<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 21 Aug 2026 11:32:41 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/my-money" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[രാവിലെ 8 മുതൽ വൈകീട്ട് 7 വരെ മാത്രം ഉപഭോക്താക്കളെ ഫോൺ വിളിക്കാം! വായ്പ തിരിച്ചടവ് ഭീഷണികൾക്ക് കർശന നിയന്ത്രണവുമായി ആർബിഐ]]></title>
            <link>https://www.asianetnews.com/my-money/rbi-issues-strict-guidelines-for-loan-recovery-agents-fair-practice-code-articleshow-431wnre</link>
            <guid isPermaLink="true">https://www.asianetnews.com/my-money/rbi-issues-strict-guidelines-for-loan-recovery-agents-fair-practice-code-articleshow-431wnre</guid>
            <pubDate>Sat, 08 Aug 2026 17:38:48 +0530</pubDate>
            <description><![CDATA[&lt;p&gt;വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക്. വായ്പ തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും രാവിലെ 8-നും വൈകിട്ട് 7-നും ഇടയിൽ മാത്രമേ ബന്ധപ്പെടാവൂ എന്നും നിർദ്ദേശമുണ്ട്. ഈ പുതിയ നിയമങ്ങൾ അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ വരും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzggjk1007v19mc56g8kepk2,imgname-rbi--1786186910752.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: രാജ്യത്തെ വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർശനമാക്കി ആർ ബി ഐ. വായ്പത്തുക തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് സ്ഥാപനങ്ങൾ മാന്യമായി പെരുമാറണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. ഉപഭോക്താക്കളെ ഫോണിൽ വിളിക്കുന്നതും വീട്ടിൽ പോകുന്നതും രാവിലെ എട്ടിനും വൈകീട്ട് ഏഴിനും ഇടയിലാകണം. വിളിച്ചാൽ മോശം ഭാഷ ഉപയോഗിക്കരുതെന്നും ഉള്ളടക്കം റെക്കോഡുചെയ്ത് സൂക്ഷിക്കണമെന്നും പുതിയ നിയമത്തിലുണ്ട്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്&zwnj;, ടാബ്&zwnj;ലറ്റ് പോലുള്ള ഉപകരണങ്ങൾക്കായി വാങ്ങിയ വായ്പകൾ തിരിച്ചുപിടിക്കുമ്പോൾ ഉപകരണത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണം ഏർപ്പെടുത്താം. എന്നാൽ നടപടികൾ മുൻകൂറായി ഉപഭോക്താക്കളെ അറിയിക്കണം. നിയന്ത്രണം കൊണ്ടുവന്നാലും ഇൻകമിങ് കോളുകൾ, എസ്.എം.എസ്., എമർജൻസി കോളുകൾ എന്നിവയ്ക്കു വിലക്കു പാടില്ല. വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വായ്പാ സ്ഥാപനങ്ങൾക്കാണ് നിർദേശം. അടുത്തവർഷം ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/rbi-issues-strict-guidelines-for-loan-recovery-agents-fair-practice-code-articleshow-431wnre"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ബിൽ വെവ്വേറെ! കോർപ്പറേറ്റ് ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ പ്രതിഷേധം]]></title>
            <link>https://www.asianetnews.com/my-money/kerala-healthcare-sector-policyholders-urge-government-action-over-dual-pricing-in-hospitals-articleshow-6pme44q</link>
            <guid isPermaLink="true">https://www.asianetnews.com/my-money/kerala-healthcare-sector-policyholders-urge-government-action-over-dual-pricing-in-hospitals-articleshow-6pme44q</guid>
            <pubDate>Mon, 10 Aug 2026 13:36:54 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി പരാതി. വിദേശ നിക്ഷേപവും മത്സരവും കാരണം കോർപ്പറേറ്റ്, ഇടത്തരം ആശുപത്രികളിൽ ചികിത്സാച്ചെലവ് വർധിക്കുകയാണ്. ചികിത്സാ നിരക്കുകൾ ഏകീകരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് പോളിസി ഉടമകൾ ആവശ്യപ്പെടുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz9d811fd9zvx2a7qetwhxar,imgname-health-insurance-1785948537902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വിദേശ നിക്ഷേപത്തിന്റെ സാഹചര്യത്തിൽ ഇൻഷുറൻസ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പോളിസി ഉടമകൾ. സ്വകാര്യമേഖലയിൽ ആശുപത്രികൾ ഇൻഷുറസ് ഇല്ലാത്തവർക്കും ഉള്ളവർക്കും പലനിരക്കുകൾ ഈടാക്കുന്നുണ്ടെന്നാണ് പരാതി. കോർപ്പറേറ്റ് ആശുപത്രികൾക്കൊപ്പം മത്സരിക്കാൻ വലിയ ലോൺ എടുത്ത് ഇടത്തരം ആശുപത്രികൾ നിക്ഷേപം നടത്തുന്നതോടെ സാധാരണക്കാർക്കും സമീപഭാവിയിൽ ചികിത്സ ചിലവ് ഉയരാനാണ് സാധ്യത. ചികിത്സാ രീതികൾ മുതൽ സേവന മനോഭാവത്തിൽ വരെ ഇൻഷുറൻസ് പോളിസി ഉള്ളവർക്കും ഇല്ലാത്തവർക്കും കോർപ്പറേറ്റ് ആശുപത്രികളിൽ രണ്ട് തട്ടിലാണ് കാര്യങ്ങൾ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇൻഷുറൻസ് തുക അനുവദിക്കുന്നതിൽ വലിയ കാലതാമസവുമുണ്ട്. ശസ്ത്രക്രിയകൾക്ക് അടക്കം സർക്കാർ ആശുപത്രികളിൽ സൗകര്യം കുറഞ്ഞാൽ ഇടത്തരം ആശുപത്രികളിലേക്കാകും രോഗികളെത്തുക. എന്നാൽ നഴ്സുമാരുടെ സമരത്തെ തുടർന്ന് ശമ്പള വർധനവ് നടപ്പാക്കിയതോടെ ഇത്തരം ആശുപത്രികൾക്ക് ലാഭം കുറഞ്ഞു. പ്രീമിയം കോർപ്പറേറ്റ് ആശുപത്രികൾ റോബോട്ടിക് സർജറിയടക്കം അവതരിപ്പിച്ച് നിലവാരം ഉയർത്തിയതോടെ മത്സരത്തിൽ പിടിച്ച് നിൽക്കാൻ വലിയ നിക്ഷേപം നടത്തുകയാണ് ഇടത്തരം മാനേജ്മെന്റ് ആശുപത്രികൾ. വലിയ ടേം ലോണുകളിലെ തിരിച്ചടവിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിരക്ക് ഉയർത്തേണ്ട സമ്മർദ്ദത്തിലാണ് ഇത്തരം ആശുപത്രികൾ.&lt;/p&gt;&lt;p&gt;വിദേശനിക്ഷേപം എത്തുന്നതോടെ പ്രീമിയം കോർപ്പറേറ്റ് ആശുപത്രികളിൽ ചികിത്സാ ചിലവ് കൂടും. സർക്കാർ മേഖലയിലെ ചികിത്സ രീതികൾ മെച്ചപ്പെട്ടില്ലെങ്കിൽ കൂടുതൽ പേർ ഇൻഷുറൻസിനെ ആശ്രയിക്കേണ്ടതായി വരും. സമീപഭാവിയിൽ ആരോഗ്യമേഖലയിൽ സംഭവിക്കുക വലിയ മാറ്റങ്ങൾ ആയിരിക്കും. ഇൻഷുറൻസ് സേവനം ഉപയോഗപ്പെടുത്തുന്നവർ കൂടുതൽ കരുതലെടുത്താൽ ചികിത്സ ചിലവിലും കുറവ് വരും.&lt;/p&gt;&lt;p&gt;ആശുപത്രിയിലെ പരിശോധനകൾ,ശസ്ത്രക്രിയകൾ നിലവാരം അനുസരിച്ച് ഏകീകരിച്ച നിരക്ക് കൊണ്ട് വരാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് പോളിസി ഉടമകളുടെ ആവശ്യം. ഇല്ലെങ്കിൽ സർക്കാർ ആശുപത്രികളിലൊഴികെ ഇടത്തരം മാനേജ്മെന്റ് കോർപ്പറേറ്റ് ആശുപത്രികളെല്ലാം സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാകും ചിലവ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/kerala-healthcare-sector-policyholders-urge-government-action-over-dual-pricing-in-hospitals-articleshow-6pme44q"/>
        </item>
        <item>
            <title><![CDATA[വ്യാജ ക്ലെയിമുകള്‍ വര്‍ധിക്കുന്നു: തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ ഇന്‍ഷുറന്‍സ് കമ്പനികൾ, പ്രീമിയം കൂട്ടാനും സാധ്യത]]></title>
            <link>https://www.asianetnews.com/my-money/insurance-companies-crackdown-on-fake-claims-premium-hike-likely-articleshow-7shvu29</link>
            <guid isPermaLink="true">https://www.asianetnews.com/my-money/insurance-companies-crackdown-on-fake-claims-premium-hike-likely-articleshow-7shvu29</guid>
            <pubDate>Tue, 11 Aug 2026 16:11:39 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യാജ തേര്&zwj;ഡ് പാര്&zwj;ട്ടി ഇന്&zwj;ഷുറന്&zwj;സ് ക്ലെയിമുകള്&zwj; വര്&zwj;ധിക്കുന്നത് തടയാന്&zwj; മോട്ടോര്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; കര്&zwj;ശന നടപടികള്&zwj; സ്വീകരിക്കാനൊരുങ്ങുന്നു. കോടതി വിധികളും വ്യാജ ക്ലെയിമുകളും കമ്പനികള്&zwj;ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്&zwj;, ഭാവിയില്&zwj; വാഹന ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം ഉയരാന്&zwj; സാധ്യതയുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz7w37nmdk6f1d1dkwxr0zxs,imgname-supreme-court-no-insurance-no-fuel-rule-third-party-motor-insurance-india-pilot-project-1785897000628.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തേര്&zwj;ഡ് പാര്&zwj;ട്ടി ഇന്&zwj;ഷുറന്&zwj;സ് ക്ലെയിമുകളിലെ തട്ടിപ്പുകള്&zwj; തടയാന്&zwj; കര്&zwj;ശന നടപടികളുമായി മോട്ടോര്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; രംഗത്ത്. വ്യാജ ക്ലെയിമുകള്&zwj; പെരുകുന്നതും, ഇന്&zwj;ഷുറന്&zwj;സ് ഇല്ലാത്ത വാഹനങ്ങള്&zwj; നിരത്തിലിറങ്ങുന്നതും, കോടതികള്&zwj; വിധിക്കുന്ന ഉയര്&zwj;ന്ന നഷ്ടപരിഹാര തുകയും ഇന്&zwj;ഷുറന്&zwj;സ് മേഖലയ്ക്ക് വലിയ ബാധ്യതയാവുകയാണ്. ഇത്തരം തട്ടിപ്പുകള്&zwj; തുടര്&zwj;ന്നാല്&zwj;, ഭാവിയില്&zwj; സാധാരണക്കാരുടെ വാഹന ഇന്&zwj;ഷുറന്&zwj;സ് പ്രീമിയം തുക വര്&zwj;ധിക്കാന്&zwj; ഇടയാക്കുമെന്നാണ് സൂചന.&lt;/p&gt;&lt;h2&gt;ഇന്&zwj;ഷുറന്&zwj;സ് മേഖല നേരിടുന്ന വെല്ലുവിളി&lt;/h2&gt;&lt;p&gt;മോട്ടോര്&zwj; തേര്&zwj;ഡ് പാര്&zwj;ട്ടി വിഭാഗം ഇതിനകം തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന സമയത്ത് വ്യാജ ക്ലെയിമുകള്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj;ക്ക് വലിയ വെല്ലുവിളിയാകുകയാണെന്ന് വ്യവസായ പ്രമുഖര്&zwj; പറയുന്നു. ഇന്ത്യയില്&zwj; വാഹന ഉടമകള്&zwj;ക്ക് തേര്&zwj;ഡ് പാര്&zwj;ട്ടി ഇന്&zwj;ഷുറന്&zwj;സ് നിര്&zwj;ബന്ധമാണ്. അപകടങ്ങളില്&zwj; പരിക്കേല്&zwj;ക്കുന്നവര്&zwj;ക്കോ മരിക്കുന്നവര്&zwj;ക്കോ ഇന്&zwj;ഷുറന്&zwj;സ് കമ്പനികളാണ് നഷ്ടപരിഹാരം നല്&zwj;കുന്നത്. ഇത്തരം വ്യാജ ക്ലെയിമുകള്&zwj; കമ്പനികളുടെ സാമ്പത്തിക ഭാരം വര്&zwj;ധിപ്പിക്കുകയാണ് ചെയ്യുന്നത്.&lt;/p&gt;&lt;h2&gt;സുപ്രീം കോടതി വിധിയും കമ്പനികളുടെ ബാധ്യതയും&lt;/h2&gt;&lt;p&gt;ഗാര്&zwj;ഹിക പരിചരണം നഷ്ടപ്പെടുന്നതിനുള്ള നഷ്ടപരിഹാരം പ്രത്യേകമായി നല്&zwj;കണമെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് ഇന്&zwj;ഷുറന്&zwj;സ് കമ്പനികള്&zwj; മാറ്റിവെക്കേണ്ട തുകയുടെ അളവ് വീണ്ടും വര്&zwj;ധിപ്പിച്ചു. പുതിയ വിധി പ്രകാരം, പ്രതിമാസം 30,000 രൂപ വരുമാനം കണക്കാക്കിയാണ് ഈ നഷ്ടപരിഹാരം നല്&zwj;കേണ്ടത്. പണപ്പെരുപ്പവും സാമൂഹിക- സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് ഇതില്&zwj; കാലാകാലങ്ങളില്&zwj; മാറ്റങ്ങള്&zwj; വരുത്തുകയും ചെയ്യും.&lt;/p&gt;&lt;p&gt;മുന്&zwj;കാലങ്ങളില്&zwj; അപകടത്തില്&zwj;പ്പെട്ട വ്യക്തിയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത് കണക്കാക്കിയിരുന്നത്. കോടതികള്&zwj; വിധിക്കുന്ന ഉയര്&zwj;ന്ന നഷ്ടപരിഹാര തുകകളും, വ്യാജമായി കെട്ടിച്ചമയ്ക്കുന്ന ക്ലെയിമുകളും ഇന്&zwj;ഷുറന്&zwj;സ് കമ്പനികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാല്&zwj; തേര്&zwj;ഡ് പാര്&zwj;ട്ടി ക്ലെയിമുകളില്&zwj; കൂടുതല്&zwj; കര്&zwj;ശനമായ പരിശോധനകള്&zwj; നടത്താനാണ് ഇന്&zwj;ഷുറന്&zwj;സ് കമ്പനികളുടെ തീരുമാനം.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/insurance-companies-crackdown-on-fake-claims-premium-hike-likely-articleshow-7shvu29"/>
        </item>
        <item>
            <title><![CDATA[കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ]]></title>
            <link>https://www.asianetnews.com/my-money/human-rights-commission-directs-insurance-coverage-for-ksrtc-bus-accidents-articleshow-7zva0w5</link>
