ. ദുബായ് ടെർമിനൽ 1 -ൽ പാനിപൂരിക്ക് 42 ദിർഹം, അതായത് ഏകദേശം 1,096 രൂപ വിലയുണ്ടെന്ന് കണ്ടതോടെയാണ് തന്&zwj;റെ മുൻ വിമർശനം തെറ്റായിരുന്നുവെന്ന് അവർ തമാശയായി സമ്മതിച്ചത്. ഇതിന് പിന്നാലെയാണ് ഇറിന റുദകോവയ്ക്ക് ബോധോദയം ഉണ്ടായതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'എനിക്ക് തെറ്റുപറ്റി'&lt;/strong&gt;&lt;/h2&gt;&lt;p&gt;&ldquo;മുംബൈയിലെ ലോക്ഹണ്ഡ്വാല മാർക്കറ്റിലെ 60 രൂപയുടെ പാനിപൂരിയെക്കുറിച്ച് ഞാൻ ഒരുപാട് പരാതി പറഞ്ഞിരുന്നു. എന്നാൽ എനിക്ക് തെറ്റി. ഇപ്പോൾ &zwnj;&zwnj;&zwnj;ഞാൻ ദുബായ് ടെർമിനൽ 1 -ലാണ്. ഇവിടെ പാനിപൂരിക്ക് 42 ദിർഹം, ഏകദേശം 1,096 രൂപയാണ്. ഇത് കണ്ടപ്പോൾ ഞാൻ മുംബൈയിലേക്ക് തിരിച്ചുപോകുകയാണ്,&rdquo; എന്നായിരുന്നു ചിരിച്ച് കൊണ്ട് റുദകോവയുടെ പുതിയ വീഡിയോയിലെ പ്രതികരണം.&lt;/p&gt;View this post on Instagram&lt;p&gt;A post shared by IRINA RUDAKOVA (@irina.rai9)&lt;/p&gt;&lt;h3&gt;&lt;strong&gt;'60 രൂപയോ?'&lt;/strong&gt;&lt;/h3&gt;&lt;p&gt;ജൂലൈ 24 -ന് പങ്കുവെച്ച ആദ്യ വീഡിയോയിലാണ് സംഭവങ്ങളുടെ തുടക്കം. ലോക്ഹണ്ഡ്വാല മാർക്കറ്റിലെത്തിയ റുദകോവ വഴിയോര കച്ചവടക്കാരനോട് പാനിപൂരിയുടെ വില ചോദിച്ചു. 60 രൂപയാണെന്ന് കേട്ടതോടെ അതിശയത്തോടെ &ldquo;60 രൂപ, 60 രൂപ&rdquo; എന്ന് ആവർത്തിച്ചുകൊണ്ട് അവർ വിലയെ കളിയാക്കിയിരുന്നു. എന്നാൽ, പിന്നീട് ഓഗസ്റ്റ് ഒന്നിന് പങ്കുവെച്ച മറ്റൊരു വീഡിയോയിൽ അവർ പാനിപൂരി കഴിക്കുകയും രുചി ഇഷ്ടപ്പെട്ടതായി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദുബായിലെ വില കണ്ടതിനെക്കുറിച്ചുള്ള പുതിയ വീഡിയോ പുറത്തുവന്നത്. മുംബൈയിലെയും ദുബായിലെയും വിലയിലെ വൻ വ്യത്യാസം ചൂണ്ടിക്കാട്ടി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി.&lt;/p&gt;&lt;p&gt;റഷ്യൻ മോഡലും നടിയും ഡാൻസറുമായ ഇറിന റുദകോവ 20 -ാം വയസ്സിലാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. &lsquo;റിയാലിറ്റി ക്വീൻസ് ഓഫ് ദ ജംഗിൾ&rsquo; രണ്ടാം സീസണിലെ വിജയിയായ അവർ 2024 -ൽ &lsquo;ബിഗ് ബോസ് മറാത്തി&rsquo; അഞ്ചാം സീസണിലെത്തിയ ആദ്യ വിദേശ മത്സരാർത്ഥിയുമായി. മറാത്തി സംസാരിക്കാനുള്ള ശ്രമങ്ങളിലൂടെ അവർ ഇന്ത്യയിൽ വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/russian-influencer-realizes-they-were-mistaken-about-mumbai-after-seeing-the-price-of-pani-puri-in-dubai-viral-video-articleshow-9vev8ez"/>
        </item>
        <item>
            <title><![CDATA[രാത്രി 10 മണി, ബസിൽ പുരുഷന്മാർ മാത്രം, പക്ഷേ ഒരു പേടിയും തോന്നുന്നില്ല; വീഡിയോയുമായി യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum</guid>
            <pubDate>Sat, 22 Aug 2026 16:54:44 +0530</pubDate>
            <description><![CDATA[&lt;p&gt;&lsquo;രാത്രി 10 മണിക്ക് ആണുങ്ങൾ മാത്രമുള്ള ഒരു ബസിലാണ് ഞാൻ യാത്ര ചെയ്യുന്നത്. കൂടെ ഒറ്റ സ്ത്രീ പോലുമില്ല. എങ്കിലും എനിക്ക് യാതൊരു ഭയവും തോന്നുന്നില്ല. ഇതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ.&rsquo;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mkdp3m87rg7pm8qn9nmrrd,imgname-new-project---2026-08-22t165145.694-1787397855348.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈയിൽ രാത്രി വൈകി ബസിൽ യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവച്ച് യുവതി. രാത്രി പത്ത് മണിയോടെയുള്ള സമയത്ത് തനിക്ക് ചുറ്റും പുരുഷന്മാർ മാത്രമുണ്ടായിരുന്നിട്ടും യാതൊരുവിധ സുരക്ഷിതത്വക്കുറവും തോന്നിയില്ലെന്നാണ് റുതുജ വാർഹഡെ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;നഗരത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ ബസിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയാണ് റുതുജ വീഡിയോ പങ്കുവെച്ചത്. ബസിൽ തനിക്കൊപ്പം മറ്റ് സ്ത്രീകൾ ആരും തന്നെ ഇല്ലായിരുന്നുവെന്ന് അവർ പറയുന്നു.&lt;/p&gt;&lt;p&gt;'രാത്രി 10 മണിക്ക് ആണുങ്ങൾ മാത്രമുള്ള ഒരു ബസിലാണ് ഞാൻ യാത്ര ചെയ്യുന്നത്. കൂടെ ഒറ്റ സ്ത്രീ പോലുമില്ല. എങ്കിലും എനിക്ക് യാതൊരു ഭയവും തോന്നുന്നില്ല. ഇതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ, ഞാൻ മുംബൈയിലാണ്' റുതുജ വീഡിയോയിൽ പറഞ്ഞു. തനിച്ച് യാത്ര ചെയ്യുമ്പോഴും ഈ ആത്മവിശ്വാസം നൽകുന്നത് മുംബൈ നഗരവും മഹാരാഷ്ട്രയുമാണെന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വീഡിയോയുടെ ക്യാപ്ഷനിൽ മഹാരാഷ്ട്രയോടുള്ള തന്റെ സ്നേഹവും അവർ പ്രകടിപ്പിച്ചു. 'അതാണ് എന്റെ മഹാരാഷ്ട്ര. നിരവധി മനോഹരമായ കാര്യങ്ങളാൽ അറിയപ്പെടുന്നതാണ് ഈ നഗരം. ഒരു മഹാരാഷ്ട്രക്കാരിയാണെന്നത് എപ്പോഴും അഭിമാനം കൊള്ളിക്കാറുണ്ട്' എന്നും അവർ എഴുതി.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Rutuja Warhade (@rutuja.works)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;രാത്രി വൈകിയും സജീവമായിരിക്കുന്ന മുംബൈ നഗരത്തെക്കുറിച്ചും ഇവിടുത്തെ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചും നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ലോക്കൽ ട്രെയിനുകളും ടാക്സികളും ബസുകളും ഉൾപ്പെടെയുള്ളവ രാത്രി വൈകിയും സുഗമമായി സർവീസ് നടത്തുന്ന നഗരത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സുരക്ഷിതത്വത്തെയാണ് വീഡിയോയിലൂടെ പലരും എടുത്തുപറയുന്നത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum"/>
        </item>
        <item>
            <title><![CDATA[കളക്ടറേറ്റിലെത്തിയത് നായയുടെ വേഷത്തിൽ; 40 ലക്ഷം രൂപയുടെ അഴിമതി ആരോപണത്തിന് വ്യത്യസ്ത പ്രതിഷേധം, സംഭവം മധ്യപ്രദേശിൽ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/different-protests-go-viral-after-corruption-allegations-disguised-as-dogs-viral-video-articleshow-ed3cxtw</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/different-protests-go-viral-after-corruption-allegations-disguised-as-dogs-viral-video-articleshow-ed3cxtw</guid>
            <pubDate>Thu, 20 Aug 2026 11:30:44 +0530</pubDate>
