<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 21 Aug 2026 16:56:10 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/news-money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഇറക്കുമതി നിയമങ്ങള്‍ കടുപ്പം, എന്നിട്ടും വിപണിയില്‍ തിളങ്ങി വെള്ളി; ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ!]]></title>
            <link>https://www.asianetnews.com/news-money/india-silver-imports-surge-amid-new-licensing-rules-festive-demand-articleshow-0czz2kh</link>
            <guid isPermaLink="true">https://www.asianetnews.com/news-money/india-silver-imports-surge-amid-new-licensing-rules-festive-demand-articleshow-0czz2kh</guid>
            <pubDate>Mon, 17 Aug 2026 16:35:28 +0530</pubDate>
            <description><![CDATA[&lt;p&gt;പുതിയ ലൈസന്&zwj;സിങ് നിയമങ്ങൾക്കിടയിലും ഉയർന്ന ആഭ്യന്തര വില കാരണം ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതി വീണ്ടും വർധിക്കുകയാണ്. വ്യാപാരികൾക്ക് ഇറക്കുമതിക്ക് അനുമതി ലഭിച്ചു തുടങ്ങിയെങ്കിലും, രേഖകൾ സംബന്ധിച്ച തടസങ്ങൾ വിതരണത്തെ ബാധിക്കുന്നുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m07pbemh4mwcctww8bq9kapf,imgname-silver--1786964720272.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുതിയ ലൈസന്&zwj;സിങ് മാനദണ്ഡങ്ങളും നിയമപരമായ കുരുക്കുകളും നിലനില്&zwj;ക്കുമ്പോഴും ഇന്ത്യയിലേക്കുള്ള വെള്ളിയുടെ ഇറക്കുമതി വീണ്ടും വര്&zwj;ദ്ധിക്കുന്നു. വിപണിയിലെ ഉയര്&zwj;ന്ന വിലയും ആകര്&zwj;ഷകമായ പ്രീമിയവും മുതലെടുക്കാന്&zwj; വ്യാപാരികള്&zwj; രംഗത്തിറങ്ങിയതോടെയാണിത്. തടസങ്ങള്&zwj; നീക്കി ബാങ്കുകളും പ്രമുഖ വ്യാപാരികളും വെള്ളി ഇറക്കുമതി ചെയ്യാനുള്ള ലൈസന്&zwj;സുകള്&zwj; സ്വന്തമാക്കിത്തുടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;6 മാസത്തിന് ശേഷം വന്&zwj; ഇറക്കുമതി&lt;/h2&gt;&lt;p&gt;കഴിഞ്ഞ ആറ് മാസമായി വെള്ളി ഇറക്കുമതി പൂര്&zwj;ണമായി നിലച്ചിരിക്കുകയായിരുന്നു. എന്നാല്&zwj; ഇളവുകള്&zwj; ലഭിച്ചതോടെ, ഓഗസ്റ്റില്&zwj; മാത്രം 89.81 ടണ്&zwj; വെള്ളിയാണ് ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെ ഇന്റര്&zwj;നാഷണല്&zwj; ഫിനാന്&zwj;സ് ടെക് സിറ്റിയിലുള്ള ഇന്ത്യ ഇന്റര്&zwj;നാഷണല്&zwj; ബുളിയന്&zwj; എക്&zwnj;സ്&zwnj;ചേഞ്ച് വഴിയാണ് ഈ വെള്ളി എത്തിച്ചതെന്ന് ബ്ലൂംബെര്&zwj;ഗ് വിവരങ്ങള്&zwj; വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്&zwj; വെള്ളി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആവശ്യമായ വെള്ളിക്കായി രാജ്യം പൂര്&zwj;ണമായും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര വിപണിയില്&zwj; വെള്ളിക്കുള്ള ഉയര്&zwj;ന്ന വിലയാണ് വിദേശത്ത് നിന്ന് കൂടുതല്&zwj; വെള്ളി ഇന്ത്യയിലെത്തിക്കാന്&zwj; വ്യാപാരികളെ പ്രേരിപ്പിക്കുന്നത്.&lt;/p&gt;&lt;h2&gt;400 ടണ്ണിന്റെ ലൈസന്&zwj;സുകള്&zwj;ക്ക് അനുമതി&lt;/h2&gt;&lt;p&gt;ജൂലൈ മാസത്തെ അപേക്ഷിച്ച് വിപണിയില്&zwj; വെള്ളിയുടെ ലഭ്യത മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെറ്റല്&zwj;സ് ഫോക്കസ് ലിമിറ്റഡ് അറിയിച്ചു. ഏകദേശം 400 ടണ്&zwj; വെള്ളി ഇറക്കുമതി ചെയ്യാനുള്ള ലൈസന്&zwj;സുകള്&zwj;ക്ക് സര്&zwj;ക്കാര്&zwj; അനുമതി നല്&zwj;കിയെന്നാണ് കരുതപ്പെടുന്നത്. വെള്ളി വിതരണം ഉയര്&zwj;ന്നതോടെ പ്രാദേശിക വിപണിയിലെയും ആഗോള വിപണിയിലെയും വില വ്യത്യാസം കുറഞ്ഞിട്ടുണ്ട്. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മേയ് മാസത്തിലാണ് കേന്ദ്രസര്&zwj;ക്കാര്&zwj; വെള്ളി ഇറക്കുമതിക്ക് ലൈസന്&zwj;സിങ് മാനദണ്ഡങ്ങള്&zwj; നിര്&zwj;ബന്ധമാക്കിയത്. ഇതോടെ ഇറക്കുമതി കുത്തനെ ഇടിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;നിലവില്&zwj; ലൈസന്&zwj;സ് ലഭിച്ചെങ്കിലും ആവശ്യമായ രേഖകള്&zwj; കൃത്യസമയത്ത് ഹാജരാക്കാന്&zwj; കഴിയാത്തത് ഇറക്കുമതി പൂര്&zwj;ണ തോതിലാകുന്നതിന് തടസമാകുന്നുണ്ട്. പുതിയ നിബന്ധനകള്&zwj; അനുസരിച്ച്, വെള്ളി ഉത്പാദിപ്പിച്ച രാജ്യം ഏതാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക സര്&zwj;ട്ടിഫിക്കറ്റ് ഓരോ ഷിപ്മെന്റിനൊപ്പവും സര്&zwj;ക്കാര്&zwj; സംവിധാനങ്ങളില്&zwj; നിന്ന് വാങ്ങി നല്&zwj;കണം. രേഖകള്&zwj; നല്&zwj;കാന്&zwj; കഴിയാത്തതിനാല്&zwj; കസ്റ്റംസില്&zwj; വെള്ളി കെട്ടിക്കിടക്കുകയാണ്. അതിനാല്&zwj; വേഗത്തില്&zwj; രേഖകള്&zwj; നല്&zwj;കുന്ന രാജ്യങ്ങളില്&zwj; നിന്ന് വെള്ളി വാങ്ങാനാണ് വ്യാപാരികള്&zwj; ഇപ്പോള്&zwj; താല്പര്യം കാണിക്കുന്നത്.&lt;/p&gt;&lt;h2&gt;ഉത്സവ സീസണില്&zwj; ഡിമാന്&zwj;ഡ് ഉയരും&lt;/h2&gt;&lt;p&gt;വരാനിരിക്കുന്ന ഉത്സവ- വിവാഹ സീസണുകള്&zwj; മുന്നില്&zwj; കണ്ട് ആഭരണ വ്യാപാരികള്&zwj; വെള്ളി ശേഖരം ഉയര്&zwj;ത്താന്&zwj; സാധ്യതയുണ്ട്. എന്നാല്&zwj; അനുമതി ലഭിച്ചാലും ഷിപ്പിംഗ്, കസ്റ്റംസ് ക്ലിയറന്&zwj;സ്, റിഫൈനിംഗ് എന്നിവയ്ക്കായി ആഴ്ചകള്&zwj; വീണ്ടും വേണ്ടിവരും. അതിനാല്&zwj; വിപണിയില്&zwj; പൂര്&zwj;ണ തോതില്&zwj; വെള്ളി എത്തുന്നതിനേക്കാള്&zwj; നിലവിലുള്ള സ്റ്റോക്കും ചെറിയ തോതിലുള്ള വിതരണവുമാണ് വിപണിയെ മുന്നോട്ട് നയിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/india-silver-imports-surge-amid-new-licensing-rules-festive-demand-articleshow-0czz2kh"/>
        </item>
        <item>
            <title><![CDATA[കുപ്പിവെള്ളത്തേക്കാള്‍ വിലക്കുറവില്‍ ഫ്രെഷ് ബിയര്‍! ഒരു കുപ്പിക്ക് വെറും 44 രൂപ മുതല്‍, സഞ്ചാരികളെ അമ്പരപ്പിക്കുന്ന ചെക്ക് റിപ്പബ്ലിക്ക്]]></title>
            <link>https://www.asianetnews.com/news-money/czech-republic-beer-cheaper-than-water-reasons-prices-articleshow-2524saq</link>
            <guid isPermaLink="true">https://www.asianetnews.com/news-money/czech-republic-beer-cheaper-than-water-reasons-prices-articleshow-2524saq</guid>
            <pubDate>Mon, 17 Aug 2026 15:26:09 +0530</pubDate>
            <description><![CDATA[യൂറോപ്പിലെ ചെക്ക് റിപ്പബ്ലിക്കിൽ കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിയർ ലഭിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ ബിയർ ഉപയോഗിക്കുന്ന ഈ രാജ്യത്ത്, ബിയർ ഒരു സാംസ്കാരിക പാനീയമായതിനാലാണ് ഈ വിലക്കുറവ്. പ്രാദേശിക ഉത്പാദനവും ഉപഭോഗവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqcs5rynz2wq8d5nbq0md6tc,imgname-beer-benefits-1777471775701.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒന്ന് സങ്കല്&zwj;പ്പിച്ച് നോക്കൂ... ദാഹിച്ചുവലഞ്ഞ് ഒരു പബ്ബിലേക്ക് കയറുമ്പോള്&zwj; അവിടെ ഒരു ഗ്ലാസ് ഫ്രെഷ് ബിയറിന് ഒരു കുപ്പിവെള്ളത്തേക്കാള്&zwj; വിലക്കുറവാണെങ്കിലോ? കേള്&zwj;ക്കുമ്പോള്&zwj; ഇതൊരു കെട്ടുകഥയാണെന്ന് തോന്നാമെങ്കിലും, യൂറോപ്പിലെ ചെക്ക് റിപ്പബ്ലിക്കില്&zwj; ഇതൊരു യാഥാര്&zwj;ഥ്യമാണ്. സൂപ്പര്&zwj;മാര്&zwj;ക്കറ്റുകളിലെ ഷെല്&zwj;ഫുകള്&zwj; മുതല്&zwj; നാട്ടിന്&zwj;പുറങ്ങളിലെ പബ്ബുകളില്&zwj; വരെ കുപ്പിവെള്ളത്തേക്കാള്&zwj; കുറഞ്ഞ വിലയ്ക്ക് ബിയര്&zwj; ലഭിക്കും. യൂറോപ്പിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്&zwj; അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണിത്.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് ബിയറിന് ഇത്രയും വിലക്കുറവ്?&lt;/h2&gt;&lt;p&gt;ലോകത്തിന്റെ 'ബിയര്&zwj; തലസ്ഥാനം' എന്നാണ് ചെക്ക് റിപ്പബ്ലിക് അറിയപ്പെടുന്നത്. ലോകത്തില്&zwj; ഒരാള്&zwj; ഏറ്റവും കൂടുതല്&zwj; ബിയര്&zwj; കുടിക്കുന്നത് ഈ രാജ്യത്താണ്. ഇവിടുത്തുകാര്&zwj;ക്ക് ബിയര്&zwj; എന്നത് വെറുമൊരു പാനീയമല്ല; അവരുടെ ദൈനംദിന ജീവിതത്തിന്റെയും സാമൂഹിക സംസ്&zwnj;കാരത്തിന്റെയും രാജ്യത്തിന്റെ തന്നെയും ഭാഗമാണത്. 1842-ല്&zwj; പ്ലെസന്&zwj; നഗരത്തില്&zwj; നിന്നാണ് ലോകപ്രശസ്തമായ പില്&zwj;സ്&zwnj;നര്&zwj; ബിയര്&zwj; ഉത്ഭവിച്ചത്. ബിയര്&zwj; വന്&zwj;തോതില്&zwj; പ്രാദേശികമായി ഉല്&zwj;പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ട്, മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ഇതിന് വില വളരെ കുറവാണ്.&lt;/p&gt;&lt;h2&gt;വില കേട്ടാല്&zwj; ഞെട്ടും!&lt;/h2&gt;&lt;p&gt;പ്രേഗ് പോലെയുള്ള നഗരങ്ങളില്&zwj; എവിടെയാണ് നിങ്ങള്&zwj; ബിയര്&zwj; കുടിക്കുന്നത് എന്നതിനെ ആശ്രയിച്ച് വിലയില്&zwj; വ്യത്യാസമുണ്ടാകാം. എന്നാലും ആഗോള ശരാശരി വെച്ചുനോക്കുമ്പോള്&zwj; ഇത് വളരെ കുറവാണ്. ഒരു നാട്ടിന്&zwj;പുറത്തെ പബ്ബില്&zwj; നിന്ന് 0.5 ലിറ്റര്&zwj; ഡ്രാഫ്റ്റ് ബിയര്&zwj; കുടിക്കാന്&zwj; സാധാരണയായി 50 മുതല്&zwj; 60 ചെക്ക് കൊരുണ വരെയാണ് വില ( ഇന്ത്യൻ നിരക്കിൽ കൂട്ടുമ്പോൾ ഏകദേശം 200 മുതല്&zwj; 274 രൂപ വരെ). സൂപ്പര്&zwj;മാര്&zwj;ക്കറ്റുകളില്&zwj; ഒരു കുപ്പി ബിയറിന് 11 മുതല്&zwj; 20 ചെക്ക് കൊരുണ വരെ മാത്രമേ വിലയുള്ളൂ. ( 44 രൂപ മുതല്&zwj; 80 രൂപ വരെ). അതേസമയം, 0.33 ലിറ്ററിന്റെ ഒരു കുപ്പി വെള്ളത്തിന് ഏകദേശം 30 ചെക്ക് കൊരുണ (137 രൂപ) കൊടുക്കണം. പല സ്ഥലങ്ങളിലും ഇത് ബിയറിനേക്കാള്&zwj; കൂടിയ വിലയാണ്. ചില പബ്ബുകളില്&zwj; ബിയറിനും വെള്ളത്തിനും ഒരേ വിലയോ അല്ലെങ്കില്&zwj; വെള്ളത്തേക്കാള്&zwj; അല്പം കുറഞ്ഞ വിലയ്ക്ക് ബിയറോ ലഭിക്കും. ആദ്യമായി ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ഇത് വല്ലാതെ അമ്പരപ്പിക്കാറുണ്ട്.&lt;/p&gt;&lt;h2&gt;ബിയറില്&zwj; അധിഷ്ഠിതമായ സംസ്&zwnj;കാരം&lt;/h2&gt;&lt;p&gt;വിലക്കുറവ് മാത്രമല്ല, ബിയര്&zwj; കുടിക്കുന്നതിലെ ഇവരുടെ സംസ്&zwnj;കാരവും ചെക്ക് റിപ്പബ്ലിക്കിനെ വ്യത്യസ്തമാക്കുന്നു. 'ഹോസ്&zwnj;പോഡി' എന്നറിയപ്പെടുന്ന പരമ്പരാഗത പബ്ബുകള്&zwj; ഇവിടുത്തുകാരുടെ പ്രധാന ഒത്തുചേരല്&zwj; കേന്ദ്രങ്ങളാണ്. നമ്മള്&zwj; നാട്ടില്&zwj; ചായയോ കാപ്പിയോ കുടിക്കുന്നത് പോലെയാണ് ഇവര്&zwj;ക്ക് ബിയര്&zwj;. ഈ സാംസ്&zwnj;കാരിക പശ്ചാത്തലമാണ് ബിയറിന് ഇത്രയും വിലക്കുറവുണ്ടാകാനുള്ള പ്രധാന കാരണം. ബിയറിനെ ഒരു ആഡംബര പാനീയമായല്ല, മറിച്ച് ദൈനംദിന പാനീയമായാണ് ഇവിടുത്തുകാര്&zwj; കാണുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/czech-republic-beer-cheaper-than-water-reasons-prices-articleshow-2524saq"/>