            <guid isPermaLink="true">https://www.asianetnews.com/my-money/human-rights-commission-directs-insurance-coverage-for-ksrtc-bus-accidents-articleshow-7zva0w5</guid>
            <pubDate>Tue, 18 Aug 2026 12:11:47 +0530</pubDate>
            <description><![CDATA[&lt;p&gt;കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. 50% ബസുകളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന പരാതിയിലാണ് നടപടി. ബസുകൾക്ക് പോളിസി എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും യാത്രക്കാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഉണ്ടെന്നും കെഎസ്ആർടിസിയുടെ മറുപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kznr6s3n6nej08ahjyvmp62t,imgname-karkidaka-vavu-ksrtc-special-services-1786362684533.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനും യഥാസമയം ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വീഴ്ച വരുത്തരുതെന്ന്&amp;nbsp;മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.കെ എസ് ആർ ടി സിയുടെ 50% ബസുകളും ഇൻഷുറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.&amp;nbsp;വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്.&lt;/p&gt;&lt;p&gt;കെ എസ് ആർ ടി സി എം.ഡിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കെ എസ് ആർ ടി സി ബസുകളെ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായി ചീഫ് ലാ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകിവരുന്നുണ്ട്.&amp;nbsp;ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി മുഖാന്തിരമാണ് ഇതു നടപ്പാ ക്കിയിട്ടുള്ളത്.&amp;nbsp;ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ കാലതാമസമുണ്ടായാൽ പരാതി സമർപ്പിക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.&amp;nbsp;പൊതുപ്രവർത്തകനായ വിനോദ് മാത്യു വിൽസൺ സമർപ്പിച്ച പരാതിയിലാണ് നടപടി.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/human-rights-commission-directs-insurance-coverage-for-ksrtc-bus-accidents-articleshow-7zva0w5"/>
        </item>
        <item>
            <title><![CDATA['നോക്കാം/കാണാം' ഇവിടെ നടപ്പില്ല! യുവാക്കൾ പഠിച്ചിരിക്കേണ്ട യു എസ് വർക്ക് കൾച്ചറിലെ 5 കാര്യങ്ങൾ ഇങ്ങനെ, ഇന്ത്യക്കാരന്റെ വൈറൽ പോസ്റ്റ്]]></title>
            <link>https://www.asianetnews.com/my-money/indian-techies-viral-linkedin-post-highlights-5-key-lessons-from-us-work-culture-articleshow-859qi1h</link>
            <guid isPermaLink="true">https://www.asianetnews.com/my-money/indian-techies-viral-linkedin-post-highlights-5-key-lessons-from-us-work-culture-articleshow-859qi1h</guid>
            <pubDate>Wed, 12 Aug 2026 13:41:46 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രൊഫഷണൽ അവിടുത്തെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധേയമാകുന്നു. കൃത്യനിഷ്ഠ, ഉത്തരവാദിത്തം അടക്കം 5 പ്രധാന ഗുണങ്ങളാണ് അദ്ദേഹം പോസ്റ്റിൽ എടുത്തുപറയുന്നത്. അമേരിക്കൻ പ്രൊഫഷണലിസവും ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും ചേർന്നാൽ വലിയ വിജയം നേടാമെന്ന് നിരീക്ഷിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztgdvqexz3sbhaq48ttrjtj,imgname-laptop-1786522300142.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയിലെ ജോലി സ്ഥലങ്ങളിലെ തൊഴിൽ സംസ്കാരത്തെയും രീതികളെയും കുറിച്ചുള്ള ഒരു ഇന്ത്യൻ പ്രൊഫഷണലിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ലിങ്ക്ഡ്ഇൻ (LinkedIn) പ്ലാറ്റ്ഫോമിലാണ് അനുഷ്ക് എസ് എന്ന യുവാവിന്റെ പ്രതികരണം. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയതാണ് അനുഷ്ക്. വർഷങ്ങളായുള്ള തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ യു.എസ് വർക്ക് കൾച്ചറിലെ 5 പ്രധാന ഗുണങ്ങളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇന്ത്യയിലെയും അമേരിക്കയിലെയും തൊഴിൽ രീതികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അവിടെ എത്തിയപ്പോൾ ആദ്യഘട്ടത്തിൽ തനിക്ക് 'കൾച്ചർ ഷോക്ക്' അനുഭവപ്പെട്ടെന്നും അനുഷ്ക് പറയുന്നു. ലോകമെമ്പാടുമുള്ള തൊഴിൽ മേഖലയ്ക്ക് മാതൃകയാക്കാവുന്ന 5 കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;സമയം :&lt;/strong&gt; കൃത്യനിഷ്ഠ പ്രൊഫഷണലിസത്തിന്റെ ലക്ഷണമാണ്. യോഗങ്ങൾ കൃത്യസമയത്ത് ആരംഭിക്കുകയും ഡെഡ്&zwnj;ലൈനുകൾ പാലിക്കപ്പെടുകയും ചെയ്യുന്നു. എത്താൻ വൈകുന്നതടക്കം വളരെ ഗൗരവകരമായ വിഷയമാണെന്നും കുറിപ്പിൽ പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കൃത്യമായ തയ്യാറെടുപ്പ് : &lt;/strong&gt;&quot;നോക്കാം/കാണാം&quot; എന്ന മനോഭാവം അവിടെ നടപ്പില്ല. മീറ്റിംഗുകൾക്ക് മുൻപ് കാര്യങ്ങൾ വ്യക്തമായി പഠിക്കാനും ചോദ്യങ്ങൾ മുൻകൂട്ടി കണ്ട് ഉത്തരങ്ങൾ കണ്ടെത്താനും ജീവനക്കാർ ശ്രദ്ധിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഉത്തരവാദിത്തം : &lt;/strong&gt;ഒരു പ്രോജക്റ്റിൽ ആർക്കാണ് അന്തിമ ഉത്തരവാദിത്തമെന്നും, തീരുമാനങ്ങൾ എടുക്കേണ്ടത് ആരാണെന്നും കൃത്യമായ ധാരണയുണ്ടാകും.&lt;/p&gt;&lt;p&gt;&lt;strong&gt;ഫീഡ്&zwnj;ബാക്ക്: &lt;/strong&gt;വ്യക്തികളെ അധിക്ഷേപിക്കുന്നതിന് പകരം, ജോലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന കൃത്യമായ നിർദ്ദേശങ്ങളാണ് നൽകുന്നത്. ഇത് വ്യക്തിപരമായി നൽകാൻ ശ്രദ്ധിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ധൈര്യത്തോടെ മുന്നോട്ട് പോകുക: &lt;/strong&gt;എല്ലാ പ്ലാനുകളും നൂറ് ശതമാനം പൂർത്തിയാകാൻ കാത്തുനിൽക്കാതെ, വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ ആശയം നടപ്പിലാക്കാൻ തുടങ്ങുക എന്നതാണ് രീതി.&lt;/p&gt;&lt;p&gt;അമേരിക്കൻ തൊഴിൽ രീതികളെ പ്രശംസിക്കുമ്പോഴും ഇന്ത്യ നൽകിയ പാഠങ്ങളെ അനുഷ്ക് മറക്കുന്നില്ല. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കാനും, സാഹചര്യങ്ങൾക്കനുസരിച്ച് മാറാനും (Adaptability) ഇന്ത്യ തനിക്ക് കരുത്ത് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഈ കഴിവും അമേരിക്കയുടെ പ്രൊഫഷണൽ രീതികളും ചേരുമ്പോൾ അത് വലിയ വിജയമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. നിരവധി ആളുകളാണ് ലിങ്ക്ഡ്ഇനിൽ ഈ പോസ്റ്റിനോട് യോജിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/indian-techies-viral-linkedin-post-highlights-5-key-lessons-from-us-work-culture-articleshow-859qi1h"/>
        </item>
        <item>
            <title><![CDATA[ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോ? ഉടന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയാം]]></title>
            <link>https://www.asianetnews.com/my-money/rbi-rule-on-inactive-and-dormant-bank-accounts-articleshow-89e7mcg</link>
            <guid isPermaLink="true">https://www.asianetnews.com/my-money/rbi-rule-on-inactive-and-dormant-bank-accounts-articleshow-89e7mcg</guid>
            <pubDate>Sat, 15 Aug 2026 18:32:57 +0530</pubDate>
            <description><![CDATA[വർഷങ്ങളായി ഉപയോഗിക്കാത്ത പഴയ ബാങ്ക് അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടോ? തുടർച്ചയായി രണ്ട് വർഷം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകുമെങ്കിലും അതിലെ പണം നഷ്ടപ്പെടില്ല. കെവൈസി രേഖകൾ നൽകി ഇത്തരം അക്കൗണ്ടുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp0ngj4rrdswyzbwcycd1rc,imgname-indian-currency-1786371555908.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നിത്യജീവിതത്തിലെ തിരക്കുകള്&zwj;ക്കിടയില്&zwj; പഴയ ബാങ്ക് അക്കൗണ്ടുകളുടെ കാര്യം പലരും മറന്നുപോകാറുണ്ട്. ജോലി മാറുമ്പോഴോ പുതിയ ബിസിനസ് തുടങ്ങുമ്പോഴോ ഒക്കെ പുതിയ അക്കൗണ്ടുകള്&zwj; എടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്&zwj;, വര്&zwj;ഷങ്ങളായി യാതൊരു ഇടപാടുകളും നടത്താത്ത പഴയ ബാങ്ക് അക്കൗണ്ടുകള്&zwj; നിങ്ങള്&zwj;ക്കുണ്ടെങ്കില്&zwj; അതൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇത്തരം അക്കൗണ്ടുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് പരിശോധിക്കണമെന്നും അവ കൃത്യമായി ഉപയോഗിക്കണമെന്നും റിസര്&zwj;വ് ബാങ്ക് ഇടപാടുകാര്&zwj;ക്ക് എസ്എംഎസ്, ഇ-മെയില്&zwj;, പത്രക്കുറിപ്പുകള്&zwj; എന്നിവയിലൂടെ മുന്നറിയിപ്പ് നല്&zwj;കാറുണ്ട്.&lt;/p&gt;&lt;h2&gt;എപ്പോഴാണ് അക്കൗണ്ടുകള്&zwj; നിര്&zwj;ജീവമാകുക?&lt;/h2&gt;&lt;p&gt;തുടര്&zwj;ച്ചയായി രണ്ടു വര്&zwj;ഷത്തിലധികം അക്കൗണ്ട് ഉടമകള്&zwj; യാതൊരുവിധ ഇടപാടുകളും നടത്തിയില്ലെങ്കില്&zwj; ബാങ്കുകള്&zwj; ആ അക്കൗണ്ടിനെ നിര്&zwj;ജീവമായി കണക്കാക്കും. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനും ഉപഭോക്താക്കളുടെ പണത്തിന്റെ സുരക്ഷയ്ക്കുമായാണ് ആര്&zwj;ബിഐ ഈ നിര്&zwj;ദേശം നല്&zwj;കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;നിങ്ങള്&zwj;ക്കും ഇത്തരം പ്രവര്&zwj;ത്തനരഹിതമായ അക്കൗണ്ടുകള്&zwj; ഉണ്ടെങ്കില്&zwj; ഉടന്&zwj; തന്നെ ബാങ്കുമായി ബന്ധപ്പെട്ട് ആവശ്യമായ കെവൈസി രേഖകള്&zwj; നല്&zwj;കി അക്കൗണ്ട് വീണ്ടും പ്രവര്&zwj;ത്തനക്ഷമമാക്കാവുന്നതാണ്.&lt;/p&gt;&lt;h2&gt;അക്കൗണ്ട് നിര്&zwj;ജീവമായാല്&zwj; പണം നഷ്ടപ്പെടുമോ?&lt;/h2&gt;&lt;p&gt;ഒരിക്കലുമില്ല. നിങ്ങളുടെ അക്കൗണ്ട് പ്രവര്&zwj;ത്തനരഹിതമായി എന്ന് കരുതി അതിലെ പണം നഷ്ടപ്പെടുകയോ ബാങ്കിന്റെ സ്വത്തായി മാറുകയോ ഇല്ല. എന്നാല്&zwj;, ഈ തുക അക്കൗണ്ട് ഉടമയ്ക്ക് ഉടന്&zwj; പിന്&zwj;വലിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല. അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കുന്നതിനുള്ള നടപടിക്രമങ്ങള്&zwj; പൂര്&zwj;ത്തിയാക്കിയാല്&zwj; മാത്രമേ ഈ പണം ബാങ്കില്&zwj; നിന്ന് എടുക്കാന്&zwj; സാധിക്കൂ.&lt;/p&gt;&lt;p&gt;ഇതിനായി അക്കൗണ്ട് ഉടമകള്&zwj; ബാങ്കുമായി ബന്ധപ്പെട്ട് കെവൈസി വിവരങ്ങള്&zwj; പുതുക്കണം. ബാങ്കിന്റെ നിയമങ്ങള്&zwj; അനുസരിച്ച് ഏത് ശാഖയില്&zwj; നിന്നോ അല്ലെങ്കില്&zwj; വീഡിയോ കെവൈസി വഴിയോ വിവരങ്ങള്&zwj; പുതുക്കാവുന്നതാണ്. അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കാന്&zwj; ചെയ്യേണ്ടതെന്ത്?&lt;/p&gt;&lt;ul&gt; &lt;li&gt;നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖയില്&zwj; നേരിട്ടെത്തുക.&lt;/li&gt; &lt;li&gt;ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ച് അക്കൗണ്ട് റീ-ആക്ടിവേറ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്&zwj; വ്യക്തമായി മനസ്സിലാക്കുക.&lt;/li&gt; &lt;li&gt;ഇതിനായി എന്തൊക്കെ രേഖകളാണ് സമര്&zwj;പ്പിക്കേണ്ടതെന്ന് ചോദിച്ചറിയുക.&lt;/li&gt; &lt;li&gt;നിലവിലെ നിയമങ്ങള്&zwj; അനുസരിച്ച് ആവശ്യമായ രേഖകള്&zwj; ബാങ്കില്&zwj; സമര്&zwj;പ്പിക്കുക.&lt;/li&gt; &lt;li&gt;ബാങ്കിന്റെ പരിശോധനകള്&zwj;ക്ക് ശേഷം നിങ്ങളുടെ അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കി നല്&zwj;കുന്നതാണ്.&lt;/li&gt;&lt;/ul&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/rbi-rule-on-inactive-and-dormant-bank-accounts-articleshow-89e7mcg"/>
