<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 15:33:57 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/science-technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ആകാശത്ത് ചാരക്കണ്ണുകൾ! ഉപഗ്രഹങ്ങളെ നിരീക്ഷിക്കാൻ ആസ്ട്രാനിസിന്റെ ‘പെർസെപ്റ്റർ’]]></title>
            <link>https://www.asianetnews.com/science-technology/us-develops-new-spacecraft-to-monitor-satellites-in-geostationary-orbit-astranis-perceptor-articleshow-0kdd5fg</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/us-develops-new-spacecraft-to-monitor-satellites-in-geostationary-orbit-astranis-perceptor-articleshow-0kdd5fg</guid>
            <pubDate>Sun, 16 Aug 2026 07:31:23 +0530</pubDate>
            <description><![CDATA[&lt;p&gt;സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആസ്ട്രാനിസ് എന്ന കമ്പനി 'പെർസെപ്റ്റർ' എന്ന പേരിൽ പുതിയ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുന്നു. ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലെ മറ്റ് ഉപഗ്രഹങ്ങളെയും അവയുടെ ചുറ്റുപാടുകളെയും നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m044s9da7cm78s4bat7d5exj,imgname-astranis-perceptor-1786845636010.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഭൂ&lt;/strong&gt;മിയുടെ ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന മറ്റ് ഉപഗ്രഹങ്ങളെ നിരീക്ഷിക്കാൻ പുതിയ ബഹിരാകാശ പേടക ശ്രേണി വികസിപ്പിച്ച് അമേരിക്കൻ കമ്പനി. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആസ്ട്രാനിസ് എന്ന കമ്പനിയാണ് &lsquo;പെർസെപ്റ്റർ&rsquo; എന്ന പേരിൽ പുതിയ പേടകങ്ങൾ വികസിപ്പിക്കുന്നത്. ജിയോസ്റ്റേഷനറി ഓർബിറ്റിൽ അഥവാ ജിയോയിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളെയും അവയുടെ ചുറ്റുപാടുകളെയും നിരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.&lt;/p&gt;&lt;h2&gt;ഭൂമിയിൽ നിന്ന് 35,786 കിലോമീറ്റർ ഉയരത്തിൽ&lt;/h2&gt;&lt;p&gt;ഭൂമിയിൽ നിന്ന് ഏകദേശം 35,786 കിലോമീറ്റർ ഉയരത്തിലാണ് ജിയോസ്റ്റേഷനറി ഭ്രമണപഥം സ്ഥിതി ചെയ്യുന്നത്. ഈ ഉയരത്തിൽ ഒരു ഉപഗ്രഹത്തിന്&zwj;റെ ഭ്രമണ വേഗവും ഭൂമിയുടെ ഭ്രമണ വേഗവും തമ്മിൽ പൊരുത്തപ്പെടുന്നതിനാൽ ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഉപഗ്രഹം ഒരേ പ്രദേശത്തിന് മുകളിൽ സ്ഥിരമായി നിൽക്കുന്നതുപോലെ തോന്നും. ആശയവിനിമയം, കാലാവസ്ഥാ നിരീക്ഷണം, രഹസ്യാന്വേഷണം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾക്കായി ജിയോ പ്രധാനപ്പെട്ട ഭ്രമണപഥമാണ്. ബഹിരാകാശ ശക്തികൾ പരസ്പരം നിരീക്ഷിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഈ മേഖല തന്ത്രപ്രധാനമായ ഇടമായി മാറുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;h2&gt;സൈനിക ആവശ്യങ്ങൾക്കും സഹായം&lt;/h2&gt;&lt;p&gt;നിലവിൽ ജിയോ ഭ്രമണപഥത്തിൽ ആസ്ട്രാനിസിന് അഞ്ച് ഉപഗ്രഹങ്ങളുണ്ട്. അമേരിക്കൻ സൈന്യത്തിന് പിന്തുണ നൽകാനും വിദൂര പ്രദേശങ്ങളിൽ കണക്റ്റിവിറ്റി ഉറപ്പാക്കാനും ജിപിഎസ് പോലുള്ള നിർണായക സേവനങ്ങൾക്ക് സഹായം നൽകാനും ഈ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതായി കമ്പനി പറയുന്നു. ഈ മേഖലയിലെ അനുഭവം ഉപയോഗപ്പെടുത്തിയാണ് പെർസെപ്റ്റർ പേടകങ്ങൾ വികസിപ്പിക്കുന്നത്. അമേരിക്കൻ സർക്കാരിനും മറ്റ് ഉപഭോക്താക്കൾക്കും ജിയോ ഭ്രമണപഥത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുകയാണ് ലക്ഷ്യം.&lt;/p&gt;&lt;h2&gt;ചെറുതെങ്കിലും അത്യാധുനികം&lt;/h2&gt;&lt;p&gt;ആസ്ട്രാനിസിന്റെ &lsquo;മൈക്രോജിയോ&rsquo; ഉപഗ്രഹ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പെർസെപ്റ്റർ പേടകങ്ങൾ നിർമിക്കുക. സാധാരണ ജിയോ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് വലിപ്പം കുറവായിരിക്കും മൈക്രോജിയോ പേടകങ്ങൾക്ക്. മറ്റ് ഉപഗ്രഹങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും നിരീക്ഷിക്കാൻ വിവിധ സെൻസറുകൾ പെർസെപ്റ്ററിൽ ഉൾപ്പെടുത്തും. വിവിധ കോണുകളിൽ നിന്നുള്ള സമീപനങ്ങളിലൂടെ മറ്റ് ബഹിരാകാശ പേടകങ്ങളുടെ ശേഷി വിലയിരുത്താനും പ്രശ്&zwj;നങ്ങൾ കണ്ടെത്താനും സുഹൃദ് ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തിൽ തകരാറുണ്ടായാൽ അവ തിരിച്ചറിയാനും സാധിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം.&lt;/p&gt;&lt;h2&gt;ജിയോ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കും&lt;/h2&gt;&lt;p&gt;പെർസെപ്റ്റർ പേടകങ്ങളുടെ മറ്റൊരു പ്രധാന സവിശേഷത ഉയർന്ന ചലനശേഷിയാണ്. വൈദ്യുത പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ജിയോസ്റ്റേഷനറി ഭ്രമണപഥത്തിന്റെ വലിയൊരു ഭാഗത്ത് സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. ഒരു ദൗത്യകാലയളവിൽ നിരവധി തവണ സ്ഥാനം മാറ്റാനും വിവിധ ഉപഗ്രഹങ്ങളെ സമീപിച്ച് നിരീക്ഷിക്കാനും പേടകങ്ങൾക്ക് സാധിക്കുമെന്ന് ആസ്ട്രാനിസ് വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;റഷ്യൻ, ചൈനീസ് ഉപഗ്രഹങ്ങളുടെ നീക്കങ്ങൾ&lt;/h2&gt;&lt;p&gt;ഇത്തരം നിരീക്ഷണ സംവിധാനത്തിന്റെ ആവശ്യകത വർധിച്ചതായി കമ്പനി പറയുന്നു. റഷ്യയുടെയും ചൈനയുടെയും ചില ഉപഗ്രഹങ്ങളുടെ സമീപകാല നീക്കങ്ങളും ഇതിന് ഉദാഹരണമാണ്. 2020ൽ രണ്ട് റഷ്യൻ ബഹിരാകാശ പേടകങ്ങൾ ഒരു അമേരിക്കൻ രഹസ്യാന്വേഷണ ഉപഗ്രഹത്തിന്റെ 160 കിലോമീറ്റർ പരിധിക്കുള്ളിൽ എത്തിയതായി അമേരിക്കൻ ബഹിരാകാശ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തെ അന്നത്തെ സേനാ മേധാവി അസാധാരണവും ആശങ്കപ്പെടുത്തുന്നതുമെന്നാണ് വിശേഷിപ്പിച്ചത്. 2023ലും ചൈനയുടെ ടി ജെ എസ്-3 ജിയോ ഉപഗ്രഹം അമേരിക്കൻ ബഹിരാകാശ സേനയുടെ രഹസ്യാന്വേഷണ ഉപഗ്രഹങ്ങളാണെന്ന് കരുതപ്പെടുന്ന യു എസ് എ 233, യു എസ് എ 298 എന്നിവയെ അടുത്തുനിന്ന് നിരീക്ഷിച്ചതായി വിദഗ്ധർ റിപ്പോർട്ട് ചെയ്തിരുന്നു.&lt;/p&gt;&lt;h2&gt;ആദ്യ ദൗത്യം എപ്പോൾ?&lt;/h2&gt;&lt;p&gt;പെർസെപ്റ്റർ പേടകങ്ങളുടെ ആദ്യ ദൗത്യം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ആസ്ട്രാനിസ് ഇതുവരെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും സാധ്യതയുള്ള ഭീഷണികൾ തിരിച്ചറിയാനും ഇത്തരം പേടകങ്ങൾ ഭാവിയിൽ നിർണായക പങ്കുവഹിച്ചേക്കുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/us-develops-new-spacecraft-to-monitor-satellites-in-geostationary-orbit-astranis-perceptor-articleshow-0kdd5fg"/>
        </item>
        <item>
            <title><![CDATA[20 ലക്ഷം തമോദ്വാരങ്ങളും നക്ഷത്രാവശിഷ്‍ടങ്ങളും! പ്രപഞ്ചത്തിന്‍റെ പുതിയ ഭൂപടം പുറത്ത്]]></title>
            <link>https://www.asianetnews.com/science-technology/20-million-cosmic-x-ray-sources-revealed-scientists-map-the-most-energetic-universe-yet-articleshow-1fqd9aw</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/20-million-cosmic-x-ray-sources-revealed-scientists-map-the-most-energetic-universe-yet-articleshow-1fqd9aw</guid>
            <pubDate>Wed, 12 Aug 2026 08:09:29 +0530</pubDate>
            <description><![CDATA[ജർമൻ നേതൃത്വത്തിലുള്ള ഇറോസിറ്റ എക്സ്-റേ ടെലിസ്കോപ്പ് ഏകദേശം 20 ലക്ഷം എക്സ്-റേ സ്രോതസ്സുകൾ ഉൾപ്പെടുന്ന പുതിയ ഡാറ്റ പുറത്തുവിട്ടു. അതിഭീമൻ തമോദ്വാരങ്ങൾ, ഗാലക്സി ക്ലസ്റ്ററുകൾ തുടങ്ങിയവയുടെ വിവരങ്ങൾ അടങ്ങിയ ഈ ഡാറ്റാസെറ്റ്, പ്രപഞ്ചത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് നിർണായകമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzsx4fdw792f6rzcwc6vsf2w,imgname-screenshot-2026-08-12-080344-1786502069692.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തിന്&zwj;റെ അതിതീവ്ര ഊർജസ്വല മേഖലകളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക മുന്നേറ്റവുമായി ശാസ്ത്രജ്ഞർ. ജർമൻ നേതൃത്വത്തിലുള്ള ഇറോസിറ്റ എക്സ്-റേ ടെലിസ്കോപ്പ് പുറത്തുവിട്ട രണ്ടാമത്തെ പ്രധാന പൊതുഡാറ്റാ റിലീസിൽ ഏകദേശം 20 ലക്ഷം എക്സ്-റേ സ്രോതസുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിഭീമൻ തമോദ്വാരങ്ങൾ, ഗാലക്സി ക്ലസ്റ്ററുകൾ, നക്ഷത്രങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള അത്യപൂർവ ആകാശ പ്രതിഭാസങ്ങളുടെ വിവരങ്ങളാണ് പുതിയ ഡാറ്റാസെറ്റിലുള്ളത്.&lt;/p&gt;&lt;h2&gt;തമോദ്വാരങ്ങളുടെ വളർച്ച പഠിക്കാൻ പുതിയ ഡാറ്റ&lt;/h2&gt;&lt;p&gt;ഡിആർ2 എന്ന് വിളിക്കുന്ന ഈ വിപുലമായ ഡാറ്റാസെറ്റ് തമോദ്വാരങ്ങൾ എങ്ങനെ വളരുന്നു, ഗാലക്സികൾ എങ്ങനെ പരിണമിക്കുന്നു, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഘടനകൾ എങ്ങനെ രൂപപ്പെട്ടു തുടങ്ങിയ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കും. ഇറോസിറ്റ ഉപകരണത്തിന്റെ ഗ്രൗണ്ട് സെഗ്മെന്റ് മാനേജറും ഡിആർ2 പ്രസിദ്ധീകരണത്തിന്റെ പ്രധാന രചയിതാവുമായ മിറിയം ഇ. റാമോസ്-സെജയുടെ അഭിപ്രായത്തിൽ, ഇതുവരെ ലഭിച്ച എക്സ്-റേ ആകാശത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഡിആർ2. പ്രപഞ്ചത്തിലെ വിവിധ ആകാശവസ്&zwj;തുക്കളെ വലിയ തോതിൽ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ പഠിക്കാൻ ഈ ഡാറ്റ വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.&lt;/p&gt;&lt;h2&gt;556 ദിവസത്തെ നിരീക്ഷണം&lt;/h2&gt;&lt;p&gt;ഇറോസിറ്റ നടത്തിയ ആദ്യ മൂന്ന് സമ്പൂർണ ആകാശ സർവേകളിൽ 556 ദിവസങ്ങളിലായി ശേഖരിച്ച നിരീക്ഷണങ്ങളാണ് പുതിയ ഡാറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെയുള്ള സർവേകൾക്ക് കണ്ടെത്താൻ കഴിയാതിരുന്ന വളരെ മങ്ങിയ എക്സ്-റേ സ്രോതസുകളെപ്പോലും തിരിച്ചറിയാൻ ഇതിലൂടെ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഏകദേശം 20 ലക്ഷം സ്രോതസ്സുകളിൽ 19 ലക്ഷത്തിലധികവും പോയിന്റ് സ്രോതസുകളാണ്. ദൂരെയുള്ള ഗാലക്സികളുടെ കേന്ദ്രഭാഗത്ത് സജീവമായി ദ്രവ്യം വിഴുങ്ങുന്ന അതിഭീമൻ തമോദ്വാരങ്ങളും ക്ഷീരപഥത്തിലെ നക്ഷത്രങ്ങളുമാണ് ഇവയിൽ ഭൂരിഭാഗവും.&lt;/p&gt;&lt;h2&gt;ഗാലക്സി ക്ലസ്റ്ററുകളും സൂപ്പർനോവ അവശിഷ്&zwj;ടങ്ങളും&lt;/h2&gt;&lt;p&gt;വ്യാപിച്ചുകിടക്കുന്ന ആകാശവസ്&zwj;തുക്കളാണ് ഏകദേശം 64,000 സ്രോതസുകൾ. വലിയ ഗാലക്സി ക്ലസ്റ്ററുകൾ, സമീപ ഗാലക്സികൾ, പൊട്ടിത്തെറിച്ച നക്ഷത്രങ്ങളുടെ പ്രകാശിക്കുന്ന അവശിഷ്&zwj;ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഘടനകളുടെ വിതരണത്തെ മനസിലാക്കാൻ ഗാലക്സി ക്ലസ്റ്ററുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയും പ്രപഞ്ചത്തിന്റെ പരിണാമത്തിൽ ചെലുത്തുന്ന സ്വാധീനം പഠിക്കാനും ഇവ സഹായിക്കും.&lt;/p&gt;&lt;h2&gt;എക്സ്-റേയിൽ തെളിയുന്നത് പ്രപഞ്ചത്തിന്റെ തീവ്ര മേഖലകൾ&lt;/h2&gt;&lt;p&gt;ദൃശ്യപ്രകാശത്തിൽ നിന്ന് വ്യത്യസ്&zwj;തമായി എക്സ്-റേ നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ഊർജപ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിയും. തമോദ്വാരത്തിലേക്ക് ചുറ്റിപ്പാഞ്ഞ് വീഴുന്ന ദ്രവ്യം ഇവന്റ് ഹൊറൈസൺ കടക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് ഡിഗ്രി വരെ ചൂടാകാം. ന്യൂട്രോൺ നക്ഷത്രങ്ങൾ, സൂപ്പർനോവ അവശിഷ്&zwj;ടങ്ങൾ, ഗാലക്സി ക്ലസ്റ്ററുകളിൽ നിറഞ്ഞുകിടക്കുന്ന അത്യുച്ച താപനിലയിലുള്ള വാതക ശേഖരങ്ങൾ എന്നിവയും ശക്തമായ എക്സ്-റേ വികിരണം പുറപ്പെടുവിക്കുന്നു.&lt;/p&gt;&lt;h2&gt;88 ശതമാനവും സജീവ തമോദ്വാരങ്ങളുള്ള ഗാലക്സികൾ&lt;/h2&gt;&lt;p&gt;പുതിയ കാറ്റലോഗിൽ നിരവധി എക്സ്-റേ സ്രോതസ്സുകളുടെ ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓരോ സ്രോതസും സമീപ നക്ഷത്രമാണോ, ദൂരെയുള്ള ഗാലക്സിയാണോ, സജീവമായ അതിഭീമൻ തമോദ്വാരമാണോ തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാൻ കഴിയും. ഇത്തരത്തിൽ തിരിച്ചറിയൽ പൂർത്തിയായ സ്രോതസ്സുകളിൽ ഏകദേശം 88 ശതമാനവും സജീവമായി ദ്രവ്യം വിഴുങ്ങുന്ന അതിഭീമൻ തമോദ്വാരങ്ങളുള്ള ദൂരെയുള്ള ഗാലക്സികളാണെന്നാണ് കണ്ടെത്തൽ.&lt;/p&gt;&lt;h2&gt;2028ൽ അടുത്ത ഡാറ്റാ റിലീസ്&lt;/h2&gt;&lt;p&gt;എക്സ്-റേ സ്രോതസ്സുകളെ മറ്റ് തരംഗദൈർഘ്യങ്ങളിലെ വിവരങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഈ ആകാശവസ്തുക്കളുടെ സ്വഭാവവും പ്രപഞ്ചത്തിലെ അവയുടെ സ്ഥാനവും കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇറോസിറ്റ 2022ന്റെ തുടക്കത്തിൽ ശാസ്ത്രീയ നിരീക്ഷണങ്ങൾ നിർത്തിയെങ്കിലും അതിന് മുമ്പ് നടത്തിയ മതിയായ ആകാശ സർവേകൾ ഭാവിയിലെ ഡാറ്റാ റിലീസുകൾക്ക് സഹായകമാകും. അടുത്ത ഡാറ്റാ റിലീസായ ഡിആർ3 2028ൽ പുറത്തിറക്കാനാണ് ഗവേഷകരുടെ പദ്ധതി.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/20-million-cosmic-x-ray-sources-revealed-scientists-map-the-most-energetic-universe-yet-articleshow-1fqd9aw"/>
        </item>
        <item>
            <title><![CDATA[ചുവന്ന പൊട്ടുകളുടെ രഹസ്യം: ഗാലക്സികളുടെ തുടക്കം?]]></title>
            <link>https://www.asianetnews.com/science-technology/little-red-dots-explained-articleshow-2b7fgie</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/little-red-dots-explained-articleshow-2b7fgie</guid>
            <pubDate>Sat, 08 Aug 2026 14:40:29 +0530</pubDate>
            <description><![CDATA[ജെയിംസ് വെബ് ദൂരദർശിനി കണ്ടെത്തിയ 'ലിറ്റിൽ റെഡ് ഡോട്ട്സ്' എന്ന ദുരൂഹ വസ്തുക്കൾ, ഗാലക്സികളുടെ രൂപീകരണത്തിലെ ഒരു ആദ്യഘട്ടമാണെന്ന് പുതിയ പഠനം. സഗ്വാരോ ഗാലക്സിയെക്കുറിച്ചുള്ള പഠനം ഈ സിദ്ധാന്തത്തിന് ബലം നൽകുന്നു. നമ്മുടെ ക്ഷീരപഥവും ഒരുകാലത്ത് ഇത്തരമൊരു 'ലിറ്റിൽ റെഡ് ഡോട്ട്' ആയിരുന്നിരിക്കാമെന്ന് ഗവേഷകർ കരുതുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kybh97r176pxr2ft17sn5k8f,imgname-little-red-dots-in-early-universe-nn-1784946138881.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തിന്റെ ആദ്യകാല ചരിത്രത്തിൽ രൂപംകൊണ്ടതായി കരുതുന്ന ദുരൂഹമായ 'ലിറ്റിൽ റെഡ് ഡോട്ട്സ്' (Little Red Dots) എന്ന വസ്&zwj;തുക്കളുടെ രഹസ്യം ചുരുളഴിയുന്നതായി പുതിയ പഠനം. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) കണ്ടെത്തിയ ഈ വിചിത്ര വസ്&zwj;തുക്കൾ പിന്നീട് പൂർണമായി രൂപംകൊണ്ട ഗാലക്സികളുടെ സജീവ കേന്ദ്രങ്ങളായി പരിണമിക്കാമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.&lt;/p&gt;&lt;p&gt;&quot;ആദ്യകാല പ്രപഞ്ചത്തിൽ രൂപംകൊണ്ട എല്ലാം ഇന്നത്തെ പ്രപഞ്ചത്തിലെ ഏതെങ്കിലും ഘടകങ്ങളായി മാറിയിരിക്കണം. 'ലിറ്റിൽ റെഡ് ഡോട്ട്സ്' പിന്നീട് എന്തായി മാറുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ കണ്ടെത്തൽ അതിനുള്ള നിർണായക സൂചന നൽകുന്നു,&quot; എന്ന് അരിസോണ സർവകലാശാലയിലെ ഗവേഷകനായ ജോർജ് റീകെ പറഞ്ഞു.&lt;/p&gt;&lt;h2&gt;എന്താണ് 'ലിറ്റിൽ റെഡ് ഡോട്ട്സ്'?&lt;/h2&gt;&lt;p&gt;2022-ൽ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ജെയിംസ് വെബ് ദൂരദർശിനി കണ്ടെത്തിയ ഏറ്റവും വലിയ ദുരൂഹതകളിലൊന്നാണ് 'ലിറ്റിൽ റെഡ് ഡോട്ട്സ്'. വലുപ്പത്തിൽ ചെറുതും ചുവപ്പ് നിറമുള്ളതും അതിശയകരമായ തിളക്കമുള്ളതുമായ ഈ വസ്തുക്കൾ ബിഗ് ബാംഗിന് ശേഷം ഏകദേശം 60 കോടി മുതൽ 160 കോടി വർഷങ്ങൾക്കിടയിൽ നിലനിന്നിരുന്നവയാണെന്നാണ് കണക്കാക്കുന്നത്.&lt;/p&gt;&lt;p&gt;ഇത്രയും അകലെയുള്ള വസ്&zwj;തുക്കൾ ഇത്ര തെളിച്ചത്തോടെ കാണപ്പെടുന്നത് സാധാരണയായി ക്വാസറുകളുടെ (Quasars) സവിശേഷതയാണ്. എന്നാൽ ഇവയിൽ നിന്ന് ലഭിക്കുന്ന പ്രകാശം ക്വാസറുകളുടേതിൽ നിന്ന് വ്യത്യസ്&zwj;തമാണ്. പ്രധാനമായും ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് തരംഗദൈർഘ്യങ്ങളിലാണ് ഇവ പ്രകാശിക്കുന്നത്. അതേസമയം, സജീവ സൂപ്പർമാസിവ് ബ്ലാക്ക് ഹോളുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ശക്തമായ എക്സ്-റേ വികിരണം ഇവയിൽ നിന്ന് കണ്ടെത്താനായിരുന്നില്ല.&lt;/p&gt;&lt;h2&gt;'ബ്ലാക്ക് ഹോൾ സ്റ്റാർ' സിദ്ധാന്തത്തിന് ശക്തിപകരുന്ന കണ്ടെത്തൽ&lt;/h2&gt;&lt;p&gt;ഈ ദുരൂഹത വിശദീകരിക്കാൻ ശാസ്ത്രജ്ഞർ മുന്നോട്ടുവച്ച പ്രധാന ആശയങ്ങളിലൊന്നാണ് 'ബ്ലാക്ക് ഹോൾ സ്റ്റാർ' സിദ്ധാന്തം. അതായത്, വൻ വാതകമേഘത്തിനുള്ളിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സൂപ്പർമാസിവ് ബ്ലാക്ക് ഹോൾ പുറത്തേക്ക് നേരിട്ട് കാണപ്പെടാതെ, അതിന്റെ ചൂട് മൂലമാണ് ഈ വസ്&zwj;തുക്കൾ തിളങ്ങുന്നതെന്നാണ് ഈ ആശയം. ഇപ്പോൾ കണ്ടെത്തിയ പുതിയ തെളിവുകൾ ഈ സിദ്ധാന്തത്തിന് കൂടുതൽ പിന്തുണ നൽകുന്നതായാണ് ഗവേഷകർ പറയുന്നത്.&lt;/p&gt;&lt;h2&gt;'സഗ്വാരോ' ഗാലക്സി നൽകിയ നിർണായക സൂചന&lt;/h2&gt;&lt;p&gt;ഗവേഷകർ WISEA J123635.56+621424.2 എന്ന ഗാലക്സിയെയാണ് പഠനത്തിന്റെ കേന്ദ്രമാക്കിയത്. 'സഗ്വാരോ' (Saguaro) എന്ന് പേരിട്ടിരിക്കുന്ന ഈ ഗാലക്സിക്ക് വ്യക്തമായ സർപ്പിളാകൃതിയിലുള്ള കൈകളും ചുവന്ന കേന്ദ്രഭാഗവുമുണ്ട്. ജെയിംസ് വെബ് ദൂരദർശിനി സഗ്വാരോയുടെ കേന്ദ്രത്തിൽ ശക്തമായ ഇൻഫ്രാറെഡ് വികിരണം കണ്ടെത്തി. ഹബിൾ ദൂരദർശിനി അൾട്രാവയലറ്റ് വികിരണവും രേഖപ്പെടുത്തി. അതേസമയം, ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി വളരെ ദുർബലമായ എക്സ്-റേ വികിരണവും കണ്ടെത്തി. ഇത് 'ലിറ്റിൽ റെഡ് ഡോട്ട്സ്' ഘട്ടത്തിൽ എക്സ്-റേ വികിരണം പുറത്തേക്ക് എത്താത്തതും പിന്നീട് ഗാലക്സി വികസിക്കുമ്പോൾ അത് ദൃശ്യമാകുന്നതുമായ പരിണാമഘട്ടത്തെ സൂചിപ്പിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.&lt;/p&gt;&lt;h2&gt;ക്ഷീരപഥവും ഒരിക്കൽ 'ലിറ്റിൽ റെഡ് ഡോട്ട്' ആയിരുന്നോ?&lt;/h2&gt;&lt;p&gt;സഗ്വാരോ ഗാലക്സിയെ ഒരു ബില്യൺ വർഷം പിന്നിലേക്ക് 'മാറ്റി' കമ്പ്യൂട്ടർ സിമുലേഷൻ നടത്തിയപ്പോൾ അതിന്റെ സർപ്പിള ഘടന അപ്രത്യക്ഷമാവുകയും ചുവന്ന കേന്ദ്രം മാത്രം ദൃശ്യമാവുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി. അതായത്, ഇന്ന് കാണുന്ന 'ലിറ്റിൽ റെഡ് ഡോട്ട്സ്' എന്നത് ഒരു പ്രത്യേക വിഭാഗം വസ്തുക്കളല്ല, മറിച്ച് ഗാലക്സികളുടെ വളർച്ചയിലെ ഒരു ഘട്ടം മാത്രമായിരിക്കാമെന്നാണ് പുതിയ നിഗമനം. അങ്ങനെയാണെങ്കിൽ, നമ്മുടെ ക്ഷീരപഥ ഗാലക്സിയും (Milky Way) കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരുകാലത്ത് 'ലിറ്റിൽ റെഡ് ഡോട്ട്' ആയിരുന്നിരിക്കാമെന്ന സാധ്യതയും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു.&lt;/p&gt;&lt;h2&gt;പ്രപഞ്ചചരിത്രത്തിലെ നിർണായക കണ്ണി&lt;/h2&gt;&lt;p&gt;'ലിറ്റിൽ റെഡ് ഡോട്ട്സ്' എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ഇപ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ല. എങ്കിലും അവ എങ്ങനെ വികസിച്ച് ആധുനിക ഗാലക്സികളായി മാറുന്നു എന്നതിനെക്കുറിച്ചുള്ള ചിത്രം കൂടുതൽ വ്യക്തമാകുകയാണെന്ന് ഗവേഷകർ പറയുന്നു. ഈ കണ്ടെത്തൽ ജൂലൈ 29-ന് 'ദി ആസ്ട്രോഫിസിക്കൽ ജേണൽ' (The Astrophysical Journal)-ലാണ് പ്രസിദ്ധീകരിച്ചത്. പ്രപഞ്ചത്തിന്റെ ആദ്യകാല ചരിത്രവും സൂപ്പർമാസിവ് ബ്ലാക്ക് ഹോളുകളുടെ രൂപവത്കരണവും മനസ്സിലാക്കുന്നതിൽ ഈ പഠനം നിർണായക മുന്നേറ്റമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/little-red-dots-explained-articleshow-2b7fgie"/>
