<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 11:30:34 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/pravasam" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[സൗദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം]]></title>
            <link>https://www.asianetnews.com/pravasam/thunderstorms-and-flash-flood-risk-forecast-across-parts-of-saudi-arabia-articleshow-02gbo10</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/thunderstorms-and-flash-flood-risk-forecast-across-parts-of-saudi-arabia-articleshow-02gbo10</guid>
            <pubDate>Fri, 21 Aug 2026 14:55:18 +0530</pubDate>
            <description><![CDATA[സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജീസാൻ, അസീർ പ്രവിശ്യകളിലാണ് പ്രധാനമായും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്, മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz399bdwhqewmxxg935gq9dk,imgname-rain-alert-1785743060412.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രധാനമായും ജീസാൻ, അസീർ പ്രവിശ്യകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.&lt;/p&gt;&lt;p&gt;മണിക്കൂറിൽ 10 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നും ഇതോടൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും പൊടിപടലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.&lt;/p&gt;&lt;h2&gt;മഴ മുന്നറിയിപ്പുള്ള പ്രധാന മേഖലകൾ&lt;/h2&gt;&lt;p&gt;ജീസാൻ, അസീർ പ്രവിശ്യകളിലെ അൽ-റൈത്ത്, ഹറൂബ്, ഫൈഫ, അബഹ, ഖമീസ് മുശൈത്ത്, അൽ-നമാസ് തുടങ്ങിയ ഇടങ്ങളിൽ കനത്ത മഴ പെയ്യും. അൽ-ബാഹ, മക്ക പ്രവിശ്യകളിലെ ഖിൽവ, മഖ്&zwnj;വ, തായിഫ്, മൈസാൻ, അദഹം തുടങ്ങിയ മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. റന്യ, അൽ-ഖുൻഫുദ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കും. ഇതിന് പുറമെ നജ്&zwnj;റാൻ, മദീന (അൽ-മഹ്ദ്), റിയാദ് (വാദി അൽ-ദവാസിർ), കിഴക്കൻ പ്രവിശ്യ (അൽ-അഹ്സ, റൂബ് അൽ ഖാലി) എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;തീരദേശ മേഖലകളിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വാദികളിൽ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ സേന പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്ത ആഴ്ച അവസാനത്തോടെ മാത്രമേ കാലാവസ്ഥ സാധാരണ നിലയിലാകൂ എന്നാണ് നിലവിലെ പ്രവചനം.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/thunderstorms-and-flash-flood-risk-forecast-across-parts-of-saudi-arabia-articleshow-02gbo10"/>
        </item>
        <item>
            <title><![CDATA[വിവാഹമോചിതരായ കുവൈത്തികളുടെ എണ്ണം 45,000 കടന്നു; കണക്കുകൾ പുറത്തുവിട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി]]></title>
            <link>https://www.asianetnews.com/pravasam/number-of-divorced-kuwaitis-crosses-45000-articleshow-16ps5rl</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/number-of-divorced-kuwaitis-crosses-45000-articleshow-16ps5rl</guid>
            <pubDate>Thu, 20 Aug 2026 17:42:52 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാഹമോചിതരായ കുവൈത്തികളുടെ എണ്ണം 45,000 കടന്നു. ജൂൺ വരെയുള്ള വിവരങ്ങൾ അനുസരിച്ച് വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം 27,698-ഉം പുരുഷന്മാരുടെ എണ്ണം 17,405-ഉം ആണ്. 40 മുതൽ 44 വയസ്സ് വരെയുള്ള പ്രായപരിധിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചിതരുള്ളത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktrwrnax2qhkgzaj2cywc38j,imgname-new-project--1--1781099418973.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹമോചിതരായ സ്വദേശികളുടെ എണ്ണം ഏകദേശം 45,103 ആയി ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ വരെയുള്ള വിവരങ്ങൾ അനുസരിച്ച് വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം 27,698-ഉം പുരുഷന്മാരുടെ എണ്ണം 17,405-ഉം ആണ്.&lt;/p&gt;&lt;p&gt;40 മുതൽ 44 വയസ്സ് വരെയുള്ള പ്രായപരിധിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചിതരുള്ളത്. 7,512 പേരാണ് ഈ വിഭാഗത്തിലുള്ളത്. 35നും 39നും ഇടയിൽ പ്രായമുള്ള 6,661 പേരും, 45നും 49നും ഇടയിൽ പ്രായമുള്ള 6,636 പേരും വിവാഹമോചിതരായി കണക്കുകളിലുണ്ട്. കുറഞ്ഞ പ്രായക്കാരുടെയും യുവാക്കളുടെയും ഇടയിലും വിവാഹമോചന നിരക്ക് ഉയരുന്നുണ്ട്. 20 വയസ്സിന് താഴെയുള്ള 46 സ്വദേശികൾ വിവാഹമോചനം നേടിയവരിൽ ഉൾപ്പെടുന്നു. ഇതിൽ 43 സ്ത്രീകളും 3 പുരുഷന്മാരുമാണുള്ളത്. കൂടാതെ 20നും 24നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 558 സ്ത്രീകളും 367 പുരുഷന്മാരും ഉൾപ്പെടെ ആകെ 925 വിവാഹമോചന കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/number-of-divorced-kuwaitis-crosses-45000-articleshow-16ps5rl"/>
        </item>
        <item>
            <title><![CDATA[റിയാദ് വിമാനത്താവളം ഇനി നിശബ്ദം, അനൗൺസ്മെൻറുകളില്ല; ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു]]></title>
            <link>https://www.asianetnews.com/pravasam/silent-airport-program-came-into-effect-at-riyadh-airport-articleshow-1dzffo6</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/silent-airport-program-came-into-effect-at-riyadh-airport-articleshow-1dzffo6</guid>
            <pubDate>Thu, 20 Aug 2026 17:51:21 +0530</pubDate>
            <description><![CDATA[&lt;p&gt;റിയാദ് വിമാനത്താവളത്തിൽ &lsquo;സൈലന്&zwj;റ് എയർപോർട്ട്&rsquo; പദ്ധതിക്ക് തുടക്കമായി. യാത്രക്കാർക്ക് ശാന്തമായ യാത്രാനുഭവം നൽകുന്നതിനായി പൊതു അറിയിപ്പുകൾ ഒഴിവാക്കി, പകരം ഡിജിറ്റൽ സ്ക്രീനുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും വിവരങ്ങൾ ലഭ്യമാക്കും. ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h50bra9277n90n999z4wnjvp,imgname-fotojet---2023-07-10t222634.084.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ ശാന്തവും സമാധാനപരവുമായ യാത്രാനുഭവം നൽകുന്നതിനായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ &lsquo;സൈലന്&zwj;റ് എയർപോർട്ട്&rsquo; (ശബ്ദരഹിത വിമാനത്താവളം) പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെർമിനൽ 5-ലാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്.&lt;/p&gt;&lt;p&gt;വിമാനത്താവളത്തിനുള്ളിലെ ബഹളം കുറയ്ക്കുന്നതിെൻറ ഭാഗമായി ഇനി മുതൽ ഉച്ചഭാഷിണിയിലൂടെയുള്ള പൊതു അനൗൺസ്&zwnj;മെൻറുകൾ ഉണ്ടാകില്ല. വിമാനങ്ങളുടെ സമയവും മറ്റ് പ്രധാന വിവരങ്ങളും ബോർഡിങ് ഗേറ്റുകൾക്ക് സമീപം മാത്രമായി ചുരുക്കും. ഇതിന് പകരമായി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളെല്ലാം വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സ്ക്രീനുകളിലൂടെയും മൊബൈൽ ആപ്പുകൾ വഴിയുമാണ് ലഭ്യമാക്കുക.&lt;/p&gt;&lt;p&gt;വിമാനത്താവളത്തിന്&zwj;റെ 920020090 എന്ന വാട്സാപ്പ് നമ്പറിലൂടെയും ഔദ്യോഗിക വെബ്&zwnj;സൈറ്റ് വഴിയിലും ഡിസ്&zwnj;പ്ലേ ബോർഡുകളിലൂടെയും &lsquo;എന്നോട് ചോദിക്കൂ&rsquo; ടീം വഴിയും യാത്രക്കാർക്ക് തങ്ങളുടെ വിമാന സർവീസുകളിലെ പുതിയ വിവരങ്ങൾ അറിയാൻ സാധിക്കും. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങൾ തക്കസമയത്ത് പ്രഖ്യാപിക്കുന്നതായിരിക്കും എന്നും അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകോത്തര വ്യോമയാന കേന്ദ്രമാക്കി മാറ്റുന്നതിെൻറയും, വിമാനത്താവള സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിെൻറയും ഭാഗമായാണ് ഈ പുതിയ നടപടി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/silent-airport-program-came-into-effect-at-riyadh-airport-articleshow-1dzffo6"/>