            <description><![CDATA[മധ്യപ്രദേശിലെ ഖണ്ഡ്വയിൽ തെരുവുനായ ശല്യത്തിനെതിരെ ഒരാൾ നായയുടെ മുഖംമൂടി ധരിച്ച് കളക്ടറേറ്റിലെത്തി പ്രതിഷേധിച്ചു. നഗരത്തിലെ വർധിച്ചുവരുന്ന നായക്കടി കേസുകളും നായകളുടെ വന്ധ്യംകരണ പദ്ധതിയിലെ 40 ലക്ഷം രൂപയുടെ ക്രമക്കേടും പ്രതിഷേധത്തിലൂടെ ഉയർത്തിക്കാട്ടി. പരാതിയിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ew3phyt0h8yqrsntzqwx06,imgname-different-protests-against-corruption-1787205638717.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ധ്യപ്രദേശിലെ ഖണ്ഡ്വ കളക്ടറേറ്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് പതിവ് പൊതുജന പരാതി പരിഹാര ഹിയറിങ്ങിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയായിരുന്നു. തെരുവുനായ ശല്യത്തിനെതിരെ പ്രതിഷേധിക്കാൻ ഒരാൾ നായയുടെ മുഖംമൂടി ധരിച്ച് കളക്ടറേറ്റിലെത്തി. ഖണ്ഡ്വ നഗരത്തിലെ തെരുവുനായ പ്രശ്നവും നായകളുടെ വന്ധ്യംകരണ പദ്ധതിയിലെ ക്രമക്കേടുകളുമാണ് പ്രതിഷേധത്തിലൂടെ ഉയർത്തിക്കാട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്&zwj;റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ശ്രദ്ധ നേടി.&lt;/p&gt;&lt;h2&gt;&lt;strong&gt;തെരുവുനായ ശല്യത്തിനെതിരെ പരാതി&lt;/strong&gt;&lt;/h2&gt;&lt;p&gt;ഖണ്ഡ്വ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് ദീപക് എന്ന മുള്ളു റാത്തോറിന്&zwj;റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നായയുടെ വേഷമണിഞ്ഞ വ്യക്തിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം പൊതുജന ഹിയറിങ്ങിനായി കളക്ടറേറ്റിലെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാധാരണ രീതിയിലുള്ള പരാതികൾ കേൾക്കുന്ന വേദിയിൽ നായയുടെ മുഖംമൂടിയണിഞ്ഞ ഒരാൾ എത്തിയതോടെ സംഭവം കൗതുകകരമായ പ്രതിഷേധമായി മാറി. നഗരത്തിലെ തെരുവുനായകളുടെ എണ്ണം വർധിക്കുന്നതും നായക്കടി കേസുകൾ ഉയരുന്നതും ചൂണ്ടിക്കാട്ടിയാണ് റാത്തോർ അധികൃതർക്കെതിരെ ആരോപണം ഉന്നയിച്ചത്. നായകളുടെ വന്ധ്യംകരണത്തിനായി 40 ലക്ഷം രൂപയുടെ ബിൽ നൽകിയിട്ടും യഥാർഥത്തിൽ നായകളിൽ വന്ധ്യംകരണം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്&zwj;റെ ആരോപണം. പദ്ധതി നടപ്പാക്കിയതായി രേഖകളിൽ കാണിച്ചിട്ടുണ്ടെങ്കിലും സ്ഥലത്തെ സാഹചര്യം അതിന് വിപരീതമാണെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt;&lt;p&gt;Man Wearing Dog Costume Reaches Khandwa Collectorate to Protest Stray Dog Menace in Madhya Pradesh. pic.twitter.com/P5tNXJrFjl&lt;/p&gt;&lt;p&gt;&mdash; Ghar Ke Kalesh (@gharkekalesh) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;13,000-ത്തിലധികം പേരെ നായ കടിച്ചു&lt;/strong&gt;&lt;/h3&gt;&lt;p&gt;ഖണ്ഡ്വയിൽ തെരുവുനായകളുടെ ശല്യം വർധിച്ചതായും നിരവധി പേർക്ക് നായക്കടിയേറ്റതായും പ്രതിഷേധക്കാർ ആരോപിച്ചു. 13,000-ത്തിലധികം പേർ നായക്കടിക്ക് ഇരയായെന്ന പരാതിയും അധികൃതർക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ആരോപണങ്ങൾ ഭരണകൂടം ഗൗരവത്തോടെ പരിഗണിച്ചതായി ഖണ്ഡ്വ അഡീഷണൽ കളക്ടർ കാശി റാം ബഡോലെ അറിയിച്ചു. 40 ലക്ഷം രൂപയുടെ വന്ധ്യംകരണ ബില്ലുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം മുനിസിപ്പൽ കമ്മീഷണറുമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും ബഡോലെ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/different-protests-go-viral-after-corruption-allegations-disguised-as-dogs-viral-video-articleshow-ed3cxtw"/>
        </item>
        <item>
            <title><![CDATA[കുളിക്കുന്നതിനിടെ ഫയർ അലാറം മുഴങ്ങി, ഓസ്ട്രേലിയയിൽ ഇന്ത്യൻ യുവതിക്ക് 1.3 ലക്ഷം രൂപ പിഴ!]]></title>
            <link>https://www.asianetnews.com/video-cafe-magazine/five-minute-shower-triggers-fire-alarm-indian-woman-australia-fined-one-and-half-lakh-viral-video-articleshow-hh9imnn</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/five-minute-shower-triggers-fire-alarm-indian-woman-australia-fined-one-and-half-lakh-viral-video-articleshow-hh9imnn</guid>
            <pubDate>Tue, 18 Aug 2026 21:42:35 +0530</pubDate>
            <description><![CDATA[&lt;p&gt;തണുപ്പ് കാരണമാണ് കുളിക്കുന്നതിനിടെ വാഷ്&zwnj;റൂമിലെ എക്&zwnj;സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യാതിരുന്നതെന്ന് യുവതി പറയുന്നു. കുളിമുറിക്ക് തൊട്ടുവെളിയിൽ ഫയർ അലാറം സ്ഥാപിച്ച അപ്പാർട്ട്മെന്റ് മാനേജ്&zwnj;മെന്റിന്റെ നടപടിയെയും യുവതി ചോദ്യം ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0aq76antrz9pz7exgg33q7s,imgname-new-project---2026-08-18t204533.950-1787066292565.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അഞ്ച് മിനിറ്റ് നീണ്ടൊരു സാധാരണ കുളിക്കിടെ അപ്പാർട്ട്മെന്റിലെ ഫയർ അലാറം മുഴങ്ങിയതിനെത്തുടർന്ന് ഓസ്ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് വൻ തുക പിഴ. 1,800 ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 1.30 ലക്ഷം ഇന്ത്യൻ രൂപ) യുവതിയിൽ നിന്ന് അധികൃതർ ഈടാക്കിയത്. വാമിക എന്ന യുവതിയാണ് തനിക്കുണ്ടായ അപ്രതീക്ഷിത അനുഭവം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;കുളി കഴിഞ്ഞ് പുറത്തിറങ്ങിയയുടൻ അപ്പാർട്ട്മെന്റിൽ അലാറം മുഴങ്ങുകയായിരുന്നു. തുടക്കത്തിൽ കെട്ടിടത്തിലെ ഫയർ ഡ്രിൽ പരിശീലനമായിരിക്കും ഇതെന്നാണ് യുവതി കരുതിയത്. പക്ഷേ, മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ മാനേജർ മുറിയിലെത്തി. അപകടസാഹചര്യമില്ലെന്ന് വ്യക്തമായെങ്കിലും അടിയന്തര സന്ദേശം ലഭിച്ച് ഫയർ സർവീസ് വാഹനം സ്ഥലത്തെത്തിയതിനാലാണ് ഇത്രയും വലിയ തുക പിഴയായി അടയ്ക്കേണ്ടി വന്നത്.&lt;/p&gt;&lt;p&gt;അഞ്ച് മിനിറ്റത്തെ കുളിക്കിടെ ഉയർന്ന ചൂടുകാറ്റും നീരാവിയും വാഷ്&zwnj;റൂമിന് പുറത്തുണ്ടായിരുന്ന സെൻസറിലേക്ക് അടിച്ചതാണ് അലാറം പ്രവർത്തിക്കാൻ കാരണമായത്. തണുപ്പ് കാരണമാണ് കുളിക്കുന്നതിനിടെ വാഷ്&zwnj;റൂമിലെ എക്&zwnj;സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യാതിരുന്നതെന്ന് യുവതി പറയുന്നു. കുളിമുറിക്ക് തൊട്ടുവെളിയിൽ ഫയർ അലാറം സ്ഥാപിച്ച അപ്പാർട്ട്മെന്റ് മാനേജ്&zwnj;മെന്റിന്റെ നടപടിയെയും യുവതി ചോദ്യം ചെയ്തു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by @sorandomvamika&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വീഡിയോ വൈറലായതോടെ വിദേശരാജ്യങ്ങളിലെ ഫയർ അലാറം സിസ്റ്റങ്ങളെക്കുറിച്ചും പിഴത്തുകയെക്കുറിച്ചും വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വെള്ളത്തിന്റെ ആവി തട്ടി ഫയർ അലാറം മുഴങ്ങുന്നത് അലാറത്തിന്റെ സാങ്കേതിക തകരാറാണെന്നും, അതിനാൽ ഫയർഫോഴ്&zwnj;സ് എത്തിയതിനുള്ള തുക യുവതി നൽകേണ്ടതില്ലെന്നും കാണിച്ച് കെട്ടിട ഉടമകൾക്കെതിരെ അപ്പീൽ നൽകാൻ നിരവധി പേർ നിർദ്ദേശിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/five-minute-shower-triggers-fire-alarm-indian-woman-australia-fined-one-and-half-lakh-viral-video-articleshow-hh9imnn"/>
        </item>
        <item>
            <title><![CDATA[യുഎസ്സിലെ ഹോസ്റ്റലിൽ ഇന്ത്യക്കാരിയെ പുറത്താക്കി, ഇത് വംശീയതയല്ലെന്ന് ഇന്ത്യൻ യുവാവ്, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-woman-kicked-out-from-london-hostel-not-racism-man-shares-video-articleshow-io894l2</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-woman-kicked-out-from-london-hostel-not-racism-man-shares-video-articleshow-io894l2</guid>
            <pubDate>Thu, 20 Aug 2026 16:13:17 +0530</pubDate>
