<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 22 Aug 2026 23:15:34 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/kerala-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/kerala-news/onam-celebration-police-station-accused-may-have-received-police-assistance-special-branch-inquiry-report-articleshow-bm1lue7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-celebration-police-station-accused-may-have-received-police-assistance-special-branch-inquiry-report-articleshow-bm1lue7</guid>
            <pubDate>Sat, 22 Aug 2026 23:15:31 +0530</pubDate>
            <description><![CDATA[&lt;p&gt;റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n9173g7y3tye46xg0gyfgp,imgname-mixcollage-22-aug-2026-11-10-pm-8001-1787420515440.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്&zwnj;റ്റേഷന് മുന്നിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തില്ല. 10.20നാണ് പ്രതികൾ സ്&zwnj;റ്റേഷനിലെത്തുന്നത്. 10.37 ന് പ്രതികളിൽ ഒരാളായ ബിനു ഐപി ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ചു. തുടർന്ന് 10.45ന് പ്രതികൾ ഒപ്പിട്ടു. എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തെത്തിയത് 11 മണിക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ ആഘോഷത്തിനെത്തിയ ചെണ്ടക്കാരൻ്റെ ചെണ്ടയെടുത്ത് കൊട്ടുകയും ചെയ്തു. ദൃശ്യങ്ങളിൽ ഇതെല്ലാം ചില പൊലീസുകാർ കാണുനുണ്ടെന്നും എന്നാൽ തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-celebration-police-station-accused-may-have-received-police-assistance-special-branch-inquiry-report-articleshow-bm1lue7"/>
        </item>
        <item>
            <title><![CDATA[കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം]]></title>
            <link>https://www.asianetnews.com/kerala-news/risk-of-sea-surges-along-the-kerala-coast-on-monday-articleshow-3tbe2ir</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/risk-of-sea-surges-along-the-kerala-coast-on-monday-articleshow-3tbe2ir</guid>
            <pubDate>Sat, 22 Aug 2026 22:42:32 +0530</pubDate>
            <description><![CDATA[&lt;p&gt;കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n76rx2c7hchhyb68rkq8ap,imgname-mixcollage-22-aug-2026-10-38-pm-5592-1787418600354.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.&lt;/p&gt;&lt;p&gt;2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്&lt;/p&gt;&lt;p&gt;5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.&lt;/p&gt;&lt;p&gt;6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.&lt;/p&gt;&lt;p&gt;7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/risk-of-sea-surges-along-the-kerala-coast-on-monday-articleshow-3tbe2ir"/>
        </item>
        <item>
            <title><![CDATA[മുത്തങ്ങ കേസിൽ ശിക്ഷ മരവിപ്പിച്ചതോടെ ഗീതാനന്ദനടക്കം ജയിൽ മോചിതരായി, മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം]]></title>
            <link>https://www.asianetnews.com/kerala-news/m-geethanandan-and-three-others-released-after-high-court-stays-sentence-in-muthanga-case-articleshow-8kiqpg4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/m-geethanandan-and-three-others-released-after-high-court-stays-sentence-in-muthanga-case-articleshow-8kiqpg4</guid>
            <pubDate>Sat, 22 Aug 2026 22:18:56 +0530</pubDate>
            <description><![CDATA[&lt;p&gt;മുത്തങ്ങ കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് എം ഗീതാനന്ദൻ ഉൾപ്പെടെ 4 പേർ ജയിൽ മോചിതരായി. മുത്തങ്ങയിലെ ഭൂരഹിതർക്ക് ഭൂമി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dre7w2nfe8vvtk80sr8vcczf,imgname-pjimage--10--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: മുത്തങ്ങ കേസിലെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള 4 പേർ ജയിൽ മോചിതരായി. കണ്ണൂർ സെൻട്രൽ ജയിലിനു പുറത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണം നൽകി. തങ്ങൾക്കെതിരെ നടന്ന വിചാരണ ഏകപക്ഷീയമായിരുന്നുവെന്നാണ് സ്വീകരണമേറ്റുവാങ്ങിയ ഗീതാനന്ദൻ പറഞ്ഞത്. മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും ജയിൽ മോചിതനായ ഗീതാനന്ദൻ പ്രഖ്യാപിച്ചു. എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഇന്നലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.&lt;/p&gt;&lt;p&gt;പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്&zwj;പ്പെടെ 4 പ്രതികള്&zwj;ക്ക് 5 വര്&zwj;ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്&zwj;റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19 നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നിനാണ് പിന്നീട് മുത്തങ്ങയിലെ ഭൂ സമരം സാക്ഷ്യം വഹിച്ചത്.&lt;/p&gt;&lt;h2&gt;&lt;strong&gt;മുത്തങ്ങയിലെ ചരിത്ര സമരം&lt;/strong&gt;&lt;/h2&gt;&lt;p&gt;കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം. 2001 ൽ എ കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോൾ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികൾക്ക് ഭൂമി നൽകാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയിൽ ഉറപ്പ് പാലിക്കാത്തതിനാൽ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. എണ്ണൂറിലേറെ ആദിവാസികൾ ഇവർക്കൊപ്പം ഇതേ ഭൂമിയിൽ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയിൽ സമരക്കാർ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു. കെ സുധാകരൻ ആയിരുന്നു അന്ന് വനംമന്ത്രി. ചർച്ചകൾ ഫലം കണ്ടില്ല. ഒടുവിൽ ഫെബ്രുവരി 19 ന് പോലീസ് നടപടി ആരംഭിച്ചു. ആദിവാസികൾ കിട്ടിയ കുടിലുകൾ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പൊലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികൾ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു. സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപ്പെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതി ചേർത്തു. ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/m-geethanandan-and-three-others-released-after-high-court-stays-sentence-in-muthanga-case-articleshow-8kiqpg4"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് സ്‌റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു]]></title>
            <link>https://www.asianetnews.com/kerala-news/state-to-reschedule-stage-carriage-timings-in-kerala-articleshow-aa5dbkm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/state-to-reschedule-stage-carriage-timings-in-kerala-articleshow-aa5dbkm</guid>
            <pubDate>Sat, 22 Aug 2026 21:01:36 +0530</pubDate>
            <description><![CDATA[&lt;p&gt;സ്ഥിരം പെര്&zwj;മിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റര്&zwj;മാര്&zwj; പെര്&zwj;മിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകര്&zwj;പ്പും സഹിതം നിർദ്ദിഷ്ട തിയതികളിൽ എറണാകുളം ആര്&zwj; ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകണം. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mtd027n08420r6txpm5s99,imgname-bus-1787405172807.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്&zwj; സ്വകാര്യ ബസുകള്&zwj; തമ്മില്&zwj; അഞ്ച് മിനിറ്റും പഞ്ചായത്ത് പ്രദേശങ്ങളില്&zwj; പത്ത് മിനിറ്റും ഇടവേള വേണമെന്നുള്ള സര്&zwj;ക്കാര്&zwj; നിര്&zwj;ദ്ദേശം നടപ്പില്&zwj; വരുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു. സ്ഥിരം പെര്&zwj;മിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റര്&zwj;മാര്&zwj; പെര്&zwj;മിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകര്&zwj;പ്പും സഹിതം നിർദ്ദിഷ്ട തിയതികളിൽ എറണാകുളം ആര്&zwj; ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകണം. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതാണ്.&lt;/p&gt;&lt;p&gt;ആർ.ടി.എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകേണ്ട തിയതികൾ: വൈറ്റില - വൈറ്റില ക്ലോക്ക് വൈസ് ആന്&zwj;ഡ് ആന്റ് ക്ലോക്ക് വൈസ് ഓഗസ്റ്റ് 31, ആലുവ - ഫോര്&zwj;ട്ട് കൊച്ചി സെപ്റ്റംബര്&zwj; ഒന്ന്, കാക്കനാട് നിന്നും ആരംഭിക്കുന്ന സിറ്റി സര്&zwj;വീസുകള്&zwj; സെപ്റ്റംബര്&zwj; രണ്ട്, നോര്&zwj;ത്ത് പറവൂര്&zwj; - ഹൈക്കോര്&zwj;ട്ട് ജംഗ്ഷന്&zwj; സെപ്റ്റംബര്&zwj; മൂന്ന്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/state-to-reschedule-stage-carriage-timings-in-kerala-articleshow-aa5dbkm"/>
        </item>
        <item>
            <title><![CDATA[പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി, ഐപി ബിനുവിന്‍റെ ജാമ്യം റദ്ദാക്കാൻ നീക്കം]]></title>
            <link>https://www.asianetnews.com/kerala-news/ed-case-accused-shoots-reel-near-police-station-adgp-orders-inquiry-police-move-to-cancel-bail-articleshow-f4opvhd</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ed-case-accused-shoots-reel-near-police-station-adgp-orders-inquiry-police-move-to-cancel-bail-articleshow-f4opvhd</guid>
            <pubDate>Sat, 22 Aug 2026 19:48:22 +0530</pubDate>
            <description><![CDATA[&lt;p&gt;ഇഡി ആക്രമണ കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം നടത്തിയതും റീൽസ് ചിത്രീകരിച്ചതും വിവാദമായി. എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഐ പി ബിനുവിൻ്റെ ജാമ്യം റദ്ദാക്കാൻ നീക്കം തുടങ്ങി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mxc37qxcnaxrtj2x0m8x2d,imgname-ed-case-1787408289015.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സി പി എം നേതാക്കളായ പ്രതികളുടെ ഓണാഘോഷത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ സ്&zwnj;പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും നിർദേശമുണ്ട്. സി പി എം മുൻ കൗൺസിലറും ഇ ഡി മർദനക്കേസിലെ പ്രതിയുമായ ഐ പി ബിനുവിന്&zwj;റെ നേതൃത്വത്തിലാണ് മ്യൂസിയം സ്റ്റേഷന് മുന്നിൽ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഐ പി ബിനുവിന്&zwj;റെ ജാമ്യം റദ്ദാക്കാൻ നീക്കം&lt;/strong&gt;&lt;/h2&gt;&lt;p&gt;മ്യൂസിയം സ്റ്റേഷന് മുന്നിൽ പൊലീസുകാർ ഒരുക്കിയ ഊഞ്ഞാലിൽ ആടിയും ഒരേ വേഷവും ധരിച്ചുമാണ് പ്രതികൾ റീൽസ് ചിത്രീകരിച്ചത്. ഓണാഘോഷത്തിനായി പൊലീസുകാർ തയാറാക്കിയ അത്തപ്പൂക്കളത്തിന് സമീപമുള്ള ഊഞ്ഞാലിലായിരുന്നു റീൽസ് ചിത്രീകരണം. പൊലീസുകാരുടെയും ബിനുവിന്റെയും ഷർട്ടിന്റെ നിറം ഒന്നായത് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ ബിനുവിനെ ഓണാഘോഷത്തിന് ക്ഷണിച്ചിട്ടില്ലെന്നും, ഇ ഡി ആക്രമണക്കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഷർട്ടിന്റെ നിറം ഒരേപോലെയായത് യാദൃശ്ചികം മാത്രമാണെന്ന് ബിനുവും വ്യക്തമാക്കി.&lt;/p&gt;&lt;p&gt;റീൽസ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഔദ്യോഗികമായി പരാതി നൽകുമെന്ന് അവർ അറിയിച്ചു. വീഡിയോ വിവാദമായതിന് പിന്നാലെ സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്ന ഊഞ്ഞാൽ പൊലീസ് അഴിച്ചുമാറ്റി. അതേസമയം സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത് സാക്ഷികളെ സ്വാധീനിക്കാൻ പ്രതി ശ്രമിക്കുകയാണെന്ന വിലയിരുത്തലിൽ, ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ed-case-accused-shoots-reel-near-police-station-adgp-orders-inquiry-police-move-to-cancel-bail-articleshow-f4opvhd"/>