        </item>
        <item>
            <title><![CDATA[പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ]]></title>
            <link>https://www.asianetnews.com/pravasam/packing-mistake-lands-expat-in-jail-malayali-social-worker-comes-to-rescue-articleshow-52u59n4</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/packing-mistake-lands-expat-in-jail-malayali-social-worker-comes-to-rescue-articleshow-52u59n4</guid>
            <pubDate>Thu, 20 Aug 2026 12:38:05 +0530</pubDate>
            <description><![CDATA[&lt;p&gt;സൗദിയിൽ നിരോധിച്ച ഗുളികകൾ അബദ്ധത്തിൽ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്ന് ജയിലിലായ ഉത്തർപ്രദേശ് സ്വദേശിക്ക് മലയാളി സാമൂഹിക പ്രവർത്തകൻ തുണയായി. നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിൽ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുകയും ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനുള്ള വഴിയൊരുങ്ങുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ezq6asftpd5n0ey9gp278z,imgname-fotojet---2026-08-20t123041.608-1787209423193.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: അറിയാതെ പറ്റിപ്പോയ പിഴവിന്&zwj;റെ പേരിൽ സൗദി ജയിലിലായിപ്പോയ ഉത്തർപ്രദേശ് സ്വദേശി ഇസ്തിയാർ അഹമ്മദ് ഖാന് തുണയായി മലയാളി സാമൂഹിക പ്രവർത്തകൻ. ഹാഇലിലേക്ക് യാത്ര തിരിക്കുന്നതിനിടെ എയർപോർട്ടിലെ ലഗേജ് പരിശോധനയിലാണ് ഇദ്ദേഹത്തിൽ നിന്ന് സൗദിയിൽ നിരോധിച്ച വിഭാഗത്തിൽപ്പെട്ട ഗുളികകൾ കണ്ടെടുത്തതും തുടർന്ന് ജയിലിലടച്ചതും.&lt;/p&gt;&lt;p&gt;യാത്രയ്ക്കായി പെട്ടി പാക്ക് ചെയ്യുന്നതിനിടെ ഭാര്യയുടെ പിതാവ് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ അബദ്ധത്തിൽ ലഗേജിൽ അകപ്പെടുകയായിരുന്നു എന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരപരാധിത്വം പൊലീസിനെയും കോടതിയെയും എങ്ങനെ ബോധ്യപ്പെടുത്തുമെന്നറിയാതെ പ്രയാസത്തിലായ ഇയാളുടെ വിഷയം, മറ്റൊരു യു.പി സ്വദേശി വഴിയാണ് റിയാദിലെ സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിെൻറ ശ്രദ്ധയിൽപ്പെടുന്നത്.&lt;/p&gt;&lt;p&gt;തുടർന്ന് അദ്ദേഹം നടത്തിയ നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിൽ യാഥാർത്ഥ്യം കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചു. ഇതോടെ ഇസ്തിയാർ അഹമ്മദ് ഖാെൻറ പേരിലുണ്ടായിരുന്ന ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന എല്ലാ പ്രവാസികളും ലഗേജിൽ എന്തൊക്കെ വസ്തുക്കളുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടി റഹീം തിരൂർ ഓർമിപ്പിച്ചു. ഗൾഫിൽ നിരോധനമുള്ള മരുന്നുകളും ഗുളികകളും പരമാവധി ലഗേജിൽ കരുതുന്നത് ഒഴിവാക്കണം. സ്വന്തം ആവശ്യത്തിന് കഴിക്കുന്ന മരുന്നുകളാണെങ്കിൽപോലും അതിെൻറ കൃത്യമായ മെഡിക്കൽ രേഖകളും പ്രിസ്ക്രിപ്ഷനും കൈവശം വെയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/packing-mistake-lands-expat-in-jail-malayali-social-worker-comes-to-rescue-articleshow-52u59n4"/>
        </item>
        <item>
            <title><![CDATA[ദി യു.എ.ഇ ലോട്ടറി: മൂന്നാമത്തെ 5 മില്യൺ ദിർഹം വിജയി; വീണ്ടുമൊരു മെഗാ സമ്മാനം]]></title>
            <link>https://www.asianetnews.com/pravasam/the-uae-lottery-second-prize-aed-5-million-third-winner-announced-articleshow-5ofivt7</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/the-uae-lottery-second-prize-aed-5-million-third-winner-announced-articleshow-5ofivt7</guid>
            <pubDate>Sat, 22 Aug 2026 11:30:30 +0530</pubDate>
            <description><![CDATA[&lt;p&gt;ദുബായിൽ താമസിക്കുന്ന സെൻ അരിയാനെ ഗാർസെലസ് ആണ് വിജയി. ദി യു.എ.ഇ ലോട്ടറി ചരിത്രത്തിൽ ഈ സമ്മാനത്തുക നേടുന്ന മൂന്നാമത്തെയാളാണ് സെൻ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m0xner6343450q7s6k9412,imgname-the-uae-lottery-landscape-1787378456024.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദി യു.എ.ഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 മില്യൺ ദിർഹം ഫിലിപ്പീൻസിൽ നിന്നുള്ള 38 വയസ്സുകാരിക്ക്.&lt;/p&gt;&lt;p&gt;ദുബായിൽ താമസിക്കുന്ന സെൻ അരിയാനെ ഗാർസെലസ് ആണ് വിജയി. ദി യു.എ.ഇ ലോട്ടറി ചരിത്രത്തിൽ ഈ സമ്മാനത്തുക നേടുന്ന മൂന്നാമത്തെയാളാണ് സെൻ.&lt;/p&gt;&lt;p&gt;കഴിഞ്ഞ ആഞ്ച് ആഴ്ച്ചകൾക്കിടെ രണ്ടു പേർക്ക് 30 മില്യൺ ദിർഹവും നേടാനായെന്ന് ദി യു.എ.ഇ ലോട്ടറി പറഞ്ഞു. മൂന്നു മാസങ്ങൾക്കിടെ 65 മില്യൺ ദിർഹമാണ് സമ്മാനമായി നൽകിയത്. ലക്കി ഡേ വഴി ഇതുവരെ 280 മില്യൺ ദിർഹം വിജയികൾക്ക് ലഭിച്ചു.&lt;/p&gt;&lt;p&gt;&ldquo;സെൻ അരിയാനെയുടെ വിജയം ഞങ്ങൾ ആഘോഷിക്കുകയാണ്, അവരെ ദി യു.എ.ഇ ലോട്ടറിയുടെ വമ്പൻ വിജയങ്ങൾ നേടിയവരുടെ കൂട്ടത്തിലേക്ക് ക്ഷണിക്കുന്നു. വലിയ സമ്മാനങ്ങൾ അടിക്കടി ഉണ്ടാകുന്നതിനിടെ മറ്റൊരു 5 മില്യൺ ദിർഹം വിജയി കൂടെയായി. ഓരോ വിജയിയുടെയും കഥ വ്യത്യസ്തമാണ്. അവരുടെ കഥ അറിയാൻ ഞങ്ങൾ കാത്തിരിക്കുന്നു.&rdquo; &ndash; ദി യു.എ.ഇ ലോട്ടറി വക്താവ് പറഞ്ഞു.&lt;/p&gt;&lt;p&gt;സെൻ ഗാർസെലസും പ്രതികരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&ldquo;എനിക്കിത് ആദ്യം ഉൾക്കൊള്ളാനായില്ല. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, ഇതിലെത്ര പൂജ്യം ഉണ്ടെന്ന്.&rdquo;&lt;/p&gt;&lt;p&gt;ദി യു.എ.ഇ ലോട്ടറിയുടെ ഗെയിമുകൾ പ്രവർത്തിക്കുന്നത് ജി.സി.ജി.ആർ.എ (ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി) നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമെന്നും ദി യു.എ.ഇ ലോട്ടറി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/the-uae-lottery-second-prize-aed-5-million-third-winner-announced-articleshow-5ofivt7"/>
        </item>
        <item>
            <title><![CDATA[30 മില്യൺ ഡോളർ എത്ര അരികിലാണ്? 20,000 ഡോളർ നേടി രണ്ട് ഇന്ത്യക്കാർ]]></title>
            <link>https://www.asianetnews.com/pravasam/emirates-draw-mega7-two-indians-come-close-to-grand-prize-articleshow-6td2ithintl</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/emirates-draw-mega7-two-indians-come-close-to-grand-prize-articleshow-6td2ithintl</guid>
            <pubDate>Thu, 20 Aug 2026 15:06:11 +0530</pubDate>
