<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 15:33:57 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് 'ഇന്നൊവേഷൻ ടു ഇംപാക്ട്']]></title>
            <link>https://www.asianetnews.com/whats-new-technology/flytxts-aahwan-26-hosts-innovation-to-impact-experts-deliberate-on-ai-data-privacy-and-future-trends-articleshow-0d7odug</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/flytxts-aahwan-26-hosts-innovation-to-impact-experts-deliberate-on-ai-data-privacy-and-future-trends-articleshow-0d7odug</guid>
            <pubDate>Fri, 21 Aug 2026 09:11:10 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്&zwj;റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h6gz046z9t49en00sxghdb,imgname-flytxt-s-aahwan-26-1787283667972.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ആഗോളതലത്തിൽ നിർമ്മിതബുദ്ധി (എ.ഐ.) സൃഷ്ടിക്കുന്ന മാറ്റങ്ങളും വ്യാവസായിക സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് 'ഇന്നൊവേഷൻ ടു ഇംപാക്ട്' നേതൃത്വ സംവാദം ടെക്നോപാർക്കിലെ പാർക്ക് സെന്&zwj;ററിൽ നടന്നു. ഫ്ളൈടെക്സ്റ്റിന്&zwj;റെ വാർഷിക സംഗമമായ 'ആഹ്വാൻ 26'-ന്&zwj;റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക, വാണിജ്യ, അക്കാദമിക് രംഗങ്ങളിലെ പ്രമുഖരും ദുബായ്, ജപ്പാൻ, ജർമ്മനി, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈടെക്സ്റ്റിന്&zwj;റെ ബിസിനസ് പങ്കാളികളും നേതൃനിരയും പങ്കെടുത്തു.&lt;/p&gt;&lt;p&gt;സൈമൺ-കുച്ചർ ഇന്ത്യ മാനേജിങ് പാർട്ണർ അമിത് കുമാർ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ ഒ.എൻ.ഡി.സി. മുൻ സി.ഇ.ഒ. കോശി ടി., അശോക സർവകലാശാല ഡീനും ഐ.ഐ.ടി. ഡൽഹി പ്രൊഫസറുമായ പ്രൊഫ. ശന്തനു ചൗധരി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സി.ഇ.ഒ. അഭിക് ചാറ്റർജി, പ്രൊഫൈൽ-ആസ്-എ-സർവീസ് സി.ഇ.ഒ. ഡോ. ടിമോ മാർക്സ്, ഫ്ളൈടെക്സ്റ്റ് വൈസ് പ്രസിഡന്റ് നിലാദ്രി സെൻ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്&zwj;റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. എ.ഐ. സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നതല്ല, എഐയുടെ സ്വാധീനം എങ്ങനെ വിപുലീകരിക്കാം എന്നതാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നു സ്വാഗത പ്രസംഗത്തിൽ ഫ്ലൈടെക്സ്റ്റ് സി.ഇ.ഒ. ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.&lt;/p&gt;&lt;p&gt;നിർമ്മിതബുദ്ധിയുടെ സാങ്കേതികവിദ്യയ്ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും നാം അതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും പ്രൊഫ. ശന്തനു ചൗധരി പറഞ്ഞു. വ്യവസായ മേഖലയുടെ വലിയൊരു വിഭാഗത്തിൽ എ.ഐ. അധിഷ്ഠിതമായ നൂതനാശയങ്ങൾ വളർന്നുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കോശി ടി. ചൂണ്ടിക്കാട്ടി. ഫുട്ബോളിൽ പരമാവധി ഡാറ്റാ പാറ്റേണുകൾ നിരീക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. അഭിക് ചാറ്റർജി പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ മുൻകൂട്ടി നിശ്ചയിക്കുകയും അവ എത്രത്തോളം കൈവരിക്കാൻ കഴിഞ്ഞു എന്ന് വിലയിരുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരു എ.ഐ. ഏജന്&zwj;റിന്&zwj;റെ വിജയം അളക്കാൻ സാധിക്കൂ എന്ന് നിലാദ്രി സെൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കൺസ്യൂമേഴ്സിന് അവരുടെ പ്രൊഫൈൽ ഡാറ്റ എങ്ങനെ എന്റർപ്രൈസസ് ഉപയോഗിക്കണം എന്നതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞാൽ പ്രൈവസിയെ കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കാൻ കഴിയുമെന്ന് ഡോ. ടിമോ മാർക്സ് അഭിപ്രായപ്പെട്ടു. വേഗത്തിലുള്ള ഡാറ്റാ വിശകലനത്തിന് ബിസിനസ്സ് മേഖലയിൽ നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് പാനൽ അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഐ.ടി. രംഗത്തെ സംരംഭകർക്കും പ്രൊഫഷണലുകൾക്കും സാങ്കേതികവിദ്യാ തത്പരർക്കും എ.ഐ.യുടെ പ്രായോഗിക സാധ്യതകളെക്കുറിച്ച് വ്യക്തമായ അവബോധം നൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/flytxts-aahwan-26-hosts-innovation-to-impact-experts-deliberate-on-ai-data-privacy-and-future-trends-articleshow-0d7odug"/>
        </item>
        <item>
            <title><![CDATA[വീഡിയോ എഡിറ്റിംഗ് ഇനി നിമിഷങ്ങൾ കൊണ്ട്; ഈ നാല് എഐ ടൂളുകൾ സൗജന്യമായി പരീക്ഷിക്കാം]]></title>
            <link>https://www.asianetnews.com/web-technology/four-free-ai-video-editing-tools-every-content-creator-should-try-articleshow-3pmt6ac</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/four-free-ai-video-editing-tools-every-content-creator-should-try-articleshow-3pmt6ac</guid>
            <pubDate>Wed, 19 Aug 2026 12:31:16 +0530</pubDate>
            <description><![CDATA[&lt;p&gt;എഐ ടൂളുകൾ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് ജോലികൾ വേഗത്തിൽ ചെയ്യാം. റീൽസ്, യൂട്യൂബ് വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ തയ്യാറാക്കാൻ സഹായിക്കുന്ന ക്യാപ്&zwj;കട്ട്, ഇൻവീഡിയോ എഐ, യൂട്യൂബ് ക്രിയേറ്റ്, ഡാവിഞ്ചി റിസോൾവ് തുടങ്ങിയ സൗജന്യ ആപ്പുകളെയും അവയുടെ സവിശേഷതകളെയും ലേഖനം പരിചയപ്പെടുത്തുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ccq6547wmgw5ry66tr0jht,imgname-ai-video-editing-1787122391203.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വീ&lt;/strong&gt;ഡിയോ എഡിറ്റിംഗിന് ഇനി മണിക്കൂറുകൾ ചെലവഴിക്കേണ്ടതില്ല. ഓട്ടോമാറ്റിക് ക്യാപ്ഷൻ, ബാക്ക്ഗ്രൗണ്ട് റിമൂവൽ, നോയിസ് റിഡക്ഷൻ തുടങ്ങി നിരവധി ജോലികൾ നിർമിതബുദ്ധി ടൂളുകൾ വേഗത്തിൽ ചെയ്തുതരും. ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് പരീക്ഷിക്കാവുന്ന ചില സൗജന്യ, സൗജന്യ പ്ലാൻ അടിസ്ഥാനമാക്കിയുള്ള വീഡിയോ എഡിറ്റിംഗ് ആപ്പുകൾ ഇതാ.&lt;/p&gt;&lt;h2&gt;റീൽസും ഷോർട്&zwj;സും; ക്യാപ്&zwj;കട്ട് എളുപ്പം&lt;/h2&gt;&lt;p&gt;ഷോർട്ട് വീഡിയോ കണ്ടന്റ് തയ്യാറാക്കുന്നവർക്ക് ക്യാപ്&zwj;കട്ട് ഉപയോഗിക്കാൻ എളുപ്പമുള്ള ഓപ്ഷനാണ്. ഓട്ടോമാറ്റിക് ക്യാപ്ഷൻ, ബാക്ക്ഗ്രൗണ്ട് റിമൂവൽ, നോയിസ് റിഡക്ഷൻ തുടങ്ങിയ എഐ സഹായിത ഫീച്ചറുകൾ ഇതിലുണ്ട്. സംസാരിക്കുന്ന വീഡിയോകൾ, അഭിമുഖങ്ങൾ, ട്യൂട്ടോറിയലുകൾ എന്നിവയിൽ ഓട്ടോമാറ്റിക് ക്യാപ്ഷൻ ഏറെ പ്രയോജനപ്പെടും. ടെംപ്ലേറ്റുകൾ, ഇഫക്റ്റുകൾ, മ്യൂസിക് എന്നിവ ഉപയോഗിച്ച് വേഗത്തിൽ വീഡിയോകൾ തയ്യാറാക്കാനും സാധിക്കും. എന്നാൽ എല്ലാ എഐ ഫീച്ചറുകളും സൗജന്യമായി ലഭിക്കണം എന്നില്ല.&lt;/p&gt;&lt;h2&gt;സ്ക്രിപ്റ്റ് നൽകിയാൽ വീഡിയോ; ഇൻവീഡിയോ എഐ&lt;/h2&gt;&lt;p&gt;സ്ക്രിപ്റ്റിൽ നിന്ന് വീഡിയോ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇൻവീഡിയോ എഐ പരിഗണിക്കാം. ടെക്സ്റ്റ് നൽകിയാൽ സ്ക്രിപ്റ്റ്, ദൃശ്യങ്ങൾ, വോയ്സ് ഓവർ, സബ്ടൈറ്റിലുകൾ, മ്യൂസിക് എന്നിവ ഉൾപ്പെടുത്തി ഒരു പ്രാഥമിക വീഡിയോ തയ്യാറാക്കാൻ നിർമിതബുദ്ധി സഹായിക്കും. എക്സ്പ്ലെയ്നർ വീഡിയോകൾ, വിദ്യാഭ്യാസ കണ്ടന്റ്, ലിസ്റ്റിക്കിളുകൾ, ഫേസ്ലെസ് വീഡിയോകൾ എന്നിവ തയ്യാറാക്കുന്നവർക്ക് ഇത് ഉപകാരപ്പെടും. എന്നാൽ സൗജന്യ പ്ലാനിൽ ഉപയോഗപരിധിയും എക്സ്പോർട്ട് ചെയ്യുന്ന വീഡിയോകളിൽ വാട്ടർമാർക്കും ഉണ്ടാകും.&lt;/p&gt;&lt;h2&gt;യൂട്യൂബ് ക്രിയേറ്റർമാർക്ക് യൂട്യൂബ് ക്രിയേറ്റ്&lt;/h2&gt;&lt;p&gt;യൂട്യൂബ് കേന്ദ്രീകരിച്ച് മൊബൈലിൽ വീഡിയോ തയ്യാറാക്കുന്നവർക്ക് യൂട്യൂബ് ക്രിയേറ്റ് മികച്ച ഓപ്ഷനാണ്. ഓട്ടോമാറ്റിക് ക്യാപ്ഷൻ, ഓഡിയോ ക്ലീനപ്പ്, ബീറ്റ് മാച്ചിംഗ്, വോയ്സ് ഓവർ, മ്യൂസിക്, ഇഫക്റ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ആപ്പിലുണ്ട്. നിർമിതബുദ്ധിയുടെ സഹായത്തോടെ ഷോർട്ട് വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കാനും തിരഞ്ഞെടുത്ത ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് പ്രാഥമിക എഡിറ്റ് സൃഷ്ടിക്കാനും ചില ഫീച്ചറുകൾ സഹായിക്കും. എന്നാൽ എല്ലാ നിർമിതബുദ്ധി ടൂളുകളും എല്ലാ ഉപയോക്താക്കൾക്കും ലഭിക്കണമെന്നില്ല.&lt;/p&gt;&lt;h2&gt;കൂടുതൽ നിയന്ത്രണം വേണോ? ഡാവിഞ്ചി റിസോൾവ്&lt;/h2&gt;&lt;p&gt;വലിയ യൂട്യൂബ് വീഡിയോകൾ, പോഡ്&zwj;കാസ്റ്റുകൾ, ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ തുടങ്ങിയവ എഡിറ്റ് ചെയ്യണമെങ്കിൽ ഡാവിഞ്ചി റിസോൾവ് കൂടുതൽ അനുയോജ്യമാണ്. സൗജന്യ പതിപ്പിൽ വീഡിയോ എഡിറ്റിംഗ്, കളർ കറക്ഷൻ, വിഷ്വൽ ഇഫക്റ്റുകൾ, മോഷൻ ഗ്രാഫിക്സ്, ഓഡിയോ ടൂളുകൾ എന്നിവ ലഭിക്കും. എന്നാൽ ഡാവിഞ്ചി റിസോൾവിലെ ചില വിപുലമായ എഐ ഫീച്ചറുകൾ പണമടച്ച സ്റ്റുഡിയോ പതിപ്പിൽ മാത്രമാണ് ലഭിക്കുക. മൊബൈൽ എഡിറ്റർമാരെ അപേക്ഷിച്ച് പഠിക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരും.&lt;/p&gt;&lt;h2&gt;ഏതാണ് തിരഞ്ഞെടുക്കേണ്ടത്?&lt;/h2&gt;&lt;p&gt;റീൽസും ഷോർട്&zwj;സും തയ്യാറാക്കാൻ ക്യാപ്&zwj;കട്ട്, സ്ക്രിപ്റ്റിൽ നിന്ന് വീഡിയോ തയ്യാറാക്കാൻ ഇൻവീഡിയോ എഐ, യൂട്യൂബ് കേന്ദ്രീകരിച്ചുള്ള മൊബൈൽ എഡിറ്റിംഗിന് യൂട്യൂബ് ക്രിയേറ്റ്, കൂടുതൽ പ്രൊഫഷണൽ നിയന്ത്രണത്തിന് ഡാവിഞ്ചി റിസോൾവ് എന്നിവ പരിഗണിക്കാം. സൗജന്യ പ്ലാനുകളിൽ നിർമിതബുദ്ധി ഉപയോഗപരിധി, വാട്ടർമാർക്ക്, പ്രീമിയം ഫീച്ചറുകൾ തുടങ്ങിയ നിയന്ത്രണങ്ങൾ വ്യത്യസ്&zwj;തമായിരിക്കും. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ പ്ലാറ്റ്&zwnj;ഫോമിന്റെയും സൗജന്യ പ്ലാനിൽ ലഭിക്കുന്ന ഫീച്ചറുകൾ പരിശോധിക്കുന്നത് നല്ലതാണ്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/four-free-ai-video-editing-tools-every-content-creator-should-try-articleshow-3pmt6ac"/>
        </item>
        <item>
            <title><![CDATA[വില 2,000ൽ താഴെ നത്തിങ്ങിന്‍റെ പുതിയ ഇയർബഡ്സ്? സിഎംഎഫ് ബഡ്‍സ് നിയോ ഇന്നെത്തും]]></title>
            <link>https://www.asianetnews.com/gadget-technology/cmf-buds-neo-launching-today-in-india-price-design-what-to-expect-articleshow-60rxfmz</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/cmf-buds-neo-launching-today-in-india-price-design-what-to-expect-articleshow-60rxfmz</guid>
            <pubDate>Thu, 20 Aug 2026 07:29:35 +0530</pubDate>