            <description><![CDATA[&lt;p&gt;'ഇന്ത്യയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നുവെച്ച് മറ്റ് സ്ഥലങ്ങളിലും അങ്ങനെയാകണമെന്നില്ല' എന്നും രാഹുൽ തന്റെ വീഡിയോയിൽ പറയുന്നത് കാണാം. നിരവധിപ്പേർ പ്രസ്തുത വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fc92f30bq4hr30jxk998vr,imgname-new-project---2026-08-20t161134.654-1787222591971.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടനിലെ ഹോസ്റ്റലിൽ നിന്നും ഇന്ത്യൻ യുവതിയെ പുറത്താക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരനായ രാഹുൽ (Nomad Mikey) എന്ന യുവാവാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ, ഇതിന് വംശീയതയുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുൽ പറയുന്നു. സംഭവം വംശീയതയല്ലെന്നും ഹോസ്റ്റൽ നിയമങ്ങൾ പാലിക്കാത്തതിനാലാണ് യുവതിയെ പുറത്താക്കിയത് എന്നുമാണ് രാഹുൽ പറയുന്നത്.&lt;/p&gt;&lt;p&gt;ലണ്ടനിലെ ഹോസ്റ്റലുകളിൽ സാധാരണയായി രാവിലെ 10 മണിയാണ് ചെക്ക്-ഔട്ട് സമയം. എന്നാൽ, ഈ ഇന്ത്യൻ യുവതി ആ സമയത്ത് മുറി ഒഴിയാൻ തയ്യാറായില്ല. ജീവനക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും യുവതി സമയം വൈകിപ്പിക്കുകയും തുടർന്ന് മുറി ഒഴിയാൻ വിസമ്മതിക്കുകയുമായിരുന്നു. ഈ മുറിയിൽ കയറേണ്ട മറ്റ് ടൂറിസ്റ്റുകൾ പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഹോസ്റ്റൽ ജീവനക്കാർ യുവതിയെ ബലമായി പുറത്താക്കുകയായിരുന്നുവത്രെ. പുറത്താക്കപ്പെട്ടതിന് ശേഷം യുവതി വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയെന്നും രാഹുൽ പറഞ്ഞു.&lt;/p&gt;&lt;p&gt;ഇതൊരു വംശീയമായ അതിക്രമമല്ലെന്നും നിയമങ്ങൾ പാലിക്കാത്തതിന്റെ പ്രശ്&zwnj;നമാണെന്നും രാഹുൽ പറയുന്നു. ഏകപക്ഷീയമായ വീഡിയോകൾ കണ്ട് തെറ്റായ ധാരണകളിൽ എത്തരുതെന്നാണ് രാഹുൽ തന്റെ വീഡിയോയിൽ പറയുന്നത്. 'ഇന്ത്യയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നുവെച്ച് മറ്റ് സ്ഥലങ്ങളിലും അങ്ങനെയാകണമെന്നില്ല' എന്നും രാഹുൽ തന്റെ വീഡിയോയിൽ പറയുന്നത് കാണാം. നിരവധിപ്പേർ പ്രസ്തുത വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Nomad Mikey | Rahul (@travelinstavlogs)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അതേസമയം, വിദേശത്തേക്ക്, പ്രത്യേകിച്ച് യുഎസിലേക്ക് പഠനത്തിനും ജോലിക്കുമായി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവാക്കൾ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന ഉപദേശവുമായി എത്തിയ യുഎസിൽ കഴിയുന്ന ഇന്ത്യൻ ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. തങ്ങൾ യുഎസിലേക്ക് കുടിയേറിയ സമയത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇന്ന് ഇന്ത്യയിലും വിദേശത്തേതിന് സമാനമായ നല്ല അവസരങ്ങളുണ്ട് എന്നുമായിരുന്നു സുഹാസ്, പ്രിയങ്ക എന്നീ ദമ്പതികൾ പറഞ്ഞത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-woman-kicked-out-from-london-hostel-not-racism-man-shares-video-articleshow-io894l2"/>
        </item>
        <item>
            <title><![CDATA['ജോലിയിലെ നിങ്ങളുടെ പ്രകടനം മാത്രം സംസാരിക്കട്ടെ'; കോർപ്പറേറ്റ് ലോകത്തെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോ ചർച്ചയാകുന്നു]]></title>
            <link>https://www.asianetnews.com/video-cafe-magazine/mans-instagram-video-about-the-corporate-world-is-sparking-discussion-viral-video-articleshow-k6z9unv</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/mans-instagram-video-about-the-corporate-world-is-sparking-discussion-viral-video-articleshow-k6z9unv</guid>
            <pubDate>Wed, 19 Aug 2026 13:37:40 +0530</pubDate>
            <description><![CDATA[കോർപ്പറേറ്റ് ലോകത്തെ അലിഖിത നിയമങ്ങളെക്കുറിച്ചുള്ള കാശി വിശ്വനാഥിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ചർച്ചയാകുന്നു. ജോലിയിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ പ്രാധാന്യമാണ് വീഡിയോ ഊന്നിപ്പറയുന്നത്. പരിശീലനമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ നേരിടുന്ന തുടക്കക്കാർക്ക് ഇത് കൃത്യമായ മാർഗ്ഗനിർദ്ദേശവും നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cgysmwvs0f2pqge1ys4ws6,imgname-rule-for-surviving-corporate-life-1787126834844.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോ&lt;/strong&gt;ർപ്പറേറ്റ് ലോകത്ത് ലക്ഷ്യങ്ങൾ കൈവരിക്കുന്നത് മുതൽ ജോലിയിൽ എപ്പോഴും മുഴുകിയിരിക്കുന്നതായി കാണപ്പെടേണ്ടി വരുന്നത് വരെയുള്ള ചില അലിഖിത നിയമങ്ങളുണ്ട്. എന്നാൽ, ഇത്തരം തൊഴിൽ സങ്കൽപ്പങ്ങളെയും ജോലി സ്ഥലത്തെ കാഴ്ചപ്പാടുകളെയും എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ഒരു വ്യക്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;'നിങ്ങളുടെ പ്രവർത്തി സംസാരിക്കട്ടെ'&lt;/strong&gt;&lt;/h2&gt;&lt;p&gt;തൊഴിൽ രംഗത്തെ പ്രതീക്ഷകളെയും അതിജീവനത്തെയും കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ കാശി വിശ്വനാഥ് എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിലെ വാക്കുകൾ ഇങ്ങനെയാണ്: &ldquo;നിങ്ങൾ ജോലിയിൽ സന്തോഷവാനായി കാണപ്പെട്ടാൽ, ഈ ജോലി നിങ്ങൾക്ക് അത്ര പ്രധാനപ്പെട്ടതല്ലെന്ന് സഹപ്രവർത്തകർ കരുതിയേക്കാം. നിങ്ങൾ സ്വന്തം ഹോബികൾക്കായി സമയം മാറ്റിവെച്ചാൽ, ജോലിക്ക് മുൻഗണന നൽകുന്നില്ലെന്ന് അവർ വിചാരിക്കും. അതിനാൽ നിങ്ങളുടെ പ്രകടനം തെളിയിക്കാൻ ഒരേയൊരു വഴിയേയുള്ളൂ, നിങ്ങളുടെ ഉത്തരവാദിത്വം അത് എന്തുവിലകൊടുത്തും കൃത്യമായി ചെയ്തുതീർക്കുക. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുക, ജോലി പൂർത്തിയാക്കുക. അതിനുശേഷം നിങ്ങൾ എന്ത് ചെയ്താലും ആരും ചോദ്യം ചെയ്യില്ല. എന്നാൽ, ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, മറ്റെത്ര കാര്യങ്ങൾ ശരിയായി ചെയ്താലും ആരും അത് അംഗീകരിച്ചു തരില്ല. ഈ യാഥാർത്ഥ്യം മനസ്സിലാക്കുന്നതാണ് നിങ്ങൾക്ക് നല്ലത്.&rdquo;&lt;/p&gt;View this post on Instagram&lt;p&gt;A post shared by Kashi Viswanath (@kashiviswanathkosuri)&lt;/p&gt;&lt;h3&gt;&lt;strong&gt;ആശങ്കയ്ക്ക് മറുപടി&lt;/strong&gt;&lt;/h3&gt;&lt;p&gt;ഈ പോസ്റ്റിന് താഴെ നിരവധി ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. കൃത്യമായ പരിശീലനവും പിന്തുണയുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന തുടക്കക്കാരുടെ പ്രശ്നം ഉയർത്തിക്കാട്ടിക്കൊണ്ട് ഒരാൾ കുറിച്ചത് ഇങ്ങനെയാണ്: &quot;ശരിയായ പരിശീലനം ആവശ്യമുള്ള ഒരു ഫ്രെഷറുടെ കാര്യം ആലോചിച്ചു നോക്കൂ. പല കമ്പനികളും ആവശ്യത്തിന് പരിശീലനം നൽകാതെ നേരിട്ട് ജോലി ഏൽപ്പിക്കുകയും അത് പൂർത്തിയാക്കാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അത്തരം സാഹചര്യത്തിൽ ശരിയായ പരിശീലനം ലഭിക്കാത്തതിനാൽ പ്രതീക്ഷകൾ കൈവരിക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾ എന്താണ് ചെയ്യേണ്ടത്?&quot; ഈ ചോദ്യത്തിന് കാശി വിശ്വനാഥ് നൽകിയ മറുപടി ഇതായിരുന്നു: &ldquo;തീർച്ചയായും ഇതൊരു വലിയ പ്രശ്നമാണ്. നിങ്ങളുടെ അടുത്ത മീറ്റിംഗിൽ, ടീമിലെ ഏറ്റവും മികച്ച ജീവനക്കാരിൽ ഒരാളാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും, അതിനായി ശരിയായ പരിശീലനവും മാർഗ്ഗനിർദ്ദേശവും പിന്തുണയും ആവശ്യമാണെന്നും മാനേജരോട് വ്യക്തമായി പറയുക. മീറ്റിംഗിന് ശേഷം, ഈ ആവശ്യങ്ങൾ വ്യക്തമായി ചുരുക്കി എഴുതി മാനേജർക്ക് ഒരു ഇമെയിൽ അയക്കുകയും ചെയ്യുക. ഇത് രേഖാമൂലമുള്ള വ്യക്തമായ ആശയവിനിമയത്തിന് സഹായിക്കും.&rdquo; നിരവധി ഉപയോക്താക്കളാണ് അദ്ദേഹത്തിന്&zwj;റെ ആശയത്തോട് യോജിച്ച് രംഗത്തെത്തിയത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/mans-instagram-video-about-the-corporate-world-is-sparking-discussion-viral-video-articleshow-k6z9unv"/>