        </item>
        <item>
            <title><![CDATA[വിദേശത്തേക്കുള്ള സംശയാസ്പദമായ പണമിടപാടുകളില്‍ രാജ്യവ്യാപക പരിശോധനയുമായി ആദായനികുതി വകുപ്പ്; 349 സ്ഥാപനങ്ങള്‍ അന്വേഷണ പരിധിയില്‍]]></title>
            <link>https://www.asianetnews.com/news-money/it-department-raids-suspicious-foreign-remittances-349-firms-articleshow-2mlgfwb</link>
            <guid isPermaLink="true">https://www.asianetnews.com/news-money/it-department-raids-suspicious-foreign-remittances-349-firms-articleshow-2mlgfwb</guid>
            <pubDate>Wed, 19 Aug 2026 17:51:08 +0530</pubDate>
            <description><![CDATA[&lt;p&gt;സംശയാസ്പദമായി വിദേശത്തേക്ക് വൻതോതിൽ പണമയക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന ആരംഭിച്ച് ആദായനികുതി വകുപ്പ്. കുറഞ്ഞ വിറ്റുവരവ് കാണിക്കുകയോ റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഈ സ്ഥാപനങ്ങൾ കോടികൾ വിദേശത്തേക്ക് അയച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ 394 സ്ഥാപനങ്ങളും 36 പ്രൊഫഷണലുകളും വകുപ്പിന്റെ നിരീക്ഷണത്തിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jahcqe2nrcwtxcx75vp27zv1,imgname-tamil-news--27-.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശത്തേക്ക് വന്&zwj; തോതില്&zwj; പണമയക്കുന്ന സ്ഥാപനങ്ങളെ കുരുക്കാന്&zwj; ആദായനികുതി വകുപ്പ്. സംശയാസ്പദമായ ഇത്തരം വിദേശ പണമിടപാടുകള്&zwj; കണ്ടെത്താന്&zwj; രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. സ്ഥാപനങ്ങള്&zwj; കാണിക്കുന്ന സാമ്പത്തിക പ്രവര്&zwj;ത്തനങ്ങളും വിദേശത്തേക്ക് അയക്കുന്ന പണവും തമ്മില്&zwj; യാതൊരു പൊരുത്തവുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്&zwj;ന്നാണ് നടപടി. ഇന്നലെ മുതലാണ് പരിശോധനകള്&zwj; തുടങ്ങിയത്. പണമയച്ച സ്ഥാപനങ്ങള്&zwj;, ഇതിന് പിന്നില്&zwj; പ്രവര്&zwj;ത്തിച്ചവര്&zwj;, ഇടപാടുകള്&zwj;ക്ക് സര്&zwj;ട്ടിഫിക്കറ്റ് നല്&zwj;കിയ പ്രൊഫഷണലുകള്&zwj; എന്നിവരാണ് അന്വേഷണപരിധിയില്&zwj; വരുന്നത്.&lt;/p&gt;&lt;h2&gt;സംശയത്തിന് കാരണമെന്ത്?&lt;/h2&gt;&lt;p&gt;കഴിഞ്ഞ മൂന്ന് വര്&zwj;ഷമായി വന്&zwj;തോതില്&zwj; വിദേശത്തേക്ക് പണമയച്ച നിരവധി സ്ഥാപനങ്ങളെ കണ്ടെത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ധനമന്ത്രാലയം നല്&zwj;കുന്ന വിവരമനുസരിച്ച്, ഈ സ്ഥാപനങ്ങളില്&zwj; പലതും ആദായനികുതി റിട്ടേണ്&zwj; ഫയല്&zwj; ചെയ്യാത്തവരോ അല്ലെങ്കില്&zwj; വളരെ ചെറിയ തുക മാത്രം വിറ്റുവരവ് കാണിക്കുന്നവരോ ആണ്. ഇവര്&zwj; കോടിക്കണക്കിന് രൂപ വിദേശത്തേക്ക് അയക്കുന്നതാണ് ഉദ്യോഗസ്ഥരില്&zwj; സംശയം ജനിപ്പിച്ചത്.&lt;/p&gt;&lt;p&gt;ചരക്കുകൂലി, സോഫ്റ്റ്വെയര്&zwj; ഇറക്കുമതി, കണ്&zwj;സള്&zwj;ട്ടിങ് സേവനങ്ങള്&zwj; എന്നിവയ്ക്കാണ് പണം നല്&zwj;കിയത് എന്നാണ് ഈ സ്ഥാപനങ്ങള്&zwj; അവകാശപ്പെടുന്നത്. എന്നാല്&zwj; ഇവരുടെ യഥാര്&zwj;ത്ഥ പ്രവര്&zwj;ത്തനങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. പല സ്ഥാപനങ്ങളും അവര്&zwj; നല്&zwj;കിയ മേല്&zwj;വിലാസത്തിലല്ല പ്രവര്&zwj;ത്തിക്കുന്നതെന്നും പരിശോധനയില്&zwj; തെളിഞ്ഞു.&lt;/p&gt;&lt;h2&gt;വ്യാജ ചാരിറ്റബിള്&zwj; ട്രസ്റ്റുകളുമായുള്ള ബന്ധം&lt;/h2&gt;&lt;p&gt;വ്യാജ സംഭാവനകളുടെ മറവില്&zwj; സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ചില വ്യാജ ചാരിറ്റബിള്&zwj; ട്രസ്റ്റുകളില്&zwj; നടത്തിയ പരിശോധനകളും ഈ അന്വേഷണത്തിലേക്ക് വഴിതെളിച്ചു. വിദേശത്തേക്ക് പണം കടത്തുന്ന രാജ്യവ്യാപകമായ ഒരു വലിയ ശൃംഖലയെ തന്നെ ഇതിലൂടെ കണ്ടെത്താന്&zwj; ഉദ്യോഗസ്ഥര്&zwj;ക്ക് കഴിഞ്ഞു.&lt;/p&gt;&lt;h2&gt;നിരീക്ഷണത്തില്&zwj; 394 സ്ഥാപനങ്ങളും 36 പ്രൊഫഷണലുകളും&lt;/h2&gt;&lt;p&gt;കടലാസ് കമ്പനികള്&zwj;, അതിന് പിന്നില്&zwj; പ്രവര്&zwj;ത്തിക്കുന്നവര്&zwj;, ഫോം 15സിബി നല്&zwj;കിയ പ്രൊഫഷണലുകള്&zwj; എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്&zwj; അന്വേഷണം പുരോഗമിക്കുന്നത്. അതിര്&zwj;ത്തി സംസ്ഥാനങ്ങളിലെ 117 സ്ഥാപനങ്ങള്&zwj; ഉള്&zwj;പ്പെടെ 394 സ്ഥാപനങ്ങളും 36 പ്രൊഫഷണലുകളുമാണ് ഇപ്പോള്&zwj; വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/it-department-raids-suspicious-foreign-remittances-349-firms-articleshow-2mlgfwb"/>
        </item>
        <item>
            <title><![CDATA[മുഖ്യമന്ത്രി വിജയ്‍യുടെ പ്രഖ്യാപനം, എംഎൽഎമാർക്ക് ലഭിക്കുക കാർ മാത്രമല്ല; ഡ്രൈവർക്കുള്ള ശമ്പളം അടക്കം മറ്റ് ആനുകൂല്യങ്ങളും]]></title>
            <link>https://www.asianetnews.com/news-money/cm-vijay-announces-cars-driver-allowance-for-tamil-nadu-mlas-articleshow-5yfyqn9</link>
            <guid isPermaLink="true">https://www.asianetnews.com/news-money/cm-vijay-announces-cars-driver-allowance-for-tamil-nadu-mlas-articleshow-5yfyqn9</guid>
            <pubDate>Wed, 19 Aug 2026 12:14:01 +0530</pubDate>
            <description><![CDATA[തമിഴ്നാട്ടിൽ എംഎൽഎമാർക്ക് പുതിയ ഔദ്യോഗിക വാഹനങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. വാഹനത്തിനും ഡ്രൈവർക്കുമായി പ്രതിമാസം 75,000 രൂപയും, ഓഫീസ് അസിസ്റ്റൻ്റിനായി 25,000 രൂപയും അലവൻസായി നൽകും. വി.സി.കെ എം.എൽ.എ ജോതിമണിയുടെ ആവശ്യപ്രകാരമാണ് നിയമസഭയിലെ ഈ തീരുമാനം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztar4vcc4v1h2kggqa2cqxc,imgname-cm-vijay-1786516345701.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ: &lt;/strong&gt;തമിഴ്നാട്ടിൽ എംഎൽഎമാർക്കായി മുഖ്യമന്ത്രി ജോസഫ് വിജയുടെ പ്രഖ്യാപനങ്ങൾ വലിയ ചർച്ചയാവുകയാണ്. ജനപ്രതിനിധികൾക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക വാഹനങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. വാഹന സൗകര്യത്തിന് പുറമെ, ഡ്രൈവറുടെ ശമ്പളത്തിനും മറ്റ് യാത്രാച്ചെലവുകൾക്കുമായി പ്രതിമാസം 75,000 രൂപയും പ്രതിനിധികൾക്ക് അലവൻസായി ലഭിക്കും. കൂടാതെ എം.എൽ.എ ഓഫീസുകളിൽ ഒരു അസിസ്റ്റൻ്റിനെ നിയമിക്കുന്നതിനായി മാസം 25,000 രൂപ നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;നിയമസഭയിൽ വി.സി.കെ (VCK) എം.എൽ.എ ജോതിമണി ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം എം.എൽ.എമാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ജനപ്രതിനിധികൾക്ക് ഔദ്യോഗിക വാഹനം അനുവദിക്കണമെന്നും ജോതിമണി ആവശ്യപ്പെട്ടിരുന്നു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും മേയർമാർക്കും നിലവിൽ ഔദ്യോഗിക വാഹനങ്ങൾ നൽകുന്നുണ്ടെങ്കിലും എം.എൽ.എമാർക്ക് ഈ സൗകര്യം ഉണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുൻ സർക്കാരുകൾ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നുവെന്ന് മുതിർന്ന ഡി.എം.കെ എം.എൽ.എ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. ആകെ 234 എംഎൽഎമാർ ആണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ട്. മാസം 75,000 രൂപ വാഹന അലവൻസ്, ഡ്രൈവർക്ക് ശമ്പളവും ഇതിൽ നിന്ന് നൽകണം. എംഎൽഎമാരുടെ പിഎക്ക് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/cm-vijay-announces-cars-driver-allowance-for-tamil-nadu-mlas-articleshow-5yfyqn9"/>
        </item>
        <item>
            <title><![CDATA[പേഴ്‌സണൽ ലോണുകൾ വേണ്ട, പകരം കയ്യിലെ സ്വർണം മതി; പണയം വെച്ച് ഇന്ത്യക്കാർ നേടിയത് റെക്കോർഡ് വളർച്ച!]]></title>
            <link>https://www.asianetnews.com/news-money/nbfc-gold-loans-in-india-surge-by-70-percent-as-borrowing-habits-shift-articleshow-fhqhu2e</link>
            <guid isPermaLink="true">https://www.asianetnews.com/news-money/nbfc-gold-loans-in-india-surge-by-70-percent-as-borrowing-habits-shift-articleshow-fhqhu2e</guid>
            <pubDate>Wed, 19 Aug 2026 15:06:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിൽ സ്വർണ്ണ വായ്പയെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്. അടിയന്തര ആവശ്യങ്ങൾക്ക് പുറമെ വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആസൂത്രിത ചെലവുകൾക്കായും ആളുകൾ സ്വർണം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഡിജിറ്റലൈസേഷനും സ്വർണ്ണ വില വർധനവും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwfd5ee6v62fd8d1fghqype,imgname-red-and-black-retro-landscape-youtube-thumbnail-background--4--1782293370318.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം എന്നത് ആഡംബര ആഭരണങ്ങളോ അല്ലെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തെടുക്കുന്ന സാമ്പത്തിക ഉപകരണമോ മാത്രമായിരുന്നു. എന്നാൽ ആ ചിന്താഗതിയിൽ വലിയ മാറ്റമാണ് ഇപ്പോൾ സംഭവിക്കുന്നത്. കയ്യിലുള്ള സ്വർണം കൃത്യമായി പ്ലാൻ ചെയ്ത് ആവശ്യങ്ങൾക്കായി വായ്പയാക്കി മാറ്റുന്നവരുടെ എണ്ണം ഇന്ത്യയിൽ കുത്തനെ ഉയരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾ (NBFC) വഴി വിതരണം ചെയ്യുന്ന സ്വർണ്ണ വായ്പകളിൽ 2026 ജൂൺ മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തോളമാണ് വളർച്ചയുണ്ടായിട്ടുള്ളത്. മൊത്തത്തിലുള്ള റീട്ടെയിൽ വായ്പാ വളർച്ച 20.3% ആയിരിക്കുമ്പോഴാണ് ഗോൾഡ് ലോണുകളിലെ ഈ മുന്നേറ്റം.&lt;/p&gt;&lt;p&gt;മുൻപൊക്കെ പെട്ടെന്നുണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്കോ സാമ്പത്തിക പ്രതിസന്ധികൾക്കോ മാത്രമായിരുന്നു ആളുകൾ സ്വർണം പണയം വെച്ചിരുന്നത്. എന്നാൽ ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങൾ, മറ്റ് മുൻകൂട്ടി നിശ്ചയിച്ച ചെലവുകൾ എന്നിവയ്ക്കായി ആളുകൾ സ്വർണ്ണ വായ്പകളെ ആശ്രയിക്കുന്നു. മാത്രമല്ല, ക്രെഡിറ്റ് സ്കോർ കുറവുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേഴ്സണൽ ലോണുകളേക്കാൾ എളുപ്പത്തിൽ ലഭിക്കുന്നത് സ്വന്തം കൈയ്യിലുള്ള സ്വർണം ഈടായി നൽകുന്ന വായ്പകളാണ്. ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടെ വളരെ വേഗത്തിൽ കുറഞ്ഞ രേഖകൾ മാത്രം നൽകി വായ്പ നേടാനാകും.