            <description><![CDATA[നതിങ്ങിന്റെ ഉപബ്രാൻഡായ സിഎംഎഫ്, പുതിയ ട്രൂലി വയർലെസ് ഇയർബഡ്സായ 'ബഡ്സ് നിയോ' ഓഗസ്റ്റ് 20ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള സിഎംഎഫ് ബഡ്സ് 2 സീരീസിനേക്കാൾ വില കുറഞ്ഞ ഒരു എൻട്രി മോഡലായിരിക്കും ഇതെന്നാണ് സൂചന. നീല, ഓറഞ്ച്, കറുപ്പ് തുടങ്ങിയ വിവിധ നിറങ്ങളിൽ പുതിയ ഇയർബഡ്സ് ലഭ്യമാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ee8499y3nx0jwq0f8dev98,imgname-screenshot-2026-08-20-072751-1787191103785.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;തിങ്ങിന്റെ ഉപബ്രാൻഡായ സിഎംഎഫ് പുതിയ ട്രൂലി വയർലെസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സിഎംഎഫ് ബഡ്&zwj;സ് നിയോ ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. സിഎംഎഫ് ബഡ്സ് നിരയിലെ ഏറ്റവും വിലകുറഞ്ഞ എൻട്രി മോഡലായിരിക്കും പുതിയ ബഡ്സ് നിയോ എന്നാണ് കമ്പനിയുടെ സൂചന. നിലവിലുള്ള സിഎംഎഫ് ബഡ്സ് 2 സീരീസിന് താഴെയായിരിക്കും പുതിയ ഇയർബഡ്&zwj;സിന്റെ സ്ഥാനം.&lt;/p&gt;&lt;h2&gt;നീല, ഓറഞ്ച്, കറുപ്പ് നിറങ്ങളിൽ&lt;/h2&gt;&lt;p&gt;പുതിയ ഇയർബഡ്&zwj;സിന്റെ രൂപകൽപ്പന സംബന്ധിച്ച സൂചനകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. നീല, ഓറഞ്ച്, കറുപ്പ് നിറങ്ങളിലുള്ള പതിപ്പുകളാണ് ടീസർ ചിത്രങ്ങളിൽ കാണുന്നത്. വെള്ള നിറത്തിലുള്ള തണ്ടും ഓറഞ്ച് നിറത്തിലുള്ള സിലിക്കൺ ഇയർ ടിപ്പുകളുമുള്ള മറ്റൊരു പതിപ്പും ടീസറിൽ കാണാം. തണ്ടിൽ കുറഞ്ഞത് രണ്ട് മൈക്രോഫോൺ ദ്വാരങ്ങൾ ഉള്ളതായി തോന്നുന്നു. വൃത്താകൃതിയിലുള്ള ഭാഗം ടച്ച് കൺട്രോൾ സംവിധാനത്തിനായി ഉപയോഗിച്ചേക്കും. തണ്ടിൽ പ്രത്യേക ഫിസിക്കൽ ബട്ടൺ ഉണ്ടാകില്ലെന്നാണ് സൂചന.&lt;/p&gt;&lt;h2&gt;വില എത്രയായിരിക്കും?&lt;/h2&gt;&lt;p&gt;സിഎംഎഫ് ബഡ്&zwj;സ് നിയോയുടെ കൃത്യമായ വിലയും സാങ്കേതിക സവിശേഷതകളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഉൽപ്പന്നത്തിന്റെ സ്ഥാനം കണക്കിലെടുത്താൽ നിലവിലെ ബഡ്സ് 2 സീരീസിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കും പുതിയ മോഡൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ സിഎംഎഫ് ബഡ്സ് 2ന് 2,699 രൂപ മുതലാണ് വില. 11 എംഎം ഡ്രൈവറുകൾ, 48 ഡെസിബെൽ വരെ ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ, ബ്ലൂടൂത്ത് 5.4, ഐപി55 സംരക്ഷണം, സ്പേഷ്യൽ ഓഡിയോ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്.&lt;/p&gt;&lt;h2&gt;ബഡ്സ് 2 പ്ലസിനേക്കാൾ താഴെ&lt;/h2&gt;&lt;p&gt;സിഎംഎഫ് ബഡ്സ് 2 പ്ലസിന് ഇന്ത്യയിൽ 3,299 രൂപയാണ് വില. 12 എംഎം എൽസിപി ഡ്രൈവറുകൾ, എൽഡിഎസി പിന്തുണ, 50 ഡെസിബെൽ വരെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ തുടങ്ങിയ അധിക ഫീച്ചറുകൾ ഈ മോഡലിലുണ്ട്. അതുകൊണ്ടുതന്നെ ബഡ്സ് നിയോയ്ക്ക് കൂടുതൽ താങ്ങാനാകുന്ന വില നിശ്ചയിക്കാനാണ് സാധ്യത.&lt;/p&gt;&lt;h2&gt;പുതിയ ഫോണില്ല; കൂടുതൽ ഉൽപ്പന്നങ്ങളുമായി സിഎംഎഫ്&lt;/h2&gt;&lt;p&gt;2026ൽ സിഎംഎഫ് പുതിയ ഉൽപ്പന്നങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. സിഎംഎഫ് ഫോൺ 2 പ്രോയുടെ പിൻഗാമിയെ കമ്പനി പരിഗണിച്ചിരുന്നെങ്കിലും മെമ്മറി ഘടകങ്ങളുടെ വില വർധിച്ചതോടെ പുതിയ ഫോൺ അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം, പുതിയ ഉൽപ്പന്നങ്ങളും പുതിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനവും പദ്ധതിയിലുണ്ടെന്ന് സിഎംഎഫ് സഹസ്ഥാപകൻ അക്കിസ് ഇവാഞ്ചലിഡിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പുതിയ ഉൽപ്പന്നങ്ങളിൽ ഒന്നായിരിക്കാം ബഡ്സ് നിയോ.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/cmf-buds-neo-launching-today-in-india-price-design-what-to-expect-articleshow-60rxfmz"/>
        </item>
        <item>
            <title><![CDATA[ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് 'സൂപ്പർമാൻ' റോബോട്ട്, വേഗത സെക്കൻഡിൽ 12.66 മീറ്റർ]]></title>
            <link>https://www.asianetnews.com/technology/usain-bolts-speed-record-beaten-by-chinese-superman-humanoid-robot-articleshow-c8mcvql</link>
            <guid isPermaLink="true">https://www.asianetnews.com/technology/usain-bolts-speed-record-beaten-by-chinese-superman-humanoid-robot-articleshow-c8mcvql</guid>
            <pubDate>Thu, 20 Aug 2026 13:58:19 +0530</pubDate>
            <description><![CDATA[&lt;p&gt;2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗത സെക്കൻഡിൽ 12.42 മീറ്ററായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f4gap94448dcq303freqhb,imgname-usain-bolt-robot-1787214441161.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബീജിംഗ്: &lt;/strong&gt;ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്&zwj;റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്&zwj;റെ വേഗതയുടെ റെക്കോര്&zwj;ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. പ്രമുഖ ചൈനീസ് റോബോട്ടിക്&zwnj;സ് കമ്പനിയായ 'യൂണിട്രീ' വികസിപ്പിച്ചെടുത്ത 'സൂപ്പർമാൻ' എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഓട്ടത്തിന്&zwj;റെ വേഗതയില്&zwj; പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.&lt;/p&gt;&lt;p&gt;2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗത സെക്കൻഡിൽ 12.42 മീറ്ററായിരുന്നു. ഈ കണക്കുകളെയാണ് യൂണിട്രീയുടെ പുതിയ റോബോട്ട് മറികടന്നിരിക്കുന്നത്. അതിവേഗ ഓട്ടത്തിന് പുറമേ നിന്ന നിൽപ്പിൽ രണ്ട് മീറ്റർ ഉയരത്തിൽ ചാടാനും ഈ റോബോട്ടിന് സാധിക്കും. വെറും മൂന്ന് മാസത്തിനുള്ളിലാണ് ഈ റോബോട്ട് വികസിപ്പിച്ചെടുത്തതെന്നും, ഇതിന്&zwj;റെ ശേഷി ഇനിയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.&lt;/p&gt;&lt;p&gt;Chinese humanoid robot named &ldquo;Superman&rdquo;, made by Unitree Robotics, surpassed Usain Bolt&rsquo;s world record (12.42 meters/second) by running at 12.66 m/s (roughly 28.3 miles/h) pic.twitter.com/xobXzUPDI5&lt;/p&gt;&lt;p&gt;&mdash; Massimo (@Rainmaker1973) August 18, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഹങ്ഷൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിട്രീ നിലവിൽ റോബോട്ടിക്സ് രംഗത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഏകദേശം 18,000-ത്തോളം ഹ്യൂമനോയിഡ് റോബോട്ടുകളെ കമ്പനി ഇതിനകം നിർമ്മിച്ചിട്ടുണ്ട്. ഷാങ്ഹായ് സ്റ്റോക്ക് എക്&zwnj;സ്&zwnj;ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് കമ്പനി ഈ പുതിയ ടെക്&zwnj;നോളജി വീഡിയോ പുറത്തുവിട്ടത്. എങ്കിലും, ബോൾട്ടിന്&zwj;റെ പൂർണ്ണമായ ഒരു റേസുമായിട്ടല്ല, മറിച്ച് റണ്ണിംഗ് സ്പീഡിന്&zwj;റെ അടിസ്ഥാനത്തിലാണ് ഈ താരതമ്യമെന്നും സ്വതന്ത്ര ഏജൻസികളുടെ സ്ഥിരീകരണം ഇതിന് ആവശ്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;Unitree New Robot Preview: &ldquo;Superman&rdquo; Breaking the Limits of HumanityStanding high jump 2 m, top speed 12.66 m/s (0.85 m leg length)Surpassing the standing high jump and running speed records of all humans around the worldThis new machine has only been in development for a&hellip; pic.twitter.com/12i80ITU6p&lt;/p&gt;&lt;p&gt;&mdash; Unitree (@UnitreeRobotics) August 17, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/technology/usain-bolts-speed-record-beaten-by-chinese-superman-humanoid-robot-articleshow-c8mcvql"/>
        </item>
        <item>
            <title><![CDATA[ചൈനീസ് സ്വകാര്യ റോക്കറ്റ് ചരിത്രനേട്ടത്തിൽ; ഴുക്-3 ആദ്യഘട്ടം വിജയകരമായി തിരിച്ചിറക്കി]]></title>
            <link>https://www.asianetnews.com/science-technology/china-s-falcon-9-moment-landspace-successfully-lands-zhuque-3-rocket-articleshow-cgeemvq</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/china-s-falcon-9-moment-landspace-successfully-lands-zhuque-3-rocket-articleshow-cgeemvq</guid>
            <pubDate>Wed, 19 Aug 2026 08:11:55 +0530</pubDate>
            <description><![CDATA[ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാൻഡ്&zwnj;സ്&zwnj;പേസ്, തങ്ങളുടെ ഴുക്-3 റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കി ചരിത്രം കുറിച്ചു. ഭ്രമണപഥ ദൗത്യത്തിനിടെ ആദ്യഘട്ടം വീണ്ടെടുക്കുന്ന ആദ്യ ചൈനീസ് സ്വകാര്യ കമ്പനിയായി ഇതോടെ ലാൻഡ്&zwnj;സ്&zwnj;പേസ് മാറി. ഈ വിജയം ചൈനയുടെ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന മുന്നേറ്റമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbkspxgm1w5wxhfz3daycxdg,imgname-zhuque-3-1764822316564.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഭ്ര&lt;/strong&gt;മണപഥ ദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കി ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാൻഡ്&zwnj;സ്&zwnj;പേസ് ചരിത്രനേട്ടം സ്വന്തമാക്കി. കമ്പനിയുടെ ഴുക്-3 റോക്കറ്റിന്റെ ആദ്യഘട്ടമാണ് ഓഗസ്റ്റ് 18ന് വിജയകരമായി തിരിച്ചിറങ്ങിയത്. ഭ്രമണപഥ ദൗത്യത്തിനിടെ ആദ്യഘട്ടം വിജയകരമായി വീണ്ടെടുക്കുന്ന ആദ്യ ചൈനീസ് സ്വകാര്യ കമ്പനിയായി ഇതോടെ ലാൻഡ്&zwnj;സ്&zwnj;പേസ് മാറി. ചൈനയുടെ മൊത്തത്തിലുള്ള രണ്ടാമത്തെ വിജയകരമായ ഭ്രമണപഥ റോക്കറ്റ് തിരിച്ചിറക്കലാണിത്.&lt;/p&gt;&lt;h2&gt;കടലിലെ വലയിൽ അല്ല, കരയിൽ തന്നെ&lt;/h2&gt;&lt;p&gt;ജൂലൈ 10ന് ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷൻ നിർമിച്ച ലോങ് മാർച്ച് 10ബി റോക്കറ്റിന്റെ ആദ്യഘട്ടവും വിജയകരമായി വീണ്ടെടുത്തിരുന്നു. എന്നാൽ ആ റോക്കറ്റിന്റെ തിരിച്ചിറക്കലിന് കടലിലെ കപ്പലിൽ സ്ഥാപിച്ച വല പോലുള്ള സംവിധാനത്തിന്റെ സഹായം ആവശ്യമായിരുന്നു. ഴുക്-3 ആകട്ടെ, പ്രത്യേക ലാൻഡിങ് കാലുകളുടെ സഹായത്തോടെ കരയിൽ നേരിട്ട് ഇറങ്ങി നിവർന്നുനിന്നു.&lt;/p&gt;&lt;h2&gt;ഫാൽക്കൺ 9നോട് സാമ്യം&lt;/h2&gt;&lt;p&gt;സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റുമായി ഴുക്-3ന് നിരവധി സാമ്യങ്ങളുണ്ട്. രണ്ട് റോക്കറ്റുകളിലും പുനരുപയോഗിക്കാവുന്ന ആദ്യഘട്ടവും ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന രണ്ടാംഘട്ടവുമാണുള്ളത്. ഫാൽക്കൺ 9ന് ഏകദേശം 70 മീറ്ററും ഴുക്-3ന് 66 മീറ്ററുമാണ് ഉയരം. താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഫാൽക്കൺ 9ന് 22,800 കിലോഗ്രാം വരെ ചരക്ക് എത്തിക്കാനാകുമ്പോൾ ഴുക്-3ന് ഏകദേശം 18,300 കിലോഗ്രാം വരെ എത്തിക്കാനാകും. എന്നാൽ ഇന്ധനത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. ഫാൽക്കൺ 9 ദ്രവ ഓക്സിജനും റോക്കറ്റ് ഗ്രേഡ് മണ്ണെണ്ണയുമാണ് ഉപയോഗിക്കുന്നത്. ഴുക്-3 ദ്രവ ഓക്സിജനും ദ്രവ മീഥേനും ഉപയോഗിക്കുന്നു.&lt;/p&gt;&lt;h2&gt;രണ്ടാം പറക്കലിൽ തന്നെ ചരിത്രനേട്ടം&lt;/h2&gt;&lt;p&gt;2025 ഡിസംബർ 2നായിരുന്നു ഴുക്-3ന്റെ ആദ്യ പരീക്ഷണ പറക്കൽ. അന്ന് റോക്കറ്റിന്റെ രണ്ടാംഘട്ടം വിജയകരമായി ഭ്രമണപഥത്തിലെത്തിയെങ്കിലും ആദ്യഘട്ടം തിരിച്ചിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ലാൻഡിങ് മേഖലയ്ക്ക് സമീപം അസാധാരണമായ ദഹനം സംഭവിച്ചതിനെ തുടർന്ന് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ രണ്ടാം പറക്കലിൽ റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി തിരിച്ചിറക്കുന്നതിനൊപ്പം മുകളിലെ ഘട്ടം ഹോങ്ഹു 03 എന്ന ഉപഗ്രഹത്തെയും നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു.&lt;/p&gt;&lt;h2&gt;പുനരുപയോഗിക്കാവുന്ന റോക്കറ്റുകളിൽ ചൈനയുടെ മുന്നേറ്റം&lt;/h2&gt;&lt;p&gt;റോക്കറ്റുകൾ പുനരുപയോഗിക്കുന്ന സാങ്കേതികവിദ്യയിൽ ചൈന വലിയ നിക്ഷേപമാണ് നടത്തുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കൊപ്പം നിരവധി സ്വകാര്യ കമ്പനികളും പുനരുപയോഗിക്കാവുന്ന ആദ്യഘട്ട റോക്കറ്റുകൾ വികസിപ്പിക്കുന്നുണ്ട്. കാസ് സ്പേസ്, ഡീപ് ബ്ലൂ എയ്റോസ്പേസ്, ഗാലക്ടിക് എനർജി, ഐസ്പേസ്, ഓറിയൻസ്&zwnj;പേസ്, സ്പേസ് പയനിയർ തുടങ്ങിയ കമ്പനികളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യ വിക്ഷേപണച്ചെലവ് കുറയ്ക്കാനും കൂടുതൽ ദൗത്യങ്ങൾ നടത്താനും സഹായിക്കുമെന്നതിനാൽ, ഴുക്-3ന്റെ വിജയകരമായ തിരിച്ചിറക്കം ചൈനയുടെ വാണിജ്യ ബഹിരാകാശ മേഖലയിലെ നിർണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/china-s-falcon-9-moment-landspace-successfully-lands-zhuque-3-rocket-articleshow-cgeemvq"/>
        </item>
        <item>
            <title><![CDATA[ഐഫോൺ 18 പ്രോ: ആപ്പിളിന്‍റെ അടുത്ത വിപ്ലവമോ?]]></title>
            <link>https://www.asianetnews.com/gadget-technology/iphone-18-pro-expected-features-articleshow-d173xii</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/iphone-18-pro-expected-features-articleshow-d173xii</guid>
            <pubDate>Thu, 20 Aug 2026 11:46:51 +0530</pubDate>