            <description><![CDATA[&lt;p&gt;രണ്ട് ഇന്ത്യക്കാർക്ക് 20,000 ഡോളർ വീതം സമ്മാനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f8c04sh1nv3thvpswes4q7,imgname-adam---ravi---emirates-draw-mega7-winners-1787218493592.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എമിറേറ്റ്സ് ഡ്രോയിലുടെ രണ്ട് ഇന്ത്യക്കാർക്ക് 20,000 ഡോളർ വീതം സമ്മാനം. ബെംഗലൂരുവിൽ നിന്നുള്ള രവി ശേഖർ, ആദം ഹുസൈൻ എന്നിവരാണ് വിജയികൾ. രണ്ടു പേർക്കും എമിറേറ്റ്സ് ഡ്രോ മെഗാ7 ഗ്രാൻഡ് പ്രൈസായ 30 മില്യൺ ദിർഹം ഒരക്കം അകലെയാണ് നഷ്ടമായത്.&lt;/p&gt;&lt;p&gt;&lt;strong&gt;ആദം &ndash; സന്തോഷവാർത്ത ആദ്യം കേട്ടത് പൂച്ചകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;റിയാദിലാണ് ആദം ഇപ്പോഴുള്ളത്. അഞ്ച് വർഷമായി അദ്ദേഹം എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കുന്നുണ്ട്. വിവാഹ വാർഷിക ദിനത്തിൽ ഒരുമിച്ച് എടുത്ത മെഗാ7, വൈൽഡ്5, ഈസി6 ടിക്കറ്റുകളിലൂടെയാണ് ഭാഗ്യം.&lt;/p&gt;&lt;p&gt;വീടിന് അടുത്തുള്ള തെരുവിൽ പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അദ്ദേഹം സമ്മാനം നേടിയ വാർത്ത അറിഞ്ഞത്. രണ്ടു മൂന്നൂ തവണ പരിശോധിച്ചതിന് ശേഷമാണ് സമ്മാനം തനിക്കു തന്നെയാണെന്ന് അദ്ദേഹം ഉറപ്പാക്കിയത്.&lt;/p&gt;&lt;p&gt;&ldquo;വളരെ സന്തോഷം തോന്നി. ഞാൻ ഈ കാര്യം പൂച്ചകളോടും പറഞ്ഞു.&rdquo;&lt;/p&gt;&lt;p&gt;ഗ്രാൻഡ് പ്രൈസിന് തൊട്ടടുത്തെത്തി എന്നതും അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;&ldquo;7 നമ്പറുകളിൽ 6 എണ്ണം മാച്ച് ചെയ്തപ്പോൾ എനിക്ക് വിജയിക്കാനായത് 20,000 ഡോളർ ആണ്. ജാക്പോട്ടിന് തൊട്ടടുത്തെത്തി ഞാൻ. ഇനി ഞാൻ 7 നമ്പറുകളും മാച്ച് ചെയ്യുന്നതുവരെ കളി തുടരും.&rdquo; &ndash; ആദം പറഞ്ഞു.&lt;/p&gt;&lt;p&gt;അഞ്ച് വർഷമായി സ്ഥിരതയോടെ ഗെയിം കളിക്കുന്നതാണ് തനിക്ക് തുണയായതെന്നാണ് അദം കരുതുന്നത്. അതു തന്നെയാണ് എമിറേറ്റ്സ് ഡ്രോ കളിക്കാൻ ഇപ്പോഴും സംശയത്തോടെ ഇരിക്കുന്നവരോട് ആദത്തിന് പറയാനുള്ളതും.&lt;/p&gt;&lt;p&gt;&ldquo;ശ്രമം തുടരൂ. പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ഭാഗ്യം നിങ്ങളുടെ വാതിലിൽ മുട്ടുമ്പോൾ നിങ്ങൾക്ക് അത് അപ്രതീക്ഷിതമായി തോന്നും. അതിന് മുൻപു പക്ഷേ നിങ്ങൾക്ക് ടിക്കറ്റ് വേണം. എനിക്ക് വിജയിക്കാനാകുമെങ്കിൽ നിങ്ങൾക്കും പറ്റും.&rdquo; &ndash; അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;രവി &ndash; സമ്മാനത്തിലേക്ക് അതിവേഗം&lt;/strong&gt;&lt;/p&gt;&lt;p&gt;ബെംഗലൂരുവിൽ സ്വന്തമായി ജോലി ചെയ്യുകയാണ് രവി. ഓൺലൈൻ പരസ്യത്തിലൂടെയാണ് അദ്ദേഹം കളി തുടങ്ങിയത്. പത്ത് ആഴ്ച്ചയ്ക്കുള്ളിൽ ഭാഗ്യം തേടിയെത്തി.&lt;/p&gt;&lt;p&gt;എല്ലാ ആഴ്ച്ചയും കളിക്കുന്ന രവി റാൻഡമായാണ് നമ്പറുകൾ തെരഞ്ഞെടുത്തത്. ഫലം അറിഞ്ഞപ്പോൾ രവി വീട്ടിലായിരുന്നു. ആദ്യം വിശ്വസിച്ചില്ല. പിന്നെ രണ്ട് തവണ നമ്പർ പരിശോധിച്ചു. പിന്നെ ഏഴ് നമ്പറുകളും മാച്ച് ചെയ്യാനായില്ലല്ലോ എന്ന ചെറിയ നിരാശ തോന്നി. മെഗാ7 തന്ന 20,000 ഡോളർ കടം വീട്ടാനാണ് രവി ഉപയോഗിക്കുക.&lt;/p&gt;&lt;p&gt;&lt;strong&gt;30 മില്യൺ ഡോളർ നിങ്ങൾക്കും നേടാം&lt;/strong&gt;&lt;/p&gt;&lt;p&gt;രവിയും ആദവും രണ്ട് പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. ഒരാൾ അഞ്ച് വർഷമായി ഗെയിം കളിക്കുന്നു. മറ്റേയാൾ പത്ത് ആഴ്ച്ച മാത്രമേ ആയിട്ടുള്ളൂ. രണ്ടു പേരും ആറ് നമ്പറുകൾ മാച്ച് ചെയ്തു. 20,000 ഡോളർ നേടി. ഒരു അക്കം അകലെ ഗ്രാൻഡ് പ്രൈസ് നഷ്ടമായി.&lt;/p&gt;&lt;p&gt;30 മില്യൺ ഡോളർ ഇപ്പോഴും ആർക്കും നേടാം. നിങ്ങൾക്കും ശ്രമിക്കാം. പത്ത് ആഴ്ച്ചയ്ക്കും അഞ്ച് വർഷവും പോലെ ഗെയിമിൽ പങ്കെടുക്കുന്ന എല്ലാവർക്കും തുല്യ സാധ്യതകളുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ഓണാശംസകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഓണക്കാലം സമൃദ്ധിയുടെയും വിശ്വാസത്തിന്റെയും നന്മയുടേയും എല്ലാം കാലമാണല്ലോ. നല്ല കാര്യങ്ങളുടെ ഈ സീസണിൽ രണ്ടു പേർ ഗ്രാൻഡ് പ്രൈസിന് തൊട്ടരികെ എത്തി. എല്ലാവർക്കും ഓണാശംസകൾ, ഈ ആഘോഷത്തിന്റെ സമൃദ്ധി നിങ്ങൾക്കും ലഭിക്കട്ടെ, അത് 30 മില്യൺ ഡോളറിന്റെ പകിട്ടും നിങ്ങൾക്ക് തരട്ടെ...&lt;/p&gt;&lt;p&gt;ഇപ്പോൾ തന്നെ എമിറേറ്റ്സ് ഡ്രോ സന്ദർശിച്ച് 5 ഈസി6 ടിക്കറ്റുകൾ കാർട്ടിൽ ചേർക്കൂ. വെറും 21 ഡോളർ മാത്രം. അതായത് സ്ഥിരം വിലയിൽ നിന്നും 9 ഡോളർ കുറവ്. ഓഗസ്റ്റ് 30 വരെ മാത്രം. ഇപ്പോൾ തന്നെ വാങ്ങൂ!&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/emirates-draw-mega7-two-indians-come-close-to-grand-prize-articleshow-6td2ithintl"/>
        </item>
        <item>
            <title><![CDATA[സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം, സഹോദരനും സഹോദരിക്കും ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/pravasam/brother-and-sister-died-in-tragic-paragliding-accident-in-dhofar-articleshow-72el2ug</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/brother-and-sister-died-in-tragic-paragliding-accident-in-dhofar-articleshow-72el2ug</guid>
            <pubDate>Thu, 20 Aug 2026 15:43:53 +0530</pubDate>
            <description><![CDATA[&lt;p&gt;സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം. സഹോദരനും സഹോദരിക്കും ദാരുണാന്ത്യം. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയുടെയും സഹോദരിയുടെയും ആകസ്മിക വേർപാടിൽ ഒമാൻ എയർ സ്&zwnj;പോർട്&zwnj;സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4wepajwbj38q91kxzn2r571,imgname-gettyimages-1467565821-1757596559964.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിലുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തിൽ രണ്ടുപേർ മരിച്ചു. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയും സഹോദരിയുമാണ് അപകടത്തിൽ മരണപ്പെട്ടത്. പറക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.&lt;/p&gt;&lt;p&gt;ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയുടെയും സഹോദരിയുടെയും ആകസ്മിക വേർപാടിൽ ഒമാൻ എയർ സ്&zwnj;പോർട്&zwnj;സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക് ഈ വലിയ നഷ്ടം സഹിക്കാനുള്ള കരുത്ത് നൽകട്ടെയെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രാർത്ഥിച്ചു.&lt;/p&gt;&lt;p&gt;സലാലയിലെ പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായതിന് പിന്നാലെ, രാജ്യത്തുടനീളമുള്ള പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ ഒമാൻ എയർ സ്&zwnj;പോർട്&zwnj;സ് കമ്മിറ്റി ഉത്തരവിട്ടു. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച ശേഷം ഒമാനിലെ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലെയും പാരാഗ്ലൈഡിംഗ് സർവീസുകൾ പുനരറിയിപ്പ് ഉണ്ടാകുന്നത് വരെ മരവിപ്പിക്കാനാണ് തീരുമാനം.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/brother-and-sister-died-in-tragic-paragliding-accident-in-dhofar-articleshow-72el2ug"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ വിസ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; സന്ദർശന വിസ, അബ്സൻസ് പെർമിറ്റ് ആനുകൂല്യങ്ങൾ സെപ്റ്റംബർ 1ന് അവസാനിക്കും]]></title>
            <link>https://www.asianetnews.com/pravasam/visit-visa-and-absence-permit-extensions-to-end-from-sept-1-in-kuwait-articleshow-99tdggv</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/visit-visa-and-absence-permit-extensions-to-end-from-sept-1-in-kuwait-articleshow-99tdggv</guid>
            <pubDate>Fri, 21 Aug 2026 15:43:28 +0530</pubDate>