        </item>
        <item>
            <title><![CDATA[ഗവർണറുടെ നടപടികളും വന്ദേമാതരം വിഷയവുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ ഒരു സർക്കാരുണ്ടോയെന്ന് പിണറായിയുടെ ചോദ്യം; യുവജനത ഒന്നിക്കണമെന്നും ആഹ്വാനം]]></title>
            <link>https://www.asianetnews.com/kerala-news/pinarayi-vijayan-slams-congress-government-calls-upon-youth-to-unite-against-governor-actions-on-dyfi-state-conference-articleshow-b7esdob</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pinarayi-vijayan-slams-congress-government-calls-upon-youth-to-unite-against-governor-actions-on-dyfi-state-conference-articleshow-b7esdob</guid>
            <pubDate>Sat, 22 Aug 2026 19:34:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഗവർണറുടെ നടപടികളിൽ മൗനം പാലിക്കുന്ന കേരള സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. വന്ദേമാതരം വിഷയത്തിലടക്കം കോൺഗ്രസ് ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണെന്നും ആരോപിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxg81ybeejsqcjg247s66p9z,imgname-pinarayi--2--1784030493038.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: കേരള സർക്കാരിനും യു ഡി എഫിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. എ ഐ സി സി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചതടക്കം ചൂണ്ടിക്കാട്ടിയ പിണറായി, ആർ എസ് എസ് അജണ്ടയ്&zwnj;ക്കൊപ്പമാണ് കോൺഗ്രസ് എന്നതിന്&zwj;റെ വ്യക്തമായ തെളിവാണിതെന്ന് ആരോപിച്ചു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോൺഗ്രസ് കൈക്കൊള്ളുന്ന നിലപാടുകൾ അവരുടെ പ്രീണന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരള സർക്കാരും മുഖ്യമന്ത്രിയും ഗവർണറുടെ നടപടികളെ ചോദ്യം ചെയ്യാത്തതിലും ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പിണറായി വിമർശനം അഴിച്ചുവിട്ടു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇവിടെ ഒരു സർക്കാർ ഉണ്ടോ?&lt;/strong&gt;&lt;/h2&gt;&lt;p&gt;വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിന് സംസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ നേതൃത്വം നൽകുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. പി എം ശ്രീ പദ്ധതിയെ അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ കാവിവൽക്കരണത്തിന് ഒത്താശ ചെയ്യുകയാണ്. കാലടി സർവകലാശാലയിലെ പ്രതീകാത്മക പ്രതിഷേധത്തിന്റെയടക്കം പേരിൽ ഗവർണർ, ഡി ജി പിയെയും പിന്നീട് പി എസ് സി സെക്രട്ടറിയെയും വിളിച്ചുവരുത്തിയത് ചൂണ്ടിക്കാണിച്ച്, സംസ്ഥാനത്ത് ഒരു സർക്കാരുണ്ടോ എന്ന് പിണറായി ചോദിച്ചു. ഭരണഘടനാപരമായ പരിധികൾ ലംഘിച്ച് ഗവർണറെ ഉപയോഗിച്ച് കേരളത്തിൽ ആർ എസ് എസ് ഭരണം നടത്താനുള്ള നീക്കങ്ങൾക്കെതിരെ യുവജനത ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.&lt;/p&gt;&lt;p&gt;വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ച കാര്യം പരാമർശിച്ച പിണറായി, അമുസ്ലിങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാനുള്ള നീക്കത്തെയും വിമർശിച്ചു. ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് യു ഡി എഫ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നതായും പിണറായി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പിന്നീട് നിലപാട് മാറ്റിയ സർക്കാർ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ കോടതിയിൽ ശക്തമായ എതിർപ്പ് അറിയിക്കുകയാണ് വേണ്ടതെന്നും അതിന് തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pinarayi-vijayan-slams-congress-government-calls-upon-youth-to-unite-against-governor-actions-on-dyfi-state-conference-articleshow-b7esdob"/>
        </item>
        <item>
            <title><![CDATA[കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/onam-gift-kerala-govt-grants-53-cr-scheme-and-2000-exgratia-for-coir-workers-articleshow-hxlwpre</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-gift-kerala-govt-grants-53-cr-scheme-and-2000-exgratia-for-coir-workers-articleshow-hxlwpre</guid>
            <pubDate>Sat, 22 Aug 2026 19:21:47 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള സർക്കാർ കയർ മേഖലയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 53.48 കോടി രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി, യോഗ്യരായ 5,000 കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mvseh2733rsx0rrwczawrh,imgname-chennithala--1--1787406629410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കയർ മേഖലയിലെ വിവിധ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 2026&ndash;27 സാമ്പത്തിക വർഷത്തിൽ 53,48,38,778 രൂപ അനുവദിച്ചതായി കയർ വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കയർപിരി മേഖലയിൽ തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്ന 100ൽ താഴെ തൊഴിലാളികളുള്ള കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. പൂർണമായ തോതിൽ പ്രവർത്തനം നടത്താൻ കഴിയാത്തതും 100ൽ താഴെ ദിവസങ്ങൾ മാത്രം പ്രവർത്തിക്കുകയും 500 ക്വിന്റലിൽ താഴെ പ്രതിവർഷ ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കയർപിരി സംഘങ്ങളിലെ 5,000 തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നും ചെന്നിത്തല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;വിവിധ പദ്ധതികളിലൂടെ ധനസഹായം&lt;/strong&gt;&lt;/h2&gt;&lt;p&gt;കയർ സംഘങ്ങളുടെ ഉൽപ്പാദനം, വിപണനം, കയർ ഉൽപ്പന്നങ്ങളുടെ വിലസ്ഥിരീകരണം, വിപണി വികസനം, കയർ തൊഴിലാളികളുടെ വരുമാന പിന്തുണ, ക്ഷേമം, എക്സ്ഗ്രേഷ്യ, പ്രവർത്തന മൂലധനം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. കയർപിരി മേഖലയിൽ പ്രവർത്തിക്കുന്ന 500ൽ അധികം സംഘങ്ങളുടെ പ്രവർത്തനത്തിനും കയർ മേഖലയിലെ പുനരുജ്ജീവനത്തിനും സഹായകമാകുന്ന തരത്തിലാണ് വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;2026&ndash;27 സാമ്പത്തിക വർഷത്തിൽ കയർ മേഖലയ്ക്കായി പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസെന്റീവ് സ്കീം (PMI) പ്രകാരം കയർ സംഘങ്ങൾക്ക് 5,33,59,613 രൂപ, കയർ ഉൽപ്പന്നങ്ങളുടെ വാങ്ങൽ വില സ്ഥിരത ഉറപ്പാക്കുന്നതിനുള്ള പർച്ചേസ് പ്രൈസ് സ്റ്റബിലൈസേഷൻ സ്കീം (PPSS) പ്രകാരം KSCC &amp;amp; Coirfed-ന് 34,79,41,878 രൂപ, വിപണി വികസനത്തിനുള്ള മാർക്കറ്റ് ഡെവലപ്മെന്റ് അസിസ്റ്റൻസ് (MDA) ആയി FOMIL, കയർ സംഘങ്ങൾ എന്നിവയ്ക്കായി 48,87,287 രൂപ, കയർ തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുള്ള ഇൻകം സപ്പോർട്ട് സ്കീമിന് (ISS) 6 കോടി രൂപ, കയർ തൊഴിലാളികളുടെ ക്ഷേമത്തിനായി 1,30,00,000 രൂപ, കയർ തൊഴിലാളികൾക്കുള്ള എക്സ്ഗ്രേഷ്യയായി 1 കോടി രൂപ, കയർ സംഘങ്ങളുടെ പ്രവർത്തന മൂലധനത്തിനായി 4,56,50,000 രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-gift-kerala-govt-grants-53-cr-scheme-and-2000-exgratia-for-coir-workers-articleshow-hxlwpre"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, 2 കേസുകളിലായി 69 പേര്‍ കൂടി പിടിയിൽ, അറസ്റ്റ് 10000 കടന്നു]]></title>
            <link>https://www.asianetnews.com/kerala-news/operation-toofan-drug-bust-in-kerala-arrests-cross-10000-articleshow-dlo8m1s</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-toofan-drug-bust-in-kerala-arrests-cross-10000-articleshow-dlo8m1s</guid>
            <pubDate>Sat, 22 Aug 2026 18:41:27 +0530</pubDate>
            <description><![CDATA[&lt;p&gt;ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി സംസ്ഥാനത്ത് 69 പേര്&zwj; കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10154 ആയി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mrwdgtqhbtn65c0ypv1sqn,imgname-operation-toofan-1787403580954.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി &lt;/strong&gt;: ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്&zwj; 62 കേസുകളിലായി 69 പേര്&zwj; കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407 ആയി ഉയര്&zwj;ന്നു. ആകെ 10154 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8411.909 ഗ്രാം എം.ഡി.എം.എയും 1036.350 കി.ഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം രജിസ്റ്റര്&zwj; ചെയ്ത കേസുകളില്&zwj; സ്മാള്&zwj; ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ് മൂന്ന് കേസുകളും കൊമേഴ്ഷ്യല്&zwj; ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എന്&zwj;.ഡി.പി.എസ് ആക്ട് പ്രകാരം 35 കേസുകളും കോട്പ പ്രകാരം 48 കേസുകളും രജിസ്റ്റര്&zwj; ചെയ്തിട്ടുണ്ട്. ഇവരില്&zwj; നിന്ന് 122.030 ഗ്രാം എം.ഡി.എം.എയും 4.175 കി.ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹെറോയിനും 2.25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.&lt;/p&gt;&lt;p&gt;ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 41 ബോധവത്ക്കരണ ക്ലാസുകള്&zwj; നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9217 ഉം കൗണ്&zwj;സിലിങ്ങുകളുടെ എണ്ണം 587 ഉം ആണ്. സ്കൂള്&zwj;, കോളേജ് പ്രൊട്ടക്ഷന്&zwj; ഗ്രൂപ്പുകളുടെ നേതൃത്വത്തില്&zwj; ആകെ 6588 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്&zwj; പൊതുജനങ്ങള്&zwj;ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്&zwj; രഹസ്യമായി സൂക്ഷിക്കും.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-toofan-drug-bust-in-kerala-arrests-cross-10000-articleshow-dlo8m1s"/>
        </item>
        <item>
            <title><![CDATA[വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ]]></title>
            <link>https://www.asianetnews.com/kerala-news/after-many-years-ksrtc-bus-washing-staff-will-also-be-given-an-onam-allowance-of-1000-articleshow-7x15kgh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/after-many-years-ksrtc-bus-washing-staff-will-also-be-given-an-onam-allowance-of-1000-articleshow-7x15kgh</guid>
            <pubDate>Sat, 22 Aug 2026 18:31:42 +0530</pubDate>