&lt;/p&gt;&lt;p&gt;വിപണിയിൽ സ്വർണത്തിന് വില വർദ്ധിച്ചതോടെ, അതേ അളവിലുള്ള സ്വർണം നൽകി മുൻപത്തേക്കാൾ ഉയർന്ന തുക വായ്പയായി ലഭിക്കാൻ തുടങ്ങിയതും ഗോൾഡ് ലോണുകളുടെ സ്വീകാര്യത വർധിപ്പിച്ചു. വൻകിട നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലും ചെറുകിട നഗരങ്ങളിലും വായ്പാ സ്ഥാപനങ്ങളുടെ സാന്നിധ്യം വർദ്ധിച്ചതോടെ അനാവശ്യ പലിശ ഈടാക്കുന്ന പ്രാദേശിക ബ്ലേഡ് പലിശക്കാരിൽ നിന്ന് മാറി ആളുകൾ ബാങ്കുകളെ ആശ്രയിച്ചു തുടങ്ങിയെന്നതും നല്ല മാറ്റമാണ്.&lt;/p&gt;&lt;p&gt;അതേ സമയം, ഇന്ത്യയിൽ ഗോൾഡ് ലോണുകളോടുള്ള ഈ പുതിയ സമീപനം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണോ എന്ന ചോദ്യമുയർത്തുന്നുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിൽ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള അവബോധം കൂടിയതും ഡിജിറ്റലൈസേഷൻ വർദ്ധിച്ചതിന്റെ ലക്ഷണവുമായാണ് സാമ്പത്തിക വിദഗ്ദർ ഇതിനെ കാണുന്നത്. അനാവശ്യമായി ലോക്കറുകളിൽ പണം സൂക്ഷിക്കുന്നതിനേക്കാൾ, തങ്ങളുടെ കൈവശമുള്ള സ്വർണം സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗിക്കുക എന്ന രീതിയിലേക്ക് ഇന്ത്യൻ കുടുംബങ്ങൾ മാറിക്കഴിഞ്ഞു.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/nbfc-gold-loans-in-india-surge-by-70-percent-as-borrowing-habits-shift-articleshow-fhqhu2e"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ ചിപ്പ് സ്റ്റാർട്ടപ്പുകൾക്ക് വൻ ഡിമാൻഡ്; നിക്ഷേപം മൂന്നുമടങ്ങ് കുതിച്ചു]]></title>
            <link>https://www.asianetnews.com/news-money/india-semiconductor-startups-see-record-funding-surge-in-2026-articleshow-g9f5ayx</link>
            <guid isPermaLink="true">https://www.asianetnews.com/news-money/india-semiconductor-startups-see-record-funding-surge-in-2026-articleshow-g9f5ayx</guid>
            <pubDate>Wed, 19 Aug 2026 16:08:35 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകളിലേക്ക് ആഗോള, ദേശീയ നിക്ഷേപകർ വൻതോതിൽ പണമൊഴുക്കുന്നു. 2026-ൻ്റെ ആദ്യ പകുതിയിൽ തന്നെ നിക്ഷേപം റെക്കോർഡ് ഉയരത്തിലെത്തി. ചിപ്പുകളുടെ വർധിച്ച ആവശ്യകതയും സർക്കാർ പിന്തുണയുമാണ് ഈ കുതിപ്പിന് പിന്നിൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k4t82gh6twbbxq8ab0cjfm8k,imgname-semiconductor-1757522510374.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഇന്ത്യയിലെ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകൾക്ക് ആഗോള- ദേശീയ നിക്ഷേപകർക്കിടയിൽ വലിയ സ്വീകാര്യത. രാജ്യം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുൻപെങ്ങുമില്ലാത്ത വിധം വലിയ തുകയാണ് ചിപ്പ് മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി നിക്ഷേപകർ നീക്കിവെക്കുന്നത്. 2026-ൻ്റെ ആദ്യ പകുതിയിൽ ഈ മേഖലയിലെ ശരാശരി നിക്ഷേപ തുക 8.8 മില്യൺ ഡോളറായി (ഏകദേശം 73 കോടി രൂപ) ഉയർന്നതായി ദേശീയ മാധ്യമമായ ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2024 ലെ ശരാശരി നിക്ഷേപത്തേക്കാൾ മൂന്നിരട്ടി വർദ്ധനവാണിത്.&lt;/p&gt;&lt;h2&gt;വർഷങ്ങളായുള്ള നിക്ഷേപക്കണക്കുകൾ ഇങ്ങനെ...&lt;/h2&gt;&lt;p&gt;2022: ആകെ നടന്ന 8 റൗണ്ടുകളിലായി വെറും 1.5 മില്യൺ ഡോളർ മാത്രമാണ് ഈ മേഖലയിൽ നേടിയത്.&lt;/p&gt;&lt;p&gt;2023: തുക കുത്തനെ ഉയർന്ന് 18.2 മില്യൺ ഡോളറിലെത്തി.&lt;/p&gt;&lt;p&gt;2024: 16 നിക്ഷേപ റൗണ്ടുകളിലായി ആകെ തുക 47.9 മില്യൺ ഡോളറായി ഉയർന്നു.&lt;/p&gt;&lt;p&gt;2025: ആകെ 7 നിക്ഷേപ റൗണ്ടുകളിൽ നിന്നായി 61.9 മില്യൺ ഡോളർ നേടി. കുറഞ്ഞ സംരംഭങ്ങൾക്ക് വലിയ തുക നിക്ഷേപമായി ലഭിക്കുന്ന രീതിയാണ് ഇവിടെ കണ്ടത്.&lt;/p&gt;&lt;p&gt;2026 (ആദ്യ പകുതി): ചരിത്ര റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് 13 റൗണ്ടുകളിൽ നിന്നായി 76.8 മില്യൺ ഡോളറാണ് സ്റ്റാർട്ടപ്പുകൾ നേടിയത്. 2025-ൽ ലഭിച്ച ആകെ തുകയുടെ 81% ത്തോളം 2026-ൻ്റെ ആദ്യ പകുതിയിലെ മാത്രം നിക്ഷേപമായി.&lt;/p&gt;&lt;h2&gt;എന്തുകൊണ്ട് ഈ മാറ്റം?&lt;/h2&gt;&lt;p&gt;സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ ചിപ്പുകളുടെ ഉപയോഗം അത്യന്താപേക്ഷിതമായി മാറിയതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും സ്വന്തമായി സെമികണ്ടക്ടർ നിർമ്മിക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണയും നൽകുന്നുണ്ട്. ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ ചിപ്പ് സ്റ്റാർട്ടപ്പുകൾക്ക് സാധിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് നിലവിൽ നിക്ഷേപകർ. ഇതേ ഗതിയിൽ തുടരുകയാണെങ്കിൽ 2026 എന്ന വർഷം ഇന്ത്യൻ സെമികണ്ടക്ടർ മേഖലയിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറും.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/india-semiconductor-startups-see-record-funding-surge-in-2026-articleshow-g9f5ayx"/>
        </item>
        <item>
            <title><![CDATA[ഇഎംഐ അടയ്ക്കാന്‍ മടിയില്ല, സമ്പാദ്യത്തിലും കേമന്മാര്‍; ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങള്‍ അറിയാം]]></title>
            <link>https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8</link>
            <guid isPermaLink="true">https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8</guid>
            <pubDate>Fri, 21 Aug 2026 16:40:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോം ക്രെഡിറ്റ് ഇന്ത്യയുടെ പുതിയ പഠനമനുസരിച്ച്, സാധനങ്ങള്&zwj; വാങ്ങാന്&zwj; ക്രെഡിറ്റ് കാര്&zwj;ഡുകളും ഇഎംഐയും ഉപയോഗിക്കുന്നതില്&zwj; മുന്&zwj;പന്തിയിൽ ജെന്&zwj; സി. ചെലവഴിക്കുന്നതില്&zwj; മുന്നിലാണെങ്കിലും സമ്പാദ്യത്തിന്റെ കാര്യത്തിലും മറ്റ് തലമുറകളെ അപേക്ഷിച്ച് ജെന്&zwj; സി തന്നെയാണ് മുന്നില്&zwj;. സ്വന്തമായി വീട്, യാത്ര, ബിസിനസ്സ് എന്നിവയാണ് ഇവരുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw9b19kgrjjaw8z11n9e0q8n,imgname-new-project---2026-06-29t145219.925-1782724994672.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്രെഡിറ്റ് കാര്&zwj;ഡുകളും ഇഎംഐയും ഉപയോഗിച്ച് സാധനങ്ങള്&zwj; വാങ്ങുക്കൂട്ടുന്നതിൽ ജെന്&zwj;- സിക്ക് യാതൊരു മടിയുമില്ലെന്ന് പുതിയ പഠന റിപ്പോര്&zwj;ട്ട്. ഹോം ക്രെഡിറ്റ് ഇന്ത്യയുടെ 2026-ലെ 'ദി ഗ്രേറ്റ് ഇന്ത്യന്&zwj; വാലറ്റ്' പഠനത്തിലാണ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ജെന്&zwj; സിയുടെ സാമ്പത്തിക ശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്&zwj; പുറത്തുവന്നിരിക്കുന്നത്.&lt;/p&gt;&lt;h2&gt;സാമ്പത്തിക ഭദ്രതയില്&zwj; റെക്കോര്&zwj;ഡ് കുതിപ്പ്&lt;/h2&gt;&lt;p&gt;പഠനത്തില്&zwj; പങ്കെടുത്ത 64 ശതമാനം ജെന്&zwj; സി വിഭാഗക്കാരും പ്രധാനപ്പെട്ട സാധനങ്ങള്&zwj; വാങ്ങാന്&zwj; ക്രെഡിറ്റ് കാര്&zwj;ഡുകളോ ഇഎംഐയോ ആശ്രയിക്കുന്നവരാണ്. പൊതുവായ കണക്കെടുത്താല്&zwj; 62 ശതമാനം പേരും ഇതേ അഭിപ്രായക്കാരാണ്. തങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്ന് 63 ശതമാനം പേര്&zwj; പറയുന്നു. ഡിജിറ്റല്&zwj; സംവിധാനങ്ങളും എളുപ്പത്തില്&zwj; ലഭിക്കുന്ന വായ്പകളും ലക്ഷ്യങ്ങള്&zwj; നേടാന്&zwj; സഹായിക്കുന്നതായി 82 ശതമാനം പേര്&zwj; വിശ്വസിക്കുന്നു. അടുത്ത അഞ്ച് വര്&zwj;ഷത്തിനുള്ളില്&zwj; തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക ലക്ഷ്യങ്ങള്&zwj; കൈവരിക്കാനാകുമെന്ന് 85 ശതമാനം പേര്&zwj;ക്കും ഉറപ്പുണ്ട്. തങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് 87 ശതമാനം പേരും.&lt;/p&gt;&lt;h2&gt;ചെലവില്&zwj; പിന്നില്&zwj;, സമ്പാദ്യത്തില്&zwj; മുന്നില്&zwj; ജെന്&zwj; സി&lt;/h2&gt;&lt;p&gt;വീട്ടുചെലവുകള്&zwj; വഹിക്കുന്നതില്&zwj; മുന്നില്&zwj; നില്&zwj;ക്കുന്നത് ജെന്&zwj; എക്&zwnj;സ് വിഭാഗമാണ്. മില്ലേനിയല്&zwj;സ് 68 ശതമാനവും ജെന്&zwj; സി 57 ശതമാനവും വീട്ടുചെലവുകള്&zwj;ക്കായി നല്&zwj;കുന്നു. പുരുഷന്മാര്&zwj; 67 ശതമാനവും സ്ത്രീകള്&zwj; 52 ശതമാനവുമാണ് ഇതിനായി മാറ്റിവെക്കുന്നത്. എന്നാല്&zwj; സമ്പാദ്യത്തിന്റെ കാര്യത്തില്&zwj; ഏറ്റവും മുന്നില്&zwj; ജെന്&zwj; സി (58%) ആണ്. മില്ലേനിയല്&zwj;സ് (53%), ജെന്&zwj; എക്&zwnj;സ് (44%) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്&zwj;. പ്രായം കൂടിയവര്&zwj;ക്ക് കുടുംബഭാരം കൂടുതലുള്ളതാണ് ഈ വ്യത്യാസത്തിന് പ്രധാന കാരണം.&lt;/p&gt;&lt;p&gt;ഇടത്തരം കുടുംബങ്ങളിലെ ശരാശരി മാസവരുമാനം 35,000 രൂപയും അവശ്യ ചെലവുകള്&zwj; 21,000 രൂപയുമാണ്. മെട്രോ നഗരങ്ങളിലാണ് ഏറ്റവും ഉയര്&zwj;ന്ന വരുമാനവും (38,000 രൂപ) ചെലവുമുള്ളത് (22,000 രൂപ). ടയര്&zwj;-1 നഗരങ്ങളില്&zwj; ഇത് യഥാക്രമം 33,000 രൂപയും 20,000 രൂപയുമാണ്.&lt;/p&gt;&lt;h2&gt;സ്വന്തമായൊരു വീട്, പിന്നെ യാത്രകളും&lt;/h2&gt;&lt;p&gt;സ്വന്തമായി ഒരു വീട് വാങ്ങുക എന്നതാണ് പലരുടെയും പ്രധാന ലക്ഷ്യം (31%). സ്ത്രീകളില്&zwj; 40 ശതമാനം പേരും സ്വന്തം വീട് എന്ന ആഗ്രഹമുള്ളവരാണ്. വിനോദങ്ങള്&zwj;ക്കുള്ള ചെലവുകളില്&zwj; പ്രാദേശിക യാത്രകള്&zwj;ക്കാണ് കൂടുതല്&zwj; പേരും (26%) പണം കണ്ടെത്തുന്നത്. 22% ജെന്&zwj; സി പ്രതിനിധികള്&zwj; സിനിമകള്&zwj;ക്കും, 27% പേര്&zwj; ദൂരയാത്രകള്&zwj;ക്കും പുറത്തുനിന്നുള്ള ഭക്ഷണത്തിനുമായി പണം ചെലവാക്കുന്നു.&lt;/p&gt;&lt;p&gt;ചെറുകിട സംരംഭങ്ങള്&zwj; തുടങ്ങാന്&zwj; ആഗ്രഹിക്കുന്നവര്&zwj; 25 ശതമാനമാണ്. ഇതിലും ജെന്&zwj; സി (31%) ആണ് മുന്നില്&zwj; (ജെന്&zwj; എക്&zwnj;സ് - 19%). സ്ത്രീകളെ (20%) അപേക്ഷിച്ച് പുരുഷന്മാരാണ് (26%) ബിസിനസ്സ് ചെയ്യാന്&zwj; കൂടുതല്&zwj; താല്പര്യം കാണിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8"/>
        </item>
        <item>
            <title><![CDATA[മദ്യകമ്പനികളെ വിടാതെ ഭക്ഷ്യസുരക്ഷാ അതോറിറ്റി; ബ്ലെന്‍ഡേഴ്‌സ് പ്രൈഡും റോയല്‍ സ്റ്റാഗും നിരീക്ഷണത്തില്‍]]></title>
            <link>https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz</link>
            <guid isPermaLink="true">https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz</guid>