        </item>
        <item>
            <title><![CDATA['ഞാൻ ചൈനക്കാരിയല്ല, അസ്സൽ ഇന്ത്യക്കാരി'; പരിഹസിച്ചയാൾക്ക് ഹൃദയം തൊടുന്ന മറുപടിയുമായി പെൺകുട്ടി]]></title>
            <link>https://www.asianetnews.com/video-cafe-magazine/humko-indian-bolo-arunachal-pradesh-girls-reply-after-being-called-chinese-articleshow-ldcodt0</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/humko-indian-bolo-arunachal-pradesh-girls-reply-after-being-called-chinese-articleshow-ldcodt0</guid>
            <pubDate>Thu, 20 Aug 2026 21:38:45 +0530</pubDate>
            <description><![CDATA[&lt;p&gt;'ഒരുപക്ഷേ, ഒരു ഇന്ത്യൻ പെൺകുട്ടി എങ്ങനെ ആയിരിക്കണമെന്ന നിങ്ങളുടെ സങ്കൽപ്പവുമായി എന്റെ രൂപം ഒത്തുപോകില്ലായിരിക്കും. എന്നാൽ, വ്യത്യസ്ത മുഖങ്ങളും സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഒത്തുചേർന്നതാണ് എക്കാലത്തും ഇന്ത്യ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fypfffv9n5d5hstbtqjk2f,imgname-new-project---2026-08-20t213442.482-1787241905647.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തന്നെ കണ്ട് 'ചൈനക്കാരി' എന്ന് പരിഹസിച്ചയാൾക്ക് ഒരു കൊച്ചുകുട്ടി നൽകിയ ഹൃദയം തൊടുന്ന മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര​​ദ്ധിക്കപ്പെടുന്നത്. കർ​ഗ ടിങ്കിൾ ​ഗോം​ഗോ (Karga Tinkle Gongo) എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അരുണാചൽ പ്രദേശിൽ നിന്നുള്ള പെൺകുട്ടിയാണ് വീഡിയോയിൽ തന്നെ പരിഹസിച്ചയാൾക്കുള്ള മറുപടി നൽകുന്നത്.&lt;/p&gt;&lt;p&gt;'ഒരുപക്ഷേ, ഒരു ഇന്ത്യൻ പെൺകുട്ടി എങ്ങനെ ആയിരിക്കണമെന്ന നിങ്ങളുടെ സങ്കൽപ്പവുമായി എന്റെ രൂപം ഒത്തുപോകില്ലായിരിക്കും. എന്നാൽ, വ്യത്യസ്ത മുഖങ്ങളും സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഒത്തുചേർന്നതാണ് എക്കാലത്തും ഇന്ത്യ. ഞാൻ ആരാണെന്നതിലും എവിടെ നിന്നാണെന്നതിലും എനിക്ക് അഭിമാനമുണ്ട്, ഒപ്പം എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയുന്നതിൽ സന്തോഷവുമുണ്ട്' എന്നും അവൾ കുറിച്ചു.&lt;/p&gt;&lt;p&gt;തനിക്ക് നേരെ വന്ന 'ചൈനീസ് കുട്ടി നന്നായി ഹിന്ദി സംസാരിക്കുന്നുണ്ട്' എന്ന തരത്തിലുള്ള കമന്റാണ് ഇത്തരമൊരു മറുപടി നൽകാൻ അവളെ പ്രേരിപ്പിച്ചത്. ഈ പരാമർശം തനിക്ക് ആദ്യം ചിരിയാണ് സമ്മാനിച്ചത്. എങ്കിലും ആളുകൾ അല്പം കൂടി മറ്റുള്ളവരെ വിധിച്ച് സംസാരിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവൾ പറഞ്ഞു. 'നമ്മളൊക്കെ ആദ്യം മനുഷ്യരാണ്, സെന്&zwj;ഡിങ് ലവ് ആന്&zwj;ഡ് ഗുഡ് വൈബ്സ്' എന്നും അവൾ കൂട്ടിച്ചേർത്തു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Karga Tinkle Gongo (@karga_tinkle_gongo)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ദേഷ്യപ്പെടുകയോ പ്രകോപിതയാവുകയോ ചെയ്യുന്നതിന് പകരം, രൂപവ്യത്യാസങ്ങൾ കൊണ്ടുമാത്രം ആരും ഇന്ത്യക്കാരല്ലാതാകുന്നില്ലെന്ന് പക്വതയോടെ ഓർമ്മിപ്പിക്കുകയാണ് ഈ മിടുക്കി ചെയ്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നൽകിയത്. അവൾ തികഞ്ഞൊരു ഇന്ത്യക്കാരിയാണെന്നും ഇത്തരം പരിഹാസങ്ങളിൽ വിഷമിക്കേണ്ടതില്ലെന്നും നിരവധി പേർ അവളെ ആശ്വസിപ്പിച്ചു.&lt;/p&gt;&lt;p&gt;'വിഷമിക്കേണ്ട, നീ വളരെ മനോഹരിയായ ഒരു ഇന്ത്യൻ പെൺകുട്ടിയാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'കുഞ്ഞേ, അനാവശ്യമായി സംസാരിക്കുന്ന ഇവരേക്കാൾ കൂടുതൽ ഇന്ത്യക്കാരിയാണ് നീ' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/humko-indian-bolo-arunachal-pradesh-girls-reply-after-being-called-chinese-articleshow-ldcodt0"/>
        </item>
        <item>
            <title><![CDATA[മകനൊപ്പം കൂടുതൽ സമയം വേണം, കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോംസ്റ്റേ ബിസിനസിലേക്ക്, ഇന്ന് വരുമാനം 21 ലക്ഷം!]]></title>
            <link>https://www.asianetnews.com/video-cafe-magazine/woman-leaves-9-to-5-job-to-spend-more-time-with-son-starts-homestay-business-and-now-earns-21-lakh-articleshow-lormxqu</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/woman-leaves-9-to-5-job-to-spend-more-time-with-son-starts-homestay-business-and-now-earns-21-lakh-articleshow-lormxqu</guid>
            <pubDate>Thu, 20 Aug 2026 10:23:50 +0530</pubDate>
            <description><![CDATA[സ്ഥിരതയുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മകന് വേണ്ടി ഹോംസ്റ്റേ ബിസിനസ് ആരംഭിച്ച സ്&zwnj;നിഗ്ധ എന്ന അമ്മയുടെ വിജയകഥയാണിത്. വ്യക്തമായ പദ്ധതികളില്ലാതെ തുടങ്ങിയ സംരംഭം ഇന്ന് 21 ലക്ഷം രൂപയുടെ വരുമാനം നേടുന്ന വിജയമായി മാറി. ഈ സംരംഭം അവർക്ക് സാമ്പത്തിക ഭദ്രതയും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയവും നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0er94p8bj30jbqt7b7q1sjq,imgname-mom-s-homestay-1787201622728.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ്ഥി&lt;/strong&gt;രതയുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭത്തിലേക്ക് കടന്ന അമ്മയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. 