            <description><![CDATA[സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ഐഫോൺ 18 പ്രോ സീരീസിൽ വലിയ മാറ്റങ്ങൾ വരുന്നു. മെച്ചപ്പെട്ട ബാറ്ററി, 2 നാനോമീറ്റർ എ20 പ്രോ ചിപ്പ്, വേരിയബിൾ അപ്പേർച്ചർ ക്യാമറ, പുതിയ എൽടിപിഒ പ്ലസ് ഡിസ്&zwnj;പ്ലേ എന്നിവ പ്രധാന ആകർഷണങ്ങളാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krznajab4mkv4we638kmtvtp,imgname-whatsapp-image-2026-05-19-at-1.45.22-pm-1779179014475.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;പ്പിളിന്റെ അടുത്ത തലമുറ ഐഫോൺ സീരീസ് സെപ്റ്റംബറിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്കൊപ്പം കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഐഫോണും വിപണിയിലെത്തിയേക്കും. സെപ്റ്റംബർ 9ന് പുതിയ ഐഫോണുകളുടെ അവതരണം നടന്നേക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ഐഫോൺ 17 പ്രോ സീരീസിൽ തന്നെ ബാറ്ററി, പ്രകടനം തുടങ്ങിയ മേഖലകളിൽ ആപ്പിൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ പുതിയ മോഡലിൽ അതിലും ശ്രദ്ധേയമായ അപ്&zwnj;ഗ്രേഡുകൾ പ്രതീക്ഷിക്കാം.&lt;/p&gt;&lt;h2&gt;ബാറ്ററിയിൽ വലിയ മാറ്റം&lt;/h2&gt;&lt;p&gt;ഐഫോൺ 18 പ്രോ മാക്സിൽ ബാറ്ററി ശേഷി ഗണ്യമായി വർധിച്ചേക്കും. അമേരിക്കൻ പതിപ്പിൽ 5,425 എംഎഎച്ച് വരെ ശേഷിയുള്ള ബാറ്ററി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫിസിക്കൽ സിം സ്ലോട്ടുള്ള പതിപ്പിൽ 5,235 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കുന്നുണ്ട്. വലിയ ബാറ്ററിക്കൊപ്പം കൂടുതൽ ഊർജക്ഷമതയുള്ള പുതിയ ചിപ്പും മോഡവും എത്തുന്നതോടെ ബാറ്ററി ബാക്കപ്പിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായേക്കും.&lt;/p&gt;&lt;h2&gt;2 നാനോമീറ്റർ എ20 പ്രോ ചിപ്പ്&lt;/h2&gt;&lt;p&gt;ഐഫോൺ 18 പ്രോയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് പുതിയ എ20 പ്രോ ചിപ്പായിരിക്കും. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ഈ ചിപ്പ് കൂടുതൽ വേഗതയും മികച്ച ഊർജക്ഷമതയും നൽകുമെന്നാണ് പ്രതീക്ഷ. കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സങ്കീർണമായ ജോലികൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും പുതിയ ചിപ്പിന് സാധിച്ചേക്കും.&lt;/p&gt;&lt;h2&gt;പുതിയ സി2 മോഡം&lt;/h2&gt;&lt;p&gt;ആപ്പിൾ വികസിപ്പിക്കുന്ന പുതിയ സി2 മോഡവും ഐഫോൺ 18 പ്രോ സീരീസിൽ എത്തിയേക്കും. മികച്ച 5ജി കണക്റ്റിവിറ്റിക്കൊപ്പം കുറഞ്ഞ വൈദ്യുതി ഉപയോഗവും പുതിയ മോഡത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ക്വാൽകോം മോഡങ്ങളിൽ നിന്നുള്ള ആശ്രയം കുറച്ച് പ്രധാന ഘടകങ്ങളിൽ കൂടുതൽ നിയന്ത്രണം നേടാനും ഇതിലൂടെ ആപ്പിളിന് കഴിയും.&lt;/p&gt;&lt;h2&gt;ക്യാമറയിൽ വൻ മാറ്റം&lt;/h2&gt;&lt;p&gt;ഐഫോൺ 18 പ്രോ സീരീസിലെ പ്രധാന ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ സംവിധാനം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ലെൻസിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് ആവശ്യാനുസരണം ക്രമീകരിക്കാൻ ഇതിലൂടെ സാധിക്കും. mപോർട്രെയ്റ്റ് ചിത്രങ്ങളിൽ പശ്ചാത്തല മങ്ങൽ കൂടുതൽ നിയന്ത്രിക്കാനും കുറഞ്ഞ വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ പകർത്താനും ഈ സംവിധാനത്തിന് സഹായിക്കാനാകും.&lt;/p&gt;&lt;h2&gt;ക്യാമറ നിയന്ത്രണം കൂടുതൽ ലളിതമാകും&lt;/h2&gt;&lt;p&gt;ഐഫോൺ 16 സീരീസിനൊപ്പം അവതരിപ്പിച്ച ക്യാമറ കൺട്രോൾ സംവിധാനത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ടച്ച് അധിഷ്ഠിത നിയന്ത്രണങ്ങൾ ലളിതമാക്കി കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കാനാണ് ആപ്പിൾ ശ്രമിക്കുന്നതെന്നാണ് സൂചന.&lt;/p&gt;&lt;h2&gt;എൽടിപിഒ പ്ലസ് ഡിസ്പ്ലേ&lt;/h2&gt;&lt;p&gt;ഐഫോൺ 18 പ്രോ മോഡലുകളിൽ കൂടുതൽ കാര്യക്ഷമമായ എൽടിപിഒ പ്ലസ് ഡിസ്പ്ലേ എത്താനും സാധ്യതയുണ്ട്. കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ മികച്ച ഡിസ്പ്ലേ പ്രകടനം നൽകുന്നതിനൊപ്പം ബാറ്ററി ലൈഫ് വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യ സഹായിച്ചേക്കും.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/iphone-18-pro-expected-features-articleshow-d173xii"/>
        </item>
        <item>
            <title><![CDATA[ചിപ്പുകൾ മാത്രം പോരാ! ഭൂമിയും വൈദ്യുതിയും ഡാറ്റാ സെന്‍ററും വാടകയ്ക്ക് നൽകാൻ എൻവിഡിയ]]></title>
            <link>https://www.asianetnews.com/web-technology/nvidia-goes-beyond-ai-chips-and-plans-massive-ai-infrastructure-for-openai-articleshow-eig5pfy</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/nvidia-goes-beyond-ai-chips-and-plans-massive-ai-infrastructure-for-openai-articleshow-eig5pfy</guid>
            <pubDate>Wed, 19 Aug 2026 14:33:51 +0530</pubDate>
            <description><![CDATA[ചിപ്പ് നിർമ്മാണത്തിൽ നിന്ന് മാറി എഐ കമ്പനികൾക്ക് ആവശ്യമായ ഭൂമി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിലേക്ക് എൻവിഡിയ കടക്കുന്നു. ഇതിന്റെ ഭാഗമായി ഓപ്പൺഎഐയെ വാടകക്കാരനാക്കി ഒഹായോയിൽ ഒരു 'എഐ ഫാക്ടറി' സ്ഥാപിക്കുകയാണ് കമ്പനി. ഈ പുതിയ നീക്കം എഐ രംഗത്തെ കമ്പ്യൂട്ടിങ് ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzsjr30zb6mcxtx0w6hgjnr8,imgname-tamil-news---2025-07-10t123522.551-1752131439646.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;എ&lt;/strong&gt;ഐ രംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം പുതിയ നീക്കവുമായി ചിപ്പ് നിർമാതാക്കളായ എൻവിഡിയ. എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചിപ്പുകൾ മാത്രമല്ല, ഭൂമി, വൈദ്യുതി, ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഇനി ആവശ്യമായി വരുമെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്. ഇതിന്റെ ഭാഗമായി എഐ കമ്പനികൾക്ക് ഇത്തരം സൗകര്യങ്ങൾ പാട്ടത്തിന് നൽകുന്ന രീതിയിലേക്ക് കമ്പനി കടക്കുകയാണ്.&lt;/p&gt;&lt;h2&gt;ചിപ്പുകൾ മാത്രം മതിയാകില്ല&lt;/h2&gt;&lt;p&gt;എഐ കമ്പനികളുടെ വളർച്ച അതിവേഗത്തിലായതോടെ ആവശ്യമായ കമ്പ്യൂട്ടിങ് ശേഷി കണ്ടെത്തുക തന്നെ വലിയ വെല്ലുവിളിയായി മാറിയെന്നാണ് ഹുവാങിന്റെ വിലയിരുത്തൽ. അൽഗോരിതങ്ങളുടെയോ ഉപഭോക്തൃ ആവശ്യങ്ങളുടെയോ പരിമിതിയേക്കാൾ കൂടുതൽ കമ്പ്യൂട്ടിങ് ശേഷിയുടെ ലഭ്യതയാണ് ഇപ്പോൾ എഐ കമ്പനികളുടെ വളർച്ചയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന വലിയ ഡാറ്റാ സെന്ററുകൾക്ക് അത്യാധുനിക ചിപ്പുകൾക്കൊപ്പം വൈദ്യുതി, ഭൂമി, കെട്ടിടങ്ങൾ, മെമ്മറി, നെറ്റ്&zwnj;വർക്കിങ് സംവിധാനങ്ങൾ തുടങ്ങിയവയും ആവശ്യമാണ്. ഈ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലാണ് ഇനി എൻവിഡിയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.&lt;/p&gt;&lt;h2&gt;ഓപ്പൺഎഐയുമായി 20 വർഷത്തെ കരാർ&lt;/h2&gt;&lt;p&gt;ഒഹായോയിലെ പോർട്സ്-പൈക്ക് ടെക്നോളജി ക്യാമ്പസിൽ എസ്ബി എനർജിയുമായി സഹകരിച്ചാണ് എൻവിഡിയ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ എൻവിഡിയയുടെ എഐ ഫാക്ടറി സ്ഥാപിക്കും. ഓപ്പൺഎഐയായിരിക്കും പദ്ധതിയിലെ വാടകക്കാരൻ. 20 വർഷത്തെ പാട്ടക്കരാറിന്റെ അടിസ്ഥാനത്തിൽ ഓപ്പൺഎഐ തന്നെ എഐ ഫാക്ടറിയുടെ പ്രവർത്തനം ഏറ്റെടുക്കും. എൻവിഡിയയുടെ സമഗ്ര എഐ ഫാക്ടറി പ്ലാറ്റ്ഫോമായ ഡിഎസ്എക്സ് ഉപയോഗിച്ചായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം.&lt;/p&gt;&lt;h2&gt;4.25 ഗിഗാവാട്ട് ശേഷി&lt;/h2&gt;&lt;p&gt;പോർട്സ്-പൈക്ക് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4.25 ഗിഗാവാട്ട് ശേഷിയുള്ള എഐ ഫാക്ടറി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ 3.75 ഗിഗാവാട്ട് ശേഷി കൂടി ഉറപ്പാക്കാൻ കഴിയുമെന്നാണ് എൻവിഡിയ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാൽ പദ്ധതിയുടെ ആകെ സാധ്യതയുള്ള ശേഷി 8 ഗിഗാവാട്ടായി ഉയരും. പദ്ധതിയുടെ ആദ്യഘട്ടം 2028നും 2030നും ഇടയിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;ഡാറ്റാ സെന്ററിനപ്പുറം &lsquo;എഐ ഫാക്ടറി&rsquo;&lt;/h2&gt;&lt;p&gt;സാധാരണ ഡാറ്റാ സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി എഐ സംവിധാനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്ന വലിയ തോതിലുള്ള കമ്പ്യൂട്ടിങ് കേന്ദ്രമായിരിക്കും ഇത്. എൻവിഡിയയുടെ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകൾ, കേന്ദ്ര പ്രോസസറുകൾ, നെറ്റ്&zwnj;വർക്കിങ് സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ സോഫ്റ്റ്&zwnj;വെയറുകൾ എന്നിവയെല്ലാം ഡിഎസ്എക്സ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടും. പുതിയ തലമുറ എഐ ചിപ്പുകൾ പുറത്തിറങ്ങുമ്പോഴും ഇതേ കേന്ദ്രങ്ങളിൽ അവ വിന്യസിക്കാൻ കഴിയുന്ന തരത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.&lt;/p&gt;&lt;h2&gt;മുഴുവൻ ചെലവും എൻവിഡിയ വഹിക്കില്ല&lt;/h2&gt;&lt;p&gt;പദ്ധതിയുടെ മുഴുവൻ ചെലവും എൻവിഡിയ ഏറ്റെടുക്കുന്നില്ല. പാട്ടത്തിന്റെയും വൈദ്യുതി ചെലവിന്റെയും നിശ്ചിത ഭാഗങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ചില സാമ്പത്തിക ബാധ്യതകൾക്ക് ഉറപ്പും എൻവിഡിയ നൽകും. എന്നാൽ വാടകക്കാരനായി തുടരുന്ന ഓപ്പൺഎഐ തന്നെയായിരിക്കും പാട്ടത്തുക നൽകുക. ഇതിന് പുറമെ എസ്ബി എനർജിയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കാനും എൻവിഡിയ തീരുമാനിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;എഐ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് എൻവിഡിയ&lt;/h2&gt;&lt;p&gt;എഐ രംഗത്തെ കമ്പനികൾ കൂടുതൽ ശക്തമായ കമ്പ്യൂട്ടിങ് സംവിധാനങ്ങൾക്കായി മത്സരിക്കുന്ന സാഹചര്യത്തിലാണ് എൻവിഡിയയുടെ പുതിയ നീക്കം. ചിപ്പുകൾ നിർമിക്കുന്നതിൽ മാത്രം ഒതുങ്ങാതെ എഐ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഭൂമി, വൈദ്യുതി, ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന സംവിധാനത്തിലേക്കാണ് കമ്പനി കടക്കുന്നത്. ഇതിലൂടെ ഭാവിയിലെ നിരവധി തലമുറകളിലുള്ള എൻവിഡിയ എഐ സംവിധാനങ്ങൾ ഒരേ അടിസ്ഥാന സൗകര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/nvidia-goes-beyond-ai-chips-and-plans-massive-ai-infrastructure-for-openai-articleshow-eig5pfy"/>
        </item>
        <item>
            <title><![CDATA[300 രൂപ കൊടുത്താൽ ഒരു വർഷം ജിയോ റീചാർജ് നിരക്ക് കൂടില്ല! പുതിയ പ്ലാൻ എത്തി]]></title>
            <link>https://www.asianetnews.com/web-technology/jio-prime-relaunched-pay-rs-300-and-lock-your-current-recharge-price-until-september-2027-articleshow-goa19vl</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/jio-prime-relaunched-pay-rs-300-and-lock-your-current-recharge-price-until-september-2027-articleshow-goa19vl</guid>
            <pubDate>Tue, 18 Aug 2026 10:10:47 +0530</pubDate>
            <description><![CDATA[റിലയൻസ് ജിയോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ചു. 300 രൂപയുടെ ഒറ്റത്തവണ ഫീസിൽ, 2027 വരെ നിലവിലെ പ്ലാൻ നിരക്കുകൾ ഉറപ്പാക്കാനും, 600 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചറുകൾ, മുൻഗണനാ സേവനം എന്നിവ നേടാനും ഉപഭോക്താക്കൾക്ക് സാധിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m07yj2q6p8app6b0tmx7x0vm,imgname-jio-prime-1786973326054.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജി&lt;/strong&gt;യോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ച് ടെലികോം സേവനദാതാവായ റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ നിലവിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് ഒരു വർഷത്തേക്ക് ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഭാവിയിൽ ജിയോ താരിഫ് നിരക്കുകൾ വർധിപ്പിച്ചാലും പ്രൈം അംഗങ്ങൾക്ക് നിലവിലെ പ്ലാനിന്റെ പഴയ നിരക്കിൽ തന്നെ റീചാർജ് ചെയ്യാനും പോസ്റ്റ്പെയ്ഡ് ബിൽ അടയ്ക്കാനും സാധിക്കും. വില ഉറപ്പിന് പുറമെ മുൻഗണനാ ഉപഭോക്തൃ സേവനം, പുതിയ ജിയോ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും നേരത്തെയുള്ള പ്രവേശനം, വിവിധ കാഷ്ബാക്ക് ആനുകൂല്യങ്ങൾ എന്നിവയും അംഗങ്ങൾക്ക് ലഭിക്കും.&lt;/p&gt;&lt;h2&gt;300 രൂപയ്ക്ക് അംഗത്വം&lt;/h2&gt;&lt;p&gt;ഒറ്റത്തവണയായി 300 രൂപ നൽകിയാൽ ജിയോ പ്രൈം അംഗത്വം സ്വന്തമാക്കാം. നിലവിലുള്ള എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ജിയോ ഉപഭോക്താക്കൾക്കും പദ്ധതിയിൽ ചേരാം. മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കൾക്ക് ജിയോയിലേക്ക് നമ്പർ മാറ്റിയെത്തിയും പ്രൈം അംഗത്വം നേടാനാകുമെന്ന് കമ്പനി അറിയിച്ചു.