        </item>
        <item>
            <title><![CDATA[ശൂന്യാകാശം ശരിക്കും ശൂന്യമല്ല! 90 വർഷത്തെ രഹസ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞർ?]]></title>
            <link>https://www.asianetnews.com/science-technology/is-empty-space-really-empty-magnetar-may-reveal-a-90-year-old-quantum-mystery-articleshow-2ed96vv</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/is-empty-space-really-empty-magnetar-may-reveal-a-90-year-old-quantum-mystery-articleshow-2ed96vv</guid>
            <pubDate>Mon, 17 Aug 2026 07:45:50 +0530</pubDate>
            <description><![CDATA[അതിശക്തമായ കാന്തിക മണ്ഡലമുള്ള ഒരു ന്യൂട്രോൺ നക്ഷത്രത്തെക്കുറിച്ചുള്ള പഠനം ശൂന്യാകാശം പൂർണ്ണമായും ശൂന്യമല്ലെന്ന് സൂചന നൽകുന്നു. 90 വർഷം പഴക്കമുള്ള വാക്വം ബൈറിഫ്രിൻജൻസ് എന്ന സിദ്ധാന്തത്തിന് ശക്തമായ തെളിവുകൾ നൽകുന്ന ഈ കണ്ടെത്തൽ, അതിശക്തമായ കാന്തിക മണ്ഡലത്തിന് ശൂന്യതയുടെ സ്വഭാവം മാറ്റാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m06qvte2z483t2dp668m3a35,imgname-space-1786932750786.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;മ്മൾ ശൂന്യാകാശം എന്ന് വിളിക്കുന്ന ഇടം യഥാർഥത്തിൽ ശൂന്യമാണോ? പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തെ കുഴക്കുന്ന ഈ ചോദ്യത്തിന് നിർണായകമായ സൂചന ലഭിച്ചതായി പുതിയ പഠനം. അതിശക്തമായ കാന്തിക മണ്ഡലമുള്ള ഒരു ന്യൂട്രോൺ നക്ഷത്രത്തിൽനിന്നുള്ള പ്രകാശസിഗ്നലുകൾ പഠിച്ചാണ് ഗവേഷകർ വിചിത്രമായ കണ്ടെത്തലിലേക്ക് എത്തിയത്. അതിശക്തമായ കാന്തിക മണ്ഡലത്തിന് ശൂന്യാകാശത്തിന്റെ സ്വഭാവത്തിൽ പോലും മാറ്റം വരുത്താൻ കഴിയുമെന്നും അതുവഴി ശൂന്യമായ ഇടം ഒരു പ്രിസം പോലെ പെരുമാറി പ്രകാശത്തിന്റെ സഞ്ചാരത്തെ സ്വാധീനിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. 90 വർഷം മുമ്പ് മുന്നോട്ടുവച്ച സിദ്ധാന്തത്തിന് ലഭിച്ച ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണിതെന്ന് ഗവേഷകർ പറയുന്നു.&lt;/p&gt;&lt;h2&gt;90 വർഷം മുമ്പ് മുന്നോട്ടുവച്ച ആശയം&lt;/h2&gt;&lt;p&gt;1936ൽ ജർമൻ ഭൗതികശാസ്ത്രജ്ഞനായ വെർണർ ഹൈസൻബർഗും അദ്ദേഹത്തിന്റെ വിദ്യാർഥിയായ ഹാൻസ് ഓയ്ലറും ചേർന്നാണ് ഈ ആശയം മുന്നോട്ടുവച്ചത്. അവരുടെ സിദ്ധാന്തപ്രകാരം ശൂന്യാകാശം പൂർണമായും ശൂന്യമല്ല. ഇലക്ട്രോണുകളും അവയുടെ പ്രതിദ്രവ്യ കണങ്ങളായ പോസിട്രോണുകളും ഉൾപ്പെടുന്ന സൂക്ഷ്&zwj;മ കണങ്ങൾ നിമിഷനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഒരുതരം ക്വാണ്ടം ലോകം ശൂന്യാകാശത്തിനുള്ളിൽ ഉണ്ടാകാമെന്നാണ് സിദ്ധാന്തം. സാധാരണ സാഹചര്യങ്ങളിൽ ഈ പ്രതിഭാസം നേരിട്ട് കാണാനാകില്ല. എന്നാൽ അതിശക്തമായ കാന്തിക മണ്ഡലം ഉണ്ടാകുമ്പോൾ പ്രകാശം സഞ്ചരിക്കുന്ന രീതിയിൽ മാറ്റമുണ്ടാകാമെന്നാണ് സിദ്ധാന്തം പറയുന്നത്.&lt;/p&gt;&lt;h2&gt;എന്താണ് വാക്വം ബൈറിഫ്രിൻജൻസ്?&lt;/h2&gt;&lt;p&gt;ഈ പ്രതിഭാസത്തെയാണ് വാക്വം ബൈറിഫ്രിൻജൻസ് എന്ന് വിളിക്കുന്നത്. അതിശക്തമായ കാന്തിക മണ്ഡലത്തിലൂടെ കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ തരംഗങ്ങൾ ഒരു പ്രത്യേക ദിശയിലേക്ക് കൂടുതൽ ക്രമീകരിക്കപ്പെടുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഭൂമിയിൽ മനുഷ്യർക്ക് സൃഷ്ടിക്കാനാകുന്ന ഏറ്റവും ശക്തമായ കാന്തിക മണ്ഡലത്തേക്കാൾ 100 ദശലക്ഷത്തിലധികം മടങ്ങ് ശക്തിയുള്ള മണ്ഡലം വേണം ഈ പ്രതിഭാസം കണ്ടെത്താൻ. ഇവിടെയാണ് കാന്തിക നക്ഷത്രങ്ങൾ അഥവാ മാഗ്നറ്റാറുകൾ ശാസ്ത്രജ്ഞർക്ക് നിർണായകമാകുന്നത്.&lt;/p&gt;&lt;h2&gt;പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങൾ&lt;/h2&gt;&lt;p&gt;വലിയ നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചശേഷം അവശേഷിക്കുന്ന നഗരവലുപ്പത്തിലുള്ള അതിസാന്ദ്ര നക്ഷത്രാവശിഷ്ടങ്ങളാണ് മാഗ്നറ്റാറുകൾ. പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളാണ് ഇവയ്ക്കുള്ളത്. ഭൂമിയിൽ പുനഃസൃഷ്ടിക്കാൻ കഴിയാത്ത അതിശക്തമായ സാഹചര്യങ്ങളിൽ ഭൗതികശാസ്ത്ര നിയമങ്ങൾ പരിശോധിക്കാൻ മാഗ്നറ്റാറുകൾ പ്രകൃതിദത്ത പരീക്ഷണശാലകളായി പ്രവർത്തിക്കുന്നു. &ldquo;നമ്മൾ ഇനി ജ്യോതിശാസ്ത്ര വസ്തുക്കളെ മാത്രം പഠിക്കുന്നില്ല. പ്രകൃതിയുടെ നിയമങ്ങൾ പരിശോധിക്കാൻ അവയെ ഉപയോഗിക്കുകയാണ്,&rdquo; പഠനത്തിന്റെ സഹരചയിതാവായ മിഷേല നെഗ്രോ പറഞ്ഞു.&lt;/p&gt;&lt;h2&gt;എക്സ്-റേ നിരീക്ഷണം നിർണായകമായി&lt;/h2&gt;&lt;p&gt;ഈ പ്രതിഭാസത്തിന്റെ സൂചനകൾ നേരത്തെയും ശാസ്ത്രജ്ഞർക്ക് ലഭിച്ചിരുന്നു. 2017ൽ ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഭൂമിയിൽനിന്ന് ഏകദേശം 400 പ്രകാശവർഷം അകലെയുള്ള ഒരു ന്യൂട്രോൺ നക്ഷത്രത്തിൽ പ്രകാശത്തിന്റെ ധ്രുവീകരണത്തിൽ പ്രത്യേകതകൾ കണ്ടെത്തിയിരുന്നു. എന്നാൽ അന്നത്തെ നിരീക്ഷണങ്ങൾ നിർണായക തെളിവായി കണക്കാക്കാൻ കഴിഞ്ഞില്ല. ഇതിനായി ഉയർന്ന ഊർജമുള്ള എക്സ്-റേകളുടെ ധ്രുവീകരണം പരിശോധിക്കേണ്ടതുണ്ടായിരുന്നു. 2021ൽ നാസ വിക്ഷേപിച്ച ഇമേജിങ് എക്സ്-റേ പോളറിമെട്രി എക്സ്പ്ലോറർ ആണ് ഇതിനായി നിർണായകമായ ഉപകരണം നൽകിയത്. ഉയർന്ന ഊർജമുള്ള എക്സ്-റേകളുടെ ധ്രുവീകരണം അളക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൂന്ന് ടെലിസ്കോപ്പുകളാണ് ഇതിലുള്ളത്.&lt;/p&gt;&lt;h2&gt;മാഗ്നറ്റാറിൽ നിന്ന് നിർണായക സൂചന&lt;/h2&gt;&lt;p&gt;2025 മാർച്ചിലും ഏപ്രിലിലും ഗവേഷകർ 1ഇ 1547-5408 എന്ന മാഗ്നറ്റാറിനെ വിശദമായി നിരീക്ഷിച്ചു. രണ്ട് സെക്കൻഡിൽ ഒരിക്കൽ ഭ്രമണം ചെയ്യുന്ന ഈ മാഗ്നറ്റാർ സ്ഥിരമായി റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിനാലും ശ്രദ്ധേയമാണ്. ഇമേജിങ് എക്സ്-റേ പോളറിമെട്രി എക്സ്പ്ലോററിൽനിന്നുള്ള വിവരങ്ങൾക്ക് പുറമെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്സ്-റേ ടെലിസ്കോപ്പിൽനിന്നും ഓസ്ട്രേലിയയിലെ മുറിയാങ് റേഡിയോ ടെലിസ്കോപ്പിൽനിന്നും ദക്ഷിണാഫ്രിക്കൻ റേഡിയോ ആസ്ട്രോണമി ഒബ്സർവേറ്ററിയിൽനിന്നുമുള്ള വിവരങ്ങളും ഗവേഷകർ ഉപയോഗിച്ചു.&lt;/p&gt;&lt;h2&gt;രണ്ട് കണ്ടെത്തലുകൾ നിർണായകം&lt;/h2&gt;&lt;p&gt;മാഗ്നറ്റാറിൽനിന്നുള്ള എക്സ്-റേകൾ സമാനമായ മറ്റ് നക്ഷത്രസ്രോതസുകളേക്കാൾ ഏകദേശം മൂന്ന് മടങ്ങ് ശക്തമായി ധ്രുവീകരിക്കപ്പെട്ടതായി കണ്ടെത്തി. ന്യൂട്രോൺ നക്ഷത്രത്തിന്റെ ഉപരിതലത്തിൽനിന്നുള്ള സാധാരണ പ്രകാശവിതരണ മാതൃകകൾക്ക് ഈ ശക്തമായ ധ്രുവീകരണം വിശദീകരിക്കാൻ കഴിയില്ല. രണ്ടാമതായി, എക്സ്-റേകളിലെ ധ്രുവീകരണത്തിന്റെ ദിശ നക്ഷത്രത്തിന്റെ കാന്തിക മണ്ഡലത്തിന്റെ ദിശയുമായി പൊരുത്തപ്പെട്ടു. റേഡിയോ തരംഗങ്ങളിൽ നേരത്തെ കണ്ടെത്തിയ ധ്രുവീകരണ രീതിയുമായും ഇത് സാമ്യം പുലർത്തി. ഈ രണ്ട് നിരീക്ഷണങ്ങളും ഒരുമിച്ച് പരിഗണിക്കുമ്പോൾ വാക്വം ബൈറിഫ്രിൻജൻസാണ് ലഭിച്ച വിവരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിശദീകരണമെന്ന് ഗവേഷകർ വിലയിരുത്തുന്നു.&lt;/p&gt;&lt;h2&gt;90 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുമോ?&lt;/h2&gt;&lt;p&gt;പുതിയ കണ്ടെത്തൽ ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന സിദ്ധാന്തങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഭൂമിയിൽ പരീക്ഷിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ക്വാണ്ടം മെക്കാനിക്സിന്റെ പ്രവചനങ്ങൾ പരിശോധിക്കാൻ മാഗ്നറ്റാറുകൾ സഹായിക്കുകയാണ്. 2007 മുതൽ 1ഇ 1547-5408നെ പഠിച്ചുവരുന്ന ദക്ഷിണാഫ്രിക്കൻ റേഡിയോ ആസ്ട്രോണമി ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞൻ ഫെർണാണ്ടോ കാമിലോയ്ക്കും ഈ കണ്ടെത്തലിന് പ്രത്യേക പ്രാധാന്യമുണ്ട്. അന്ന് മാഗ്നറ്റാറിൽനിന്നുള്ള റേഡിയോ തരംഗങ്ങൾ ആദ്യമായി കണ്ടെത്തിയപ്പോൾ, ഭാവിയിലെ നിരീക്ഷണങ്ങൾ രസകരമായ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 20 വർഷത്തിനുശേഷം ക്വാണ്ടം മെക്കാനിക്സിലെ ഒരു അടിസ്ഥാന പ്രവചനം പരിശോധിക്കാൻ ഈ നക്ഷത്രം സഹായിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;h2&gt;കൂടുതൽ തെളിവുകൾ തേടി ശാസ്ത്രജ്ഞർ&lt;/h2&gt;&lt;p&gt;പുതിയ കണ്ടെത്തൽ സ്ഥിരീകരിക്കുന്നതിനായി ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാനാണ് ഗവേഷകരുടെ പദ്ധതി. നിർദേശിക്കപ്പെട്ട ഗ്ലോബ് ഓർബിറ്റിങ് സോഫ്റ്റ് എക്സ്-റേ പോളറിമീറ്റർ ദൗത്യത്തിൽനിന്നുള്ള വിവരങ്ങളും മെച്ചപ്പെടുത്തിയ കംപ്യൂട്ടർ മാതൃകകളും ഇതിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. മാഗ്നറ്റാറുകൾക്ക് ചുറ്റുമുണ്ടാകുന്ന മറ്റ് പ്രതിഭാസങ്ങളിൽനിന്ന് വാക്വം ബൈറിഫ്രിൻജൻസിന്റെ സിഗ്നൽ വേർതിരിച്ചറിയാൻ ഈ വിവരങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈസൻബർഗ് മുന്നോട്ടുവച്ച ആശയത്തിന് ഏകദേശം 90 വർഷങ്ങൾക്കുശേഷം അതിന്റെ രഹസ്യം പൂർണമായി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. പഠനം ഓഗസ്റ്റ് 5ന് നേച്ചർ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/is-empty-space-really-empty-magnetar-may-reveal-a-90-year-old-quantum-mystery-articleshow-2ed96vv"/>
        </item>
        <item>
            <title><![CDATA[സൂര്യനിൽനിന്നും അകന്നതോടെ പ്ലൂട്ടോയ്ക്ക് സംഭവിക്കുന്നത് അമ്പരപ്പിക്കും മാറ്റം]]></title>
            <link>https://www.asianetnews.com/science-technology/pluto-s-atmosphere-is-shrinking-atmospheric-pressure-drops-16-percentage-as-the-dwarf-planet-cools-articleshow-6hd2cnz</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/pluto-s-atmosphere-is-shrinking-atmospheric-pressure-drops-16-percentage-as-the-dwarf-planet-cools-articleshow-6hd2cnz</guid>
            <pubDate>Tue, 11 Aug 2026 08:12:23 +0530</pubDate>
            <description><![CDATA[സൂര്യനിൽനിന്ന് അകന്നുപോകുന്ന പ്ലൂട്ടോയുടെ നൈട്രജൻ സമൃദ്ധമായ അന്തരീക്ഷം തണുത്തുറഞ്ഞ് ചുരുങ്ങുന്നതായി പുതിയ കണ്ടെത്തൽ. നക്ഷത്രങ്ങളെ മറയ്ക്കുന്ന സമയത്തെ നിരീക്ഷണങ്ങളിലൂടെ അന്തരീക്ഷമർദ്ദം 16% കുറഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ മാറ്റം പ്ലൂട്ടോയുടെ ഉപരിതലത്തിൽ മഞ്ഞ് രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqajk2w9s3akspx4jx1eamy,imgname-pluto-1786415500380.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സൂ&lt;/strong&gt;ര്യനിൽനിന്ന് കൂടുതൽ കൂടുതൽ അകലേക്ക് നീങ്ങുന്നതിനിടെ കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ അന്തരീക്ഷം തണുത്തുറഞ്ഞ് ചുരുങ്ങുന്നതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പ്ലൂട്ടോ ദൂരെയുള്ള നക്ഷത്രങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുന്ന സമയത്ത് നടത്തിയ സൂക്ഷ്&zwj;മ നിരീക്ഷണങ്ങളിലൂടെയാണ് അന്തരീക്ഷമർദ്ദം കുറയുന്നതിന്റെ സൂചനകൾ ഗവേഷകർ കണ്ടെത്തിയത്. പ്ലൂട്ടോയുടെ ഉപരിതല താപനില ഏകദേശം &ndash;382 ഡിഗ്രി ഫാരൻഹീറ്റ് അഥവാ &ndash;230 ഡിഗ്രി സെൽഷ്യസാണ്. മുകളിലെ അന്തരീക്ഷത്തിന് ഏകദേശം &ndash;333 ഡിഗ്രി ഫാരൻഹീറ്റ് അഥവാ &ndash;203 ഡിഗ്രി സെൽഷ്യസ് താപനിലയുണ്ട്. സൂര്യനിൽനിന്ന് കൂടുതൽ അകലേക്ക് നീങ്ങുന്നതോടെ പ്ലൂട്ടോ ഇനിയും തണുക്കും. ഇതോടെ നൈട്രജൻ സമൃദ്ധമായ അന്തരീക്ഷം ചുരുങ്ങി ഉപരിതലത്തിൽ മഞ്ഞായി അടിഞ്ഞുകൂടാൻ സാധ്യതയുണ്ട് എന്നും ഗവേഷകർ പറയുന്നു.&lt;/p&gt;&lt;h2&gt;അന്തരീക്ഷമർദ്ദം കുറയുന്നു&lt;/h2&gt;&lt;p&gt;അരിസോണയിലെ പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അമാൻഡ സിക്കാഫൂസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തൽ നടത്തിയത്. പ്ലൂട്ടോയുടെ അന്തരീക്ഷമർദ്ദം അടുത്തിടെ കുറയാൻ തുടങ്ങിയതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നുവെന്ന് സംഘം വ്യക്തമാക്കി. സൂര്യനിൽനിന്ന് അകന്നുപോകുന്ന പ്ലൂട്ടോയുടെ ഇപ്പോഴത്തെ അവസ്ഥ അന്തരീക്ഷത്തിന്റെ ഭാവിയെക്കുറിച്ച് പഠിക്കാൻ ഏറെ പ്രധാനപ്പെട്ട കാലഘട്ടമാണെന്നും ഗവേഷകർ പറയുന്നു. പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ ഈ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിലെ കണ്ടെത്തലുകൾ പ്ലാനറ്ററി സയൻസ് ജേണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.&lt;/p&gt;&lt;h2&gt;സൂര്യനിൽനിന്ന് 7.3 ബില്യൺ കിലോമീറ്റർ അകലെ എത്തും&lt;/h2&gt;&lt;p&gt;പ്ലൂട്ടോയുടെ ഭ്രമണപഥം സാധാരണ ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്&zwj;തമാണ്. വളരെ ദീർഘവൃത്താകൃതിയിലുള്ളതും സൗരയൂഥത്തിന്റെ പ്രധാന ഭ്രമണതലവുമായി വലിയ ചരിവുള്ളതുമാണ് പ്ലൂട്ടോയുടെ ഭ്രമണപഥം. 1989ൽ സൂര്യനോട് ഏറ്റവും അടുത്തെത്തിയ സമയത്ത് പ്ലൂട്ടോ, നെപ്റ്റ്യൂണിനേക്കാൾ സൂര്യനോട് അടുത്തായിരുന്നു. എന്നാൽ അതിനുശേഷം പ്ലൂട്ടോ തുടർച്ചയായി സൂര്യനിൽനിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. 248 വർഷം ദൈർഘ്യമുള്ള ഭ്രമണപഥമാണ് പ്ലൂട്ടോയ്ക്കുള്ളത്. 1930ൽ കണ്ടെത്തിയ പ്ലൂട്ടോ ഇതുവരെ ഒരു പൂർണ ഭ്രമണം പോലും പൂർത്തിയാക്കിയിട്ടില്ല. 2114ൽ സൂര്യനിൽനിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്ത് പ്ലൂട്ടോ എത്തും. അന്ന് സൂര്യനിൽനിന്നും ഏകദേശം 49 7.3 ബില്യൺ കിലോമീറ്റർ അകലെയായിരിക്കും പ്ലൂട്ടോ.&lt;/p&gt;&lt;h2&gt;പ്ലൂട്ടോയുടെ അന്തരീക്ഷം വളരെ നേർത്തത്&lt;/h2&gt;&lt;p&gt;2015ൽ നാസയുടെ ന്യൂ ഹൊറൈസൺസ് ദൗത്യം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി കടന്നുപോയപ്പോൾ അവിടുത്തെ അന്തരീക്ഷമർദ്ദം 10 മൈക്രോബാർ മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയുടെ അന്തരീക്ഷമർദ്ദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ അളവാണ്. പ്രധാനമായും നൈട്രജൻ അടങ്ങിയതാണ് പ്ലൂട്ടോയുടെ അന്തരീക്ഷം. മീഥെയ്ൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ ജൈവ തന്മാത്രകളിൽനിന്നുള്ള മൂടൽമഞ്ഞ് കണങ്ങളും അന്തരീക്ഷത്തിലുണ്ട്. ന്യൂ ഹൊറൈസൺസ് ഇപ്പോൾ പ്ലൂട്ടോ കടന്ന് കൈപ്പർ ബെൽറ്റിലേക്ക് നീങ്ങിയതിനാൽ പ്ലൂട്ടോയുടെ അന്തരീക്ഷം നേരിട്ട് പഠിക്കുക ബുദ്ധിമുട്ടാണ്. അതിനാൽ ഭൂമിയിൽനിന്നുള്ള പരോക്ഷ നിരീക്ഷണങ്ങളെയാണ് ശാസ്ത്രജ്ഞർ ആശ്രയിക്കുന്നത്.