9-5 ജോലി ഉപേക്ഷിച്ച് ഹോംസ്റ്റേ ബിസിനസ് ആരംഭിച്ച സ്&zwnj;നിഗ്ധ എന്ന സംരംഭകയാണ് തന്&zwj;റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 2023 -ൽ ജോലി രാജിവെച്ച അവർ, വ്യക്തമായ യാതൊരു ബിസിനസ് പദ്ധതിയുമില്ലാതെയാണ് ഷോർട്ട് ടേം റെന്&zwj;റൽ മേഖലയിലേക്ക് കടന്നത്. ഇന്ന് അവരുടെ ബിസിനസിൽ നിന്ന് 21 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ദില്ലിയിലെ ചില പ്രോപ്പർട്ടികൾ അവർ എയർബിഎൻബി വഴി വാടകയ്ക്ക് നൽകുന്നുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;'മകനോടൊപ്പം നിൽക്കണം, ജോലി വിട്ടു'&lt;/strong&gt;&lt;/h2&gt;&lt;p&gt;ജോലി ഉപേക്ഷിക്കാനുള്ള പ്രധാന കാരണം കരിയറല്ല, മകനായിരുന്നുവെന്നാണ് സ്&zwnj;നിഗ്ധ പറയുന്നത്. കുട്ടിക്കാലത്ത് മകൻ വേർപിരിയൽ ഉത്കണ്ഠ നേരിടുന്ന സമയമായിരുന്നു അത്. ദിവസവും ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, താൻ, മകനേക്കാൾ മുൻഗണന കരിയറിനാണോ നൽകുന്നതെന്ന കുറ്റബോധം തോന്നിയിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ ജോലി ഉപേക്ഷിച്ചപ്പോൾ അടുത്തതായി എന്ത് ചെയ്യണമെന്ന് അവർക്ക് വ്യക്തമായൊരു ധാരണയും ഉണ്ടായിരുന്നില്ല. എയർബിഎൻബിയിൽ താമസിച്ചിട്ടുണ്ടെങ്കിലും പരിചയമില്ലാത്ത തനിക്ക് ഒരു ഹോംസ്റ്റേ എങ്ങനെ നടത്താനാകുമെന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും ഈ മേഖല സംബന്ധിച്ച് പഠിക്കുകയും ആവശ്യമായ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്താണ് അവർ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. പരാജയപ്പെടുമോയെന്ന ഭയവും സ്വയം സംശയവും തുടക്കത്തിൽ അലട്ടിയിരുന്നുവെന്നും സ്&zwnj;നിഗ്ധ കൂട്ടിച്ചേർത്തു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Airbnb with Snigdha (@airbnbwithsnigdha)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ആദ്യ ദിവസം ലഭിച്ച ആത്മവിശ്വാസം&lt;/strong&gt;&lt;/h3&gt;&lt;p&gt;എന്നാൽ, ബിസിനസിലെ ആദ്യ ദിനം തന്നെ ലഭിച്ച ആദ്യ ബുക്കിങ് അവരുടെ ആത്മവിശ്വാസം മാറ്റിമറിച്ചു. ആ ബുക്കിങ് ഒരു സാധാരണ റിസർവേഷൻ മാത്രമല്ല, തനിക്ക് ഈ സംരംഭം വിജയിപ്പിക്കാനാകുമെന്നതുന് തെളിവായിരുന്നുവെന്ന് അവർ പറയുന്നു. പതുക്കെ ഭയം ആത്മവിശ്വാസമായി മാറി. ബിസിനസ് വളർന്നതോടെ യാത്ര ചെയ്യാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവർക്ക് സാധിച്ചു. ഏല്ലാറ്റിനും ഉപരി, ജോലി കഴിഞ്ഞ് താൻ വീട്ടിലെത്താൻ മകൻ കാത്തിരിക്കേണ്ട സാഹചര്യം മാറി. ജോലി ചെയ്യുമ്പോൾ തനിക്കൊപ്പം തന്നെ മകനും ഉണ്ടാകാമെന്ന സ്വാതന്ത്ര്യം ലഭിച്ചെന്നും സ്നിഗ്ദ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/woman-leaves-9-to-5-job-to-spend-more-time-with-son-starts-homestay-business-and-now-earns-21-lakh-articleshow-lormxqu"/>
        </item>
        <item>
            <title><![CDATA['നാട്ടിൽ മൊത്തം അവസരങ്ങളല്ലേ?' ഇന്ത്യൻ യുവാക്കളോട് യുഎസിലേക്ക് വണ്ടി കയറേണ്ടെന്ന് ഇന്ത്യൻ ദമ്പതികൾ; വിമർശനം]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-couple-tells-indian-youth-not-to-migrate-to-us-viral-video-articleshow-mv92f1m</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-couple-tells-indian-youth-not-to-migrate-to-us-viral-video-articleshow-mv92f1m</guid>
            <pubDate>Thu, 20 Aug 2026 08:14:57 +0530</pubDate>
            <description><![CDATA[യുഎസിൽ താമസിക്കുന്ന ഇന്ത്യൻ ദമ്പതികൾ വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്ന യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ ഇപ്പോൾ മികച്ച അവസരങ്ങൾ ലഭ്യമാണെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ടുപോകുന്നതിന്റെ വ്യക്തിപരമായ നഷ്ടം വലുതാണെന്നും അവർ പറയുന്നു. എച്ച്-1ബി1 വിസ പ്രശ്നങ്ങൾക്കിടെ ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0egws6r81s03rweetepcvjz,imgname-indian-couple-1787193877720.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;ദേശത്തേക്ക്, പ്രത്യേകിച്ച് യുഎസിലേക്ക് പഠനത്തിനും ജോലിക്കുമായി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവാക്കാൾ തീരുമാനം പുനഃപരിശോധിക്കണമെന്ന ഉപദേശവുമായി യുഎസിൽ കഴിയുന്ന ഇന്ത്യൻ ദമ്പതികൾ. ഇന്ത്യയിൽ തന്നെ ഇന്ന് മികച്ച അവസരങ്ങൾ ലഭ്യമാണെന്നും വിദേശജീവിതത്തിന് നൽകേണ്ട വ്യക്തിപരമായ വില വളരെ വലുതാണെന്നുമായിരുന്നു ഇതിന് കാരണമായി ദമ്പതികൾ പറഞ്ഞത്. യുഎസിലെ H-1B1 വിസയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കിടെയുള്ള ദമ്പതികളുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;'യുഎസിലേക്കാണോ? വരേണ്ട'&lt;/strong&gt;&lt;/h2&gt;&lt;p&gt;യുഎസിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ സുഹാസ്, പ്രിയങ്ക എന്നീ ദമ്പതികൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദർശന എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച സ്ട്രീറ്റ് - സ്റ്റൈൽ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവച്ചത്. അമേരിക്കയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് എന്താണ് ഉപദേശമെന്നായിരുന്നു ഇവർ നേരിട്ട ചോദ്യം. പിന്നാലെ ഒട്ടും മടിക്കാതെ സുഹാസിന്&zwj;റെ മറുപടി എത്തി. 'വരണ്ട'. പിന്നാലെ ഇന്ത്യയിലെന്താണ് പ്രശ്നമെന്നും സുഹാസ് ചോദിക്കുന്നതും കേൾക്കാം. ഒപ്പം, തങ്ങൾ യുഎസിലേക്ക് കുടിയേറിയ സമയത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സുഹാസ് വിശദീകരിച്ചു. തങ്ങൾ യുഎസിലെത്തിയ കാലത്ത് ഇന്ത്യയിൽ മികച്ച ജോലി നേടുന്നതും നല്ല ജീവിതനിലവാരം ഉറപ്പാക്കുന്നതും ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതേസമയം, അക്കാലത്ത് യുഎസിൽ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കി ജോലി നേടുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് താരതമ്യേന എളുപ്പമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Darshana (@darshanaconnects)&lt;/p&gt;&lt;h3&gt;&lt;strong&gt;'നാട്ടിൽ മൊത്തം അവസരങ്ങളല്ലേ?'&lt;/strong&gt;&lt;/h3&gt;&lt;p&gt;എന്നാൽ, ഇപ്പോൾ ഇന്ത്യയിലും സമാനമായ അവസരങ്ങൾ ലഭ്യമാണെന്നായിരുന്നു സുഹാസിന്&zwj;റെ അഭിപ്രായം. യുഎസിൽ എന്തു ചെയ്യുന്നോ അതെല്ലാം ഇന്ത്യയിലും ചെയ്യാമെന്ന നിലയിലേക്ക് ഇന്ത്യയിലെ സാഹചര്യങ്ങൾ മാറിയെന്നായിരുന്നു സുഹാസിന്&zwj;റെ അഭിപ്രായം. ഇന്ത്യയിലേക്ക് വലിയ തോതിൽ നിക്ഷേപം എത്തുന്നതും നിരവധി നിക്ഷേപകർ ഇന്ത്യയിലേക്ക് തങ്ങളുടെ വ്യവസായം മാറ്റുന്നതും പ്രിയങ്ക ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് പോകുന്നതിന്&zwj;റെ മറ്റൊരു വശവും സുഹാസ് എടുത്തു പറഞ്ഞു. കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ടുപോകേണ്ടി വരുന്നത്, പുതിയ നാട്ടിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കേണ്ടി വരുന്നത്, സമൂഹത്തിൽ സ്വീകാര്യത നേടാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള വ്യക്തിപരമായ നഷ്ടങ്ങൾ കൂടി നമ്മൾ സഹിക്കേണ്ടിവരുമെന്നും സുഹാസ് ഓർമ്മപ്പെടുത്തുന്നു. യുഎസിൽ കഴിയുമ്പോഴും തനിക്ക് പൂർണമായും സ്വീകരിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും, അവസരം ലഭിച്ചാൽ ഇന്ത്യയിൽ തന്നെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സുഹാസ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;'ഇന്ത്യയിലെ കാര്യങ്ങൾ അറിഞ്ഞിട്ടില്ലേ?'&lt;/strong&gt;&lt;/h3&gt;&lt;p&gt;സുഹാസിന്&zwj;റെ വീഡിയോ നിരവധി സമൂഹ മാധ്യമ ഹാന്&zwj;റിലുകളിലേക്ക് പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ സമൂഹ മാധ്യമങ്ങിൽ ഈ അഭിപ്രായങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, എല്ലാവർക്കും സുഹാസിന്&zwj;റെ അനുഭവമായിരിക്കണമെന്നില്ലെന്നും കുടിയേറുമ്പോൾ ഇത്തരം വ്യക്തിപരമായ നഷ്ടങ്ങൾ സ്വാഭാവികമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്രയേറെ അവസരങ്ങളുണ്ടെങ്കിൽ പിന്നെ മറ്റേത് അവസരത്തിലാണ് തങ്കൾ നാട്ടിലേക്ക് തിരിച്ച് വരുന്നതെന്നായിരുന്നു ഒരു കാഴ്ചക്കാരന്&zwj;റെ സംശയം. ഇന്ത്യയിലെ തൊഴിലില്ലായ്മയും സ്കൂളുകൾ അടച്ച് പൂട്ടുന്നതും വിദ്യാർത്ഥികൾ തെരുവിൽ സമരം ചെയ്യുന്നതും സുഹാസ് ഇനിയും അറിഞ്ഞിട്ടില്ലേയെന്നായിരുന്നു മറ്റൊരാളുടെ സംശയം.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-couple-tells-indian-youth-not-to-migrate-to-us-viral-video-articleshow-mv92f1m"/>