            <description><![CDATA[യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അനുവദിച്ചിരുന്ന താൽക്കാലിക വിസ, പെർമിറ്റ് ആനുകൂല്യങ്ങൾ കുവൈത്ത് സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കുന്നു. വിസിറ്റ് വിസകളുടെ ഓട്ടോമാറ്റിക് കാലാവധി നീട്ടലും വിദേശത്ത് കഴിയുന്ന പ്രവാസികൾക്കുള്ള അബ്സൻസ് പെർമിറ്റ് ഇളവുകളും ഇതോടെ ഇല്ലാതാകും. പഴയ നിയമങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmxz3qzyjs282kj05k268tq,imgname-kuwait-sea-1776671493887.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: യുഎസ്-ഇറാൻ സംഘർഷത്തിന്&zwj;റെയും വ്യോമഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ വിസിറ്റ് വിസകൾക്കും വിദേശത്ത് കഴിയുന്ന പ്രവാസികളുടെ അബ്സൻസ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന താൽക്കാലിക ആനുകൂല്യങ്ങൾ സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കാൻ കുവൈത്ത്. സെപ്റ്റംബർ ഒന്നു മുതൽ സംഘർഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.&lt;/p&gt;&lt;p&gt;ഫെബ്രുവരി അവസാനം മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങുകയും വ്യോമാതിർത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസിറ്റ് വിസകളുടെ കാലാവധി നീട്ടി നൽകിയത്. ഒപ്പം, വിദേശത്ത് 6 മാസത്തിൽ കൂടുതൽ നിൽക്കാൻ പ്രവാസികൾക്ക് അനുമതി നൽകുന്ന പ്രത്യേക പെർമിറ്റിന്റെ കാലാവധിയും നീട്ടി നൽകിയിരുന്നു.&lt;/p&gt;&lt;p&gt;മന്ത്രാലയത്തിന്&zwj;റെ പ്രധാന അറിയിപ്പുകൾ&lt;/p&gt;&lt;p&gt;&lt;strong&gt;വിസിറ്റ് വിസ ഇളവ് അവസാനിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;വിസിറ്റ് വിസകളിൽ രാജ്യത്തുള്ള പ്രവാസികൾക്ക് നൽകിവന്നിരുന്ന ഓട്ടോമാറ്റിക് വിസാ കാലാവധി നീട്ടൽ സെപ്റ്റംബർ 1-ഓടെ അവസാനിക്കും. ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന സാധാരണ വിസാ ചട്ടങ്ങളിലേക്ക് ആഭ്യന്തര മന്ത്രാലയം മടങ്ങും.&lt;/p&gt;&lt;p&gt;&lt;strong&gt;വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;വിദേശത്ത് നിശ്ചിത കാലാവധിയിൽ കൂടുതൽ തങ്ങുന്നതിനായി അനുവദിച്ചിരുന്ന പ്രത്യേക പെർമിറ്റുകളുടെ കാലാവധിയും സെപ്റ്റംബർ 1 മുതൽ ദീർഘിപ്പിച്ചു നൽകില്ല. എന്നാൽ ഓഗസ്റ്റ് 31 വരെ കുവൈത്തിന് പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;സഹെൽ ആപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;അബ്സൻസ് പെർമിറ്റുകളുടെ അന്തിമ കാലാവധി നിർണയിക്കുന്നതിനും ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും ഏകീകൃത ഗവൺമെന്റ് ആപ്പായ 'സഹെൽ' നൽകുന്ന റസിഡൻസ് പെർമിറ്റ് സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ഔദ്യോഗിക രേഖയായി പരിഗണിക്കുക. വ്യോമഗതാഗതം സാധാരണ നിലയിലായ പശ്ചാത്തലത്തിലാണ് വിസ ആനുകൂല്യങ്ങൾ പിൻവലിച്ച് കുവൈത്ത് പഴയ നിയമങ്ങളിലേക്ക് തിരികെ പോകുന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/visit-visa-and-absence-permit-extensions-to-end-from-sept-1-in-kuwait-articleshow-99tdggv"/>
        </item>
        <item>
            <title><![CDATA[സൗദിയിൽ പെർമിറ്റില്ലാതെ സ്വകാര്യ കാറുകളിൽ ടാക്സി സർവിസ്; ഇന്ത്യൻ പ്രവാസിയടക്കം മൂന്ന് പേർക്ക് 35,000 റിയാൽ പിഴയും നാടുകടത്തലും]]></title>
            <link>https://www.asianetnews.com/pravasam/illegal-taxi-services-in-private-cars-three-expats-fined-35000-riyals-and-ordered-to-be-deported-articleshow-9gqmvn0</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/illegal-taxi-services-in-private-cars-three-expats-fined-35000-riyals-and-ordered-to-be-deported-articleshow-9gqmvn0</guid>
            <pubDate>Thu, 20 Aug 2026 10:35:49 +0530</pubDate>
            <description><![CDATA[സൗദി അറേബ്യയിൽ ടാക്സി പെർമിറ്റില്ലാതെ സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയതിന് മൂന്ന് വിദേശികൾക്ക് 35,000 റിയാൽ പിഴ ചുമത്തുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. അനധികൃത സർവീസുകൾ തടയാൻ പരിശോധനകൾ ശക്തമാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0erqyykq6p44yh0g8qqp5fe,imgname-fotojet---2026-08-20t103001.675-1787202108371.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: ടാക്സി പെർമിറ്റില്ലാതെ സ്വന്തം സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ മൂന്ന് വിദേശികൾക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റി കർശന നടപടി സ്വീകരിച്ചു. പിടിയിലായ മൂന്നു പേർക്കുമായി ആകെ 35,000 റിയാൽ പിഴ ചുമത്തുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.&lt;/p&gt;&lt;p&gt;നിയമവിരുദ്ധമായി കാറിൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയ ഒരു ഈജിപ്ഷ്യൻ പൗരനും ഒരു ഇന്ത്യൻ പൗരനുമാണ് നടപടി നേരിട്ടതിൽ രണ്ടുപേർ. ഇവർക്ക് 12,000 റിയാൽ വീതം പിഴയും നാടുകടത്തൽ ശിക്ഷയുമാണ് വിധിച്ചത്. സ്വകാര്യ കാറിൽ യാത്രക്കാരെ കയറ്റാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മൂന്നാമനായ ചാഡ് സ്വദേശി പിടിയിലായത്. ഇയാൾക്ക് 11,000 റിയാൽ പിഴയും രാജ്യത്തുനിന്നുള്ള നാടുകടത്തലുമാണ് ശിക്ഷ.&lt;/p&gt;&lt;p&gt;ടാക്സി പെർമിറ്റില്ലാതെ ഇത്തരം ഗതാഗത സർവീസുകൾ നടത്തുന്നത് റോഡ് ഗതാഗത നിയമപ്രകാരം വൻ നിയമലംഘനമാണെന്ന് പൊതുഗതാഗത അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം അനധികൃത സർവീസുകൾ പൂർണമായി തടയാനും, ഗതാഗത മേഖലയിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളുടെ ഗുണനിലവാരവും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പരിശോധനകൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകും.&lt;/p&gt;&lt;p&gt;നിയമം തെറ്റിക്കുന്ന വിദേശികൾക്കെതിരെ നാടുകടത്തൽ നടപടികൾക്ക് പുറമെ, നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ശിക്ഷാവിധിയുടെ സംഗ്രഹം പരസ്യമായി പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. അതിനാൽ, യാത്രക്കാർ അംഗീകൃത ഗതാഗത മാർഗങ്ങളും ടാക്സി സ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/illegal-taxi-services-in-private-cars-three-expats-fined-35000-riyals-and-ordered-to-be-deported-articleshow-9gqmvn0"/>
        </item>
        <item>
            <title><![CDATA[നിയമവിരുദ്ധമായി മുറികൾ തിരിച്ചു; ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി]]></title>
            <link>https://www.asianetnews.com/pravasam/dubai-toyota-building-tenants-fined-over-illegal-partitions-articleshow-artr5vo</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/dubai-toyota-building-tenants-fined-over-illegal-partitions-articleshow-artr5vo</guid>
            <pubDate>Fri, 21 Aug 2026 10:38:18 +0530</pubDate>