&lt;/p&gt;&lt;h2&gt;നക്ഷത്രങ്ങളുടെ പ്രകാശം ഉപയോഗിച്ച് പഠനം&lt;/h2&gt;&lt;p&gt;പ്ലൂട്ടോ ചിലപ്പോൾ ഭൂമിയിൽനിന്ന് കാണുന്ന ദൂരെയുള്ള നക്ഷത്രങ്ങൾക്ക് മുന്നിലൂടെ കടന്നുപോകാറുണ്ട്. ഇതിനെ നക്ഷത്ര മറയൽ എന്നാണ് വിളിക്കുന്നത്. അന്തരീക്ഷമില്ലാത്ത ഒരു വസ്തു നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ നക്ഷത്രത്തിന്റെ പ്രകാശം പെട്ടെന്ന് അപ്രത്യക്ഷമാകും. എന്നാൽ അന്തരീക്ഷമുള്ള പ്ലൂട്ടോയുടെ കാര്യത്തിൽ പ്രകാശം പെട്ടെന്ന് ഇല്ലാതാകില്ല. അന്തരീക്ഷം നക്ഷത്രപ്രകാശത്തെ ചിതറിക്കുകയും വളയ്ക്കുകയും ചെയ്യുന്നതിനാൽ പ്രകാശം ക്രമേണ മങ്ങിയാണ് ഒടുവിൽ മറയുന്നത്. ഈ പ്രകാശമാറ്റം കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ പ്ലൂട്ടോയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിയും.&lt;/p&gt;&lt;h2&gt;2017 മുതൽ 2023 വരെ 10 നിരീക്ഷണങ്ങൾ&lt;/h2&gt;&lt;p&gt;2017നും 2023നും ഇടയിൽ സിക്കാഫൂസിന്റെ നേതൃത്വത്തിലുള്ള സംഘം 10 നക്ഷത്ര മറയലുകൾ നിരീക്ഷിച്ചു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര മങ്ങിയ നക്ഷത്രങ്ങളെയാണ് ഇതിനായി ഉപയോഗിച്ചത്. ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഭൂമിയിലെ എല്ലായിടത്തുനിന്നും നക്ഷത്ര മറയൽ കാണാനാകില്ല. ഏതാനും കിലോമീറ്റർ മാത്രം വീതിയുള്ള പ്രത്യേക പാതകളിലാണ് ഇവ ദൃശ്യമാകുന്നത്. പ്ലൂട്ടോയുടെ നിഴൽ ഭൂമിയിൽ പതിക്കുന്ന പാതയാണ് ഈ മേഖല. വിവിധ നിരീക്ഷകരെ ഈ പാതയുടെ വീതിയിൽ വിന്യസിച്ച് പ്ലൂട്ടോയുടെ അന്തരീക്ഷത്തിന്റെ വ്യാപ്&zwj;തി കൃത്യമായി അളക്കാൻ കഴിയും.&lt;/p&gt;&lt;h2&gt;2021ന് ശേഷം മർദ്ദത്തിൽ 16 ശതമാനം ഇടിവ്&lt;/h2&gt;&lt;p&gt;പ്ലൂട്ടോയുടെ അന്തരീക്ഷം 2018 മുതൽ തണുത്തുറയാൻ തുടങ്ങിയെന്നായിരുന്നു നേരത്തെയുള്ള പഠനങ്ങളുടെ നിഗമനം. എന്നാൽ പുതിയ പഠനത്തിൽ 2015 മുതൽ 2021ന്റെ മധ്യഭാഗം വരെ അന്തരീക്ഷമർദ്ദത്തിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ 2021ന്റെ മധ്യഭാഗം മുതൽ 2023ൽ നടത്തിയ അവസാന നിരീക്ഷണം വരെയുള്ള കാലയളവിൽ പ്ലൂട്ടോയുടെ അന്തരീക്ഷമർദ്ദം 16 ശതമാനം കുറഞ്ഞതായി കണ്ടെത്തി. നക്ഷത്രത്തിന്റെ പ്രകാശം കാലക്രമത്തിൽ എങ്ങനെ മാറിയെന്നു കാണിക്കുന്ന പ്രകാശവക്രങ്ങളിൽനിന്നാണ് മർദ്ദത്തിലെ ഈ മാറ്റം കണ്ടെത്തിയത്. പ്ലൂട്ടോയുടെ മുകളിലെ അന്തരീക്ഷത്തിന്റെ ഘടനയിൽ വലിയ മാറ്റമില്ലെങ്കിലും താഴത്തെ അന്തരീക്ഷത്തിൽ മാറ്റമുണ്ടായതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.&lt;/p&gt;&lt;h2&gt;വീണ്ടും സൂര്യനിലേക്ക് നീങ്ങുമ്പോൾ അന്തരീക്ഷം മടങ്ങിവരും&lt;/h2&gt;&lt;p&gt;അന്തരീക്ഷമർദ്ദം കുറയുന്നതോടെ പ്ലൂട്ടോയിലെ മൂടൽമഞ്ഞ് കണങ്ങൾ താഴ്ന്ന അക്ഷാംശങ്ങളിലേക്ക് അടിഞ്ഞുകൂടുന്നതാകാം സംഭവിക്കുന്നതെന്ന് ഗവേഷകർ കരുതുന്നു. എന്നാൽ പ്ലൂട്ടോ 2114ൽ സൂര്യനിൽനിന്ന് ഏറ്റവും അകലെയെത്തുമ്പോഴേക്കും അതിന്റെ അന്തരീക്ഷം പൂർണമായി ഉപരിതലത്തിൽ തണുത്തുറഞ്ഞ് ഇല്ലാതാകില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതിനുശേഷം പ്ലൂട്ടോ വീണ്ടും സൂര്യനിലേക്ക് നീങ്ങിത്തുടങ്ങും. സൂര്യനിൽനിന്നുള്ള ചൂട് ക്രമേണ വർധിക്കുന്നതോടെ ഉപരിതലത്തിലെ നൈട്രജൻ മഞ്ഞ് വീണ്ടും വാതകമായി മാറുകയും അന്തരീക്ഷം പതുക്കെ കട്ടിയാകുകയും ചെയ്യും എന്നും ഗവേഷകർ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/pluto-s-atmosphere-is-shrinking-atmospheric-pressure-drops-16-percentage-as-the-dwarf-planet-cools-articleshow-6hd2cnz"/>
        </item>
        <item>
            <title><![CDATA[ആർട്ടെമിസ് ലൂണാർ ബേസ് പദ്ധതി: ഐഎസ്ആർഒയെ ക്ഷണിച്ച് നാസ]]></title>
            <link>https://www.asianetnews.com/science-technology/artemis-lunar-base-project-nasa-invites-isro-articleshow-9va64bd</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/artemis-lunar-base-project-nasa-invites-isro-articleshow-9va64bd</guid>
            <pubDate>Tue, 11 Aug 2026 16:24:21 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗസ്റ്റ് അഞ്ചിനും ആറിനും ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്ത് വച്ചായിരുന്നു ഈ യോഗം. ബഹിരാകാശ രംഗത്ത് സഹകരിക്കാനുള്ള ചർച്ചകൾ തുടരാൻ ഇരു ഭാഗങ്ങളും തമ്മിൽ ധാരണയായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dmwdzwgy1sq5sp89gcs8xmbj,imgname-thumb-1-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു:&lt;/strong&gt; ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ. ആ&zwj;ർട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രോപരിതലത്തിൽ സ്ഥാപിക്കുന്ന നിലയത്തിൽ ഭാഗമാകാനും നിലയത്തിന്റെ നിർമ്മാണമടക്കം കാര്യങ്ങളിൽ സഹകരിക്കാനുമാണ് ക്ഷണം. നേരത്തെ തന്നെ അമേരിക്കയുടെ ആർട്ടെമിസ് അക്കോർഡ്സിൽ ഇന്ത്യ ഒപ്പിട്ടിരുന്നു. നാസ-ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ അടക്കം ദൗത്യങ്ങളിൽ ഉണ്ടായ സഹകരണത്തിന്റെ തുടർച്ചയായാണ് ചാന്ദ്ര നിലയത്തിന്റെ ഭാഗമാകാനുള്ള ക്ഷണം. ഇന്ത്യ-യുഎസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പന്റെ ഒമ്പതാം യോഗത്തിൽ വച്ചായിരന്നു ക്ഷണം. ആഗസ്റ്റ് അഞ്ചിനും ആറിനും ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്ത് വച്ചായിരുന്നു ഈ യോഗം. ബഹിരാകാശ രംഗത്ത് സഹകരിക്കാനുള്ള ചർച്ചകൾ തുടരാൻ ഇരു ഭാഗങ്ങളും തമ്മിൽ ധാരണയായി.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/artemis-lunar-base-project-nasa-invites-isro-articleshow-9va64bd"/>
        </item>
        <item>
            <title><![CDATA[കൂട്ടിയിടിയുടെ വക്കിൽ മൂന്ന് അതിഭീമൻ തമോഗർത്തങ്ങൾ; പ്രപഞ്ചത്തിന്‍റെ ഇരുണ്ട ഹൃദയത്തിൽ മഹാലയനമോ?]]></title>
            <link>https://www.asianetnews.com/science-technology/three-supermassive-black-holes-found-in-one-early-galaxy-james-webb-makes-rare-discovery-articleshow-buw5xgm</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/three-supermassive-black-holes-found-in-one-early-galaxy-james-webb-makes-rare-discovery-articleshow-buw5xgm</guid>
            <pubDate>Tue, 18 Aug 2026 08:00:43 +0530</pubDate>
            <description><![CDATA[ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടത്തിലെ ഒരു ഗാലക്സിയിൽ മൂന്ന് അതിഭീമൻ തമോഗർത്തങ്ങളെ കണ്ടെത്തി. ഇവയിൽ രണ്ടെണ്ണം പരസ്പരം അടുത്താണുള്ളത്, ഭാവിയിൽ ലയിക്കാൻ സാധ്യതയുണ്ട്, ഇത് തമോഗർത്തങ്ങളുടെ വളർച്ചയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്നു. ഈ കണ്ടെത്തൽ ഭാവിയിലെ ഗുരുത്വതരംഗ നിരീക്ഷണങ്ങൾക്കും വഴിയൊരുക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m09b19yhe8tvf7je1167j09z,imgname-black-holes-1787019962321.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തിന്റെ ആദ്യകാലഘട്ടത്തിലുള്ള മൂന്ന് അതിഭീമൻ തമോഗർത്തങ്ങൾ ഒരേ ഗാലക്സിയിൽ കണ്ടെത്തി ശാസ്ത്രജ്ഞർ. പരസ്പരം ഗുരുത്വാകർഷണ ബന്ധത്തിൽപ്പെട്ടിരിക്കുന്ന ഇവയിൽ രണ്ടെണ്ണം ഭാവിയിൽ ലയിച്ച് അതിലും വലിയ തമോഗർത്തമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഭൂമിയിൽ നിന്ന് ഏകദേശം 1250 കോടി പ്രകാശവർഷം അകലെയുള്ള ഗാലക്സിയിലാണ് അപൂർവ കണ്ടെത്തൽ. അതായത് മഹാവിസ്ഫോടനത്തിന് ശേഷം 130 കോടി വർഷത്തിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന കാലത്തെ ഗാലക്സിയെയാണ് ഇപ്പോൾ നാം നിരീക്ഷിക്കുന്നത് എന്നർത്ഥം.&lt;/p&gt;&lt;h2&gt;മൂന്ന് തമോഗർത്തങ്ങളെ കണ്ടെത്തിയത് എങ്ങനെ?&lt;/h2&gt;&lt;p&gt;ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് ഈ നിർണായക കണ്ടെത്തൽ നടത്തിയത്. ഇത്രയും അകലെയുള്ളതിനാൽ തമോഗർത്തങ്ങളെ നേരിട്ട് കാണാൻ ദൂരദർശിനിക്ക് കഴിഞ്ഞില്ല. പകരം, തമോഗർത്തങ്ങൾക്ക് ചുറ്റുമുള്ള വാതകത്തിന്&zwj;റെ ചലനമാണ് ശാസ്ത്രജ്ഞർ പരിശോധിച്ചത്. അതിവേഗത്തിൽ കറങ്ങുന്ന ഹൈഡ്രജൻ വാതകത്തിന്റെ ചലനം നിരീക്ഷിച്ചാണ് മൂന്ന് തമോഗർത്തങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഫിസിക്സിലെ ഹന്ന യൂബ്ലറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പഠനത്തിന്റെ വിശദാംശങ്ങൾ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;80 ദശലക്ഷം സൂര്യന്റെ പിണ്ഡമുള്ള തമോഗർത്തം&lt;/h2&gt;&lt;p&gt;ജെ0148-4214 എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഗാലക്സിയുടെ കേന്ദ്രത്തിലാണ് രണ്ട് തമോഗർത്തങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവ തമ്മിലുള്ള അകലം ഏകദേശം 620 പ്രകാശവർഷമാണ്. ഇവയിൽ ഒന്നിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്&zwj;റെ എട്ട് കോടി മടങ്ങാണ്. രണ്ടാമത്തേതിന് ഏകദേശം ആറ് ലക്ഷം സൂര്യന്മാരുടെ പിണ്ഡമുണ്ട്. വലുപ്പത്തിൽ ചെറുതാണെങ്കിലും രണ്ടാമത്തെ തമോഗർത്തം അതിവേഗം വളരുകയാണെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. പരമാവധി വാതക ആഗിരണ നിരക്കായി കണക്കാക്കപ്പെടുന്ന എഡിങ്ടൺ പരിധിയേക്കാൾ വേഗത്തിലാണ് ഇത് വാതകം ആഗിരണം ചെയ്യുന്നത്. എന്നാൽ ഈ വേഗത്തിലുള്ള വളർച്ച ദീർഘകാലം തുടരാനാകില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.&lt;/p&gt;&lt;h2&gt;മൂന്നാമത്തേത് 5500 പ്രകാശവർഷം അകലെ&lt;/h2&gt;&lt;p&gt;മൂന്നാമത്തെ തമോഗർത്തം ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് ഏകദേശം 5500 പ്രകാശവർഷം അകലെയാണ്. സൂര്യന്&zwj;റെ പിണ്ഡത്തിന്റെ 20 ലക്ഷം മടങ്ങാണ് ഇതിന്&zwj;റെ പിണ്ഡം. നമ്മുടെ ക്ഷീരപഥ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള സജിറ്റേറിയസ് എ എന്ന അതിഭീമൻ തമോഗർത്തത്തിന്റെ പകുതിയോളം പിണ്ഡമാണിത്. മറ്റൊരു ഗാലക്സിയുമായുള്ള ലയനത്തിനിടെയാണ് ഈ തമോഗർത്തവും ഒരുപക്ഷേ രണ്ടാമത്തെ തമോഗർത്തവും ജെ0148-4214ൽ എത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.&lt;/p&gt;&lt;h2&gt;ഭാവിയിൽ മൂന്ന് തമോഗർത്തങ്ങളും ലയിക്കുമോ?&lt;/h2&gt;&lt;p&gt;മൂന്ന് തമോഗർത്തങ്ങളും ഒടുവിൽ പരസ്&zwj;പരം കൂട്ടിയിടിച്ച് ലയിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പില്ല. മൂന്നാമത്തെ തമോഗർത്തം ഗാലക്സിയിൽ നിന്ന് പുറത്തേക്ക് തെറിച്ചുപോകാനുള്ള സാധ്യതയും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു. മൂന്ന് വസ്&zwj;തുക്കൾ പരസ്പരം ഗുരുത്വാകർഷണത്തിൽപ്പെട്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. രണ്ട് ചെറിയ തമോഗർത്തങ്ങൾ ഒരിക്കൽ ഒരു ജോഡിയായി ഗാലക്സിയിലെത്തിയതാകാം. പിന്നീട് 8 കോടി സൂര്യന്റെ പിണ്ഡമുള്ള തമോഗർത്തത്തിന് സമീപമെത്തിയപ്പോൾ ഗുരുത്വാകർഷണ ഇടപെടലിന്റെ ഫലമായി ഒന്ന് അതിനൊപ്പം കുടുങ്ങുകയും മറ്റൊന്ന് അതിവേഗത്തിൽ പുറത്തേക്ക് തെറിക്കുകയും ചെയ്തിരിക്കാം. മൂന്നാമത്തെ തമോഗർത്തം ഏത് ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് നിലവിൽ അളക്കാൻ കഴിയാത്തതിനാൽ അതിന്&zwj;റെ ഭാവി വ്യക്തമല്ല.&lt;/p&gt;&lt;h2&gt;ഭാവിയിൽ ഗുരുത്വതരംഗങ്ങൾ കണ്ടെത്താം&lt;/h2&gt;&lt;p&gt;തമോഗർത്തങ്ങൾ തമ്മിലുള്ള ലയനം ഗുരുത്വതരംഗങ്ങൾ സൃഷ്&zwj;ടിക്കും. നിലവിലെ ലിഗോ, വിർഗോ, കാഗ്ര എന്നീ നിരീക്ഷണ സംവിധാനങ്ങൾക്ക് നക്ഷത്രപിണ്ഡമുള്ള തമോഗർത്തങ്ങളുടെ ലയനത്തിൽ നിന്നുള്ള ഉയർന്ന ആവൃത്തിയിലുള്ള ഗുരുത്വതരംഗങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ അതിഭീമൻ തമോഗർത്തങ്ങളുടെ ലയനത്തിൽ നിന്നുണ്ടാകുന്ന ദീർഘതരംഗദൈർഘ്യമുള്ള ഗുരുത്വതരംഗങ്ങൾ കണ്ടെത്താൻ ബഹിരാകാശ അധിഷ്&zwj;ഠിത നിരീക്ഷണ സംവിധാനം ആവശ്യമാണ്.&lt;/p&gt;&lt;h2&gt;ലിസയിലൂടെ പുതിയ നിരീക്ഷണങ്ങൾ&lt;/h2&gt;&lt;p&gt;യൂറോപ്യൻ ബഹിരാകാശ ഏജൻസി ഇതിനായി ലിസ എന്ന ലേസർ ഇന്റർഫെറോമീറ്റർ ബഹിരാകാശ ആന്റിന പദ്ധതി തയ്യാറാക്കുന്നുണ്ട്. പദ്ധതി ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോയാൽ 2030കളുടെ മധ്യത്തോടെ ഇത് പ്രവർത്തനക്ഷമമാകും. പരസ്പരം ഏകദേശം 25 ലക്ഷം കിലോമീറ്റർ അകലെയുള്ള മൂന്ന് ബഹിരാകാശ പേടകങ്ങൾ ത്രികോണാകൃതിയിൽ സഞ്ചരിക്കുന്ന സംവിധാനമായിരിക്കും ലിസ. ലേസർ രശ്&zwj;മികളുടെ സഞ്ചാരസമയത്തിലുണ്ടാകുന്ന സൂക്ഷ്&zwj;മ വ്യതിയാനങ്ങൾ നിരീക്ഷിച്ചാണ് ഗുരുത്വതരംഗങ്ങളെ കണ്ടെത്തുക. പ്രപഞ്ചത്തിന്&zwj;റെ ആദ്യകാലത്ത് അതിഭീമൻ തമോഗർത്തങ്ങൾ എത്ര വേഗത്തിൽ വളർന്നിരുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ സൂചനകളാണ് ജെ0148-4214ലെ കണ്ടെത്തൽ നൽകുന്നത്. തമോഗർത്തങ്ങളുടെ ലയനം അവയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പ്രധാന വഴികളിൽ ഒന്നായിരുന്നിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/three-supermassive-black-holes-found-in-one-early-galaxy-james-webb-makes-rare-discovery-articleshow-buw5xgm"/>
        </item>
        <item>
            <title><![CDATA[ചൈനീസ് സ്വകാര്യ റോക്കറ്റ് ചരിത്രനേട്ടത്തിൽ; ഴുക്-3 ആദ്യഘട്ടം വിജയകരമായി തിരിച്ചിറക്കി]]></title>
            <link>https://www.asianetnews.com/science-technology/china-s-falcon-9-moment-landspace-successfully-lands-zhuque-3-rocket-articleshow-cgeemvq</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/china-s-falcon-9-moment-landspace-successfully-lands-zhuque-3-rocket-articleshow-cgeemvq</guid>
            <pubDate>Wed, 19 Aug 2026 08:11:55 +0530</pubDate>
            <description><![CDATA[ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാൻഡ്&zwnj;സ്&zwnj;പേസ്, തങ്ങളുടെ ഴുക്-3 റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കി ചരിത്രം കുറിച്ചു. ഭ്രമണപഥ ദൗത്യത്തിനിടെ ആദ്യഘട്ടം വീണ്ടെടുക്കുന്ന ആദ്യ ചൈനീസ് സ്വകാര്യ കമ്പനിയായി ഇതോടെ ലാൻഡ്&zwnj;സ്&zwnj;പേസ് മാറി. ഈ വിജയം ചൈനയുടെ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന മുന്നേറ്റമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbkspxgm1w5wxhfz3daycxdg,imgname-zhuque-3-1764822316564.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഭ്ര&lt;/strong&gt;മണപഥ ദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കി ചൈനീസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാൻഡ്&zwnj;സ്&zwnj;പേസ് ചരിത്രനേട്ടം സ്വന്തമാക്കി. കമ്പനിയുടെ ഴുക്-3 റോക്കറ്റിന്റെ ആദ്യഘട്ടമാണ് ഓഗസ്റ്റ് 18ന് വിജയകരമായി തിരിച്ചിറങ്ങിയത്. ഭ്രമണപഥ ദൗത്യത്തിനിടെ ആദ്യഘട്ടം വിജയകരമായി വീണ്ടെടുക്കുന്ന ആദ്യ ചൈനീസ് സ്വകാര്യ കമ്പനിയായി ഇതോടെ ലാൻഡ്&zwnj;സ്&zwnj;പേസ് മാറി. ചൈനയുടെ മൊത്തത്തിലുള്ള രണ്ടാമത്തെ വിജയകരമായ ഭ്രമണപഥ റോക്കറ്റ് തിരിച്ചിറക്കലാണിത്.&lt;/p&gt;&lt;h2&gt;കടലിലെ വലയിൽ അല്ല, കരയിൽ തന്നെ&lt;/h2&gt;&lt;p&gt;ജൂലൈ 10ന് ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷൻ നിർമിച്ച ലോങ് മാർച്ച് 10ബി റോക്കറ്റിന്റെ ആദ്യഘട്ടവും വിജയകരമായി വീണ്ടെടുത്തിരുന്നു. എന്നാൽ ആ റോക്കറ്റിന്റെ തിരിച്ചിറക്കലിന് കടലിലെ കപ്പലിൽ സ്ഥാപിച്ച വല പോലുള്ള സംവിധാനത്തിന്റെ സഹായം ആവശ്യമായിരുന്നു. ഴുക്-3 ആകട്ടെ, പ്രത്യേക ലാൻഡിങ് കാലുകളുടെ സഹായത്തോടെ കരയിൽ നേരിട്ട് ഇറങ്ങി നിവർന്നുനിന്നു.&lt;/p&gt;&lt;h2&gt;ഫാൽക്കൺ 9നോട് സാമ്യം&lt;/h2&gt;&lt;p&gt;സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റുമായി ഴുക്-3ന് നിരവധി സാമ്യങ്ങളുണ്ട്. രണ്ട് റോക്കറ്റുകളിലും പുനരുപയോഗിക്കാവുന്ന ആദ്യഘട്ടവും ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന രണ്ടാംഘട്ടവുമാണുള്ളത്. ഫാൽക്കൺ 9ന് ഏകദേശം 70 മീറ്ററും ഴുക്-3ന് 66 മീറ്ററുമാണ് ഉയരം. താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഫാൽക്കൺ 9ന് 22,800 കിലോഗ്രാം വരെ ചരക്ക് എത്തിക്കാനാകുമ്പോൾ ഴുക്-3ന് ഏകദേശം 18,300 കിലോഗ്രാം വരെ എത്തിക്കാനാകും. എന്നാൽ ഇന്ധനത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. ഫാൽക്കൺ 9 ദ്രവ ഓക്സിജനും റോക്കറ്റ് ഗ്രേഡ് മണ്ണെണ്ണയുമാണ് ഉപയോഗിക്കുന്നത്. ഴുക്-3 ദ്രവ ഓക്സിജനും ദ്രവ മീഥേനും ഉപയോഗിക്കുന്നു.&lt;/p&gt;&lt;h2&gt;രണ്ടാം പറക്കലിൽ തന്നെ ചരിത്രനേട്ടം&lt;/h2&gt;&lt;p&gt;2025 ഡിസംബർ 2നായിരുന്നു ഴുക്-3ന്റെ ആദ്യ പരീക്ഷണ പറക്കൽ. അന്ന് റോക്കറ്റിന്റെ രണ്ടാംഘട്ടം വിജയകരമായി ഭ്രമണപഥത്തിലെത്തിയെങ്കിലും ആദ്യഘട്ടം തിരിച്ചിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ലാൻഡിങ് മേഖലയ്ക്ക് സമീപം അസാധാരണമായ ദഹനം സംഭവിച്ചതിനെ തുടർന്ന് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ രണ്ടാം പറക്കലിൽ റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി തിരിച്ചിറക്കുന്നതിനൊപ്പം മുകളിലെ ഘട്ടം ഹോങ്ഹു 03 എന്ന ഉപഗ്രഹത്തെയും നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു.&lt;/p&gt;&lt;h2&gt;പുനരുപയോഗിക്കാവുന്ന റോക്കറ്റുകളിൽ ചൈനയുടെ മുന്നേറ്റം&lt;/h2&gt;&lt;p&gt;റോക്കറ്റുകൾ പുനരുപയോഗിക്കുന്ന സാങ്കേതികവിദ്യയിൽ ചൈന വലിയ നിക്ഷേപമാണ് നടത്തുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കൊപ്പം നിരവധി സ്വകാര്യ കമ്പനികളും പുനരുപയോഗിക്കാവുന്ന ആദ്യഘട്ട റോക്കറ്റുകൾ വികസിപ്പിക്കുന്നുണ്ട്. കാസ് സ്പേസ്, ഡീപ് ബ്ലൂ എയ്റോസ്പേസ്, ഗാലക്ടിക് എനർജി, ഐസ്പേസ്, ഓറിയൻസ്&zwnj;പേസ്, സ്പേസ് പയനിയർ തുടങ്ങിയ കമ്പനികളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യ വിക്ഷേപണച്ചെലവ് കുറയ്ക്കാനും കൂടുതൽ ദൗത്യങ്ങൾ നടത്താനും സഹായിക്കുമെന്നതിനാൽ, ഴുക്-3ന്റെ വിജയകരമായ തിരിച്ചിറക്കം ചൈനയുടെ വാണിജ്യ ബഹിരാകാശ മേഖലയിലെ നിർണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/china-s-falcon-9-moment-landspace-successfully-lands-zhuque-3-rocket-articleshow-cgeemvq"/>