            <description><![CDATA[&lt;p&gt;വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗം ജീവനക്കാർക്ക് ഉത്സവബത്ത നൽകുന്നത്. സ്ഥിരം ജീവനക്കാർക്കും പെൻഷൻകാർക്കും പുറമെയാണ് ബസ് വാഷിങ് ജീവനക്കാരെക്കൂടി സർക്കാർ പരിഗണിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz5jdbhwpgkwjfzbrf65etr9,imgname-fotojet---2026-08-04t103201.494-1785819737660.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു. 1000 രൂപ ഓണം അലവൻസ് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിങ് ജീവനക്കാർക്ക് ഉൽസവ ബത്ത അനുവദിക്കുന്നത്.&lt;/p&gt;&lt;p&gt;സ്ഥിരം ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉൽസവ ബത്ത നൽകാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ, കോർപറേഷനിലെ അടിസ്ഥാന വിഭാ​ഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാർ നയത്തിന്റെ ഭാ​ഗമായാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാർക്ക് അലവൻസിന് തുക നൽകുന്നത്. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപയും പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/after-many-years-ksrtc-bus-washing-staff-will-also-be-given-an-onam-allowance-of-1000-articleshow-7x15kgh"/>
        </item>
        <item>
            <title><![CDATA[ആർപ്പോ... ഇർറോ... അമരത്ത് 'അരോമ': നെഹ്റു ട്രോഫിയിലെ പുത്തൻ താരോദയം, കപ്പടിച്ച് പുതിയ വള്ളവും പുതിയ ടീമും]]></title>
            <link>https://www.asianetnews.com/kerala-news/nehru-trophy-boat-race-2026-aroma-winner-articleshow-6exg5bh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nehru-trophy-boat-race-2026-aroma-winner-articleshow-6exg5bh</guid>
            <pubDate>Sat, 22 Aug 2026 18:30:58 +0530</pubDate>
            <description><![CDATA[&lt;p&gt;4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാമനായത് നടുഭാ​ഗമാണ്. ആറ് ഹീറ്റ്സുകളും പൂർത്തിയായ ശേഷമാണ് മത്സരം ഫൈനലിലേക്ക് കടന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mrkexh1qjffrpkkqrcbz6k,imgname-mixcollage-22-aug-2026-06-24-pm-7508-1787403287473.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര്&zwj; കപ്പിൽ മുത്തമിട്ടത്. നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാ​ഗമാണ് (4.23.44). മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്.&lt;/p&gt;&lt;p&gt;ആദ്യ ഹീറ്റ്സിൽ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡും എടുത്താണ് പൂർത്തിയായത്. അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോൾ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.&lt;/p&gt;&lt;p&gt;ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nehru-trophy-boat-race-2026-aroma-winner-articleshow-6exg5bh"/>
        </item>
        <item>
            <title><![CDATA[കേരള പോലീസ് ബാൻഡിലേക്ക് 126 സേനാംഗങ്ങൾ കൂടി; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/126-more-personnel-join-the-kerala-police-band-home-minister-ramesh-chennithala-accepts-the-salute-articleshow-9oii49a</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/126-more-personnel-join-the-kerala-police-band-home-minister-ramesh-chennithala-accepts-the-salute-articleshow-9oii49a</guid>
            <pubDate>Sat, 22 Aug 2026 18:26:06 +0530</pubDate>
            <description><![CDATA[&lt;p&gt;കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം നേടിയ ആദ്യ ബാച്ചിലെ 126 കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്.എ.പി. ഗ്രൗണ്ടിൽ നടന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mrnekxfwwn4dvxfkzwa212,imgname-kerala-police-1787403352693.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പിഎസ്സി മുഖേന കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്നു. കേരള പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പൊലീസ് ഉദ്യോഗസ്ഥന്റേയും കടമയാണെന്നും ഇത് നിറവേറ്റുന്നതിൽ പോലീസ് ബാൻഡിലെ അംഗങ്ങൾ കൂടുതൽ ആത്മാർത്ഥതയുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹജീവി സ്നേഹത്തിൻ്റെയും അച്ചടക്കത്തിന്റേയും ആത്മാംശം കലർന്നിട്ടുള്ള ഒരു കലയാണ് സംഗീതമെന്നും മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അശ്വാരൂഢ സേനയിലേയ്ക്കുള്ള പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോൺസ്റ്റബിളും പാസ്സിംഗ് ഔട്ടിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജോബിൻ ജോസ് ജെ.ബി ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി ജിജു ബി. ജോസഫും മികച്ച ഷൂട്ടറായി ബിബീഷ് ബി.എസും തെരഞ്ഞെടുക്കപ്പെട്ടു. രതീഷ് എസ് ആണ് മികച്ച ആൾ റൗണ്ടർ.&lt;/p&gt;&lt;p&gt;ഒൻപതുമാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി. ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം, പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവ്വഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമങ്ങൾ, മൈനർ ആക്ടുകൾ, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെൻ്റ്, കമ്പ്യൂട്ടർ ട്രെയിനിംഗ്, മറ്റു വിവിധ നിയമവിഷയങ്ങളിലും ക്ലാസുകൾ നൽകി.&lt;/p&gt;&lt;p&gt;കൂടാതെ ബാൻഡ് പോലീസ് കോൺസ്റ്റബിൾമാരെ പാലക്കാട് കെ.എ.പി-II, മലപ്പുറം എം.എസ്.പി ക്യാമ്പുകളിൽ അയച്ച് പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, എ.ഡി.ജി.പിമാരായ ഗുഗുലോത്ത് ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്, പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തല്ലൂരി, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/126-more-personnel-join-the-kerala-police-band-home-minister-ramesh-chennithala-accepts-the-salute-articleshow-9oii49a"/>
        </item>
        <item>
            <title><![CDATA[സൗജന്യ ഭക്ഷ്യകിറ്റ്, ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും, ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാം]]></title>
            <link>https://www.asianetnews.com/kerala-news/kerala-free-aay-card-kit-distribution-articleshow-zqgmim1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-free-aay-card-kit-distribution-articleshow-zqgmim1</guid>
            <pubDate>Sat, 22 Aug 2026 18:25:05 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അറിയിച്ചു. എഎവൈ കാർഡുടമകൾക്ക് ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്ന് കിറ്റുകൾ സ്വീകരിക്കാവുന്നതാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-f371ac31-03c2-40a1-8324-919817d7ad8d,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സൗജന്യ ഭക്ഷ്യകിറ്റ് ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതിന് എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കിറ്റുകൾ ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.&lt;/p&gt;&lt;h2&gt;ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി&lt;/h2&gt;&lt;p&gt;സംസ്ഥാന ഭക്ഷ്യ വകുപ്പിന്&zwj;റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്&zwnj;ഒ കളിൽ നിന്നുള്ള ഡിമാൻഡ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്&zwnj;റ്റോക്കുണ്ട്.&lt;/p&gt;&lt;p&gt;ത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്&zwnj;ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ സാധിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്&zwnj;ലെറ്റുകളിലൂടെയും ജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ ഒരുക്കിയിരിക്കുന്ന ഈ യാത്രാസൗകര്യവും ട്രേഡ് ഫെയറുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-free-aay-card-kit-distribution-articleshow-zqgmim1"/>
        </item>
        <item>
            <title><![CDATA[ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം: മന്ത്രി കെ മുരളീധരൻ]]></title>
            <link>https://www.asianetnews.com/kerala-news/24-hour-specialty-medical-services-in-district-and-general-hospitals-minister-k-muraleedharan-articleshow-oyrki7i</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/24-hour-specialty-medical-services-in-district-and-general-hospitals-minister-k-muraleedharan-articleshow-oyrki7i</guid>
            <pubDate>Sat, 22 Aug 2026 18:11:48 +0530</pubDate>
            <description><![CDATA[സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ആറുമാസത്തിനുള്ളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുന്നതിലൂടെ മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാനും ജനങ്ങൾക്ക് വീടിനടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kty0t7xqgj5rds59ty44ejf4,imgname-k-muraleedharan--1--1781271437239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഒരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കും. ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.&lt;/p&gt;&lt;p&gt;മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഇതോടെ ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും. ശസ്ത്രക്രിയകൾ ഉൾപ്പെടെ ജില്ലാ ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാകും.&lt;/p&gt;&lt;p&gt;രോഗികൾക്ക് ചികിത്സ,മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്&zwj;പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂർ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ്അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് 24 മണിക്കൂറും സ്&zwj;പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്നത്. ഇതിനായി ആവശ്യമായ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും. ആശുപത്രികളിൽ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി സമയബന്ധിതമായി പദ്ധതി നടപ്പാക്കാനും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/24-hour-specialty-medical-services-in-district-and-general-hospitals-minister-k-muraleedharan-articleshow-oyrki7i"/>
        </item>
        <item>
            <title><![CDATA[‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി, തദ്ദേശീയ പ്രതിരോധ കപ്പൽ നിർമ്മാണത്തിൽ രാജ്യത്തിന് നേട്ടം]]></title>
            <link>https://www.asianetnews.com/kerala-news/indian-navy-receives-mangrol-marking-a-major-boost-to-indigenous-warship-building-articleshow-h7el24d</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/indian-navy-receives-mangrol-marking-a-major-boost-to-indigenous-warship-building-articleshow-h7el24d</guid>