&lt;/p&gt;&lt;h2&gt;2027 സെപ്റ്റംബർ 5 വരെ നിരക്ക് ഉറപ്പ്&lt;/h2&gt;&lt;p&gt;ഉപഭോക്താവ് നിലവിൽ ഉപയോഗിക്കുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്ക് 2027 സെപ്റ്റംബർ 5 വരെ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ഭാവിയിൽ ജിയോയുടെ താരിഫ് നിരക്കുകളിൽ മാറ്റമുണ്ടായാലും നിബന്ധനകൾക്ക് വിധേയമായി നിലവിലെ പ്ലാനിന്റെ നിരക്കിൽ തന്നെ റീചാർജ് ചെയ്യാനും പോസ്റ്റ്പെയ്ഡ് തുക അടയ്ക്കാനും സാധിക്കും. ഇതിലൂടെ വരാനിരിക്കുന്ന നിരക്ക് വർധനയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നേടാൻ ഉപഭോക്താക്കൾക്ക് സാധിക്കും.&lt;/p&gt;&lt;h2&gt;600 രൂപയുടെ കാഷ്ബാക്ക് വൗച്ചറുകൾ&lt;/h2&gt;&lt;p&gt;പ്രൈം അംഗത്വത്തിനൊപ്പം ആകെ 600 രൂപയുടെ വൗച്ചർ ആനുകൂല്യവും ലഭിക്കും. പുതിയ ജിയോ ഹോം അല്ലെങ്കിൽ ജിയോ പിസി കണക്ഷനായി പണം നൽകുമ്പോൾ ഉപയോഗിക്കാവുന്ന 300 രൂപയുടെ വൗച്ചറാണ് ഇതിൽ ഒന്ന്. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പുതിയ ജിയോ സിം കണക്ഷൻ എടുക്കുമ്പോൾ ഉപയോഗിക്കാവുന്ന മറ്റൊരു 300 രൂപയുടെ വൗച്ചറും ലഭിക്കും. അതിനാൽ നിബന്ധനകൾക്ക് വിധേയമായി അംഗങ്ങൾക്ക് ആകെ 600 രൂപയുടെ വൗച്ചർ ആനുകൂല്യം ലഭിക്കും.&lt;/p&gt;&lt;h2&gt;പുതിയ സേവനങ്ങൾ നേരത്തെ അറിയാം&lt;/h2&gt;&lt;p&gt;പുതിയ ജിയോ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ സംവിധാനങ്ങൾ എന്നിവയിലേക്ക് മറ്റുള്ള ഉപഭോക്താക്കൾക്ക് മുമ്പ് പ്രവേശനം നേടാനും പ്രൈം അംഗങ്ങൾക്ക് അവസരമുണ്ടാകും. പുതിയ സേവനങ്ങൾ പരീക്ഷിച്ച് അഭിപ്രായം അറിയിക്കാനും അംഗങ്ങൾക്ക് അവസരം ലഭിച്ചേക്കും.&lt;/p&gt;&lt;h2&gt;മുൻഗണനാ ഉപഭോക്തൃ സേവനം&lt;/h2&gt;&lt;p&gt;പ്രൈം അംഗങ്ങൾക്കായി പ്രത്യേക ഉപഭോക്തൃ സേവന സംവിധാനവും ജിയോ ഒരുക്കിയിട്ടുണ്ട്. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ അംഗങ്ങൾക്ക് മാത്രമായി ലഭിക്കുന്ന കൂടുതൽ ആനുകൂല്യങ്ങൾ പദ്ധതിയുടെ കാലയളവിൽ പ്രഖ്യാപിക്കുമെന്നും ജിയോ അറിയിച്ചു.&lt;/p&gt;&lt;h2&gt;എങ്ങനെ അംഗത്വം നേടാം?&lt;/h2&gt;&lt;p&gt;മൈജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ജിയോ സ്റ്റോറുകൾ, അംഗീകൃത ജിയോ പങ്കാളി സ്റ്റോറുകൾ എന്നിവ വഴി പ്രൈം അംഗത്വം നേടാം. നിലവിലെ ജിയോ പ്ലാനിന്റെ നിരക്ക് ഭാവിയിലും തുടരാൻ ആഗ്രഹിക്കുന്നവർക്കും താരിഫ് വർധനയെക്കുറിച്ച് ആശങ്കയുള്ളവർക്കും പുതിയ പ്രൈം അംഗത്വം ശ്രദ്ധേയമായേക്കും. എന്നാൽ വൗച്ചറുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും നിലവിലെ പ്ലാനിന് ബാധകമായ വില ഉറപ്പിന്റെ വ്യവസ്ഥകളും പരിശോധിച്ച ശേഷം അംഗത്വം എടുക്കുന്നതാണ് ഉചിതം.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/jio-prime-relaunched-pay-rs-300-and-lock-your-current-recharge-price-until-september-2027-articleshow-goa19vl"/>
        </item>
        <item>
            <title><![CDATA[വമ്പൻ ബാറ്ററിയുമായി ബോൾട്ട് ഏസ് 5G, ഇവോ 4G എത്തുന്നു]]></title>
            <link>https://www.asianetnews.com/gadget-technology/boltt-ace-5g-with-6000mah-battery-and-120hz-display-launching-in-india-soon-articleshow-hq0vf48</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/boltt-ace-5g-with-6000mah-battery-and-120hz-display-launching-in-india-soon-articleshow-hq0vf48</guid>
            <pubDate>Wed, 19 Aug 2026 14:52:09 +0530</pubDate>
            <description><![CDATA[ബോൾട്ട് ഏസ് 5ജി, ബോൾട്ട് ഇവോ 4ജി എന്നീ പുതിയ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 25-ന് ഇന്ത്യയിൽ അവതരിപ്പിക്കും. 6000 എംഎഎച്ച് ബാറ്ററി, 120 ഹെർട്&zwj;സ് ഡിസ്പ്ലേ, 64 മെഗാപിക്സൽ വരെയുള്ള ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഫ്ലിപ്&zwj;കാർട്ട് വഴി വിൽപ്പനയ്&zwnj;ക്കെത്തുന്ന ഫോണുകളിൽ ഗൂഗിളിന്റെ എഐ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cn1jy9kmqjpxjr40gdrdq8,imgname-boltt-ace-5-g-1787131120585.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബോ&lt;/strong&gt;ൾട്ട് ഏസ് 5ജി, ബോൾട്ട് ഇവോ 4ജി സ്&zwj;മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഫോണുകളുടെ ഔദ്യോഗിക ലോഞ്ച്. ഫ്ലിപ്&zwj;കാർട്ട് വഴിയായിരിക്കും വിൽപ്പന. ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫോണുകളുടെ ഡിസ്പ്ലേ, ബാറ്ററി സവിശേഷതകൾ കമ്പനി പുറത്തുവിട്ടു.&lt;/p&gt;&lt;h2&gt;6000 എംഎഎച്ച് ബാറ്ററി&lt;/h2&gt;&lt;p&gt;ബോൾട്ട് ഏസ് 5ജിയിലും ബോൾട്ട് ഇവോ 4ജിയിലും 6000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. ഏസ് 5ജിയിൽ 18 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുണ്ടാകും. ഇതിനായി 18 വാട്ട് ചാർജറും ഫോൺ പാക്കേജിനൊപ്പം ലഭിക്കും. 500ലധികം ചാർജിങ് സൈക്കിളുകൾ പൂർത്തിയാക്കിയ ശേഷവും ബാറ്ററി ആരോഗ്യനില 80 ശതമാനത്തിന് മുകളിൽ നിലനിർത്താൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. അമിത ചാർജിങ്, ഷോർട്ട് സർക്യൂട്ട്, വോൾട്ടേജ് വ്യതിയാനം, താപനിലയിലെ മാറ്റങ്ങൾ എന്നിവയിൽ നിന്ന് ബാറ്ററിക്ക് സംരക്ഷണം നൽകുന്ന സംവിധാനങ്ങളും ഫോണുകളിൽ ഉണ്ടാകും.&lt;/p&gt;&lt;h2&gt;120 ഹെർട്സ് ഡിസ്പ്ലേ&lt;/h2&gt;&lt;p&gt;ബോൾട്ട് ഏസ് 5ജിയിൽ 6.79 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകുന്നത്. 120 ഹെർട്സ് റിഫ്രഷ് നിരക്കും പരമാവധി 600 നിറ്റ് തെളിച്ചവും ഡിസ്പ്ലേയ്ക്കുണ്ടാകും. ഫോണിന്റെ കനം 9.49 മില്ലിമീറ്ററാണ്. ബോൾട്ട് ഇവോയിൽ 6.78 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിനും 120 ഹെർട്സ് റിഫ്രഷ് നിരക്കും 600 നിറ്റ് പരമാവധി തെളിച്ചവുമുണ്ട്. രണ്ട് ഫോണുകളുടെയും ഡിസ്പ്ലേയിൽ മുൻ ക്യാമറയ്ക്കായി ഹോൾ പഞ്ച് കട്ട്ഔട്ടും നൽകിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;64 മെഗാപിക്സൽ ക്യാമറ&lt;/h2&gt;&lt;p&gt;ബോൾട്ട് ഏസ് 5ജിയിൽ എഐ പിന്തുണയുള്ള പിൻ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. എഫ് 1.8 അപ്പർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഇതിൽ ഉണ്ടാകുക. ബോൾട്ട് ഇവോയിൽ 50 മെഗാപിക്സൽ പ്രധാന പിൻ ക്യാമറയാണ് നൽകുന്നത്. രണ്ട് ഫോണുകളിലും 8 മെഗാപിക്സൽ മുൻ ക്യാമറയുണ്ടാകും.&lt;/p&gt;&lt;h2&gt;ഗൂഗിൾ എഐ സവിശേഷതകൾ&lt;/h2&gt;&lt;p&gt;ഫോട്ടോഗ്രഫി കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഗൂഗിളിന്റെ എഐ അധിഷ്ഠിത ഇമേജിങ് സംവിധാനങ്ങളും ഫോണുകളിൽ ലഭിക്കും. മുഖം മങ്ങുന്നത് പരിഹരിക്കുന്ന ഫേസ് അൺബ്ലർ, രാത്രിയിലെ ചിത്രങ്ങൾ മെച്ചപ്പെടുത്തുന്ന നൈറ്റ് മോഡ് എന്നിവ ഇതിൽ ഉൾപ്പെടും. ഇതിന് പുറമെ സർക്കിൾ ടു സെർച്ച്, ഗൂഗിൾ ലെൻസ് തുടങ്ങിയ സവിശേഷതകളും ഫോണുകളിൽ ലഭ്യമാകും.&lt;/p&gt;&lt;h2&gt;ഓഗസ്റ്റ് 25ന് ലോഞ്ച്&lt;/h2&gt;&lt;p&gt;ബോൾട്ട് ഏസ് 5ജിയും ബോൾട്ട് ഇവോ 4ജിയും ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഫ്ലിപ്&zwj;കാർട്ട് വഴിയായിരിക്കും വിൽപ്പന. ഇവയിൽ ബോൾട്ട് ഏസ് 5ജിക്കായിരിക്കും കൂടുതൽ പ്രീമിയം സവിശേഷതകൾ ലഭിക്കുക. ഫോണുകളുടെ വില ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ലോഞ്ച് സമയത്ത് പുറത്തുവരും.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/boltt-ace-5g-with-6000mah-battery-and-120hz-display-launching-in-india-soon-articleshow-hq0vf48"/>
        </item>
        <item>
            <title><![CDATA[പുതിയ രൂപത്തിൽ ഗാലക്സി എസ്26 എഫ്ഇ; ചിത്രങ്ങൾ പുറത്ത്]]></title>
            <link>https://www.asianetnews.com/gadget-technology/samsung-galaxy-s26-fe-specs-articleshow-mq0ocd5</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/samsung-galaxy-s26-fe-specs-articleshow-mq0ocd5</guid>
            <pubDate>Thu, 20 Aug 2026 11:54:39 +0530</pubDate>
            <description><![CDATA[സാംസങ് ഗാലക്സി എസ്26 എഫ്ഇയുടെ പുതിയ റെൻഡറുകൾ ഫോണിന്റെ ഡിസൈൻ വെളിപ്പെടുത്തുന്നു. ഗ്രേ, മിന്റ് നിറങ്ങളിൽ എത്തുന്ന ഫോണിന് ഗുളികയുടെ ആകൃതിയിലുള്ള പുതിയ ക്യാമറ ഡിസൈനും ഫ്ലാറ്റ് ഡിസ്പ്ലേയുമാണുള്ളത്. എക്സിനോസ് 2500 ചിപ്&zwnj;സെറ്റ്, 50MP ക്യാമറ, 4900mAh ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz0nn5q0r0ydm39ae14tvqmc,imgname-samsung-galaxy-s26-fe-1785655367392.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സാം&lt;/strong&gt;സങിന്റെ അടുത്ത ഫാൻ എഡിഷൻ സ്&zwj;മാർട്ട്ഫോണായ ഗാലക്സി എസ്26 എഫ്ഇയുടെ പുതിയ റെൻഡറുകൾ പുറത്ത്. ടിപ്സ്റ്റർ റോളണ്ട് ക്വാണ്ട് പുറത്തുവിട്ടതായി പറയപ്പെടുന്ന ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളിലാണ് ഫോണിന്റെ ഡിസൈനും നിറങ്ങളും വ്യക്തമായിരിക്കുന്നത്. ഗ്രേ, മിന്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.&lt;/p&gt;&lt;h2&gt;ഗ്രേയും മിന്റും; പുതിയ ഗാലക്സി എസ്26 എഫ്ഇ&lt;/h2&gt;&lt;p&gt;പുതിയ റെൻഡറുകൾ പ്രകാരം ഗാലക്സി എസ്26 എഫ്ഇ ഫ്ലാറ്റ് ഡിസ്പ്ലേയുമായാണ് എത്തുക. ഡിസ്പ്ലേയ്ക്ക് ചുറ്റും വളരെ നേർത്ത ബെസലുകളാണ് നൽകിയിരിക്കുന്നത്. മറ്റ് മൂന്ന് വശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താഴത്തെ ബെസൽ അൽപം കട്ടിയുള്ളതായി കാണാം. ഫോണിന്റെ പിൻഭാഗത്തും ശ്രദ്ധേയമായ മാറ്റമുണ്ടെന്നാണ് റെൻഡറുകൾ നൽകുന്ന സൂചന. മൂന്ന് ക്യാമറകൾ ലംബമായി ക്രമീകരിച്ചിരിക്കുന്നു. എന്നാൽ ഗാലക്സി എസ്25 എഫ്ഇയിൽ കണ്ടിരുന്ന പ്രത്യേകം ക്യാമറ റിംഗുകൾക്ക് പകരം, ഇത്തവണ മൂന്ന് ലെൻസുകളും ഉയർത്തിയ ഗുളിക ആകൃതിയിലുള്ള ക്യാമറ ദ്വീപിലാണ് നൽകിയിരിക്കുന്നത്.&lt;/p&gt;&lt;h2&gt;ഗാലക്സി എസ്25 എഡ്&zwj;ജിന് സമാനമായ ക്യാമറ ഡിസൈൻ&lt;/h2&gt;&lt;p&gt;പുതിയ ക്യാമറ ഡിസൈൻ സാംസങിന്റെ ഗാലക്സി എസ്25 എഡ്ജിൽ കണ്ട ക്യാമറ അലങ്കാരവുമായി സാമ്യമുള്ളതാണ്. ഗാലക്സി എസ്26 എഫ്ഇയുടെതായി നേരത്തെ പുറത്തുവന്നതായി പറയപ്പെടുന്ന കൈയിലെടുത്തുള്ള വീഡിയോയിലും സമാനമായ ഡിസൈൻ കാണപ്പെട്ടിരുന്നു. അതേസമയം, ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ സാംസങ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പുറത്തുവരുന്ന റെൻഡറുകളും സവിശേഷതകളും നിലവിൽ ചോർന്ന വിവരങ്ങളായി മാത്രമാണ് പരിഗണിക്കേണ്ടത്.&lt;/p&gt;&lt;h2&gt;6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ&lt;/h2&gt;&lt;p&gt;സവിശേഷതകളിലേക്ക് വരുമ്പോൾ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേ ഗാലക്സി എസ്26 എഫ്ഇയിൽ പ്രതീക്ഷിക്കാം. 2340 x 1080 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് നിരക്കും ലഭിച്ചേക്കും. ഉയർന്ന തെളിച്ചമുള്ള മോഡിൽ പരമാവധി 1,900 നിറ്റ്സ് വരെ തെളിച്ചം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വലിയ സ്ക്രീനും ഉയർന്ന റിഫ്രഷ് നിരക്കും ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായേക്കും.&lt;/p&gt;&lt;h2&gt;എക്സിനോസ് 2500 ചിപ്സെറ്റ്; 8 ജിബി റാം&lt;/h2&gt;&lt;p&gt;പെർഫോമൻസിനായി എക്സിനോസ് 2500 ചിപ്സെറ്റ് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 8 ജിബി റാമിനൊപ്പം 256 ജിബി വരെ ആന്തരിക സംഭരണശേഷി ലഭിക്കാനാണ് സാധ്യത. ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെട്ട ട്രിപ്പിൾ പിൻ ക്യാമറ സംവിധാനം പ്രതീക്ഷിക്കുന്നു. സെൽഫികൾക്കായി 12 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയേക്കും.&lt;/p&gt;&lt;h2&gt;4,900 എംഎഎച്ച് ബാറ്ററി; 45 വാട്ട് ചാർജിങ്&lt;/h2&gt;&lt;p&gt;ഗാലക്സി എസ്26 എഫ്ഇയിൽ 4,900 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. 45 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും ലഭിച്ചേക്കും.&lt;/p&gt;&lt;h2&gt;വില എത്ര?&lt;/h2&gt;&lt;p&gt;വില സംബന്ധിച്ചും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. യൂറോപ്പിൽ ഗാലക്സി എസ്26 എഫ്ഇയുടെ വില 799 യൂറോ, അതായത് ഏകദേശം 88,000 രൂപ, ആയേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയിലെ വിലയും വിപണി പ്രവേശന തീയതിയും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ നിലവിൽ ലഭ്യമല്ല.&lt;/p&gt;&lt;p&gt;ശ്രദ്ധിക്കുക, ഗാലക്സി എസ്26 എഫ്ഇയുടെ ഡിസൈൻ, സവിശേഷതകൾ, വില എന്നിവ സാംസങ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ മുകളിലെ വിവരങ്ങൾ നിലവിൽ ലഭ്യമായ ചോർന്ന വിവരങ്ങളെയും റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/samsung-galaxy-s26-fe-specs-articleshow-mq0ocd5"/>
        </item>