        </item>
        <item>
            <title><![CDATA[ബഹിരാകാശത്ത് അനിൽ മേനോന്‍റെ കന്നി സ്പേസ്‌വാക്ക്; ബഹിരാകാശനിലയത്തിൽ വൈദ്യുതി കൂട്ടാൻ നാസയുടെ നിർണായക ദൗത്യം]]></title>
            <link>https://www.asianetnews.com/science-technology/nasa-astronaut-anil-menon-completes-first-spacewalk-as-iss-gets-ready-for-solar-power-upgrade-articleshow-hi1bcw1</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/nasa-astronaut-anil-menon-completes-first-spacewalk-as-iss-gets-ready-for-solar-power-upgrade-articleshow-hi1bcw1</guid>
            <pubDate>Sat, 08 Aug 2026 07:18:41 +0530</pubDate>
            <description><![CDATA[&lt;p&gt;നാസ ബഹിരാകാശ സഞ്ചാരികളായ ജെസിക്ക മെയറും അനിൽ മേനോനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പുതിയ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്പേസ്&zwnj;വാക്ക് വിജയകരമായി പൂർത്തിയാക്കി. ഈ ദൗത്യം നിലയത്തിന്റെ വൈദ്യുതി ഉൽപ്പാദന ശേഷി 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കാൻ സഹായിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfgvbqjyqxgh430srzsjk3f,imgname-screenshot-2026-08-08-071649-1786153643762.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) വൈദ്യുതി ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ വിജയകരമായി 6 മണിക്കൂർ 27 മിനിറ്റ് നീണ്ട സ്പേസ്&zwnj;വാക്ക് (EVA) പൂർത്തിയാക്കി. പുതിയ ISS Roll-Out Solar Array (iROSA) സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള അവസാന മൗണ്ടിങ് ഹാർഡ്&zwnj;വെയർ ഘടിപ്പിക്കുകയായിരുന്നു സഞ്ചാരികളുടെ പ്രധാന ദൗത്യം. നാസ ബഹിരാകാശ സഞ്ചാരികളായ ജെസിക്ക മെയർയും അനിൽ മേനോനും ഓഗസ്റ്റ് 6-നാണ് ദൗത്യം നിർവഹിച്ചത്. ബഹിരാകാശ നിലയത്തിന്റെ എട്ട് പവർ ചാനലുകളിൽ ഒന്നായ 3B പവർ ചാനലിൽ പുതിയ സോളാർ അറേകൾ ഘടിപ്പിക്കുന്നതിനുള്ള ഘടനയാണ് ഇരുവരും സ്ഥാപിച്ചത്.&lt;/p&gt;&lt;h2&gt;സോളാർ പാനൽ നവീകരണത്തിന് നിർണായക ചുവടുവെപ്പ്&lt;/h2&gt;&lt;p&gt;2021 മുതൽ വിവിധ സ്പേസ്&zwnj;വാക്കുകളിലൂടെ ആറ് iROSA സോളാർ അറേകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇനി രണ്ട് അറേകൾ കൂടി ഈ വർഷം അവസാനത്തോടെ ഐഎസ്എസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മൗണ്ടിങ് ഘടന നിർമ്മിച്ച ശേഷം, ഭാവിയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകളിൽ നിന്ന് വൈദ്യുതി കൈമാറുന്നതിനുള്ള കേബിളുകളും ഇരുവരും സ്ഥാപിച്ചു. തുടർന്ന് മൈക്രോമീറ്റിയറോയിഡുകളുടെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക മൾട്ടി-ലെയർ ഇൻസുലേഷനും ഘടിപ്പിച്ചു.&lt;/p&gt;&lt;h2&gt;20 മുതൽ 30 ശതമാനം വരെ കൂടുതൽ വൈദ്യുതി&lt;/h2&gt;&lt;p&gt;പുതിയ iROSA സോളാർ പാനലുകൾ നിലവിലുള്ള പഴയ സോളാർ അറേകളെ മാറ്റിസ്ഥാപിക്കില്ല. പകരം അവയ്ക്കൊപ്പം പ്രവർത്തിച്ച് വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കും. 15 വർഷത്തെ രൂപകൽപ്പന ചെയ്ത സേവനകാലം പിന്നിട്ടതിനാൽ പഴയ സോളാർ പാനലുകളുടെ കാര്യക്ഷമത കുറഞ്ഞിരുന്നു. പുതിയ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ ഐഎസ്എസിന്റെ മൊത്തം വൈദ്യുതി ഉൽപ്പാദനശേഷി 20 മുതൽ 30 ശതമാനം വരെ വർധിക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ.&lt;/p&gt;&lt;h2&gt;ബഹിരാകാശത്ത് നിന്ന് ചന്ദ്രനെയും ചൊവ്വയെയും കുറിച്ചുള്ള സംഭാഷണം&lt;/h2&gt;&lt;p&gt;സ്പേസ്&zwnj;വാക്കിനിടെ ഇരുവരും ചെറിയ ഇടവേളയിൽ ചന്ദ്രനെ നോക്കി ഭാവിയിലെ മനുഷ്യ ദൗത്യങ്ങളെക്കുറിച്ചും സംസാരിച്ചു. &quot;എനിക്ക് ഒരു ഭാവിയിലെ ചന്ദ്ര ബേസ് കാണാൻ കഴിയുന്നുവെന്ന് തോന്നുന്നു,&quot; എന്ന് അനിൽ മേനോൻ പറഞ്ഞപ്പോൾ, &quot;എനിക്കും അത് കാണാം,&quot; എന്ന് ജെസിക്ക മെയർ മറുപടി നൽകി. ദൗത്യത്തിന്റെ അവസാനത്തിൽ 2012-ൽ ചൊവ്വയിൽ വിജയകരമായി ഇറങ്ങിയ ക്യൂരിയോസിറ്റി റോവറിനെയും ജെസിക്ക മെയർ അനുസ്&zwj;മരിച്ചു. ഭാവിയിൽ മനുഷ്യർ ചൊവ്വയിലെ ക്യൂരിയോസിറ്റിയെ സന്ദർശിക്കുന്ന ദിനത്തിന് വഴിയൊരുക്കുന്നത് ഐഎസ്എസിൽ വർഷങ്ങളായി നടക്കുന്ന ശാസ്ത്ര ഗവേഷണങ്ങളാണെന്നും അവർ പറഞ്ഞു.&lt;/p&gt;&lt;h2&gt;അനിൽ മേനോന്&zwj;റെ ആദ്യ സ്പേസ്&zwnj;വാക്ക്&lt;/h2&gt;&lt;p&gt;ഈ ദൗത്യം അനിൽ മേനോന്റെ കരിയറിലെ ആദ്യത്തെ സ്പേസ്&zwnj;വാക്കായിരുന്നു. ജെസിക്ക മെയറുടെ ആറാമത്തെ സ്പേസ്&zwnj;വാക്കുമാണിത്. ഇതോടെ ജെസിക്കയുടെ ആകെ ബഹിരാകാശ നടത്തസമയം 42 മണിക്കൂർ 33 മിനിറ്റായി. ഇത് ഐഎസ്എസിന്റെ അസംബ്ലിംഗ്, അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കായി നടത്തിയ 281-ാമത്തെ സ്പേസ്&zwnj;വാക്കും അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന 96-ാമത്തെ ബഹിരാകാശ നടത്തവും ആണിത്.&lt;/p&gt;&lt;h2&gt;ഈ മാസം രണ്ട് സ്പേസ്&zwnj;വാക്കുകൾ കൂടി&lt;/h2&gt;&lt;p&gt;ഐഎസ്എസിന്റെ എക്സ്പെഡിഷൻ 75 സംഘത്തിന്റെ ആദ്യ സ്പേസ്&zwnj;വാക്കായിരുന്നു ഇത്. ഈ മാസം തന്നെ രണ്ട് സ്പേസ്&zwnj;വാക്കുകൾ കൂടി നാസ പദ്ധതിയിട്ടിട്ടുണ്ട്. ഓഗസ്റ്റ് 13-ന് സ്പേസ്-ടു-ഗ്രൗണ്ട് ആന്റിന മാറ്റിസ്ഥാപിക്കുന്നതിനും ഓഗസ്റ്റ് 25-ന് പവർ കേബിളുകളും ഡാറ്റാ റിലേ സംവിധാനങ്ങളും ബന്ധിപ്പിക്കുന്നതിനും ഡോക്കിങ് നാവിഗേഷൻ ഉപകരണങ്ങൾ മാറ്റുന്നതിനുമായി കൂടുതൽ ബഹിരാകാശ നടത്തങ്ങൾ നടത്തും. ഭാവിയിലെ ദൗത്യങ്ങൾക്കും ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനകാലം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ നവീകരണങ്ങൾ നിർണായകമാണെന്ന് നാസ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/nasa-astronaut-anil-menon-completes-first-spacewalk-as-iss-gets-ready-for-solar-power-upgrade-articleshow-hi1bcw1"/>
        </item>
        <item>
            <title><![CDATA[ആകാശത്ത് പച്ച തീഗോളം; ക്യാമറയിൽ പതിഞ്ഞത് അമ്പരപ്പിക്കും ദൃശ്യങ്ങൾ]]></title>
            <link>https://www.asianetnews.com/science-technology/green-comet-220p-mcnaught-lights-up-namibia-s-night-sky-in-rare-spectacular-image-articleshow-i4iwyn8</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/green-comet-220p-mcnaught-lights-up-namibia-s-night-sky-in-rare-spectacular-image-articleshow-i4iwyn8</guid>
            <pubDate>Thu, 13 Aug 2026 08:24:45 +0530</pubDate>
            <description><![CDATA[&lt;p&gt;നമീബിയൻ ആകാശത്ത് പച്ചനിറത്തിൽ തിളങ്ങിയ 220പി മക്നോട്ട് എന്ന വാൽനക്ഷത്രത്തിന്റെ അപൂർവ ദൃശ്യം ഫോട്ടോഗ്രാഫർമാർ പകർത്തി. സൂര്യനോട് അടുത്തതോടെയുണ്ടായ പ്രകാശ വിസ്ഫോടനമാണ് ഇതിന്റെ തിളക്കത്തിന് കാരണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzwgg7dn6yragyyv1p4q05ke,imgname-green-comet---symbolic-image-1786589486516.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ത്രിയാകാശത്ത് പച്ചനിറത്തിൽ തിളങ്ങി സഞ്ചരിച്ച വാൽനക്ഷത്രത്തിന്റെ അതിമനോഹര ദൃശ്യം ക്യാമറയിൽ പകർത്തി ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫർമാർ. നമീബിയയിലെ ഫാം ടിവോളിയിൽ നിന്ന് ജെറാൾഡ് റീമാനും മൈക്കൽ ജേഗറും ചേർന്ന് പകർത്തിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓഗസ്റ്റ് 8-നാണ് ചിത്രം പകർത്തിയത്.&lt;/p&gt;&lt;h2&gt;220പി മക്നോട്ട്&lt;/h2&gt;&lt;p&gt;ചിത്രത്തിലുള്ളത് 220പി മക്നോട്ട് എന്ന വാൽനക്ഷത്രമാണ്. ഓസ്ട്രേലിയൻ ജ്യോതിശാസ്ത്രജ്ഞനായ റോബർട്ട് എച്ച്. മക്നോട്ട് കണ്ടെത്തിയ ഈ വാൽനക്ഷത്രം ഏകദേശം 5.5 വർഷം കൂടുമ്പോഴാണ് സൂര്യനെ ചുറ്റി ഒരു ഭ്രമണം പൂർത്തിയാക്കുന്നത്. കഴിഞ്ഞ ജൂണിൽ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനമായ പെരിഹീലിയനിലെത്തി. ഇതിന് പിന്നാലെ വാൽനക്ഷത്രത്തിൽ ശക്തമായ പ്രകാശവിസ്ഫോടനം ഉണ്ടായി. ഇതോടെ സാധാരണ നിലയേക്കാൾ ഏകദേശം 8,000 മടങ്ങ് വരെ പ്രകാശം വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;h2&gt;വീണ്ടും പ്രകാശത്തിൽ&lt;/h2&gt;&lt;p&gt;ഓഗസ്റ്റിലും വാൽനക്ഷത്രത്തിൽ ശക്തമായ പ്രകാശവർധനയുണ്ടായി. സാധാരണ നിലയേക്കാൾ ഏകദേശം 600 മടങ്ങ് വരെ തെളിച്ചം വർധിച്ചതോടെയാണ് ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫർമാർക്ക് ഇതിന്റെ അപൂർവ ദൃശ്യം പകർത്താൻ സാധിച്ചത്. വാൽനക്ഷത്രം പച്ചനിറത്തിൽ തിളങ്ങുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വാൽനക്ഷത്രത്തിന് ചുറ്റുമുള്ള വാതകങ്ങളിലും പൊടിപടലങ്ങളിലും സൂര്യപ്രകാശം ചെലുത്തുന്ന സ്വാധീനമാണ് ഈ നിറത്തിന് പിന്നിൽ.&lt;/p&gt;&lt;h2&gt;അത്യാധുനിക ഉപകരണങ്ങൾ&lt;/h2&gt;&lt;p&gt;12 ഇഞ്ച് വലുപ്പമുള്ള ആസ്ട്രോഗ്രാഫ് ദൂരദർശിനിയും ഇസഡ്ഡബ്ല്യുഒ എഎസ്ഐ 6200 എംഎം പ്രോ ക്യാമറയും ഉപയോഗിച്ചാണ് ചിത്രം പകർത്തിയത്. ദീർഘനേരം നടത്തിയ വിവിധ വർണങ്ങളിലുള്ള പ്രകാശ നിരീക്ഷണങ്ങൾ സംയോജിപ്പിച്ചാണ് വാൽനക്ഷത്രത്തിന്റെ സൂക്ഷ്മമായ ഘടനകൾ പോലും വ്യക്തമായി കാണുന്ന ചിത്രം തയ്യാറാക്കിയത്.&lt;/p&gt;&lt;h2&gt;അപൂർവമായ ആകാശക്കാഴ്ച&lt;/h2&gt;&lt;p&gt;രാത്രിയാകാശത്ത് ഒരു വാൽനക്ഷത്രത്തെ നേരിട്ട് കാണുന്നത് തന്നെ അപൂർവമാണ്. പല വാൽനക്ഷത്രങ്ങളും വളരെ മങ്ങിയതായതിനാൽ നഗ്നനേത്രങ്ങൾക്ക് കാണാൻ സാധിക്കാറില്ല. ദൂരദർശിനിയുടെ സഹായത്തോടെ പോലും ഇവയെ കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ 220പി മക്നോട്ടിന്റെ തിളക്കവും പച്ചനിറത്തിലുള്ള വാതകപടലങ്ങളും നീണ്ട വാലും വ്യക്തമായി പതിഞ്ഞ ഈ ചിത്രം ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഏറെ കൗതുകം നൽകുന്നതാണ്.&lt;/p&gt;&lt;h2&gt;വാൽനക്ഷത്രത്തിൽ നിന്ന് &lsquo;കൊള്ളിമീനുകൾ&rsquo; എങ്ങനെ?&lt;/h2&gt;&lt;p&gt;വാൽനക്ഷത്രങ്ങൾ സൂര്യനെ ചുറ്റുമ്പോൾ അവയുടെ പിന്നിൽ പൊടിയും ചെറുകണങ്ങളും അവശേഷിക്കാറുണ്ട്. ഭൂമി ഇത്തരം കണങ്ങളുടെ പാതയിലൂടെ കടന്നുപോകുമ്പോൾ അവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുകയും ചൂടുപിടിച്ച് പ്രകാശിക്കുകയും ചെയ്യും. രാത്രിയാകാശത്ത് നാം കാണുന്ന &lsquo;കൊള്ളിമീനുകൾ&rsquo; അഥവാ ഉൽക്കകളാണ് ഇവ.&lt;/p&gt;&lt;h2&gt;പെർസീഡ്&zwj;സ് ഉൽക്കാവർഷവും സജീവം&lt;/h2&gt;&lt;p&gt;ഇതിനിടെ വർഷംതോറും ആകാശത്ത് ദൃശ്യമാകുന്ന പെർസീഡ്&zwj;സ് ഉൽക്കാവർഷവും സജീവമാണ്. സ്വിഫ്റ്റ്&ndash;ടട്ടിൽ എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച പൊടിപടലങ്ങളിലൂടെയാണ് ഭൂമി കടന്നുപോകുന്നത്. പ്രകാശം കുറഞ്ഞ ഇരുണ്ട ആകാശത്തിന് കീഴിൽ മണിക്കൂറിൽ നിരവധി ഉൽക്കകളെ കാണാൻ സാധിക്കും. അനുകൂലമായ സാഹചര്യങ്ങളിൽ മണിക്കൂറിൽ 100ഓളം &lsquo;കൊള്ളിമീനുകൾ&rsquo; വരെ കാണാൻ സാധിക്കും എന്നാണ് ജ്യോതിശാസ്ത്ര നിരീക്ഷകർ പറയുന്നത്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/green-comet-220p-mcnaught-lights-up-namibia-s-night-sky-in-rare-spectacular-image-articleshow-i4iwyn8"/>
        </item>
        <item>
            <title><![CDATA[ആ ചുവന്ന ബിന്ദുക്കളുടെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിയുന്നു? പ്രപഞ്ചത്തിന്‍റെ ആദ്യകാലത്തെ ബ്ലാക്ക് ഹോൾ സ്റ്റാർ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/science-technology/most-distant-black-hole-star-ever-found-may-solve-james-webb-s-little-red-dots-mystery-articleshow-mung91x</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/most-distant-black-hole-star-ever-found-may-solve-james-webb-s-little-red-dots-mystery-articleshow-mung91x</guid>
            <pubDate>Thu, 13 Aug 2026 09:20:45 +0530</pubDate>
            <description><![CDATA[പ്രപഞ്ചത്തിലെ ഏറ്റവും അകലെയുള്ള &lsquo;ബ്ലാക്ക് ഹോൾ സ്റ്റാർ&rsquo; ശാസ്ത്രജ്ഞർ കണ്ടെത്തി. ജെയിംസ് വെബ് ദൂരദർശിനി കണ്ടെത്തിയ നിഗൂഢമായ &lsquo;ലിറ്റിൽ റെഡ് ഡോട്ടുകൾ&rsquo; എന്ന വസ്തുക്കളുടെ ഉത്ഭവത്തെക്കുറിച്ച് ഈ കണ്ടെത്തൽ നിർണായക സൂചന നൽകുന്നു. അതിവേഗം വളരുന്ന അതിഭീമൻ തമോദ്വാരങ്ങളാണ് ഈ ചുവന്ന ബിന്ദുക്കളെന്നാണ് കരുതപ്പെടുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzwhkh3wk5snkgrshxn3wk13,imgname-little-red-dots-mystery---symbolic-image-1786590643324.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ഹാവിസ്ഫോടനത്തിന് ശേഷം 660 ദശലക്ഷം വർഷം പൂർത്തിയാകുന്നതിന് മുമ്പ് നിലനിന്നിരുന്ന പ്രപഞ്ചത്തിലെ ഏറ്റവും അകലെയുള്ള &lsquo;ബ്ലാക്ക് ഹോൾ സ്റ്റാർ&rsquo; കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രപഞ്ചത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയ നിഗൂഢമായ &lsquo;ലിറ്റിൽ റെഡ് ഡോട്ടുകൾ&rsquo; എന്നറിയപ്പെടുന്ന വസ്&zwj;തുക്കളുടെ ഉത്ഭവത്തെക്കുറിച്ച് നിർണായക സൂചന നൽകുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്നാണ് ഗവേഷകർ പറയുന്നത്.&lt;/p&gt;&lt;h2&gt;എന്താണ് &lsquo;ലിറ്റിൽ റെഡ് ഡോട്ടുകൾ&rsquo;?&lt;/h2&gt;&lt;p&gt;2022-ലാണ് ജെയിംസ് വെബ് ദൂരദർശിനിയുടെ ചിത്രങ്ങളിൽ വിചിത്രമായ ചുവന്ന പ്രകാശബിന്ദുക്കളെ ശാസ്ത്രജ്ഞർ ആദ്യമായി തിരിച്ചറിഞ്ഞത്. വലുപ്പത്തിൽ ചെറുതായി തോന്നുന്ന ഇവ യഥാർഥത്തിൽ അതിവേഗം വളരുന്ന അതിഭീമൻ തമോദ്വാരങ്ങളായിരിക്കാമെന്നാണ് നിലവിലെ ശാസ്ത്രീയ നിഗമനം. വലിയ വാതകപടലങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന തമോദ്വാരങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. ചുവന്ന ഭീമൻ നക്ഷത്രങ്ങളെപ്പോലെ തണുത്തതും ചുവപ്പുനിറമുള്ളതുമായ പ്രകാശ സ്പെക്ട്രമാണ് ഇവയ്ക്കുള്ളത്. ചില &lsquo;ലിറ്റിൽ റെഡ് ഡോട്ടുകൾ&rsquo; ഏകദേശം 12 ബില്യൺ വർഷം മുമ്പ് നിലനിന്നിരുന്ന യുവ ഗാലക്സികളുടെ കേന്ദ്രഭാഗത്താണെന്നും സമീപകാല നിരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്രയും ദൂരെയുള്ളതും മങ്ങിയതുമായ വസ്&zwj;തുക്കളുടെ പ്രകാശവും അവയ്ക്ക് ചുറ്റുമുള്ള ഗാലക്സിയുടെ പ്രകാശവും വേർതിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടാണ്.&lt;/p&gt;&lt;h2&gt;പുതിയ കണ്ടെത്തൽ നിർണായകം&lt;/h2&gt;&lt;p&gt;ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് നടത്തിയ &lsquo;മിറാജ് ഓർ മിറക്കിൾ&rsquo; സർവേയിലാണ് പുതിയ &lsquo;ബ്ലാക്ക് ഹോൾ സ്റ്റാർ&rsquo; കണ്ടെത്തിയത്. മോം&ndash;ബിഎച്ച്&ndash;1 എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. സ്വന്തമായി നിലനിൽക്കുന്ന &lsquo;നേക്കഡ് ബ്ലാക്ക് ഹോൾ സ്റ്റാർ&rsquo; എന്ന വിഭാഗത്തിലെ ഏറ്റവും മികച്ച ഉദാഹരണമായാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. അതായത്, വളർന്നുവരുന്ന ഒരു ഗാലക്സിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിന് പകരം സ്വതന്ത്രമായാണ് ഇത് നിലനിൽക്കുന്നതെന്നാണ് കരുതുന്നത്.&lt;/p&gt;&lt;h2&gt;വാതകപടലത്തിനുള്ളിലെ തമോദ്വാരം&lt;/h2&gt;&lt;p&gt;മോം&ndash;ബിഎച്ച്&ndash;1ന്റെ കേന്ദ്രത്തിലുള്ള തമോദ്വാരത്തിലേക്ക് വാതകം വീണുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയിൽ വലിയ അളവിൽ ഊർജവും പ്രകാശവും ഉൽപ്പാദിപ്പിക്കപ്പെടുന്നു. എന്നാൽ ചുറ്റുമുള്ള കട്ടിയേറിയ വാതകപടലം കാരണം തമോദ്വാരത്തെ നേരിട്ട് കാണാൻ കഴിയില്ല. തമോദ്വാരത്തിൽ നിന്നുള്ള ഊർജം ചുറ്റുമുള്ള വാതകപടലത്തെ പ്രകാശിപ്പിക്കുന്നതിനാലാണ് ഈ വസ്&zwj;തു പുറത്തുനിന്ന് തിളങ്ങുന്നതായി കാണപ്പെടുന്നത്. സൂര്യന്റെ ഉള്ളിൽ ഉൽപ്പാദിപ്പിക്കുന്ന ഊർജം അതിന്റെ പുറംപാളികളെ പ്രകാശിപ്പിക്കുന്നതുമായി ഇതിനെ താരതമ്യം ചെയ്യാം. മോം സർവേയ്ക്ക് നേതൃത്വം നൽകിയ റൊഹൻ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ സ്പെക്ട്രം ആദ്യകാല പ്രപഞ്ചത്തിൽ രൂപപ്പെടുന്ന തമോദ്വാരത്തെ വാതകപടലം പൊതിഞ്ഞിരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ തെളിവാണെന്നാണ് ഗവേഷകർ പറയുന്നത്.&lt;/p&gt;&lt;h2&gt;യുവ ഗാലക്സിയുമായി കൂട്ടിയിടിക്കാൻ ഒരുങ്ങുന്നു&lt;/h2&gt;&lt;p&gt;മോം&ndash;ബിഎച്ച്&ndash;1ന്റെ മറ്റൊരു പ്രത്യേകത, അതേ റെഡ്&zwnj;ഷിഫ്റ്റിലുള്ള ഒരു യുവ ഗാലക്സിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നതാണ്. ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് ഏകദേശം 100 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ ഈ ബ്ലാക്ക് ഹോൾ സ്റ്റാർ ആ ഗാലക്സിയുമായി കൂട്ടിയിടിച്ച് ലയിക്കാനിടയുണ്ട്. മോം&ndash;ബിഎച്ച്&ndash;1 ഗാലക്സിയുമായി ലയിച്ച ശേഷം അതിന്റെ സ്പെക്ട്രം എങ്ങനെയായിരിക്കുമെന്ന് ഗവേഷകർ മാതൃകയാക്കി പരിശോധിച്ചു. ഇതിനുശേഷം ലഭിക്കുന്ന പ്രകാശരൂപം ജെയിംസ് വെബ് ദൂരദർശിനി ഇതിനകം കണ്ടെത്തിയിട്ടുള്ള &lsquo;ലിറ്റിൽ റെഡ് ഡോട്ടുകളുമായി&rsquo; വളരെ സാമ്യമുള്ളതായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;&lsquo;ലിറ്റിൽ റെഡ് ഡോട്ടുകളുടെ&rsquo; രഹസ്യത്തിലേക്ക് ഉത്തരം&lt;/h2&gt;&lt;p&gt;&lsquo;ലിറ്റിൽ റെഡ് ഡോട്ടുകളുടെ&rsquo; കേന്ദ്രത്തിലുള്ള തമോദ്വാര ഘടകത്തെ മനസിലാക്കാൻ മോം&ndash;ബിഎച്ച്&ndash;1 ഒരു മോഡലായി ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം ബ്ലാക്ക് ഹോൾ സ്റ്റാറുകൾ യുവ ഗാലക്സികളിൽ സ്ഥിതി ചെയ്യുകയാണെങ്കിൽ, അവ ഭാവിയിൽ രൂപപ്പെടുന്ന കുഞ്ഞൻ ക്വാസാറുകളുടെ കേന്ദ്ര എഞ്ചിനുകളായി പ്രവർത്തിച്ചേക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. ചില &lsquo;ലിറ്റിൽ റെഡ് ഡോട്ടുകളിൽ&rsquo; പിന്നീട് നടത്തിയ നിരീക്ഷണങ്ങളിൽ തമോദ്വാരത്തിന് ചുറ്റുമുള്ള വാതകപടലം പതുക്കെ വിഘടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെ തമോദ്വാരവും അതിലേക്ക് വീഴുന്ന വാതകത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന എക്സ്&ndash;റേ വികിരണങ്ങളും പുറത്തേക്ക് ദൃശ്യമാകുന്നു.&lt;/p&gt;&lt;h2&gt;അതിവേഗം വളരുന്ന തമോദ്വാരങ്ങൾ&lt;/h2&gt;&lt;p&gt;ഇത്തരം തമോദ്വാരങ്ങൾ വളരെ വേഗത്തിൽ വളരുന്നതായാണ് ശാസ്ത്രജ്ഞർ കരുതുന്നത്. തമോദ്വാരത്തിന് ചുറ്റുമുള്ള വാതകവും മറ്റ് വസ്&zwj;തുക്കളും അതിവേഗം അതിലേക്ക് വീഴുമ്പോൾ വൻതോതിൽ ഊർജം പുറത്തുവരും. ഇതോടെ ചുറ്റുപാടുകൾ അതീവ പ്രകാശമാനമാകുകയും ക്വാസാറുകൾ രൂപപ്പെടുകയും ചെയ്യാം. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഇത്രയും വലിയ തമോദ്വാരങ്ങൾ എങ്ങനെയാണ് ഇത്ര വേഗത്തിൽ രൂപപ്പെട്ടതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്തുക ജ്യോതിശാസ്ത്രത്തിലെ പ്രധാന വെല്ലുവിളികളിലൊന്നാണ്.&lt;/p&gt;&lt;h2&gt;ജെയിംസ് വെബിന്റെ നിർണായക ദൗത്യം&lt;/h2&gt;&lt;p&gt;അതിഭീമൻ തമോദ്വാരങ്ങൾ ഗാലക്സികൾക്ക് മുമ്പ് രൂപപ്പെട്ടതാണോ, അതോ ഗാലക്സികൾക്കൊപ്പം വളർന്നതാണോ എന്നത് കണ്ടെത്തുക ജെയിംസ് വെബ് ദൂരദർശിനിയുടെ പ്രധാന ശാസ്ത്രീയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ലിറ്റിൽ റെഡ് ഡോട്ടുകളുടെയും ബ്ലാക്ക് ഹോൾ സ്റ്റാറുകളുടെയും പഠനം അതിവേഗം മുന്നേറുകയാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനിടെ ഈ വിഷയത്തിൽ ഏകദേശം 1,000 ഗവേഷണ പ്രബന്ധങ്ങളും പ്രീപ്രിന്റുകളും പുറത്തുവന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മഹാവിസ്ഫോടനത്തിന് പിന്നാലെയുള്ള പ്രപഞ്ചത്തെ നേരിട്ട് നിരീക്ഷിക്കാൻ ജെയിംസ് വെബ് ദൂരദർശിനിക്ക് കഴിയുന്നതോടെ, തമോദ്വാരങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിരവധി പഴയ സിദ്ധാന്തങ്ങൾ പരിശോധിക്കാൻ ശാസ്ത്രജ്ഞർക്ക് അവസരം ലഭിച്ചിരിക്കുകയാണ്. പുതിയ കണ്ടെത്തൽ ഓഗസ്റ്റ് 13-ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/most-distant-black-hole-star-ever-found-may-solve-james-webb-s-little-red-dots-mystery-articleshow-mung91x"/>
        </item>
        <item>
            <title><![CDATA[ചൊവ്വയിലെ ജലരഹസ്യം; നാസയുടെ സ്കൈഫോൾ ദൗത്യം]]></title>
            <link>https://www.asianetnews.com/science-technology/nasa-skyfall-mission-to-mars-articleshow-n7ghoqk</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/nasa-skyfall-mission-to-mars-articleshow-n7ghoqk</guid>
            <pubDate>Sat, 08 Aug 2026 16:55:26 +0530</pubDate>
            <description><![CDATA[&lt;p&gt;ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ഒളിഞ്ഞിരിക്കുന്ന ജലഹിമം കണ്ടെത്താൻ നാസ 'സ്കൈഫോൾ' എന്ന പുതിയ ദൗത്യം വികസിപ്പിക്കുന്നു. ഈ ദൗത്യത്തിൽ 'കേപ്' ധരിച്ചതുപോലുള്ള പ്രത്യേക റഡാർ ആന്റിനകളുള്ള ചെറു ഹെലികോപ്റ്ററുകൾ ഉപയോഗിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksc9febn0tqjpftqqx7k9jfz,imgname-mars-rock-1779602798965.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചൊ&lt;/strong&gt;വ്വയുടെ ഉപരിതലത്തിനടിയിലെ ജലഹിമ (Water Ice) കണ്ടെത്താൻ ലക്ഷ്യമിട്ട് നാസ വികസിപ്പിക്കുന്ന 'സ്കൈഫോൾ' (SkyFall) ദൗത്യത്തിലെ ചെറു ഹെലികോപ്റ്ററുകൾക്ക് വ്യത്യസ്തമായ രൂപകൽപ്പന. പുറത്തുനിന്ന് നോക്കുമ്പോൾ ചെറിയ 'കേപ്' (Cape) ധരിച്ചിരിക്കുന്നതുപോലെ തോന്നുന്ന പ്രത്യേക ആന്റിനകളാണ് ഈ ഹെലികോപ്റ്ററുകളുടെ പ്രധാന ആകർഷണം. യഥാർത്ഥത്തിൽ ഇവ ചൊവ്വയുടെ ഉപരിതലത്തിനടിയിലേക്ക് റഡാർ തരംഗങ്ങൾ അയച്ച് ജലഹിമയുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ഫ്ലെക്സിബിൾ ഗ്രൗണ്ട്-പെനെട്രേറ്റിംഗ് റഡാർ (Ground Penetrating Radar) ആന്റിനകളാണ്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (JPL) പുറത്തുവിട്ട പരീക്ഷണ ദൃശ്യങ്ങളിലാണ് ഈ പ്രത്യേക രൂപകൽപ്പനയുള്ള ഹെലികോപ്റ്ററുകൾ ശ്രദ്ധ നേടിയത്.&lt;/p&gt;&lt;h2&gt;ചൊവ്വയുടെ മണ്ണിനടിയിലേക്ക് 'നോട്ടം'&lt;/h2&gt;&lt;p&gt;ചൊവ്വയെ ചുറ്റുന്ന ഓർബിറ്ററുകൾ വർഷങ്ങളായി ഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഉപരിതലത്തിന് തൊട്ടുതാഴെയുള്ള ഏതാനും അടി ആഴത്തിലുള്ള ഭാഗങ്ങൾ വ്യക്തമായി പരിശോധിക്കാൻ അവയ്ക്ക് കഴിയുന്നില്ല. ശാസ്ത്രജ്ഞർ ജലഹിമ നിക്ഷേപങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള മേഖലയാണിത്. അതുകൊണ്ടുതന്നെ ചൊവ്വയുടെ ഉപരിതലത്തോട് വളരെ അടുത്ത് പതുക്കെ പറക്കുന്ന സ്കൈഫോൾ ഹെലികോപ്റ്ററുകൾക്ക് മണ്ണിനടിയിലെ പാളികളുടെ വിശദമായ റഡാർ ചിത്രങ്ങൾ ശേഖരിക്കാൻ സാധിക്കും. ഭാവിയിൽ ചൊവ്വയിലെത്തുന്ന മനുഷ്യർക്ക് കുടിവെള്ളം, ഓക്സിജൻ, റോക്കറ്റ് ഇന്ധനം എന്നിവ നിർമിക്കാൻ ഉപയോഗിക്കാവുന്ന ജലഹിമയുടെ സ്ഥാനം കണ്ടെത്തുന്നതിനും ഈ ദൗത്യം സഹായകമാകും.&lt;/p&gt;&lt;h2&gt;ഇൻജിന്യൂട്ടിയുടെ പാത പിന്തുടർന്ന്&lt;/h2&gt;&lt;p&gt;ചൊവ്വയിൽ വിജയകരമായി പറന്ന ആദ്യ ഹെലികോപ്റ്ററായ **ഇൻജിന്യൂട്ടി (Ingenuity)**യുടെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് സ്കൈഫോൾ വികസിപ്പിക്കുന്നത്. എന്നാൽ പുതിയ ഹെലികോപ്റ്ററുകൾ കൂടുതൽ ശേഷിയുള്ളവയായിരിക്കും. മൂന്ന് ചെറു ഹെലികോപ്റ്ററുകളാണ് സ്കൈഫോൾ ദൗത്യത്തിന്റെ ഭാഗമാകുന്നത്. ഇവയ്ക്ക് ഉപരിതലത്തിൽ നിന്ന് ഏകദേശം അഞ്ച് മീറ്റർ വരെ ആഴത്തിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്താൻ കഴിയും.&lt;/p&gt;&lt;h2&gt;'കേപ്' പോലുള്ള ആന്റിനയുടെ പ്രത്യേകത&lt;/h2&gt;&lt;p&gt;സ്കൈഫോൾ ഹെലികോപ്റ്ററുകളുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അവയിലെ വിവാൾഡി (Vivaldi) എന്ന പ്രത്യേക തരം ഫ്ലെക്സിബിൾ ആന്റിനയാണ്. ഹെലികോപ്റ്റർ നിലത്തിറങ്ങുമ്പോൾ ആന്റിന മടക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാറകളിലോ അസമമായ പ്രതലത്തിലോ ഇറങ്ങിയാലും ഇത് കേടുപാടുകൾ സംഭവിക്കാതെ വളഞ്ഞ് വീണ്ടും പഴയ രൂപത്തിലേക്ക് മടങ്ങും. പോളിസ്റ്ററും അതീവ കരുത്തുള്ള വെക്ട്രാൻ (Vectran) എന്ന മെറ്റീരിയലും ഉപയോഗിച്ചാണ് ആന്റിന നിർമ്മിച്ചിരിക്കുന്നത്. 2004-ൽ നാസയുടെ സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി റോവറുകളുടെ എയർബാഗുകളിലും ഇതേ മെറ്റീരിയൽ ഉപയോഗിച്ചിരുന്നു.&lt;/p&gt;&lt;h2&gt;200 തവണ 'ചൊവ്വയിൽ ഇറങ്ങി' വിജയിച്ചു&lt;/h2&gt;&lt;p&gt;യഥാർഥ ദൗത്യത്തിന് മുമ്പ് നാസയുടെ ജെപിഎല്ലിലെ പരിസ്ഥിതി പരീക്ഷണശാലയിൽ ഹെലികോപ്റ്ററുകളെ കർശന പരിശോധനകൾക്ക് വിധേയമാക്കി. ചൊവ്വയിലെ അന്തരീക്ഷവും താപനിലയും അനുകരിച്ച സാഹചര്യത്തിൽ ആന്റിന 200 തവണ ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. യഥാർഥ ദൗത്യത്തിൽ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടിയിലേറെ ലാൻഡിങ്ങുകൾ ഈ പരീക്ഷണത്തിൽ വിജയകരമായി തരണം ചെയ്തതായി നാസ അറിയിച്ചു.&lt;/p&gt;&lt;h2&gt;2028-ൽ ചൊവ്വയിലേക്ക് വിക്ഷേപണം&lt;/h2&gt;&lt;p&gt;2028-ൽ നാസയുടെ Space Reactor-1 Freedom എന്ന ആണവ വിഭജനശേഷിയുള്ള ബഹിരാകാശ പേടകത്തിലായിരിക്കും സ്കൈഫോൾ ദൗത്യം ചൊവ്വയിലേക്ക് പുറപ്പെടുക. വിജയകരമായാൽ, ചൊവ്വയുടെ ഉപരിതലത്തിനടിയിലെ ജലഹിമയുടെ ഏറ്റവും വിശദമായ ഭൂപടം തയ്യാറാക്കാൻ ഈ ദൗത്യം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഭാവിയിലെ മനുഷ്യ ദൗത്യങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിലും സുരക്ഷിതമായ ലാൻഡിങ് മേഖലകൾ തിരിച്ചറിയുന്നതിലും സ്കൈഫോൾ നിർണായക പങ്കുവഹിക്കുമെന്നാണ് നാസ വിലയിരുത്തുന്നത്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/nasa-skyfall-mission-to-mars-articleshow-n7ghoqk"/>
        </item>
        <item>
            <title><![CDATA[തലയോട്ടി തുറക്കാതെ തലച്ചോറിൽ 10 മിനിറ്റിൽ ചിപ്പ് ഇംപ്ലാന്‍റ് ചെയ്യാം; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈന]]></title>
            <link>https://www.asianetnews.com/science-technology/china-develops-non-surgical-bci-brain-computer-interface-articleshow-ngpeyse</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/china-develops-non-surgical-bci-brain-computer-interface-articleshow-ngpeyse</guid>
            <pubDate>Fri, 14 Aug 2026 13:03:11 +0530</pubDate>
            <description><![CDATA[&lt;p&gt;തലയോട്ടി തുറക്കാതെ, കഴുത്തിലെ രക്തക്കുഴലിലൂടെ ബ്രെയിൻ- കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) ഘടിപ്പിക്കാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈന. നിലവിൽ ആടുകളിൽ പരീക്ഷിച്ച ഈ രീതി, പരമ്പരാഗത മസ്തിഷ്ക ശസ്ത്രക്രിയയുടെ അപകടസാധ്യതകൾ കുറയ്ക്കുമെന്നും പക്ഷാഘാതം ബാധിച്ചവർക്ക് സഹായകമാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzzk078zmwjg7m30ec5beha8,imgname-chip-in-human-brain--1786692771103.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിൽ ബ്രെയിൻ- കമ്പ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ ഘടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈന. കഴുത്തിലെ രക്തക്കുഴലിലൂടെ ഉപകരണം തലച്ചോറിലെത്തിച്ച് ഘടിപ്പിക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്. പരമ്പരാഗത മസ്&zwj;തിഷ്&zwj;ക ശസ്ത്രക്രിയകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിലും കുറഞ്ഞ ഇടപെടലോടെയും ഇംപ്ലാന്റ് ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.&lt;/p&gt;&lt;p&gt;ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെയർമെടഡ് ടെക്നോളജിയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരും ചേർന്നാണ് സംവിധാനം വികസിപ്പിക്കുന്നത്. തലയോട്ടി തുറന്ന് തലച്ചോറിലെത്തുന്നതിന് പകരം കഴുത്തിലെ രക്തക്കുഴലിലൂടെ ഉപകരണം കടത്തിവിടുകയാണ് ചെയ്യുന്നത്. രക്തക്കുഴലുകളുടെ ശൃംഖലയിലൂടെ തലച്ചോറിലെ നിർദ്ദിഷ്&zwj;ട ഭാഗത്തെത്തിച്ച ശേഷം രക്തക്കുഴലിന്റെ പുറംഭിത്തിയിൽ ഉപകരണം ഉറപ്പിക്കും.&lt;/p&gt;&lt;h2&gt;നിലവിൽ പരീക്ഷണം ആടുകളിൽ&lt;/h2&gt;&lt;p&gt;സ്റ്റെയർമെഡ് കഴിഞ്ഞ ഡിസംബറിലാണ് പദ്ധതിയെക്കുറിച്ച് ആദ്യമായി വിവരങ്ങൾ പുറത്തുവിട്ടത്. ഇതുവരെ ആടുകളിലാണ് സാങ്കേതികവിദ്യ പരീക്ഷിച്ചിരിക്കുന്നത്. മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചിട്ടില്ല. അതിനാൽ 10 മിനിറ്റിനുള്ളിൽ ഇംപ്ലാന്റ് ചെയ്യാം എന്ന വാദം നിലവിൽ ഗവേഷണഘട്ടത്തിലെ ലക്ഷ്യവും പരീക്ഷണഫലവും മാത്രമാണ്. രോഗികൾക്ക് ലഭ്യമായ ചികിത്സാരീതിയായി ഇത് മാറിയിട്ടില്ല.&lt;/p&gt;&lt;h2&gt;തലയോട്ടി തുറക്കേണ്ടതില്ല&lt;/h2&gt;&lt;p&gt;നിലവിലുള്ള പല ബിസിഐ സംവിധാനങ്ങളിലും തലയോട്ടി തുറന്ന് തലച്ചോറിന്റെ കോർട്ടക്സിനുള്ളിലോ മുകളിലോ ഇലക്ട്രോഡുകൾ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇലോൺ മസ്&zwj;കിന്&zwj;റെ ന്യൂറാലിങ്കും സമാനമായ ശസ്ത്രക്രിയാ രീതിയാണ് ഉപയോഗിക്കുന്നത്. ചൈനീസ് ഗവേഷകർ പരീക്ഷിക്കുന്ന രീതിയിൽ ശരീരത്തിലെ സ്വാഭാവിക രക്തക്കുഴൽ ശൃംഖലയെ തലച്ചോറിലേക്കുള്ള വഴിയായി ഉപയോഗിക്കുകയാണ് ലക്ഷ്യം. വലിയ മസ്&zwj;തിഷ്&zwj;ക ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആഘാതവും അപകടസാധ്യതകളും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;h2&gt;മനുഷ്യരിലും പരീക്ഷണം&lt;/h2&gt;&lt;p&gt;ബീജിങ്ങിലെ ക്യാപിറ്റൽ മെഡിക്കൽ സർവകലാശാലയ്ക്ക് കീഴിലുള്ള ഷുവാൻവു ആശുപത്രിയിലെ ഗവേഷകരും രക്തക്കുഴലുകളിലൂടെ ബിസിഐ ഘടിപ്പിക്കുന്ന രീതി പഠിക്കുന്നുണ്ട്. തലച്ചോറിലെ വെനസ് സൈനസുകളെ ഉപയോഗിക്കുന്ന രീതിയിലാണ് ഇവരുടെ ഗവേഷണം. പരിചയസമ്പന്നനായ ശസ്ത്രക്രിയ വിദഗ്ധന് ഉപകരണം 10 മിനിറ്റിനുള്ളിൽ സ്ഥാപിക്കാൻ കഴിയുമെന്നാണ് ആശുപത്രിയിലെ ഡോക്ടർ ഡുവാൻ വാൻറു പറയുന്നത്. ഇതുവരെ വലിയ സുരക്ഷാ പ്രശ്&zwj;നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഒരു മാസത്തിനുള്ളിൽ ഉപകരണം നീക്കം ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;പക്ഷാഘാതം ബാധിച്ചവർക്ക് സഹായകരമാകുമോ?&lt;/h2&gt;&lt;p&gt;തലച്ചോറിൽ നിന്നുള്ള വൈദ്യുത സിഗ്നലുകളെ കമ്പ്യൂട്ടറുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മനസിലാകുന്ന കമാൻഡുകളാക്കി മാറ്റുകയാണ് ബിസിഐ സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം. ഗുരുതരമായ പക്ഷാഘാതം ബാധിച്ചവർക്ക് ചിന്തകളിലൂടെ ഉപകരണങ്ങൾ നിയന്ത്രിക്കാനും ആശയവിനിമയം നടത്താനും കൂടുതൽ സ്വാതന്ത്ര്യം നേടാനും ഭാവിയിൽ ഇത് സഹായിച്ചേക്കും. സ്റ്റെയർമെഡ് വികസിപ്പിച്ച ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന ബിസിഐ ഉപയോഗിച്ച് ഒരു രോഗി ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജെഡി ഡോട്ട് കോമിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുകയും പ്രതിമാസം ഏകദേശം 1,800 യുവാൻ വരുമാനം നേടുകയും ചെയ്തതായി കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നു.&lt;/p&gt;&lt;h2&gt;വൻ നിക്ഷേപവുമായി സ്റ്റെയർമെഡ്&lt;/h2&gt;&lt;p&gt;ന്യൂറോ ടെക്നോളജി മേഖലയിൽ ചൈന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ സ്റ്റെയർമെഡിന് വലിയ നിക്ഷേപവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിക്ക് ലഭിച്ച ഫണ്ടിംഗ് 1.1 ബില്യൺ യുവാൻ കവിഞ്ഞതായി കമ്പനി അറിയിച്ചു. അലിബാബ, ടെൻസെന്റ് തുടങ്ങിയ കമ്പനികളും നിക്ഷേപകരിൽ ഉൾപ്പെടുന്നു.&lt;/p&gt;&lt;h2&gt;അമേരിക്കയിലും സമാന പരീക്ഷണം&lt;/h2&gt;&lt;p&gt;അതേസമയം രക്തക്കുഴലിലൂടെ ബിസിഐ തലച്ചോറിലെത്തിക്കുന്ന ആശയം ചൈനയിൽ മാത്രം ഒതുങ്ങുന്നതല്ല. അമേരിക്കൻ കമ്പനിയായ സിൻക്രോണും ഓസ്ട്രേലിയയിലും അമേരിക്കയിലും രോഗികളിൽ കഴുത്തിലെ ജഗുലാർ സിരയിലൂടെ ബിസിഐ ഘടിപ്പിച്ച് പരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ ദീർഘകാലത്തേക്ക് ഈ ഇംപ്ലാന്റുകൾ എത്രത്തോളം സുരക്ഷിതമായും വിശ്വസനീയമായും പ്രവർത്തിക്കുമെന്നതാണ് പ്രധാന ചോദ്യം. മൃഗങ്ങളിലെ പരീക്ഷണങ്ങൾ മാത്രം മനുഷ്യരിലെ ഫലപ്രാപ്&zwj;തി ഉറപ്പാക്കുന്നില്ല. ഉപകരണം കൃത്യമായി സ്ഥാപിക്കാനും സ്ഥിരതയോടെ നിലനിർത്താനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ ഉപയോഗപ്രദമായ തലച്ചോർ സിഗ്നലുകൾ ശേഖരിക്കാനും കഴിയുമോയെന്ന് മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ വ്യക്തമാകേണ്ടതുണ്ട്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/science-technology/china-develops-non-surgical-bci-brain-computer-interface-articleshow-ngpeyse"/>
        </item>
        <item>
            <title><![CDATA[നെപ്ട്യൂണിന്റെ മൂന്ന് ഉപഗ്രഹങ്ങൾ തകർന്ന അന്യലോകാവശിഷ്‍ടങ്ങളോ? പുതിയ പഠനം ഞെട്ടിക്കുന്നു]]></title>
            <link>https://www.asianetnews.com/science-technology/neptune-s-three-moons-may-be-remnants-of-ancient-icy-worlds-destroyed-by-triton-s-impact-articleshow-oeo7hea</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/neptune-s-three-moons-may-be-remnants-of-ancient-icy-worlds-destroyed-by-triton-s-impact-articleshow-oeo7hea</guid>
            <pubDate>Thu, 06 Aug 2026 10:05:26 +0530</pubDate>