            <description><![CDATA[&lt;p&gt;ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി. കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ച ശേഷം പൊളിച്ചുനീക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചതിനെ തുടർന്ന് 70 ശതമാനം താമസക്കാരും ഒഴിഞ്ഞുപോയി. പിഴയും കുടിശ്ശികയും അടച്ചാൽ മാത്രമേ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hb4en6ghyr0q1kn2p8jea3,imgname-toyota-building-1787288500902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ശൈഖ് സായിദ് റോഡിലെ പ്രശസ്തമായ നാസർ റാഷിദ് ലൂത്ത ബിൽഡിംഗിൽ (ടൊയോട്ട ബിൽഡിംഗ്) അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചവർക്ക് വൻതുക പിഴ ചുമത്തി അധികൃതർ. പിഴയും ജല-വൈദ്യുതി കുടിശ്ശികകളും തീർത്ത ശേഷം മാത്രമേ താമസക്കാർക്ക് കെട്ടിടമൊഴിയാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് ബിൽഡിംഗ് മാനേജ്&zwnj;മെന്റ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അപ്പാർട്ട്&zwnj;മെന്റുകൾക്കുള്ളിൽ അനുമതിയില്ലാതെ വേർതിരിക്കലുകൾ നടത്തുന്നതിനെതിരെ ദുബായ് മുൻസിപ്പാലിറ്റിയാണ് നേരിട്ട് കേസെടുത്ത് പിഴ ചുമത്തുന്നത്. നിയമലംഘനം നടത്തുന്ന താമസക്കാർക്ക് ദുബായ് മുൻസിപ്പാലിറ്റി നേരിട്ടാണ് നോട്ടീസും പിഴയും അയക്കുന്നത്.&lt;/p&gt;&lt;p&gt;വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകൾക്കുള്ളിൽ മാനേജ്&zwnj;മെന്റിനോ കെട്ടിട ഉടമയ്&zwnj;ക്കോ അനുമതിയില്ലാതെ പ്രവേശിക്കാൻ നിയമപരമായി അവകാശമില്ല. അതിനാൽ എത്ര മുറികൾ തിരിച്ചിട്ടുണ്ടെന്നോ എത്രപേർ താമസിക്കുന്നുണ്ടെന്നോ മുൻകൂട്ടി അറിയാൻ സാധിച്ചിരുന്നില്ല. ചില അപ്പാർട്ട്&zwnj;മെന്റുകളിൽ പതിനഞ്ചോളം ആളുകൾ വരെ താമസിച്ചിരുന്നതായി അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.&lt;/p&gt;&lt;h2&gt;70 ശതമാനം ഭാഗവും ഒഴിഞ്ഞു&lt;/h2&gt;&lt;p&gt;അനധികൃതമായി ആളുകളെ താമസിപ്പിച്ചിരിക്കുന്ന ഫ്ലാറ്റുകൾ അടിയന്തരമായി ഒഴിപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്ന് നിലവിൽ കെട്ടിടത്തിന്റെ 70 ശതമാനത്തോളം ഭാഗവും ആളുകൾ ഒഴിഞ്ഞുപോയിട്ടുണ്ട്. ഒഴിഞ്ഞുപോകുന്ന ഫ്ലാറ്റുകളിലെ ജല-,വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചുവരികയാണ്.&lt;/p&gt;&lt;p&gt;ഫ്ലാറ്റുകൾ അനധികൃതമായി തരംതിരിക്കുന്നത് തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 1974-ൽ നിർമ്മിച്ച 15 നിലകളുള്ള ഈ പ്രശസ്തമായ കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ച ശേഷം പൊളിച്ചുനീക്കുമെന്ന് മാനേജ്&zwnj;മെന്റ് സ്ഥിരീകരിച്ചു. എന്നാൽ ഏത് തീയതിയിലാണ് പൊളിക്കുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 1981-ൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ ടൊയോട്ട പരസ്യ ബോർഡിലൂടെയാണ് ഇത് 'ടൊയോട്ട ബിൽഡിംഗ്' എന്ന പേരിൽ പ്രശസ്തമായത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/dubai-toyota-building-tenants-fined-over-illegal-partitions-articleshow-artr5vo"/>
        </item>
        <item>
            <title><![CDATA[ഒമാനിൽ വടക്കൻ ശർഖിയയിൽ ശക്തമായ മഴ; വാദികൾ കവിഞ്ഞൊഴുകി, ജാഗ്രതാ മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/pravasam/heavy-rain-hits-parts-of-al-sharqiyah-governorate-oman-articleshow-dencr22</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/heavy-rain-hits-parts-of-al-sharqiyah-governorate-oman-articleshow-dencr22</guid>
            <pubDate>Thu, 20 Aug 2026 11:50:31 +0530</pubDate>
            <description><![CDATA[ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായാത്തുകളിൽ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചു. കനത്ത മഴയെ തുടർന്ന് ഇബ്ര, അൽ മുദൈബി, ബിദിയ തുടങ്ങിയ പ്രദേശങ്ങളിലെ വാദികൾ നിറഞ്ഞൊഴുകുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്തു. അധികൃതർ വാഹനമോടിക്കുന്നവർക്കും വാദികളുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ex3c4myqy0ph28t229w1cr,imgname-fotojet---2026-08-20t114225.964-1787206676628.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായാത്തുകളിൽ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ പ്രമുഖ താഴ്&zwnj;വരകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇബ്ര വിലായാത്തിലെ അൽ ഹൈമ, ഖഫീഫ, ജാദ്യ തുടങ്ങിയ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ നിരവധി വാദികൾ നിറഞ്ഞു കവിഞ്ഞു. അൽ മുദൈബിയിലെ സമദ് അൽ ഷാൻ, അൽ റൗദ, ബാദ്, ഖദ്ര ബനി ദിഫ, അൽ ഐനൈൻ, അൽ ഫതഹ് എന്നിവിടങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. അന്ദാം, അൽ ഫലിജ്, ഗബ്&zwnj;റത് അൽ വാഫി എന്നീ പ്രദേശങ്ങളിലെ വാദികളിൽ കുത്തൊഴുക്ക് അനുഭവപ്പെട്ടു.&lt;/p&gt;&lt;p&gt;ബിദിയയിലെ അൽ റാക്ക, അൽ വാസിൽ, അൽ ദാഹിർ ഗ്രാമങ്ങളിൽ ലഭിച്ച കനത്ത മഴയിൽ താഴ്&zwnj;വരകൾ നിറഞ്ഞൊഴുകി. അൽ ഖാബിലിലെ വാദി നാം ഗ്രാമങ്ങളിലെ സുഖ, അൽ സർം, സുവാ, ഷന്ന, അൽ അഖീദ തുടങ്ങിയ വാദികളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ദിമ വ അത്തായീനിൽ വാദി സംഹാൻ, വാദി അൽ ഖബാഹ്, വാദി അൽ ദിറ എന്നിവയുൾപ്പെടെയുള്ള പ്രമുഖ താഴ്&zwnj;വരകൾ കവിഞ്ഞൊഴുകി. വാദികളുടെ തീരങ്ങളിൽ ഉള്ളവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ജലപാതകൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/heavy-rain-hits-parts-of-al-sharqiyah-governorate-oman-articleshow-dencr22"/>
        </item>
        <item>
            <title><![CDATA[സൗദിയിൽ സ്വന്തം നാട്ടുകാരനെ ചതിയിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; യമൻ സ്വദേശിയെ വധശിക്ഷക്ക് വിധേയമാക്കി]]></title>
            <link>https://www.asianetnews.com/pravasam/yemeni-national-executed-in-saudi-arabia-for-murdering-fellow-countryman-articleshow-epda8zb</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/yemeni-national-executed-in-saudi-arabia-for-murdering-fellow-countryman-articleshow-epda8zb</guid>
            <pubDate>Thu, 20 Aug 2026 18:10:47 +0530</pubDate>
            <description><![CDATA[സ്വന്തം നാട്ടുകാരനെ തന്ത്രപൂർവം വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യമൻ പൗരനായ അബ്ദു റബ്ബ് സ്വാലിഹ് അൽ ഗശാമിയുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. വിചാരണക്കോടതിയുടെ വിധി അപ്പീൽ, സുപ്രീം കോടതികൾ ശരിവെച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxd25j03457cetdpc5e06kn4,imgname-court-verdict-1783923656707.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സ്വന്തം നാട്ടുകാരനെ തന്ത്രപൂർവം വിളിച്ചുവരുത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ യമൻ പൗരെൻറ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് കിഴക്കൻ പ്രവിശ്യയിൽ ശിക്ഷ നടപ്പിലാക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. യമൻ സ്വദേശിയായ അബ്ദു റബ്ബ് സ്വാലിഹ് അൽ ഗശാമിയാണ് ശിക്ഷയ്ക്കിരയായത്.&lt;/p&gt;&lt;p&gt;സ്വന്തം നാട്ടുകാരനായ അബ്ദുല്ല മുഹമ്മദ് അൽ ഗശാമിയെ മുൻകൂട്ടി പ്ലാൻ ചെയ്ത് ഒരു പ്രത്യേക സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തുകയും, തുടർന്ന് ക്രൂരമായി മർദ്ദിച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ സുരക്ഷാ ഏജൻസികൾ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിൽ പ്രതിയെ അതിവേഗം പിടികൂടി വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കി.&lt;/p&gt;&lt;p&gt;വഞ്ചനാപരമായ രീതിയിൽ മുൻകൂട്ടി പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയതെന്ന് വിചാരണ വേളയിൽ തെളിഞ്ഞതോടെ കോടതി ഇസ്ലാമിക നിയമപ്രകാരം വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിചാരണക്കോടതിയുടെ വിധി ശരിവെച്ചതിനെ തുടർന്ന്, ശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ശിക്ഷ പൂർണ്ണമായും നടപ്പിലാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/yemeni-national-executed-in-saudi-arabia-for-murdering-fellow-countryman-articleshow-epda8zb"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങൾ; രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു, വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം പരിക്ക്]]></title>