            <pubDate>Thu, 20 Aug 2026 16:33:54 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗോള മദ്യ നിര്&zwj;മ്മാണ കമ്പനിയായ പെര്&zwj;നോഡ് റിക്കാര്&zwj;ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്&zwj; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). 'ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്', 'റോയല്&zwj; സ്റ്റാഗ്' തുടങ്ങിയ പ്രമുഖ ബ്രാന്&zwj;ഡുകളുടെ സാമ്പിളുകള്&zwj; ശേഖരിച്ച ഉദ്യോഗസ്ഥർ, ശുചിത്വം മെച്ചപ്പെടുത്താനും നിർദ്ദേശിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfcwezttavbd4p51deb5mch2,imgname-liquor-ban-1768885288794.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗോള മദ്യ നിര്&zwj;മ്മാണ കമ്പനിയായ പെര്&zwj;നോഡ് റിക്കാര്&zwj;ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്&zwj; എഫ്.എസ്.എസ്.എ.ഐ പരിശോധന. മദ്യ ബ്രാന്&zwj;ഡുകളായ 'ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്', 'റോയല്&zwj; സ്റ്റാഗ്' എന്നിവയുടെ സാമ്പിളുകള്&zwj; ഉദ്യോഗസ്ഥര്&zwj; ശേഖരിച്ചു. രാജ്യത്തെ 40 ബില്യണ്&zwj; ഡോളറിന്റെ മദ്യ വ്യവസായത്തിന് മേല്&zwj; ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.&lt;/p&gt;&lt;h2&gt;പരിശോധന 2 ദിവസം; ശുചിത്വം പാലിക്കാനും നിര്&zwj;ദ്ദേശം&lt;/h2&gt;&lt;p&gt;രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയില്&zwj; മദ്യ സാമ്പിളുകള്&zwj; ശേഖരിച്ചതിന് പുറമെ കമ്പനിയുടെ പ്രവര്&zwj;ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ഉദ്യോഗസ്ഥര്&zwj; ആവശ്യപ്പെട്ടു. ഫാക്ടറിയിലെ ശുചിത്വം മെച്ചപ്പെടുത്താനും, കുപ്പികളില്&zwj; ഉപയോഗിച്ചിരിക്കുന്ന റീസൈക്കിള്&zwj; ചെയ്ത പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട അടയാളപ്പെടുത്തലുകള്&zwj; കൃത്യമാണെന്ന് ഉറപ്പുവരുത്താനും പെര്&zwj;നോഡിനോട് എഫ്.എസ്.എസ്.എ.ഐ നിര്&zwj;ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, പരിശോധനയ്ക്ക് ശേഷം പെര്&zwj;നോഡ് റിക്കാര്&zwj;ഡിനെതിരെ കുറ്റകരമായ കണ്ടെത്തലുകളോ നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്&zwj; വ്യക്തമാക്കി. എഫ്.എസ്.എസ്.എ.ഐയുടെ സന്ദര്&zwj;ശനം സ്ഥിരീകരിച്ച കമ്പനി, നിയമപരമായ പരിശോധനകള്&zwj; വ്യവസായ മേഖലയില്&zwj; സാധാരണയാണെന്നും ഉയര്&zwj;ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാന്&zwj; അധികൃതരുമായി സഹകരിച്ച് പ്രവര്&zwj;ത്തിക്കുമെന്നും അറിയിച്ചു.&lt;/p&gt;&lt;h2&gt;പ്രമുഖ ബ്രാന്&zwj;ഡുകളുടെ സാമ്പിളുകള്&zwj; ശേഖരിച്ചു&lt;/h2&gt;&lt;p&gt;വിസ്&zwnj;കി ബ്രാന്&zwj;ഡുകളായ ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡ്, റോയല്&zwj; സ്റ്റാഗ് എന്നിവയുടെ സാമ്പിളുകളാണ് പ്രധാനമായും ഉദ്യോഗസ്ഥര്&zwj; പരിശോധനയ്ക്കായി എടുത്തത്. ഇന്ത്യയിലെ തങ്ങളുടെ പ്രധാന പ്രീമിയം വിസ്&zwnj;കിയായാണ് ബ്ലെന്&zwj;ഡേഴ്&zwnj;സ് പ്രൈഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്. കൃത്രിമ രുചികള്&zwj; ചേര്&zwj;ക്കാത്ത ആദ്യ വിസ്&zwnj;കിയായാണ് റോയല്&zwj; സ്റ്റാഗ് വിപണിയിലെത്തുന്നത്.&lt;/p&gt;&lt;h2&gt;മദ്യ വിപണിയില്&zwj; പരിശോധന കടുപ്പിച്ച് എഫ്.എസ്.എസ്.എ.ഐ&lt;/h2&gt;&lt;p&gt;രാജ്യത്തെ മദ്യ നിര്&zwj;മ്മാണ മേഖലയില്&zwj; പരിശോധനയും നടപടികളും കര്&zwj;ശനമാക്കുന്നതിനിടയിലാണ് പുതിയ സംഭവം.അനുമതിയില്ലാതെ കൃത്രിമ ഫ്&zwnj;ലേവറുകള്&zwj; ചേര്&zwj;ത്തതായി കണ്ടെത്തിയതിനെ തുടര്&zwj;ന്ന് മറ്റൊരു പ്രമുഖ കമ്പനിയായ ഡിയാജിയോയുടെയും മറ്റ് ചില കമ്പനികളുടെയും വിസ്&zwnj;കി, റം ബ്രാന്&zwj;ഡുകള്&zwj;ക്ക് അടുത്തിടെ എഫ്.എസ്.എസ്.എ.ഐ നിരോധനം ഏര്&zwj;പ്പെടുത്തിയിരുന്നു.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/fssai-inspects-pernod-ricard-bengaluru-plant-blenders-pride-samples-articleshow-gtgzwlz"/>
        </item>
        <item>
            <title><![CDATA[അതിവേഗം വളരുന്ന വന്ദേഭാരത് ശൃംഖല; ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യമെന്ത്? കണക്കുകൾ ഇങ്ങനെ]]></title>
            <link>https://www.asianetnews.com/news-money/vande-bharat-expansion-indian-railways-profitability-ac-passenger-segment-articleshow-hpzfv9z</link>
            <guid isPermaLink="true">https://www.asianetnews.com/news-money/vande-bharat-expansion-indian-railways-profitability-ac-passenger-segment-articleshow-hpzfv9z</guid>
            <pubDate>Mon, 17 Aug 2026 12:47:58 +0530</pubDate>
            <description><![CDATA[ഇന്ത്യൻ റെയിൽവേയുടെ നഷ്ടക്കണക്കുകൾക്കിടയിൽ, വന്ദേ ഭാരത് പോലുള്ള പ്രീമിയം എസി സർവീസുകൾ ലാഭത്തിന്റെ പുതിയ പാത തുറക്കുകയാണ്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവും വന്ദേ ഭാരത് സ്ലീപ്പർ പോലുള്ള പുതിയ സർവീസുകളും റെയിൽവേയുടെ വരുമാനം വർധിപ്പിച്ച് സാമ്പത്തിക നഷ്ടം നികത്താൻ സഹായിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hayqzh8zt9k4yca8yewrzq0j,imgname-collage-maker-22-sep-2023-08-54-pm-887.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;വിരലിൽ എണ്ണാവുന്ന വർഷങ്ങൾ കൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇത്രയധികം വന്ദേഭാരത് സർവ്വീസുകൾ ആരംഭിച്ചത്. വേഗതയേറിയ യാത്രയും അത്യാധുനിക സൗകര്യങ്ങളും മാത്രമല്ല, വന്ദേ ഭാരത് ശൃംഖല അതിവേഗം വ്യാപിപ്പിക്കുന്നതിന് പിന്നിൽ ഇന്ത്യൻ റെയിൽവേയ്ക്ക് മറ്റ് ചില ലക്ഷ്യങ്ങളുമുണ്ട്. റെയിൽവേയുടെ പാസഞ്ചർ മേഖലയിൽ ലാഭം നൽകുന്ന ചുരുക്കം ചില വിഭാഗങ്ങളിൽ ഒന്നാണ് പ്രീമിയം എസി സർവീസുകൾ.&lt;/p&gt;&lt;p&gt;2024-25 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക കണക്കുകൾ പരിശോധിക്കുമ്പോൾ എസി 3-ടയർ (AC 3-Tier), എസി ചെയർ കാർ (AC Chair Car) എന്നീ വിഭാഗങ്ങൾ മാത്രമാണ് റെയിൽവേക്ക് ലാഭം ഉണ്ടാക്കിക്കൊടുത്തത്. വന്ദേ ഭാരത്, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത് ചെയർ കാറുകളാണ് എന്നത് ഈ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു.&lt;/p&gt;&lt;h2&gt;ലാഭവും നഷ്ടവും&lt;/h2&gt;&lt;p&gt;ഇന്ത്യൻ റെയിൽവേയുടെ ഭൂരിഭാഗം പാസഞ്ചർ സർവീസുകളും ഇപ്പോഴും നഷ്ടത്തിലാണ് ഓടുന്നത്. ഓർഡിനറി ക്ലാസ്, 20,705.94 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് നേരിടുന്നതെന്നാണ് കണക്കുകൾ. ഫസ്റ്റ് ക്ലാസിന് 48.77 കോടി രൂപയോളം നഷ്ടത്തിലാണ്. എന്നാൽ, എസി 3-ടയർ: 3,645.44 കോടി രൂപ ലാഭം (2023-24ൽ ഇത് 2,501.07 കോടി രൂപയായിരുന്നു), എസി ചെയർ കാർ: 376.77 കോടി രൂപ ലാഭം എന്നിങ്ങനെയാണ് കണക്കുകൾ. അതേ സമയം, പണം നൽകി സൗകര്യപ്രദമായി യാത്ര ചെയ്യാൻ ആളുകൾ തയ്യാറാണെന്ന് ഈ സാമ്പത്തിക ലാഭം തെളിയിക്കുന്നു.&lt;/p&gt;&lt;h2&gt;യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്&lt;/h2&gt;&lt;p&gt;വന്ദേ ഭാരതിനോടുള്ള യാത്രക്കാരുടെ താത്പര്യം അനുദിനം വർധിക്കുകയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 2.97 കോടി ആളുകൾ യാത്ര ചെയ്ത സ്ഥാനത്ത് 2025- 26 ആയപ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 34% വർധിച്ച് 3.98 കോടിയായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2019-ൽ ആരംഭിച്ചത് മുതൽ 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 1 ലക്ഷത്തിലധികം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാരാണ് വന്ദേ ഭാരതിൽ സഞ്ചരിച്ചത്. ഇതിൽ 73 ലക്ഷത്തിലധികം യാത്രക്കാരുമായി ദില്ലി- വാരാണസി റൂട്ടാണ് ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് ഇടനാഴിയായി മാറിയത്.&lt;/p&gt;&lt;h2&gt;വന്ദേ ഭാരത് സ്ലീപ്പർ&lt;/h2&gt;&lt;p&gt;പകൽ സമയത്തെ ചെയർ കാർ യാത്രകളിൽ മാത്രം ഒതുങ്ങാതെ രാത്രികാല ദീർഘദൂര യാത്രകൾക്കായി 2026 ജനുവരിയിലാണ് റെയിൽവേ 'വന്ദേ ഭാരത് സ്ലീപ്പർ' സർവീസ് അവതരിപ്പിച്ചത്. ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ 119 ട്രിപ്പുകളിലായി 1.21 ലക്ഷം യാത്രക്കാർ ഇതിൽ യാത്ര ചെയ്തു. 100 ശതമാനത്തിലധികം ഒക്യുപെൻസി നിരക്കാണ് (Occupancy rate) ഈ കാലയളവിൽ രേഖപ്പെടുത്തിയത്. തുടർച്ചയായി ലാഭമുണ്ടാക്കുന്ന എസി 3-ടയർ വിഭാഗത്തിന് കൂടുതൽ ജനപ്രീതി നൽകാൻ വന്ദേ ഭാരത് സ്ലീപ്പറുകളുടെ വരവ് സഹായിക്കും. നിലവിൽ 162-ലധികം വന്ദേ ഭാരത് സർവീസുകളാണ് രാജ്യത്തുടനീളം ഓടുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന സർവീസുകൾ ഉണ്ടാകുമ്പോൾ തന്നെ, വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിലൂടെ കൂടുതൽ വരുമാനം കണ്ടെത്തി പാസഞ്ചർ മേഖലയിലെ സാമ്പത്തിക നഷ്ടം നികത്താനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/vande-bharat-expansion-indian-railways-profitability-ac-passenger-segment-articleshow-hpzfv9z"/>
        </item>
        <item>
            <title><![CDATA[30,000 രൂപയിൽ നിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന പരിധി 1.20 ലക്ഷമായി ഉയർത്തി കർണാടക സർക്കാർ]]></title>
            <link>https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn</link>
            <guid isPermaLink="true">https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn</guid>