        </item>
        <item>
            <title><![CDATA[അമേരിക്ക വിട്ട് ഇന്ത്യയിലേക്ക് വന്നു, പാർക്കിം​ഗിന് പോലും സ്ഥലമില്ല, ആകെ കഷ്ടപ്പാട്; വിവരിച്ച് യുവാവ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg</guid>
            <pubDate>Fri, 21 Aug 2026 11:03:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ എത്തിയപ്പോൾ പാർക്കിംഗിനായി മാത്രം 25 മിനിറ്റിലധികം ക്യൂവിൽ കാത്തിരിക്കേണ്ടി വന്നതായും വൻരാജ് പറയുന്നു. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുമെന്ന് അറിയാമായിരുന്നെങ്കിലും, മറ്റ് ദിവസം ഇല്ലാത്തതിനാൽ ആ ദിവസം പുറത്തിറങ്ങേണ്ടി വരികയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hcx6zjw7atvahr9m0mt7ck,imgname-new-project---2026-08-21t110137.005-1787290360818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശത്തെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ആളുകൾ പലപ്പോഴും പല വെല്ലുവിളികളും നേരിടാറുണ്ട്. ഇന്ത്യയിലെ ബഹളം നിറഞ്ഞ ജീവിതവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നവുമെല്ലാം അതിൽ പെടുന്നു. അതുപോലെ, വൻരാജ് എന്ന യുവാവ് പങ്കുവച്ച തന്റെ അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ചാണ് വൻരാജ് നാട്ടിലേക്ക് മടങ്ങിയത്. ജനസംഖ്യ, ഗതാഗതക്കുരുക്ക്, പാർക്കിംഗ് പ്രശ്നങ്ങൾ എന്നിവയാണ് തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നതെന്നാണ് വൻരാജ് പറയുന്നത്.&lt;/p&gt;&lt;p&gt;'ഇന്ത്യയിലേക്ക് സൗകര്യങ്ങൾ പ്രതീക്ഷിച്ച് തിരികെ വരരുത്, അതൊരു മിഥ്യാധാരണ മാത്രമാണ്' എന്നാണ് പ്രധാനമായും വൻരാജ് പറയുന്നത്. ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ എത്തിയപ്പോൾ പാർക്കിംഗിനായി മാത്രം 25 മിനിറ്റിലധികം ക്യൂവിൽ കാത്തിരിക്കേണ്ടി വന്നതായും വൻരാജ് പറയുന്നു. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുമെന്ന് അറിയാമായിരുന്നെങ്കിലും, മറ്റ് ദിവസം ഇല്ലാത്തതിനാൽ ആ ദിവസം പുറത്തിറങ്ങേണ്ടി വരികയായിരുന്നു.&lt;/p&gt;&lt;p&gt;വിദേശത്ത് ജീവിക്കുമ്പോൾ ഓരോ കാര്യവും വളരെ എളുപ്പം, തടസങ്ങളൊന്നും ഇല്ലാതെ നടന്നിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ആ ഒരു സ്മൂത്&zwj;നെസ്സ് നഷ്ടപ്പെടുന്നതായി വൻരാജ് പറയുന്നു. അതുപോലെ, നഗരങ്ങളിലെ അമിതമായ ജനക്കൂട്ടവും വാഹനങ്ങളും കാരണം ആവശ്യത്തിന് പാർക്കിംഗ് സ്ഥലങ്ങൾ കിട്ടുന്നില്ല. മറ്റ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ അത് ട്രാഫിക് പൊലീസ് കൊണ്ടുപോകുമോ എന്ന ഭയവുമുണ്ട് എന്നാണ് വൻരാജ് പറയുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Vanraj &amp;amp; Shubhshree | The Abroad Lab (@theabroadlab)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് വൻരാജിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ പലരും പോസ്റ്റിനെ അനുകൂലിച്ചു. വിദേശത്ത് നിന്നും എത്തിയാൽ ഇന്ത്യയിലെ ജീവിതം സൗകര്യപ്രദമല്ലാതെയാകാറുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, അതേസമയം തന്നെ മറ്റ് പല കാര്യങ്ങളും ഇന്ത്യയിൽ എളുപ്പമാണ് എന്നും ഇന്ത്യയിലെ പരിമിതികൾക്കിടയിലും അങ്ങനെ ചില ​ഗുണങ്ങളുണ്ട് എന്നുമാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. നിങ്ങൾ മടങ്ങിവന്നൊരു പ്രവാസിയാണോ? നിങ്ങൾക്കെന്താണ് തോന്നുന്നത്?&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg"/>
        </item>
        <item>
            <title><![CDATA[11 -ാം വയസിൽ തുടങ്ങിയ ജോലി, ഇന്ന് രണ്ട് നില വീട്, മാസവരുമാനം 80,000 രൂപ മുതൽ; ദില്ലിയിലെ ലസി വില്പനക്കാരന്‍റെ ജീവിതം വൈറൽ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/life-of-a-lassi-seller-in-delhi-goes-viral-video-articleshow-on2p91b</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/life-of-a-lassi-seller-in-delhi-goes-viral-video-articleshow-on2p91b</guid>
            <pubDate>Wed, 19 Aug 2026 12:20:16 +0530</pubDate>
            <description><![CDATA[ദില്ലിയിലെ ഒരു ലസ്സി വിൽപ്പനക്കാരൻ കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ അതിജീവിച്ചതിൻ്റെ പ്രചോദനാത്മകമായ കഥയാണിത്. ചെറുപ്പത്തിൽ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം, ഇന്ന് മാസം 80,000-90,000 രൂപ സമ്പാദിച്ച് കുടുംബത്തിനായി ഉത്തർപ്രദേശിൽ ഒരു വീട് നിർമ്മിച്ചു. അദ്ദേഹത്തിൻ്റെ ജീവിതാനുഭവം പരിശ്രമം ഉപേക്ഷിക്കരുതെന്ന സന്ദേശം നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cchm60w6qyrvgrqt9mt0dt,imgname-delhi-lassi-seller-1787122208960.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;തിസന്ധികളെ അതിജീവിച്ച് കുടുംബത്തിനായി വീട് പണിത ദില്ലിയിലെ ലസ്സി വിൽപ്പനക്കാരന്&zwj;റെ ജീവിതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഡിജിറ്റൽ ക്രിയേറ്റർ ഉപേൻ വർമ്മ പങ്കുവെച്ച തെരുവിൽ നിന്നുള്ള ഒരു അഭിമുഖത്തിലാണ് വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ജീവിതം കെട്ടിപ്പടുത്ത ഈ മനുഷ്യന്&zwj;റെ അനുഭവങ്ങൾ പുറം ലോകമറിഞ്ഞത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'ഞങ്ങൾക്ക് ഒരു വീട് പോലുമില്ലായിരുന്നു'&lt;/strong&gt;&lt;/h2&gt;&lt;p&gt;ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ടതോടെയാണ് അദ്ദേഹത്തിന്&zwj;റെ ജീവിതം വഴിമാറിയത്. വെറും 11 -ാം വയസിൽ കുടുംബത്തിന്&zwj;റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു. പിതാവ് ജീവിച്ചിരുന്ന കാലത്ത് ദിവസം 250 രൂപയായിരുന്നു വരുമാനം. എന്നാൽ, പിതാവിന്&zwj;റെ മരണശേഷം കുടുംബത്തിന് താമസിക്കാൻ സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓർമിച്ചു. &ldquo;ഞങ്ങൾക്ക് ഒരു വീട് പോലുമില്ലായിരുന്നു&rdquo; എന്ന അദ്ദേഹത്തിന്&zwj;റെ വാക്കുകൾ പലരെയും ഏറെ സ്വാധീനിച്ചു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Upen Verma (@upenverma)&lt;/p&gt;&lt;h3&gt;&lt;strong&gt;മാസം 80,000 മുതൽ 90,000 