            <pubDate>Sat, 22 Aug 2026 18:02:00 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ 'മംഗ്രോൾ' ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mq7abahmpa3evhzj5dy1g2,imgname-indian-navy-1787401841001.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതായ &lsquo;മംഗ്രോൾ&rsquo; ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്&zwnj;യാർഡ് ലിമിറ്റഡിൽ (CSL) ഇന്ന് നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും &lsquo;ആത്മനിർഭർ ഭാരത്&rsquo; എന്ന കേന്ദ്ര സർക്കാർ ദർശനം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയിലെ മറ്റൊരു സുപ്രധാന നേട്ടമാണിത്.&lt;/p&gt;&lt;p&gt;സിഎസ്എൽ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. ഹരികൃഷ്ണൻ എസ്., &lsquo;മംഗ്രോൾ&rsquo; കമാൻഡിംഗ് ഓഫീസർ (ഡസിഗ്നേറ്റ്) കമാൻഡർ യു. ശരൺ കുമാർ എന്നിവർ ഡെലിവറി പ്രോട്ടോക്കോളിൽ ഒപ്പുവച്ചു. CSL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജോസ് വി.ജെ., കൊച്ചി വാർഷിപ്പ് പ്രൊഡക്ഷൻ സൂപ്രണ്ടന്റ് കൊമഡോർ അനൂപ് മേനോൻ, വെസ്റ്റേൺ നേവൽ കമാൻഡിലെ കമാൻഡ് റിഫിറ്റ് ഓഫീസർ കൊമഡോർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി. പാണ്ടി സെൽവ ദുരൈ IOFS, CSL എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ് ബിൽഡിംഗ്) ഷിറാസ് വി.പി. എന്നിവരടക്കം ഇന്ത്യൻ നാവികസേനയിലെയും CSL-ലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു. Det Norske Veritas (DNV) യുടെ ക്ലാസിഫിക്കേഷൻ ചട്ടങ്ങൾ അനുസരിച്ചാണ് &lsquo;മംഗ്രോൾ&rsquo; രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. ജലാന്തർ നിരീക്ഷണം, തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും (SAR), കുറഞ്ഞ തീവ്രതയുള്ള സമുദ്ര പ്രവർത്തനങ്ങൾ (LIMO) തുടങ്ങിയ വിവിധ നിർണായക ദൗത്യങ്ങൾ നിർവഹിക്കാൻ കപ്പലിന് കഴിയും. തീരദേശ ജലമേഖലകളിലെ ആന്റി-സബ്മറൈൻ വാർഫെയർ (ASW) പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന &lsquo;മംഗ്രോൾ&rsquo;, നൂതന മൈൻ-ലേയിംഗ് ശേഷിയും ഉൾക്കൊള്ളുന്നു.&lt;/p&gt;&lt;p&gt;ഡീസൽ എൻജിൻ&ndash;വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനമാണ് കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ടോർപീഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച ASW റോക്കറ്റുകൾ, നൂതന ഷാലോ-വാട്ടർ സോണാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശത്തെ ആഴം കുറഞ്ഞ ജലമേഖലകളിൽ ജലാന്തർ ഭീഷണികളെ കണ്ടെത്താനും പിന്തുടരാനും പ്രതിരോധിക്കാനും ഈ സംവിധാനങ്ങൾ കപ്പലിന്റെ ശേഷി ഗണ്യമായി വർധിപ്പിക്കുന്നു. &lsquo;മംഗ്രോൾ&rsquo; ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ ഷാലോ-വാട്ടർ ആന്റി-സബ്മറൈൻ വാർഫെയർ ശേഷിക്ക് വലിയ ഉത്തേജനം നൽകും. ഏകദേശം 80 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ യുദ്ധക്കപ്പൽ, തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പന, നിർമ്മാണം, പ്രതിരോധ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളർച്ചയുടെ തെളിവാണ്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരിലാണ് കപ്പലിന് പേര് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും &lsquo;ആത്മനിർഭർ ഭാരത്&rsquo; ദർശനം സാക്ഷാത്കരിക്കുന്നതിനും &lsquo;മംഗ്രോൾ&rsquo; കൈമാറ്റം സുപ്രധാന സംഭാവന നൽകുന്നു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/indian-navy-receives-mangrol-marking-a-major-boost-to-indigenous-warship-building-articleshow-h7el24d"/>
        </item>
        <item>
            <title><![CDATA[ആദിവാസികൾക്ക് ഓണക്കോടി, ഉത്തരവ് സർക്കാർ തിരുത്തി, പകരം 1000 രൂപ തന്നെ നൽകാൻ തീരുമാനം]]></title>
            <link>https://www.asianetnews.com/kerala-news/government-amends-order-regarding-onam-clothes-for-tribals-decides-to-provide-100-instead-articleshow-gkh9ekx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/government-amends-order-regarding-onam-clothes-for-tribals-decides-to-provide-100-instead-articleshow-gkh9ekx</guid>
            <pubDate>Sat, 22 Aug 2026 17:39:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണക്കാലത്ത് 60 വയസ്സിന് മുകളിലുള്ള ആദിവാസി വിഭാഗക്കാർക്ക് ഓണക്കോടി നൽകാനുള്ള തീരുമാനം സർക്കാർ തിരുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jcssg9vvrhpssw8hbf4pbvk4,imgname-kerala-government-file.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്&zwj;ഗ വിഭാഗത്തിലെ ആളുകൾക്ക് നൽകി വന്ന പണം നിർത്തി പകരം ഓണക്കോടി നൽകുമെന്ന ഉത്തരവ് സർക്കാർ തിരുത്തി. ഓണക്കോടിക്ക് പകരം 1000 രൂപ തന്നെ നൽകാൻ സർക്കാർ തീരുമാനിച്ചു. പണം നൽകുന്ന രീതി മാറ്റിയതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതേ തുടർന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് ഉത്തരവിൽ ഭേദഗതി വരുത്തി. സംസ്ഥാനത്തെ 60 വയസ് മുതലുള്ള പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ഓണത്തിന് 1000 രൂപ ധനസഹായം മുൻപുതന്നെ നൽകി വന്നിരുന്നതാണ്. സ്വന്തമായി അക്കൗണ്ട് ഉള്ളവർക്ക് ബാങ്ക് വഴിയും അല്ലാത്തവർക്ക് രേഖകളുടെ അടിസ്ഥാനത്തിൽ എസ്&zwnj;ടി പ്രൊമോട്ടർമാർ വഴിയുമാണ് ധനസഹായം നൽകി വന്നിരുന്നത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/government-amends-order-regarding-onam-clothes-for-tribals-decides-to-provide-100-instead-articleshow-gkh9ekx"/>
        </item>
        <item>
            <title><![CDATA[കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/mbbs-student-drowns-in-pond-in-kannur-articleshow-7zpa495</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mbbs-student-drowns-in-pond-in-kannur-articleshow-7zpa495</guid>
            <pubDate>Sat, 22 Aug 2026 17:21:18 +0530</pubDate>
            <description><![CDATA[&lt;p&gt;കണ്ണൂരില്&zwj; എംബിബിഎസ് വിദ്യാര്&zwj;ത്ഥി കുളത്തില്&zwj; മുങ്ങി മരിച്ചു. കോയമ്പത്തൂര്&zwj; സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്&zwj; കുളത്തിലാണ് അപകടം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mmz46kqp70f3ac66nbsrzh,imgname-fotojet---2026-08-22t172057.463-1787399475411.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;കണ്ണൂരില്&zwj; എംബിബിഎസ് വിദ്യാര്&zwj;ത്ഥി കുളത്തില്&zwj; മുങ്ങി മരിച്ചു. കോയമ്പത്തൂര്&zwj; സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്&zwj; കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം ഉച്ചക്ക് രണ്ടു മണിയോടെ കുളത്തിലെത്തിയതായിരുന്നു അനിരുദ്ധ്. കുളത്തില്&zwj; ഇറങ്ങിയതിന് പിന്നാലെ മുങ്ങിപ്പോവുകയായിരുന്നു. ഫയര്&zwj; ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mbbs-student-drowns-in-pond-in-kannur-articleshow-7zpa495"/>
        </item>
        <item>
            <title><![CDATA[ഓണവിപണി പിടിക്കാൻ 2000 കർഷകച്ചന്തകൾ, പച്ചക്കറികൾ 30 ശതമാനം വിലക്കുറവിൽ ജനങ്ങളിലെത്തിക്കും: മന്ത്രി ടി സിദ്ദിഖ്]]></title>
            <link>https://www.asianetnews.com/kerala-news/onam-market-vegetables-will-be-provided-to-the-people-at-30-percent-discount-says-minister-articleshow-n5tyz6g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-market-vegetables-will-be-provided-to-the-people-at-30-percent-discount-says-minister-articleshow-n5tyz6g</guid>
            <pubDate>Sat, 22 Aug 2026 17:09:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണാഘോഷത്തോടനുബന്ധിച്ച് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനുമായി കൃഷിവകുപ്പ് 'ഓണസമൃദ്ധി' എന്ന പേരിൽ 2000 കർഷകച്ചന്തകൾ സംസ്ഥാനത്തുടനീളം ആരംഭിച്ചു. ഈ ചന്തകളിലൂടെ കർഷകർക്ക് 10% അധിക വില നൽകി പച്ചക്കറികൾ സംഭരിക്കുകയും പൊതുജനങ്ങൾക്ക് 30% വരെ വിലക്കുറവിൽ വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയും ചെയ്യും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvx1ky0n1z710fy6sbgp0s5,imgname-minister-t-siddique-1783347859392.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി വളരെ ശക്തവും കാര്യക്ഷമവുമായ വിപണി ഇടപെടലുകളുമായി കൃഷിവകുപ്പ് മുന്നോട്ടുവന്നിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2000 കർഷകച്ചന്തകൾ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 'ഓണസമൃദ്ധി' കർഷക ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനവും വിൽപ്പനയും കുടപ്പനക്കുന്ന് കൃഷിഭവനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1074 ചന്തകളും ഹോർട്ടികോർപ്പിന്റെ 766 ചന്തകളും ബാക്കി വി.എഫ്.പി.സി.കെ ചന്തകളും ഉൾപ്പെടെയാണ് സംസ്ഥാനത്ത് 2000 ഓണച്ചന്തകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ കുറഞ്ഞത് പത്തു ശതമാനം കൂടുതൽ തുക നൽകി കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കുമ്പോൾ, ജനങ്ങൾക്ക് മുപ്പത് ശതമാനം വരെ വിലക്കുറവിൽ വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഈ ചന്തകളിലൂടെ ലഭ്യമാക്കും. ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപത് ശതമാനം വരെ അധിക വില നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഹോർട്ടികോർപ്പ് വഴി കർഷകർക്ക് നൽകാനുണ്ടായിരുന്ന 2 കോടി 73 ലക്ഷത്തോളം രൂപയുടെ കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്തുവരികയാണെന്നും വി.എഫ്.പി.സി.കെ നൽകാനുള്ള തുകയും ഈ മാസത്തിനകം കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് പൂർണ്ണ ആശ്വാസമേകാൻ സജ്ജമാക്കിയ ഈ കർഷകച്ചന്തകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;ചടങ്ങിൽ കർഷകനായ ലിൻസ് കുമാറിൽ നിന്ന് പച്ചക്കറികൾ സംഭരിച്ച് മുതിർന്ന കർഷകൻ മദനദേവൻ നായർക്ക് കൈമാറി മന്ത്രി ആദ്യവിൽപ്പന നിർവഹിച്ചു. മികച്ച വനിതാ കർഷകയായ ശ്രീജയെ മന്ത്രി ആദരിക്കുകയും ചെയ്തു. ഇതിനുപുറമേ പുഞ്ചക്കരി വികസന സമിതിയുടെ നേതൃത്വത്തിൽ പൂവണി പുഷ്പകൃഷിയുടെ വിപണന ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ചടങ്ങിൽ കിണവൂർ വാർഡ് കൗൺസിലർ ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ്, കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ്, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടറും കൃഷി അഡീഷണൽ ഡയറക്ടറുമായ സിന്ധു എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല പി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-market-vegetables-will-be-provided-to-the-people-at-30-percent-discount-says-minister-articleshow-n5tyz6g"/>
        </item>
        <item>
            <title><![CDATA[റെക്കോര്‍ഡ് എന്ന് മന്ത്രി; സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി അനൂപ് ജേക്കബ്]]></title>
            <link>https://www.asianetnews.com/kerala-news/minister-says-record-government-free-onam-kit-distribution-100-percent-complete-says-anoop-jacob-articleshow-p0vr5ts</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-says-record-government-free-onam-kit-distribution-100-percent-complete-says-anoop-jacob-articleshow-p0vr5ts</guid>
            <pubDate>Sat, 22 Aug 2026 16:55:12 +0530</pubDate>