        </item>
        <item>
            <title><![CDATA[കുറഞ്ഞ ഇഎംഐ കണ്ട് മയങ്ങരുത്; കാര്‍ ലോണ്‍ എടുക്കുമ്പോള്‍ പലര്‍ക്കും പറ്റുന്ന 5 വലിയ അബദ്ധങ്ങള്‍]]></title>
            <link>https://www.asianetnews.com/my-money/car-loan-5-major-mistakes-low-emi-traps-articleshow-fh1tp6o</link>
            <guid isPermaLink="true">https://www.asianetnews.com/my-money/car-loan-5-major-mistakes-low-emi-traps-articleshow-fh1tp6o</guid>
            <pubDate>Thu, 13 Aug 2026 16:26:21 +0530</pubDate>
            <description><![CDATA[&lt;p&gt;പുതിയ കാർ വാങ്ങാനായി വാഹന വായ്പ എടുക്കുമ്പോൾ പലരും കുറഞ്ഞ ഇഎംഐയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അബദ്ധങ്ങളിൽ ചെന്ന് ചാടാറുണ്ട്. ഡീലർമാരുടെ ആദ്യ ഓഫർ സ്വീകരിക്കുന്നതും, കുറഞ്ഞ ഡൗൺ പേയ്&zwnj;മെന്റ് നടത്തുന്നതും, രേഖകളിലെ വ്യവസ്ഥകൾ വായിക്കാതിരിക്കുന്നതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. വായ്പയെടുക്കുമ്പോൾ ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jbe0026fqfyzq76484anpjav,imgname-tamil-news---2024-10-30t112440.101.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുതിയ കാര്&zwj; വാങ്ങുക എന്നത് ഏതൊരാളുടെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. ഡീലര്&zwj;മാര്&zwj; വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ ഇഎംഐ കണ്ട് മയങ്ങി പലരും പ്രതിമാസ അടവ് എങ്ങനെയും കുറയ്ക്കുക എന്നതിലേക്ക് മാത്രം ശ്രദ്ധ മാറ്റും. ഇവിടെയാണ് പലര്&zwj;ക്കും വലിയ അബദ്ധങ്ങള്&zwj; പിണയുന്നത്. ചെറിയ ഇഎംഐ എന്നാല്&zwj; കൂടുതല്&zwj; കാലത്തെ ലോണ്&zwj; ആണെന്നും, ഇതിലൂടെ ലക്ഷങ്ങള്&zwj; പലിശയായി ബാങ്കിന് അധികം നല്&zwj;കേണ്ടി വരുമെന്നും പലരും ഓര്&zwj;ക്കാറില്ല.&lt;/p&gt;&lt;p&gt;വായ്പാ ചിലവുകളെക്കുറിച്ചും മറ്റ് ചാര്&zwj;ജുകളെക്കുറിച്ചുംകൃത്യമായി ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസര്&zwj;വ് ബാങ്ക് നിര്&zwj;ദ്ദേശമുണ്ട്. അതിനാല്&zwj; ഉപഭോക്താക്കള്&zwj;ക്ക് ഇതിനെക്കുറിച്ച് കൃത്യമായി മനസിലാക്കാന്&zwj; സാധിക്കും. വാഹന വായ്പയെടുക്കുമ്പോള്&zwj; നിര്&zwj;ബന്ധമായും ഒഴിവാക്കേണ്ട 5 കാര്യങ്ങള്&zwj; നോക്കാം.&lt;/p&gt;&lt;h2&gt;1. അടച്ചു തീര്&zwj;ക്കേണ്ട തുകയ്ക്ക് പകരം ഇഎംഐ മാത്രം നോക്കുന്നത്&lt;/h2&gt;&lt;p&gt;മാസം 15,000 രൂപ ഇഎംഐ എന്നത് കേള്&zwj;ക്കുമ്പോള്&zwj; നമ്മുടെ പോക്കറ്റിലൊതുങ്ങുന്നതാണല്ലോ എന്ന് തോന്നാം. എന്നാല്&zwj; എത്ര കാലം ഈ തുക അടയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 3 വര്&zwj;ഷത്തെ ലോണ്&zwj; 5 വര്&zwj;ഷത്തേക്ക് നീട്ടുമ്പോള്&zwj; പ്രതിമാസ അടവ് കുറയുമെങ്കിലും, നിങ്ങള്&zwj; നല്&zwj;കുന്ന മൊത്തം പലിശ വലിയ തോതില്&zwj; വര്&zwj;ധിക്കും. അതിനാല്&zwj; ഡീലര്&zwj; പറയുന്ന കാലാവധി കണ്ണടച്ച് സമ്മതിക്കുന്നതിന് മുന്&zwj;പ്, അടച്ചു തീര്&zwj;ക്കേണ്ട മൊത്തം തുക എത്രയാണെന്ന് സ്വയം കണക്കുകൂട്ടി നോക്കുക. അല്ലാതെ സ്&zwnj;ക്രീനില്&zwj; കാണിക്കുന്ന ഇഎംഐ തുക മാത്രം നോക്കി തീരുമാനമെടുക്കരുത്. വലിയ ബാധ്യതകളില്ലാതെ കാര്&zwj; നിങ്ങളുടെ ബജറ്റിലൊതുങ്ങണം.&lt;/p&gt;&lt;h2&gt;2. ആദ്യം കിട്ടുന്ന ഓഫര്&zwj; തന്നെ കണ്ണുംപൂട്ടി സ്വീകരിക്കുന്നത്&lt;/h2&gt;&lt;p&gt;എളുപ്പത്തില്&zwj; കാര്യങ്ങള്&zwj; നടക്കുമെന്നത് കൊണ്ടുമാത്രം ഡീലര്&zwj;മാര്&zwj; വഴി ലഭിക്കുന്ന ആദ്യത്തെ ലോണ്&zwj; ഓഫര്&zwj; തന്നെ പലരും സ്വീകരിക്കും. കാര്&zwj; ഡീലര്&zwj;മാര്&zwj;ക്ക് പല ബാങ്കുകളുമായും ഫിനാന്&zwj;സ് കമ്പനികളുമായും ടൈ- അപ്പ് ഉണ്ടാകും. എന്നാല്&zwj; അവര്&zwj; നല്&zwj;കുന്ന ഓഫര്&zwj; ആയിരിക്കില്ല നിങ്ങള്&zwj;ക്ക് ഏറ്റവും ലാഭകരം. വിവിധ ബാങ്കുകളുടെ പലിശ നിരക്ക്, പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷന്&zwj; ചാര്&zwj;ജുകള്&zwj; എന്നിവ താരതമ്യം ചെയ്യണം. വായ്പയുടെ മുഴുവന്&zwj; ചിലവുകളെക്കുറിച്ചും ഉപഭോക്താക്കള്&zwj;ക്ക് വ്യക്തമായ അറിവുണ്ടാകണമെന്ന് ആര്&zwj;ബിഐ എപ്പോഴും ഓര്&zwj;മ്മിപ്പിക്കാറുണ്ട്. പലിശ നിരക്കിലെ ചെറിയൊരു വ്യത്യാസം പോലും ദീര്&zwj;ഘകാലാടിസ്ഥാനത്തില്&zwj; വലിയൊരു തുകയുടെ ലാഭമുണ്ടാക്കിത്തരും.&lt;/p&gt;&lt;h2&gt;3. വളരെ കുറഞ്ഞ ഡൗണ്&zwj; പേയ്മെന്റ് നല്&zwj;കുന്നത്&lt;/h2&gt;&lt;p&gt;കൈയില്&zwj; നിന്ന് കുറഞ്ഞ തുക മാത്രം മുടക്കി കാര്&zwj; ഇറക്കാം എന്നത് കേള്&zwj;ക്കുമ്പോള്&zwj; വലിയ ആകര്&zwj;ഷണം തോന്നും. ബാങ്ക് അക്കൗണ്ടില്&zwj; നല്ലൊരു തുക ബാക്കി നില്&zwj;ക്കുകയും ചെയ്യും. എന്നാല്&zwj; ഡൗണ്&zwj; പേയ്മെന്റ് കുറയുമ്പോള്&zwj; എടുക്കേണ്ടി വരുന്ന വായ്പാ തുക കൂടും. സ്വാഭാവികമായും പലിശയും ഇഎംഐയും വര്&zwj;ധിക്കും. ഇതിനര്&zwj;ത്ഥം സമ്പാദ്യം മുഴുവന്&zwj; എടുത്ത് കാര്&zwj; വാങ്ങണം എന്നല്ല. നിങ്ങളുടെ അത്യാവശ്യ ഘട്ടങ്ങള്&zwj;ക്കുള്ള പണം മാറ്റിവെച്ചുകൊണ്ട് തന്നെ ഒരു മികച്ച ഡൗണ്&zwj; പേയ്മെന്റ് നല്&zwj;കാന്&zwj; ശ്രദ്ധിക്കുക.&lt;/p&gt;&lt;h2&gt;4. രേഖകളിലെ 'ചെറിയ അക്ഷരങ്ങള്&zwj;'വായിക്കാതിരിക്കുന്നത്&lt;/h2&gt;&lt;p&gt;മിക്കവരും വായ്പയുടെ പലിശ നിരക്ക് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. മറ്റ് പല കണക്കുകളും സൗകര്യപൂര്&zwj;വ്വം മറക്കും. എന്നാല്&zwj; പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷന്&zwj; ചാര്&zwj;ജ്, ഇന്&zwj;ഷുറന്&zwj;സുമായി ബന്ധപ്പെട്ട ചിലവുകള്&zwj;, ലോണ്&zwj; നേരത്തെ അടച്ചു തീര്&zwj;ത്താലുള്ള പിഴകള്&zwj; എന്നിവയെല്ലാം ലോണ്&zwj; ചിലവിനെ കാര്യമായി ബാധിക്കും. മറഞ്ഞിരിക്കുന്ന ഇത്തരം ചാര്&zwj;ജുകള്&zwj; പിന്നീട് ഈടാക്കുന്നതിന് പകരം എല്ലാ ഫീസുകളും ഉപഭോക്താവിനെ കൃത്യമായി അറിയിക്കണമെന്ന് ആര്&zwj;ബിഐയുടെ കര്&zwj;ശന നിര്&zwj;ദ്ദേശമുണ്ട്. അതിനാല്&zwj; ലോണ്&zwj; ഉറപ്പിക്കുന്നതിന് മുന്&zwj;പ് ഫീസുകളുടെ പൂര്&zwj;ണ്ണ വിവരങ്ങള്&zwj; രേഖാമൂലം ആവശ്യപ്പെടുക.&lt;/p&gt;&lt;h2&gt;5. മുന്&zwj;കൂര്&zwj; അടവ് സൗകര്യത്തെക്കുറിച്ച് മറക്കുന്നത്&lt;/h2&gt;&lt;p&gt;കാര്&zwj; വാങ്ങി ഒന്നോ രണ്ടോ വര്&zwj;ഷം കഴിയുമ്പോള്&zwj; നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഒരുപോലെ ആയിരിക്കില്ല. ശമ്പളം വര്&zwj;ധിക്കുകയോ ബോണസ് കിട്ടുകയോ ചെയ്താല്&zwj; ലോണ്&zwj; നേരത്തെ അടച്ചുതീര്&zwj;ക്കാന്&zwj; ആഗ്രഹിച്ചേക്കാം. ഇതിന് നിങ്ങളുടെ വായ്പാ കരാറില്&zwj; വ്യവസ്ഥകളുണ്ടോ എന്ന് പരിശോധിക്കുക. ഇതിനായി എന്തെങ്കിലും അധിക ചാര്&zwj;ജുകള്&zwj; നല്&zwj;കേണ്ടതുണ്ടോ എന്നും ചോദിച്ചറിയണം. എല്ലാ ബാങ്കുകളുടെയും നിയമങ്ങള്&zwj; ഒരുപോലെയല്ല, പ്രത്യേകിച്ചും ഫിക്&zwnj;സഡ്, ഫ്&zwnj;ലോട്ടിങ് പലിശ നിരക്കുകളില്&zwj; ഈ വ്യവസ്ഥകള്&zwj; മാറിയേക്കാം. എപ്പോള്&zwj; വേണമെങ്കിലും ബാധ്യത ഒഴിവാക്കാനുള്ള വഴികള്&zwj; നേരത്തെ അറിഞ്ഞുവെക്കുന്നത് ഭാവിയില്&zwj; വലിയ ആശ്വാസമാകും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/car-loan-5-major-mistakes-low-emi-traps-articleshow-fh1tp6o"/>
        </item>
        <item>
            <title><![CDATA[എസ്‌ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ ഇക്കാര്യം ഓർക്കണം!]]></title>
            <link>https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw</link>
            <guid isPermaLink="true">https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw</guid>
            <pubDate>Fri, 21 Aug 2026 11:32:37 +0530</pubDate>
            <description><![CDATA[&lt;p&gt;ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ടുകളുടെ സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). ഒക്ടോബർ 1 മുതൽ, സൗജന്യ പണം പിൻവലിക്കൽ പരിധി മാസത്തിൽ 4 തവണയായി നിജപ്പെടുത്തി. ഇതിൽ എടിഎം, ബാങ്ക് ശാഖ, ആധാർ വഴിയുള്ള പിൻവലിക്കലുകളും ഉൾപ്പെടും. ഈ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കുന്നതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fqq7d6xgh8gxxbzxj4gagw,imgname-sbi-atm-rules-1787234590117.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യയിലെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). പുതിയ ഉത്തരവ് പ്രകാരം, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന സൗജന്യ പരിധി 4 തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. 4 സൗജന്യ പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ അധിക ഇടപാടിനും 15 രൂപയും അനുബന്ധ ജി.എസ്.ടിയും (GST) ഫീസായി ബാങ്ക് ഈടാക്കും. 2026 ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.&lt;/p&gt;&lt;p&gt;മുമ്പ്, ആധാർ എനേബിൾഡ് പേയ്&zwnj;മെന്റ് സിസ്റ്റം (AePS) വഴിയുള്ള പണം പിൻവലിക്കലുകളെ 4 സൗജന്യ ഇടപാടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന മാറ്റം അനുസരിച്ച് എസ്&zwnj;ബിഐ, മറ്റ് ബാങ്കിന്റെ എടിഎമ്മുകൾ, ബാങ്ക് ശാഖകൾ വഴിയുള്ള നേരിട്ടുള്ള പിൻവലിക്കലുകൾ, ആധാർ അധിഷ്ഠിത പണം പിൻവലിക്കലുകൾ (AePS) എന്നിവയ്ക്കെല്ലാം ചാർജ് ഈടാക്കും.&lt;/p&gt;&lt;p&gt;ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം അല്ലെങ്കിൽ ബാങ്ക് ശാഖ വഴി 3 തവണയും ആധാർ സംവിധാനം വഴി ഒരു തവണയും പണം പിൻവലിച്ചാലും സൗജന്യ പരിധി പൂർത്തിയാകും. അതിനുശേഷമുള്ള അഞ്ചാമത്തെ പണം പിൻവലിക്കലിന് അധിക നിരക്ക് ഈടാക്കുമെന്നർത്ഥം.&lt;/p&gt;&lt;p&gt;അതേസമയം, യുപിഐ (UPI), എൻഇഎഫ്&zwnj;ടി (NEFT), ആർടിജിഎസ് (RTGS), ഐഎംപിഎസ് (IMPS) തുടങ്ങിയ ഇലക്ട്രോണിക് വഴികളിലൂടെയുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw"/>
        </item>
        <item>
            <title><![CDATA[എൽ പി ജി ഉപഭോക്താക്കൾ ശ്രദ്ധിക്കുക; ഇനി ദിവസങ്ങൾ മാത്രം, ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡിയില്ല, ഓൺലൈനായി എങ്ങനെ ചെയ്യാം?]]></title>
            <link>https://www.asianetnews.com/my-money/lpg-e-kyc-deadline-august-16-how-to-complete-online-articleshow-la64rv3</link>
            <guid isPermaLink="true">https://www.asianetnews.com/my-money/lpg-e-kyc-deadline-august-16-how-to-complete-online-articleshow-la64rv3</guid>
            <pubDate>Tue, 11 Aug 2026 14:10:02 +0530</pubDate>