            <pubDate>Fri, 21 Aug 2026 15:49:15 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി സർക്കാർ. വയോജന, വിധവാ, ഭിന്നശേഷി പെൻഷനുകൾക്ക് ഇത് ബാധകമാകും. വരുമാന പരിധി കുറവായതിനാൽ പെൻഷൻ മുടങ്ങിയവർക്കും അർഹത നഷ്ടപ്പെട്ടവർക്കും ഈ തീരുമാനം ആശ്വാസമാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0e8pqm0fbztk3s3976fsg87,imgname-----------------------2026-08-20t055115.982-1787185290879.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു:&lt;/strong&gt; കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി. വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങിയ പദ്ധതികൾക്ക് ഇത് ബാധകമാണ്.&lt;/p&gt;&lt;p&gt;പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ സർക്കാരിന്റെ 'കുടുംബ' (Kutumba) ഡാറ്റാബേസുമായി ബന്ധിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ 23.14 ലക്ഷത്തിലധികം പേർ സംശയ നിഴലിലായിരുന്നു. തുടർന്ന് 'സംയോജന' (Samyojane) ആപ്പ് വഴി നടത്തിയ പരിശോധനയിൽ രേഖകളുടെ കുറവ് മൂലവും മേൽവിലാസ മാറ്റം കാരണവും 18 ലക്ഷത്തിലധികം ആളുകളുടെ പെൻഷൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.&lt;/p&gt;&lt;p&gt;വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന 32,000 രൂപയുടെ വരുമാന പരിധി കാരണം അർഹരായ പലരും പദ്ധതിക്ക് പുറത്തായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ചെറിയ വരുമാന വർദ്ധനവ് കാരണം പെൻഷൻ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ തീരുമാനം.&lt;/p&gt;&lt;h2&gt;ഗുണഭോക്താക്കൾ അറിയാൻ&lt;/h2&gt;&lt;p&gt;വാർഷിക വരുമാനം 32,000 രൂപയ്ക്ക് മുകളിലും 1.20 ലക്ഷം രൂപ വരെയുമുള്ള അർഹരായ ആളുകൾക്ക് പരിശോധനയ്ക്ക് വിധേയമായി പെൻഷൻ തുടർന്നും ലഭിക്കും. പെൻഷൻ താൽക്കാലികമായി തടഞ്ഞുവെച്ചവർ വരുമാന സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും കൃത്യമായി സമർപ്പിച്ച് അർഹത ഉറപ്പാക്കേണ്ടതാണ്. അർഹത തെളിയിക്കുന്നതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം തുടർന്നും ലഭിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn"/>
        </item>
        <item>
            <title><![CDATA[തൊഴിലന്വേഷകർക്ക് ആശ്വാസം; വരുന്നത് 2.7 ലക്ഷം തൊഴിലവസരങ്ങൾ, കൂടാതെ ശമ്പളവര്‍ധനയും!]]></title>
            <link>https://www.asianetnews.com/news-money/job-seekers-relief-270k-temporary-jobs-salary-hike-festive-season-articleshow-nhykc1k</link>
            <guid isPermaLink="true">https://www.asianetnews.com/news-money/job-seekers-relief-270k-temporary-jobs-salary-hike-festive-season-articleshow-nhykc1k</guid>
            <pubDate>Tue, 18 Aug 2026 17:35:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ ഉത്സവ സീസണില്&zwj; രാജ്യത്ത് 2.5 ലക്ഷം മുതല്&zwj; 2.7 ലക്ഷം വരെ താല്&zwj;ക്കാലിക തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്&zwj;ട്ട്. ഇ-കൊമേഴ്&zwnj;സ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ ശമ്പള വർധനവോടെ അവസരങ്ങൾ വർധിക്കുമ്പോൾ, ഒന്നിലധികം ഭാഷകൾ അറിയുന്നവർക്ക് മുൻഗണന ലഭിക്കും. താല്&zwj;ക്കാലികമായി ജോലിക്ക് കയറുന്നവരിൽ 25 ശതമാനം പേർക്ക് സ്ഥിരം ജോലി ലഭിക്കാനും സാധ്യത.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzd6pxmzpfebv3svhwx3npvq,imgname-job-interview-1786075903647.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാജ്യത്ത് വീണ്ടും ഉത്സവക്കാലം വരവായി. ഇത്തവണ ആഘോഷങ്ങള്&zwj;ക്കൊപ്പം തൊഴിലന്വേഷകര്&zwj;ക്ക് ഇരട്ടി മധുരം നല്&zwj;കുന്ന ഒരു വാര്&zwj;ത്ത കൂടിയുണ്ട്. ഈ ഉത്സവ സീസണില്&zwj; മാത്രം രാജ്യത്ത് 2.5 ലക്ഷം മുതല്&zwj; 2.7 ലക്ഷം വരെ താല്&zwj;ക്കാലിക തൊഴിലവസരങ്ങള്&zwj; സൃഷ്ടിക്കപ്പെടുമെന്നാണ് പുതിയ റിപ്പോര്&zwj;ട്ടുകള്&zwj;. ഇ- കൊമേഴ്സ്, ലോജിസ്റ്റിക്സ്, ക്വിക്ക് കൊമേഴ്സ്, റീട്ടെയില്&zwj;, ബാങ്കിങ്-ഫിനാന്&zwj;സ് എന്നീ മേഖലകളിലായിരിക്കും ഈ തൊഴില്&zwj; അവസരങ്ങള്&zwj;. പ്രമുഖ ടാലന്റ് കമ്പനിയായ അഡെക്കോ ഇന്ത്യയാണ് ഈ കണക്കുകള്&zwj; പുറത്തുവിട്ടത്. കഴിഞ്ഞ വര്&zwj;ഷം 2.16 ലക്ഷം പേര്&zwj;ക്കാണ് ഉത്സവക്കാലത്ത് ജോലി ലഭിച്ചതെങ്കില്&zwj;, ഇത്തവണ അത് 15 മുതല്&zwj; 20 ശതമാനം വരെ വര്&zwj;ധിക്കാനാണ് സാധ്യതയെന്ന് റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;ശമ്പളം കൂടും, ഭാഷ അറിയുന്നവര്&zwj;ക്ക് ഡിമാന്&zwj;ഡ്&lt;/h2&gt;&lt;p&gt;തൊഴിലവസരങ്ങള്&zwj;ക്കൊപ്പം ശമ്പളത്തിലും ഈ ഉത്സവക്കാലത്ത് വര്&zwj;ധനവുണ്ടാകും. മെട്രോ നഗരങ്ങളില്&zwj; 12-15% വരേയും മറ്റു നഗരങ്ങളില്&zwj; 8-10% വരേയും ശമ്പളവര്&zwj;ധന പ്രതീക്ഷിക്കാം. പുതിയ തരം ജോലികളേക്കാള്&zwj;, നിലവിലുള്ള സെയില്&zwj;സ്, കസ്റ്റമര്&zwj; സപ്പോര്&zwj;ട്ട്, ഫീല്&zwj;ഡ് സെയില്&zwj;സ്, ഡെലിവറി, മാനുഫാക്ചറിങ് ഓപ്പറേറ്റര്&zwj;മാര്&zwj; തുടങ്ങിയ മേഖലകളിലാണ് കൂടുതല്&zwj; ആളുകളെ ആവശ്യമുള്ളത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ ഒന്നിലധികം ഭാഷകള്&zwj; കൈകാര്യം ചെയ്യാന്&zwj; അറിയുന്നവര്&zwj;ക്കും, ഡിജിറ്റല്&zwj; പരിജ്ഞാനമുള്ളവര്&zwj;ക്കുമാണ് മുന്&zwj;ഗണന. പെട്ടെന്ന് കാര്യങ്ങള്&zwj; പഠിച്ചെടുക്കാനുള്ള കഴിവും മികച്ച ആശയവിനിമയ ശേഷിയും ഇത്തവണ ജോലിക്കെടുക്കുന്നതില്&zwj; നിര്&zwj;ണായകമാകും.&lt;/p&gt;&lt;h2&gt;സ്ഥിരം ജോലിക്കും സാധ്യത!&lt;/h2&gt;&lt;p&gt;ജോലി ഒഴിവുകള്&zwj; നിരവധിയുണ്ടെങ്കിലും മികച്ച ഉദ്യോഗാര്&zwj;ത്ഥികളെ കിട്ടാനില്ലെന്ന പരാതിയും കമ്പനികള്&zwj;ക്കുണ്ട്. ഏകദേശം 80 ശതമാനത്തോളം തൊഴിലുടമകള്&zwj; ഈ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്&zwj; ജോലി കിട്ടുന്നവരെ സംബന്ധിച്ച് മറ്റൊരു സന്തോഷവാര്&zwj;ത്ത കൂടിയുണ്ട്. ഉത്സവക്കാലത്ത് താല്&zwj;ക്കാലികമായി ജോലിയില്&zwj; പ്രവേശിക്കുന്നവരില്&zwj; 25 ശതമാനം പേര്&zwj;ക്കും ഭാവിയില്&zwj; അത് ദീര്&zwj;ഘകാലത്തേക്ക് തുടരാനുള്ള അവസരം ലഭിച്ചേക്കാമെന്നും റിപ്പോര്&zwj;ട്ട് ചൂണ്ടിക്കാട്ടുന്നു. അഡെക്കോ ഇന്ത്യയുടെ നൂറിലധികം ക്ലയന്റുകളില്&zwj; നിന്നുള്ള വിവരങ്ങളും വിശ്വസനീയമായ മാര്&zwj;ക്കറ്റ് റിസര്&zwj;ച്ചും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്&zwj;ട്ട് തയ്യാറാക്കിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/job-seekers-relief-270k-temporary-jobs-salary-hike-festive-season-articleshow-nhykc1k"/>
        </item>
        <item>
            <title><![CDATA['ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'; ബോളിവുഡില്‍ ഇത് പുതിയ ട്രെന്‍ഡ്! തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി കൃഷിയിടം വാങ്ങി വരുണ്‍ ധവാനും]]></title>
            <link>https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf</link>
            <guid isPermaLink="true">https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf</guid>
            <pubDate>Thu, 20 Aug 2026 17:09:36 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ തിരക്കുകളില്&zwj; നിന്ന് മാറി ഒരു കൃഷിയിടം സ്വന്തമാക്കി ബോളിവുഡ് താരം വരുണ്&zwj; ധവാന്&zwj;. നഗരജീവിതം ഉപേക്ഷിച്ച് കൃഷിയിലും ജൈവകൃഷിയിലും നിക്ഷേപം നടത്തുന്ന രണ്&zwj;ബീര്&zwj; കപൂര്&zwj;, സല്&zwj;മാന്&zwj; ഖാന്&zwj;, അക്ഷയ് കുമാര്&zwj; തുടങ്ങിയ നിരവധി താരങ്ങളുടെ പാത പിന്തുടരുകയാണ് വരുണും. ഈ പ്രവണത ബോളിവുഡിലെ പുതിയ ഹരിത നിക്ഷേപമായി മാറുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fffnyrxjm51s3z6gxg4q7k,imgname-varun-dhawan--1--1787225954264.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈയുടെ നഗരത്തിരക്കുകളില്&zwj; നിന്ന് മാറി, ശാന്തമായ സ്ഥലത്ത് കുറച്ചു സമയം ചിലവഴിക്കാന്&zwj; സ്വന്തമായി ഒരു കൃഷിയിടം വാങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം വരുണ്&zwj; ധവാന്&zwj;. കൃഷിഭൂമി സ്വന്തമാക്കിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് താരം വിശേഷിപ്പിച്ചത്. നഗരത്തിലെ ആഡംബര ഫ്&zwnj;ലാറ്റുകള്&zwj;ക്ക് പകരം, ഗ്രാമീണ അന്തരീക്ഷത്തില്&zwj; കൃഷിയിടങ്ങള്&zwj; വാങ്ങുന്ന ബോളിവുഡ് താരങ്ങളുടെ നീണ്ട പട്ടികയിലേക്ക് ഇതോടെ വരുണ്&zwj; ധവാനും ഇടംപിടിച്ചിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;ബോളിവുഡിലെ ഹരിത നിക്ഷേപങ്ങള്&zwj;&lt;/h2&gt;&lt;p&gt;വരുണിനെ കൂടാതെ മറ്റ് നിരവധി മുന്&zwj;നിര താരങ്ങളും കൃഷിയിലും ഗ്രാമീണ ജീവിതത്തിലും താല്പര്യം കാണിച്ച് രംഗത്തുണ്ട്. പൂനെക്കടുത്ത് 16.42 കോടി രൂപ മുടക്കി 25 ഏക്കര്&zwj; ഭൂമി രണ്&zwj;ബീര്&zwj; കപൂര്&zwj; സ്വന്തമാക്കിയിരുന്നു. ലോണാവാലയില്&zwj; 44 ഏക്കര്&zwj; വിസ്തൃതിയുള്ള വിശാലമായ ജൈവ കൃഷിയിടമാണ് ജാക്കി ഷ്&zwnj;റോഫിനുള്ളത്. സിനിമയിലെത്തും മുന്&zwj;പ് കര്&zwj;ഷകനായിരുന്ന നവാസുദ്ദീന്&zwj; സിദ്ദിഖി, സ്വന്തം നാടായ ഉത്തര്&zwj;പ്രദേശിലെ ബുധാനയില്&zwj; വിശാലമായ കൃഷിയിടങ്ങള്&zwj; സ്വന്തമാക്കി തന്റെ കാര്&zwj;ഷിക പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. തമിഴ്നാട്ടിലെ ഒരു തരിശുഭൂമി ആധുനിക ജൈവ കൃഷിരീതികളിലൂടെ മികച്ച ഒരു തെങ്ങിന്&zwj; തോപ്പാക്കി മാറ്റിയ താരമാണ് ആര്&zwj;. മാധവന്&zwj;. കൂടാതെ, മുംബൈയിലെ തന്റെ പെന്റ്ഹൗസ് ടെറസില്&zwj; ഹൈഡ്രോപോണിക്&zwnj;സ് രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടവും മാധവന്&zwj; പരിപാലിക്കുന്നുണ്ട്.&lt;/p&gt;&lt;h2&gt;സ്&zwnj;ക്രീനില്&zwj; നിന്ന് പാടത്തേക്ക്: മറ്റ് താര കര്&zwj;ഷകര്&zwj;&lt;/h2&gt;&lt;p&gt;&lt;strong&gt;പ്രീതി സിന്റ:&lt;/strong&gt; തന്റെ ഓര്&zwj;ഗാനിക് കൃഷിയിടത്തില്&zwj; നിന്നുള്ള വിശേഷങ്ങള്&zwj; താരം എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. തക്കാളി, ആപ്പിള്&zwj;, ക്യാപ്&zwnj;സിക്കം, സ്&zwnj;ട്രോബെറി എന്നിവയാണ് ഇവിടെ പ്രധാനമായും വിളയിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;പങ്കജ് ത്രിപാഠി: &lt;/strong&gt;ബിഹാറിലെ തന്റെ കാര്&zwj;ഷിക പാരമ്പര്യത്തെ നെഞ്ചോട് ചേര്&zwj;ക്കുന്ന അദ്ദേഹം, മുംബൈക്കടുത്തുള്ള തന്റെ സ്ഥലത്ത് മാവ്, ചക്ക, മഞ്ഞള്&zwj;, നാരകം എന്നിവ ജൈവരീതിയില്&zwj; കൃഷി ചെയ്യുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;സല്&zwj;മാന്&zwj; ഖാന്&zwj;: &lt;/strong&gt;ഷൂട്ടിംഗ് തിരക്കുകള്&zwj;ക്കിടയില്&zwj; ലഭിക്കുന്ന ഇടവേളകളില്&zwj; പന്&zwj;വേലിലെ 150 ഏക്കര്&zwj; വരുന്ന 'അര്&zwj;പ്പിത ഫാമിലാണ്' സല്&zwj;മാന്&zwj; സമയം ചിലവഴിക്കാറുള്ളത്. പാടം ഉഴുതുമറിക്കാനും നെല്&zwj;കൃഷി ചെയ്യാനുമൊക്കെ താരം നേരിട്ടിറങ്ങാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ജൂഹി ചൗള: &lt;/strong&gt;കൃഷിക്കായി ഏറെ സമയം മാറ്റിവെക്കുന്ന അവര്&zwj;, സ്വന്തം ഭൂമിയില്&zwj; ജൈവകൃഷി നടത്തുന്നതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകള്&zwj; നേരിടുന്ന പ്രാദേശിക കര്&zwj;ഷകരെ സഹായിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;അക്ഷയ് കുമാര്&zwj;: &lt;/strong&gt;സ്വന്തമായി ഒരു കൃഷിയിടം എന്നതിലുപരി, വാണിജ്യാടിസ്ഥാനത്തിലുള്ള സുസ്ഥിര ഗ്രാമീണ ഭക്ഷ്യ വ്യവസ്ഥയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'ടു ബ്രദേഴ്&zwnj;സ് ഓര്&zwj;ഗാനിക് ഫാംസ്' എന്ന സംരംഭത്തില്&zwj; നേരിട്ട് നിക്ഷേപം നടത്തിയിരിക്കുകയാണ് താരം.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/varun-dhawan-buys-farmhouse-bollywood-celebrities-agricultural-investments-articleshow-qf6kqnf"/>