            <description><![CDATA[സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങൾ ഉറപ്പാക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായും സർക്കാർ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h8sek396h2avh0ktapypfe2z,imgname-5--69-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്&zwj;റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്&zwnj;ഒ കളിൽ നിന്നുള്ള ഡിമാൻഡ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്&zwnj;റ്റോക്കുണ്ട്.&lt;/p&gt;&lt;p&gt;ത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്&zwnj;ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ സാധിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്&zwnj;ലെറ്റുകളിലൂടെയും ജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ ഒരുക്കിയിരിക്കുന്ന ഈ യാത്രാസൗകര്യവും ട്രേഡ് ഫെയറുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-says-record-government-free-onam-kit-distribution-100-percent-complete-says-anoop-jacob-articleshow-p0vr5ts"/>
        </item>
        <item>
            <title><![CDATA[പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം, ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയം മേൽപ്പാടത്തിന്]]></title>
            <link>https://www.asianetnews.com/kerala-news/heading-to-the-finals-of-the-72nd-nehru-trophy-boat-race-at-punnamada-lake-articleshow-rb5t8g9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/heading-to-the-finals-of-the-72nd-nehru-trophy-boat-race-at-punnamada-lake-articleshow-rb5t8g9</guid>
            <pubDate>Sat, 22 Aug 2026 16:48:42 +0530</pubDate>
            <description><![CDATA[&lt;p&gt;പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനലിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mjzjfd6mdt7zvpmcb4bd0b,imgname-fotojet--62--1787397392877.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനലിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്. ആദ്യ ഹീറ്റ്സിൽ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡും എടുത്താണ് പൂർത്തിയായത്. അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോൾ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.&lt;/p&gt;&lt;p&gt;ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/heading-to-the-finals-of-the-72nd-nehru-trophy-boat-race-at-punnamada-lake-articleshow-rb5t8g9"/>
        </item>
        <item>
            <title><![CDATA[വികെ നിഷാദ് സംസ്ഥാന സെക്രട്ടറിയേറ്റിൽ; ന്യായീകരിച്ച് ചിന്തയും വിജിനും, ജനാധിപത്യപരമായ സമരം നയിച്ച് ആളെന്ന് പ്രതികരണം]]></title>
            <link>https://www.asianetnews.com/kerala-news/dyfi-new-president-chintha-jerom-and-m-vijin-reacts-vk-nishad-joins-state-secretariat-articleshow-gpxraq4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dyfi-new-president-chintha-jerom-and-m-vijin-reacts-vk-nishad-joins-state-secretariat-articleshow-gpxraq4</guid>
            <pubDate>Sat, 22 Aug 2026 16:43:50 +0530</pubDate>
            <description><![CDATA[യുവജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ ജനകീയ പദ്ധതികൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും, തൊഴിൽ നിഷേധത്തിനും ചൂഷണത്തിനുമെതിരെ പുതിയ സമരരീതികൾ നടപ്പിലാക്കുമെന്നും നേതാക്കൾ പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mjte0m1p03njbcczr8e0wv,imgname-fotojet---2026-08-22t164119.612-1787397224468.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;യുവത്വത്തിന്റെ അഭിലാഷങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ ഉണ്ടാകുമെന്ന് ഡിവൈഎഫ് സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. യുവജനവിരുദ്ധ നയങ്ങളുമായി കേരള സർക്കാർ മുന്നോട്ടു പോകുകയാണെങ്കിൽ, അതിനെതിരെ ശക്തമായ പോരാട്ടം ഡിവൈഎഫ്ഐ നയിക്കുമെന്ന് ചിന്ത ജെറോം പറഞ്ഞു. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം അടക്കമുള്ള മാനവിക പദ്ധതികൾ പോലും ഇല്ലാതാക്കാൻ സർക്കാരിന്റെ ശ്രമം നടക്കുകയാണ്. ജനകീയ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;വി.കെ. നിഷാദ് ജനാധിപത്യപരമായ സമരം നയിച്ച് ആളാണെന്ന് ചിന്ത ജെറോം പറഞ്ഞു. വി.കെ. നിഷാദ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ചിന്തയുടെ പ്രതികരണം. കേസ് ഹൈക്കോടതിയിൽ നടക്കുകയാണെന്ന് വിജിനും പ്രതികരിച്ചു. വലതുപക്ഷ ഭരണസമയത്ത് ഡിവൈഎഫ്ഐ നേതാക്കളെ കള്ളക്കേസിൽ കുടുക്കി. യാഥാർത്ഥ്യം ഉടൻ പുറത്തുവരും. സഖാവ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് സെക്രട്ടറിയേറ്റിൽ അംഗത്വം നൽകിയതെന്നും വിജിൻ പറഞ്ഞു. ഡിവൈഎഫ്ഐയുടെ ഭാവി കടമകൾ വേഗത്തിൽ നടപ്പിലാക്കും. വലതുപക്ഷ വൽക്കരണത്തിനെതിരായ സമരങ്ങളിൽ ഡിവൈഎഫ്ഐ മുന്നിലുണ്ടാകും. ഡിവൈഎഫ്ഐ പുതിയ സമര രീതികൾ നടപ്പിലാക്കും. തൊഴിൽ നിഷേധത്തിനെതിരെയും തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെയും ശക്തമായി നിലകൊള്ളും.&lt;/p&gt;&lt;p&gt;കേരള സർക്കാരിന്റെ നയങ്ങൾ ഏതു ദിശയിലേക്ക് എന്ന് ഇതിനോടകം വ്യക്തമായി. തെറ്റായ സർക്കാർ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പോരാടുമെന്നും വിജിൻ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dyfi-new-president-chintha-jerom-and-m-vijin-reacts-vk-nishad-joins-state-secretariat-articleshow-gpxraq4"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷൻ തൂഫാന് രാഷ്ട്രീയം ഇല്ല, മയക്കുമരുന്നിനെതിരായ പൊരുതലിൽ കൈകോർക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല]]></title>
            <link>https://www.asianetnews.com/kerala-news/operation-toofan-has-no-politics-we-should-join-hands-in-the-fight-against-drugs-says-ramesh-chennithala-articleshow-r32pthh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-toofan-has-no-politics-we-should-join-hands-in-the-fight-against-drugs-says-ramesh-chennithala-articleshow-r32pthh</guid>
            <pubDate>Sat, 22 Aug 2026 16:24:36 +0530</pubDate>
            <description><![CDATA[കൊടുങ്ങല്ലൂരിൽ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ' എന്ന സർക്കാർ പോരാട്ടത്തെക്കുറിച്ച് സംസാരിച്ചു. പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള ഈ ദൗത്യത്തിന് വലിയ പിന്തുണയുണ്ടെന്നും, ഇത്തവണത്തെ ഓണം ലഹരിവിരുദ്ധ സന്ദേശത്തോടെ 'തൂഫാൻ ഓണ'മായി ആഘോഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzzanfgp6w5r494fmfb0t2je,imgname-vlcsnap-2026-08-14-09h35m32s67-1786684030486.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്) സംഘടിപ്പിച്ച 'തകൃതോണം' കൊടുങ്ങല്ലൂർ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാന് യാതൊരുവിധ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും, പുതുതലമുറയെ വഴിതെറ്റിക്കുന്ന മരണത്തിന്റെ വ്യാപാരികൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;രാസലഹരിയിൽ അടിപ്പെട്ടുപോയാൽ പിന്നീട് ഒരു മോചനം എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓപ്പറേഷൻ തൂഫാന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നുമാണ്. കുടുംബത്തിലെ വേദനകളും പ്രയാസങ്ങളും ഏറ്റവും കൂടുതൽ നേരിട്ടറിയുന്നത് അവരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെറും 76 ദിവസങ്ങൾക്കുള്ളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10,000-ത്തിൽ അധികം പേരെ അറസ്റ്റ് ചെയ്യുകയും 9,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;നൂറിലധികം മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതിനൊപ്പം നിരവധി കുറ്റവാളികൾക്കെതിരെ 'കാപ്പ' ചുമത്തുകയും ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടാൽ കേരളത്തിന്റെ അതിർത്തിക്കുള്ളിൽ രാസലഹരി കടന്നുവരില്ലെന്ന നിശ്ചയദാർഢ്യം നമുക്കുണ്ടാകണം. ഇത്തവണത്തെ ഓണാഘോഷങ്ങൾ ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തി 'തൂഫാൻ ഓണം' ആയി കൊണ്ടാടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനൽകി.&lt;/p&gt;&lt;p&gt;ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന മഹോത്സവമാണ് ഓണം. നാടിന്റെ ഐക്യവും യോജിപ്പും പ്രകടിപ്പിക്കുന്ന ഈ ഉത്സവം ഒരു വലിയ ദേശീയ ആഘോഷമാണ്. മതേതരത്വത്തിന്റെ മഹാഭൂമിയായ കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ജനങ്ങൾക്ക് ഒരുമിച്ച് ആഘോഷിക്കാൻ പോന്ന തരത്തിൽ അഞ്ചു ദിവസം നീളുന്ന വിപുലവും ആകർഷകവുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-toofan-has-no-politics-we-should-join-hands-in-the-fight-against-drugs-says-ramesh-chennithala-articleshow-r32pthh"/>
        </item>
        <item>
            <title><![CDATA[പാലത്തായി കേസ്: പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ; അന്വേഷണം വേണമെന്നും ആവശ്യം]]></title>
            <link>https://www.asianetnews.com/kerala-news/palathayi-posco-case-p-jayarajan-demands-govt-clarification-over-prosecution-lapse-allegations-articleshow-kge6ggi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palathayi-posco-case-p-jayarajan-demands-govt-clarification-over-prosecution-lapse-allegations-articleshow-kge6ggi</guid>
            <pubDate>Sat, 22 Aug 2026 16:11:44 +0530</pubDate>
            <description><![CDATA[&lt;p&gt;പാലത്തായി പോക്സോ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ. പ്രോസിക്യൂഷൻ്റെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mgznbzrphz0bmkv4wekccb,imgname-p-jayarajan-1787395298687.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ബി ജെ പി നേതാവായ പ്രതി കെ പത്മരാജന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് സി പി എം നേതാവ് പി ജയരാജൻ. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പി ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. ഇരയായ കുട്ടിയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും അതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ തുടർന്നുള്ള അപ്പീൽ നടപടികളിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമസംഘത്തെ തന്നെ സർക്കാർ നിയോഗിക്കണം. കൂടാതെ, ഈ വിഷയത്തിൽ യു ഡി എഫും ജമാഅത്തെ ഇസ്ലാമിയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അതേസമയം, വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി മൂലമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ആരോപിച്ചിരുന്നു. എൽ ഡി എഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണെന്നും പ്രോസിക്യൂഷൻ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും രാഗേഷ് വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;പി ജയരാജന്&zwj;റെ കുറിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;പാലത്തായി കേസിൽ ജീവിതാവസാനം വരെ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കാനിടയായ സാഹചര്യം ഗുരുതരമായ ചോദ്യങ്ങളും ആശങ്കയും ഉയർത്തുന്നതാണ്. പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് ഈ കോടതിവിധിയിലേക്ക് നയിച്ചത് എന്ന ഗൗരവതരമായ ആരോപണമാണ് ഉയരുന്നത്. പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ, അതിജീവിതയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിച്ചോ, കോടതി നിർദേശങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.