            <description><![CDATA[&lt;p&gt;എൽ പി ജി സബ്&zwnj;സിഡി ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാൻ ഓഗസ്റ്റ് 16-നകം ഇ-കെ വൈ സി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ചെയ്യാത്തപക്ഷം സബ്&zwnj;സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ഗ്യാസ് സിലിണ്ടറിന് വാണിജ്യ നിരക്ക് നൽകേണ്ടി വരികയും ചെയ്യും. മൊബൈൽ ആപ്പ് വഴി ഓൺലൈനായി ഇ-കെവൈസി എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്ന് നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwea10qws93q5pvn93t79r8r,imgname-gas-main-1782891709180.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നമ്മുടെ അടുക്കളകളിൽ വളരെ സാധാരണമായി കണ്ടു വരുന്ന, അത്യന്താപേക്ഷിതമായ ഒന്നാണ് എൽ പി ജി സിലിണ്ടറുകൾ. സാധാരണക്കാരുടെ അടുക്കളകളിൽ ഏറ്റവും വലിയ ചെലവ് വരുന്ന ഒരു ബിൽ കൂടിയാണ് എൽ പി ജിയുടേത്. ഈ ഓ​ഗസ്റ്റ് 16 നകം ഇ-കെ വൈ സി പൂർത്തിയാക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഇ- കെ വൈ സി പൂർത്തിയാക്കിയില്ലെങ്കിൽ സബ്&zwnj;സിഡി ആനുകൂല്യങ്ങൾ നഷ്ടമാകുകയും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ നിരക്കിൽ വാങ്ങേണ്ടി വരികയും ചെയ്തേക്കാം. ഇതിനായി ഓഗസ്റ്റ് 16 വരെ മാത്രമാണ് സമയമുള്ളത് എന്ന് കാണിച്ച് ഇൻഡേൻ ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചു തുടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് 'IndianOil ONE' മൊബൈൽ ആപ്പ് വഴിയോ, ഡിസ്ട്രിബ്യൂട്ടർ ഏജൻസി സന്ദർശിച്ചോ, സിലിണ്ടർ വിതരണത്തിന് എത്തുന്ന ഡെലിവറി ജീവനക്കാർ മുഖേനെയോ ഇത് പൂർത്തിയാക്കാവുന്നതാണ്. ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് ഓൺലൈനായി ഇ-കെവൈസി ചെയ്യാം. ഇതിനുള്ള ഘട്ടങ്ങൾ നോക്കാം.&lt;/p&gt;&lt;ul&gt; &lt;li&gt;ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.&lt;/li&gt; &lt;li&gt;ലോഗിൻ ചെയ്യുക: അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിലേക്ക് പ്രവേശിക്കുക.&lt;/li&gt; &lt;li&gt;ഒടിപി വെരിഫിക്കേഷൻ: രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി (OTP) നൽകി വിവരങ്ങൾ ഉറപ്പുവരുത്തുക.&lt;/li&gt; &lt;li&gt;അക്കൗണ്ട് ലിങ്ക് ചെയ്യുക: ഇൻഡേൻ ഉപഭോക്താക്കൾ തങ്ങളുടെ 16 അക്ക എൽപിജി ഐഡി (LPG ID) നൽകി അക്കൗണ്ട് ബന്ധിപ്പിക്കുക. ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ആപ്പുകളിൽ ഇതിനുള്ള ഓപ്ഷൻ നേരിട്ട് ലഭ്യമാണ്.&lt;/li&gt; &lt;li&gt;ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക.&lt;/li&gt; &lt;li&gt;പെ&zwj;&zwj;&zwnj;ർമിഷൻ നൽകുക: നിബന്ധനകൾ അംഗീകരിച്ച ശേഷം ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷനായി (Face Authentication) പെ&zwj;&zwj;&zwnj;ർമിഷൻ നൽകുക.&lt;/li&gt; &lt;li&gt;ഫെയ്സ് സ്കാനിംഗ് നടത്തുക:'AadhaarFaceRD' ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂ&zwj;&zwnj;ർത്തിയാകും.&lt;/li&gt;&lt;/ul&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/lpg-e-kyc-deadline-august-16-how-to-complete-online-articleshow-la64rv3"/>
        </item>
        <item>
            <title><![CDATA[നല്ല ശമ്പളമുണ്ടായിട്ടും മാസമാദ്യം തന്നെ പേഴ്‌സ് കാലിയാകുന്നോ? സാമ്പത്തിക നില ഭദ്രമാക്കാന്‍ 5 വഴികള്‍]]></title>
            <link>https://www.asianetnews.com/my-money/how-to-fix-high-income-financial-crisis-5-step-audit-articleshow-lodzpri</link>
            <guid isPermaLink="true">https://www.asianetnews.com/my-money/how-to-fix-high-income-financial-crisis-5-step-audit-articleshow-lodzpri</guid>
            <pubDate>Thu, 20 Aug 2026 11:39:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഉയർന്ന ശമ്പളം വാങ്ങിയിട്ടും സമ്പാദ്യമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക്, 20 മിനിറ്റിനുള്ളിൽ ചെയ്യാവുന്ന 5 ഘട്ടങ്ങളുള്ള ഒരു ഫിനാൻഷ്യൽ ഓഡിറ്റ് നടത്താവുന്നതാണ്. അനാവശ്യ ചെലവുകൾ കണ്ടെത്താനും, ഇഎംഐകൾ നിയന്ത്രിക്കാനും, മികച്ച സമ്പാദ്യശീലം വളർത്താനുമുള്ള പ്രായോഗിക വഴികൾ നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp0ngj4rrdswyzbwcycd1rc,imgname-indian-currency-1786371555908.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലക്ഷങ്ങള്&zwj; ശമ്പളം വാങ്ങുന്നവരില്&zwj; പലര്&zwj;ക്കും മാസമാദ്യം തന്നെ പഴ്&zwnj;സ് കാലിയാകുന്ന അവസ്ഥയുണ്ട്. എത്ര കിട്ടിയിട്ടും തികയുന്നില്ല, സമ്പാദ്യം ഒന്നുമില്ല എന്ന പരാതിക്കാരാണ് മിക്കവരും. ഇതിനൊരു ശാശ്വത പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സെബിയില്&zwj; രജിസ്റ്റര്&zwj; ചെയ്തിട്ടുള്ള ഇന്&zwj;വെസ്റ്റ്&zwnj;മെന്റ് അഡൈ്വസറായ അഭിജിത് കുമാര്&zwj;. വെറും 20 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന, അഞ്ച് ഘട്ടങ്ങളുള്ള ഫിനാൻഷ്യൽ ഓഡിറ്റിങ്ങിലൂടെ ഈ പ്രശ്&zwnj;നം പരിഹരിക്കാമെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനില്&zwj; കുറിച്ചു.&lt;/p&gt;&lt;p&gt;പ്രതിമാസം 2.1 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു വ്യക്തിയെ ആണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും വലിയ തുക ശമ്പളം വാങ്ങിയിട്ടും അടിയന്തര ആവശ്യങ്ങള്&zwj;ക്കായി 40,000 രൂപ പോലും മാറ്റിവെക്കാന്&zwj; ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഒരു ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയപ്പോഴാണ് ഇതിന്റെ യഥാര്&zwj;ത്ഥ കാരണങ്ങള്&zwj; വ്യക്തമായത്. അവ എന്തൊക്കെയാണെന്ന് നോക്കാം.&lt;/p&gt;&lt;h3&gt;ഇഎംഐകള്&zwj; കൃത്യമായി കണക്കുകൂട്ടുക&lt;/h3&gt;&lt;p&gt;കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്&zwj; പരിശോധിച്ച് നോ-കോസ്റ്റ് ഇഎംഐകള്&zwj; ഉള്&zwj;പ്പെടെ പ്രതിമാസം അടയ്ക്കുന്ന മുഴുവന്&zwj; തുകയും എത്രയെന്ന് കണക്കാക്കുക. നിങ്ങളുടെ ആകെ ഇഎംഐകള്&zwj; എപ്പോഴും വരുമാനത്തിന്റെ 40 ശതമാനത്തില്&zwj; താഴെ നില്&zwj;ക്കാന്&zwj; പ്രത്യേകം ശ്രദ്ധിക്കണം. ഭവനവായ്പ മാത്രം ശമ്പളത്തിന്റെ 30 ശതമാനത്തില്&zwj; കൂടാനും പാടില്ല.&lt;/p&gt;&lt;h3&gt;അനാവശ്യ ചെലവുകള്&zwj; കണ്ടെത്തുക&lt;/h3&gt;&lt;p&gt;ഉപയോഗിക്കാത്ത ജിം മെമ്പര്&zwj;ഷിപ്പ്, ആപ്പുകളുടെ സബ്&zwnj;സ്&zwnj;ക്രിപ്ഷനുകള്&zwj;, ഡെലിവറി ഫീസുകള്&zwj; തുടങ്ങിയവ എത്രയെന്ന് കണ്ടെത്തുക. പലര്&zwj;ക്കും 4,000 മുതല്&zwj; 9,000 രൂപ വരെ ഇങ്ങനെ അറിയാതെ നഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇവ പിന്നീടൊരിക്കല്&zwj; ക്യാൻസൽ ചെയ്യാം എന്ന് കരുതി വെക്കാതെ അന്ന് തന്നെ കാന്&zwj;സല്&zwj; ചെയ്യുക എന്നതാണ് അഭിജിത്തിന്റെ നിര്&zwj;ദ്ദേശം.&lt;/p&gt;&lt;h3&gt;എസ്ഐപി തീയതി ഒന്നിലേക്കോ രണ്ടിലേക്കോ മാറ്റുക&lt;/h3&gt;&lt;p&gt;മാസാവസാനം ബാക്കിയുള്ളത് നിക്ഷേപിക്കാം എന്ന് കരുതിയാല്&zwj; ചിലപ്പോള്&zwj; ഒന്നും ബാക്കിയുണ്ടാവില്ല. ശമ്പളം അക്കൗണ്ടില്&zwj; എത്തുന്ന 1-ാം തീയതിയോ 2-ാം തീയതിയോ തന്നെ എസ്ഐപിക്കായി ഓട്ടോ ഡെബിറ്റ് സജ്ജമാക്കുക. സമ്പാദ്യശീലം വളര്&zwj;ത്താന്&zwj; ഒരാള്&zwj;ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച മാറ്റമാണിതെന്ന് അദ്ദേഹം പറയുന്നു.&lt;/p&gt;&lt;h3&gt;6 മാസത്തേക്കുള്ള എമര്&zwj;ജന്&zwj;സി ഫണ്ട്&lt;/h3&gt;&lt;p&gt;കുറഞ്ഞത് 6 മാസത്തേക്കുള്ള ചെലവുകള്&zwj;ക്കായുള്ള ഒരു തുക എമര്&zwj;ജന്&zwj;സി ഫണ്ടായി മാറ്റിവെക്കണം. ഇത് സാധാരണ സേവിങ്&zwnj;സ് അക്കൗണ്ടിലോ ഓഹരി വിപണിയിലോ നിക്ഷേപിക്കുന്നതിന് പകരം, എളുപ്പത്തില്&zwj; പിന്&zwj;വലിക്കാന്&zwj; സാധിക്കുന്ന ലിക്വിഡ് ഫണ്ടുകളിലോ ഫിക്&zwnj;സഡ് ഡെപ്പോസിറ്റുകളിലോ സൂക്ഷിക്കുക.&lt;/p&gt;&lt;h3&gt;യഥാര്&zwj;ത്ഥ സമ്പാദ്യ നിരക്ക് കണ്ടെത്തുക&lt;/h3&gt;&lt;p&gt;പ്രതിമാസ ശമ്പളത്തില്&zwj; നിന്ന് എത്ര രൂപ സമ്പാദിക്കുന്നുണ്ടെന്ന് ശതമാനക്കണക്കില്&zwj; കണ്ടെത്തുക. ഇത് 10 ശതമാനത്തില്&zwj; താഴെയാണെങ്കില്&zwj; നിങ്ങള്&zwj;ക്ക് മികച്ച ശമ്പളമുണ്ടെങ്കിലും പണം എങ്ങനെയൊക്കെയോ ചോര്&zwj;ന്നുപോകുന്നുണ്ടെന്ന് ഉറപ്പിക്കാം. 10 മുതല്&zwj; 20 ശതമാനം വരെയാണെങ്കില്&zwj; കുഴപ്പമില്ല എന്ന് പറയാം. എന്നാല്&zwj; 25 ശതമാനത്തിന് മുകളിലാണ് സമ്പാദ്യമെങ്കില്&zwj; നിങ്ങള്&zwj; മികച്ച രീതിയില്&zwj; സമ്പത്ത് വളര്&zwj;ത്തുന്നുണ്ടെന്ന് മനസ്സിലാക്കാം.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/how-to-fix-high-income-financial-crisis-5-step-audit-articleshow-lodzpri"/>
        </item>
        <item>
            <title><![CDATA[സ്വന്തം വീടിന്റെ വിപണി മൂല്യം കൃത്യമായി അറിയാമോ? സാമ്പത്തിക സുരക്ഷിതത്വത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം]]></title>
            <link>https://www.asianetnews.com/my-money/how-to-determine-home-market-value-for-financial-security-articleshow-lwdone6</link>
            <guid isPermaLink="true">https://www.asianetnews.com/my-money/how-to-determine-home-market-value-for-financial-security-articleshow-lwdone6</guid>
            <pubDate>Sat, 15 Aug 2026 13:13:19 +0530</pubDate>
            <description><![CDATA[&lt;p&gt;കാലത്തിനനുസരിച്ച് റിയല്&zwj; എസ്റ്റേറ്റ് വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്&zwj; നിങ്ങളുടെ വീടിന്റെ മൂല്യത്തെ സ്വാധീനിക്കും. അടിസ്ഥാന സൗകര്യ വികസനങ്ങള്&zwj;, കെട്ടിടത്തിന്റെ പഴക്കം, ലൊക്കേഷന്&zwj; തുടങ്ങിയ നിരവധി ഘടകങ്ങള്&zwj; വിലയെ നിര്&zwj;ണ്ണയിക്കുന്നതിനാല്&zwj; രണ്ടോ മൂന്നോ വര്&zwj;ഷത്തിലൊരിക്കല്&zwj; മൂല്യനിർണയം നടത്തുന്നത് നല്ലതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjs85p1kx3aq2wtpw31yhy6z,imgname-3-1772521445427.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വീട് വില്&zwj;ക്കാന്&zwj; തീരുമാനിക്കുമ്പോള്&zwj; മാത്രമാണ് ഭൂരിഭാഗം ഉടമസ്ഥരും സ്വന്തം വസ്തുവിന്റെയോ വീടിന്റെയോ ഇന്നത്തെ വിപണി മൂല്യത്തെക്കുറിച്ച് ആലോചിക്കുന്നത്. അതുവരെ, വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് വീട് വാങ്ങിയപ്പോഴുള്ള തുകയാണ് എല്ലാ സാമ്പത്തിക തീരുമാനങ്ങള്&zwj;ക്കും അടിസ്ഥാനമായി കണക്കാക്കാറുള്ളത്. എന്നാല്&zwj; കാലം മാറുന്നതിനനുസരിച്ച് റിയല്&zwj; എസ്റ്റേറ്റ് വിപണിയിലും വലിയ മാറ്റങ്ങളുണ്ടാകാം. പുതിയ റോഡുകള്&zwj;, മെട്രോ കണക്റ്റിവിറ്റി, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങള്&zwj;, അയല്&zwj;പക്കങ്ങളിലെ മാറ്റങ്ങള്&zwj;, ആളുകളുടെ ആവശ്യങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്&zwj; എന്നിവയെല്ലാം നിങ്ങളുടെ വീടിന്റെ മൂല്യത്തെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളാണ്.&lt;/p&gt;&lt;h2&gt;വില എപ്പോള്&zwj; അവലോകനം ചെയ്യണം?&lt;/h2&gt;&lt;p&gt;ഓഹരി വിപണിയിലെപ്പോലെ ദിവസേനയോ മാസത്തിലോ വീടിന്റെ വില നോക്കി ആശങ്കപ്പെടേണ്ടതില്ല. റിയല്&zwj; എസ്റ്റേറ്റ് വിപണിയിലെ മാറ്റങ്ങള്&zwj; പതുക്കെയാണ് സംഭവിക്കുന്നത്. ഭൂരിഭാഗം ആളുകള്&zwj;ക്കും രണ്ടോ മൂന്നോ വര്&zwj;ഷത്തിലൊരിക്കല്&zwj; വീടിന്റെ വിപണി മൂല്യം വിലയിരുത്തുന്നതാണ് അനുയോജ്യം. സമീപപ്രദേശങ്ങളില്&zwj; വലിയ അടിസ്ഥാന സൗകര്യ വികസനങ്ങള്&zwj; നടക്കുമ്പോള്&zwj;, വീട് വില്&zwj;ക്കാനോ അല്ലെങ്കില്&zwj; വായ്പ പുനഃക്രമീകരിക്കാനോ പ്ലാന്&zwj; ചെയ്യുമ്പോഴും മൂല്യനിർണയം നടത്തുന്നതാണ് നല്ലത്.&lt;/p&gt;&lt;p&gt;ഓണ്&zwj;ലൈന്&zwj; വില മാത്രം വിശ്വസിക്കരുത്. അമിത പ്രതീക്ഷയും അരുത്. സ്വന്തം വീടിന്റെ മൂല്യം പലപ്പോഴും ആളുകള്&zwj; അല്പം കൂട്ടിക്കാണിക്കാറുണ്ട്. പ്രദേശത്ത് ഏറ്റവും ഉയര്&zwj;ന്ന വിലയ്ക്ക് വിറ്റ വീടിന്റെ വിലയുമായി താരതമ്യം ചെയ്താണ് പലരും സ്വന്തം വീടിനും വലിയ തുക പ്രതീക്ഷിക്കുന്നത്. എന്നാല്&zwj; ഒരേ പ്രദേശത്താണെങ്കില്&zwj; പോലും താഴെ പറയുന്ന ഘടകങ്ങള്&zwj; വിലയെ സ്വാധീനിക്കും.&lt;/p&gt;&lt;ul&gt; &lt;li&gt;വീട് സ്ഥിതി ചെയ്യുന്ന ഫ്&zwnj;ലോര്&zwj;&lt;/li&gt; &lt;li&gt;കെട്ടിടത്തിന്റെ പഴക്കവും രൂപകല്&zwj;പ്പനയും&lt;/li&gt; &lt;li&gt;നിലവിലെ അവസ്ഥയും പരിപാലനവും&lt;/li&gt; &lt;li&gt;പാര്&zwj;ക്കിംഗ് സൗകര്യവും സൂര്യപ്രകാശ ലഭ്യതയും&lt;/li&gt; &lt;li&gt;പ്രദേശത്തെ കൃത്യമായ ലൊക്കേഷന്&zwj;&lt;/li&gt;&lt;/ul&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/how-to-determine-home-market-value-for-financial-security-articleshow-lwdone6"/>