        <item>
            <title><![CDATA[പോക്കോ, ഓപ്പോ ഫോണുകൾക്ക് തീവില; പുതിയ വില അറിയാം]]></title>
            <link>https://www.asianetnews.com/gadget-technology/poco-x8-pro-prices-hiked-by-up-to-rs-7000-in-india-oppo-k13-turbo-pro-also-gets-costlier-articleshow-nbazrks</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/poco-x8-pro-prices-hiked-by-up-to-rs-7000-in-india-oppo-k13-turbo-pro-also-gets-costlier-articleshow-nbazrks</guid>
            <pubDate>Tue, 18 Aug 2026 12:14:43 +0530</pubDate>
            <description><![CDATA[ഇന്ത്യയിൽ പോക്കോ എക്സ്8 പ്രോ സീരീസ്, ഓപ്പോ കെ13 ടർബോ പ്രോ സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചു. വിവിധ റാം, സ്റ്റോറേജ് വേരിയന്റുകളുടെ പുതിയ വിലകളും വില വർധനയുടെ കാരണങ്ങളും ലേഖനത്തിൽ വിശദീകരിക്കുന്നു. മെമ്മറി, സ്റ്റോറേജ് ഘടകങ്ങളുടെ ലഭ്യതക്കുറവാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbedd21dzyrkeqn8sp731c2,imgname-poco-x8-pro-series-1773131969601.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ പോക്കോ എക്സ്8 പ്രോ സീരീസ് സ്&zwj;മാർട്ട്ഫോണുകൾക്കും ഓപ്പോ കെ13 ടർബോ പ്രോയ്ക്കും വില വർധിപ്പിച്ചു. റാമിന്റെയും സ്റ്റോറേജിന്റെയും വിവിധ വകഭേദങ്ങൾക്കാണ് വില കൂട്ടിയത്. വിപണിയിലെ സ്&zwj;മാർട്ട്ഫോൺ വില വർധനയുടെ തുടർച്ചയായാണ് പുതിയ മാറ്റം. പോക്കോ എക്സ്8 പ്രോ, പോക്കോ എക്സ്8 പ്രോ മാക്സ് മോഡലുകൾ ഈ വർഷം മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ ഒരു പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയാണ് ഫോണുകൾ വിൽക്കുന്നത്. ഇവയുടെ പുതുക്കിയ വിലകൾ വിൽപ്പന പട്ടികയിൽ പ്രതിഫലിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പോക്കോ എക്സ്8 പ്രോയ്ക്ക് 7000 രൂപ വരെ വില കൂടി&lt;/h2&gt;&lt;p&gt;8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പോക്കോ എക്സ്8 പ്രോയുടെ അടിസ്ഥാന മോഡലിന് ഇപ്പോൾ 39999 രൂപയാണ് വില. നേരത്തെ 32999 രൂപയ്ക്കാണ് ഈ മോഡൽ അവതരിപ്പിച്ചത്. ഇതോടെ 7000 രൂപയുടെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വകഭേദത്തിന് ഇപ്പോൾ 42999 രൂപ നൽകണം. ഈ മോഡലിന്റെ ലോഞ്ച് വില 35999 രൂപയായിരുന്നു. ഇവിടെയും 7000 രൂപയുടെ വർധനയാണുള്ളത്.&lt;/p&gt;&lt;h2&gt;പോക്കോ എക്സ്8 പ്രോ മാക്സിനും 6000 രൂപ വർധന&lt;/h2&gt;&lt;p&gt;പോക്കോ എക്സ്8 പ്രോ മാക്സിന്റെ വിലയിലും ഗണ്യമായ വർധനയുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഇപ്പോൾ 48999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന മോഡലിന് 52999 രൂപയാണ് പുതുക്കിയ വില. ഇന്ത്യയിൽ അവതരിപ്പിച്ച സമയത്ത് ഈ രണ്ട് മോഡലുകൾക്ക് യഥാക്രമം 42999 രൂപയും 46999 രൂപയുമായിരുന്നു വില. അതായത് രണ്ട് വകഭേദങ്ങൾക്കും 6000 രൂപ വീതമാണ് വില വർധിപ്പിച്ചിരിക്കുന്നത്.&lt;/p&gt;&lt;h2&gt;ഓപ്പോ കെ13 ടർബോ പ്രോയ്ക്കും വില കൂടി&lt;/h2&gt;&lt;p&gt;പോക്കോ മോഡലുകൾക്ക് പിന്നാലെ ഓപ്പോ കെ13 ടർബോ പ്രോയുടെ വിലയും വർധിപ്പിച്ചു. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഇപ്പോൾ 41999 രൂപയാണ് വില. നേരത്തെ 37999 രൂപയ്ക്കാണ് ഫോൺ അവതരിപ്പിച്ചത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോൾ 44999 രൂപയാണ് വില. ലോഞ്ച് സമയത്ത് ഈ വകഭേദത്തിന് 39999 രൂപയായിരുന്നു വില. രണ്ട് മോഡലുകൾക്കും 4000 രൂപ വീതമാണ് വില കൂട്ടിയത്.&lt;/p&gt;&lt;h2&gt;സ്&zwj;മാർട്ട്ഫോൺ വിലകൾ ഉയരുന്നു&lt;/h2&gt;&lt;p&gt;പഴയ മോഡലുകളുടെ വില വർധിപ്പിക്കുന്ന പ്രവണതയാണ് നിലവിൽ സ്&zwj;മാർട്ട്ഫോൺ വിപണിയിൽ കാണുന്നത്. വിവോ, ഐക്യൂ, വൺപ്ലസ് തുടങ്ങിയ കമ്പനികളും അടുത്തിടെ തങ്ങളുടെ ചില സ്&zwj;മാർട്ട്ഫോൺ മോഡലുകളുടെ വില ഉയർത്തിയിരുന്നു. റാം, സ്റ്റോറേജ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഡിആർഎഎം, നാൻഡ് ചിപ്പുകൾ ഉൾപ്പെടെയുള്ള മെമ്മറി, സ്റ്റോറേജ് ഘടകങ്ങളുടെ ലഭ്യതക്കുറവാണ് വില വർധനയ്ക്ക് പ്രധാന കാരണങ്ങളിലൊന്നെന്നാണ് റിപ്പോർട്ടുകൾ. നിർമാണച്ചെലവ് ഉയർന്ന സാഹചര്യത്തിൽ ലാഭവിഹിതം നിലനിർത്തുന്നതിനായി പഴയ ഫോണുകൾക്ക് വില കൂട്ടുകയും പുതിയ മോഡലുകൾ ഉയർന്ന വിലയിൽ അവതരിപ്പിക്കുകയും ചെയ്യുകയാണ് കമ്പനികൾ.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/poco-x8-pro-prices-hiked-by-up-to-rs-7000-in-india-oppo-k13-turbo-pro-also-gets-costlier-articleshow-nbazrks"/>
        </item>
        <item>
            <title><![CDATA[വൺപ്ലസ് 16 വരുന്നു; ഡിസ്പ്ലേയിൽ വമ്പൻ മാറ്റം! 185Hz റിഫ്രഷ് റേറ്റും പുതിയ X4 ടെക്നോളജിയും]]></title>
            <link>https://www.asianetnews.com/gadget-technology/oneplus-16-leaked185hz-display-new-x4-technology-and-snapdragon-8-elite-gen-6-pro-articleshow-o70a5gd</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/oneplus-16-leaked185hz-display-new-x4-technology-and-snapdragon-8-elite-gen-6-pro-articleshow-o70a5gd</guid>
            <pubDate>Tue, 18 Aug 2026 11:28:47 +0530</pubDate>
            <description><![CDATA[വൺപ്ലസ് 15ന്റെ പിൻഗാമിയായ വൺപ്ലസ് 16 ഈ വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബിഒഇയുടെ പുതിയ എക്സ്4 സാങ്കേതികവിദ്യയുള്ള ഡിസ്പ്ലേ, 185 ഹെർട്&zwj;സ് വരെ റിഫ്രഷ് നിരക്ക്, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 ചിപ്പ്സെറ്റ് എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvc9cnkbv638nc0ftxvgnn1t,imgname-oneplus-16-1781750191723.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വ&lt;/strong&gt;ൺപ്ലസ് 15ന്റെ പിൻഗാമിയായി ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് 16 സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. ഡിസ്പ്ലേയിൽ വലിയ മാറ്റങ്ങളുമായാകും പുതിയ ഫോൺ എത്തുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബിഒഇയുടെ പുതിയ എക്സ്4 പ്രകാശവിതരണ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേയായിരിക്കും ഫോണിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;h2&gt;എക്സ്4 സാങ്കേതികവിദ്യയുമായി പുതിയ ഡിസ്പ്ലേ&lt;/h2&gt;&lt;p&gt;ചൈനീസ് ടിപ്&zwj;സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്&zwnj;ബോയിൽ പങ്കുവച്ച വിവരങ്ങൾ പ്രകാരം വൺപ്ലസ് 16നായി ബിഒഇയുമായി ചേർന്ന് എക്സ്4 പ്രകാശവിതരണ സാങ്കേതികവിദ്യ വൺപ്ലസ് പ്രത്യേകം വികസിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. വൺപ്ലസ് 15ൽ ഉപയോഗിച്ച എക്സ്3 സാങ്കേതികവിദ്യയേക്കാൾ മികച്ച വൈദ്യുതി കാര്യക്ഷമത നൽകാൻ പുതിയ എക്സ്4 സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ട്. മുൻ തലമുറയെ അപേക്ഷിച്ച് ഡിസ്പ്ലേയുടെ ആയുസ് ഇരട്ടിയാക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് അവകാശവാദം.&lt;/p&gt;&lt;h2&gt;നാല് വശത്തും നേർത്ത ബെസലുകൾ&lt;/h2&gt;&lt;p&gt;വൺപ്ലസ് 16ന്റെ ഡിസ്പ്ലേയുടെ നാല് വശങ്ങളിലുമുള്ള ബെസലുകൾ കൂടുതൽ നേർത്തതായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഫ്ലാറ്റ് ഡിസ്പ്ലേയായിരിക്കും ഫോണിലുണ്ടാകുക. ആന്തരിക പരിശോധനകളിൽ പുതിയ എക്സ്4 ഡിസ്പ്ലേ സാംസങ്ങിന്റെ എം സീരീസ് പ്രകാശവിതരണ സാങ്കേതികവിദ്യയെ മിക്കവാറും എല്ലാ മേഖലകളിലും മറികടന്നതായും വിവരചോർച്ചയിൽ പറയുന്നു. പുതിയ ഡിസ്പ്ലേയിൽ നിരവധി പുതിയ സവിശേഷതകൾ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.&lt;/p&gt;&lt;h2&gt;185 ഹെർട്&zwj;സ് റിഫ്രഷ് നിരക്ക്&lt;/h2&gt;&lt;p&gt;വൺപ്ലസ് 16ൽ 185 ഹെർട്സ് റിഫ്രഷ് നിരക്കുള്ള ഡിസ്പ്ലേ ലഭിച്ചേക്കുമെന്നാണ് മറ്റൊരു പ്രധാന വിവരം. ഉയർന്ന റിഫ്രഷ് നിരക്ക് ഗെയിമിങ് ഉൾപ്പെടെയുള്ള ഉപയോഗങ്ങളിൽ കൂടുതൽ സുഗമമായ ദൃശ്യാനുഭവം നൽകും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്പ്സെറ്റായിരിക്കും ഫോണിന് കരുത്തേകുകയെന്നും സൂചനയുണ്ട്.&lt;/p&gt;&lt;h2&gt;വില 71000 രൂപയോളം?&lt;/h2&gt;&lt;p&gt;എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 4999 ചൈനീസ് യുവാൻ വില ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ രൂപയിൽ ഏകദേശം 71000 രൂപയാണിത്. എന്നാൽ ഇന്ത്യയിലെത്തുമ്പോഴുള്ള വില ഇതിൽ നിന്ന് വ്യത്യസ്&zwj;തമായേക്കാം.&lt;/p&gt;&lt;h2&gt;വൺപ്ലസ് 15ന് 7300 എംഎഎച്ച് ബാറ്ററി&lt;/h2&gt;&lt;p&gt;കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് 15ന് 6.78 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. സ്&zwj;നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. പരമാവധി 16 ജിബി റാമും 512 ജിബി സ്റ്റോറേജും ലഭിക്കും. 50 മെഗാപിക്സൽ വീതമുള്ള മൂന്ന് ക്യാമറകൾ ഉൾപ്പെടുന്ന പിൻക്യാമറ സംവിധാനമാണ് വൺപ്ലസ് 15ന്റെ മറ്റൊരു പ്രത്യേകത. 32 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. 7300 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 120 വാട്ട് വയർഡ്, 50 വാട്ട് വയർലെസ് അതിവേഗ ചാർജിങ് സംവിധാനങ്ങളും നൽകിയിട്ടുണ്ട്. വൺപ്ലസ് 16ന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും മറ്റ് സവിശേഷതകളും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/oneplus-16-leaked185hz-display-new-x4-technology-and-snapdragon-8-elite-gen-6-pro-articleshow-o70a5gd"/>
        </item>
        <item>
            <title><![CDATA[കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം]]></title>
            <link>https://www.asianetnews.com/whats-new-technology/chatgpt-for-teenagers-articleshow-p7a8umn</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/chatgpt-for-teenagers-articleshow-p7a8umn</guid>
            <pubDate>Thu, 20 Aug 2026 12:50:16 +0530</pubDate>
            <description><![CDATA[ഓപ്പൺഎഐ കൗമാരക്കാർക്കായി പ്രത്യേക ചാറ്റ്&zwnj;ജിപിടി അനുഭവം അവതരിപ്പിച്ചു. 13-17 വയസ്സുകാർക്ക് കർശനമായ സുരക്ഷാ നിയന്ത്രണങ്ങളും പഠനത്തിന് സഹായിക്കുന്ന 'പഠനമോഡ്' പോലുള്ള സൗകര്യങ്ങളും ഇതിലുണ്ട്. രക്ഷിതാക്കൾക്ക് ചില ക്രമീകരണങ്ങൾ നിയന്ത്രിക്കാമെങ്കിലും കുട്ടികളുടെ ചാറ്റുകൾ കാണാൻ കഴിയില്ല, ഇത് സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2rjefteg3bbsvbj7dsmkapt,imgname--chatgpt-1755318796110.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൗ&lt;/strong&gt;മാരക്കാർക്കായി കൂടുതൽ സുരക്ഷാ സംവിധാനങ്ങളും പഠനസൗകര്യങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ചാറ്റ്&zwnj;ജിപിടി അനുഭവം ആഗോളതലത്തിൽ അവതരിപ്പിച്ച് ഓപ്പൺഎഐ. 18 വയസിന് താഴെയുള്ള ഉപയോക്താക്കൾക്കായി കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടൊപ്പം പഠനത്തിന് സഹായിക്കുന്ന വിവിധ സൗകര്യങ്ങളാണ് പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 18 മുതൽ യോഗ്യരായ അക്കൗണ്ടുകളിൽ സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കും.&lt;/p&gt;&lt;h2&gt;13 മുതൽ 17 വയസ്സുവരെ; പ്രായം തിരിച്ചറിയും&lt;/h2&gt;&lt;p&gt;13 മുതൽ 17 വയസ്സുവരെയുള്ള ഉപയോക്താക്കളെയാണ് പ്രധാനമായും പുതിയ കൗമാര അനുഭവത്തിലേക്ക് ഉൾപ്പെടുത്തുന്നത്. അക്കൗണ്ട് ഉടമയുടെ പ്രായം തിരിച്ചറിയാൻ ഓപ്പൺഎഐയുടെ പ്രായനിർണയ സംവിധാനങ്ങൾ ഉപയോഗിക്കും. 13നും 17നും ഇടയിൽ പ്രായമുള്ളവർക്ക് സ്വന്തം പ്രായം സ്ഥിരീകരിച്ചും കൗമാരക്കാർക്കായുള്ള പ്രത്യേക അനുഭവത്തിലേക്ക് പ്രവേശിക്കാനാകും.&lt;/p&gt;&lt;h2&gt;പഠനം എളുപ്പമാക്കാൻ പഠനമോഡ്&lt;/h2&gt;&lt;p&gt;പുതിയ സംവിധാനത്തിലെ പ്രധാന ആകർഷണമാണ് പഠനമോഡ്. ഗൃഹപാഠത്തിനോ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കോ സഹായം തേടുമ്പോൾ നേരിട്ട് ഉത്തരം നൽകുന്നതിനുപകരം ചോദ്യങ്ങൾ, സൂചനകൾ, ഘട്ടംഘട്ടമായ വിശദീകരണങ്ങൾ എന്നിവയിലൂടെ വിദ്യാർഥിയെ പ്രശ്നപരിഹാരത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ക്വിസുകളും മറ്റ് പരിശീലന സംവിധാനങ്ങളും ഉപയോഗിച്ച് പഠിച്ച കാര്യങ്ങൾ പരിശോധിക്കാനും കഴിയും. പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുമ്പോൾ പഠനമോഡ് ഉപയോഗിക്കാൻ ചാറ്റ്&zwnj;ജിപിടി നിർദേശിക്കാനും സാധിക്കും.