&lt;/p&gt;&lt;p&gt;പാലത്തായി കേസിന്റെ ആദ്യഘട്ടത്തിൽ സിപിഐഎമ്മും എൽഡിഎഫ് സർക്കാരും ഒത്തുകളിക്കുന്നു എന്ന വ്യാപകമായ വ്യാജ പ്രചാരണമുണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും വിചാരണക്കോടതിയിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അതോടെ അന്നത്തെ ഒത്തുകളി ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമായി.&lt;/p&gt;&lt;p&gt;കെ കെ ശൈലജ ടീച്ചർ അടക്കമുള്ള ജനപ്രതിനിധികളും സിപിഐഎമ്മും അതിജീവിതയ്ക്ക് നീതി കിട്ടാൻ ശക്തമായ ഇടപെടലാണ് അന്ന് നടത്തിയത്.&lt;/p&gt;&lt;p&gt;ഇപ്പോൾ, അതേ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന സംശയം ഉയർന്നിരിക്കുകയാണ്. അതിജീവിതയുടെ കുടുംബത്തെ വേണ്ടവിധം അറിയിച്ചില്ലെന്നും കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും ഉയരുന്ന ആരോപണങ്ങൾ അവഗണിക്കാവുന്നതല്ല. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും അടക്കം അത്തരം ഗൗരവമായ വിഷയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;വീഴ്ചകൾ അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും വേണം. അപ്പീൽ നടപടികളിൽ ശക്തമായ സംഘത്തെ നിയോഗിച്ച് സർക്കാർ അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കണം. യുഡിഎഫിന്റെ ഒരു രാഷ്ട്രീയ താൽപര്യവും ഒരു കുട്ടിക്ക് ലഭിക്കേണ്ട നീതിയെക്കാൾ വലുതല്ല എന്ന് തിരിച്ചറിവ് ഉണ്ടാകണം.&lt;/p&gt;&lt;p&gt;പാലത്തായി കേസിൽ സിപിഐഎമ്മിനെതിരെ അന്ന് ഉയർത്തിയ ആരോപണങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമാണിത്. അന്ന് പ്രതിയെ സംരക്ഷിക്കാൻ സിപിഐഎം ഒത്തുകളിച്ചില്ല; ഇന്ന് യഥാർത്ഥ ഒത്തുകളി നടന്നിരിക്കുന്നു.&lt;/p&gt;&lt;p&gt;അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രോസിക്യൂഷൻ വീഴ്ച അന്വേഷിക്കുക, ഉത്തരവാദികൾ ആരായാലും അവരെ ശിക്ഷിക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ. നേരത്തെ വ്യാജ പ്രചാരണത്തിന് സമൃദ്ധമായി വാക്കും ആയുധവും ഉപയോഗിച്ച യുഡിഎഫ് ഘടകകക്ഷി മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഈ ഒത്തുകളിയിൽ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും താല്പര്യമുണ്ട്. സ്വന്തക്കാരുടെ ഒത്തുകളി ആകുമ്പോൾ അത് പേരിനു വേണ്ടി ഒരു പ്രതികരണത്തിൽ ഒതുക്കി മിണ്ടാതിരിക്കാനാണ് ഭാഗമെങ്കിൽ അത്തരക്കാരുടെ തനിനിറം തുറന്നു കാട്ടാനും പൊതുസമൂഹം തയ്യാറാകും എന്ന് മറക്കരുത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palathayi-posco-case-p-jayarajan-demands-govt-clarification-over-prosecution-lapse-allegations-articleshow-kge6ggi"/>
        </item>
        <item>
            <title><![CDATA[8 ജില്ലകളിൽ കള്ളക്കടൽ ജാഗ്രത നിർദേശം, ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത]]></title>
            <link>https://www.asianetnews.com/kerala-news/kallakkadal-phenomenon-in-kerala-high-wave-alert-articleshow-d1rclxc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kallakkadal-phenomenon-in-kerala-high-wave-alert-articleshow-d1rclxc</guid>
            <pubDate>Sat, 22 Aug 2026 16:07:30 +0530</pubDate>
            <description><![CDATA[&lt;p&gt;കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (23/08/2026) പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jrtqcchr103pvjz8v2kgnps8,imgname-mixcollage-14-apr-2025-11-28-pm-1749.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ (23/08/2026) പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ)യാണ് കടലാക്രമണത്തിന് സാധ്യത.&lt;/p&gt;&lt;h2&gt;കള്ളക്കടൽ ജാഗ്രത നിർദേശം&lt;/h2&gt;&lt;p&gt;കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (23/08/2026) പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.&lt;/p&gt;&lt;p&gt;കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (23/08/2026) പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.&lt;/p&gt;&lt;p&gt;കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.&lt;/p&gt;&lt;p&gt;1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.&lt;/p&gt;&lt;p&gt;2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്&lt;/p&gt;&lt;p&gt;5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.&lt;/p&gt;&lt;p&gt;6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.&lt;/p&gt;&lt;p&gt;7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kallakkadal-phenomenon-in-kerala-high-wave-alert-articleshow-d1rclxc"/>
        </item>
        <item>
            <title><![CDATA[പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ പ്രതിഷേധമറിയിച്ച് കെസി വേണുഗോപാൽ; അടിയന്തര റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-move-kc-venugopal-expresses-strong-protest-to-railway-minister-urges-reversal-articleshow-qu1g0ao</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-move-kc-venugopal-expresses-strong-protest-to-railway-minister-urges-reversal-articleshow-qu1g0ao</guid>
            <pubDate>Sat, 22 Aug 2026 15:41:33 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ കെസി വേണുഗോപാൽ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കടുത്ത പ്രതിഷേധം അറിയിച്ചു. അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krjqjce5fk0nxsvk8ksnxdzd,imgname-k-c-venugopal--4--1778745160133.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചയും കൂടാതെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചതായും, വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖലയും മംഗളൂരു മേഖലയും അടർത്തിമാറ്റുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും സർവീസുകളുടെ നിയന്ത്രണത്തെയും മലബാർ മേഖലയ്ക്കുള്ള പുതിയ ട്രെയിൻ അനുവദിക്കലിനെയും ഗുരുതരമായി ബാധിക്കുമെന്നും, അതിനാൽ റെയിൽവേ ഈ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;h2&gt;&lt;strong&gt;കെ സി വേണുഗോപാലിന്&zwj;റെ കുറിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;സംസ്ഥാനവുമായി യാതൊരുവിധ ചർച്ചയും കൂടാതെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഓണക്കാലത്ത് കേരളത്തിന് ലഭിച്ച കനത്ത ഇരുട്ടടിയായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അടിയന്തര ചർച്ച നടത്തുകയും, ഈ വിവേചനപരമായ തീരുമാനത്തിനെതിരെ കേരളത്തിലെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഈ റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇന്ന് ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെയും നേരിൽകണ്ട് ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖല ഉൾപ്പെടെയുള്ള മംഗളൂരു മേഖല അടർത്തിമാറ്റുന്നത് ഡിവിഷന്റെ പ്രവർത്തനത്തെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കും. കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളുടെ പ്രധാന വടക്കൻ ടെർമിനലായ മംഗളൂരു സെൻട്രലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ ട്രെയിൻ സമയക്രമം, പ്ലാറ്റ്&zwnj;ഫോം അലോക്കേഷൻ, അറ്റകുറ്റപ്പണികൾ എന്നിവ കടുത്ത വെല്ലുവിളിയാകുകയും മലബാർ മേഖലയ്ക്ക് ആവശ്യമായ പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മുൻപ് സേലം ഡിവിഷൻ രൂപീകരിച്ച സമയത്ത് തന്നെ വലിയ ശോഷണം സംഭവിച്ച പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുന്ന ഈ തീരുമാനം റെയിൽവേ അടിയന്തരമായി തിരുത്തണമെന്നും, മംഗളൂരുവിനെ പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-move-kc-venugopal-expresses-strong-protest-to-railway-minister-urges-reversal-articleshow-qu1g0ao"/>
        </item>
        <item>
            <title><![CDATA[ഉറപ്പുമായി മന്ത്രി, മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് ടി സിദ്ദീഖ്]]></title>
            <link>https://www.asianetnews.com/kerala-news/minister-assures-that-rehabilitation-projects-for-mundakai-churalmala-disaster-victims-will-be-completed-quickly-articleshow-5k7ol2m</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-assures-that-rehabilitation-projects-for-mundakai-churalmala-disaster-victims-will-be-completed-quickly-articleshow-5k7ol2m</guid>
            <pubDate>Sat, 22 Aug 2026 15:35:10 +0530</pubDate>
            <description><![CDATA[മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിലാക്കുമെന്ന് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ഉപജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം വിതരണം ചെയ്തു. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി ഡിസംബറോടെ ഡോപ്ലർ റഡാർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbcgcxr3ybdtk8tfhs4stxe,imgname-t-siddique--2--1783867388856.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച ധന സഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത ബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള നഷ്ടപരിഹാരം നൽകൽ, വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ദുരന്ത ബാധിതർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള എല്ലാ പിന്തുണയും സർക്കാറും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകി വരികയാണ്. ഉപ ജീവനത്തിനായുള്ളമൈക്രോ പ്ലാനുകൾ നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനുശേഷമാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് ഉപജീവന മാർഗമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഡോപ്ളർ റഡാർ ഡിസംബറോടെ പ്രവർത്തന സജ്ജമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ജില്ലയിൽ കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന ദുരന്തങ്ങൾ ഫലപ്രദമായി തടയാനുള്ള മാസ്റ്റർ പ്ലാനുമായി ജില്ലാഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജാസർ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ശിഹാബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, എ.ഡി.എം.സി കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജ&zwnj;ർ പി ഹുദൈഫ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-assures-that-rehabilitation-projects-for-mundakai-churalmala-disaster-victims-will-be-completed-quickly-articleshow-5k7ol2m"/>
        </item>
        <item>
            <title><![CDATA[ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി; ഒരു മായാജാലമെന്ന് സണ്ണി ജോസഫ്]]></title>
            <link>https://www.asianetnews.com/kerala-news/minister-says-steps-will-be-taken-to-open-idukki-dam-every-day-sunny-joseph-calls-it-a-magic-articleshow-z6ogd2r</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-says-steps-will-be-taken-to-open-idukki-dam-every-day-sunny-joseph-calls-it-a-magic-articleshow-z6ogd2r</guid>