        </item>
        <item>
            <title><![CDATA[വരുമാന പരിധിയില്ല, 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ; പുതിയ ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട്]]></title>
            <link>https://www.asianetnews.com/india-news/tamil-nadu-chief-minister-free-health-insurance-for-senior-citizens-articleshow-qhe3cza</link>
            <guid isPermaLink="true">https://www.asianetnews.com/india-news/tamil-nadu-chief-minister-free-health-insurance-for-senior-citizens-articleshow-qhe3cza</guid>
            <pubDate>Tue, 18 Aug 2026 16:29:45 +0530</pubDate>
            <description><![CDATA[&lt;p&gt;70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. വിട്ടുമാറാത്ത രോ​ഗങ്ങൾക്കും ​ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0a8bgvfzhkqf7h4q4cba6vx,imgname-tamil-nadu-cm-insurance-scheme-1787050705775.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്നാട്ടിൽ മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോ​ഗ്യമന്ത്രി കെ.ജി. അരുൺരാജ് ആണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ അനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളാകും.&lt;/p&gt;&lt;p&gt;70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. വിട്ടുമാറാത്ത രോ​ഗങ്ങൾക്കും ​ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഉയർന്ന ചെലവുകളുള്ള ശസ്ത്രക്രിയകൾക്കും കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ളതിനും 23 ലക്ഷം രൂപ വരെ പദ്ധതിയിൽനിന്ന് ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നിലവിലുള്ള മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതിയും നടപ്പാക്കുകയെന്നാണ് സൂചന.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/tamil-nadu-chief-minister-free-health-insurance-for-senior-citizens-articleshow-qhe3cza"/>
        </item>
        <item>
            <title><![CDATA[എസ്‌പി ഗ്രൂപ്പ് - ടാറ്റ കുടുംബം തർക്കം രൂക്ഷം: ടാറ്റ സൺസിൻ്റെ വാർഷിക പൊതുയോഗം ക്വോറം തികയാതെ മുടങ്ങി]]></title>
            <link>https://www.asianetnews.com/news-money/tata-sons-agm-adjourned-due-to-lack-of-quorrum-articleshow-trmgbwk</link>
            <guid isPermaLink="true">https://www.asianetnews.com/news-money/tata-sons-agm-adjourned-due-to-lack-of-quorrum-articleshow-trmgbwk</guid>
            <pubDate>Tue, 18 Aug 2026 17:21:36 +0530</pubDate>
            <description><![CDATA[ടാറ്റാ സൺസിന്റെ 107-ാമത് വാർഷിക പൊതുയോഗം ക്വോറം തികയാത്തതിനാൽ ചരിത്രത്തിലാദ്യമായി മാറ്റിവച്ചു. 18.37% ഓഹരിയുള്ള ഷാപൂർജി പല്ലോൺജി (മിസ്ത്രി) ഗ്രൂപ്പ് വിട്ടുനിന്നതാണ് ഇതിന് കാരണം. ടാറ്റാ ഗ്രൂപ്പും മിസ്ത്രി കുടുംബവും തമ്മിലുള്ള തർക്കങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ja04x59x0sghe5g9g3qfhbbg,imgname-tamil-news---2024-10-12t160706.651.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ 107-ാമത് വാർഷിക പൊതുയോഗം ക്വോറം തികയാതെ വന്നതിനെ തുടർന്ന് മാറ്റിവച്ചു. കമ്പനിയുടെ ചരിത്രത്തിൽ തന്നെ അസാധാരണമായ സംഭവമാണ് ഇത്. കമ്പനിയിൽ 18.37% ഓഹരി പങ്കാളിത്തമുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ ഷാപൂർജി പല്ലോൺജി കുടുംബം യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് കോറം തികയാതെ വന്നതിന് പ്രധാന കാരണം. മിസ്ത്രി കുടുംബത്തിൽ നിന്ന് ആരും യോഗത്തിൽ പങ്കെടുത്തില്ല. ഈ നീക്കമാണ് യോഗം റദ്ദാക്കാൻ കാരണം.&lt;/p&gt;&lt;p&gt;ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ പ്രകാരം വാർഷിക പൊതുയോഗത്തിന്റെ കോറം പൂർത്തിയാകണമെങ്കിൽ ടാറ്റാ ട്രസ്റ്റുകളുടെ പ്രതിനിധികൾക്ക് പുറമെ മറ്റ് പ്രധാന ഓഹരി ഉടമകളും പങ്കെടുക്കേണ്ടതുണ്ട്. ടാറ്റാ ഗ്രൂപ്പിൽ വൻ പങ്കാളിത്തമുള്ള ടാറ്റ കുടുംബത്തിന് പുറത്തുള്ള ഏറ്റവും വലിയ ഓഹരി ഉടമകളാണ് എസ്.പി. ഗ്രൂപ്പ്. കമ്പനീസ് ആക്ട് അനുസരിച്ച് അടുത്ത ആഴ്ച ഇതേ ദിവസം, ഇതേ സമയത്ത് യോഗം വീണ്ടും വാർഷിക പൊതുയോഗം ചേരുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഇങ്ങനെ മാറ്റിവെക്കുന്ന യോഗങ്ങളിൽ കോറം സംബന്ധിച്ച നിയമങ്ങളിൽ ഇളവുകൾ ഉണ്ടാകും. ടാറ്റാ സൺസും ഷാപൂർജി പല്ലോൺജി ഗ്രൂപ്പും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന നിയമപോരാട്ടങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/news-money/tata-sons-agm-adjourned-due-to-lack-of-quorrum-articleshow-trmgbwk"/>
        </item>
        <item>
            <title><![CDATA[ഭാര്യയും ഭർത്താവും ജോയിന്റ് ഓണർഷിപ്പിൽ വീട് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]]></title>
            <link>https://www.asianetnews.com/news-money/things-to-know-before-buying-home-jointly-husband-and-wife-articleshow-ung8fpl</link>
            <guid isPermaLink="true">https://www.asianetnews.com/news-money/things-to-know-before-buying-home-jointly-husband-and-wife-articleshow-ung8fpl</guid>
            <pubDate>Thu, 20 Aug 2026 14:39:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് വീട് വാങ്ങുന്നത് വായ്പാ ലഭ്യത കൂട്ടുമെങ്കിലും പുതിയ നികുതി വ്യവസ്ഥയിൽ ഇളവുകൾ കുറവാണ്. സാമ്പത്തിക ലാഭം മാത്രം നോക്കാതെ, തുല്യ ഉത്തരവാദിത്തം, ഉടമസ്ഥാവകാശം, ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയോടെ വേണം ഈ തീരുമാനമെടുക്കാൻ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxz6yfg75wemnfs2r0cedfnt,imgname-chatgpt-image-jul-20--2026--12-55-56-pm-1784532647431.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കിൽ രണ്ടാളുടേയും പേരിൽ ജോയിന്റ് ഓണർഷിപ്പിൽ വീട് വാങ്ങുന്നത് ഇന്ത്യയിൽ വളരെ സാധാരണമാണ്. ഇത് വായ്പാ ലഭ്യത കൂട്ടാനും നികുതി ഇളവുകൾ നേടാനും സഹായിക്കുമെങ്കിലും, വെറുമൊരു സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് ഈ തീരുമാനത്തിലേക്ക് പോകുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. വസ്തുവിന്റെ ഉടമസ്ഥാവകാശം, തിരിച്ചടവ്, ഭാവിയിലെ പ്ലാനുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയോടെ വേണം പ്രമാണങ്ങളിൽ ഒപ്പുവെക്കാൻ. ഒരുമിച്ച് വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ&lt;/p&gt;&lt;h2&gt;വായ്പാ പരിധി വർദ്ധിക്കും&lt;/h2&gt;&lt;p&gt;രണ്ടുപേരുടെ വരുമാനം ഒരുമിച്ച് കണക്കാക്കുന്നതിലൂടെ ബാങ്കിൽ നിന്ന് കൂടുതൽ തുക ലോണായി ലഭിക്കാൻ സഹായകമാകും. എന്നാൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുക വായ്പയായി എടുക്കുന്നത് ഭാവിയിൽ ഇഎംഐ വലിയ രീതിയിൽ വർധിപ്പിക്കും. അതിനാൽ തിരിച്ചടക്കാനുള്ള സാമ്പത്തിക ശേഷി കൃത്യമായി വിലയിരുത്തണം.&lt;/p&gt;&lt;h2&gt;പുതിയ നികുതി വ്യവസ്ഥയിലെ മാറ്റങ്ങൾ&lt;/h2&gt;&lt;p&gt;വെറുതെ നികുതി ലാഭിക്കാൻ വേണ്ടി മാത്രം പങ്കാളിയെ കോ- ഓണർ (Co-owner) ആക്കരുത്. പഴയ നികുതി വ്യവസ്ഥയിൽ (Old Tax Regime) സെക്ഷൻ 24(b), 80C എന്നിവ പ്രകാരം ഭവന വായ്പയുടെ പലിശയ്ക്കും മുതലിനും ഇരുവർക്കും നികുതി ഇളവുകൾ ലഭിക്കുമായിരുന്നു. എന്നാൽ സ്വന്തമായി താമസിക്കുന്ന വീടുകൾക്ക് പുതിയ നികുതി വ്യവസ്ഥയിൽ (New Tax Regime) ഇത്തരം ഇളവുകൾ ലഭ്യമല്ല. അതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ടാക്സ് രീതി ഏതാണെന്ന് മുൻകൂട്ടി മനസ്സിലാക്കുക.&lt;/p&gt;&lt;h2&gt;ഉത്തരവാദിത്തം രണ്ടുപേർക്കും തുല്യം&lt;/h2&gt;&lt;p&gt;പങ്കാളികളിൽ ഒരാൾക്ക് ജോലി നഷ്ടപ്പെടുകയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയോ ചെയ്താലും ബാങ്കിനെ സംബന്ധിച്ചിടത്തോളം രണ്ടുപേരും വായ്പ തിരിച്ചടക്കാൻ ബാധ്യസ്ഥരാണ്. അതിനാൽ ഇത്തരമൊരു അടിയന്തര സാഹചര്യം വന്നാൽ എങ്ങനെ നേരിടും എന്നതിനെക്കുറിച്ച് മുൻകൂട്ടി സംസാരിച്ച് തീരുമാനമെടുക്കണം.&lt;/p&gt;&lt;p&gt;ഓണർഷിപ്പ് ഷെയർ കൃത്യമായി രേഖപ്പെടുത്തുക&lt;/p&gt;&lt;p&gt;വസ്തു രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടുപേരുടെയും സാമ്പത്തിക പങ്കാളിത്തം എത്രയാണെന്ന് രേഖകളിൽ വ്യക്തമാക്കണം. രണ്ടുപേരും തുല്യമായാണ് പണം മുടക്കുന്നതെങ്കിൽ 50:50 എന്ന രീതിയിലും, അല്ലാത്തപക്ഷം മുടക്കുന്ന തുകയ്ക്ക് ആനുപാതികമായും ഉടമസ്ഥാവകാശം വീതിക്കാം. ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യുമ്പോൾ ഓരോരുത്തർക്കുമുള്ള ഉടമസ്ഥാവകാശത്തിന്റെ ശതമാനം വ്യക്തമാക്കേണ്ടതുണ്ട്.&lt;/p&gt;&lt;h2&gt;ഭാവി സുരക്ഷിതമാക്കുക&lt;/h2&gt;&lt;p&gt;വേർപിരിയൽ, പങ്കാളിയുടെ അപ്രതീക്ഷിത വിയോഗം അല്ലെങ്കിൽ അവകാശ തർക്കങ്ങൾ എന്നിവ ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾ ഉണ്ടാക്കാം. അതിനാൽ വീടിന്റെ ആധാരം, വായ്പാ രേഖകൾ, നാമനിർദ്ദേശം (Nomination), വിൽപത്രം (Will) എന്നിവ എപ്പോഴും കൃത്യമായി പുതുക്കി സൂക്ഷിക്കുന്നത് കുടുംബത്തിന് പിന്നീട് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. ബാങ്കോ ബിൽഡറോ നിർദ്ദേശിച്ചു എന്നത് കൊണ്ട് മാത്രം വീട് രണ്ടു പേരുടെയും കൂടി പേരിൽ വാങ്ങാതെ, നിങ്ങളുടെ സാമ്പത്തിക ശേഷിയും ആവശ്യങ്ങളും കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/things-to-know-before-buying-home-jointly-husband-and-wife-articleshow-ung8fpl"/>
        </item>
        <item>
            <title><![CDATA[അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം]]></title>
            <link>https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw</link>