&lt;/p&gt;&lt;h2&gt;പഠനസമയവും നിശബ്&zwj;ദ സമയവും&lt;/h2&gt;&lt;p&gt;പഠനസമയത്ത് പുതിയ സംഭാഷണങ്ങളിൽ പഠനമോഡ് സ്വതവേ പ്രവർത്തിക്കുന്ന തരത്തിൽ പഠനസമയം ക്രമീകരിക്കാം. കൗമാരക്കാർക്ക് സ്വന്തമായി സമയം നിശ്ചയിക്കാം. രക്ഷിതാക്കളുമായി അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്കും ഈ ക്രമീകരണങ്ങളിൽ നിയന്ത്രണം ഉണ്ടായിരിക്കും. അതേസമയം, നിശ്ചിത സമയങ്ങളിൽ ചാറ്റ്&zwnj;ജിപിടിയുടെ ഉപയോഗം പരിമിതപ്പെടുത്താൻ നിശ്ശബ്ദ സമയ സംവിധാനവും ലഭ്യമാകും.&lt;/p&gt;&lt;h2&gt;കൂടുതൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ&lt;/h2&gt;&lt;p&gt;സ്വയം ഉപദ്രവിക്കൽ, അക്രമം, ഭക്ഷണക്രമവുമായി ബന്ധപ്പെട്ട അപകടകരമായ പെരുമാറ്റങ്ങൾ, അപകടകരമായ പ്രവർത്തനങ്ങൾ, ലൈംഗികമോ ഗ്രാഫിക്കോ ആയ ഉള്ളടക്കം തുടങ്ങിയ വിഷയങ്ങളിൽ കൗമാരക്കാർക്കായി കൂടുതൽ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഓപ്പൺഎഐ ഒരുക്കുന്നത്. ദീർഘനേരം ചാറ്റ്&zwnj;ജിപിടി ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ ഇടവേള എടുക്കാൻ നിർദേശിക്കുന്ന സംവിധാനവും ഉണ്ടായിരിക്കും. ചാറ്റ്&zwnj;ജിപിടി ഒരു എഐ ഉപകരണമാണെന്ന കാര്യം ഉപയോക്താക്കളെ ഓർമിപ്പിക്കാനും സംവിധാനം ശ്രമിക്കും.&lt;/p&gt;&lt;h2&gt;ചാറ്റുകൾ രക്ഷിതാക്കൾക്ക് കാണാനാകില്ല&lt;/h2&gt;&lt;p&gt;രക്ഷിതൃ നിയന്ത്രണങ്ങൾ വഴി രക്ഷിതാക്കൾക്ക് കൗമാരക്കാരുടെ ചാറ്റ്&zwnj;ജിപിടി ഉപയോഗത്തിലെ ചില ക്രമീകരണങ്ങൾ നിയന്ത്രിക്കാം. എന്നാൽ കുട്ടികളുടെ സാധാരണ സംഭാഷണങ്ങൾ വായിക്കാനോ നേരിട്ട് നിരീക്ഷിക്കാനോ രക്ഷിതാക്കൾക്ക് സാധിക്കില്ല. അപൂർവമായ ഗുരുതര സുരക്ഷാ സാഹചര്യങ്ങളിൽ, കൗമാരക്കാരനെ പിന്തുണയ്ക്കാൻ ആവശ്യമായ പരിമിത വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി ബന്ധിപ്പിച്ച രക്ഷിതാവിന് സുരക്ഷാ അറിയിപ്പ് നൽകാൻ ഓപ്പൺഎഐക്ക് സാധിക്കും.&lt;/p&gt;&lt;h2&gt;18 വയസാകുമ്പോൾ കൗമാര അനുഭവം അവസാനിക്കും&lt;/h2&gt;&lt;p&gt;അക്കൗണ്ട് ഉടമയ്ക്ക് 18 വയസോ അതിൽ കൂടുതലോ ആണെന്ന് തിരിച്ചറിഞ്ഞാൽ അക്കൗണ്ട് കൗമാര അനുഭവത്തിൽ നിന്ന് പുറത്തേക്ക് മാറാം. ഇതോടെ കൗമാരക്കാർക്കുള്ള അധിക സുരക്ഷാ സംവിധാനങ്ങളും ബന്ധിപ്പിച്ച രക്ഷിതൃ നിയന്ത്രണ സംവിധാനവും അവസാനിക്കാം. പ്രായം തെറ്റായി തിരിച്ചറിഞ്ഞതായി തോന്നുന്ന മുതിർന്ന ഉപയോക്താക്കൾക്ക് പ്രായം സ്ഥിരീകരിച്ച് കൗമാര നിയന്ത്രണങ്ങൾ നീക്കാൻ അഭ്യർഥിക്കാനും കഴിയും.&lt;/p&gt;&lt;h2&gt;ആഗോളതലത്തിൽ ഘട്ടംഘട്ടമായി ലഭ്യമാകും&lt;/h2&gt;&lt;p&gt;കൗമാരക്കാർക്കായുള്ള ചാറ്റ്&zwnj;ജിപിടി നിലവിൽ ആഗോളതലത്തിൽ ഘട്ടംഘട്ടമായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ എല്ലാ യോഗ്യരായ അക്കൗണ്ടുകളിലും ഒരേസമയം സൗകര്യം ലഭിച്ചേക്കില്ല. രാജ്യത്തിനും പ്രദേശത്തിനും അനുസരിച്ച് ചില സൗകര്യങ്ങളിൽ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്. പഠനം മാത്രമല്ല, സൃഷ്&zwj;ടിപരമായ പദ്ധതികൾ, പുതിയ കാര്യങ്ങൾ പഠിക്കൽ, ദൈനംദിന ചോദ്യങ്ങൾ എന്നിവയ്ക്കും കൗമാരക്കാർക്ക് പുതിയ ചാറ്റ്&zwnj;ജിപിടി അനുഭവം ഉപയോഗിക്കാനാകും.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/chatgpt-for-teenagers-articleshow-p7a8umn"/>
        </item>
        <item>
            <title><![CDATA[ബാങ്കിന്‍റെ പേരിൽ വ്യാജ ആപ്പ്! ഒറ്റ ക്ലിക്കിൽ പണം പോകും; ഫയർബേസിനെ ദുരുപയോഗം ചെയ്ത് വൻ തട്ടിപ്പ്]]></title>
            <link>https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8</guid>
            <pubDate>Sat, 22 Aug 2026 08:13:46 +0530</pubDate>
            <description><![CDATA[പ്രമുഖ ബാങ്കുകളുടെ പേരിൽ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ഗൂഗിളിന്റെ ഫയർബേസ് സേവനം ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് നൂറുകണക്കിന് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഗൂഗിളിനോട് നിർദേശിച്ചു. ഈ വ്യാജ ആപ്പുകൾ ഉപയോക്താക്കളുടെ ഫോണിൽ നിന്ന് സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khwg2ha318rvnec3kxdaqffr,imgname-mumbai-immigration-officer-crypto-investment-fraud-79-lakh-loss-whatsapp-eg-plan-scam-cyber-crime-case-1771556652355.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;മുഖ ബാങ്കുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളും ആപ്പുകളും നിർമിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ഗൂഗിളിന്റെ ഫയർബേസ് സേവനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഗൂഗിളിനോട് നിർദേശിച്ചു. തട്ടിപ്പുകാർ ഫയർബേസ് ഉപയോഗിച്ച് ദോഷകരമായ സോഫ്റ്റ്&zwnj;വെയറുകൾ വിതരണം ചെയ്യുകയും ഉപയോക്താക്കളുടെ ഫോണുകളിൽനിന്ന് സാമ്പത്തിക വിവരങ്ങൾ ചോർത്തുകയും ചെയ്തതായി സർക്കാർ കണ്ടെത്തി.&lt;/p&gt;&lt;h2&gt;ഓഗസ്റ്റിൽ മാത്രം 57 വെബ്സൈറ്റുകൾ&lt;/h2&gt;&lt;p&gt;ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രം ഓഗസ്റ്റിൽ മാത്രം ഫയർബേസിൽ പ്രവർത്തിച്ചിരുന്ന കുറഞ്ഞത് 57 വെബ്സൈറ്റുകളും ഡാറ്റാബേസുകളും നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ ഫോണുകളിൽനിന്ന് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒറ്റത്തവണ പാസ്&zwnj;വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ ഇവ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. നോട്ടീസ് ലഭിച്ച് 3 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ലിങ്കുകൾ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.&lt;/p&gt;&lt;h2&gt;ബാങ്കുകളുടെ പേരിൽ വ്യാജ ആപ്പുകൾ&lt;/h2&gt;&lt;p&gt;നീക്കം ചെയ്യാൻ ആവശ്യപ്പെട്ട 57 വെബ്സൈറ്റുകളിലും ഡാറ്റാബേസുകളിലും 7 എണ്ണം പ്രമുഖ ഇന്ത്യൻ ബാങ്കുകളുടെ പേരും രൂപവും അനുകരിച്ചുള്ള വ്യാജ പേജുകളായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പേരിലാണ് ചില വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിച്ചത്. പുതിയ ക്രെഡിറ്റ് കാർഡ്, റിവാർഡ്, ക്രെഡിറ്റ് പരിധി വർധന തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ഉപയോക്താക്കളെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചത്.&lt;/p&gt;&lt;h2&gt;ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വിവരങ്ങൾ ചോരും&lt;/h2&gt;&lt;p&gt;ബാങ്കിങ് സേവനങ്ങളുടെ യഥാർഥ ആപ്പുകളെന്ന് തോന്നിക്കുന്ന തരത്തിലാണ് തട്ടിപ്പുകാർ ക്ഷുദ്ര ആപ്പുകൾ ഒരുക്കിയത്. ഉപയോക്താവ് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള ഫയർബേസ് ഡാറ്റാബേസിലേക്ക് കൈമാറപ്പെടും. ഇതുവഴി ഫോണിൽ ഇൻസ്റ്റാൾ ചെയ്ത മറ്റ് ആപ്പുകളിലേക്കും പ്രവേശനം നേടാനും ബാങ്കിങ് വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും തട്ടിപ്പുകാർക്ക് കഴിയുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ.&lt;/p&gt;&lt;h2&gt;കിസാൻ പദ്ധതിയുടെ പേരിലും തട്ടിപ്പ്&lt;/h2&gt;&lt;p&gt;കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ പേരിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സഹായധനം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റുകളിലെത്തിക്കുന്നതാണ് രീതി. പണം ലഭിക്കുന്നതിനായി പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങൾ തട്ടിപ്പുകാരുടെ ഡാറ്റാബേസിലേക്ക് കൈമാറപ്പെടും.&lt;/p&gt;&lt;h2&gt;&lsquo;ആൻഡ്രോയിഡ് ഗോഡ് മോഡ്&rsquo; ഭീഷണി&lt;/h2&gt;&lt;p&gt;സൈബർ സുരക്ഷാ ഗവേഷകർ ഇത്തരം ക്ഷുദ്ര ആപ്പുകളെ &lsquo;ആൻഡ്രോയിഡ് ഗോഡ് മോഡ്&rsquo; എന്നാണ് വിശേഷിപ്പിക്കുന്നത്. ഉപയോക്താവിന്റെ ഫോണിൽ ഏതാണ്ട് പൂർണ നിയന്ത്രണം നേടാൻ തട്ടിപ്പുകാർക്ക് കഴിയുന്ന തരത്തിലുള്ള ക്ഷുദ്ര സോഫ്റ്റ്&zwnj;വെയറുകളെയാണ് ഈ പേരിൽ വിളിക്കുന്നത്. ബാങ്കിങ്, സർക്കാർ സേവനങ്ങൾ, വൈദ്യുതി തുടങ്ങിയ വിശ്വസനീയ സ്ഥാപനങ്ങളുടെ പേരും രൂപവും അനുകരിച്ചാണ് ഇത്തരം ആപ്പുകൾ പ്രചരിപ്പിക്കുന്നത്. സന്ദേശങ്ങളിലൂടെയും വിവിധ ഓൺലൈൻ മാർഗങ്ങളിലൂടെയും ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയാണ് പതിവ്.&lt;/p&gt;&lt;h2&gt;ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ തട്ടിപ്പും&lt;/h2&gt;&lt;p&gt;ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ അതിവേഗം വർധിക്കുന്ന സാഹചര്യത്തിലാണ് സൈബർ തട്ടിപ്പുകളും വ്യാപകമാകുന്നത്. 2025ൽ സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് ഏകദേശം 2.4 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. 2026 മാർച്ചിൽ അവസാനിച്ച ഒരു വർഷത്തിൽ ഇന്ത്യയുടെ തത്സമയ പണമിടപാട് സംവിധാനത്തിലൂടെ മാത്രം ഏകദേശം 242 ബില്യൺ ഇടപാടുകൾ നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് വിപണികളിലൊന്നായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;ഗൂഗിളിന്റെ പ്രതികരണം&lt;/h2&gt;&lt;p&gt;ഫിഷിങ്, മാൽവെയർ സോഫ്റ്റ്&zwnj;വെയർ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കി. നിയമപാലന ഏജൻസികളിൽനിന്ന് ലഭിക്കുന്ന പരാതികളും ഉള്ളടക്കം നീക്കം ചെയ്യാനുള്ള നിർദേശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8"/>
        </item>
        <item>
            <title><![CDATA[ഫോൺ തട്ടിപ്പുകൾക്ക് വിവോയിൽ ഇനി പൂട്ട് വീഴുമോ?]]></title>
            <link>https://www.asianetnews.com/gadget-technology/google-scam-detection-on-vivo-articleshow-vkcan7h</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/google-scam-detection-on-vivo-articleshow-vkcan7h</guid>
            <pubDate>Thu, 20 Aug 2026 12:20:44 +0530</pubDate>
            <description><![CDATA[ഗൂഗിളിന്റെ എഐ അധിഷ്ഠിത തട്ടിപ്പ് കണ്ടെത്തൽ ഫീച്ചർ വിവോ ഫോണുകളിലേക്കും എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഫോൺ കോളുകളിലെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന ഈ സംവിധാനം നിലവിൽ ഗൂഗിൾ പിക്സൽ, സാംസങ് ഫോണുകളിൽ ലഭ്യമാണ്. ഗൂഗിൾ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വിവോ ഫോണുകളിലായിരിക്കും ഈ സുരക്ഷാ ഫീച്ചർ ലഭ്യമാവുക.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzb5067x8qqwjrz67e7bz38k,imgname-3-1786007001341.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;വോ ഫോണുകൾക്കും ഗൂഗിളിന്റെ തട്ടിപ്പ് കണ്ടെത്തൽ ഫീച്ചർ ലഭിച്ചേക്കും. ഫോൺ കോളുകൾക്കിടെ നടക്കുന്ന തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ഗൂഗിളിന്റെ സുരക്ഷാ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് ബ്രാൻഡിലേക്ക് എത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗൂഗിൾ ഫോൺ ആപ്ലിക്കേഷന്റെ എപികെ പരിശോധനയിലാണ് വിവോ ഫോണുകളുമായി ബന്ധപ്പെട്ട സൂചനകൾ കണ്ടെത്തിയത്.&lt;/p&gt;&lt;h2&gt;വിവോയായേക്കും അടുത്ത ആൻഡ്രോയിഡ് ബ്രാൻഡ്&lt;/h2&gt;&lt;p&gt;ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഗൂഗിൾ ഫോൺ ആപ്ലിക്കേഷന്റെ 234.0.9 പതിപ്പിൽ നടത്തിയ പരിശോധനയിലാണ് പുതിയ സൂചനകൾ ലഭിച്ചത്. ഗൂഗിളിന്റെ ആന്തരിക കോഡ് നാമമായ ഷാർപ്പിയും വിവോയുടെ പേരും പരിശോധനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഗൂഗിളിന്റെ തട്ടിപ്പ് കണ്ടെത്തൽ സംവിധാനത്തിന്റെ ആന്തരിക കോഡ് നാമമാണ് ഷാർപ്പി. അതിനൊപ്പം വിവോയുടെ പേര് പരാമർശിച്ചിരിക്കുന്നതാണ് ഫീച്ചർ ഉടൻ തന്നെ വിവോ ഫോണുകളിലും ലഭിച്ചേക്കുമെന്ന സൂചന നൽകുന്നത്.&lt;/p&gt;&lt;h2&gt;ഏത് വിവോ ഫോണുകളിൽ ലഭിക്കും?&lt;/h2&gt;&lt;p&gt;വിവോയുടെ ഏത് മോഡലുകളിലായിരിക്കും ഫീച്ചർ ലഭ്യമാകുക എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ആദ്യം വിവോ എക്സ്300 ശ്രേണിയിൽ ഫീച്ചർ അവതരിപ്പിച്ചേക്കാമെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിവോ എക്സ്500 ശ്രേണിയിലും ഫീച്ചർ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഗൂഗിൾ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വിവോ ഫോണുകളിലായിരിക്കും ഫീച്ചർ എത്താൻ സാധ്യത. ചൈനയിൽ വിവോ സ്വന്തം ഡയലർ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. മറ്റ് ആഗോള വിപണികളിൽ ഗൂഗിൾ ഫോൺ ആപ്ലിക്കേഷനാണ് കമ്പനി ഉപയോഗിക്കുന്നത്.&lt;/p&gt;&lt;h2&gt;ഗൂഗിൾ പിക്സലിലും സാംസങിലും നേരത്തെ&lt;/h2&gt;&lt;p&gt;തട്ടിപ്പ് കണ്ടെത്തൽ ഫീച്ചർ ഗൂഗിൾ പിക്സൽ ഫോണുകളിൽ നേരത്തെ തന്നെ ലഭ്യമാണ്. ഈ വർഷം പുറത്തിറങ്ങിയ സാംസങ് ഗാലക്സി എസ്26 ശ്രേണിയിലും സമാനമായ ഫീച്ചർ ലഭ്യമാക്കിയിരുന്നു. വിവോയും ഈ സംവിധാനം അവതരിപ്പിച്ചാൽ ഗൂഗിളിനും സാംസങ്ങിനും ശേഷം തട്ടിപ്പ് കണ്ടെത്തൽ ഫീച്ചർ നൽകുന്ന മൂന്നാമത്തെ പ്രധാന ആൻഡ്രോയിഡ് ഫോൺ ബ്രാൻഡായി വിവോ മാറും.&lt;/p&gt;&lt;h2&gt;എങ്ങനെയാണ് തട്ടിപ്പ് കണ്ടെത്തുന്നത്?&lt;/h2&gt;&lt;p&gt;ഫോണിൽ നേരിട്ട് പ്രവർത്തിക്കുന്ന എഐ സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമാണ് തട്ടിപ്പ് കണ്ടെത്താൻ ഉപയോഗിക്കുന്നത്. ഫോൺ കോളുകൾ, സന്ദേശങ്ങൾ, വെബ്സൈറ്റുകൾ എന്നിവയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ തത്സമയം തിരിച്ചറിയുകയാണ് ലക്ഷ്യം. എസ്എംഎസ്, എംഎംഎസ്, ആർസിഎസ് സന്ദേശങ്ങളിൽ സംശയകരമായ രീതികൾ കണ്ടെത്തിയാൽ ഉപയോക്താവിന് തട്ടിപ്പിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകും. ഉപയോക്താവിന്റെ ഫോണിൽ തന്നെയാണ് കൃത്രിമബുദ്ധി പ്രവർത്തിക്കുന്നത് എന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. വിവോ ഫോണുകളിൽ ഈ ഫീച്ചർ ഔദ്യോഗികമായി എപ്പോൾ ലഭ്യമാകുമെന്നും ഏതൊക്കെ മോഡലുകളിലേക്ക് എത്തുമെന്നും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/google-scam-detection-on-vivo-articleshow-vkcan7h"/>