            <pubDate>Sat, 22 Aug 2026 15:27:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്&zwj;ക്കായി തുറന്നുനല്&zwj;കുന്നതിനുള്ള നടപടികള്&zwj; സ്വീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഓണാഘോഷത്തിന്റെ ഭാഗമായി ഡാം തുറന്നതിനൊപ്പം, ഇടുക്കിയുടെ ടൂറിസം സാധ്യതകള്&zwj; പൂര്&zwj;ണമായി പ്രയോജനപ്പെടുത്താന്&zwj; കേന്ദ്ര സഹായത്തോടെയുള്ള ബൃഹത്തായ പദ്ധതികള്&zwj; നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3xakf4kwqr4kxw1g2x4an4f,imgname-idukki-dam-1756552084626.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്&zwj;ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്&zwj; നടപടികള്&zwj; സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്&zwj; ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്&zwj; കൗണ്&zwj;സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്&zwj;വഹിക്കുകയായിരുന്നു മന്ത്രി. ഡീന്&zwj; കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യര്&zwj;ത്ഥനയുടെ അടിസ്ഥാനത്തില്&zwj; ഓണത്തോടനബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാന്&zwj; പ്രത്യേക ഉത്തരവിട്ടിട്ടുണ്ട്. എന്നാല്&zwj; എല്ലാ ദിവസവും തുറക്കണമെന്നാണ് നാടിന്റെ ആവശ്യം. ഇതിനായി വൈദ്യുതി ബോര്&zwj;ഡ് ചെയര്&zwj;മാനുമായും മറ്റ് ബോര്&zwj;ഡംഗങ്ങളുമായിട്ട് സംസാരിച്ച് ഇടുക്കിക്കാരന്&zwj; എന്ന നിലയില്&zwj; ഈ ആവശ്യത്തിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കും എന്ന് മന്ത്രി അറിയിച്ചു.&lt;/p&gt;&lt;p&gt;ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രത്യേകതകള്&zwj; സംബന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രിയെ ധരിപ്പിക്കും. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് തന്നെ ടൂറിസം കേന്ദ്ര സഹ ഫണ്ടിന്റെ അടിസ്ഥാനത്തില്&zwj; വികസിപ്പിക്കുന്ന ഒരു ബൃഹത്തായ പദ്ധതി സംബന്ധിച്ച് അതിവേഗം തുടര്&zwj;നടപടി സ്വീകരിക്കും. ഡാം സന്ദര്&zwj;ശനവേളയില്&zwj; ടൂറിസം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും മന്ത്രി അറിയിച്ചു.&lt;/p&gt;&lt;p&gt;ഇടുക്കി ഡാം ഒരു മായാജാലമാണ്, അത്ഭുതമല്ല. 50 വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് ഇങ്ങനെ ഒരു എന്&zwj;ജിനീയറിങ്, ഇങ്ങനെ ഒരു ആര്&zwj;ക്കിടെക്ചറല്&zwj; സ്&zwnj;കില്&zwj;, ഇങ്ങനെ ഒരു കാഴ്ചപ്പാട്, അത് അതിന് നേതൃത്വം നല്&zwj;കിയ നേതൃത്വത്തെയും എന്&zwj;ജിനീയറിങ് വിങ്ങിനെയും പ്രത്യേകമായും പ്രശംസിക്കാനും നന്ദിയും കടപ്പാടും അറിയിക്കാനും ആഗ്രഹിക്കുകയാണ്. അതിന്റെ നന്മ നിലനിര്&zwj;ത്താന്&zwj; സാധിക്കണം.&lt;/p&gt;&lt;p&gt;ഇടുക്കി ജില്ലയുടെ പ്രകൃതിരമണീയത കേരളവും ലോകവും അംഗീകരിച്ചതാണ്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം അംഗീകരിക്കുന്നതില്&zwj; പ്രധാനപ്പെട്ടത് നമ്മളുടെ പ്രകൃതിസൗന്ദര്യമാണ്. നമ്മുടെ സസ്യലതാദികളും ജലസമ്പത്തും പുഴകളും തോടുകളും പച്ചപ്പുമാണ്. ഒരു ഘട്ടത്തില്&zwj; ഇടുക്കി ഡാമിലെ ജലനിരപ്പ് 22% ആയിരുന്നു. കഴിഞ്ഞവര്&zwj;ഷം 67 ശതമാനം ഉള്ളിടത്തായിരുന്നു ഇത്. ഏതായാലും പ്രകൃതി നമ്മളെ കൈവിട്ടില്ല, കുറച്ചൊക്കെ മഴ കിട്ടി. ഇന്നിപ്പോള്&zwj; ജലനിരപ്പ് 57 ശതമാനം ആയി ഉയര്&zwj;ന്നത് ആശ്വാസമാണ്.&lt;/p&gt;&lt;p&gt;കേരളത്തിന്റെ പവര്&zwj;ഹൗസായ ഇടുക്കി കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ജില്ലയാണ് എന്നതാണ് യാഥാര്&zwj;ത്ഥ്യം. വയനാടിനെയും തിരുവനന്തപുരത്തെയും വിമാനത്താവളവും കപ്പല്&zwj;ത്താവളവും എല്ലാമുള്ള കൊച്ചിയെയും അപേക്ഷിച്ച് അഭ്യന്തര ടൂറിസ്റ്റുകള്&zwj;ക്കും വിദേശ ടൂറിസ്റ്റുകള്&zwj;ക്കും ഏറ്റവും ആകര്&zwj;ഷകമായ, പ്രകൃതിരമണീയമായ, കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്ന ജില്ല ഇടുക്കി ആണ്. ഇടുക്കിയുടെ പ്രകൃതിരമണീയത നിലനിര്&zwj;ത്താന്&zwj; സാധിക്കണം. ടൂറിസ്റ്റ് സാധ്യതകള്&zwj; നന്നായി വിനിയോഗിക്കാന്&zwj; സാധിക്കണം. ഇടുക്കി പദ്ധതി പ്രദേശത്ത് ജനങ്ങള്&zwj;ക്ക് സന്ദര്&zwj;ശാനുമതി നിഷേധിക്കാന്&zwj; കഴിയില്ലെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ഇടുക്കിയിലെ ഭൂമി സംബന്ധിച്ച പ്രശ്&zwnj;നങ്ങള്&zwj; പരിഹരിക്കും. കാര്&zwj;ഷിക മേഖലയിലെ യഥാര്&zwj;ത്ഥ കൃഷിക്കാരന്റെ ഭൂമി സംബന്ധിച്ച അവകാശങ്ങള്&zwj; സര്&zwj;ക്കാര്&zwj; അംഗീകരിച്ച് അനുമതി നല്&zwj;കും. റോഡ്, പാലങ്ങള്&zwj; ഉള്&zwj;പ്പെടെയുള്ള ആവശ്യങ്ങള്&zwj; നേടിയെടുക്കാന്&zwj; ശ്രമിക്കും. വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങള്&zwj;, മെഡിക്കല്&zwj; കോളേജിന്റെ വികസനം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് മുന്&zwj;ഗണന നല്&zwj;കും.&lt;/p&gt;&lt;p&gt;പാരിസ്ഥിതിക സ്ഥിതിവിശേഷങ്ങള്&zwj; സംരക്ഷിക്കപ്പെടുമ്പോള്&zwj; തന്നെ അത്തരം നിയമങ്ങള്&zwj; മനുഷ്യര്&zwj;ക്ക്, കൃഷിക്കാര്&zwj;ക്ക്, സ്ഥല ഉടമകള്&zwj;ക്ക്, അവിടെ താമസിക്കുന്നവര്&zwj;ക്ക് പ്രതികൂലമാകാന്&zwj; പാടില്ല എന്ന നിലപാടിലും സര്&zwj;ക്കാര്&zwj; ഉറച്ചുനില്&zwj;ക്കും. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് കേരളത്തെ എത്തിക്കുന്നതില്&zwj; ഇടുക്കിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയുടെ മനോഹാരിത സംരക്ഷിക്കാന്&zwj; ഈ ഓണാഘോഷം കരുത്തുപകരട്ടെ എന്നും മന്ത്രി ആശംസിച്ചു.&lt;/p&gt;&lt;p&gt;സ്വദേശി ദര്&zwj;ശന്&zwj; പദ്ധതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേന്ദ്ര ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന അതിബൃഹത്തായ പ്രോജക്ട് ഇടുക്കിയില്&zwj; യാഥാര്&zwj;ഥ്യമാകും എന്ന് ഡീന്&zwj; കുര്യാക്കോസ് എംപി പറഞ്ഞു. കേന്ദ്ര ടൂറിസം ഡിപ്പാര്&zwj;ട്ട്&zwnj;മെന്റിന്റെ പ്രത്യേക ഫണ്ട് വിഹിതം ഉപയോഗപ്പെടുത്തിയാണ് ഇടുക്കി ഡാമിന്റെ ഇടതുവശത്ത് ഇപ്പോള്&zwj; സ്ഥിതി ചെയ്യുന്ന ഇക്കോ ലോഡ്ജും ലാന്&zwj;ഡ്&zwnj;സ്&zwnj;കേപ്പിംഗ് ഉള്&zwj;പ്പെടെയുള്ള പദ്ധതികളും പൂര്&zwj;ത്തീകരിച്ചിട്ടുള്ളത്. അതിനനുബന്ധമായാണ് പുതിയ പദ്ധതി നിര്&zwj;ദേശവും സമര്&zwj;പ്പിക്കുന്നത്. ഡാം റിസര്&zwj;വോയറിന്റെ മുന്&zwj;വശത്ത് മലമ്പുഴ ഉദ്യാനത്തിന് സമാനമായ വിധത്തില്&zwj; അതിനേക്കാള്&zwj; മനോഹാരിതയോടെ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കാന്&zwj; കെഎസ്ഇബിയുടെയും വനവകുപ്പിന്റെയും സഹകരണം ആവശ്യമാണ്. കെഎസ്ഇബിയുടെ എന്&zwj;ഒസി ലഭിക്കണമെങ്കില്&zwj; ഒട്ടേറെ കടമ്പകള്&zwj; ഉണ്ട്. കാരണം ഈ ഡാമിന്റെ നിയമം പ്രത്യേകിച്ചും കേന്ദ്ര ഡാം സേഫ്റ്റി അതോറിറ്റി ആക്ട് യാഥാര്&zwj;ത്ഥ്യമായതിനുശേഷം അതിഭയങ്കരമായ നിയന്ത്രണമുണ്ട്. 500 മീറ്റര്&zwj; ഭാഗത്ത് യാതൊരു തരത്തിലുമുള്ള നിര്&zwj;മ്മിതികളും പാടില്ല. എത്രയും പെട്ടെന്ന് കെഎസ്ഇബിയുടെയും വനവകുപ്പിന്റെയും അനുമതിയോടെ കേന്ദ്രസര്&zwj;ക്കാരിനു മുന്&zwj;പാകെ പദ്ധതി സമര്&zwj;പ്പിക്കാന്&zwj; കഴിയും എന്ന പൂര്&zwj;ണ്ണവിശ്വാസമുണ്ടെന്നും എംപി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-says-steps-will-be-taken-to-open-idukki-dam-every-day-sunny-joseph-calls-it-a-magic-articleshow-z6ogd2r"/>
        </item>
        <item>
            <title><![CDATA[കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/assault-on-female-student-at-madayippara-kannur-migrant-worker-taken-into-custody-articleshow-2dnrzl9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/assault-on-female-student-at-madayippara-kannur-migrant-worker-taken-into-custody-articleshow-2dnrzl9</guid>
            <pubDate>Sat, 22 Aug 2026 15:27:09 +0530</pubDate>
            <description><![CDATA[&lt;p&gt;കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5xfw6mnrk0thwg8xgjgdp24,imgname-fotojet---2025-09-24t144119.318-1758705097365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഒഡീഷ സ്വദേശി കിരൺ സിങ്കുവിനെ പഴയങ്ങാടി പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കോളേജിലെ ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർത്ഥിനി മാടായിപ്പാറയിലൂടെ നടന്നു പോകുന്നതിനിടെ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ബഹളം കേട്ട് സഹപാഠികൾ എത്തിയാണ് വിദ്യാർത്ഥിനിയെ രക്ഷിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/assault-on-female-student-at-madayippara-kannur-migrant-worker-taken-into-custody-articleshow-2dnrzl9"/>
        </item>
        <item>
            <title><![CDATA[പദവിക്കും പക്വതക്കും നിരക്കാത്ത പ്രസ്താവന, പ്രതിപക്ഷ ഉപനേതാവ് തർക്കത്തിലെ പിണറായിയുടെ പ്രഖ്യാപനത്തിന് ബിനോയ് വിശ്വത്തിന്‍റെ മറുപടി; പോര് രൂക്ഷമാകുന്നു]]></title>
            <link>https://www.asianetnews.com/kerala-news/dispute-over-deputy-opposition-leader-post-intensifies-between-cpm-and-cpi-binoy-viswam-hits-back-at-pinarayi-vijayan-articleshow-zegzgy3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dispute-over-deputy-opposition-leader-post-intensifies-between-cpm-and-cpi-binoy-viswam-hits-back-at-pinarayi-vijayan-articleshow-zegzgy3</guid>
            <pubDate>Sat, 22 Aug 2026 15:22:48 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഉപനേതാവ് പദവി സിപിഎമ്മിനായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ച് രംഗത്തെത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0me5csph23mxgyjdzp2xp78,imgname-cpi-1787392340789.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള പോര് മുറുകുന്നു. സി പി എമ്മിന് തന്നെയാകും പ്രതിപക്ഷ ഉപനേതാവ് പദവിയുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്&zwj;റെ പ്രസ്താവനക്ക് രൂക്ഷ മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. തർക്ക വിഷയത്തിൽ ഏകപക്ഷീയ പ്രസ്താവന ആ പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് ചൂണ്ടിക്കാട്ടി. പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അത് അംഗീകരിക്കില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സി പി ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;പിണറായിയുടെ പ്രഖ്യാപനം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐയ്ക്ക് നൽകില്ലെന്ന് പിണറായി വിജയൻ ആവര്&zwj;ത്തിച്ച് ഉറപ്പിച്ച് പ്രഖ്യാപിച്ചത്. സ്പീക്കര്&zwj; താനാണ് കത്ത് നൽകുകയെന്നും ആ കത്തിൽ ഉപനേതാവായി നിര്&zwj;ദ്ദേശിക്കുന്നത് സി പി എം നേതാവിന്&zwj;റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സി പി എം തയ്യാറല്ലെന്ന് കൂടിയാണ് പിണറായി വ്യക്തമാക്കിയത്. സി പി ഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്&zwj;ത്തിച്ച് പറയുന്നതിൽ തെളിയുന്നത് ഇതാണ്. എൽ ഡി എഫിലെ പദവികള്&zwj; ഏതെങ്കിലും പാര്&zwj;ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സി പി ഐയും വിടില്ലെന്ന് ഉറപ്പായി. പരസ്യമായ ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സി പി ഐയ്ക്കും വിട്ടു കൊടുക്കുന്നത് സി പി എമ്മിനും അഭിമാന പ്രശ്നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dispute-over-deputy-opposition-leader-post-intensifies-between-cpm-and-cpi-binoy-viswam-hits-back-at-pinarayi-vijayan-articleshow-zegzgy3"/>