            <link>https://www.asianetnews.com/pravasam/two-asian-expatriates-died-in-different-accidents-in-kuwait-articleshow-gvnkncr</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/two-asian-expatriates-died-in-different-accidents-in-kuwait-articleshow-gvnkncr</guid>
            <pubDate>Fri, 21 Aug 2026 17:30:48 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങളിൽ രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു. അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമ്മാണ തൊഴിലാളി മരണപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hvrdzmm3e1xmbxt8seyv96,imgname-accident--14--1787305932788.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖുസൂർ, സെവന്ത് റിംഗ് റോഡ് എന്നിവിടങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് പ്രവാസികൾ മരിച്ചു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമ്മാണ തൊഴിലാളി മരണപ്പെട്ടു.&lt;/p&gt;&lt;p&gt;സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘവും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഫിന്റാസ് ലക്ഷ്യമാക്കി പോയ സെവന്ത് റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നേപ്പാൾ സ്വദേശി മരണപ്പെടുകയും ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നേപ്പാൾ സ്വദേശി ഓടിച്ചിരുന്ന ട്രക്കും ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന മിനിബസ്സും മറ്റൊരു വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/two-asian-expatriates-died-in-different-accidents-in-kuwait-articleshow-gvnkncr"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ വൻ ലഹരിവേട്ട; പ്രവാസികളുൾപ്പടെ 22 പേർ പിടിയിൽ, വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു]]></title>
            <link>https://www.asianetnews.com/pravasam/major-drug-bust-in-kuwait-22-arrested-including-expats-articleshow-gydzl1v</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/major-drug-bust-in-kuwait-22-arrested-including-expats-articleshow-gydzl1v</guid>
            <pubDate>Thu, 20 Aug 2026 16:04:53 +0530</pubDate>
            <description><![CDATA[കുവൈത്തിൽ 13 വ്യത്യസ്ത കേസുകളിലായി 22 പേരെ ലഹരിമരുന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, കഞ്ചാവ് എന്നിവയുൾപ്പെടെയുള്ള വിവിധതരം മയക്കുമരുന്നുകൾ പിടിച്ചെടുത്തു. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fbfggtqrepp67y77jazqvx,imgname-fotojet---2026-08-20t144048.463-1787221754394.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിൽ 13 വ്യത്യസ്ത കേസുകളിലായി 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ ആഭ്യന്തര മന്ത്രാലയമാണ് വൻ ലഹരിവേട്ടയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. വ്യക്തിഗത ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്ന വിവിധതരം മയക്കുമരുന്നുകളും ലഹരി ഗുളികകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;പ്രതികളിൽ നിന്ന് 466 ഗ്രാം ക്രിസ്റ്റൽ മെത്ത്, 350 ഗ്രാം ഹെറോയിൻ, സിന്തറ്റിക് ലഹരി വസ്തുക്കൾ കലർത്തിയ 148 എ ഫോർ പേപ്പറുകൾ, 115 ലഹരി ഗുളികകൾ, 70 ഗ്രാം കഞ്ചാവ്, 30 കഞ്ചാവ് വിത്തുകൾ, 20 ഗ്രാം ഹാഷിഷ് എന്നിവ പൊലീസ് കണ്ടെടുത്തു. കൂടാതെ ലഹരിമരുന്ന് അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന 11 ത്രാസുകളും മറ്റ് ലഹരി ഉപകരണങ്ങളും സഹിതമാണ് സംഘം പിടിയിലായത്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനവും മാഫിയകളുടെ പ്രവർത്തനങ്ങളും തടയുന്നതിനായി സുരക്ഷാസേന നടത്തുന്ന ശക്തമായ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റുകൾ. പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതികളെയും ആവശ്യമായ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/major-drug-bust-in-kuwait-22-arrested-including-expats-articleshow-gydzl1v"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ പള്ളിക്ക് സമീപം യുവാവിന് കുത്തേറ്റു; വാക്കുതർക്കത്തിനിടെ ആക്രമണം, അഞ്ച് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതം]]></title>
            <link>https://www.asianetnews.com/pravasam/kuwait-police-intensify-manhunt-for-five-suspects-after-a-young-man-stabbed-near-mosque-articleshow-ir1xv1g</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwait-police-intensify-manhunt-for-five-suspects-after-a-young-man-stabbed-near-mosque-articleshow-ir1xv1g</guid>
            <pubDate>Fri, 21 Aug 2026 17:46:23 +0530</pubDate>
            <description><![CDATA[&lt;p&gt;കുവൈത്തിൽ പള്ളിക്ക് സമീപം യുവാവിന് കുത്തേറ്റു. അഞ്ച് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഇരുകൈകൾക്കും കുത്തേറ്റ യുവാവിന്&zwj;റെ വാരിയെല്ലിന് പൊട്ടലുണ്ട്. രക്തസ്രാവം തടയാൻ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k29wx9y0kasxwk5dnnne81kj,imgname-fotojet---2025-08-10t171706.082-1754826450880.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-റിഖ പ്രദേശത്ത് പള്ളിയിൽ നിന്ന് സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന കുവൈത്തി പൗരനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത അഞ്ച് അപരിചിതരായ അക്രമികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.&lt;/p&gt;&lt;p&gt;സ്വദേശി പൗരനുമായി അക്രമികളിലൊരാൾ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് സംഭവത്തിന്&zwj;റെ തുടക്കം. തുടർന്ന് മറ്റുള്ളവർ ചേർന്ന് ഇയാളെ തടഞ്ഞുനിർത്തുകയും ദാരുണമായി മർദ്ദിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. അക്രമികളെ മുൻപരിചയമില്ലെന്ന് ഇരയായ യുവാവ് പൊലീസിന് മൊഴി നൽകി.&lt;/p&gt;&lt;p&gt;ഇരുകൈകൾക്കും കുത്തേറ്റ യുവാവിന്&zwj;റെ വാരിയെല്ലിനും പൊട്ടലുണ്ട്. രക്തസ്രാവം തടയാൻ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കേസ് ഗുരുതരമായ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്യുകയും കേസ് വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അക്രമികളെ ഉടനടി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും കേസിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാനും ഡെപ്യൂട്ടി പബ്ലിക് പ്രൊസിക്യൂട്ടർ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകി. അക്രമികൾക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwait-police-intensify-manhunt-for-five-suspects-after-a-young-man-stabbed-near-mosque-articleshow-ir1xv1g"/>
        </item>
        <item>
            <title><![CDATA[ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് പൊലീസ്]]></title>
            <link>https://www.asianetnews.com/pravasam/royal-oman-police-evacuates-citizen-injured-after-vehicle-collision-articleshow-k6rxigs</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/royal-oman-police-evacuates-citizen-injured-after-vehicle-collision-articleshow-k6rxigs</guid>