        </item>
        <item>
            <title><![CDATA[എന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തത്? ഈ കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ആശുപത്രി ബില്‍ കീശ കാലിയാക്കും]]></title>
            <link>https://www.asianetnews.com/my-money/important-health-insurance-rules-to-avoid-unexpected-hospital-bills-articleshow-ozd3alx</link>
            <guid isPermaLink="true">https://www.asianetnews.com/my-money/important-health-insurance-rules-to-avoid-unexpected-hospital-bills-articleshow-ozd3alx</guid>
            <pubDate>Mon, 10 Aug 2026 17:21:47 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിൽ ചികിത്സാ ചെലവുകൾ കുത്തനെ ഉയരുന്നതിനാൽ, വർഷങ്ങൾക്ക് മുൻപെടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഇന്നത്തെ ആവശ്യങ്ങൾക്ക് മതിയാകാതെ വരാം. പ്രായം, ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയ്ക്കനുസരിച്ച് പോളിസി കവറേജ് വർദ്ധിപ്പിക്കേണ്ടതുണ്ട്. തൊഴിലുടമ നൽകുന്ന ഇൻഷുറൻസിനെ മാത്രം ആശ്രയിക്കുന്നതിലെ അപകടങ്ങളും നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfj6a3rkaermqe9cbh090vv3,imgname-health-insurance--5--1769063386899.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പലരും ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് ഒരു തവണ എടുത്തതിന് ശേഷം പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കാറേയില്ല. എല്ലാ വര്&zwj;ഷവും കൃത്യമായി പ്രീമിയം അടയ്ക്കും, പോളിസി പുതുക്കും... എല്ലാം ഭദ്രമാണെന്ന് കരുതി സമാധാനിക്കും. എന്നാല്&zwj; സ്വയം ചോദിക്കേണ്ട ഒരു പ്രധാന ചോദ്യമുണ്ട്: 'നിങ്ങളുടെ പോളിസിയുടെ തുക ഇന്നത്തെ കാലത്തെ ആശുപത്രി ചെലവുകള്&zwj;ക്ക് മതിയാകുമോ?' ഇന്ത്യയിലുടനീളം ആശുപത്രി ചിലവുകള്&zwj; കുത്തനെ ഉയരുന്ന സാഹചര്യത്തില്&zwj;, അഞ്ചോ ആറോ വര്&zwj;ഷം മുന്&zwj;പ് മികച്ചതെന്ന് കരുതി എടുത്ത പോളിസി കവറേജ് അത്യാവശ്യ ഘട്ടങ്ങളില്&zwj; തികയാതെയും വന്നേക്കാം.&lt;/p&gt;&lt;h2&gt;കൂടുന്ന ചികിത്സാ ചെലവ്&lt;/h2&gt;&lt;p&gt;പൊതുവായ പണപ്പെരുപ്പത്തേക്കാള്&zwj; വളരെ കൂടുതലാണ് ഇന്ത്യയിലെ മെഡിക്കല്&zwj; പണപ്പെരുപ്പം. പ്രതിവര്&zwj;ഷം 12 മുതല്&zwj; 14 ശതമാനം വരെയാണ് ചികിത്സാ ചെലവുകളിലെ വര്&zwj;ധനവെന്നാണ് വ്യവസായ മേഖലയിലെ കണക്കുകള്&zwj; സൂചിപ്പിക്കുന്നത്. അതായത് ശസ്ത്രക്രിയകള്&zwj;, തീവ്രപരിചരണ വിഭാഗം, രോഗനിര്&zwj;ണയ പരിശോധനകള്&zwj; തുടങ്ങി കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിന് പോലും വലിയ തുക ചെലവാകും. മുന്&zwj;പ് വലിയൊരു ചികിത്സയ്ക്ക് 5 ലക്ഷം രൂപയുടെ പോളിസി ധാരാളമായിരുന്നുവെങ്കില്&zwj;, ഇന്നത് മതിയാകാതെ വരികയും നിങ്ങളുടെ കയ്യില്&zwj; നിന്ന് വലിയൊരു തുക ആശുപത്രിയില്&zwj; അടയ്&zwnj;ക്കേണ്ടതായും വന്നേക്കാം.&lt;/p&gt;&lt;h2&gt;പഴയ പോളിസി പോരാത്തത് എന്തുകൊണ്ട്?&lt;/h2&gt;&lt;p&gt;പ്രായം, താമസിക്കുന്ന നഗരം, കുടുംബാംഗങ്ങളുടെ എണ്ണം, ആരോഗ്യ പശ്ചാത്തലം എന്നിവയെല്ലാം ശരിയായ ഇന്&zwj;ഷുറന്&zwj;സ് തുക നിശ്ചയിക്കുന്നതില്&zwj; പ്രധാനമാണ്. ഗ്രാമങ്ങളില്&zwj; നിന്ന് മെട്രോ നഗരങ്ങളിലേക്കുള്ള താമസം മാറ്റം, ഫാമിലി ഫ്&zwnj;ലോട്ടര്&zwj; പോളിസി വഴി കുടുംബാംഗങ്ങളെ ഉള്&zwj;പ്പെടുത്തുന്നത്, ജീവിതശൈലിയിലെ മാറ്റങ്ങള്&zwj; എന്നിവയെല്ലാം നിങ്ങളുടെ ഇന്&zwj;ഷുറന്&zwj;സ് ആവശ്യങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇനി എപ്പോഴാണ് പോളിസിയിൽ മാറ്റം വരുത്തേണ്ടുന്ന സന്ദർഭങ്ങളെന്ന് നോക്കാം.&lt;/p&gt;&lt;ul&gt; &lt;li&gt;വിവാഹം കഴിയുമ്പോള്&zwj;&lt;/li&gt; &lt;li&gt;കുട്ടികള്&zwj; ജനിക്കുമ്പോള്&zwj;&lt;/li&gt; &lt;li&gt;ഫാമിലി ഫ്&zwnj;ലോട്ടര്&zwj; പോളിസി എടുക്കുമ്പോള്&zwj;&lt;/li&gt; &lt;li&gt;40 അല്ലെങ്കില്&zwj; 50 വയസ് പിന്നിടുമ്പോള്&zwj;&lt;/li&gt; &lt;li&gt;വരുമാനത്തില്&zwj; വലിയ വര്&zwj;ധനവ് ഉണ്ടാകുമ്പോള്&zwj;&lt;/li&gt;&lt;/ul&gt;&lt;h2&gt;ഓഫീസില്&zwj; നിന്നുള്ള ഇന്&zwj;ഷുറന്&zwj;സ് മാത്രം മതിയോ?&lt;/h2&gt;&lt;p&gt;തൊഴിലുടമ നല്&zwj;കുന്ന ഗ്രൂപ്പ് ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് മികച്ചതാണെങ്കിലും, ജോലി മാറുകയോ വിരമിക്കുകയോ ചെയ്യുമ്പോള്&zwj; ആ കവറേജ് ഇല്ലാതാകും. അതിനാല്&zwj;, ആവശ്യത്തിന് തുകയുള്ള ഒരു വ്യക്തിഗത പോളിസി സ്വന്തമായി ഉണ്ടായിരിക്കുന്നത് എപ്പോഴും ഗുണകരമാണ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/important-health-insurance-rules-to-avoid-unexpected-hospital-bills-articleshow-ozd3alx"/>
        </item>
        <item>
            <title><![CDATA[സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്ലാനുണ്ടോ? റെഡി ടു മൂവ് ആണോ നിര്‍മാണത്തിലുള്ളതാണോ ലാഭം?]]></title>
            <link>https://www.asianetnews.com/my-money/buying-a-home-ready-to-move-vs-under-construction-property-pros-and-cons-articleshow-pf0xz6e</link>
            <guid isPermaLink="true">https://www.asianetnews.com/my-money/buying-a-home-ready-to-move-vs-under-construction-property-pros-and-cons-articleshow-pf0xz6e</guid>
            <pubDate>Sat, 08 Aug 2026 18:07:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്നത്തെക്കാലത്ത് വീട് വാങ്ങാനും വയ്ക്കാനും ആളുകൾ ഒരു പോലെ ഇഷ്ടപ്പെടുന്നു. രണ്ടിനും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട് താനും. ഇക്കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ks7xmwwqby3kqka7ttsrmtfp,imgname-thumb-19-1779456177047.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വീട് വാങ്ങുക എന്നത് വില മാത്രം നോക്കി തീരുമാനിക്കേണ്ട കാര്യമല്ല. താമസം തുടങ്ങാന്&zwj; പാകത്തിലുള്ള വീടുകള്&zwj; സുരക്ഷിതത്വവും ഉറപ്പും നല്&zwj;കുമ്പോള്&zwj;, നിര്&zwj;മാണത്തിലുള്ളവ കുറഞ്ഞ വിലയും കൂടുതല്&zwj; ഓപ്ഷനുകളും നല്&zwj;കുന്നു. ഇതില്&zwj; ഏതാണ് നിങ്ങള്&zwj;ക്ക് അനുയോജ്യം? നിങ്ങളുടെ ആവശ്യങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങള്&zwj; നേരിടാനുള്ള പാകവും അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കേണ്ടത്.&lt;/p&gt;&lt;h2&gt;താമസിക്കാന്&zwj; പാകത്തിലുള്ള വീടുകളുടെ ഗുണങ്ങള്&zwj;&lt;/h2&gt;&lt;p&gt;എന്താണ് വാങ്ങുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കാം എന്നതാണ് റെഡി-ടു-മൂവ് വീടുകളുടെ ഏറ്റവും വലിയ ഗുണം. ഫ്&zwnj;ലാറ്റ്, നിര്&zwj;മാണ നിലവാരം, ചുറ്റുപാട്, ബില്&zwj;ഡിങ്ങിലെ മറ്റ് സൗകര്യങ്ങള്&zwj; എന്നിവ പണം നല്&zwj;കുന്നതിന് മുന്&zwj;പ് തന്നെ നേരിട്ട് പരിശോധിക്കാം. സ്വന്തം ആവശ്യത്തിനാണ് വാങ്ങുന്നതെങ്കില്&zwj;, നിര്&zwj;മാണം പൂര്&zwj;ത്തിയാകാന്&zwj; കാത്തുനില്&zwj;ക്കാതെ ഉടന്&zwj; തന്നെ താമസം മാറുകയും ചെയ്യാം.&lt;/p&gt;&lt;p&gt;സാമ്പത്തികമായും ഇത് ഏറെ ഗുണകരമാണ്. നിര്&zwj;മാണം പൂര്&zwj;ത്തിയാകുന്നത് വരെ വാടകയും ഭവനവായ്പയുടെ ഇഎംഐയും ഒരേസമയം അടയ്&zwnj;ക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഇവിടെ ഒഴിവാക്കാം. രജിസ്&zwnj;ട്രേഷന്&zwj; ചാര്&zwj;ജുകള്&zwj;, മെയിന്റനന്&zwj;സ് ഡെപ്പോസിറ്റ്, ഇന്റീരിയര്&zwj; തുടങ്ങിയവയ്ക്കുള്ള ചെലവുകള്&zwj; ഉണ്ടെങ്കിലും, വീടിന് ആകെ എത്ര രൂപയാകും എന്നതിനെക്കുറിച്ച് നിങ്ങള്&zwj;ക്ക് കൃത്യമായ ധാരണയുണ്ടാകും.&lt;/p&gt;&lt;h2&gt;കാത്തിരിക്കാന്&zwj; തയ്യാറാണെങ്കില്&zwj;..&lt;/h2&gt;&lt;p&gt;കാത്തിരിക്കാന്&zwj; മനസുള്ളവര്&zwj;ക്ക് നിര്&zwj;മാണത്തിലുള്ള പ്രോജക്റ്റുകള്&zwj; മികച്ചൊരു ഓപ്ഷനാണ്. തുടക്കത്തില്&zwj; തന്നെ ബുക്ക് ചെയ്യുന്നവര്&zwj;ക്ക് ഫ്&zwnj;ലോര്&zwj; പ്ലാനും ഇഷ്ടമുള്ള യൂണിറ്റും തിരഞ്ഞെടുക്കാന്&zwj; കൂടുതല്&zwj; അവസരമുണ്ടാകും. നിര്&zwj;മാണത്തിന്റെ ഓരോ ഘട്ടങ്ങള്&zwj; പൂര്&zwj;ത്തിയാകുന്നതിനനുസരിച്ച് പണം അടച്ചാല്&zwj; മതിയാകും എന്നത് സാമ്പത്തിക ഭാരം കുറയ്ക്കാന്&zwj; സഹായിക്കുന്നു. എന്നാല്&zwj;, ഭാവിയില്&zwj; ലഭിക്കാനിരിക്കുന്ന ഒരു വീടിനാണ് നിങ്ങള്&zwj; പണം നല്&zwj;കുന്നത് എന്നതാണ് ഇതിലെ പ്രധാന പോരായ്മ. നിര്&zwj;മാണം പ്രതീക്ഷിച്ചതിലും നീണ്ടുപോയാല്&zwj; അത് നിങ്ങളുടെ ബജറ്റിനെയും പ്ലാനുകളെയും കാര്യമായി ബാധിക്കും.&lt;/p&gt;&lt;p&gt;ഇവിടെയാണ് റെറയുടെ പാധാന്യം. പ്രോജക്ട് രജിസ്&zwnj;ട്രേഷന്&zwj;, വാങ്ങുന്നവരില്&zwj; നിന്ന് ലഭിക്കുന്ന തുകയുടെ 70 ശതമാനം പ്രോജക്റ്റിന്റെ പ്രത്യേക അക്കൗണ്ടില്&zwj; സൂക്ഷിക്കല്&zwj; തുടങ്ങിയ നിയമങ്ങളിലൂടെ റെറ ഉപഭോക്താക്കള്&zwj;ക്ക് സുരക്ഷയൊരുക്കുന്നു. നിര്&zwj;മാണം വൈകിയാലോ മറ്റ് വീഴ്ചകള്&zwj; ഉണ്ടായാലോ പരിഹാരം കണ്ടെത്താനും റെറ സഹായിക്കും.&lt;/p&gt;&lt;h2&gt;ബില്&zwj;ഡറെക്കുറിച്ചറിയണം..&lt;/h2&gt;&lt;p&gt;നിര്&zwj;മാണത്തിലുള്ള ഒരു വീട് ബുക്ക് ചെയ്യുന്നതിന് മുന്&zwj;പ് ബില്&zwj;ഡറുടെ മുന്&zwj;കാല ചരിത്രം പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. റെറ രജിസ്&zwnj;ട്രേഷന്&zwj;, പൂര്&zwj;ത്തിയാക്കുമെന്ന് ഉറപ്പ് നല്&zwj;കിയ തീയതി, മറ്റ് അനുമതികള്&zwj;, പ്രോജക്ട് അപ്ഡേറ്റുകള്&zwj;, അവര്&zwj;ക്കെതിരെയുള്ള പരാതികള്&zwj; എന്നിവ പരിശോധിക്കണം. ഉപഭോക്താക്കള്&zwj;ക്ക് വിവരങ്ങള്&zwj; മനസ്സിലാക്കുന്നതിനായി റെറ പോര്&zwj;ട്ടലില്&zwj; പ്രോജക്ട് വിവരങ്ങള്&zwj; നല്&zwj;കണമെന്ന് നിയമമുണ്ട്. ഏത് വീട് വാങ്ങണം എന്ന് തീരുമാനിക്കുന്നതില്&zwj; നികുതിക്കും പങ്കുണ്ട്. കംപ്ലീഷന്&zwj; സര്&zwj;ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്&zwj;പുള്ള നിര്&zwj;മാണത്തിലുള്ള റെസിഡന്&zwj;ഷ്യല്&zwj; പ്രോജക്റ്റുകള്&zwj;ക്ക് ജിഎസ്ടി ബാധകമാണ്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/buying-a-home-ready-to-move-vs-under-construction-property-pros-and-cons-articleshow-pf0xz6e"/>
        </item>
        <item>
            <title><![CDATA[കോർപ്പറേറ്റ് ജീവനക്കാരുടെ ഏറ്റവും വലിയ പേടിയെന്താണ്? ജോലി പോകുന്നതിനേക്കാൾ ഭയം ഭീമൻ ആശുപത്രി ബില്ലുകളെ! സർവ്വേ ഫലം പുറത്ത്]]></title>
            <link>https://www.asianetnews.com/my-money/rising-healthcare-costs-top-financial-worry-for-corporate-employees-tata-aig-survey-articleshow-ro4whf7</link>