            <description><![CDATA[&lt;p&gt;നെപ്ട്യൂണിന്റെ മൂന്ന് ഉപഗ്രഹങ്ങൾ പുരാതന മഞ്ഞുലോകങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് രൂപപ്പെട്ടതാകാമെന്ന് പുതിയ പഠനം പറയുന്നു. ട്രൈറ്റൺ എന്ന വലിയ ഉപഗ്രഹം സൃഷ്ടിച്ച കൂട്ടിയിടിയാണ് ഇതിന് കാരണമെന്നും, ജെയിംസ് വെബ് ദൂരദർശിനി ഈ ഉപഗ്രഹങ്ങളിൽ കളിമൺ ധാതുക്കൾ കണ്ടെത്തിയതായും പഠനം വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzajh0mjz3tg2md4ypapdp0t,imgname-neptune-moons-1785987629710.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സൗ&lt;/strong&gt;രയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹങ്ങളിലൊന്നായ നെപ്ട്യൂണിന്റെ മൂന്ന് ഉപഗ്രഹങ്ങൾ പുരാതന കാലത്ത് തകർന്നുപോയ മഞ്ഞുലോകങ്ങളുടെ അവശിഷ്&zwj;ടങ്ങളിൽ നിന്ന് രൂപപ്പെട്ടതാകാമെന്ന് പുതിയ പഠനം. നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റൺ സൃഷ്&zwj;ടിച്ച വൻ കൂട്ടിയിടിയുടെ ഫലമായിരിക്കാം ഈ ഉപഗ്രഹങ്ങളുടെ ജനനം എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ കണ്ടെത്തൽ മഞ്ഞുപാളികൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന മഞ്ഞുലോകങ്ങളുടെ ആന്തരിക ഘടന പഠിക്കാൻ അപൂർവ അവസരം നൽകുമെന്നാണ് ഗവേഷകർ പറയുന്നത്.&lt;/p&gt;&lt;h2&gt;&ldquo;മറഞ്ഞിരിക്കുന്ന ആന്തരിക ഭാഗങ്ങൾ പഠിക്കാം&rdquo;&lt;/h2&gt;&lt;p&gt;കാലിഫോർണിയ സർവകലാശാലയിലെ ഗ്രഹശാസ്ത്രജ്ഞയായ റൈലി ഡേവിസിന്&zwj;റെ നേതൃത്വത്തിൽ നടന്ന ഈ പുതിയ ഗവേഷണ ഫലങ്ങൾ ജൂലൈ 29ന് സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. വലിയ മഞ്ഞുലോകങ്ങളുടെ ഉള്ളറകൾ സാധാരണയായി കട്ടിയുള്ള ജലമഞ്ഞ് പാളികൾക്ക് താഴെ മറഞ്ഞിരിക്കുന്നതിനാൽ നേരിട്ട് പഠിക്കാൻ കഴിയാറില്ലെന്നാണ് റൈലി ഡേവിസ് പറയുന്നത്. &ldquo;ഒരു വലിയ കൂട്ടിയിടി ആ പുരാതന ലോകങ്ങളെ അകത്തുള്ള വസ്&zwj;തുക്കൾ പുറത്തേക്ക് വരുന്നതുപോലെ മാറ്റിമറിച്ചിരിക്കാം. അതിനാൽ നെപ്ട്യൂണിന്റെ ആന്തരിക ഉപഗ്രഹങ്ങൾ സൗരയൂഥത്തിൽ അത്തരം വസ്&zwj;തുക്കൾ നേരിട്ട് കാണാനുള്ള അപൂർവ അവസരമായേക്കാം,&rdquo; ഡേവിസ് പറഞ്ഞു.&lt;/p&gt;&lt;h2&gt;ട്രൈറ്റൺ: നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം&lt;/h2&gt;&lt;p&gt;നെപ്ട്യൂണിന് അറിയപ്പെടുന്ന 16 ഉപഗ്രഹങ്ങളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുതാണ് ട്രൈറ്റൺ. നെപ്ട്യൂണിന്റെ എല്ലാ ഉപഗ്രഹങ്ങളുടെയും ആകെ പിണ്ഡത്തിന്റെ 99 ശതമാനത്തിലധികവും ട്രൈറ്റണിൽ കേന്ദ്രീകരിച്ചിരിക്കുന്നതായി ഗവേഷകർ പറയുന്നു. സൗരയൂഥത്തിലെ മറ്റ് വലിയ ഗ്രഹങ്ങളുടെ പ്രധാന ഉപഗ്രഹങ്ങൾ അവയുടെ ഗ്രഹത്തിന്റെ ഭ്രമണദിശയിലായാണ് സഞ്ചരിക്കുന്നത്. എന്നാൽ ട്രൈറ്റൺ നെപ്ട്യൂണിനെ എതിർദിശയിലാണ് ചുറ്റുന്നത്. ഈ അസാധാരണ ഭ്രമണപഥം ട്രൈറ്റൺ നെപ്ട്യൂണിനൊപ്പം രൂപപ്പെട്ടതല്ലെന്നും, പുറം സൗരയൂഥത്തിൽ നിന്ന് നെപ്ട്യൂൺ ഗുരുത്വാകർഷണത്തിലൂടെ പിടിച്ചെടുത്തതാകാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു.&lt;/p&gt;&lt;h2&gt;പഴയ ഉപഗ്രഹങ്ങളെ തകർത്തിരിക്കാം&lt;/h2&gt;&lt;p&gt;നെപ്ട്യൂൺ ട്രൈറ്റണിനെ പിടിച്ചെടുത്ത സമയത്ത്, അതിന്റെ ശക്തമായ ഗുരുത്വാകർഷണം ഗ്രഹത്തിന് ചുറ്റുമുണ്ടായിരുന്ന പഴയ ഉപഗ്രഹങ്ങളെ തകർത്തിരിക്കാമെന്നാണ് പഠനം പറയുന്നത്. ഈ തകർന്ന അവശിഷ്&zwj;ടങ്ങൾ പിന്നീട് വീണ്ടും ഒന്നിച്ചുചേർന്ന് നെപ്ട്യൂണിന്റെ ആന്തരിക ഉപഗ്രഹങ്ങളായ ലാരിസ, ഗലാറ്റിയ, പ്രോട്ടിയസ് എന്നിവ രൂപപ്പെടുത്തിയിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.&lt;/p&gt;&lt;h2&gt;ജെയിംസ് വെബ് ടെലിസ്കോപ്പിലൂടെ കണ്ടെത്തൽ&lt;/h2&gt;&lt;p&gt;ഗവേഷകർ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നെപ്ട്യൂണിന്റെ വളയങ്ങളും ഈ മൂന്ന് ഉപഗ്രഹങ്ങളിൽ നിന്നുള്ള സമീപ ഇൻഫ്രാറെഡ് പ്രകാശവും പരിശോധിച്ചു. 1989-ൽ വോയേജർ 2 ദൗത്യത്തിലൂടെയാണ് ഈ ചെറിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. നെപ്ട്യൂണിനോട് വളരെ അടുത്തായി സഞ്ചരിക്കുന്നതിനാൽ ഭൂമിയിൽ നിന്ന് ഇവയെ വിശദമായി പഠിക്കുക ബുദ്ധിമുട്ടായിരുന്നു. പുതിയ നിരീക്ഷണത്തിലൂടെ ആദ്യമായി ഇവയുടെ രാസഘടനയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചു.&lt;/p&gt;&lt;h2&gt;മഞ്ഞുലോകങ്ങളുടെ ഉള്ളറയിൽ നിന്നുള്ള ധാതുക്കൾ&lt;/h2&gt;&lt;p&gt;നെപ്ട്യൂണിന്റെ വളയങ്ങളിലും ലാരിസ, ഗലാറ്റിയ എന്നീ ഉപഗ്രഹങ്ങളിലും മുമ്പ് പുറം സൗരയൂഥത്തിൽ കാണാത്ത കളിമൺ ധാതുക്കൾ കണ്ടെത്തി. പ്രധാനമായും മഗ്നീഷ്യം സമ്പുഷ്&zwj;ടമായ ഫൈലോസിലിക്കേറ്റുകൾ ആണ് കണ്ടെത്തിയത്. ഭൂമിയിലെ പ്രധാന ഛിന്നഗ്രഹമേഖലയിലും കാർബണേഷ്യസ് കോൺഡ്രൈറ്റ് ഉൽക്കകളിലും ഇത്തരം ധാതുക്കൾ കാണപ്പെടുന്നു. കളിമൺ ധാതുക്കൾ കണ്ടെത്തിയതാണ് ഏറ്റവും വലിയ അത്ഭുതം. ഇത് ഞങ്ങൾ പ്രതീക്ഷിച്ച കണ്ടെത്തലായിരുന്നില്ല എന്നും ഡേവിസ് പറഞ്ഞു.&lt;/p&gt;&lt;h2&gt;ദ്രവജലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവ്&lt;/h2&gt;&lt;p&gt;ഇത്തരം ധാതുക്കൾ രൂപപ്പെടാൻ ദീർഘകാലം ശക്തമായ ചൂട് ആവശ്യമാണ്. വലിയ മഞ്ഞുപ്രപഞ്ചങ്ങളുടെ ആന്തരിക ഭാഗങ്ങളിൽ റേഡിയോ ആക്ടീവ് വസ്&zwj;തുക്കളിൽ നിന്നുള്ള ചൂടുമൂലം ദ്രവജലം രൂപപ്പെടാനും ഇത്തരം ധാതുക്കൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ പഠിച്ച മൂന്ന് ഉപഗ്രഹങ്ങളിലും ജലമഞ്ഞ് കണ്ടെത്താനായില്ല.&lt;/p&gt;&lt;p&gt;&ldquo;സൗരയൂഥത്തിന്റെ ഈ ഭാഗത്തെ എല്ലാം മഞ്ഞുകൊണ്ടുള്ളതാണ്. അതിനാൽ ചൂട് സൃഷ്ടിക്കാൻ കഴിയുന്ന വലിയൊരു വസ്തുവിന്റെ ആന്തരിക ഭാഗങ്ങളിൽ നിന്നാണ് ഈ ധാതുക്കൾ വന്നതെന്ന് കരുതുന്നു,&rdquo; ഡേവിസ് വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;പ്രോട്ടിയസിൽ വ്യത്യസ്&zwj;ത സാഹചര്യം&lt;/h2&gt;&lt;p&gt;പഠനത്തിൽ ഉൾപ്പെടുത്തിയ മൂന്ന് ഉപഗ്രഹങ്ങളിൽ ഏറ്റവും വലുതായ പ്രോട്ടിയസിൽ ഈ കളിമൺ ധാതുക്കൾ കണ്ടെത്തിയില്ല. കളിമൺ ധാതുക്കൾ കുറഞ്ഞ അവശിഷ്&zwj;ടഭാഗങ്ങളിൽ നിന്നായിരിക്കാം ഇത് രൂപപ്പെട്ടതെന്നും, പിന്നീട് ഉണ്ടായ ചൂട് ഈ ധാതുക്കളെ നശിപ്പിച്ചിരിക്കാമെന്നും ഗവേഷകർ കരുതുന്നു. അതേസമയം, മൂന്ന് ഉപഗ്രഹങ്ങളിലും നെപ്ട്യൂണിന്റെ വളയങ്ങളിലും തിരിച്ചറിയാൻ കഴിയാത്ത ഒരു ജലസമ്പുഷ്ട ധാതുവും കണ്ടെത്തി. ഇതിന്റെ സ്വഭാവം മനസിലാക്കാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.&lt;/p&gt;&lt;h2&gt;നെപ്ട്യൂണിലേക്ക് പുതിയ ദൗത്യം ആവശ്യം&lt;/h2&gt;&lt;p&gt;നെപ്ട്യൂണിനെക്കുറിച്ച് കൂടുതൽ അറിയാൻ പ്രത്യേക ബഹിരാകാശ ദൗത്യം അനിവാര്യമാണെന്ന് ഡേവിസ് പറഞ്ഞു. 1989-ൽ വോയേജർ 2 നടത്തിയ ഒരേയൊരു സന്ദർശനമാണ് ഇതുവരെ നെപ്ട്യൂണിലേക്ക് നടന്നത്. പുതിയ കണ്ടെത്തലുകൾ ഈ ഗ്രഹത്തെക്കുറിച്ച് ഇനിയും നിരവധി രഹസ്യങ്ങൾ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/neptune-s-three-moons-may-be-remnants-of-ancient-icy-worlds-destroyed-by-triton-s-impact-articleshow-oeo7hea"/>
        </item>
        <item>
            <title><![CDATA[24 ദിവസം കടലിൽ! ഒടുവിൽ സ്റ്റാർഷിപ്പ് കരയിലെത്തി; സ്പേസ് എക്സിന് വമ്പൻ നേട്ടം]]></title>
            <link>https://www.asianetnews.com/science-technology/starship-survives-24-days-at-sea-spacex-recovers-ship-40-intact-articleshow-w2txs32</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/starship-survives-24-days-at-sea-spacex-recovers-ship-40-intact-articleshow-w2txs32</guid>
            <pubDate>Wed, 19 Aug 2026 08:36:11 +0530</pubDate>
            <description><![CDATA[24 ദിവസത്തെ കടൽ യാത്രയ്ക്ക് ശേഷം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പേടകം ക്രിസ്മസ് ദ്വീപിന് സമീപം എത്തിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ തകരാതെ തിരിച്ചിറങ്ങിയ പേടകം പൂർണരൂപത്തിൽ വീണ്ടെടുത്തത് സ്പേസ് എക്സിന് നിർണായക നേട്ടമാണ്. ഈ പരിശോധനകൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് സഹായകമാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyparcyrn2s2vf9xj3684n36,imgname-image---2026-07-29t121257.004-1785308394456.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;24 &lt;/strong&gt;ദിവസത്തെ കടൽ യാത്രയ്ക്ക് ശേഷം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പേടകം ക്രിസ്&zwj;മസ് ദ്വീപിന് സമീപത്തെ ശാന്തമായ ജലപ്രദേശത്ത് എത്തിയതായി റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പതിമൂന്നാം പരീക്ഷണ ദൗത്യത്തിൽ ഉപയോഗിച്ച മുകളിലെ ഘട്ടമായ ഷിപ്പ് 40 ആണ് ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി തിരിച്ചിറങ്ങിയതിന് ശേഷം കടൽമാർഗം കരയ്ക്കടുത്തേക്ക് എത്തിച്ചത്. ജൂലൈ 24ന് ടെക്സസിലെ സൗത്ത് ടെക്സസിലുള്ള സ്റ്റാർബേസ് കേന്ദ്രത്തിൽ നിന്നായിരുന്നു സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. ദൗത്യത്തിന്റെ അവസാനം പേടകം ആദ്യമായി കടലിൽ തകരാതെ പൂർണരൂപത്തിൽ പതിക്കുകയും ചെയ്തു. തുടർന്ന് സ്പേസ് എക്സിന്റെ വീണ്ടെടുക്കൽ സംഘമാണ് പേടകത്തെ തുറമുഖത്തേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്.&lt;/p&gt;&lt;h2&gt;കടലിൽ വെല്ലുവിളികൾ; ഒടുവിൽ ശാന്തമായ വെള്ളത്തിൽ&lt;/h2&gt;&lt;p&gt;കഴിഞ്ഞ 24 ദിവസവും കടുത്ത കടൽ സാഹചര്യങ്ങളായിരുന്നു സംഘത്തിന് നേരിടേണ്ടിവന്നത്. തിരമാലകൾ ശക്തമായതോടെ പേടകത്തെ സുരക്ഷിതമായി കരയിലെത്തിക്കാനാകുമോ എന്നതിൽ പോലും ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒടുവിൽ സ്റ്റാർഷിപ്പിനെ ക്രിസ്&zwj;മസ് ദ്വീപിന് സമീപത്തെ ശാന്തമായ വെള്ളത്തിൽ എത്തിക്കാൻ സംഘത്തിന് സാധിച്ചു. ഏകദേശം 52 മീറ്റർ ഉയരമുള്ള പേടകം ഇപ്പോൾ തീരത്തിന് സമീപം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണ്. കൂടുതൽ പരിശോധനകൾക്കായി സ്പേസ് എക്സിന്റെ എൻജിനീയർമാർ സ്ഥലത്തെത്തും. വിശദമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പേടകത്തെ സ്റ്റാർബേസിലേക്ക് തിരികെ കൊണ്ടുപോകുക.&lt;/p&gt;&lt;h2&gt;തകർന്നില്ല; സ്പേസ് എക്സിന് അപൂർവ അവസരം&lt;/h2&gt;&lt;p&gt;സ്റ്റാർഷിപ്പ് പരീക്ഷണ ദൗത്യങ്ങളിൽ കടലിൽ തിരിച്ചിറങ്ങുന്ന പേടകങ്ങൾ തകർന്നുപോകുന്നത് അസാധാരണമല്ല. എന്നാൽ ഷിപ്പ് 40 പൂർണരൂപത്തിൽ തിരിച്ചിറങ്ങിയതാണ് ഇത്തവണത്തെ പ്രധാന നേട്ടം. പേടകം തകരാതെ ലഭിച്ചതോടെ സ്റ്റാർഷിപ്പിനെ നേരിട്ട് പരിശോധിക്കാൻ സ്പേസ് എക്സിന് അപൂർവ അവസരമാണ് ലഭിച്ചിരിക്കുന്നത്. പേടകത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾ, ചൂടിനെ പ്രതിരോധിക്കുന്ന ടൈലുകൾ, മൊത്തത്തിലുള്ള രൂപകൽപ്പന എന്നിവ കൂടുതൽ വിശദമായി പഠിക്കാൻ ഈ പരിശോധന സഹായിക്കും.&lt;/p&gt;&lt;h2&gt;മൂന്നാം തലമുറ സ്റ്റാർഷിപ്പ്&lt;/h2&gt;&lt;p&gt;സ്റ്റാർഷിപ്പിന്റെ മൂന്നാം തലമുറ രൂപകൽപ്പനയുടെ രണ്ടാമത്തെ വിക്ഷേപണമായിരുന്നു പതിമൂന്നാം ദൗത്യം. അതിന് മുമ്പുള്ള പന്ത്രണ്ടാം ദൗത്യത്തിൽ ഘട്ടങ്ങൾ വേർപെട്ടതിന് പിന്നാലെയുണ്ടായ എൻജിൻ പ്രശ്നങ്ങളെ തുടർന്ന് സൂപ്പർ ഹെവി ബൂസ്റ്റർ തകർന്നിരുന്നു. അതേസമയം ഷിപ്പ് 39 ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ ലാൻഡിങ് ബേൺ വിജയകരമായി നടത്തിയെങ്കിലും വെള്ളത്തിൽ വീണതിന് പിന്നാലെ തകർന്നു. ഇതിൽനിന്ന് വ്യത്യസ്തമായി ഷിപ്പ് 40 കടലിൽ പതിച്ചതിന് ശേഷവും പൂർണരൂപത്തിൽ നിലനിന്നു.&lt;/p&gt;&lt;h2&gt;ചൊവ്വയും ചന്ദ്രനും ലക്ഷ്യം&lt;/h2&gt;&lt;p&gt;ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റും പൂർണമായി പുനരുപയോഗിക്കാവുന്ന ആദ്യ വിക്ഷേപണ സംവിധാനവുമാക്കുകയാണ് സ്പേസ് എക്സിന്റെ ലക്ഷ്യം. ചന്ദ്രനിലേക്കും ഭാവിയിൽ ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങൾക്ക് സ്റ്റാർഷിപ്പ് നിർണായകമാകുമെന്നാണ് പ്രതീക്ഷ. നാസയുടെ ആർട്ടെമിസ് പദ്ധതിയിലും സ്റ്റാർഷിപ്പിന് പ്രധാന പങ്കുണ്ട്. 2028ലെ ആർട്ടെമിസ് 4 ദൗത്യത്തിനായി ബഹിരാകാശയാത്രികരെ ചന്ദ്രനിൽ ഇറക്കുന്നതിനുള്ള സ്റ്റാർഷിപ്പ് പതിപ്പ് വികസിപ്പിക്കാൻ നാസ സ്പേസ് എക്സുമായി കരാറിലുണ്ട്.&lt;/p&gt;&lt;h2&gt;അടുത്ത പരീക്ഷണം ഉടൻ&lt;/h2&gt;&lt;p&gt;അടുത്ത സ്റ്റാർഷിപ്പ് ദൗത്യത്തിനായി ഷിപ്പ് 41യും സൂപ്പർ ഹെവി ബൂസ്റ്ററും സ്പേസ് എക്സ് തയ്യാറാക്കുകയാണ്. അടുത്ത പരീക്ഷണത്തിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം സ്റ്റാർബേസിലേക്ക് തന്നെ തിരിച്ചിറക്കി വീണ്ടെടുക്കാനാണ് പദ്ധതി. &lsquo;മെക്കസില്ല&rsquo; എന്നറിയപ്പെടുന്ന വിക്ഷേപണ ഗോപുരത്തിലെ പ്രത്യേക കൈകൾ ഉപയോഗിച്ചായിരിക്കും പേടകത്തെ പിടിച്ചെടുക്കാനുള്ള ശ്രമം. സ്റ്റാർഷിപ്പിനെ പൂർണമായി പുനരുപയോഗിക്കാവുന്ന സംവിധാനമാക്കുന്നതിലേക്കുള്ള നിർണായക ചുവടുവയ്പ്പായിരിക്കും ഇത്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/starship-survives-24-days-at-sea-spacex-recovers-ship-40-intact-articleshow-w2txs32"/>
        </item>
        <item>
            <title><![CDATA[വിക്ഷേപിച്ച് വെറും 85 സെക്കൻഡ് മാത്രം! ചൈനീസ് റോക്കറ്റ് പൊട്ടിത്തെറിച്ചു; ആകാശത്ത് വമ്പൻ അഗ്നിഗോളം]]></title>
            <link>https://www.asianetnews.com/science-technology/chinese-long-march-7a-rocket-explodes-just-85-seconds-after-launch-massive-fireball-in-the-sky-articleshow-x59gr5u</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/chinese-long-march-7a-rocket-explodes-just-85-seconds-after-launch-massive-fireball-in-the-sky-articleshow-x59gr5u</guid>
            <pubDate>Tue, 11 Aug 2026 07:56:20 +0530</pubDate>
            <description><![CDATA[ചൈനയുടെ ലോങ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപിച്ച് 90 സെക്കൻഡിനുള്ളിൽ ആകാശത്ത് പൊട്ടിത്തെറിച്ചു. ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഓഗസ്റ്റ് 10ന് നടന്ന വിക്ഷേപണത്തിൽ സോങ്&zwnj;സിങ്-4ബി എന്ന ആശയവിനിമയ ഉപഗ്രഹവും നഷ്ടമായി. ഈ അപകടം ചൈനയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയർത്തുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzqa2kemdd05hrrbys9pad37,imgname-chinese-long-march-7a-rocket-explodes-1786414976468.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചൈ&lt;/strong&gt;നയുടെ ലോങ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപിച്ച് 90 സെക്കൻഡ് തികയും മുമ്പേ ആകാശത്ത് പൊട്ടിത്തെറിച്ചു. ഇന്ന് ഓഗസ്റ്റ് 10ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 85 സെക്കൻഡിനുള്ളിൽ റോക്കറ്റ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ഫലമായി ആകാശത്ത് വലിയ തീഗോളവും പുകയും അവശിഷ്ടങ്ങളും രൂപപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റോക്കറ്റ് തകർന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.&lt;/p&gt;&lt;h2&gt;ദൗത്യം പൂർണ പരാജയമാകാൻ സാധ്യത&lt;/h2&gt;&lt;p&gt;ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനാണ് റോക്കറ്റ് വിക്ഷേപിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് കമ്പനി ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റും അതിലുണ്ടായിരുന്ന ഉപഗ്രഹവും പൂർണമായി നഷ്ടപ്പെട്ടിരിക്കാമെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ ദൗത്യം പൂർണ പരാജയമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.&lt;/p&gt;&lt;h2&gt;വിക്ഷേപണം കഴിഞ്ഞത് 85 സെക്കൻഡ് മാത്രം&lt;/h2&gt;&lt;p&gt;2020ൽ അരങ്ങേറ്റം കുറിച്ച ലോങ് മാർച്ച് 7എയുടെ 18-ാമത്തെ ദൗത്യമായിരുന്നു ഇന്നത്തേത്. ആദ്യ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. എൻജിനിലുണ്ടായ തകരാറായിരുന്നു അന്നത്തെ അപകടത്തിന് കാരണമെന്ന് ചൈന പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ റോക്കറ്റ് അതിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ തകർന്നു. സാധാരണയായി വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മിനിറ്റിനുള്ളിലാണ് ആദ്യ ഘട്ട വേർപെടൽ നടക്കുന്നത്. എന്നാൽ ഇന്നത്തെ ദൗത്യത്തിൽ 85 സെക്കൻഡിനുള്ളിൽ തന്നെ അപകടം സംഭവിച്ചു.&lt;/p&gt;&lt;h2&gt;60 മീറ്റർ ഉയരമുള്ള റോക്കറ്റ്&lt;/h2&gt;&lt;p&gt;ചൈനയുടെ ലോങ് മാർച്ച് 7 റോക്കറ്റ് കുടുംബത്തിലെ പരിഷ്&zwj;കരിച്ച പതിപ്പാണ് ലോങ് മാർച്ച് 7എ. ഏകദേശം 60 മീറ്റർ ഉയരമുള്ള റോക്കറ്റാണിത്. ആദ്യ രണ്ട് ഘട്ടങ്ങൾ ലോങ് മാർച്ച് 7യിൽ നിന്നുള്ളവയാണ്. ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും ഉപയോഗിക്കുന്ന മൂന്നാം ഘട്ടവും റോക്കറ്റിലുണ്ട്. ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലേക്ക് 7 ടൺ വരെ ഭാരമുള്ള പേലോഡ് എത്തിക്കാൻ ലോങ് മാർച്ച് 7എയ്ക്ക് ശേഷിയുണ്ട്.&lt;/p&gt;&lt;h2&gt;ആശയവിനിമയ ഉപഗ്രഹവും നഷ്&zwj;ടമായി&lt;/h2&gt;&lt;p&gt;ചൈന നാഷണൽ റേഡിയോയുടെ റിപ്പോർട്ട് പ്രകാരം സോങ്&zwnj;സിങ്-4ബി എന്ന ആശയവിനിമയ ഉപഗ്രഹമാണ് ഇന്നത്തെ ദൗത്യത്തിൽ വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലേക്കായിരുന്നു ഉപഗ്രഹത്തിന്റെ യാത്ര എന്നാണ് കരുതുന്നത്. ചൈനയുടെ സോങ്&zwnj;സിങ് ഉപഗ്രഹങ്ങൾ ടെലികമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി ഉപയോഗിക്കുന്നു. ചൈനീസ് സൈന്യത്തിനും ഈ ഉപഗ്രഹങ്ങൾ സേവനം നൽകുന്നതായി കരുതപ്പെടുന്നു.&lt;/p&gt;&lt;h2&gt;വരാനിരിക്കുന്ന വിക്ഷേപണങ്ങളെയും ബാധിക്കുമോ?&lt;/h2&gt;&lt;p&gt;ലോങ് മാർച്ച് 7എ റോക്കറ്റിന്റെ അപകടം ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങളെ എത്രത്തോളം ബാധിക്കുമെന്നത് ഇപ്പോൾ വ്യക്തമല്ല. തിങ്കളാഴ്ച വൈകുന്നേരം ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് സുഷ്യൂ-3 റോക്കറ്റ് വിക്ഷേപിക്കാനുള്ള പദ്ധതിയുണ്ട്. വെൻചാങ്ങിൽ നിന്ന് 2,415 കിലോമീറ്ററിലധികം അകലെയുള്ള ജിയുക്വാനിൽ നിന്നായിരിക്കും വിക്ഷേപണം. ആദ്യ ഘട്ടം തിരിച്ചിറക്കാനുള്ള ശ്രമവും ഈ ദൗത്യത്തിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;h2&gt;തിയാൻഗോങ് ദൗത്യങ്ങൾക്കും ആശങ്ക&lt;/h2&gt;&lt;p&gt;തിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനായി ചൈന സാധാരണ ലോങ് മാർച്ച് 7 റോക്കറ്റാണ് ഉപയോഗിക്കുന്നത്. ലോങ് മാർച്ച് 7എയുമായി ഈ റോക്കറ്റിന് പ്രധാന ഘട്ടം പങ്കിടുന്നുണ്ട്. ഏകദേശം 8 മാസത്തിലൊരിക്കലാണ് ഇത്തരം ചരക്ക് ദൗത്യങ്ങൾ നടത്തുന്നത്. ഏറ്റവും ഒടുവിലത്തെ ദൗത്യം മേയിൽ നടന്നിരുന്നു. അടുത്ത ചരക്ക് പുനർവിതരണ ദൗത്യം 2027 ജനുവരിയോടെ നടക്കുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ റോക്കറ്റ് പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തുന്നതിനായി ചൈന വിശദമായ അന്വേഷണം നടത്തും. അപകടത്തിന് പിന്നിലെ കാരണം എന്താണെന്നതിനെ ആശ്രയിച്ച് വരാനിരിക്കുന്ന ചില ബഹിരാകാശ ദൗത്യങ്ങൾ വൈകാനും സാധ്യതയുണ്ട്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/chinese-long-march-7a-rocket-explodes-just-85-seconds-after-launch-massive-fireball-in-the-sky-articleshow-x59gr5u"/>