            <pubDate>Fri, 21 Aug 2026 17:03:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിംഗ് വിഭാഗം ആശുപത്രിയിലെത്തിച്ചു. ഹൈമ ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വാ ഹോസ്പിറ്റലിലേക്കാണ് ഇയാളെ ഹെലികോപ്റ്ററിൽ മാറ്റിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j18d6d5rtdfa2w8d1wk0yw,imgname-fotojet---2026-08-21t161605.109-1787311699149.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റീമ മേഖലയിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിംഗ് വിഭാഗം ആശുപത്രിയിലെത്തിച്ചു. ഹൈമ ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വാ ഹോസ്പിറ്റലിലേക്കാണ് ഇയാളെ ഹെലികോപ്റ്ററിൽ മാറ്റിയത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആംബുലൻസ് മാർഗ്ഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/royal-oman-police-evacuates-citizen-injured-after-vehicle-collision-articleshow-k6rxigs"/>
        </item>
        <item>
            <title><![CDATA[ഗൾഫ് മേഖലയിലെ സംഘർഷം; യുഎഇയിൽ വിമാന സർവീസുകൾ മുടങ്ങി, യാത്രക്കാർ ദുരിതത്തിൽ]]></title>
            <link>https://www.asianetnews.com/pravasam/many-airlines-cancelled-and-rescheduled-flights-due-to-middle-east-conflict-articleshow-kvp1mka</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/many-airlines-cancelled-and-rescheduled-flights-due-to-middle-east-conflict-articleshow-kvp1mka</guid>
            <pubDate>Thu, 20 Aug 2026 15:04:51 +0530</pubDate>
            <description><![CDATA[&lt;p&gt;മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളെ തുടർന്ന് എമിറേറ്റ്&zwnj;സ്, എത്തിഹാദ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ യുഎഇ വിമാനക്കമ്പനികൾ നിരവധി സർവീസുകൾ റദ്ദാക്കുകയും ചിലത് പുനഃക്രമീകരിക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് വിവരങ്ങൾ ഉറപ്പുവരുത്താനും നേരത്തെ എത്താനും അധികൃതർ നിർദ്ദേശിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnye3m11j43hjb6xkjy4zt3,imgname-flight--4--1783147990657.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. എമിറേറ്റ്&zwnj;സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് എന്നീ പ്രമുഖ യുഎഇ വിമാനക്കമ്പനികളും നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയും ചിലത് സമയം പുനഃക്രമീകരിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും അമേരിക്ക-ഇറാൻ പോര് കടുക്കുന്നതുമാണ് വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണം.&lt;/p&gt;&lt;h2&gt;&lt;strong&gt;യുഎഇ വിമാനക്കമ്പനികളുടെ പുതിയ വിവരങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;strong&gt;ഇത്തിഹാദ് എയർവേസ്&lt;/strong&gt;: പെഷവാറിലേക്കുള്ള എസ്&zwnj;വൈ 276 (EY276), മടക്ക സർവീസായ എസ്&zwnj;വൈ 277 (EY277) എന്നിവ വൈകും. ബഹ്&zwnj;റൈനിലേക്കുള്ള പല സർവീസുകളും ഓഗസ്റ്റ് 21 വരെ റദ്ദാക്കി.&lt;/p&gt;&lt;p&gt;&lt;strong&gt;എമിറേറ്റ്&zwnj;സ്&lt;/strong&gt;: ബഹ്&zwnj;റൈനിലേക്കുള്ള ബഹുഭൂരിപക്ഷം സർവീസുകളും റദ്ദാക്കി. ഓഗസ്റ്റ് 10 മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത ദുബായിലേക്കുള്ള യാത്രക്കാർക്ക് തീയതി മാറ്റുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്ന് എമിറേറ്റ്&zwnj;സ് അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ഫ്ലൈദുബായ്&lt;/strong&gt;: കുവൈത്ത്, ബഹ്&zwnj;റൈൻ, സൗദി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുടരുന്നുണ്ടെങ്കിലും ടെൽ അവീവ്, ജിദ്ദ, ബോഡ്രം വിമാനങ്ങൾ വൈകും. യാത്രക്കാർ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും ദുബായ് എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;എയർ അറേബ്യ&lt;/strong&gt;: ഷാർജയിൽ നിന്ന് ബഹ്&zwnj;റൈനിലേക്കും കുവൈത്തിലേക്കുമുള്ള വിമാനങ്ങളും അബുദാബി-കുവൈത്ത് സർവീസും റദ്ദാക്കി.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്ത്യൻ സർവീസുകൾ&lt;/strong&gt;: ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള സ്&zwnj;പൈസ് ജെറ്റ് (SG5117), കറാച്ചിയിലേക്കുള്ള എയർ ബ്ലൂ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ബ്രിട്ടീഷ് എയർവേസ്&lt;/strong&gt;: ദുബായ്, ബാഹ്&zwnj;റൈൻ, ടെൽ അവീവ്, അമ്മാൻ സർവീസുകൾ ഒക്ടോബർ 25 വരെ നിർത്തിവെച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ലുഫ്ത്താൻസ &amp;amp; സ്വിസ് എയർ&lt;/strong&gt;: ദുബായിലേക്കുള്ള സർവീസുകൾ സെപ്റ്റംബർ 13 വരെ നിർത്തിവെച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;എയർ കാനഡ&lt;/strong&gt;: ദുബായ് സർവീസുകൾ 2027 ജനുവരി പകുതി വരെ നീട്ടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;കെഎൽഎം&lt;/strong&gt;: റിയാദ്, ദമാം, ദുബായ് സർവീസുകൾ സെപ്റ്റംബർ 6 വരെ റദ്ദാക്കി.&lt;/p&gt;&lt;h3&gt;&lt;strong&gt;യാത്രക്കാർ ശ്രദ്ധിക്കുക&lt;/strong&gt;&lt;/h3&gt;&lt;p&gt;വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ വെബ്&zwnj;സൈറ്റ് വഴി വിമാനത്തിന്റെ നിലവിലെ അവസ്ഥ ഉറപ്പാക്കുക. സാധാരണ സമയത്തേക്കാൾ കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തുവാൻ ശ്രദ്ധിക്കുക. ലഭ്യമായ ഇടങ്ങളിൽ ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കുക.&lt;/p&gt;&lt;p&gt;ശക്തമായ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/many-airlines-cancelled-and-rescheduled-flights-due-to-middle-east-conflict-articleshow-kvp1mka"/>
        </item>
        <item>
            <title><![CDATA[നബിദിനം; നാല് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/pravasam/four-gulf-countries-announce-public-holidays-for-prophets-birthday-articleshow-qis8ukv</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/four-gulf-countries-announce-public-holidays-for-prophets-birthday-articleshow-qis8ukv</guid>
            <pubDate>Fri, 21 Aug 2026 15:19:43 +0530</pubDate>
            <description><![CDATA[നബിദിനത്തോടനുബന്ധിച്ച് യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്&zwnj;റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. ചില രാജ്യങ്ങളിൽ വാരാന്ത്യത്തോട് ചേർന്ന് അവധി പുനഃക്രമീകരിച്ചതിനാൽ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jynkw3fzbvj3y2g9q8487mx5,imgname-fotojet---2025-06-26t132725.095-1750924660223.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: നബിദിനത്തിന്&zwj;റെ ഭാഗമായി യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്&zwnj;റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്റ വർഷ കലണ്ടറിലെ റബീഉൽ അവ്വൽ 12-നാണ് ഇസ്ലാമിക ലോകം നബിദിനമായി ആഘോഷിക്കുന്നത്. ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനമെങ്കിലും, ചില രാജ്യങ്ങളിൽ വാരാന്ത്യ അവധിയോട് ചേർത്ത് തുടർച്ചയായി അവധി ലഭിക്കും വിധമാണ് പൊതു അവധി പുനഃക്രമീകരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;യുഎഇയിൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക് വെള്ളിയാഴ്ച കൂടി അവധി ലഭിക്കുന്നതോടെ തുടർച്ചയായ 3 ദിവസത്തെ നീണ്ട അവധി ആസ്വദിക്കാം. ഒമാനിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് നബിദിനം പ്രമാണിച്ചുള്ള പൊതു അവധി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി 3 ദിവസത്തെ ദീർഘിച്ച അവധി ഒമാനിലെ ജീവനക്കാർക്ക് ലഭിക്കും. കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇതോടെ അവിടെയും തുടർച്ചയായി മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ബഹ്&zwnj;റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവ് പ്രകാരം, നബിദിനം യഥാർത്ഥത്തിൽ വരുന്ന ഓഗസ്റ്റ് 25 ചൊവ്വാഴ്ച തന്നെയാണ് ബഹ്റൈനിൽ പൊതു അവധി. എല്ലാ രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭ്യമായിരിക്കും.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/four-gulf-countries-announce-public-holidays-for-prophets-birthday-articleshow-qis8ukv"/>