            <guid isPermaLink="true">https://www.asianetnews.com/my-money/rising-healthcare-costs-top-financial-worry-for-corporate-employees-tata-aig-survey-articleshow-ro4whf7</guid>
            <pubDate>Wed, 12 Aug 2026 13:20:24 +0530</pubDate>
            <description><![CDATA[&lt;p&gt;തൊഴിൽ നഷ്ടത്തേക്കാൾ ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാരെ അലട്ടുന്ന പ്രധാന സാമ്പത്തിക ആശങ്ക കുതിച്ചുയരുന്ന ചികിത്സാച്ചെലവുകളാണെന്ന് പുതിയ സർവേ വെളിപ്പെടുത്തുന്നു. ടാറ്റ എ.ഐ.ജിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരും കമ്പനി ഇൻഷുറൻസ് അപര്യാപ്തമാണെന്ന് കരുതുന്നുണ്ടെങ്കിലും പലർക്കും സ്വന്തമായി ഹെൽത്ത് ഇൻഷുറൻസ് പോളിസികളില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kztf5vjqd1c3vhpjk0h1dt46,imgname-hospital--1786520989271.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെടുന്നതോ ഇഎംഐ മുടങ്ങിപ്പോകുന്നതോ ഒക്കെയാണ് സാധാരണയായി ശമ്പളക്കാരായ ജീവനക്കാരെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന സാമ്പത്തിക ആശങ്കകൾ. എന്നാൽ ഇന്ത്യയിലെ കോർപ്പറേറ്റ് ജീവനക്കാരെ ഇതിലും വലിയൊരു ആശങ്ക വേട്ടയാടുന്നുണ്ടെന്നാണ് പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കുതിച്ചുയരുന്ന മെഡിക്കൽ ചികിത്സാച്ചെലവുകളാണ് യുവാക്കളെ വെട്ടിലാക്കുന്ന നിലവിലെ വലിയ പ്രശ്നം.&lt;/p&gt;&lt;p&gt;ടാറ്റ എ.ഐ.ജി ജനറൽ ഇൻഷുറൻസ് കമ്പനി (Tata AIG) നടത്തിയ 'ദ കോർപ്പറേറ്റ് ഹെൽത്ത് പ്രൊട്ടക്ഷൻ പൾസ് 2026' സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്ത 94% ആളുകളും വ്യക്തമാക്കിയത് പെട്ടെന്നുണ്ടാകുന്ന ഉയർന്ന ആശുപത്രി ചെലവുകൾ തങ്ങളുടെ സാമ്പത്തിക നിലയെ താളം തെറ്റിക്കുമെന്നാണ്. മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിലെ 28 മുതൽ 55 വയസ് വരെയുള്ള 748-ലധികം കോർപ്പറേറ്റ് ജീവനക്കാരിലാണ് പഠനം നടത്തിയത്.&lt;/p&gt;&lt;p&gt;കമ്പനികൾ നൽകുന്ന ഗ്രൂപ്പ് മെഡിക്കൽ കവർ (GMC) മാത്രം ഒരു വലിയ മെഡിക്കൽ എമർജൻസി നേരിടാൻ തികയില്ലെന്നാണ് 75% പേരും അഭിപ്രായപ്പെട്ടത്. കമ്പനി ഇൻഷുറൻസിന് പുറമെ സ്വന്തമായി പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് പോളിസി വേണമെന്ന് 84% പേരും ആഗ്രഹിക്കുമ്പോഴും, 45% പേർക്കും നിലവിൽ സ്വന്തമായി ഇൻഷുറൻസ് പോളിസികളില്ല. ജോലി ചെയ്യുന്ന കമ്പനി നൽകുന്ന മെഡിക്കൽ ഇൻഷുറൻസിന്റെ പരിധികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും 41% ജീവനക്കാർക്ക് മാത്രമാണ് കൃത്യമായ ധാരണയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് തടസമില്ലാതെ തുടരുന്നത് പ്രധാനമാണെന്ന് 88% പേരും കരുതുന്നു. എന്നാൽ ഇതിനുള്ള വഴികളെക്കുറിച്ച് 40% പേർക്ക് മാത്രമേ അറിവുള്ളൂ. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ ആറുമാസമോ അതിൽ കുറവോ സമയം മാത്രമേ സമ്പാദ്യം കൊണ്ട് മുന്നോട്ട് പോകാൻ കഴിയൂ എന്ന് 70% പേരും സമ്മതിക്കുന്നു. 12% പേർക്ക് മാത്രമാണ് ഒരു വർഷത്തിലധികം പിടിച്ചുനിൽക്കാനുള്ള കരുതൽ ധനമുള്ളതെന്നും സർവ്വേ ഫലം പറയുന്നു.&lt;/p&gt;&lt;p&gt;പ്രത്യേകിച്ച് 28 മുതൽ 34 വയസ് വരെയുള്ള ചെറുപ്പക്കാരിൽ &quot;പിന്നീട് ഇൻഷുറൻസ് എടുക്കാം&quot; എന്ന മനോഭാവവും അവബോധമില്ലായ്മയും കൂടുതലായി കാണപ്പെടുന്നു. ചെറുപ്പത്തിൽ രോഗസാധ്യത കുറവാണെന്ന് കരുതി ഇൻഷുറൻസ് വൈകിപ്പിക്കുന്നത് പെട്ടെന്നൊരു ആശുപത്രി വാസം വന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. വെറും സമ്പാദ്യമോ ഇ.എം.ഐ കൃത്യമായി അടയ്ക്കുന്നതോ മാത്രമല്ല ഫിനാൻഷ്യൽ പ്ലാനിംഗ്. സ്വന്തം ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നതും സാമ്പത്തിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്ന് പഠനം ഓർമ്മിപ്പിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/rising-healthcare-costs-top-financial-worry-for-corporate-employees-tata-aig-survey-articleshow-ro4whf7"/>
        </item>
        <item>
            <title><![CDATA[ക്രെഡിറ്റ് കാർഡ് ബിൽ വന്നത് 10,649.46 രൂപ, 46 പൈസ അടയ്ക്കാൻ വിട്ടുപോയി; പിഴയായി ബാങ്ക് ഈടാക്കിയത് 1,200 രൂപ!]]></title>
            <link>https://www.asianetnews.com/my-money/hdfc-bank-charges-rs-1200-late-fee-for-46-paise-shortfall-credit-card-bill-articleshow-u64olnv</link>
            <guid isPermaLink="true">https://www.asianetnews.com/my-money/hdfc-bank-charges-rs-1200-late-fee-for-46-paise-shortfall-credit-card-bill-articleshow-u64olnv</guid>
            <pubDate>Wed, 19 Aug 2026 12:57:03 +0530</pubDate>
            <description><![CDATA[&lt;p&gt;ക്രെഡിറ്റ് കാർഡ് ബില്ലിൽ 46 പൈസ കുറഞ്ഞതിന് ഉപഭോക്താവിൽ നിന്ന് 1200 രൂപയിലധികം ലേറ്റ് ഫീ ഈടാക്കി എച്ച്.ഡി.എഫ്.സി ബാങ്ക്. ഡോ. സമീർ കഗാൽക്കർ തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. ഇത്തരം പിഴകൾ ഈടാക്കുന്നതിലെ ആർ.ബി.ഐ നിയമങ്ങളും നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwtzda59mvv57nq9erf2fvtn,imgname-credit-score-1783316785321.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ക്രെഡിറ്റ് കാർഡ് ബില്ലിൽ വെറും 46 പൈസയുടെ കുറവുണ്ടായതിൻ്റെ പേരിൽ ഉപഭോക്താവിന് 1,200 രൂപയിലധികം ലേറ്റ് പെയ്മന്റ് ചാർജ് ചുമത്തി എച്ച്.ഡി.എഫ്.സി ബാങ്ക്. 10,649.46 രൂപയുടെ ബില്ലിൽ 10,649 രൂപ അടയ്ക്കുകയും 46 പൈസ വിട്ടുപോവുകയും ചെയ്തതിനാണ് ഉപഭോക്താവായ ഡോ. സമീർ കഗാൽക്കറിന് വൻതുക പിഴയടക്കേണ്ടി വന്നത്. തനിക്കുണ്ടായ ദുരനുഭവം ബാങ്കിനെ ടാഗ് ചെയ്തുകൊണ്ട് സമീർ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. കുടിശ്ശികയുള്ള തുകയുടെ 2,600 ഇരട്ടിയിലധികം തുകയാണ് ബാങ്ക് പിഴയായി ഈടാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അബദ്ധവശാൽ സംഭവിച്ച ഈ ചെറിയ തുകയുടെ പേരിലുള്ള ചാർജുകൾ ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ബാങ്കിനോട് ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ഇത്തരം സന്ദർഭങ്ങളിൽ ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കണമെന്നത് സംബന്ധിച്ച് ആർ ബി ഐയുടെ ചില നിയമങ്ങളുണ്ട്. ആർബിഐ നിർദ്ദേശ പ്രകാരം 50 പൈസയ്ക്ക് താഴെയുള്ള തുകകൾ ഒഴിവാക്കി അടുത്ത മുഴുവൻ രൂപയിലേക്ക് റൗണ്ട് ചെയ്യേണ്ടതാണ്. ഇതനുസരിച്ച് 10,649.46 രൂപ എന്നത് 10,649 രൂപയായി കണക്കാക്കാം. ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുക പൂർണ്ണമായി അടയ്ക്കാൻ വൈകിയാൽ, ബാക്കി നിൽക്കുന്ന യഥാർത്ഥ കുടിശ്ശിക തുകയ്ക്ക് (Outstanding Amount) മാത്രമേ പിഴ ചുമത്താവൂ എന്നാണ് ആർ.ബി.ഐ നിഷ്കർഷിക്കുന്നത്. കൂടാതെ തിരിച്ചടവ് തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമേ ലേറ്റ് ഫീസ് ഈടാക്കാൻ പാടുള്ളൂ എന്നാണ്.&lt;/p&gt;&lt;p&gt;സമീറിൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ആർ.ബി.ഐ ബാങ്കിംഗ് അംബുഡ്&zwnj;സ്മാനെ (Banking Ombudsman) സമീപിക്കാൻ നിർദേശിച്ചാണ് ഒരുപാട് കമന്റുകൾ വരുന്നത്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/hdfc-bank-charges-rs-1200-late-fee-for-46-paise-shortfall-credit-card-bill-articleshow-u64olnv"/>
        </item>
        <item>
            <title><![CDATA[ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി 'ക്യാപ്ച' വേണ്ട; പുതിയ വെബ്‌സൈറ്റ് ഉടന്‍, ഇനി മികച്ച യാത്രാ പാക്കേജുകളും]]></title>
            <link>https://www.asianetnews.com/my-money/irctc-new-website-without-captcha-and-travel-packages-articleshow-xuai5h1</link>
            <guid isPermaLink="true">https://www.asianetnews.com/my-money/irctc-new-website-without-captcha-and-travel-packages-articleshow-xuai5h1</guid>
            <pubDate>Fri, 14 Aug 2026 15:43:59 +0530</pubDate>
            <description><![CDATA[&lt;p&gt;ട്രെയിന്&zwj; ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കുന്നതിനായി ക്യാപ്ച ഇല്ലാത്ത പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാന്&zwj; ഒരുങ്ങി ഐആര്&zwj;സിടിസി. ഇതിനൊപ്പം, രാജ്യത്തെ തീര്&zwj;ഥാടന ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താനും ട്രെയിനുകളിലെ ഭക്ഷണ വിതരണം മെച്ചപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz88k6kvwyg1pxsrc1ks9pdp,imgname-railway-845-trains-affected-338-cancelled-mokama-ganga-bridge-september-october-2026-1785910106747.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ട്രെയിന്&zwj; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്&zwj; യാത്രക്കാരെ ഏറ്റവും കൂടുതല്&zwj; ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് 'ക്യാപ്ച' എന്റര്&zwj; ചെയ്യുക എന്നത്. എന്നാല്&zwj; ഇതിന് ഉടന്&zwj; പരിഹാരമാകുമെന്ന് ഐആര്&zwj;സിടിസി. ടിക്കറ്റ് ബുക്കിങ് കൂടുതല്&zwj; എളുപ്പമാക്കുന്നതിനായി ക്യാപ്ച ഇല്ലാത്ത പുതിയ വെബ്&zwnj;സൈറ്റ് തയ്യാറാക്കുകയാണെന്ന് ഐആര്&zwj;സിടിസി സിഎംഡി രാഹുല്&zwj; ഹിമാലിയന്&zwj; പറഞ്ഞു. ഇതിനുപുറമെ, രാജ്യത്തെ തീര്&zwj;ഥാടന ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനും ഐആര്&zwj;സിടിസി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;ക്യാപ്ച ഇല്ലാത്ത പുതിയ വെബ്&zwnj;സൈറ്റ്&lt;/h2&gt;&lt;p&gt;ഉപഭോക്താക്കള്&zwj;ക്ക് മികച്ച സേവനം നല്&zwj;കുന്നതിനാണ് ഐആര്&zwj;സിടിസി പുതിയ വെബ്&zwnj;സൈറ്റ് ഒരുക്കുന്നത്. ഇതിന്റെ ബീറ്റാ വേര്&zwj;ഷന്&zwj; ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ക്യാപ്ച ഇല്ലാത്ത വെബ്&zwnj;സൈറ്റിന്റെ പൂര്&zwj;ണരൂപം നടപ്പു സാമ്പത്തിക വര്&zwj;ഷത്തിന്റെ രണ്ടാം പാദത്തില്&zwj; അവതരിപ്പിക്കും.&lt;/p&gt;&lt;h2&gt;പ്രതീക്ഷയേകി തീര്&zwj;ഥാടന ടൂറിസം&lt;/h2&gt;&lt;p&gt;തീര്&zwj;ഥാടന യാത്രകള്&zwj; നടത്തുന്നവരുടെ എണ്ണത്തില്&zwj; രാജ്യത്ത് വലിയ വര്&zwj;ധനവാണ് ഇപ്പോഴുള്ളത്. ഇത് ഐആര്&zwj;സിടിസിയുടെ ടൂറിസം ബിസിനസിന് വലിയ ഊര്&zwj;ജ്ജം നല്&zwj;കുന്നുണ്ടെന്നും വരും വര്&zwj;ഷങ്ങളില്&zwj; ഈ മേഖലയില്&zwj; വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതായും രാഹുല്&zwj; ഹിമാലിയന്&zwj; വ്യക്തമാക്കി. ടിക്കറ്റ് നിരക്കില്&zwj; നിന്നുള്ള വരുമാനത്തിന് പുറമെ, മറ്റ് വരുമാന മാര്&zwj;ഗങ്ങള്&zwj; വര്&zwj;ധിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.&lt;/p&gt;&lt;h2&gt;ഭക്ഷണ വിതരണത്തില്&zwj; വന്&zwj; കുതിപ്പ്&lt;/h2&gt;&lt;p&gt;ട്രെയിനുകളിലെ ഭക്ഷണ വിതരണത്തില്&zwj; മികച്ച മുന്നേറ്റമാണ് കമ്പനി നടത്തുന്നത്. ഇതിനോടകം രണ്ട് കാറ്ററിങ് പ്ലാന്റുകള്&zwj; നവീകരിച്ചു കഴിഞ്ഞു. പുതുതായി നാല് പ്ലാന്റുകള്&zwj; കൂടി ഉടന്&zwj; ആരംഭിക്കും. സാമ്പത്തിക വര്&zwj;ഷത്തിന്റെ ആദ്യ പാദത്തില്&zwj; കമ്പനിയുടെ വരുമാന വളര്&zwj;ച്ചയില്&zwj; നിര്&zwj;ണായക പങ്കുവഹിച്ചത് കാറ്ററിങ് ബിസിനസാണ്. ഈ വര്&zwj;ഷം കാറ്ററിങ് ലാഭത്തില്&zwj; 10-12 ശതമാനം വളര്&zwj;ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/irctc-new-website-without-captcha-and-travel-packages-articleshow-xuai5h1"/>
        </item>