        </item>
        <item>
            <title><![CDATA[കടലിൽ കുടുങ്ങി സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ്; തിരിച്ചെത്തിക്കൽ പ്രതീക്ഷ നൽകുന്നില്ലെന്ന് ഇലോൺ മസ്‍ക്]]></title>
            <link>https://www.asianetnews.com/science-technology/spacex-starship-stranded-at-sea-elon-musk-says-recovery-chances-are-not-looking-good-articleshow-xxsfaes</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/spacex-starship-stranded-at-sea-elon-musk-says-recovery-chances-are-not-looking-good-articleshow-xxsfaes</guid>
            <pubDate>Sun, 09 Aug 2026 09:08:04 +0530</pubDate>
            <description><![CDATA[സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കലിന് ശേഷം വാഹനം ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി ഇറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പ്രതിസന്ധിയിലാണ്. വാഹനം വീണ്ടെടുക്കാനായില്ലെങ്കിലും ദൗത്യത്തിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളും ചിത്രങ്ങളും ഭാവി വികസനത്തിന് സഹായകമാകുമെന്ന് സ്പേസ്എക്സ് വിലയിരുത്തുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj9b1v2z1q2fx6n2qp41yfz,imgname-starship-test-flight-1786246432610.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ്പേ&lt;/strong&gt;സ്എക്സിന്റെ ഏറ്റവും പുതിയ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കലിന് പിന്നാലെ നിർണായക ഘട്ടത്തിൽ തിരിച്ചടി. ജൂലൈ 24ന് നടന്ന പതിമൂന്നാമത് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങിയ സ്റ്റാർഷിപ്പ് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രതിസന്ധിയിൽ ആയതായാണ് പുതിയ റിപ്പോർട്ടുകൾ. സ്റ്റാർഷിപ്പ് തിരികെ കരയിലെത്തിക്കാനുള്ള സാധ്യത ഇപ്പോൾ അത്ര ശുഭകരമല്ലെന്ന് സ്പേസ്എക്സ് മേധാവി ഇലോൺ മസ്&zwj;ക് വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;കടലിൽ വിജയകരമായി ഇറങ്ങി, പക്ഷേ തിരിച്ചെത്തിക്കൽ പ്രതിസന്ധിയിൽ&lt;/h2&gt;&lt;p&gt;ജൂലൈ 24നാണ് തെക്കൻ ടെക്സസിലെ സ്പേസ്എക്സിന്റെ സ്റ്റാർബേസ് കേന്ദ്രത്തിൽനിന്ന് സ്റ്റാർഷിപ്പ് പതിമൂന്നാമത് പരീക്ഷണ പറക്കലിനായി വിക്ഷേപിച്ചത്. പറക്കലിന്&zwj;റെ പ്രധാന ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം 52 മീറ്റർ നീളമുള്ള മുകളിലെ ഘട്ടമായ &lsquo;ഷിപ്പ്&rsquo; പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്തിന് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിച്ച സ്ഥലത്ത് ഇറങ്ങി.&lt;/p&gt;&lt;p&gt;കടലിൽ പതിച്ചതിന് പിന്നാലെ മറിഞ്ഞെങ്കിലും സ്റ്റാർഷിപ്പ് കഷണങ്ങളാകാതെ പൂർണമായും നിലനിന്നത് ആദ്യമായാണ്. തുടർന്ന് വാഹനത്തെ കരയിലെത്തിച്ച് വിശദമായ പരിശോധന നടത്താൻ സ്പേസ്എക്സ് ശ്രമം ആരംഭിച്ചു. ഇതിനായി വാഹനം വലിച്ചുകൊണ്ടുവരാനുള്ള നടപടികളാണ് പുരോഗമിച്ചിരുന്നത്. എന്നാൽ കടൽ കൂടുതൽ പ്രക്ഷുബ്&zwj;ധമായതോടെ ദൗത്യം ദുഷ്&zwj;കരമായി. 52 മീറ്റർ നീളമുള്ള ബഹിരാകാശ വാഹനത്തെ തുറമുഖത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സംഘത്തിന് ശക്തമായ തിരമാലകളും പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്ന് സ്പേസ്എക്സ് അറിയിച്ചു.&lt;/p&gt;&lt;h2&gt;&lsquo;ഇപ്പോൾ കാര്യങ്ങൾ അത്ര നല്ലതല്ല&rsquo;&lt;/h2&gt;&lt;p&gt;സ്റ്റാർഷിപ്പ് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഓഗസ്റ്റ് 7ന് ഇലോൺ മസ്&zwj;ക് പ്രതികരിച്ചു. വാഹനം വീണ്ടെടുക്കാനുള്ള സാധ്യത ഇപ്പോൾ നല്ലതല്ലെന്നാണ് മസ്&zwj;ക് വ്യക്തമാക്കിയത് എന്ന് സ്&zwj;പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ശ്രമത്തിനിടെ സ്റ്റാർഷിപ്പിന്റെ താപസംരക്ഷണ കവചത്തിന്റെയും എൻജിൻ ഭാഗങ്ങളുടെയും നിർണായക മേഖലകളുടെ അടുത്തുനിന്നുള്ള ചിത്രങ്ങൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഭാവിയിലെ സ്റ്റാർഷിപ്പ് പരിഷ്&zwj;കരണങ്ങൾക്ക് ഈ വിവരങ്ങൾ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;h2&gt;എത്രത്തോളം വലുതാണ് സ്റ്റാർഷിപ്പ്?&lt;/h2&gt;&lt;p&gt;പൂർണമായി ഘടിപ്പിച്ച നിലയിൽ ഏകദേശം 124 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പ് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ്. ഷിപ്പ്, സൂപ്പർ ഹെവി എന്നീ രണ്ട് ഘട്ടങ്ങളാണ് വാഹനത്തിനുള്ളത്. ഇരുഘട്ടങ്ങളും പൂർണമായും അതിവേഗം പുനരുപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശ യാത്രയുടെ ചെലവും വിക്ഷേപണ സമയവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയായാണ് സ്പേസ്എക്സ് ഇതിനെ കാണുന്നത്.&lt;/p&gt;&lt;h2&gt;താപസംരക്ഷണ കവചം നിർണായകം&lt;/h2&gt;&lt;p&gt;ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുമ്പോൾ അതിശക്തമായ ചൂടിൽനിന്ന് ഷിപ്പിനെ സംരക്ഷിക്കുന്നത് താപസംരക്ഷണ കവചമാണ്. സ്റ്റാർഷിപ്പ് പ്രവർത്തനക്ഷമമാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ഇലോൺ മസ്&zwj;ക് നേരത്തെ വിശേഷിപ്പിച്ചിരുന്നത് ഈ സംവിധാനത്തിന്റെ വികസനത്തെയാണ്. എന്നാൽ ഓഗസ്റ്റ് നാലിന് നടന്ന സ്പേസ്എക്സിന്റെ ആദ്യ ത്രൈമാസ വരുമാന സമ്മേളനത്തിൽ താപസംരക്ഷണ കവചവുമായി ബന്ധപ്പെട്ട പ്രശ്&zwj;നം പരിഹരിച്ചതായി കരുതുന്നുവെന്ന് മസ്&zwj;ക് പറഞ്ഞിരുന്നു.&lt;/p&gt;&lt;h2&gt;20 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും വിക്ഷേപിച്ചു&lt;/h2&gt;&lt;p&gt;പതിമൂന്നാമത് പരീക്ഷണ പറക്കലിൽ മറ്റൊരു പ്രധാന നേട്ടവും സ്പേസ്എക്സ് കൈവരിച്ചു. ബഹിരാകാശത്ത് എത്തിയതിന് പിന്നാലെ ഷിപ്പ് 20 പ്രവർത്തനക്ഷമമായ പുതിയ തലമുറ സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങൾ വിജയകരമായി വിന്യസിച്ചു. ഈ ഉപഗ്രഹങ്ങൾ പിന്നീട് ജൂലൈ 24ന് തന്നെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി. എന്നാൽ ഭാവിയിൽ സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളുടെ വലിയൊരു ശൃംഖല നിർമ്മിക്കാനുള്ള സ്പേസ്എക്സിന്റെ പദ്ധതിയുടെ പരീക്ഷണമായിരുന്നു ഈ ദൗത്യം. ഏകദേശം 100,000 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളുള്ള ശൃംഖല നിർമ്മിക്കാനാണ് സ്പേസ്എക്സ് ലക്ഷ്യമിടുന്നത്. ഈ ഉപഗ്രഹങ്ങളെ ഭാവിയിൽ വിക്ഷേപിക്കാൻ പ്രധാനമായും സ്റ്റാർഷിപ്പിനെയാണ് കമ്പനി ആശ്രയിക്കുന്നത്.&lt;/p&gt;&lt;p&gt;സ്റ്റാർഷിപ്പിനെ കടലിൽനിന്ന് തിരിച്ചെത്തിക്കാനായില്ലെങ്കിലും പതിമൂന്നാമത് പരീക്ഷണ പറക്കലിലൂടെ ലഭിച്ച വിവരങ്ങളും താപസംരക്ഷണ കവചം, എൻജിൻ തുടങ്ങിയ നിർണായക ഭാഗങ്ങളുടെ ചിത്രങ്ങളും ഭാവിയിലെ വാഹന വികസനത്തിന് വിലപ്പെട്ടതായിരിക്കുമെന്നാണ് സ്പേസ്എക്സിന്റെ വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/spacex-starship-stranded-at-sea-elon-musk-says-recovery-chances-are-not-looking-good-articleshow-xxsfaes"/>
        </item>
        <item>
            <title><![CDATA[പ്രപഞ്ചത്തിലെ ഏറ്റവും ഭീകര ഇടത്തും വെള്ളമോ? തമോഗർത്തത്തിനരികെ ജലം കണ്ടെത്തി ജെയിംസ് വെബ് ടെലസ്‍കോപ്]]></title>
            <link>https://www.asianetnews.com/science-technology/water-found-near-a-supermassive-black-hole-james-webb-telescope-makes-stunning-discovery-articleshow-y2pn6x0</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/water-found-near-a-supermassive-black-hole-james-webb-telescope-makes-stunning-discovery-articleshow-y2pn6x0</guid>
            <pubDate>Mon, 17 Aug 2026 08:08:16 +0530</pubDate>
            <description><![CDATA[ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള അതിഭീമൻ തമോഗർത്തമായ സജിറ്റേറിയസ് എ സ്റ്റാറിന് സമീപം ജലത്തിന്റെയും പ്രപഞ്ചധൂളിയുടെയും സാന്നിധ്യം ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തി. ഐആർഎസ് 3 എന്ന പ്രായമായ നക്ഷത്രത്തിന് ചുറ്റും കണ്ടെത്തിയ ഈ ഘടകങ്ങൾ, അതിശക്തമായ വികിരണമുള്ള മേഖലയിലും നിലനിൽക്കുമെന്ന നിർണായക തെളിവാണ് നൽകുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m06s4qv18wspz39hagveem9z,imgname-universe-1786934091617.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ക്ഷീ&lt;/strong&gt;രപഥത്തിന്റെ കേന്ദ്രത്തിലുള്ള അതിഭീമൻ തമോഗർത്തത്തിന് സമീപം വെള്ളവും പ്രപഞ്ചധൂളിയും നിലനിൽക്കുന്നതായി കണ്ടെത്തി. അതിശക്തമായ വികിരണവും മറ്റ് കഠിന സാഹചര്യങ്ങളും നിലനിൽക്കുന്ന ഈ മേഖലയിൽ വെള്ളവും ധൂളിയും രൂപപ്പെടുകയും അതിജീവിക്കുകയും ചെയ്യുമെന്നതിന്റെ നിർണായക തെളിവാണ് പുതിയ കണ്ടെത്തൽ. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ സജിറ്റേറിയസ് എ സ്റ്റാറിന് സമീപമുള്ള ഒരു പ്രായമായ നക്ഷത്രത്തിൽ വെള്ളത്തിന്റെയും കോസ്&zwj;മിക് ധൂളിയുടെയും സാന്നിധ്യം കണ്ടെത്തിയത്. ഈ നക്ഷത്രം അതിഭീമൻ തമോഗർത്തത്തിൽനിന്ന് ഏകദേശം 0.55 പ്രകാശവർഷം മാത്രം അകലെയാണ്.&lt;/p&gt;&lt;h2&gt;സജിറ്റേറിയസ് എ സ്റ്റാറിന് സമീപം വെള്ളം&lt;/h2&gt;&lt;p&gt;ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള സജിറ്റേറിയസ് എ സ്റ്റാർ എന്ന അതിഭീമൻ തമോഗർത്തത്തിന് ഏകദേശം നാല് ദശലക്ഷം സൂര്യന്മാരുടെ പിണ്ഡമുണ്ട്. അതിന് ചുറ്റുമുള്ള പ്രദേശം നിരവധി നക്ഷത്രങ്ങളാലും ശക്തമായ വികിരണങ്ങളാലും നിറഞ്ഞതാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ജല തന്മാത്രകൾക്കും പുതിയതായി രൂപപ്പെടുന്ന ധൂളിക്കും നിലനിൽക്കാൻ കഴിയുമോ എന്നത് ജ്യോതിശാസ്ത്രജ്ഞർക്ക് ഏറെക്കാലമായി കൗതുകമായിരുന്നു. ഇപ്പോൾ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ നിരീക്ഷണങ്ങൾ ഈ ചോദ്യത്തിന് പുതിയ ഉത്തരം നൽകുകയാണ്. ജർമനിയിലെ കൊളോൺ സർവകലാശാലയിലെ ഫ്ലോറിയൻ പെയ്സ്കറിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ഗവേഷണത്തിന്&zwj;റെ ഫലങ്ങൾ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.&lt;/p&gt;&lt;h2&gt;ഐആർഎസ് 3 എന്ന പ്രായമായ നക്ഷത്രം&lt;/h2&gt;&lt;p&gt;ഗവേഷകർ പഠനത്തിനായി തിരഞ്ഞെടുത്തത് ഐആർഎസ് 3 എന്ന പ്രായമായ നക്ഷത്രത്തെയാണ്. ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ ഏറ്റവും തിളക്കമുള്ള മിഡ് ഇൻഫ്രാറെഡ് സ്രോതസുകളിലൊന്നാണിത്. നക്ഷത്രത്തിന്റെ പരിണാമത്തിലെ അവസാനഘട്ടങ്ങളിലൊന്നിലാണ് ഐആർഎസ് 3. ഈ ഘട്ടത്തിൽ ശക്തമായ നക്ഷത്രക്കാറ്റിലൂടെ വലിയ അളവിൽ വാതകവും ധൂളിയും നക്ഷത്രം പുറത്തേക്ക് പുറന്തള്ളുന്നു. ഇത്തരം നക്ഷത്രങ്ങളെ ശാസ്ത്രജ്ഞർ പ്രപഞ്ചത്തിലെ പുനരുപയോഗ കേന്ദ്രങ്ങളോട് ഉപമിക്കുന്നു. നക്ഷത്രം പുറന്തള്ളുന്ന വസ്&zwj;തുക്കൾ പിന്നീട് പുതിയ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപീകരണത്തിന് ആവശ്യമായ അസംസ്&zwj;കൃത വസ്&zwj;തുക്കളായി മാറാം.&lt;/p&gt;&lt;h2&gt;അതിശക്തമായ വികിരണത്തിനിടയിലും ധൂളി&lt;/h2&gt;&lt;p&gt;ക്ഷീരപഥത്തിന്റെ കേന്ദ്രം സാധാരണ നക്ഷത്രപ്രദേശങ്ങളിൽനിന്ന് ഏറെ വ്യത്യസ്&zwj;തമാണ്. നിരവധി നക്ഷത്രങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഈ മേഖലയിലെ വികിരണം വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ നക്ഷത്രങ്ങളിൽനിന്ന് പുറത്തേക്ക് വരുന്ന തന്മാത്രകളും ധൂളികണങ്ങളും ഇത്ര കഠിനമായ സാഹചര്യങ്ങളിൽ എങ്ങനെ നിലനിൽക്കുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ജെയിംസ് വെബ്ബിന്റെ മിഡ് ഇൻഫ്രാറെഡ് ഉപകരണം ഉപയോഗിച്ച് ഐആർഎസ് 3യിൽനിന്നുള്ള പ്രകാശത്തിന്റെ സ്പെക്ട്രം പരിശോധിച്ചാണ് ഗവേഷകർ നക്ഷത്രത്തിന് ചുറ്റുമുള്ള വസ്&zwj;തുക്കളുടെ ഘടന പഠിച്ചത്.&lt;/p&gt;&lt;h2&gt;10,000 ജ്യോതിശാസ്ത്ര ഏകകങ്ങൾ വരെ ധൂളി&lt;/h2&gt;&lt;p&gt;നക്ഷത്രത്തെ ചുറ്റിയുള്ള ധൂളിയുടെ ഘടന പാളികളായി ക്രമീകരിച്ചിരിക്കുന്നതായി നിരീക്ഷണങ്ങളിൽ കണ്ടെത്തി. സിലിക്കേറ്റ് ധൂളി ഉൾപ്പെടുന്ന ഈ പുറംപാളി നക്ഷത്രത്തിൽനിന്ന് ഏകദേശം 10,000 ജ്യോതിശാസ്ത്ര ഏകകങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു. ഒരു ജ്യോതിശാസ്ത്ര ഏകകം ഭൂമിക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരത്തിന് തുല്യമാണ്. നക്ഷത്രത്തിന് സമീപമുള്ള ഭാഗത്ത് ഏകദേശം 927 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ടെങ്കിലും പുറംഭാഗങ്ങളിൽ ഇത് മൈനസ് 173 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതായി പഠനം വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;ഐആർഎസ് 3യിൽ ആദ്യമായി വെള്ളത്തിന്റെ തെളിവ്&lt;/h2&gt;&lt;p&gt;ഐആർഎസ് 3നെ ചുറ്റിയുള്ള വാതക-ധൂളി പാളിയിൽ വെള്ളത്തിന്റെ വ്യക്തമായ തെളിവും ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തി. ഈ നക്ഷത്രത്തിൽ വെള്ളം കണ്ടെത്തുന്നത് ഇതാദ്യമായാണ്. അതിശക്തമായ വികിരണം നിറഞ്ഞ അന്തരീക്ഷത്തിലും ജല തന്മാത്രകൾക്ക് നിലനിൽക്കാൻ കഴിയുമെന്നതാണ് കണ്ടെത്തലിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. എത്ര അളവിലാണ് വെള്ളം ഉള്ളതെന്ന് നിലവിലെ നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമല്ല. എന്നാൽ വെള്ളത്തിന്റെ സാന്നിധ്യം മാത്രം തന്നെ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചുള്ള നിലവിലെ ധാരണകളിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്.&lt;/p&gt;&lt;h2&gt;പുതിയ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും അസംസ്&zwj;കൃത വസ്&zwj;തുക്കൾ&lt;/h2&gt;&lt;p&gt;വെള്ളവും പ്രപഞ്ചധൂളിയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപീകരണവുമായി ബന്ധപ്പെട്ട രാസപ്രക്രിയകളിലെ പ്രധാന ഘടകങ്ങളാണ്. അതിനാൽ ഐആർഎസ് 3 പോലുള്ള പ്രായമായ നക്ഷത്രങ്ങൾ പുറത്തേക്ക് പുറന്തള്ളുന്ന വസ്&zwj;തുക്കൾ ഭാവിയിൽ രൂപപ്പെടുന്ന പുതിയ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ആവശ്യമായ വസ്&zwj;തുക്കളുടെ ഭാഗമായേക്കാം. അതിഭീമൻ തമോഗർത്തത്തിന് സമീപം പോലും പ്രായമായ നക്ഷത്രങ്ങൾക്ക് തങ്ങളുടെ ചുറ്റുപാടിലേക്ക് ധൂളിയും തന്മാത്രകളും എത്തിക്കാൻ കഴിയുമെന്ന് കണ്ടെത്തിയത് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ വസ്&zwj;തുക്കൾ എങ്ങനെ പുനരുപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നൽകും.&lt;/p&gt;&lt;h2&gt;ഗാലക്സികളുടെ കേന്ദ്രത്തെക്കുറിച്ചുള്ള ധാരണ മാറുമോ?&lt;/h2&gt;&lt;p&gt;സാധാരണയായി അതിഭീമൻ തമോഗർത്തങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ അത്യന്തം പ്രതികൂലമായ അന്തരീക്ഷങ്ങളായാണ് കണക്കാക്കുന്നത്. എന്നാൽ പുതിയ കണ്ടെത്തൽ ഇത്തരം മേഖലകളിലും സങ്കീർണമായ തന്മാത്രകൾക്കും ധൂളിക്കും നിലനിൽക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു. പ്രായമായ നക്ഷത്രങ്ങൾ ഗാലക്സികളുടെ കേന്ദ്രഭാഗങ്ങളിലേക്ക് പുതിയ ധൂളിയും തന്മാത്രകളും എത്തിക്കുന്നതിൽ വഹിക്കുന്ന പങ്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും പഠനം സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/water-found-near-a-supermassive-black-hole-james-webb-telescope-makes-stunning-discovery-articleshow-y2pn6x0"/>