            <guid isPermaLink="true">https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw</guid>
            <pubDate>Fri, 21 Aug 2026 16:56:06 +0530</pubDate>
            <description><![CDATA[&lt;p&gt;അയർലൻഡിലെ ചരിത്രപ്രസിദ്ധമായ സ്ട്രാങ്കാലി കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തുള്ള ഈ എസ്റ്റേറ്റ്, ഡബ്ലിനിലെ മെറ്റയുടെ യൂറോപ്യൻ ആസ്ഥാനത്തിന് സമീപമാണ്. യൂറോപ്പിലെ കമ്പനി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സന്ദർശനങ്ങൾക്കിടെ താമസിക്കാനുമാകും ഈ കൊട്ടാരം ഉപയോഗിക്കുക.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j13v7f82hmgdc8astpd3nt,imgname-mark-zuckerberg-1787311549677.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അയര്&zwj;ലന്&zwj;ഡില്&zwj; ചരിത്രപ്രസിദ്ധമായ പുരാതന കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗും ഭാര്യ പ്രിസില്ല ചാനും. അയര്&zwj;ലന്&zwj;ഡിന്റെ തെക്കുകിഴക്കന്&zwj; ഭാഗത്തുള്ള കൗണ്ടി വാട്ടര്&zwj;ഫോര്&zwj;ഡിലെ 'സ്ട്രാങ്കാലി' എന്ന കൊട്ടാരമാണ് സക്കര്&zwj;ബര്&zwj;ഗ് വാങ്ങിയത്. ബ്ലാക്ക് വാട്ടര്&zwj; നദിയുടെ തീരത്ത് 440 ഏക്കറിലായി പരന്നുകിടക്കുന്ന ഈ എസ്റ്റേറ്റ് കാഴ്ചക്കാരുടെ മനംമയക്കുന്നതാണ്. ഡബ്ലിനിലുള്ള മെറ്റയുടെ യൂറോപ്യന്&zwj; ആസ്ഥാനത്ത് നിന്നും ഏകദേശം 200 കിലോമീറ്റര്&zwj; മാത്രം അകലെയാണ് ഈ പ്രദേശം. 2009 മുതല്&zwj; മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനിലാണ് പ്രവര്&zwj;ത്തിക്കുന്നത്. അവിടെ കമ്പനിക്ക് 1,500-ഓളം ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്പിലെ കമ്പനിയുടെ പ്രവര്&zwj;ത്തനങ്ങള്&zwj;ക്ക് മേല്&zwj;നോട്ടം വഹിക്കാന്&zwj; സക്കര്&zwj;ബര്&zwj;ഗിന് ഇനി ഈ കൊട്ടാരം ഉപയോഗിക്കാം.&lt;/p&gt;&lt;h2&gt;ചരിത്രമുറങ്ങുന്ന സ്ട്രാങ്കാലി കൊട്ടാരം&lt;/h2&gt;&lt;p&gt;ഗോതിക് റിവൈവല്&zwj; ശൈലിയില്&zwj; നിര്&zwj;മ്മിച്ച ഈ മൂന്നുനില കൊട്ടാരത്തിന് വലിയൊരു ചരിത്രമുണ്ട്. 1830-ല്&zwj; രാഷ്ട്രീയ നേതാവായിരുന്ന ജോണ്&zwj; കീലിക്ക് വേണ്ടിയാണ് ഇത് നിര്&zwj;മ്മിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ കൊട്ടാരത്തില്&zwj; വലിയ രീതിയിലുള്ള നവീകരണ പ്രവര്&zwj;ത്തനങ്ങള്&zwj; നടന്നിരുന്നു.&lt;/p&gt;&lt;p&gt;ഈ രാജകീയ ഭവനം എത്ര രൂപയ്ക്കാണ് സക്കര്&zwj;ബര്&zwj;ഗ് സ്വന്തമാക്കിയതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അയര്&zwj;ലന്&zwj;ഡിലെ പ്രോപ്പര്&zwj;ട്ടി പ്രൈസ് രജിസ്റ്ററിലും ഈ ഇടപാട് ഇതുവരെ വന്നിട്ടില്ല. എങ്കിലും 20 ദശലക്ഷം മുതല്&zwj; 30 ദശലക്ഷം യൂറോ വരെയാണ് (ഏകദേശം 224 മുതല്&zwj; 336 കോടി രൂപ വരെ) ഇതിന് വിലമതിക്കുന്നതെന്ന് 'ദ ഐറിഷ് ടൈംസ്' റിപ്പോര്&zwj;ട്ട് ചെയ്യുന്നു. അതേസമയം സക്കര്&zwj;ബര്&zwj;ഗും ഭാര്യയും അമേരിക്കയില്&zwj; തന്നെയാകും സ്ഥിരതാമസം തുടരുക. അയര്&zwj;ലന്&zwj;ഡ് സന്ദര്&zwj;ശിക്കുമ്പോള്&zwj; താമസിക്കാനായിരിക്കും ഈ കൊട്ടാരം പ്രധാനമായും ഉപയോഗിക്കുക. പുതിയ ഇടപാടോടെ സക്കര്&zwj;ബര്&zwj;ഗിന്റെ റിയല്&zwj; എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ പട്ടികയിലേക്ക് അയര്&zwj;ലന്&zwj;ഡിലെ ഈ സ്വപ്നഭവനം കൂടി ഇടംപിടിച്ചിരിക്കുകയാണ്&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw"/>
        </item>
        <item>
            <title><![CDATA[വരള്‍ച്ച രൂക്ഷം, പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു; ലോക വ്യാപാരത്തിന്റെ ഭാവി എന്ത്?]]></title>
            <link>https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d</link>
            <guid isPermaLink="true">https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d</guid>
            <pubDate>Fri, 21 Aug 2026 16:04:30 +0530</pubDate>
            <description><![CDATA[പ്രതികൂല കാലാവസ്ഥയും എല്&zwj; നിനോ പ്രതിഭാസവും മൂലമുള്ള വരള്&zwj;ച്ചയെ തുടര്&zwj;ന്ന് പനാമ കനാല്&zwj; അധികൃതര്&zwj; കപ്പലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്&zwj; തീരുമാനിച്ചു. സെപ്റ്റംബര്&zwj; മുതല്&zwj; പ്രതിദിനം 32 കപ്പലുകള്&zwj;ക്ക് മാത്രമായിരിക്കും യാത്രാനുമതി. ഈ നിയന്ത്രണം ആഗോള കപ്പല്&zwj; ഗതാഗതത്തെയും വ്യാപാരത്തെയും കൂടുതല്&zwj; പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-ani20250206053303,imgname-image-1eaffdc9-641d-48d5-a950-778f153e1f1d.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രതികൂല കാലാവസ്ഥയും എല്&zwj; നിനോ പ്രതിഭാസത്തെ തുടര്&zwj;ന്നുള്ള വരള്&zwj;ച്ചയും കാരണം പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കാന്&zwj; അധികൃതരുടെ തീരുമാനം. ഇതോടെ ലോകത്തെ കപ്പല്&zwj; ഗതാഗതവും ആഗോള വ്യാപാരവും കൂടുതല്&zwj; പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt;&lt;h2&gt;നിയന്ത്രണങ്ങള്&zwj; സെപ്റ്റംബര്&zwj; മുതല്&zwj;..&lt;/h2&gt;&lt;p&gt;നിലവില്&zwj; ഒരു ദിവസം 36 കപ്പലുകള്&zwj;ക്കാണ് കനാലിലൂടെ യാത്രാനുമതിയുള്ളത്. എന്നാല്&zwj; സെപ്റ്റംബര്&zwj; 15 മുതല്&zwj; ഇത് 32 ആയി കുറയ്ക്കുമെന്ന് പനാമ കനാല്&zwj; അതോറിറ്റി കപ്പല്&zwj; കമ്പനികളെ അറിയിച്ചു. സെപ്റ്റംബര്&zwj; 3 മുതല്&zwj; പുതിയ നിയന്ത്രണങ്ങള്&zwj; ഘട്ടംഘട്ടമായി നടപ്പിലാക്കി തുടങ്ങും.&lt;/p&gt;&lt;h2&gt;വില്ലനായി എല്&zwj; നിനോ&lt;/h2&gt;&lt;p&gt;സമുദ്രോപരിതലം ചൂടാകുന്ന എല്&zwj; നിനോ പ്രതിഭാസമാണ് പനാമയില്&zwj; മഴ കുറയാന്&zwj; പ്രധാന കാരണം. ആഗോള കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന എല്&zwj; നിനോ ഇത്തവണ കൂടുതല്&zwj; ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്&zwj; ഇതിന്റെ പ്രത്യാഘാതങ്ങള്&zwj; കൂടുതല്&zwj; രൂക്ഷമാകും. ഇറാന്&zwj; യുദ്ധത്തെ തുടര്&zwj;ന്ന് തന്ത്രപ്രധാനമായ ഹോര്&zwj;മുസ് കടലിടുക്കിലൂടെയുള്ള കപ്പല്&zwj; ഗതാഗതം ഗണ്യമായി കുറഞ്ഞത് ആഗോള ഷിപ്പിങ് വ്യവസായത്തിന് വലിയ പ്രഹരമായിരുന്നു. ഈ പ്രതിസന്ധിയോട് മല്ലിടുന്നതിനിടെയാണ് പനാമ കനാലിലെ നിയന്ത്രണങ്ങളും ഇരുട്ടടിയായി വരുന്നത്.&lt;/p&gt;&lt;p&gt;കുടിവെള്ളം സംരക്ഷിക്കാന്&zwj;&lt;/p&gt;&lt;p&gt;സേവനങ്ങള്&zwj; തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങള്&zwj;ക്ക് കുടിക്കാനുള്ള വെള്ളം സംരക്ഷിക്കാനുമാണ് ഈ നിയന്ത്രണമെന്ന് അധികൃതര്&zwj; വ്യക്തമാക്കി. മധ്യ അമേരിക്കയില്&zwj; മഴക്കാലം തുടങ്ങിയെങ്കിലും, കനാലിന്റെ സുഗമമായ നടത്തിപ്പിന് കടുത്ത നിയന്ത്രണങ്ങള്&zwj; അനിവാര്യമാണെന്ന് കനാല്&zwj; അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ജലചൂഷണം കുറയ്ക്കാനുള്ള ചില നടപടികള്&zwj; ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പനാമ കനാല്&zwj;: ആഗോള വ്യാപാരത്തിന്റെ നട്ടെല്ല്&lt;/h2&gt;&lt;p&gt;അറ്റ്&zwnj;ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മില്&zwj; എളുപ്പത്തില്&zwj; ബന്ധിപ്പിക്കുന്ന പനാമ കനാല്&zwj;, കപ്പലുകളുടെ യാത്രാസമയവും ദൂരവും വലിയ രീതിയില്&zwj; കുറയ്ക്കുന്നുണ്ട്. വര്&zwj;ഷത്തില്&zwj; 365 ദിവസവും 24 മണിക്കൂറും പ്രവര്&zwj;ത്തിക്കുന്ന ഈ മനുഷ്യനിര്&zwj;മ്മിത പാതയിലൂടെ പ്രതിവര്&zwj;ഷം 14,000-ത്തോളം കപ്പലുകളാണ് കടന്നുപോകുന്നത്. ആഗോള വ്യാപാരത്തിലെ നിര്&zwj;ണായക പാതയായ പനാമ കനാല്&zwj;, പനാമ രാജ്യത്തിന്റെ പ്രധാന വരുമാന മാര്&zwj;ഗ്ഗം കൂടിയാണ്. പ്രതിവര്&zwj;ഷം ഏകദേശം 300 കോടി ഡോളറാണ് കനാലില്&zwj; നിന്നുള്ള വരുമാനം.&lt;/p&gt;&lt;h2&gt;ആശങ്കയൊഴിയാതെ...&lt;/h2&gt;&lt;p&gt;കഴിഞ്ഞ എല്&zwj; നിനോ സമയത്തും (2023) പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം കുറച്ചിരുന്നു. 1950-ല്&zwj; രേഖപ്പെടുത്തലുകള്&zwj; തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വരള്&zwj;ച്ചയായിരുന്നു അന്ന് പനാമയിലുണ്ടായത്. അതിനുശേഷം ജല ഉപയോഗം കുറയ്ക്കാനുള്ള നിരവധി പദ്ധതികള്&zwj; കനാല്&zwj; അതോറിറ്റി കൊണ്ടുവന്നിരുന്നു. എന്നാല്&zwj; ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എല്&zwj; നിനോ പ്രതിഭാസത്തിനാകും ലോകം സാക്ഷ്യം വഹിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇത് കപ്പല്&zwj; ഗതാഗതത്തെ മാത്രമല്ല, ആഗോളതലത്തില്&zwj; കാലാവസ്ഥയെയും ഭക്ഷ്യവിതരണത്തെയും സമ്പദ്വ്യവസ്ഥയെ തന്നെയും ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d"/>
        </item>
        <item>
            <title><![CDATA[അടിപതറി അമേരിക്ക! സാമ്പത്തിക പ്രതിസന്ധി, ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു]]></title>
            <link>https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg</guid>
            <pubDate>Thu, 20 Aug 2026 17:53:14 +0530</pubDate>