        <item>
            <title><![CDATA[പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഇ അക്കൗണ്ട് വഴി ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാമോ? അറിയേണ്ടതെല്ലാം]]></title>
            <link>https://www.asianetnews.com/my-money/can-nris-invest-in-stocks-and-mutual-funds-via-nre-account-articleshow-y8rkyof</link>
            <guid isPermaLink="true">https://www.asianetnews.com/my-money/can-nris-invest-in-stocks-and-mutual-funds-via-nre-account-articleshow-y8rkyof</guid>
            <pubDate>Sat, 15 Aug 2026 12:08:49 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രവാസികൾക്ക് ഇന്ത്യൻ ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാൻ സാധിക്കും. ഇതിനായി എന്&zwj;ആര്&zwj;ഇ/എന്&zwj;ആര്&zwj;ഒ, ഡീമാറ്റ് അക്കൗണ്ടുകൾ എന്നിവ ആവശ്യമാണ്. കൂടാതെ ഡെലിവറി അടിസ്ഥാനത്തിലുള്ള ഇടപാടുകൾ പോലുള്ള ചില നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kweg4hx11r8q704xphhk9ynq,imgname-stock-market-1782898116512.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രവാസികള്&zwj;ക്ക് ഇന്ത്യന്&zwj; ഓഹരി വിപണിയിലും മ്യൂച്വല്&zwj; ഫണ്ടുകളിലും നിക്ഷേപിക്കാന്&zwj; സാധിക്കും. എന്നാല്&zwj; ഇതിനായി എന്&zwj;ആര്&zwj;ഇ അല്ലെങ്കില്&zwj; എന്&zwj;ആര്&zwj;ഒ അക്കൗണ്ടുകള്&zwj;, ഡീമാറ്റ് അക്കൗണ്ടുകള്&zwj;, കൂടാതെ മറ്റ് ചില പ്രത്യേക അനുമതികള്&zwj; എന്നിവ ആവശ്യമാണ്.&lt;/p&gt;&lt;h2&gt;ഓഹരികളിലും മ്യൂച്വല്&zwj; ഫണ്ടുകളിലും എങ്ങനെ നിക്ഷേപിക്കാം?&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ മ്യൂച്വല്&zwj; ഫണ്ട് കമ്പനികള്&zwj;ക്കോ ഓഹരി വിപണിക്കോ നേരിട്ട് വിദേശ കറന്&zwj;സി സ്വീകരിക്കാന്&zwj; കഴിയില്ല. അതുകൊണ്ട് വിദേശത്ത് താമസിക്കുന്നവര്&zwj;ക്ക് നേരിട്ട് ഇന്ത്യന്&zwj; ഓഹരി വിപണിയില്&zwj; നിക്ഷേപിക്കാന്&zwj; സാധിക്കില്ല. എന്നാല്&zwj;, എന്&zwj;ആര്&zwj;ഇ അല്ലെങ്കില്&zwj; എന്&zwj;ആര്&zwj;ഒ അക്കൗണ്ടുകള്&zwj; വഴി നിക്ഷേപം നടത്താം. ഇതിനായി റിസര്&zwj;വ് ബാങ്കിന്റെ അനുമതിയുള്ള ബാങ്കുകളുടെ ശാഖകളെ സമീപിക്കാം. ബാങ്ക് അക്കൗണ്ടിന് പുറമെ, ഒരു ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും നിക്ഷേപകന് ആവശ്യമാണ്. ഓഹരികളില്&zwj; നിക്ഷേപിച്ച് പണം തിരികെ വിദേശത്തേക്ക് കൊണ്ടുപോകാന്&zwj; ആഗ്രഹിക്കുന്നവര്&zwj;, റിസര്&zwj;വ് ബാങ്കിന് വേണ്ടി പ്രവര്&zwj;ത്തിക്കുന്ന ഒരു ഓതറൈസ്ഡ് ഡീലര്&zwj; ബാങ്കില്&zwj; നിന്ന് 'പോര്&zwj;ട്ട്&zwnj;ഫോളിയോ ഇന്&zwj;വെസ്റ്റ്&zwnj;മെന്റ് സ്&zwnj;കീം' അനുമതിയും വാങ്ങേണ്ടതുണ്ട്.&lt;/p&gt;&lt;h2&gt;പ്രവാസികള്&zwj;ക്കുള്ള നിയന്ത്രണങ്ങള്&zwj;&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ സാധാരണ നിക്ഷേപകരെ പോലെ പ്രവാസികള്&zwj;ക്ക് ഓഹരി വിപണിയില്&zwj; ഇന്&zwj;ട്രാഡേ ട്രേഡിംഗ് ചെയ്യാന്&zwj; അനുവാദമില്ല. വാങ്ങി അന്ന് തന്നെ വില്&zwj;ക്കുന്നതിന് പകരം, ഓഹരികള്&zwj; ഡീമാറ്റ് അക്കൗണ്ടില്&zwj; സൂക്ഷിച്ച് ഒരു ദിവസത്തിലധികം കൈവശം വെക്കുന്ന ഡെലിവറി അടിസ്ഥാനത്തിലുള്ള ഇടപാടുകള്&zwj; മാത്രമേ പാടുള്ളൂ. ഷോര്&zwj;ട്ട് സെല്ലിംഗും അനുവദനീയമല്ല. നിയന്ത്രണങ്ങളോടെ ഫ്യൂച്ചേഴ്&zwnj;സ് ആന്&zwj;ഡ് ഓപ്ഷന്&zwj;സില്&zwj; ട്രേഡ് ചെയ്യാം. ഇതിനായി എന്&zwj;ആര്&zwj;ഒ നോണ്&zwj;- പിഐഎസ് ട്രേഡിംഗ് അക്കൗണ്ട് ഉണ്ടായിരിക്കണം.&lt;/p&gt;&lt;h2&gt;എന്&zwj;ആര്&zwj;ഇ, എന്&zwj;ആര്&zwj;ഒ അക്കൗണ്ടുകള്&zwj; തമ്മിലുള്ള വ്യത്യാസം എന്ത്?&lt;/h2&gt;&lt;p&gt;ഫോറിന്&zwj; എക്&zwnj;സ്&zwnj;ചേഞ്ച് മാനേജ്&zwnj;മെന്റ് ആക്ട് പ്രകാരം പ്രവാസി പദവി ലഭിച്ചു കഴിഞ്ഞാല്&zwj; ഇന്ത്യയിലെ ഒരു സാധാരണ സേവിംഗ്&zwnj;സ് അക്കൗണ്ടില്&zwj; പണം സൂക്ഷിക്കാന്&zwj; നിങ്ങള്&zwj;ക്ക് കഴിയില്ല. പകരം എന്&zwj;ആര്&zwj;ഇ അല്ലെങ്കില്&zwj; എന്&zwj;ആര്&zwj;ഒ അക്കൗണ്ടുകള്&zwj; ഉപയോഗിക്കേണ്ടത് നിര്&zwj;ബന്ധമാണ്.&lt;/p&gt;&lt;p&gt;എന്&zwj;ആര്&zwj;ഇ അക്കൗണ്ട്: വിദേശത്തെ വരുമാനം ഇന്ത്യന്&zwj; രൂപയാക്കി മാറ്റിയാണ് ഈ അക്കൗണ്ടില്&zwj; സൂക്ഷിക്കുന്നത്. ഈ ഫണ്ടുകള്&zwj;ക്ക് പൂര്&zwj;ണ്ണ സുരക്ഷയുണ്ട്. സേവിംഗ്&zwnj;സ്, കറന്റ്, ആര്&zwj;ഡി, എഫ്ഡി എന്നിങ്ങനെ പല രൂപത്തില്&zwj; അക്കൗണ്ട് തുടങ്ങാം. ഇതില്&zwj; നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്&zwj;കേണ്ടതില്ല. നിക്ഷേപിച്ച പണവും ലാഭവും പൂര്&zwj;ണ്ണമായി വിദേശത്തേക്ക് തിരികെ കൊണ്ടുപോകാനും സാധിക്കും.&lt;/p&gt;&lt;p&gt;എന്&zwj;ആര്&zwj;ഒ അക്കൗണ്ട്: ഇന്ത്യയില്&zwj; നിന്നുള്ള വരുമാനം (വാടക, പെന്&zwj;ഷന്&zwj; തുടങ്ങിയവ) കൈകാര്യം ചെയ്യാനാണ് ഇത്. സേവിംഗ്&zwnj;സ് അല്ലെങ്കില്&zwj; കറന്റ് അക്കൗണ്ടായി ഇത് തുടങ്ങാം. നാട്ടിലേയും വിദേശത്തേയും പണം ഇതില്&zwj; നിക്ഷേപിക്കാം. എന്നാല്&zwj; ഇതില്&zwj; നിന്നുള്ള പലിശയ്ക്ക് ടിഡിഎസ് ഈടാക്കും. പണം തിരികെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് ചില പരിമിതികളുമുണ്ട്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/can-nris-invest-in-stocks-and-mutual-funds-via-nre-account-articleshow-y8rkyof"/>
        </item>
        <item>
            <title><![CDATA[റിട്ടയ‍‍‌ർമെന്റ് ലൈഫിന് ചെലവ് കുറയും, സമ്പാദ്യം അധികം വേണ്ടെന്ന ചിന്തയുണ്ടോ? കാത്തിരിക്കുന്നത് വലിയ ബാധ്യതകള്‍!]]></title>
            <link>https://www.asianetnews.com/my-money/retirement-planning-mistake-low-cost-living-myths-financial-risks-articleshow-ylxdern</link>
            <guid isPermaLink="true">https://www.asianetnews.com/my-money/retirement-planning-mistake-low-cost-living-myths-financial-risks-articleshow-ylxdern</guid>
            <pubDate>Mon, 17 Aug 2026 15:09:39 +0530</pubDate>
            <description><![CDATA[വിരമിക്കല്&zwj; കാലത്ത് ചെലവുകള്&zwj; കുറയുമെന്ന ധാരണ പലപ്പോഴും തെറ്റാണ്. ചികിത്സ, വീടിന്റെ അറ്റകുറ്റപ്പണികള്&zwj;, വിലക്കയറ്റം, കുടുംബ സഹായം തുടങ്ങിയ അപ്രതീക്ഷിത ചെലവുകള്&zwj; നിങ്ങളുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചേക്കാം. ഇവ മുന്&zwj;കൂട്ടി കണ്ട് കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് അത്യാവശ്യമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m07heckngr9dcj77418qyf3b,imgname-retirement-savings-1786959573619.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജോലിയില്&zwj; നിന്ന് വിരമിക്കുന്നതോടെ പ്രതിമാസ ചെലവുകള്&zwj; കുറയുമെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാല്&zwj; ജോലിയിലുള്ളപ്പോള്&zwj; ഉണ്ടായിരുന്ന ചില ചെലവുകള്&zwj; ഇല്ലാതായേക്കാമെങ്കിലും, പ്രതീക്ഷിക്കാത്ത പല പുതിയ ബാധ്യതകളും വിരമിക്കല്&zwj; കാലത്ത് ഉയര്&zwj;ന്നുവരാം. അതുകൊണ്ടുതന്നെ വിലക്കയറ്റം, അടിയന്തര സാഹചര്യങ്ങള്&zwj;, ചികിത്സാ ചെലവുകള്&zwj; എന്നിവ കൃത്യമായി കണക്കാക്കി വേണം വിരമിക്കല്&zwj; സമ്പാദ്യം പടുത്തുയര്&zwj;ത്താന്&zwj;. വിരമിക്കല്&zwj; കാലത്തെ കണക്കുകൂട്ടലുകള്&zwj; തെറ്റിക്കുന്ന പ്രധാനപ്പെട്ട 5 ചെലവുകള്&zwj; ഏതൊക്കെയാണെന്ന് നോക്കാം.&lt;/p&gt;&lt;h2&gt;ചികിത്സയും ആരോഗ്യ സംരക്ഷണവും&lt;/h2&gt;&lt;p&gt;ഏറ്റവും എളുപ്പത്തില്&zwj; കണക്കുകൂട്ടലുകള്&zwj; തെറ്റാന്&zwj; സാധ്യതയുള്ള ഒന്നാണ് ആരോഗ്യ പരിപാലന ചെലവുകള്&zwj;. പ്രായമാകുമ്പോള്&zwj; മരുന്നുകള്&zwj;, ഡോക്ടര്&zwj; കണ്&zwj;സള്&zwj;ട്ടേഷന്&zwj;, പരിശോധനകള്&zwj;, ദന്ത ചികിത്സകള്&zwj;, ആശുപത്രി വാസം എന്നിവയ്ക്കായി വലിയ തുക മാറ്റിവെക്കേണ്ടി വരും. ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് ഉണ്ടെങ്കില്&zwj; പോലും ഡിഡക്റ്റബിളുകള്&zwj;, മറ്റ് സാഹചര്യങ്ങൾ എന്നിവ കാരണം എല്ലാ ചെലവുകളും കവര്&zwj; ചെയ്യപ്പെടണമെന്നില്ല. അതിനാല്&zwj; റിട്ടയർമെന്റ് ഫണ്ടിന് പുറമെ, അടിയന്തര വൈദ്യസഹായത്തിനായി ഒരു തുക പ്രത്യേകം കരുതിവെക്കണം&lt;/p&gt;&lt;h2&gt;വീടിന്റെ അറ്റകുറ്റപ്പണികളും നികുതിയും&lt;/h2&gt;&lt;p&gt;ഹൗസിംഗ് ലോണ്&zwj; അടച്ചുതീര്&zwj;ത്തു എന്നത് കൊണ്ട് വീടിന്റെ ചെലവുകള്&zwj; അവസാനിക്കുന്നില്ല. പെയിന്റിംഗ്, പ്ലംബിങ്, ഇലക്ട്രിക്കല്&zwj; ജോലികള്&zwj;, ഗാര്&zwj;ഹിക ഉപകരണങ്ങള്&zwj; മാറ്റല്&zwj;, സൊസൈറ്റി ചാര്&zwj;ജുകള്&zwj;, വസ്തു നികുതി എന്നിവ തുടര്&zwj;ന്നും നല്&zwj;കേണ്ടി വരും. വിരമിക്കലിന് ശേഷം 20 വര്&zwj;ഷത്തോളം അതേ വീട്ടില്&zwj; തന്നെ ജീവിക്കുമ്പോള്&zwj; വലിയ രീതിയിലുള്ള റിപ്പെയറിംഗുകള്&zwj; ആവശ്യമായി വന്നേക്കാം.&lt;/p&gt;&lt;h2&gt;കുടുംബത്തിനുള്ള സാമ്പത്തിക സഹായം&lt;/h2&gt;&lt;p&gt;വിരമിച്ച ശേഷവും മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങല്&zwj; അല്ലെങ്കില്&zwj; മറ്റ് അടിയന്തര ആവശ്യങ്ങള്&zwj; എന്നിവയ്ക്കായി സാമ്പത്തിക സഹായം നല്&zwj;കുന്നവര്&zwj; നിരവധിയാണ്. 2025-ലെ സെബി ഇന്&zwj;വെസ്റ്റര്&zwj; സര്&zwj;വേ പ്രകാരം, ഇന്ത്യന്&zwj; കുടുംബങ്ങളുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്ന് കുടുംബാംഗങ്ങളെ പിന്തുണയ്ക്കുക എന്നതാണ്. എന്നാല്&zwj; ഇത് വിരമിക്കല്&zwj; ബജറ്റില്&zwj; മുന്&zwj;കൂട്ടി ഉള്&zwj;പ്പെടുത്തിയില്ലെങ്കില്&zwj; സാമ്പത്തിക ഭദ്രത അപകടത്തിലാകും. സ്വന്തം ഭാവി സുരക്ഷിതമാക്കിക്കൊണ്ട് എത്രത്തോളം സഹായം നല്&zwj;കാന്&zwj; സാധിക്കുമെന്ന് മുന്&zwj;കൂട്ടി തീരുമാനിക്കുക.&lt;/p&gt;&lt;h2&gt;വിലക്കയറ്റം&lt;/h2&gt;&lt;p&gt;വിരമിക്കുമ്പോൾ കിട്ടുന്ന തുക ഇന്നത്തെക്കാലത്ത് നിന്ന് ചിന്തിക്കുമ്പോൾ. വലിയ തുകയായി തോന്നാമെങ്കിലും കാലക്രമേണ ഇതിന്റെ മൂല്യം കുറയാം. 20- 30 വര്&zwj;ഷം നീളുന്ന വിരമിക്കല്&zwj; ജീവിതത്തില്&zwj; ഭക്ഷണം, യാത്രാചെലവുകള്&zwj;, മറ്റ് സേവനങ്ങള്&zwj; എന്നിവയുടെ വില വര്&zwj;ദ്ധിച്ചുകൊണ്ടിരിക്കും. സ്ഥിരവരുമാന പദ്ധതികളെ മാത്രം ആശ്രയിക്കുന്നവര്&zwj;ക്ക് വിലക്കയറ്റം വലിയ ഭീഷണിയാകും. അതിനാല്&zwj; വിരമിക്കലിന് മുമ്പും ശേഷവും കണക്കാക്കി വേണം പ്ലാന്&zwj; തയ്യാറാക്കാന്&zwj;.&lt;/p&gt;&lt;h2&gt;ലൈഫ് സ്&zwnj;റ്റൈല്&zwj;, അപ്രതീക്ഷിത ചെലവുകള്&zwj;&lt;/h2&gt;&lt;p&gt;വിരമിക്കലിന് ശേഷം യാത്രകള്&zwj; നടത്താനും പുതിയ വിനോദങ്ങളില്&zwj; ഏര്&zwj;പ്പെടാനും സുഹൃത്തുക്കള്&zwj;ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനും പലരും ആഗ്രഹിക്കാറുണ്ട്. കൂടാതെ വാഹനം മാറ്റല്&zwj;, പങ്കാളിയുടെ ആവശ്യങ്ങള്&zwj;, വീട് മോടിപിടിപ്പിക്കല്&zwj;, മറ്റ് അടിയന്തര സാഹചര്യങ്ങള്&zwj; എന്നിവയ്ക്കുള്ള ചെലവുകളും വന്നേക്കാം. 20 വര്&zwj;ഷത്തിന് ശേഷം ഉണ്ടാകുന്ന ഓരോ രൂപയുടെ ചെലവും കൃത്യമായി പ്രവചിക്കുക സാധ്യമല്ല. എന്നാല്&zwj; ജോലി അവസാനിക്കുന്നതോടെ ചെലവ് കുറയുമെന്ന തെറ്റായ ധാരണ ഒഴിവാക്കുകയാണ് വേണ്ടത്.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/retirement-planning-mistake-low-cost-living-myths-financial-risks-articleshow-ylxdern"/>
        </item>
        <item>
            <title><![CDATA[കുടുംബം അറിയാതെ പോകരുത് നിങ്ങളുടെ സമ്പാദ്യം; സാമ്പത്തിക വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാം, ഭാവി സുരക്ഷിതമാക്കാം]]></title>