        </item>
        <item>
            <title><![CDATA[ദുബായുടെ വളർച്ചയ്ക്ക് സാക്ഷിയായ ടൊയോട്ട ബിൽഡിങ് ഓർമ്മയാകുന്നു, കെട്ടിടത്തിലെ താമസക്കാർ ഒഴിഞ്ഞുതുടങ്ങി]]></title>
            <link>https://www.asianetnews.com/pravasam/dubais-well-known-toyota-building-to-be-demolished-articleshow-sna3g65</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/dubais-well-known-toyota-building-to-be-demolished-articleshow-sna3g65</guid>
            <pubDate>Fri, 21 Aug 2026 11:01:54 +0530</pubDate>
            <description><![CDATA[ദുബായ് ശൈഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ടൊയോട്ട ബിൽഡിങ് സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുനീക്കുന്നു. 1974-ൽ നിർമ്മിച്ച ഈ കെട്ടിടം ദുബായിയുടെ വളർച്ചയുടെ ഒരു പ്രധാന അടയാളമായിരുന്നു. അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചതും താമസക്കാരെ ഒഴിപ്പിക്കാൻ കാരണമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hcmgswg18e5nd7mhf9y0fx,imgname-fotojet---2026-08-21t105737.308-1787290075964.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ ടൊയോട്ട ബിൽഡിങ് ഓർമ്മയാകുന്നു. നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ കെട്ടിടമാണ് പൊളിച്ച് നീക്കുന്നത്. സുരക്ഷാകാരണങ്ങളാലാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്. കെട്ടിടത്തിൽ നിന്ന് താമസക്കാർ ഒഴിഞ്ഞുതുടങ്ങി.&lt;/p&gt;&lt;p&gt;1974ൽ നിർമ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. ഒന്നുമില്ലാതിരുന്ന കാലത്ത് നിന്ന് എല്ലാം നേടിയ കാലത്തേക്കുള്ള ദുബായിയുടെ യാത്രയെ അടയാളപ്പെടുത്തുന്നത് അന്നുമിന്നും തല നിവർത്തി നിൽക്കുന്ന ടയോട്ട ബിൽഡിങ് ആയിരുന്നു. കാലിയായിക്കിടന്ന ടയോട്ട ബിൽഡിങ്ങിന്റെ പഴയകാല കാഴ്ച്ചയിൽ നിന്ന് ഇന്ന് കാലു കുത്താനിടമില്ലാത്ത നഗരമായി മാറി ദുബായ്. റാഷിദ് ലൂത്താ ബിൽഡിങ് എന്നാണ് യഥാർത്ഥ പേരെങ്കിലും അറിയപ്പെടുന്നത് ടയോട്ട ബിൽഡിങ് എന്ന്. ദുബായിയുടെ നഗര ഹൃദയവും വീഥിയുമായ ശൈഖ് സായിദ് റോഡിനോട് ചേർന്ന ടൊയോട്ട ബിൽഡിങ് ലോകത്താകെ ദുബായിയുടേതായി ഇടംപിടിച്ച ചിത്രമാണ്. യുഎഇ രാഷ്ട്രമായി മാറിയതിന് മൂന്ന് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കപ്പെട്ടതാണ് കെട്ടിടം.&lt;/p&gt;&lt;p&gt;ദുബായിലെ തന്നെ ആദ്യ താമസ കേന്ദ്രങ്ങളിലൊന്ന്. 15 നിലയുള്ളതാണ് കെട്ടിടം. 1981ൽ കെട്ടിടത്തിൽ ടയോട്ട ലോഗോ വന്നു. കരാർ കാലാവധി തീർന്ന് 2018ൽ അത് നീക്കം ചെയ്തെങ്കിലും 2022ൽ പുനസ്ഥാപിച്ചു. നിലവിൽ പൊളിക്കാൻ നിശ്ചയിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മുറികൾ വേർതിരിച്ചുള്ള തിങ്ങിത്താമസവും താമസക്കാരെ ഒഴിപ്പിക്കാൻ കാരണമായതായി &lsquo;ഖലീജ് ടൈംസ്&rsquo; ഉൾപ്പടെ റിപ്പോർട്ട് ചെയ്തു. ദുബായിയുടെ ഐക്കണാണ് ഓർമ്മയാകുന്നത്.&lt;/p&gt;&lt;p&gt;അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചവർക്ക് അധികൃതർ വൻതുക പിഴ ചുമത്തി. അപ്പാർട്ട്&zwnj;മെന്റുകൾക്കുള്ളിൽ അനുമതിയില്ലാതെ വേർതിരിക്കലുകൾ നടത്തുന്നതിനെതിരെ ദുബായ് മുൻസിപ്പാലിറ്റിയാണ് നേരിട്ട് കേസെടുത്ത് പിഴ ചുമത്തുന്നത്. നിയമലംഘനം നടത്തുന്ന താമസക്കാർക്ക് ദുബായ് മുൻസിപ്പാലിറ്റി നേരിട്ടാണ് നോട്ടീസും പിഴയും അയക്കുന്നത്. വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകൾക്കുള്ളിൽ മാനേജ്&zwnj;മെന്റിനോ കെട്ടിട ഉടമയ്&zwnj;ക്കോ അനുമതിയില്ലാതെ പ്രവേശിക്കാൻ നിയമപരമായി അവകാശമില്ല. അതിനാൽ എത്ര മുറികൾ തിരിച്ചിട്ടുണ്ടെന്നോ എത്രപേർ താമസിക്കുന്നുണ്ടെന്നോ മുൻകൂട്ടി അറിയാൻ സാധിച്ചിരുന്നില്ല. ചില അപ്പാർട്ട്&zwnj;മെന്റുകളിൽ പതിനഞ്ചോളം ആളുകൾ വരെ താമസിച്ചിരുന്നതായി അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/dubais-well-known-toyota-building-to-be-demolished-articleshow-sna3g65"/>
        </item>
        <item>
            <title><![CDATA[ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു]]></title>
            <link>https://www.asianetnews.com/pravasam/bhima-jewellers-expands-uae-presence-with-two-new-showrooms-at-lulu-al-barsha-and-lulu-muweilah-articleshow-uywawgc</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/bhima-jewellers-expands-uae-presence-with-two-new-showrooms-at-lulu-al-barsha-and-lulu-muweilah-articleshow-uywawgc</guid>
            <pubDate>Fri, 21 Aug 2026 18:26:38 +0530</pubDate>
            <description><![CDATA[&lt;p&gt;ദുബായ് അൽ ബർഷ, ഷാർജ മുവൈല എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പുതിയ ഷോറൂമുകൾ. പണിക്കൂലിയിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j65694xxhx3exbs4cs74bj,imgname-barsha.jpg--1--1787316836644.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ തുറന്നു. ദുബായ് അൽ ബർഷ, ഷാർജ മുവൈല എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പുതിയ ഷോറൂമുകൾ. രണ്ട് സ്ഥലങ്ങളിലും ഹൈപ്പർമാർക്കറ്റിന്റെ രണ്ടാം നിലയിലാണ് ഷോറൂമുകൾ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പ്രീമിയം ആന്റീക് ജ്വല്ലറി, ഡയമണ്ട്, വളകൾ, പെൻഡന്റുകൾ, ജുംഖ, ആധുനിക ഡിസൈനുകൾ എന്നിവയാണ് കളക്ഷനിലുള്ളത്. ദിവസേന ധരിക്കാനുള്ള ആഭരണങ്ങൾ മുതൽ വ്യത്യസ്തമായ ആഭരണങ്ങൾ വരെയുണ്ട്. പരമ്പരാഗതമായ ഡിസൈനുകളും ഏറ്റവും പുതിയ ഫാഷനിലുള്ള ആഭരണങ്ങളും ലഭ്യമാണ്.&lt;/p&gt;&lt;p&gt;ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വർണം, പ്രഷ്യസ്, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട്, അൺകട്ട് ആഭരണങ്ങളുടെ പണിക്കൂലിയിലും 50 ശതമാനം കിഴിവുണ്ട്. ഡയമണ്ടിന്റെ മൂല്യത്തിലും 35 ശതമാനം ഇളവ് ലഭിക്കും.&lt;/p&gt;&lt;p&gt;ലുലു മുവൈല ഷോറൂം ഉദ്ഘാടനം ചെയ്തത് ദുബായ് ഫോർച്യൂൺ ഹോട്ടൽസ് ചെയർമാൻ പ്രവീൺ കുമാർ ഷെട്ടിയാണ്. ലുലു അൽ ബർഷ ഷോറൂ ഉദ്ഘാടനം ചെയ്തത് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്ടർ സലീം എം.എ ആണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഭീമ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർമാരായ അഭിഷേക് ബിന്ദുമാധവ്, ഗായത്രി സുഹാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;ഭീമയിൽ വിശ്വാസം അർപ്പിക്കുന്ന ഉപയോക്താക്കൾക്ക് അവർ നന്ദി പറഞ്ഞു. മികവുറ്റ ആഭരണ നിർമ്മാണം, സുതാര്യത, ഫാഷൻ ആഭരണങ്ങൾ, വൈവിധ്യമാർന്ന ആഭരണശ്രേണി, കൂടുതൽ മെച്ചപ്പെട്ട സേവനം എന്നിവ ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഉടനെ മൂന്നു ഷോറൂമുകൾകൂടെ ഭീമ മേഖലയിൽ തുറക്കുന്നുണ്ട്. ദുബായ് മീന ബസാർ, അബുദാബി ഹംദാൻ സ്ട്രീറ്റ്, അജ്മാൻ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ വരുന്നത്.&lt;/p&gt;]]></content:encoded>
            <category>pravasam</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/bhima-jewellers-expands-uae-presence-with-two-new-showrooms-at-lulu-al-barsha-and-lulu-muweilah-articleshow-uywawgc"/>
        </item>
    </channel>
</rss>