        </item>
        <item>
            <title><![CDATA[ചന്ദ്രനിൽ വെള്ളം തേടി ചൈന; ചാങ്‌എ-7 കുതിച്ചുയരാൻ മണിക്കൂറുകൾ മാത്രം]]></title>
            <link>https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw</guid>
            <pubDate>Sat, 22 Aug 2026 15:33:52 +0530</pubDate>
            <description><![CDATA[ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം കണ്ടെത്താനായി ചൈനയുടെ ചാങ്&zwnj;എ-7 ദൗത്യം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയ്&zwnj;ക്കൊപ്പം, ഇരുണ്ട ഗർത്തങ്ങളിലേക്ക് ചാടിയിറങ്ങാൻ കഴിവുള്ള ഒരു ഹോപ്പറും ഈ ദൗത്യത്തിന്റെ ഭാഗമാണ്. 2030-ൽ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ചൈനയുടെ ബൃഹത്തായ പദ്ധതിയുടെ നിർണായക ചുവടുവെപ്പാണ് ഈ ദൗത്യം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kykyb6qvw3xqt7vhvcbcwym8,imgname-moon--3--1785228270331.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ച&lt;/strong&gt;ന്ദ്രന്&zwj;റെ ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം തേടിയുള്ള ചൈനയുടെ ഏറ്റവും സങ്കീർണമായ ചാന്ദ്രദൗത്യമായ ചാങ്&zwnj;എ-7 വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 24ന് ഹൈനാനിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-5 Y14 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;ലക്ഷ്യം ചന്ദ്രന്&zwj;റെ ദക്ഷിണധ്രുവം&lt;/h2&gt;&lt;p&gt;ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഷാക്ക്ല്ടൺ ക്രേറ്ററിന്റെ സമീപപ്രദേശമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓർബിറ്റർ, ലാൻഡർ, റോവർ, പ്രത്യേക ഹോപ്പർ എന്നിവ ഉൾപ്പെടുന്നതാണ് ചാങ്&zwnj;എ-7. ചന്ദ്രന്റെ ഉപരിതലം, പരിസ്ഥിതി, വിഭവങ്ങൾ എന്നിവ വിശദമായി പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. വിക്ഷേപണത്തിന് ശേഷം ബഹിരാകാശപേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി പ്രദേശം വിശദമായി നിരീക്ഷിക്കും. തുടർന്ന് ലാൻഡർ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള ശ്രമം നടത്തും.&lt;/p&gt;&lt;h2&gt;കോടിക്കണക്കിന് വർഷമായി ഇരുട്ടിൽ; അവിടെ വെള്ളമുണ്ടോ?&lt;/h2&gt;&lt;p&gt;ചാങ്&zwnj;എ-7ന്റെ പ്രധാന ദൗത്യങ്ങളിലൊന്ന് ചന്ദ്രന്റെ സ്ഥിരമായി നിഴലിലായിരിക്കുന്ന ഗർത്തങ്ങളിൽ ജലഹിമത്തിന്&zwj;റെ സാന്നിധ്യം കണ്ടെത്തുകയാണ്. ദക്ഷിണധ്രുവത്തിലെ ചില പ്രദേശങ്ങളിൽ കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശം എത്തിയിട്ടില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇത്തരം പ്രദേശങ്ങൾ ജലഹിമയും മറ്റ് അസ്ഥിര വസ്&zwj;തുക്കളും സംരക്ഷിച്ചുവച്ചിരിക്കുന്ന പ്രകൃതിദത്ത 'ഫ്രീസറുകൾ' പോലെയാകാമെന്നാണ് കരുതുന്നത്.&lt;/p&gt;&lt;h2&gt;ചന്ദ്രനിൽ 'ചാടുന്ന' റോബോട്ട്&lt;/h2&gt;&lt;p&gt;ദൗത്യത്തിലെ ഏറ്റവും കൗതുകകരമായ ഘടകമാണ് ഹോപ്പർ. സാധാരണ റോവറുകൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കുത്തനെയുള്ള ഗർത്തങ്ങളിലേക്കും നിഴൽപ്രദേശങ്ങളിലേക്കും ചാടിയെത്താൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ഹോപ്പർ നിഴലിലായ ഗർത്തങ്ങളിലേക്ക് പ്രവേശിച്ച് അവിടെ പഠനം നടത്തിയ ശേഷം വീണ്ടും സൂര്യപ്രകാശമുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചെത്തും. ഇതിലൂടെ ജലഹിമയുടെ സാന്നിധ്യവും വിതരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം&lt;/h2&gt;&lt;p&gt;ചൈനയുടെ നേതൃത്വത്തിലുള്ള ദൗത്യമാണെങ്കിലും നിരവധി രാജ്യങ്ങളിലെ ശാസ്ത്രസ്ഥാപനങ്ങളുടെ ഉപകരണങ്ങളും ചാങ്&zwnj;എ-7ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഷ്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, തായ്&zwnj;ലൻഡ്, ബഹ്&zwnj;റൈൻ, ഈജിപ്&zwj;ത് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ വിവിധ പരീക്ഷണോപകരണങ്ങൾ നൽകുന്നു. ചന്ദ്രധൂളി, പ്ലാസ്&zwj;മ, ഉയർന്ന ഊർജകണങ്ങൾ, ഉപരിതല ഘടന എന്നിവ പഠിക്കുന്നതിനുള്ള ഉപകരണങ്ങളും ഇതിലുണ്ട്.&lt;/p&gt;&lt;h2&gt;ചന്ദ്രനിൽ നിന്ന് ക്ഷീരപഥത്തിന്റെ ചിത്രങ്ങളും&lt;/h2&gt;&lt;p&gt;ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ജ്യോതിശാസ്ത്ര നിരീക്ഷണം നടത്തുന്നതിനുള്ള പ്രത്യേക ക്യാമറയും ദൗത്യത്തിലുണ്ട്. ഇന്റർനാഷണൽ ലൂണാർ ഒബ്സർവേറ്ററി അസോസിയേഷനും ഹോങ്കോങ് സർവകലാശാലയിലെ ലബോറട്ടറി ഫോർ സ്പേസ് റിസർച്ചും ചേർന്ന് വികസിപ്പിച്ച ILO-C ക്യാമറ ചന്ദ്രനിൽ നിന്ന് വിശാലമായ വർണചിത്രങ്ങൾ പകർത്തും. ചന്ദ്രനിൽ നിന്ന് ക്ഷീരപഥത്തെ നിരീക്ഷിക്കുന്നത് ഭൂമിയിലെ അന്തരീക്ഷത്തിന്റെ തടസ്സങ്ങളില്ലാത്ത വ്യത്യസ്&zwj;തമായ ജ്യോതിശാസ്ത്ര കാഴ്ചകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;ലക്ഷ്യം 2030; പിന്നാലെ ചാങ്&zwnj;എ-8&lt;/h2&gt;&lt;p&gt;ചാങ്&zwnj;എ-7 വെറുമൊരു ശാസ്ത്രീയ ദൗത്യമല്ല. ചൈനയുടെ ദീർഘകാല മനുഷ്യചാന്ദ്രദൗത്യ പദ്ധതികളിലും ഇതിന് നിർണായക സ്ഥാനമുണ്ട്. 2030ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ആവശ്യമായ വിവരങ്ങളും സാങ്കേതിക പരിചയവും ശേഖരിക്കാൻ ചാങ്&zwnj;എ-7 സഹായിക്കും. തുടർന്ന് ചാങ്&zwnj;എ-8 ദൗത്യത്തിലൂടെ ചന്ദ്രന്റെ മണ്ണ് ഉപയോഗിച്ച് ഭാവിയിൽ ആവാസകേന്ദ്രങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കാനാണ് ലക്ഷ്യം. ചാങ്&zwnj;എ-7, ചാങ്&zwnj;എ-8 ദൗത്യങ്ങൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ദീർഘകാല ഗവേഷണ സാന്നിധ്യം സ്ഥാപിക്കാനുള്ള ചൈനയുടെ പദ്ധതിയുടെ അടിത്തറയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ചാങ്&zwnj;എ-7 വിക്ഷേപണം പുതിയൊരു ചാന്ദ്രപര്യവേക്ഷണ മത്സരത്തിന്റെ നിർണായക ഘട്ടമായാണ് ശാസ്ത്രലോകം കാണുന്നത്.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw"/>
        </item>
        <item>
            <title><![CDATA[ചന്ദ്രനും ഇനി മാലിന്യക്കൂമ്പാരമാകുമോ? 200 ടൺ മനുഷ്യനിർമിത വസ്‍തുക്കൾ!]]></title>
            <link>https://www.asianetnews.com/science-technology/is-the-moon-becoming-a-space-junkyard-200-tonnes-of-human-made-debris-articleshow-zn7ab0f</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/is-the-moon-becoming-a-space-junkyard-200-tonnes-of-human-made-debris-articleshow-zn7ab0f</guid>
            <pubDate>Mon, 17 Aug 2026 15:54:41 +0530</pubDate>
            <description><![CDATA[&lt;p&gt;ചന്ദ്രനിൽ മനുഷ്യനിർമിത മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ആശങ്ക ഉയർത്തുന്നു. അടുത്തിടെ ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതോടെ, ഇത്തരം സംഭവങ്ങൾ ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്കും ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kykyb6qvw3xqt7vhvcbcwym8,imgname-moon--3--1785228270331.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;നുഷ്യന്&zwj;റെ ബഹിരാകാശ പര്യവേക്ഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ചന്ദ്രനിൽ അടിഞ്ഞുകൂടുന്ന മനുഷ്യനിർമിത വസ്&zwj;തുക്കൾ ശാസ്ത്രജ്ഞരിൽ ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഓഗസ്റ്റ് 5ന് ഏകദേശം 8,800 പൗണ്ട് അഥവാ 4,000 കിലോഗ്രാം ഭാരമുള്ള ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങിയിരുന്നു. വൻതോതിൽ ചാന്ദ്രധൂളി ഉയർത്തിയ ഈ ഇടിയുടെ ദൃശ്യം ഭൂമിയിൽനിന്നുപോലും നിരീക്ഷിക്കാൻ സാധിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ ഇതിനകം ഏകദേശം 3,000 മനുഷ്യനിർമിത വസ്തുക്കൾ ചിതറിക്കിടക്കുന്നതായാണ് കണക്കുകൾ. ചന്ദ്രപര്യവേക്ഷണം ശക്തമാകുന്നതോടെ ഇത്തരം വസ്&zwj;തുക്കളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. ചന്ദ്രനെ ബഹിരാകാശ മാലിന്യങ്ങളുടെ ഇടമാക്കി മാറ്റുന്നതിന് മുമ്പ് കൂടുതൽ ഉത്തരവാദിത്തമുള്ള സമീപനം ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.&lt;/p&gt;&lt;h2&gt;ചന്ദ്രനിൽ 200 ടണ്ണോളം മനുഷ്യനിർമിത വസ്&zwj;തുക്കൾ&lt;/h2&gt;&lt;p&gt;ബഹിരാകാശയുഗം ആരംഭിച്ചതിനുശേഷം ഏകദേശം 200 ടൺ ഭാരമുള്ള മനുഷ്യനിർമിത വസ്&zwj;തുക്കൾ ചന്ദ്രനിൽ ഉപേക്ഷിക്കുകയോ ഇടിച്ചിറങ്ങുകയോ ചെയ്തിട്ടുണ്ട്. ഇവയിൽ ചരിത്രപ്രാധാന്യമുള്ള നിരവധി വസ്&zwj;തുക്കളുണ്ട്. അമേരിക്കയുടെ ആറ് അപ്പോളോ ദൗത്യങ്ങളിൽ ഉപയോഗിച്ച ഇറക്കുമോഡ്യൂളുകൾ, 1970കളിലെ സോവിയറ്റ് ലുനഖോഡ് റോവറുകൾ, 2010കളിൽ ചൈന ചന്ദ്രനിലെത്തിച്ച യുയുതു 1, യുയുതു 2 റോവറുകൾ എന്നിവ ഇപ്പോഴും ചന്ദ്രോപരിതലത്തിലുണ്ട്. എന്നാൽ ഇവയ്ക്കൊപ്പം ചന്ദ്രനിൽ എത്തേണ്ടതല്ലാതിരുന്ന നിരവധി വസ്തുക്കളും അവിടെയുണ്ട്. ആദ്യകാല ചാന്ദ്രദൗത്യങ്ങൾ മുതൽ ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ഭ്രമണപഥങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി റോക്കറ്റ് ഭാഗങ്ങളും മറ്റ് വസ്തുക്കളും പിന്നീട് ചന്ദ്രനിൽ പതിച്ചിരിക്കാമെന്നാണ് ബഹിരാകാശ ചരിത്രകാരനായ ജോനാഥൻ മക്&zwnj;ഡൊവലിന്റെ വിലയിരുത്തൽ.&lt;/p&gt;&lt;h2&gt;റോക്കറ്റ് ഭാഗങ്ങൾ ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നു&lt;/h2&gt;&lt;p&gt;ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ പതിക്കുന്നതിന് നാല് വർഷം മുമ്പ് ചൈനയുടെ ലോങ് മാർച്ച് 3സി റോക്കറ്റിന്റെ ഒരു ഭാഗവും ചന്ദ്രന്റെ മറുഭാഗത്ത് ഇടിച്ചിറങ്ങിയിരുന്നു. ചന്ദ്രപര്യവേക്ഷണ പ്രവർത്തനങ്ങൾ വർധിക്കുന്നതോടെ ഇത്തരം സംഭവങ്ങൾ ഇനിയും സാധാരണമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വിവിധ രാജ്യങ്ങളും സ്വകാര്യ കമ്പനികളും ചന്ദ്രനിലേക്ക് ദൗത്യങ്ങൾ അയയ്ക്കാൻ ആരംഭിച്ചതോടെ ചന്ദ്രന്റെ സമീപപ്രദേശം കൂടുതൽ തിരക്കേറിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&ldquo;നമ്മൾ ഒരു പരിവർത്തന ഘട്ടത്തിലാണ്,&rdquo; മക്&zwnj;ഡൊവൽ പറഞ്ഞു. അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമായി ചന്ദ്രപര്യവേക്ഷണം നടത്തിയിരുന്ന കാലത്ത് നിന്ന് നിരവധി രാജ്യങ്ങളും സ്വകാര്യ കമ്പനികളും സജീവമാകുന്ന ഘട്ടത്തിലേക്ക് ലോകം മാറിയെന്നും എന്നാൽ അതിനനുസരിച്ചുള്ള അന്താരാഷ്ട്ര നിയന്ത്രണ സംവിധാനങ്ങൾ വികസിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;h2&gt;ചന്ദ്രനിലെ മാലിന്യത്തിന് പ്രത്യേക നിയമമില്ല&lt;/h2&gt;&lt;p&gt;ചന്ദ്രനിലെ മനുഷ്യപ്രവർത്തനങ്ങളെ 1967ലെ ഐക്യരാഷ്ട്രസഭയുടെ ബാഹ്യാകാശ ഉടമ്പടി നിയന്ത്രിക്കുന്നുണ്ടെന്ന് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയിലെ നയകാര്യ ഉദ്യോഗസ്ഥ മരിയേറ്റ വാൽദിവിയ ലെഫോർട്ട് പറഞ്ഞു. ഉടമ്പടിയിലെ 9-ാം അനുച്ഛേദം ബഹിരാകാശ പര്യവേക്ഷണം 'ഹാനികരമായ മലിനീകരണം ഒഴിവാക്കുന്ന' രീതിയിൽ നടത്തണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. എന്നാൽ ഹാനികരമായ മലിനീകരണം എന്നതിന്റെ കൃത്യമായ നിർവചനം ഉടമ്പടിയിൽ ഇല്ല. ചന്ദ്രനിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക അന്താരാഷ്ട്ര നിയമമോ സമഗ്രമായ മാലിന്യസംസ്&zwj;കരണ സംവിധാനമോ നിലവിലില്ല. ചന്ദ്രനിൽ എത്ര മാലിന്യം അനുവദിക്കാം എന്നതിന് പരിധിയും നിർദേശിച്ചിട്ടില്ല. ഉപേക്ഷിച്ച എല്ലാ വസ്&zwj;തുക്കളും നീക്കം ചെയ്യണമെന്ന വ്യവസ്ഥയും നിലവിലില്ല.&lt;/p&gt;&lt;h2&gt;ചന്ദ്രധൂളി വലിയ പ്രശ്&zwj;നമാകാം&lt;/h2&gt;&lt;p&gt;ചന്ദ്രന്റെ ഉപരിതല വിസ്&zwj;തീർണം ഏകദേശം 38 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഭൂമിയിലെ ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യയുടെ വിസ്&zwj;തീർണവുമായി താരതമ്യം ചെയ്യാവുന്ന വലുപ്പമാണിത്. എന്നാൽ ചന്ദ്രന്റെ ഗുരുത്വാകർഷണം ഭൂമിയുടേതിന്റെ ഏകദേശം 17 ശതമാനം മാത്രമാണ്. അതിനാൽ ഒരു വസ്&zwj;തു ഇടിച്ചിറങ്ങുമ്പോൾ ഉയരുന്ന ചാന്ദ്രധൂളി വളരെ ദൂരത്തേക്ക് സഞ്ചരിക്കുകയും ഏറെ സമയമെടുത്ത് മാത്രമേ താഴേക്ക് അടിയുകയുമുള്ളൂ. ഭാവിയിൽ ചന്ദ്രനിൽ സ്ഥിരം മനുഷ്യവാസകേന്ദ്രങ്ങളും ശാസ്ത്രീയ പരീക്ഷണശാലകളും സ്ഥാപിക്കപ്പെടുമ്പോൾ റോക്കറ്റ് ഭാഗങ്ങൾ നിരന്തരം ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നത് വലിയ പ്രശ്&zwj;നമാകാം. ഉയരുന്ന ധൂളി ശാസ്ത്രീയ ഉപകരണങ്ങളിൽ അടിഞ്ഞുകൂടുകയോ അതീവ സൂക്ഷ്മമായ പരീക്ഷണങ്ങളെ ബാധിക്കുകയോ ചെയ്യാം.&lt;/p&gt;&lt;h2&gt;ശാസ്ത്രീയ തെളിവുകളും നഷ്&zwj;ടപ്പെടാം&lt;/h2&gt;&lt;p&gt;ചന്ദ്രനിൽ മനുഷ്യനിർമിത വസ്&zwj;തുക്കൾ എത്തുന്നതും വലിയ റോക്കറ്റ് ഭാഗങ്ങൾ ഇടിച്ചിറങ്ങി പുതിയ ഗർത്തങ്ങൾ രൂപപ്പെടുന്നതും ചന്ദ്രന്&zwj;റെ സ്വാഭാവിക പരിസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തുന്നു. ചന്ദ്രനിൽ സ്വാഭാവികമായി ഉൽക്കകൾ പതിക്കുകയും അവയുടെ ആഘാതം ചന്ദ്രന്റെ ഭൂമിശാസ്ത്ര ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഈ സ്വാഭാവിക ആഘാതങ്ങളെക്കുറിച്ച് പഠിച്ചാണ് ശാസ്ത്രജ്ഞർ ചന്ദ്രന്റെ ചരിത്രം മനസിലാക്കുന്നത്. എന്നാൽ മനുഷ്യനിർമിത വസ്&zwj;തുക്കളുടെ ആവർത്തിച്ചുള്ള ഇടികൾ ചന്ദ്രന്റെ ഭൗതികവും രാസപരവുമായ പരിസ്ഥിതിയിൽ മാറ്റം വരുത്താം. ഇതിലൂടെ ഇതുവരെ പഠിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവുകൾ നശിക്കുകയോ മറഞ്ഞുപോകുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്.&lt;/p&gt;&lt;h2&gt;ഫാൽക്കൺ 9 ഇടിച്ചത് ഭാഗ്യം കൊണ്ടുമാത്രം?&lt;/h2&gt;&lt;p&gt;ഓസ്ട്രേലിയയിലെ ബോണ്ട് സർവകലാശാലയിലെ ബഹിരാകാശ നിയമ വിദഗ്ധൻ ഗ്രിഗറി റാഡിസിക് പറയുന്നത്, ഫാൽക്കൺ 9 ഇടിയുടെ സംഭവം ചന്ദ്രപര്യവേക്ഷണത്തിൽ ഉത്തരവാദിത്തമുള്ള സമീപനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് അവസരം നൽകുന്നതാണെന്നാണ്. റോക്കറ്റ് ഭാഗം പ്രധാനപ്പെട്ട ശാസ്ത്രീയ ഉപകരണത്തിലോ ചരിത്രപ്രാധാന്യമുള്ള സ്ഥലത്തോ പതിക്കാതിരുന്നത് ആസൂത്രണത്തിന്റെ ഫലമല്ലെന്നും ഭാഗ്യം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ സാമ്പത്തിക നിക്ഷേപങ്ങളോ മനുഷ്യജീവനുകളോ നഷ്&zwj;ടപ്പെടുമ്പോഴേ ബഹിരാകാശ വ്യവസായം ഇത്തരം അപകടങ്ങളെ ഗൗരവമായി കാണാൻ തുടങ്ങുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശാസ്ത്രീയമോ സൗന്ദര്യപരമോ ആയ മൂല്യം മാത്രം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വ്യവസായത്തിന് അത്ര വലിയ സമ്മർദം ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;h2&gt;ഫാൽക്കൺ 9 ചന്ദ്രനിലെത്തിയത് എങ്ങനെ?&lt;/h2&gt;&lt;p&gt;ചന്ദ്രനിൽ പതിച്ച ഫാൽക്കൺ 9 റോക്കറ്റിന്റെ ഭാഗം 2025 ജനുവരിയിലാണ് ഭൂമിക്ക് ചുറ്റുമുള്ള ഉയർന്ന ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ടത്. ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ്, ഐസ്&zwnj;പേസിന്റെ റെസിലിയൻസ് എന്നീ ചാന്ദ്ര ലാൻഡറുകളെ ചന്ദ്രനിലേക്ക് അയച്ചതിന് ശേഷമാണ് റോക്കറ്റ് ഭാഗം അവിടെ ശേഷിച്ചത്. ചന്ദ്രനോട് താരതമ്യേന അടുത്ത ഭ്രമണപഥത്തിലായിരുന്നതിനാൽ ചന്ദ്രന്റെ ഗുരുത്വാകർഷണം പലതവണ ഈ റോക്കറ്റ് ഭാഗത്തെ സ്വാധീനിച്ചു. ഒടുവിൽ അതിന്റെ ഭ്രമണപഥം മാറി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള പ്രത്യേക പ്രദേശത്ത് ഒരു വസ്&zwj;തുവിനെ ഉപേക്ഷിച്ചാൽ അതിന്റെ ഭാവി ഭ്രമണപഥം കൃത്യമായി പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മക്&zwnj;ഡൊവൽ വിശദീകരിച്ചു. നിരവധി തവണ ഭ്രമണം ചെയ്യുന്നതിനിടെ ചെറിയ അനിശ്ചിതത്വങ്ങൾ വർധിക്കുകയും ഒടുവിൽ ചന്ദ്രനിലേക്കോ ഭൂമിയിലേക്കോ ഇടിച്ചിറങ്ങുന്ന പാതയിലേക്ക് വസ്&zwj;തു എത്തുകയും ചെയ്യാം.&lt;/p&gt;&lt;h2&gt;ഭാവിയിൽ കൂടുതൽ ഉത്തരവാദിത്തം വേണം&lt;/h2&gt;&lt;p&gt;2025 ജനുവരിയിലെ വിക്ഷേപണത്തിന് ശേഷം സ്പേസ്&zwnj;എക്സ് ചന്ദ്രദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന റോക്കറ്റ് ഘട്ടങ്ങളെ സൂര്യനെ ചുറ്റുന്ന കൂടുതൽ അകലെയുള്ള ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതായി മക്&zwnj;ഡൊവൽ പറഞ്ഞു. ചന്ദ്രപര്യവേക്ഷണം കൂടുതൽ സജീവമാകുന്ന സാഹചര്യത്തിൽ റോക്കറ്റ് ഘട്ടങ്ങൾ ചന്ദ്രനിൽ ഉപേക്ഷിക്കുന്ന നിലവിലെ രീതി മാറുമെന്നാണ് പ്രതീക്ഷ. കൂടുതൽ രാജ്യങ്ങളും സ്വകാര്യ കമ്പനികളും ചന്ദ്രനിലേക്ക് എത്തുന്ന പുതിയ ബഹിരാകാശയുഗത്തിൽ, ചന്ദ്രന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങളും മാലിന്യ നിയന്ത്രണ സംവിധാനങ്ങളും രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>science-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/science-technology/is-the-moon-becoming-a-space-junkyard-200-tonnes-of-human-made-debris-articleshow-zn7ab0f"/>
        </item>
    </channel>
</rss>