        </item>
        <item>
            <title><![CDATA[24 ദിവസം കടലിൽ! ഒടുവിൽ സ്റ്റാർഷിപ്പ് കരയിലെത്തി; സ്പേസ് എക്സിന് വമ്പൻ നേട്ടം]]></title>
            <link>https://www.asianetnews.com/science-technology/starship-survives-24-days-at-sea-spacex-recovers-ship-40-intact-articleshow-w2txs32</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/starship-survives-24-days-at-sea-spacex-recovers-ship-40-intact-articleshow-w2txs32</guid>
            <pubDate>Wed, 19 Aug 2026 08:36:11 +0530</pubDate>
            <description><![CDATA[24 ദിവസത്തെ കടൽ യാത്രയ്ക്ക് ശേഷം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പേടകം ക്രിസ്മസ് ദ്വീപിന് സമീപം എത്തിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ തകരാതെ തിരിച്ചിറങ്ങിയ പേടകം പൂർണരൂപത്തിൽ വീണ്ടെടുത്തത് സ്പേസ് എക്സിന് നിർണായക നേട്ടമാണ്. ഈ പരിശോധനകൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് സഹായകമാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyparcyrn2s2vf9xj3684n36,imgname-image---2026-07-29t121257.004-1785308394456.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;24 &lt;/strong&gt;ദിവസത്തെ കടൽ യാത്രയ്ക്ക് ശേഷം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പേടകം ക്രിസ്&zwj;മസ് ദ്വീപിന് സമീപത്തെ ശാന്തമായ ജലപ്രദേശത്ത് എത്തിയതായി റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പതിമൂന്നാം പരീക്ഷണ ദൗത്യത്തിൽ ഉപയോഗിച്ച മുകളിലെ ഘട്ടമായ ഷിപ്പ് 40 ആണ് ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി തിരിച്ചിറങ്ങിയതിന് ശേഷം കടൽമാർഗം കരയ്ക്കടുത്തേക്ക് എത്തിച്ചത്. ജൂലൈ 24ന് ടെക്സസിലെ സൗത്ത് ടെക്സസിലുള്ള സ്റ്റാർബേസ് കേന്ദ്രത്തിൽ നിന്നായിരുന്നു സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. ദൗത്യത്തിന്റെ അവസാനം പേടകം ആദ്യമായി കടലിൽ തകരാതെ പൂർണരൂപത്തിൽ പതിക്കുകയും ചെയ്തു. തുടർന്ന് സ്പേസ് എക്സിന്റെ വീണ്ടെടുക്കൽ സംഘമാണ് പേടകത്തെ തുറമുഖത്തേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്.&lt;/p&gt;&lt;h2&gt;കടലിൽ വെല്ലുവിളികൾ; ഒടുവിൽ ശാന്തമായ വെള്ളത്തിൽ&lt;/h2&gt;&lt;p&gt;കഴിഞ്ഞ 24 ദിവസവും കടുത്ത കടൽ സാഹചര്യങ്ങളായിരുന്നു സംഘത്തിന് നേരിടേണ്ടിവന്നത്. തിരമാലകൾ ശക്തമായതോടെ പേടകത്തെ സുരക്ഷിതമായി കരയിലെത്തിക്കാനാകുമോ എന്നതിൽ പോലും ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒടുവിൽ സ്റ്റാർഷിപ്പിനെ ക്രിസ്&zwj;മസ് ദ്വീപിന് സമീപത്തെ ശാന്തമായ വെള്ളത്തിൽ എത്തിക്കാൻ സംഘത്തിന് സാധിച്ചു. ഏകദേശം 52 മീറ്റർ ഉയരമുള്ള പേടകം ഇപ്പോൾ തീരത്തിന് സമീപം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണ്. കൂടുതൽ പരിശോധനകൾക്കായി സ്പേസ് എക്സിന്റെ എൻജിനീയർമാർ സ്ഥലത്തെത്തും. വിശദമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പേടകത്തെ സ്റ്റാർബേസിലേക്ക് തിരികെ കൊണ്ടുപോകുക.&lt;/p&gt;&lt;h2&gt;തകർന്നില്ല; സ്പേസ് എക്സിന് അപൂർവ അവസരം&lt;/h2&gt;&lt;p&gt;സ്റ്റാർഷിപ്പ് പരീക്ഷണ ദൗത്യങ്ങളിൽ കടലിൽ തിരിച്ചിറങ്ങുന്ന പേടകങ്ങൾ തകർന്നുപോകുന്നത് അസാധാരണമല്ല. എന്നാൽ ഷിപ്പ് 40 പൂർണരൂപത്തിൽ തിരിച്ചിറങ്ങിയതാണ് ഇത്തവണത്തെ പ്രധാന നേട്ടം. പേടകം തകരാതെ ലഭിച്ചതോടെ സ്റ്റാർഷിപ്പിനെ നേരിട്ട് പരിശോധിക്കാൻ സ്പേസ് എക്സിന് അപൂർവ അവസരമാണ് ലഭിച്ചിരിക്കുന്നത്. പേടകത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾ, ചൂടിനെ പ്രതിരോധിക്കുന്ന ടൈലുകൾ, മൊത്തത്തിലുള്ള രൂപകൽപ്പന എന്നിവ കൂടുതൽ വിശദമായി പഠിക്കാൻ ഈ പരിശോധന സഹായിക്കും.&lt;/p&gt;&lt;h2&gt;മൂന്നാം തലമുറ സ്റ്റാർഷിപ്പ്&lt;/h2&gt;&lt;p&gt;സ്റ്റാർഷിപ്പിന്റെ മൂന്നാം തലമുറ രൂപകൽപ്പനയുടെ രണ്ടാമത്തെ വിക്ഷേപണമായിരുന്നു പതിമൂന്നാം ദൗത്യം. അതിന് മുമ്പുള്ള പന്ത്രണ്ടാം ദൗത്യത്തിൽ ഘട്ടങ്ങൾ വേർപെട്ടതിന് പിന്നാലെയുണ്ടായ എൻജിൻ പ്രശ്നങ്ങളെ തുടർന്ന് സൂപ്പർ ഹെവി ബൂസ്റ്റർ തകർന്നിരുന്നു. അതേസമയം ഷിപ്പ് 39 ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ ലാൻഡിങ് ബേൺ വിജയകരമായി നടത്തിയെങ്കിലും വെള്ളത്തിൽ വീണതിന് പിന്നാലെ തകർന്നു. ഇതിൽനിന്ന് വ്യത്യസ്തമായി ഷിപ്പ് 40 കടലിൽ പതിച്ചതിന് ശേഷവും പൂർണരൂപത്തിൽ നിലനിന്നു.&lt;/p&gt;&lt;h2&gt;ചൊവ്വയും ചന്ദ്രനും ലക്ഷ്യം&lt;/h2&gt;&lt;p&gt;ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റും പൂർണമായി പുനരുപയോഗിക്കാവുന്ന ആദ്യ വിക്ഷേപണ സംവിധാനവുമാക്കുകയാണ് സ്പേസ് എക്സിന്റെ ലക്ഷ്യം. ചന്ദ്രനിലേക്കും ഭാവിയിൽ ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങൾക്ക് സ്റ്റാർഷിപ്പ് നിർണായകമാകുമെന്നാണ് പ്രതീക്ഷ. നാസയുടെ ആർട്ടെമിസ് പദ്ധതിയിലും സ്റ്റാർഷിപ്പിന് പ്രധാന പങ്കുണ്ട്. 2028ലെ ആർട്ടെമിസ് 4 ദൗത്യത്തിനായി ബഹിരാകാശയാത്രികരെ ചന്ദ്രനിൽ ഇറക്കുന്നതിനുള്ള സ്റ്റാർഷിപ്പ് പതിപ്പ് വികസിപ്പിക്കാൻ നാസ സ്പേസ് എക്സുമായി കരാറിലുണ്ട്.&lt;/p&gt;&lt;h2&gt;അടുത്ത പരീക്ഷണം ഉടൻ&lt;/h2&gt;&lt;p&gt;അടുത്ത സ്റ്റാർഷിപ്പ് ദൗത്യത്തിനായി ഷിപ്പ് 41യും സൂപ്പർ ഹെവി ബൂസ്റ്ററും സ്പേസ് എക്സ് തയ്യാറാക്കുകയാണ്. അടുത്ത പരീക്ഷണത്തിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം സ്റ്റാർബേസിലേക്ക് തന്നെ തിരിച്ചിറക്കി വീണ്ടെടുക്കാനാണ് പദ്ധതി. &lsquo;മെക്കസില്ല&rsquo; എന്നറിയപ്പെടുന്ന വിക്ഷേപണ ഗോപുരത്തിലെ പ്രത്യേക കൈകൾ ഉപയോഗിച്ചായിരിക്കും പേടകത്തെ പിടിച്ചെടുക്കാനുള്ള ശ്രമം. സ്റ്റാർഷിപ്പിനെ പൂർണമായി പുനരുപയോഗിക്കാവുന്ന സംവിധാനമാക്കുന്നതിലേക്കുള്ള നിർണായക ചുവടുവയ്പ്പായിരിക്കും ഇത്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/starship-survives-24-days-at-sea-spacex-recovers-ship-40-intact-articleshow-w2txs32"/>
        </item>
        <item>
            <title><![CDATA[ഫൈൻഡ് X10: ഒപ്പോയുടെ അടുത്ത ഡിസ്‌പ്ലേ വിപ്ലവം?]]></title>
            <link>https://www.asianetnews.com/gadget-technology/oppo-find-x10-display-features-articleshow-z2x78et</link>
            <guid isPermaLink="true">https://www.asianetnews.com/gadget-technology/oppo-find-x10-display-features-articleshow-z2x78et</guid>
            <pubDate>Thu, 20 Aug 2026 12:40:01 +0530</pubDate>
            <description><![CDATA[ഒപ്പോ ഫൈൻഡ് എക്സ്10 ശ്രേണിക്കായി കണ്ണുകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയ ഡിസ്&zwnj;പ്ലേ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ബിടി.2020 വർണപരിധി പിന്തുണയ്ക്കുകയും ദോഷകരമായ നീലപ്രകാശം കുറയ്ക്കുകയും ചെയ്യുന്ന ഈ ഡിസ്&zwnj;പ്ലേയ്&zwnj;ക്കൊപ്പം, 200MP ക്യാമറയും മീഡിയടെക് ചിപ്പും ഫോണിൽ പ്രതീക്ഷിക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxfzmdp2ff2sxaxfrgwkvx66,imgname-oppo-find-x10-pro-max-1784021661378.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഫൈ&lt;/strong&gt;ൻഡ് എക്സ്10 ശ്രേണിയിലെ പുതിയ സ്&zwj;മാർട്ട്&zwnj;ഫോണുകൾക്കായി ഒപ്പോ പുതിയ ഡിസ്&zwnj;പ്ലേ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. സ്&zwnj;ക്രീൻ സാങ്കേതികവിദ്യയിൽ നിരവധി മാറ്റങ്ങളുമായാണ് അടുത്ത തലമുറ മുൻനിര ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. ഡിസ്&zwnj;പ്ലേയുടെ നിലവാരം ഉയർത്തുന്നതിനൊപ്പം കണ്ണുകളുടെ സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതായാണ് പുതിയ ചോർച്ചാ വിവരങ്ങൾ.&lt;/p&gt;&lt;h2&gt;കൂടുതൽ വിശാലമായ വർണപരിധി&lt;/h2&gt;&lt;p&gt;ഫൈൻഡ് എക്സ്10 ശ്രേണിക്കായി പുതിയ കണ്ണുസംരക്ഷണ ഡിസ്&zwnj;പ്ലേ സബ്&zwnj;സ്&zwnj;ട്രേറ്റ് ഒപ്പോ വികസിപ്പിക്കുന്നതായി ടിപസ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അവകാശപ്പെട്ടു. നിലവിലെ ഡിസിഐ-പി3യേക്കാൾ വിശാലമായ ബിടി.2020 വർണപരിധി പുതിയ പാനൽ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്. കണ്ണുകൾക്ക് കൂടുതൽ ഗുണകരമായ ചുവന്ന പ്രകാശത്തിന്റെ അളവ് വർധിപ്പിക്കുകയും ദോഷകരമായ നീലപ്രകാശം കുറയ്ക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയും പുതിയ ഡിസ്&zwnj;പ്ലേയിൽ ഉൾപ്പെടുത്തിയേക്കും. ഇതുവഴി നിറങ്ങളുടെ കൃത്യത നിലനിർത്തുന്നതിനൊപ്പം ദീർഘനേരം സ്&zwnj;ക്രീൻ ഉപയോഗിക്കുമ്പോഴുള്ള കണ്ണിന്റെ അസ്വസ്ഥത കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;6.59 ഇഞ്ച് ഡിസ്&zwnj;പ്ലേ; ബെസൽ കുറയും&lt;/h2&gt;&lt;p&gt;സ്റ്റാൻഡേർഡ് ഫൈൻഡ് എക്സ്10 മോഡലിൽ 6.59 ഇഞ്ച് വലുപ്പമുള്ള 1.5കെ റെസല്യൂഷൻ ഡിസ്&zwnj;പ്ലേ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. മുൻ മോഡലിനെ അപേക്ഷിച്ച് സ്&zwnj;ക്രീനിന്റെ ചുറ്റുമുള്ള ബെസലുകൾ കൂടുതൽ നേർത്തതാക്കാനും ഒപ്പോ ലക്ഷ്യമിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ബെസലുകൾ കുറയ്ക്കുന്നതിനായി പുതിയ ഇരട്ട സ്&zwnj;ക്രീൻ ഉൽപ്പാദന ലൈനുകളാണ് ഒപ്പോ ഉപയോഗിക്കുന്നതെന്നാണ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ അവകാശവാദം. ഫൈൻഡ് എക്സ്9നെ അപേക്ഷിച്ച് വർണപ്രകടനത്തിലും പുതിയ മോഡലിൽ പുരോഗതിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;h2&gt;മീഡിയടെക് ചിപ്പ് എത്തിയേക്കും&lt;/h2&gt;&lt;p&gt;ഫൈൻഡ് എക്സ്10ൽ മീഡിയടെക് ഡൈമെൻസിറ്റി 9600 ലൈറ്റ് ചിപ്പ് ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്പിന്റെ ഉയർന്ന ക്ലോക്ക് വേഗതയുള്ള പതിപ്പായിരിക്കും ഇത്.&lt;/p&gt;&lt;h2&gt;ഫൈൻഡ് എക്സ്9ലെ ഡിസ്&zwnj;പ്ലേ&lt;/h2&gt;&lt;p&gt;താരതമ്യത്തിനായി, ഫൈൻഡ് എക്സ്9ൽ 6.59 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്&zwnj;പ്ലേയാണ് ഉപയോഗിക്കുന്നത്. 2760 x 1256 പിക്&zwnj;സൽ റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് നിരക്ക്, 240 ഹെർട്സ് വരെ ടച്ച് സാംപ്ലിങ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഡിസ്&zwnj;പ്ലേ ഡിസിഐ-പി3 വർണപരിധി പൂർണമായും പിന്തുണയ്ക്കുകയും 10-ബിറ്റ് വർണ ആഴവും 1.07 ബില്യൺ നിറങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നു. ഉയർന്ന തെളിച്ച മോഡിൽ 1800 നിറ്റ് വരെ തെളിച്ചവും കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണവും ഫൈൻഡ് എക്സ്9 നൽകുന്നു.&lt;/p&gt;&lt;h2&gt;സെപ്റ്റംബർ അവസാനം അവതരിപ്പിച്ചേക്കും&lt;/h2&gt;&lt;p&gt;ഫൈൻഡ് എക്സ്10 ശ്രേണി സെപ്റ്റംബർ അവസാനത്തോടെ വിപണിയിൽ എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. 200 മെഗാപിക്&zwnj;സൽ പ്രധാന ക്യാമറയും പുതിയ ഫോണിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയുണ്ട്. സമാനമായ ഡിസ്&zwnj;പ്ലേ സാങ്കേതികവിദ്യയിൽ മറ്റ് സ്&zwj;മാർട്ട്&zwnj;ഫോൺ നിർമാതാക്കളും പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അവയിൽ ചില മോഡലുകൾ അടുത്ത വർഷം മാത്രമേ വിപണിയിൽ എത്തുകയുള്ളൂവെന്നാണ് സൂചന.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/gadget-technology/oppo-find-x10-display-features-articleshow-z2x78et"/>