രൂപ&lt;/strong&gt;&lt;/h3&gt;&lt;p&gt;വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത അദ്ദേഹം ആദ്യം സ്വന്തം സഹോദരങ്ങളുടെ വിവാഹം നടത്തുകയും പിന്നീട് സ്വന്തം കുടുംബ ജീവിതം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ദില്ലിയിൽ ലസ്സി വിൽപ്പന നടത്തി വരുമാനം കണ്ടെത്തി. ഇന്ന് മാസം 80,000 മുതൽ 90,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ആ വരുമാനത്തിലൂടെയാണ് ഉത്തർപ്രദേശിൽ കുടുംബത്തിനായി രണ്ട് നിലയുള്ള വീട് പണിതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;'പരാജയമുണ്ടാകാം, പക്ഷേ പരിശ്രമം ഉപേക്ഷിക്കരുത്'&lt;/strong&gt;&lt;/h3&gt;&lt;p&gt;&ldquo;എന്ത് ചോദിച്ചാലും ദൈവത്തോട് അച്ഛന്&zwj;റെ ജീവൻ തിരികെ തരണമെന്നാണ് ഞാൻ പറയുക&rdquo; എന്ന് പറഞ്ഞുകൊണ്ട് അച്ഛനോടുള്ള സ്നേഹം അദ്ദേഹം വെളിപ്പെടുത്തി. ജീവിതത്തിൽ ഒന്നും നേടാനാകില്ലെന്ന് കരുതുന്നവർക്ക് കഠിനാധ്വാനം തുടരാനാണ് അദ്ദേഹത്തിന്&zwj;റെ ഉപദേശം. പരിശ്രമം ഉപേക്ഷിക്കാതിരുന്നാൽ ഒരുദിവസം വിജയം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്രതീക്ഷിതമായി നടന്ന സംഭാഷണം തന്&zwj;റെ ഏറ്റവും പ്രചോദനാത്മകമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് ഉപേൻ വർമ്മയും പ്രതികരിച്ചു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും ലസ്സി വിൽപ്പനക്കാരന്&zwj;റെ കഠിനാധ്വാനത്തെയും കുടുംബ സ്നേഹത്തെയും അഭിനന്ദിച്ചു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/life-of-a-lassi-seller-in-delhi-goes-viral-video-articleshow-on2p91b"/>
        </item>
        <item>
            <title><![CDATA[ഫൈവ് സ്റ്റാര്‍ ഹോട്ടലിലൊക്കെ പോയാല്‍ ദോശ ഇങ്ങനെ കഴിക്കൂ; ഫോർക്കും സ്പൂണും ഉപയോഗിക്കാൻ പഠിപ്പിച്ച് എറ്റിക്വറ്റ് ഇൻസ്ട്രക്ടർ]]></title>
            <link>https://www.asianetnews.com/video-cafe-magazine/eating-dosa-with-spoon-and-fork-etiquette-instructor-viral-video-articleshow-qgmpylv</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/eating-dosa-with-spoon-and-fork-etiquette-instructor-viral-video-articleshow-qgmpylv</guid>
            <pubDate>Tue, 18 Aug 2026 16:14:33 +0530</pubDate>
            <description><![CDATA[&lt;p&gt;ഫോർക്കും സ്പൂണും നൽകിയിരിക്കുന്ന റെസ്റ്റോറന്റിൽ അവ ഉപയോ​ഗിച്ച് തന്നെ ദോശ കഴിക്കാമെന്നും അത് കൂടുതൽ ഹൈജീനിക്കാണ് എന്നുമാണ് ഇൻസ്ട്രക്ടർ പറയുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0a7f91qrtka4tkkmncs4yhk,imgname-new-project---2026-08-18t161128.081-1787049780279.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭക്ഷണം എങ്ങനെ കഴിക്കണം, എങ്ങനെ ഡ്രസ് ധരിക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെ സംസാരിക്കണം ഇതിലൊക്കെ ഉപദേശങ്ങൾ നൽകാറുള്ള വിദ​ഗ്ദ്ധർ ഒരുപാടുണ്ട്. എന്നാൽ, നമ്മുടെ നാടൻ ദോശ ഫോർക്കും സ്പൂണും ഉപയോഗിച്ച് കഴിക്കുന്ന രീതി പരിചയപ്പെടുത്തിയാലോ? അതേ, അങ്ങനെ പരിചയപ്പെടുത്തുന്ന ഒരു എറ്റിക്വറ്റ് ഇൻസ്ട്രക്ടറുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയിൽ, പറയുന്നത് എങ്ങനെ ശരിയായി ഇവ കഴിക്കാം എന്നാണ്.&lt;/p&gt;&lt;p&gt;ആദ്യത്തെ വീഡിയോയിൽ മേശപ്പുറത്ത് ദോശയുമായി ഇരിക്കുന്ന ഇൻസ്ട്രക്ടർ, ഫോർക്കും സ്പൂണും ഉപയോഗിച്ച് ദോശ മടക്കുന്നതും തുടർന്ന് കഴിക്കാനായി ചെറിയ കഷണങ്ങളായി മുറിക്കുന്നതും കാണാം. രണ്ടാമത്തെ വീഡിയോയിൽ ഡോക്ടർമാർക്കായി സംഘടിപ്പിച്ച 'ദോശ എറ്റിക്വറ്റ് സെഷനിൽ' അവർക്ക് ഫോർക്കും സ്പൂണും ഉപയോഗിച്ച് ദോശ കഴിക്കേണ്ടതെങ്ങനെയാണ് എന്ന് അദ്ദേഹം പരിശീലനം നൽകുകയാണ്. ഫോർക്കും സ്പൂണും നൽകിയിരിക്കുന്ന റെസ്റ്റോറന്റിൽ അവ ഉപയോ​ഗിച്ച് തന്നെ ദോശ കഴിക്കാമെന്നും അത് കൂടുതൽ ഹൈജീനിക്കാണ് എന്നുമാണ് ഇൻസ്ട്രക്ടർ പറയുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ, വീഡിയോ വൈറലായി മാറിയതോടെ അനുകൂലിച്ച് മാത്രമല്ല ഈ രീതിയെ വിമർശിച്ചും ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. 'ഇതിൽ യാതൊരു കാര്യവുമില്ല. ഞാൻ എപ്പോഴും ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോകാറുണ്ട്, അവിടെ ഇഷ്ടമുള്ള രീതിയിൽ കഴിക്കാം. ഇന്ത്യൻ ഹോട്ടലുകൾക്ക് തങ്ങളുടേതായ ഭക്ഷണം കഴിക്കുമ്പോൾ പോലും പാശ്ചാത്യ സംസ്കാരത്തോടുള്ള ആഭിമുഖ്യം ഒഴിവാക്കാൻ കഴിയുന്നില്ല' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Western Wings Spoken English (@westernwingsspokenenglish)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'ഒന്നാമതായി, ഫോർക്കും സ്പൂണും ഒരേസമയം പിടിക്കുന്നത് തന്നെ മോശം കാര്യമാണ്. എനിക്കറിയാവുന്നിടത്തോളം ഒരു കയ്യിൽ കത്തിയും മറുകയ്യിൽ ഫോർക്കുമാണ് ശരിയായ രീതി. എന്നാൽ ദോശയ്ക്കോ ഇഡ്ഡലിക്കോ ഇവ രണ്ടും ഉപേക്ഷിച്ച് കൈകൊണ്ട് കഴിക്കുന്നതാണ് നല്ലത്' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. 'ഇയാൾ സ്പൂണിന് പകരം കത്തിയാണ് ഉപയോഗിക്കേണ്ടതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കൂ' എന്ന് മറ്റൊരാൾ വിമർശിച്ചു.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/eating-dosa-with-spoon-and-fork-etiquette-instructor-viral-video-articleshow-qgmpylv"/>
        </item>
        <item>
            <title><![CDATA[ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ എഐയും പൈത്തണും! അമ്പരന്ന് നെറ്റിസൺസ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/ai-lessons-python-in-sixth-std-text-book-woman-shares-video-articleshow-v2bklaa</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/ai-lessons-python-in-sixth-std-text-book-woman-shares-video-articleshow-v2bklaa</guid>
            <pubDate>Tue, 18 Aug 2026 22:47:35 +0530</pubDate>
            <description><![CDATA[&lt;p&gt;ആറാം ക്ലാസിലെ കമ്പ്യൂട്ടർ സയൻസ് പുസ്തകത്തിലെ അധ്യായങ്ങൾ ക്യാമറയ്ക്ക് മുന്നിൽ മറിച്ചു കാണിച്ചുകൊണ്ട് ഖുഷി പങ്കുവെച്ച നിരീക്ഷണങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ar3ampe4hvfyf9kjeztqyq,imgname-new-project---2026-08-18t210152.486-1787067214486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗുമൊക്കെ മുതിർന്നവരുടെ തൊഴിലിടങ്ങളിലും ക്യാംപസുകളിലും വൻ ചർച്ചയായി മുന്നേറുമ്പോൾ, സ്കൂൾ തലത്തിൽ നടക്കുന്ന മാറ്റങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. എൻജിനീയറിംഗ് ബിരുദതലത്തിൽ മാത്രം കേട്ടുപരിചയിച്ച പൈത്തൺ, ന്യൂറൽ നെറ്റ്&zwnj;വർക്കുകൾ തുടങ്ങിയ ഉയർന്ന സാങ്കേതിക വിഷയങ്ങൾ ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ ഇടംപിടിച്ചതാണ് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;മുംബൈ സ്വദേശിയായ ഖുഷി ജെസ്വാനി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് സംഭവം ച&zwj;&zwj;ർച്ചയായത്. ആറാം ക്ലാസിലെ കമ്പ്യൂട്ടർ സയൻസ് പുസ്തകത്തിലെ അധ്യായങ്ങൾ ക്യാമറയ്ക്ക് മുന്നിൽ മറിച്ചു കാണിച്ചുകൊണ്ട് ഖുഷി പങ്കുവെച്ച നിരീക്ഷണങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.