            <description><![CDATA[അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്&zwj; ഡോളര്&zwj; കടന്നു. വര്&zwj;ദ്ധിച്ച സൈനിക ചെലവുകള്&zwj;, സാമൂഹിക സുരക്ഷാ പദ്ധതികള്&zwj;, നികുതി ഇളവുകള്&zwj; എന്നിവയാണ് രാജ്യത്തെ ഈ കടബാധ്യതയിലേക്ക് തള്ളിവിട്ടത്. പുതിയതായി കടമെടുക്കുന്ന തുകയുടെ പകുതിയും പഴയ കടത്തിന്റെ പലിശ അടയ്ക്കാനാണ് ഉപയോഗിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ab6h9b5zcfps7jvysxe6st,imgname-donald-trump--6--1787053688107.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്&zwj; ഡോളര്&zwj; (3840 ലക്ഷം കോടി രൂപ) കടന്നു. രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന സൂചനകള്&zwj;ക്കിടയിലാണ് കടം ഈ കൂറ്റന്&zwj; സംഖ്യയിലെത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന കടമെടുപ്പാണ് അമേരിക്കയെ ഈ അവസ്ഥയില്&zwj; എത്തിച്ചത്. വര്&zwj;ദ്ധിച്ചുവരുന്ന സൈനിക ചെലവുകള്&zwj;, വന്&zwj;തുക വേണ്ടിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്&zwj;, പ്രസിഡന്റ് ഡൊണാള്&zwj;ഡ് ട്രംപിന്റെ നികുതി ഇളവുകള്&zwj; എന്നിവയെല്ലാം അമേരിക്കയുടെ കടബാധ്യത കുത്തനെ ഉയര്&zwj;ത്തി.&lt;/p&gt;&lt;h2&gt;കടമെടുക്കുന്ന പണം എങ്ങോട്ടാണ് പോകുന്നത്?&lt;/h2&gt;&lt;p&gt;2026-ല്&zwj; മാത്രം അമേരിക്കന്&zwj; സര്&zwj;ക്കാര്&zwj; 2 ട്രില്യണ്&zwj; ഡോളറിലധികമാണ് കടമെടുക്കാന്&zwj; പോകുന്നത്. നിലവില്&zwj; ഇറാനില്&zwj; നടക്കുന്ന യുദ്ധത്തിന്റെ ചെലവുകളും, 2025-ല്&zwj; റിപ്പബ്ലിക്കന്&zwj; പാര്&zwj;ട്ടി പാസാക്കിയ വന്&zwj; നികുതി ഇളവുകളുമാണ് ഈ കടമെടുപ്പിന് പ്രധാന കാരണം. എന്നാല്&zwj; ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. ഈ വര്&zwj;ഷം അമേരിക്ക കടമെടുക്കുന്ന തുകയുടെ പകുതിയും പുതിയ പദ്ധതികള്&zwj;ക്ക് വേണ്ടിയല്ല ഉപയോഗിക്കുന്നത്, മറിച്ച് നേരത്തെ വാങ്ങിയ കടത്തിന്റെ പലിശ അടയ്ക്കാനാണ്. പലിശ ബാധ്യത ഇനിയും കൂടുന്നത് അമേരിക്കയെ വലിയൊരു സാമ്പത്തിക ഗര്&zwj;ത്തത്തിലേക്കാണ് തള്ളിയിടുന്നത്.&lt;/p&gt;&lt;h2&gt;പാളിയ പദ്ധതികളും മസ്&zwnj;കിന്റെ പരാജയവും&lt;/h2&gt;&lt;p&gt;ചെലവ് ചുരുക്കാനുള്ള ട്രംപ് സര്&zwj;ക്കാരിന്റെ രണ്ടാം ഊഴത്തിലെ പ്രധാന പദ്ധതികളെല്ലാം ഫലം കണ്ടില്ല. തുടക്കത്തില്&zwj; ഇലോണ്&zwj; മസ്&zwnj;ക് നേതൃത്വം നല്&zwj;കിയ 'ഡിപ്പാര്&zwj;ട്ട്മെന്റ് ഓഫ് ഗവണ്&zwj;മെന്റ് എഫിഷ്യന്&zwj;സി' 1 ട്രില്യണ്&zwj; ഡോളര്&zwj; സര്&zwj;ക്കാരിന് ലാഭിച്ചുനല്&zwj;കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്&zwj; വെറും 200 ബില്യണ്&zwj; ഡോളര്&zwj; മാത്രമാണ് ലാഭിക്കാന്&zwj; കഴിഞ്ഞത്. ഈ കണക്കുകള്&zwj; തന്നെ വിശ്വസനീയമല്ലെന്നും സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി ഗവണ്&zwj;മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഈ മാസം രംഗത്തെത്തിയിരുന്നു.&lt;/p&gt;&lt;h2&gt;തിരിച്ചടിച്ച് ഇറക്കുമതി തീരുവയും ഇറാന്&zwj; യുദ്ധവും&lt;/h2&gt;&lt;p&gt;വലിയ വരുമാനം ലക്ഷ്യമിട്ട് സര്&zwj;ക്കാര്&zwj; കൊണ്ടുവന്ന ഇറക്കുമതി തീരുവകളും തിരിച്ചടിയായി. ചില തീരുവകള്&zwj; സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചതോടെ, കമ്പനികളില്&zwj; നിന്ന് ഈടാക്കിയ 160 ബില്യണ്&zwj; ഡോളറിലധികം തുക സര്&zwj;ക്കാരിന് തിരികെ നല്&zwj;കേണ്ടി വന്നു.&lt;/p&gt;&lt;p&gt;ട്രംപ് അധികാരമേല്&zwj;ക്കുമ്പോള്&zwj; ജിഡിപിയുടെ 6 ശതമാനത്തിന് മുകളിലായിരുന്ന ധനക്കമ്മി 2028-ഓടെ 3 ശതമാനമായി കുറയ്ക്കാനായിരുന്നു ട്രഷറി സെക്രട്ടറി സ്&zwnj;കോട്ട് ബെസെന്റിന്റെ ലക്ഷ്യം. എന്നാല്&zwj; കാര്യങ്ങള്&zwj; വിപരീത ദിശയിലാണ് നീങ്ങുന്നതെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം സമ്മതിച്ചു. 'ന്യൂസ്മാക്&zwnj;സി'ന് നല്&zwj;കിയ അഭിമുഖത്തില്&zwj; ബെസെന്റ് ഇതിന്റെ കാരണങ്ങളും വ്യക്തമാക്കി. ഇറാന്&zwj; യുദ്ധവുമായി ബന്ധപ്പെട്ട സൈനിക ചെലവുകള്&zwj; വര്&zwj;ദ്ധിച്ചതും, തീരുവകള്&zwj; തിരികെ നല്&zwj;കേണ്ടി വന്നതും വലിയ തിരിച്ചടിയായി. യുദ്ധം കാരണം ആഭ്യന്തര വിപണിയില്&zwj; ഊര്&zwj;ജ്ജവില ഉയര്&zwj;ന്നത് സാമ്പത്തിക വളര്&zwj;ച്ചയെ മന്ദഗതിയിലാക്കുകയും സര്&zwj;ക്കാര്&zwj; പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്തു.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/us-national-debt-surpasses-40-trillion-historic-high-articleshow-w5nf6cg"/>
        </item>
        <item>
            <title><![CDATA[താരറാണി തൃഷയുടെ ആസ്തി: ഇന്ത്യയിലും വിദേശത്തും വീടുകൾ, ആഡംബര കാറുകൾ നിരവധി; സിനിമ-പരസ്യ വരുമാനം കോടികൾ]]></title>
            <link>https://www.asianetnews.com/news-money/trisha-krishnan-net-worth-remuneration-properties-luxury-cars-articleshow-yg6krxz</link>
            <guid isPermaLink="true">https://www.asianetnews.com/news-money/trisha-krishnan-net-worth-remuneration-properties-luxury-cars-articleshow-yg6krxz</guid>
            <pubDate>Mon, 17 Aug 2026 11:31:21 +0530</pubDate>
            <description><![CDATA[ദക്ഷിണേന്ത്യൻ നടി തൃഷാ കൃഷ്ണന് ഏകദേശം 85 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ. സിനിമയ്ക്ക് 10 മുതൽ 12 കോടി വരെ പ്രതിഫലം വാങ്ങുന്ന താരം, പരസ്യ വരുമാനത്തിലൂടെയും കോടികൾ നേടുന്നു. ചെന്നൈയിലും ഹൈദരാബാദിലുമുള്ള ആഡംബര വസതികളും വിലകൂടിയ കാറുകളും താരത്തിന്റെ സമ്പന്നമായ ജീവിതശൈലിയുടെ ഭാഗമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m071gwvm7jdzwgffv42dg4y0,imgname-trisha-krishnans-rs-85-crore-net-worth-rs-10-crore-chennai-home-film-fees-and-luxury-cars-1786942878580.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആരാധകർക്കിടയിലും തമിഴ്നാട് രാഷ്ട്രീയത്തിലുമടക്കം ഏറ്റവും വലിയ ചർച്ചാ വിഷയമാണ് നിലവിൽ ചലച്ചിത്ര നടിയായ തൃഷാ കൃഷ്ണൻ. ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് രണ്ട് പതിറ്റാണ്ടിലേറെയായി മുൻനിരയിൽ തുടരുന്ന പ്രിയ നടി ത്രിഷയുടെ ആസ്തിയും ജീവിതശൈലിയും വീണ്ടും ചർച്ചയാകുകയാണ്. തമിഴ്, തെലുങ്ക് ചലച്ചിത്ര രംഗങ്ങളിലെ ഏറ്റവും ജനപ്രിയയായ, പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ത്രിഷയ്ക്ക് ഏകദേശം 85 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;ഗില്ലി, സാമി, അഭിയും നാനും, വിണ്ണൈത്താണ്ടി വരുവായാ, മങ്കാത്ത, 96, പൊന്നിയിൻ സെൽവൻ തുടങ്ങിയ തമിഴ് ഹിറ്റുകളിലൂടെയും വർഷം, നുവ്വോസ്താനന്റെ നെനൊദ്ദന്തനാ, അതഡു എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെയും ദക്ഷിണേന്ത്യയിലെ ബാങ്കബിൾ സ്റ്റാറായി തൃഷ മാറി.പൊന്നിയിൻ സെൽവൻ , ലിയോ എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം താരം തൻ്റെ പ്രതിഫലം ഉയർത്തിയതായാണ് വിവരം. നിലവിൽ ഒരു സിനിമയ്ക്ക് 10 മുതൽ 12 കോടി രൂപ വരെയാണ് തൃഷ ഈടാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മുൻപ് ഇത് 5 മുതൽ 10 കോടി രൂപ വരെയായിരുന്നു. കൂടാതെ പ്രമുഖ ജ്വല്ലറി, ഫാഷൻ, ലൈഫ് സ്റ്റൈൽ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലൂടെ പ്രതിവർഷം 9 കോടി രൂപയോളം താരം വരുമാനമായി നേടുന്നുണ്ടെന്ന് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;ചെന്നൈയിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവിലാണ് തൃഷ താമസിക്കുന്നത്. ബീജ്, ബ്രൗൺ, മ്യൂട്ടഡ് ഗോൾഡ് ഷേഡുകളും ആർട്ട് വർക്കുകളും പെയിന്റിംഗുകളും നിറഞ്ഞ മനോഹരമായ ഇൻ്റീരിയറും വലിയ വോക്ക്-ഇൻ വാർഡ്രോബും ഈ വീടിന്റെ പ്രത്യേകതയാണ്. ഇതിനുപുറമെ, തെലുങ്ക് സിനിമകളുടെ ചിത്രീകരണ സമയത്ത് തങ്ങുന്നതിനായി ഹൈദരാബാദിൽ 6- 6.5 കോടി രൂപ വരെ വിലമതിക്കുന്ന ആഡംബര വസതിയും നടിക്കുണ്ട്. ലണ്ടനിൽ ഒരു വസതി സ്വന്തമായുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക മൂല്യം പുറത്തുവിട്ടിട്ടില്ല.&lt;/p&gt;&lt;p&gt;ഏകദേശം 3 മുതൽ 4 കോടി രൂപ വരെ വിലയുള്ള ആഡംബര കാറുകളുടെ ശേഖരം തന്നെ തൃഷയ്ക്കുണ്ട്. മെഴ്&zwnj;സിഡസ് ബെൻസ് എസ്- ക്ലാസ്, മെഴ്&zwnj;സിഡസ് ബെൻസ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവർ ഇവോക്ക്, ഓഡി തുടങ്ങിയ പ്രീമിയം ബ്രാൻഡ് വാഹനങ്ങൾ താരത്തിന്റെ ഗാരേജിലുണ്ട്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിലെ മികവും കൃത്യമായ നിക്ഷേപങ്ങളുമാണ് ത്രിഷയെ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നരായ നടിമാരിൽ ഒരാളാക്കി മാറ്റിയത്.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/trisha-krishnan-net-worth-remuneration-properties-luxury-cars-articleshow-yg6krxz"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും കൈയടക്കുന്നത് ഈ അഞ്ച് കുടുംബങ്ങൾ; വേൾഡ് ബാങ്കിന്റെ പഠന റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/news-money/top-5-family-business-control-60-percent-corporate-india-income-articleshow-zcgwmcg</link>
            <guid isPermaLink="true">https://www.asianetnews.com/news-money/top-5-family-business-control-60-percent-corporate-india-income-articleshow-zcgwmcg</guid>
            <pubDate>Wed, 19 Aug 2026 17:34:01 +0530</pubDate>
            <description><![CDATA[&lt;p&gt;2001 മുതൽ 2020 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും റിലയൻസ്, അദാനി, ടാറ്റ, ബിർള, ഓം പ്രകാശ് ജിൻഡാൾ എന്നീ അഞ്ച് പ്രമുഖ കുടുംബ ബിസിനസുകൾ കൈയടക്കിയതായി ലോകബാങ്ക് റിപ്പോർട്ട്. ഇതിൽ റിലയൻസ്, അദാനി ഗ്രൂപ്പുകൾ മാത്രം 20 ശതമാനത്തിലധികം പങ്കാളിത്തമാണ് നിലനിർത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cyg3sd10f43em2xy5v07b8,imgname-adani--ambani-1787141033772.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും കൈയടക്കിയിരിക്കുന്നത് അഞ്ച് വൻകിട കുടുംബ ബിസിനസുകളെന്ന വേൾഡ് ബാങ്കിന്റെ പഠന റിപ്പോർട്ട് പുറത്ത്. 2001 മുതൽ 2020 വരെയുള്ള ഇരുപത് വർഷത്തിനിടയിൽ ഇന്ത്യൻ കോർപ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനത്തിലധികവും അഞ്ച് പ്രമുഖ കുടുംബ ഗ്രൂപ്പുകളുടെ കൈകളിലായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. വേൾഡ് ബാങ്ക് ഇക്കണോമിക് റിവ്യൂവിൽ (World Bank Economic Review) പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് നിർണായക വിവരങ്ങളുള്ളത്. റിലയൻസ്, അദാനി, ബിർള, ഓം പ്രകാശ് ജിൻഡാൾ, ടാറ്റ ഗ്രൂപ്പുകളാണ് ഈ അഞ്ച് വൻകിട ബിസിനസ് ഗ്രൂപ്പുകൾ.&lt;/p&gt;&lt;p&gt;ഇക്കാലയളവിൽ റിലയൻസ്, അദാനി ഗ്രൂപ്പുകൾ ചേർന്ന് ആകെ വരുമാനത്തിന്റെ 20 ശതമാനത്തിലധികം പങ്കാളിത്തം സ്ഥിരമായി നിലനിർത്തി. ടാറ്റ, ഒ.പി. ജിൻഡാൾ ഗ്രൂപ്പുകളുടെ വിഹിതം ക്രമേണ ഉയർന്നുവെങ്കിലും 10 ശതമാനത്തിൽ താഴെയായി തുടരുന്നു. അതേസമയം ബിർള ഗ്രൂപ്പിന്റെ വിഹിതത്തിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2020ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മുൻനിര 25 കുടുംബ ബിസിനസ് ഗ്രൂപ്പുകൾ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 15 ശതമാനത്തിലധികം വരുമെന്നും കണക്കുകൾ.&lt;/p&gt;&lt;p&gt;വൻകിട ഗ്രൂപ്പുകൾ വ്യവസായത്തിന്റെ ഒന്നിലധികം മേഖലകളിലേക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചതായി പഠനം വ്യക്തമാക്കുന്നു. വിപണിയിലെ വിവിധ മേഖലകളിൽ പകുതിയിലധികം വരുമാനവും നിയന്ത്രിക്കുന്നത് ഏറ്റവും വലിയ അഞ്ച് കമ്പനികളാണെന്നും കണ്ടെത്തൽ.&lt;/p&gt;]]></content:encoded>
            <category>news-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/top-5-family-business-control-60-percent-corporate-india-income-articleshow-zcgwmcg"/>
        </item>
    </channel>
</rss>