            <link>https://www.asianetnews.com/my-money/financial-planning-family-awareness-bank-accounts-investments-nomination-details-articleshow-yvfb8wu</link>
            <guid isPermaLink="true">https://www.asianetnews.com/my-money/financial-planning-family-awareness-bank-accounts-investments-nomination-details-articleshow-yvfb8wu</guid>
            <pubDate>Tue, 18 Aug 2026 14:47:32 +0530</pubDate>
            <description><![CDATA[&lt;p&gt;സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും കുടുംബം പ്രതിസന്ധിയിലാകരുത്. ഇതിന് കാര്യങ്ങൾ കൃത്യമായി മാനേജ് ചെയ്തിരിക്കണം. നോമിനേഷൻ വിവരങ്ങൾ കൃത്യമായി പുതുക്കുന്നതും ഒരു 'ഫാമിലി ഫിനാൻഷ്യൽ ഇൻവെന്ററി' തയ്യാറാക്കുന്നതും അടിയന്തര ഘട്ടങ്ങളിൽ സ്വത്ത് കൈമാറ്റം എളുപ്പമാക്കാൻ സഹായിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jn8ehvye5xzq3th5vhggahhp,imgname-money-news-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭൂരിഭാഗം കുടുംബങ്ങളിലും ആധാരവും മറ്റ് അത്യാവശ്യ രേഖകളും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ, വീട്ടിലെ സാമ്പത്തികം മാനേജ് ചെയ്യുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയെക്കുറിച്ച് കൃത്യമായി അറിയാവുന്നതും ഇത് പോലെത്തന്നെ പ്രധാനമാണ്. സാധാരണ സമയങ്ങളിൽ ഇത് വലിയ വിഷയമായി തോന്നില്ലെങ്കിലും, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തി പെട്ടെന്ന് മരണപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായ രോഗ ബാധിതനാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. ഇത്തരത്തിൽ, സ്വത്ത് കൈമാറ്റവും അവകാശവാദങ്ങളും അടക്കം കൃത്യമായി മുന്നോട്ടു പോകാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.&lt;/p&gt;&lt;h3&gt;ബാങ്ക് അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും&lt;/h3&gt;&lt;p&gt;പാസ്&zwnj;വേഡുകളോ ബാങ്ക് പിൻ നമ്പറുകളോ എല്ലാവരുമായും പങ്കുവെക്കേണ്ടതില്ല. എന്നാൽ ഏതെല്ലാം ബാങ്കുകളിലാണ് അക്കൗണ്ടുകളുള്ളതെന്നും അതിലെ നിക്ഷേപങ്ങളും ബാധ്യതകളും പങ്കാളിയെയോ വിശ്വസ്തനായ ഒരു കുടുംബാംഗത്തെയോ അറിയിച്ചിരിക്കണം.&lt;/p&gt;&lt;h3&gt;ഡിമാറ്റ് അക്കൗണ്ടുകളും മ്യൂച്വൽ ഫണ്ടുകളും&lt;/h3&gt;&lt;p&gt;ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവ കുടുംബം അറിയാതെ പോയാൽ പണം എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇവയുടെ വിവരങ്ങൾ കൃത്യമായി കുറിച്ചുവെക്കുക. സെബിയുടെ (SEBI) പുതിയ നിർദ്ദേശപ്രകാരം ഡിമാറ്റ് അക്കൗണ്ടുകളിലും മ്യൂച്വൽ ഫണ്ടുകളിലും നോമിനികളെ ചേർക്കുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്.&lt;/p&gt;&lt;h3&gt;ഇ പി എഫ് അക്കൗണ്ടുകൾ&lt;/h3&gt;&lt;p&gt;തൊഴിൽ മാറുമ്പോൾ പഴയ തൊഴിലുടമകളുമായി ബന്ധപ്പെട്ട ഇ പി എഫ് വിവരങ്ങളും യു എ എൻ (UAN) വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തണം. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഇ പി എഫ് പദ്ധതി പ്രകാരം നോമിനേഷനിലും ക്ലെയിം നടപടികളിലും കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിനാൽ ഇ പി എഫ് നോമിനേഷൻ വിവരങ്ങൾ കൃത്യമായി പുതുക്കുകയാണ് വേണ്ടത്.&lt;/p&gt;&lt;h3&gt;ഇൻഷുറൻസ് പോളിസികൾ&lt;/h3&gt;&lt;p&gt;ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പേര്, ഇൻഷുറൻസ് കമ്പനി, പോളിസി നമ്പർ, അഷ്വേർഡ് തുക, പ്രീമിയം അടച്ച വിവരങ്ങൾ എന്നിവ ഒരുമിച്ച് സൂക്ഷിക്കുക. ഇൻഷുറൻസ് ഉണ്ടെന്ന് അറിയാമെങ്കിൽപ്പോലും, അതിൻ്റെ രേഖകൾ ലഭ്യമല്ലെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ തുക ക്ലെയിം ചെയ്യാൻ സാധിക്കാതെ വരും. ഹെൽത്ത് ഇൻഷുറൻസ് വിവരങ്ങളും ഇതിനൊപ്പം സൂക്ഷിക്കേണ്ടതുണ്ട്.&lt;/p&gt;&lt;h3&gt;വായ്പകളും ക്രെഡിറ്റ് കാർഡും&lt;/h3&gt;&lt;p&gt;ഹോം ലോൺ, പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ എന്നിവ വ്യക്തിയുടെ മരണത്തോടെ ഇല്ലാതാകുന്നില്ല. കുടുംബത്തിന് ഏതെല്ലാം ബാധ്യതകളുണ്ടെന്നും ഏതെല്ലാം അക്കൗണ്ടുകളിൽ നിന്നാണ് ഇ എം ഐ പോകുന്നതെന്നും വ്യക്തമായ ധാരണയുണ്ടായിരിക്കണം.&lt;/p&gt;&lt;h3&gt;മറ്റ് നിക്ഷേപങ്ങൾ&lt;/h3&gt;&lt;p&gt;പോസ്റ്റ് ഓഫീസ് സേവിംഗ്സ്, പിപിഎഫ്, എൻപിഎഫ്, കോർപ്പറേറ്റ് ഡെപ്പോസിറ്റുകൾ, ജോയിന്റ് നിക്ഷേപങ്ങൾ എന്നിവയും ലിസ്റ്റിൽ ഉൾപ്പെടുത്തണം. ഓരോ സ്ഥാപനത്തിന്റെയും പേര്, അക്കൗണ്ട് ടൈപ്പ്, നോമിനി, രേഖകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയ ഒരു 'ഫാമിനി ഫിനാൻഷ്യൽ ഇൻവെന്ററി' തയ്യാറാക്കുന്നത് നല്ലതാണ്.&lt;/p&gt;&lt;h2&gt;ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:&lt;/h2&gt;&lt;p&gt;&lt;strong&gt;പാസ്&zwnj;വേഡുകൾ പരസ്യമാക്കരുത്: &lt;/strong&gt;രേഖകളും അക്കൗണ്ട് വിവരങ്ങളും എവിടെയാണെന്ന് മാത്രം കുടുംബത്തെ അറിയിക്കുക. പാസ്&zwnj;വേഡുകളും പിൻ നമ്പറുകളും സുരക്ഷിതമായി സൂക്ഷിക്കാൻ പാസ്&zwnj;വേഡ് മാനേജർ സിസ്റ്റങ്ങളോ ടു-ഫാക്ടർ ഓതെന്റിക്കേഷനോ ഉപയോഗിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;നോമിനേഷനുകൾ കൃത്യമായി അപ്&zwnj;ഡേറ്റ് ചെയ്യുക:&lt;/strong&gt; വിവാഹം, വിവാഹമോചനം, കുഞ്ഞിന്റെ ജനനം, കുടുംബാംഗങ്ങളുടെ മരണം തുടങ്ങിയ ജീവിതത്തിലെ പ്രധാന മാറ്റങ്ങൾക്ക് ശേഷം നോമിനേഷൻ വിവരങ്ങൾ പുതുക്കാൻ മറക്കരുത്.&lt;/p&gt;&lt;p&gt;നിങ്ങളുടെ പണത്തിന്റെ പൂർണ്ണ നിയന്ത്രണം മറ്റൊരാൾക്ക് നൽകുക എന്നതല്ല ഇതിന്റെ ലക്ഷ്യം. മറിച്ച്, ഒരു അടിയന്തര ഘട്ടത്തിൽ നിങ്ങളുടെ കുടുംബം വഴിയാധാരമാകരുത് എന്ന് ഉറപ്പാക്കുക മാത്രമാണ് എന്നോ&zwnj;ർക്കുക.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/financial-planning-family-awareness-bank-accounts-investments-nomination-details-articleshow-yvfb8wu"/>
        </item>
        <item>
            <title><![CDATA[ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി മതിയോ? രണ്ടാമതൊന്ന് കൂടി എടുക്കുന്നത് ലാഭകരമാണോ? അറിയാം ഇക്കാര്യങ്ങള്‍]]></title>
            <link>https://www.asianetnews.com/my-money/is-one-health-insurance-policy-enough-benefits-of-having-a-second-policy-articleshow-zslyf7a</link>
            <guid isPermaLink="true">https://www.asianetnews.com/my-money/is-one-health-insurance-policy-enough-benefits-of-having-a-second-policy-articleshow-zslyf7a</guid>
            <pubDate>Fri, 07 Aug 2026 14:53:36 +0530</pubDate>
            <description><![CDATA[&lt;p&gt;വർധിച്ചുവരുന്ന ചികിത്സാ ചെലവുകൾ കാരണം ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി മാത്രം മതിയാകാതെ വരാം. കമ്പനി നൽകുന്ന ഇൻഷുറൻസിനൊപ്പം വ്യക്തിഗത പോളിസി എടുക്കുന്നതും, ഒന്നിലധികം പോളിസികളിൽ നിന്ന് എങ്ങനെ ക്ലെയിം ചെയ്യാമെന്നും നോക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz9d811fd9zvx2a7qetwhxar,imgname-health-insurance-1785948537902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒരു ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സ് പോളിസി എടുത്തുകഴിഞ്ഞാല്&zwj; പിന്നെ അതിനെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. അത് കമ്പനി നല്&zwj;കുന്ന ഇന്&zwj;ഷുറന്&zwj;സാവാം, അല്ലെങ്കില്&zwj; വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് എടുത്ത വ്യക്തിഗത പോളിസിയാവാം. എന്നാല്&zwj; ചികിത്സാ ചെലവുകള്&zwj; കുതിച്ചുയരുന്ന ഇന്നത്തെ കാലത്ത് മിക്കവരുടെയും മനസിലുള്ള ഒരു ചോദ്യമുണ്ട്. ഒരു പോളിസി മാത്രം മതിയോ? അതോ ഒന്നിലധികം പോളിസികള്&zwj; എടുക്കുന്നതാണോ ബുദ്ധി?&lt;/p&gt;&lt;p&gt;ഉത്തരം 'വേണം' എന്നാണ്. 2026 ജൂലൈയിലെ നിയമപ്രകാരം, ഒന്നിലധികം ആരോഗ്യ ഇന്&zwj;ഷുറന്&zwj;സ് പോളിസികള്&zwj; എടുക്കുന്നതിന് യാതൊരു വിലക്കുമില്ല. വര്&zwj;ധിച്ചുവരുന്ന ചികിത്സാ ചെലവുകള്&zwj; നേരിടാനും, കമ്പനി നല്&zwj;കുന്ന ഇന്&zwj;ഷുറന്&zwj;സിലെ പരിമിതികള്&zwj; മറികടക്കാനും, കവറേജ് തുക വര്&zwj;ധിപ്പിക്കാനുമായി പലരും ഇപ്പോള്&zwj; ഒന്നിലധികം പോളിസികള്&zwj; എടുക്കാറുണ്ട്.&lt;/p&gt;&lt;h2&gt;എപ്പോഴാണ് രണ്ട് പോളിസികള്&zwj; വേണ്ടിവരുന്നത്?&lt;/h2&gt;&lt;p&gt;ഉദാഹരണത്തിന്, ജോലി ചെയ്യുന്ന കമ്പനി നല്&zwj;കുന്ന ഗ്രൂപ്പ് ഹെല്&zwj;ത്ത് ഇന്&zwj;ഷുറന്&zwj;സിനൊപ്പം സ്വന്തമായി മറ്റൊരു പോളിസി കൂടി എടുക്കുന്നവരുണ്ട്. കമ്പനി നല്&zwj;കുന്ന ഇന്&zwj;ഷുറന്&zwj;സ് അവിടെ ജോലി ചെയ്യുന്ന കാലത്ത് മാത്രമേ ലഭിക്കൂ. ജോലി മാറുമ്പോള്&zwj; ആ പരിരക്ഷ ഇല്ലാതാകും. അത്തരം സാഹചര്യങ്ങളില്&zwj; രണ്ടാമതൊരു പോളിസി ഗുണം ചെയ്യും.&lt;/p&gt;&lt;p&gt;കൂടാതെ, നിലവിലുള്ള ഇന്&zwj;ഷുറന്&zwj;സ് തുക മതിയാകാതെ വരുമ്പോഴും പുതിയ പോളിസി എടുക്കാം. വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് എടുത്ത 5 ലക്ഷം രൂപയുടെ കവറേജ് ഇന്നത്തെ കാലത്ത് തികയാതെ വരാം. പ്രത്യേകിച്ചും നഗരങ്ങളിലെ ആശുപത്രികളില്&zwj; ബില്ലുകള്&zwj; അതിവേഗം ലക്ഷങ്ങള്&zwj; കടക്കുന്ന സാഹചര്യത്തില്&zwj;.&lt;/p&gt;&lt;h2&gt;രണ്ട് പോളിസികള്&zwj; ഉണ്ടെങ്കില്&zwj; ക്ലെയിം ചെയ്യുന്നത് എങ്ങനെ?&lt;/h2&gt;&lt;p&gt;രണ്ട് പോളിസികള്&zwj; ഉണ്ടെന്ന് കരുതി ഒരേ ആശുപത്രി ബില്ല് രണ്ടുതവണ ക്ലെയിം ചെയ്യാന്&zwj; കഴിയില്ല. നിങ്ങളുടെ യഥാര്&zwj;ത്ഥ ചികിത്സാ ചെലവിനേക്കാള്&zwj; കൂടുതല്&zwj; തുക ക്ലെയിം ചെയ്യാനുമാകില്ല. ചികിത്സാ ചെലവ് നിങ്ങളുടെ ആദ്യത്തെ പോളിസിയുടെ കവറേജ് പരിധി കഴിഞ്ഞെങ്കില്&zwj;, ബാക്കി വരുന്ന തുക നിങ്ങള്&zwj;ക്ക് രണ്ടാമത്തെ കമ്പനിയില്&zwj; നിന്ന് ക്ലെയിം ചെയ്യാം.&lt;/p&gt;&lt;p&gt;കുറച്ചുവര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് ഇന്&zwj;ഷുറന്&zwj;സ് റെഗുലേറ്ററി ആന്&zwj;ഡ് ഡെവലപ്മെന്റ് അതോറിറ്റി കൊണ്ടുവന്ന മാറ്റങ്ങള്&zwj; പ്രകാരം, ഏത് ഇന്&zwj;ഷുറന്&zwj;സ് കമ്പനിയെ ആദ്യം സമീപിക്കണം എന്ന് തീരുമാനിക്കാന്&zwj; പോളിസി ഉടമയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ഒരു കമ്പനി അവരുടെ വിഹിതം നല്&zwj;കിക്കഴിഞ്ഞാല്&zwj;, ബാക്കി വരുന്ന തുക നിബന്ധനകള്&zwj;ക്ക് വിധേയമായി രണ്ടാമത്തെ കമ്പനിയില്&zwj; നിന്ന് നേടാം.&lt;/p&gt;&lt;h2&gt;രേഖകള്&zwj; കൃത്യമായി സൂക്ഷിക്കുക&lt;/h2&gt;&lt;p&gt;ഒന്നിലധികം പോളിസികള്&zwj; കൈകാര്യം ചെയ്യുമ്പോള്&zwj; അവ പുതുക്കേണ്ട തീയതികള്&zwj;, പോളിസി രേഖകള്&zwj;, ക്ലെയിം ചെയ്യുന്ന രീതികള്&zwj; എന്നിവ കൃത്യമായി ഓര്&zwj;മിക്കണം. പുതിയ പോളിസി എടുക്കുമ്പോള്&zwj; നിലവിലുള്ള പോളിസിയെക്കുറിച്ചുള്ള വിവരങ്ങള്&zwj; ഇന്&zwj;ഷുറന്&zwj;സ് കമ്പനിയെ സത്യസന്ധമായി അറിയിക്കുക. വിവരങ്ങള്&zwj; മറച്ചുവെക്കുന്നത് പിന്നീട് ക്ലെയിം ചെയ്യുന്ന സമയത്ത് വലിയ പ്രശ്&zwnj;നങ്ങള്&zwj;ക്ക് കാരണമാകും.&lt;/p&gt;]]></content:encoded>
            <category>my-money</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/is-one-health-insurance-policy-enough-benefits-of-having-a-second-policy-articleshow-zslyf7a"/>
        </item>
    </channel>
</rss>