        </item>
        <item>
            <title><![CDATA[10,000mAh ബാറ്ററിയുമായി റെഡ്‍മി നോട്ട് 17 സീരീസ്! ആഗോള ലോഞ്ച് തീയതി പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/web-technology/redmi-note-17-series-global-launch-date-announced-pro-max-packs-10000mah-battery-articleshow-z6xmo5x</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/redmi-note-17-series-global-launch-date-announced-pro-max-packs-10000mah-battery-articleshow-z6xmo5x</guid>
            <pubDate>Tue, 18 Aug 2026 10:40:45 +0530</pubDate>
            <description><![CDATA[ഷവോമി റെഡ്&zwj;മി നോട്ട് 17 സീരീസ് ഓഗസ്റ്റ് 27-ന് ആഗോളതലത്തിൽ അവതരിപ്പിക്കും. ഈ ശ്രേണിയിലെ പ്രോ മാക്സ് മോഡലിന് 10000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് ഫാസ്റ്റ് ചാർജിംഗും, സ്നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്&zwnj;സെറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന വാട്ടർ റെസിസ്റ്റൻസ്, നിറം മാറുന്ന ഡിസൈൻ, എഐ ക്യാമറ എന്നിവയും പ്രധാന ആകർഷണങ്ങളാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx5q1ey7c52fe00ehw4qd03p,imgname-redmi-note-17-pro-1783677107142.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റെഡ്&zwj;മി നോട്ട് 17 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് ഷവോമി. ഓഗസ്റ്റ് 27നാണ് പുതിയ സീരീസ് ആഗോളതലത്തിൽ അവതരിപ്പിക്കുക. ചൈനയിൽ ജൂലൈയിൽ അരങ്ങേറ്റം കുറിച്ച ഫോണുകളാണ് ഇപ്പോൾ ആഗോള വിപണിയിലേക്ക് എത്തുന്നത്. ആഗോള ശ്രേണിയിൽ റെഡ്മി നോട്ട് 17, റെഡ്മി നോട്ട് 17 പ്രോ, പുതിയ റെഡ്മി നോട്ട് 17 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ പ്രോ മാക്സിന്റെ ചില പ്രധാന സവിശേഷതകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.&lt;/p&gt;&lt;h2&gt;6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ&lt;/h2&gt;&lt;p&gt;റെഡ്മി നോട്ട് 17 സീരീസിൽ 6.83 ഇഞ്ച് ക്രിസ്റ്റൽറെസ് അമോലെഡ് ഡിസ്പ്ലേയാണ് നൽകുന്നത്. 1.5കെ റെസല്യൂഷനുള്ള സ്ക്രീനാണ് ഫോണുകളിലുണ്ടാകുക. സ്നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും ഫോണുകൾ പ്രവർത്തിക്കുക. വെർച്വൽ റാം ഉൾപ്പെടെ പരമാവധി 24 ജിബി റാം ലഭിക്കും. ദീർഘകാല ഉപയോഗത്തിലും ഫോണിന്റെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി 72 മാസത്തെ സുഗമമായ പ്രവർത്തന സംരക്ഷണവും കമ്പനി വാഗ്ദാനം ചെയ്യുന്നു.&lt;/p&gt;&lt;h2&gt;പൊടിയും വെള്ളവും കയറില്ല&lt;/h2&gt;&lt;p&gt;റെഡ്&zwj;മി നോട്ട് 17 സീരീസിന് ഐപി66, ഐപി68, ഐപി69, ഐപി69കെ എന്നീ പൊടിയും വെള്ളവും പ്രതിരോധിക്കാനുള്ള സർട്ടിഫിക്കേഷനുകളാണ് നൽകിയിരിക്കുന്നത്. എസ്&zwnj;ജിഎസ്, ടിയുവി സ്യൂഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കേഷനും ഫോണുകൾക്ക് ലഭിച്ചതായി റെഡ്മി അറിയിച്ചു.&lt;/p&gt;&lt;h2&gt;സൂര്യപ്രകാശത്തിൽ നിറം മാറും&lt;/h2&gt;&lt;p&gt;ഡിസൈനിലും പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. ഫോട്ടോക്രോമിക് സാങ്കേതികവിദ്യയാണ് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സൂര്യപ്രകാശം ഏൽക്കുമ്പോൾ നിറത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ക്ലൗഡ് ബ്ലഷ് എന്ന പ്രത്യേക ഘടകവും ഫോണിലുണ്ടാകും.&lt;/p&gt;&lt;h2&gt;ക്യാമറയിൽ എഐ സവിശേഷതകൾ&lt;/h2&gt;&lt;p&gt;ക്യാമറയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ എഐ അധിഷ്&zwj;ഠിത പോർട്രെയ്റ്റ് മെച്ചപ്പെടുത്തൽ സംവിധാനം ഫോണിൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി പുറത്തുവിട്ട ക്യാമറ സാമ്പിളിൽ എഫ് 1.5 അപ്പർച്ചർ, 26 മില്ലിമീറ്റർ ഫോക്കൽ ലെങ്ത്, 1/60 സെക്കൻഡ് ഷട്ടർ സ്പീഡ്, ഐഎസ്ഒ 125 എന്നീ വിവരങ്ങളും കാണാം.&lt;/p&gt;&lt;h2&gt;10000 എംഎഎച്ച് ബാറ്ററി&lt;/h2&gt;&lt;p&gt;സീരീസിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് ബാറ്ററിയാണ്. റെഡ്&zwj;മി നോട്ട് 17 പ്രോ മാക്സിൽ 10000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. 100 വാട്ട് അതിവേഗ ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കും. എന്നാൽ ചാർജിങ് അഡാപ്റ്റർ ഫോൺ പാക്കേജിനൊപ്പം നൽകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;വാങ്ങുന്നവർക്ക് അധിക ആനുകൂല്യങ്ങൾ&lt;/h2&gt;&lt;p&gt;റെഡ്&zwj;മി നോട്ട് 17 സീരീസ് വാങ്ങുന്നവർക്ക് വിവിധ അധിക ആനുകൂല്യങ്ങളും ലഭിക്കും. 2 മാസത്തെ യൂട്യൂബ് പ്രീമിയം, 3 മാസത്തെ സ്പോട്ടിഫൈ പ്രീമിയം, 6 മാസത്തെ ഗൂഗിൾ വൺ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. 24 മാസത്തിനുള്ളിൽ ഒരു തവണ സൗജന്യ സ്ക്രീൻ മാറ്റിവയ്ക്കാനുള്ള സേവനവും 36 മാസത്തിനുള്ളിൽ ഒരു തവണ സൗജന്യ ബാറ്ററി സേവനവും ലഭിക്കും.&lt;/p&gt;&lt;h2&gt;ഇന്ത്യയിൽ സെപ്റ്റംബറിൽ എത്തിയേക്കും&lt;/h2&gt;&lt;p&gt;റെഡ്മി നോട്ട് 17 സീരീസിന്റെ ഇന്ത്യയിലെ അരങ്ങേറ്റ തീയതി കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ 18നോ 20നോ ഇന്ത്യയിൽ ഫോണുകൾ അവതരിപ്പിച്ചേക്കുമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ. റെഡ്&zwj;മി നോട്ട് 17 പ്രോ മാക്സിൽ 50 മെഗാപിക്സൽ പ്രധാന പിൻക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 32 മെഗാപിക്സൽ മുൻ ക്യാമറ എന്നിവ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. 9210 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാകുകയെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. ആഗോള അരങ്ങേറ്റ തീയതി സ്ഥിരീകരിച്ചതോടെ വരും ദിവസങ്ങളിൽ റെഡ്&zwj;മി നോട്ട് 17 സീരീസിന്&zwj;റെ വില, ക്യാമറ, ഇന്ത്യയിലെ മോഡലുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/redmi-note-17-series-global-launch-date-announced-pro-max-packs-10000mah-battery-articleshow-z6xmo5x"/>
        </item>
        <item>
            <title><![CDATA[ചന്ദ്രനിൽ വെള്ളം തേടി ചൈന; ചാങ്‌എ-7 കുതിച്ചുയരാൻ മണിക്കൂറുകൾ മാത്രം]]></title>
            <link>https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw</guid>
            <pubDate>Sat, 22 Aug 2026 15:33:52 +0530</pubDate>
            <description><![CDATA[ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം കണ്ടെത്താനായി ചൈനയുടെ ചാങ്&zwnj;എ-7 ദൗത്യം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയ്&zwnj;ക്കൊപ്പം, ഇരുണ്ട ഗർത്തങ്ങളിലേക്ക് ചാടിയിറങ്ങാൻ കഴിവുള്ള ഒരു ഹോപ്പറും ഈ ദൗത്യത്തിന്റെ ഭാഗമാണ്. 2030-ൽ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ചൈനയുടെ ബൃഹത്തായ പദ്ധതിയുടെ നിർണായക ചുവടുവെപ്പാണ് ഈ ദൗത്യം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kykyb6qvw3xqt7vhvcbcwym8,imgname-moon--3--1785228270331.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ച&lt;/strong&gt;ന്ദ്രന്&zwj;റെ ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം തേടിയുള്ള ചൈനയുടെ ഏറ്റവും സങ്കീർണമായ ചാന്ദ്രദൗത്യമായ ചാങ്&zwnj;എ-7 വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 24ന് ഹൈനാനിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-5 Y14 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;ലക്ഷ്യം ചന്ദ്രന്&zwj;റെ ദക്ഷിണധ്രുവം&lt;/h2&gt;&lt;p&gt;ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഷാക്ക്ല്ടൺ ക്രേറ്ററിന്റെ സമീപപ്രദേശമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓർബിറ്റർ, ലാൻഡർ, റോവർ, പ്രത്യേക ഹോപ്പർ എന്നിവ ഉൾപ്പെടുന്നതാണ് ചാങ്&zwnj;എ-7. ചന്ദ്രന്റെ ഉപരിതലം, പരിസ്ഥിതി, വിഭവങ്ങൾ എന്നിവ വിശദമായി പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. വിക്ഷേപണത്തിന് ശേഷം ബഹിരാകാശപേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി പ്രദേശം വിശദമായി നിരീക്ഷിക്കും. തുടർന്ന് ലാൻഡർ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള ശ്രമം നടത്തും.&lt;/p&gt;&lt;h2&gt;കോടിക്കണക്കിന് വർഷമായി ഇരുട്ടിൽ; അവിടെ വെള്ളമുണ്ടോ?&lt;/h2&gt;&lt;p&gt;ചാങ്&zwnj;എ-7ന്റെ പ്രധാന ദൗത്യങ്ങളിലൊന്ന് ചന്ദ്രന്റെ സ്ഥിരമായി നിഴലിലായിരിക്കുന്ന ഗർത്തങ്ങളിൽ ജലഹിമത്തിന്&zwj;റെ സാന്നിധ്യം കണ്ടെത്തുകയാണ്. ദക്ഷിണധ്രുവത്തിലെ ചില പ്രദേശങ്ങളിൽ കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശം എത്തിയിട്ടില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇത്തരം പ്രദേശങ്ങൾ ജലഹിമയും മറ്റ് അസ്ഥിര വസ്&zwj;തുക്കളും സംരക്ഷിച്ചുവച്ചിരിക്കുന്ന പ്രകൃതിദത്ത 'ഫ്രീസറുകൾ' പോലെയാകാമെന്നാണ് കരുതുന്നത്.&lt;/p&gt;&lt;h2&gt;ചന്ദ്രനിൽ 'ചാടുന്ന' റോബോട്ട്&lt;/h2&gt;&lt;p&gt;ദൗത്യത്തിലെ ഏറ്റവും കൗതുകകരമായ ഘടകമാണ് ഹോപ്പർ. സാധാരണ റോവറുകൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കുത്തനെയുള്ള ഗർത്തങ്ങളിലേക്കും നിഴൽപ്രദേശങ്ങളിലേക്കും ചാടിയെത്താൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ഹോപ്പർ നിഴലിലായ ഗർത്തങ്ങളിലേക്ക് പ്രവേശിച്ച് അവിടെ പഠനം നടത്തിയ ശേഷം വീണ്ടും സൂര്യപ്രകാശമുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചെത്തും. ഇതിലൂടെ ജലഹിമയുടെ സാന്നിധ്യവും വിതരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം&lt;/h2&gt;&lt;p&gt;ചൈനയുടെ നേതൃത്വത്തിലുള്ള ദൗത്യമാണെങ്കിലും നിരവധി രാജ്യങ്ങളിലെ ശാസ്ത്രസ്ഥാപനങ്ങളുടെ ഉപകരണങ്ങളും ചാങ്&zwnj;എ-7ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഷ്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, തായ്&zwnj;ലൻഡ്, ബഹ്&zwnj;റൈൻ, ഈജിപ്&zwj;ത് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ വിവിധ പരീക്ഷണോപകരണങ്ങൾ നൽകുന്നു. ചന്ദ്രധൂളി, പ്ലാസ്&zwj;മ, ഉയർന്ന ഊർജകണങ്ങൾ, ഉപരിതല ഘടന എന്നിവ പഠിക്കുന്നതിനുള്ള ഉപകരണങ്ങളും ഇതിലുണ്ട്.&lt;/p&gt;&lt;h2&gt;ചന്ദ്രനിൽ നിന്ന് ക്ഷീരപഥത്തിന്റെ ചിത്രങ്ങളും&lt;/h2&gt;&lt;p&gt;ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ജ്യോതിശാസ്ത്ര നിരീക്ഷണം നടത്തുന്നതിനുള്ള പ്രത്യേക ക്യാമറയും ദൗത്യത്തിലുണ്ട്. ഇന്റർനാഷണൽ ലൂണാർ ഒബ്സർവേറ്ററി അസോസിയേഷനും ഹോങ്കോങ് സർവകലാശാലയിലെ ലബോറട്ടറി ഫോർ സ്പേസ് റിസർച്ചും ചേർന്ന് വികസിപ്പിച്ച ILO-C ക്യാമറ ചന്ദ്രനിൽ നിന്ന് വിശാലമായ വർണചിത്രങ്ങൾ പകർത്തും. ചന്ദ്രനിൽ നിന്ന് ക്ഷീരപഥത്തെ നിരീക്ഷിക്കുന്നത് ഭൂമിയിലെ അന്തരീക്ഷത്തിന്റെ തടസ്സങ്ങളില്ലാത്ത വ്യത്യസ്&zwj;തമായ ജ്യോതിശാസ്ത്ര കാഴ്ചകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;ലക്ഷ്യം 2030; പിന്നാലെ ചാങ്&zwnj;എ-8&lt;/h2&gt;&lt;p&gt;ചാങ്&zwnj;എ-7 വെറുമൊരു ശാസ്ത്രീയ ദൗത്യമല്ല. ചൈനയുടെ ദീർഘകാല മനുഷ്യചാന്ദ്രദൗത്യ പദ്ധതികളിലും ഇതിന് നിർണായക സ്ഥാനമുണ്ട്. 2030ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ആവശ്യമായ വിവരങ്ങളും സാങ്കേതിക പരിചയവും ശേഖരിക്കാൻ ചാങ്&zwnj;എ-7 സഹായിക്കും. തുടർന്ന് ചാങ്&zwnj;എ-8 ദൗത്യത്തിലൂടെ ചന്ദ്രന്റെ മണ്ണ് ഉപയോഗിച്ച് ഭാവിയിൽ ആവാസകേന്ദ്രങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കാനാണ് ലക്ഷ്യം. ചാങ്&zwnj;എ-7, ചാങ്&zwnj;എ-8 ദൗത്യങ്ങൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ദീർഘകാല ഗവേഷണ സാന്നിധ്യം സ്ഥാപിക്കാനുള്ള ചൈനയുടെ പദ്ധതിയുടെ അടിത്തറയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ചാങ്&zwnj;എ-7 വിക്ഷേപണം പുതിയൊരു ചാന്ദ്രപര്യവേക്ഷണ മത്സരത്തിന്റെ നിർണായക ഘട്ടമായാണ് ശാസ്ത്രലോകം കാണുന്നത്.&lt;/p&gt;]]></content:encoded>
            <category>technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw"/>
        </item>
    </channel>
</rss>