&lt;/p&gt;&lt;p&gt;''ഇന്ന് ഞാൻ ആറാം ക്ലാസിലെ ഒരു പുസ്തകം കണ്ടു. പൈത്തൺ, എഐ തുടങ്ങി നമ്മളൊക്കെ ഇപ്പോൾ പഠിക്കുന്ന കാര്യങ്ങളെല്ലാം ഇതാ ഇവർക്ക് ആറാം ക്ലാസിലെ സിലബസിലുണ്ട്! ഇവിടെ നോക്കൂ... 'മെഷീൻ ലേണിംഗ് വിത്ത് പൈത്തൺ', 'ഡാറ്റാ ആൻഡ് വിഷ്വലൈസേഷൻ', 'ന്യൂറൽ നെറ്റ്&zwnj;വർക്ക്സ് ആൻഡ് എഐ'... എൻജിനീയർമാരായ നമ്മളൊക്കെ പ്രാന്തന്മാരാണോ? എന്തിനാണ് ഇതൊക്കെ ഈ ചെറിയ പ്രായത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത്?&quot; എന്നാണ് ഖുഷി പറയുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Khushi Jeswani (@kj_rocks15)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'ആറാം ക്ലാസിൽ എഐ എവിടെ നിന്ന് വന്നു?' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. 'ആറാം ക്ലാസിലെ കുട്ടികൾ ഇപ്പോൾ തന്നെ എഐ പഠിക്കുകയാണോ? വിശ്വസിക്കാൻ കഴിയുന്നില്ല' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'ഞങ്ങളുടെ സ്കൂൾ കാലഘട്ടത്തിലൊന്നും ഇങ്ങനെയൊന്ന് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇപ്പോഴത്തെ കുട്ടികൾ നമ്മളെക്കാൾ ഏറെ മുന്നിലാണ്' എന്ന് മൂന്നാമതൊരാളും അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;എന്നാൽ, ചെറിയ പ്രായത്തിൽ കുട്ടികൾക്ക് മേൽ ഇത്തരം സങ്കീർണ്ണമായ വിഷയങ്ങൾ അടിച്ചേൽപ്പിക്കുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകില്ലേ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/ai-lessons-python-in-sixth-std-text-book-woman-shares-video-articleshow-v2bklaa"/>
        </item>
        <item>
            <title><![CDATA[ദുബായിൽ മകളുടെ വിദ്യാഭ്യാസത്തിന് ചെലവ് ഒന്നും രണ്ടുമല്ല, 14 ലക്ഷമെന്ന് ഒരമ്മയുടെ വെളിപ്പെടുത്തൽ വൈറൽ, വീഡിയോ]]></title>
            <link>https://www.asianetnews.com/video-cafe-magazine/mothers-revelation-that-her-daughters-education-in-dubai-cost-not-just-one-or-two-but-14-lakhs-viral-video-articleshow-xf7t5uc</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/mothers-revelation-that-her-daughters-education-in-dubai-cost-not-just-one-or-two-but-14-lakhs-viral-video-articleshow-xf7t5uc</guid>
            <pubDate>Thu, 20 Aug 2026 09:25:39 +0530</pubDate>
            <description><![CDATA[ദുബായിൽ താമസിക്കുന്ന ഒരു കണ്ടന്&zwj;റ് ക്രിയേറ്റർ മകളുടെ സ്കൂൾ വിദ്യാഭ്യാസത്തിനായി വരുന്ന ഭീമമായ ചെലവുകൾ വെളിപ്പെടുത്തി. വാർഷിക ട്യൂഷൻ ഫീസ് മാത്രം 14 ലക്ഷം രൂപയിലധികം വരുമെന്നും ഇതിന് പുറമെ ബസ്, യൂണിഫോം എന്നിവയ്ക്കും പണം നൽകണമെന്നും അവർ പറയുന്നു. ഈ വെളിപ്പെടുത്തൽ ദുബായിലെ വിദ്യാഭ്യാസച്ചെലവിനെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0emypmhxpfzwet9z2zdapwk,imgname-dubai-life--1--1787198134929.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ഇന്ന് വിദ്യാഭ്യാസം ഏറെ ചെലവുള്ള ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യയിലും യുഎസിലും യൂറോപ്പിലും പ്രീ സ്കൂൾ മുതലുള്ള വിദ്യാഭ്യാസത്തിനായി ലക്ഷങ്ങൾ മുടക്കേണ്ടി വരുന്നെന്ന പരാതി നമ്മൾ മുമ്പും കേട്ടിട്ടുണ്ട്. ഇതിനിടെയാണ് ദുബായിലും സ്കൂൾ വിദ്യാഭ്യാസം ഏറെ ചെലവേറിയ ഒന്നായി മാറിയെന്ന വെളിപ്പുടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ദുബായിൽ താമസിക്കുന്ന കണ്ടന്&zwj;റ് ക്രിയേറ്ററായ വെറോണിക്കയാണ് മകളുടെ സ്കൂൾ വിദ്യാഭ്യാസത്തിനായി വരുന്ന വാർഷിക ചെലവുകളുടെ വിശദാംശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മകളുടെ ട്യൂഷൻ ഫീസ് മാത്രം വർഷത്തിൽ ഏകദേശം 55,000 ദിർഹം, അതായത് ഏകദേശം 14.34 ലക്ഷം രൂപയാണെന്നാണ് അവർ പറയുന്നു. ഇതിന് പുറമെ സ്കൂൾ ബസ്, യൂണിഫോം, അസസ്മെന്&zwj;റ് തുടങ്ങിയവയ്ക്കും പ്രത്യേകം പ്രത്യേകം പണം നൽകണം.&lt;/p&gt;&lt;h2&gt;&lt;strong&gt;ലക്ഷങ്ങളുടെ വിദ്യാഭ്യാസം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lsquo;ദുബായിലെ സ്കൂളിന് യഥാർഥത്തിൽ എത്ര ചെലവാകും?&rsquo; എന്ന ചോദ്യം തനിക്ക് പതിവായി ലഭിക്കാറുണ്ടെന്ന് പറഞ്ഞാണ് വെറോണിക്ക ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. മകൾ അടുത്തിടെ ദുബായിലെ GEMS International School-ൽ ചേർന്നതോടെയാണ് ഫീസിന്&zwj;റെ കണക്കുകൾ അവർ വിശദീകരിച്ചത്. കുട്ടിയുടെ പ്രവേശനത്തിന് മുമ്പുള്ള അസസ്മെന്&zwj;റിനായി 525 ദിർഹം, ഏകദേശം 13,000 രൂപ, നൽകണം. തുടർന്ന് വാർഷിക ട്യൂഷൻ ഫീസായി 55,000 ദിർഹം വരും. ഈ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യമുണ്ടെന്നും വെറോണിക്ക വ്യക്തമാക്കി. എന്നാൽ, ട്യൂഷൻ ഫീസിൽ കാര്യങ്ങൾ അവസാനിക്കുന്നില്ല.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Veronika | Dubai  (@nika.indubai)&lt;/p&gt;&lt;p&gt;വീട്ടിൽ നിന്ന് കുട്ടിയെ സ്കൂളിലെത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന സ്കൂൾ ബസിന് വർഷത്തിൽ 12,000 ദിർഹം, ഏകദേശം 3.12 ലക്ഷം രൂപ അധികമായി നൽകണം. സ്കൂൾ യൂണിഫോമിന് ഏകദേശം 1,000 ദിർഹം, അതായത് 26,000 രൂപയോളം ചെലവാകും. എന്നാൽ, തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ചെലവ് ഭക്ഷണത്തിന്&zwj;റെതാണെന്ന് വെറോണിക്ക പറയുന്നു. ട്യൂഷൻ ഫീസിൽ ഭക്ഷണം ഉൾപ്പെടുന്നില്ല. മകൾക്കുള്ള ഉച്ചഭക്ഷണം എല്ലാ ദിവസവും രാവിലെ വീട്ടിൽ തയ്യാറാക്കി ലഞ്ച് ബോക്സിൽ നൽകുകയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം കൂടി ഒരു വർഷം ഏതാണ്ട് 14.34 ലക്ഷം രൂപയാണ് മകളുടെ വിദ്യാഭ്യാസ ചെലവെന്നും അവർ കൂട്ടിച്ചേർചത്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;ചെലവേറുന്ന വിദ്യാഭ്യാസം&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ പുറത്തുവന്നതോടെ ദുബായിലെ വിദ്യാഭ്യാസച്ചെലവിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ചിലർ ഇത്രയും തുക വളരെ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ദുബായിൽ ഇതിലും കുറഞ്ഞ ഫീസുള്ള സ്കൂളുകൾ ലഭ്യമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ വിദ്യാഭ്യാസത്തിന്&zwj;റെ ഉയർന്ന ചെലവിനെക്കുറിച്ചും നിരവധി പേർ പ്രതികരിച്ചു. ലോകമെമ്പാടും വിദ്യാഭ്യാസം എന്നത് ചെലവേറിയ ഒന്നായി മാറിയിരിക്കുന്നെന്നും കഴുഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് വിദ്യാഭ്യസം ഇത്രയും ചെലവേറിയ ഒന്നായി മാറിയതന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.&lt;/p&gt;]]></content:encoded>
            <category>video-cafe-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/mothers-revelation-that-her-daughters-education-in-dubai-cost-not-just-one-or-two-but-14-lakhs-viral-video-articleshow-xf7t5uc"/>
        </item>
    </channel>
</rss>