        </item>
        <item>
            <title><![CDATA[തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തി മുങ്ങി; 9 വർഷത്തിന് ശേഷം പ്രതിയെ പിടികൂടി പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/accused-in-murder-case-from-nine-years-ago-arrested-articleshow-lszffdo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/accused-in-murder-case-from-nine-years-ago-arrested-articleshow-lszffdo</guid>
            <pubDate>Sat, 22 Aug 2026 15:08:59 +0530</pubDate>
            <description><![CDATA[&lt;p&gt;9 വർഷത്തിന് ശേഷം കൊലപാതകകേസിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ മുന്നിയൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mdcv45cbrm8hat0qh9qhfv,imgname-fotojet---2026-08-22t145857.787-1787391536261.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; 9 വർഷത്തിന് ശേഷം കൊലപാതകകേസിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ മുന്നിയൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ സുനിയെ ഒമ്പതു വർഷം മുമ്പാണ് ഇയാൾ കൊലപ്പെടുത്തിയത്. കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിന്&zwnj; ശേഷം കൂട്ടുപ്രതി പിടിയിലായെങ്കിലും അബ്ദുള്ള മുങ്ങുകയായിരുന്നു. കണ്ണൂർ ടൗൺ എസിപി എം പി അസാദിന്റെ നേതൃത്വത്തിൽ കമ്മീഷണറുടെ സ്&zwnj;ക്വാഡാണ് പ്രതിയെ പിടികൂടിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/accused-in-murder-case-from-nine-years-ago-arrested-articleshow-lszffdo"/>
        </item>
        <item>
            <title><![CDATA[പുന്നമട കായലിൽ ആവേശക്കൊടിയേറ്റം, നെഹ്റു ട്രോഫി വള്ളംകളി പോരാട്ടത്തിന് തുടക്കം; ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളുടെ പോര്]]></title>
            <link>https://www.asianetnews.com/kerala-news/72nd-nehru-trophy-boat-race-inaugurated-by-vd-satheesan-thrilling-battle-underway-at-punnamada-articleshow-r0dzfgk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/72nd-nehru-trophy-boat-race-inaugurated-by-vd-satheesan-thrilling-battle-underway-at-punnamada-articleshow-r0dzfgk</guid>
            <pubDate>Sat, 22 Aug 2026 14:57:17 +0530</pubDate>
            <description><![CDATA[&lt;p&gt;72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട കായലിൽ തുടക്കമായി. 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ കിരീടത്തിനായി മത്സരിക്കുന്നു. ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ അവധിയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mcqay47d1byepd03xezqr5,imgname-nehru-trophy-1787390831556.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്&zwnj;സ് അൽപ്പസമയത്തിനകം തുടങ്ങും.&lt;/p&gt;&lt;h2&gt;&lt;strong&gt;ആലപ്പുഴയിൽ അവധി&lt;/strong&gt;&lt;/h2&gt;&lt;p&gt;ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണിവരെ കെ എസ് ആ&zwnj;ർ ടി സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിട്ടിട്ടില്ല. ജില്ലയിലെ എല്ലാ കെ എസ് ഇ ബി ഓഫീസുകൾക്കും ഇന്ന് അവധിയാണ്. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;ആലപ്പുഴ നഗരത്തിലെ ഗതാഗത നിയന്ത്രണം&lt;/strong&gt;&lt;/h2&gt;&lt;p&gt;എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് കടത്തിവിടും. കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്കാണ് കടത്തിവിടുക. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ വിടും. നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്&zwnj; പോലീസ് എയ്&zwnj;ഡ്&zwnj; പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/72nd-nehru-trophy-boat-race-inaugurated-by-vd-satheesan-thrilling-battle-underway-at-punnamada-articleshow-r0dzfgk"/>
        </item>
        <item>
            <title><![CDATA[കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/plus-two-student-drowned-while-bathing-in-pond-articleshow-69ox4ke</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/plus-two-student-drowned-while-bathing-in-pond-articleshow-69ox4ke</guid>
            <pubDate>Sat, 22 Aug 2026 14:56:13 +0530</pubDate>
            <description><![CDATA[&lt;p&gt;പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ ഷാ ആണ് മരിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mcncxkrd1h0qjqtmq0755c,imgname-fotojet---2026-08-22t145545.161-1787390768051.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ ഷാ (17)ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/plus-two-student-drowned-while-bathing-in-pond-articleshow-69ox4ke"/>
        </item>
        <item>
            <title><![CDATA[ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജരെ അക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം; പരാതി നൽകി]]></title>
            <link>https://www.asianetnews.com/kerala-news/thrissur-medical-students-accused-of-attacking-hotel-manager-over-beer-ban-articleshow-62ti4r0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thrissur-medical-students-accused-of-attacking-hotel-manager-over-beer-ban-articleshow-62ti4r0</guid>
            <pubDate>Sat, 22 Aug 2026 14:41:15 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോട്ടലിൽ ബിയർ കുടിക്കാൻ സമ്മതിക്കാത്തതില്&zwj; മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: ഹോട്ടലിൽ ബിയർ കുടിക്കാൻ സമ്മതിക്കാത്തതില്&zwj; മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം. ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കാൻ സമ്മതിക്കാത്ത റസ്റ്റോറന്&zwj;റ് മാനേജർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അത്താണി കെൽട്രോണിന് സമീപം അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള &lsquo;അൽമിയ&rsquo; റസ്റ്റോറന്&zwj;റിലാണ് സംഭവം നടന്നത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ആൺകുട്ടിയും, ഒരു പെൺകുട്ടിയുമാണ് ബിയറും കൊണ്ട് ആദ്യം റസ്റ്റോറന്&zwj;റിൽ വന്ന് ഭക്ഷണം ഓർഡർ ചെയ്തത്. ഇവിടെയിരുന്ന് ലഹരി സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന കർശന താക്കീത് മാനേജർ നൽകിയെങ്കിലും, ഇവർ ഭക്ഷണം ഓർഡർ ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് ബിയർ കുടിക്കാൻ ശ്രമിച്ചു. ഇത് മാനേജർ തടഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകോപിതരായെന്ന് മാനേജർ പറയുന്നു.&lt;/p&gt;&lt;p&gt;ഇവരുടെ മൊബൈൽ വാങ്ങി വെച്ചതായും, അപ്പോൾ തന്നെ വിഷയം പറഞ്ഞ് ഒത്തുതീർപ്പാക്കിയതായും പറയുന്നു. എന്നാൽ സംഭവം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായി ഹോട്ടലിലെത്തിയ ഇവർ മാനേജർ തലശ്ശേരി സ്വദേശി സതീഷിനെ മൂർച്ചയുള്ള ബ്ലേഡ് പോലെ ഏതോ ഉപകരണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ആക്രമണത്തിൽ ഇയാളുടെ വലതു കൈയിൽ മുറിവേൽക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കുറ്റക്കാരായവർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കണമെന്ന് ഹോട്ടൽ &amp;amp; റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thrissur-medical-students-accused-of-attacking-hotel-manager-over-beer-ban-articleshow-62ti4r0"/>
        </item>
        <item>
            <title><![CDATA[ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യത]]></title>
            <link>https://www.asianetnews.com/kerala-news/rain-alert-four-district-yellow-alert-in-kerala-articleshow-kxs8zd7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/rain-alert-four-district-yellow-alert-in-kerala-articleshow-kxs8zd7</guid>
            <pubDate>Sat, 22 Aug 2026 14:36:16 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0295z1qvsyax6j1jzhcy9yv,imgname-mixcollage-15-aug-2026-02-08-pm-7345-1786783136823.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലും, വടക്കൻ ആന്ധ്രാപ്രദേശിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട നിലയിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാസർകോ&zwj;ട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. &zwnj;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/rain-alert-four-district-yellow-alert-in-kerala-articleshow-kxs8zd7"/>
        </item>
        <item>
            <title><![CDATA[മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡി കേസിലെ പ്രതികൾ; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/accused-in-the-ed-case-celebrate-onam-in-front-of-the-museum-police-station-articleshow-n1wrn93</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/accused-in-the-ed-case-celebrate-onam-in-front-of-the-museum-police-station-articleshow-n1wrn93</guid>
            <pubDate>Sat, 22 Aug 2026 14:33:13 +0530</pubDate>
            <description><![CDATA[&lt;p&gt;മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ. പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ഓണം ആഘോഷിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mbantjkj55fvxbpzhqr10b,imgname-fotojet--61--1787389368146.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ. സ്&zwnj;റ്റേഷനിൽ ഇന്നായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ഇഡി കേസ് പ്രതികളും ഓണം ആഘോഷിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയായിരുന്നു. റീലിന് ശേഷം ഊഞ്ഞാൽ അഴിച്ചുമാറ്റി. ഇന്ന് പ്രതികൾ ഒപ്പിടേണ്ട ദിവസമായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/accused-in-the-ed-case-celebrate-onam-in-front-of-the-museum-police-station-articleshow-n1wrn93"/>
        </item>
        <item>
            <title><![CDATA[ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി; വനിത അധ്യക്ഷ ഇതാദ്യം]]></title>
            <link>https://www.asianetnews.com/kerala-news/dyfi-kerala-new-office-bearers-chintha-jerome-state-president-and-m-vijin-secretary-articleshow-hd2hrcl</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dyfi-kerala-new-office-bearers-chintha-jerome-state-president-and-m-vijin-secretary-articleshow-hd2hrcl</guid>
            <pubDate>Sat, 22 Aug 2026 14:26:39 +0530</pubDate>
            <description><![CDATA[&lt;p&gt;ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിനെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പ്രഖ്യാപനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m9vxmf0scd14kk00atkgra,imgname-chintha-jerome-dyfi-1787387836046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി വനിത എത്തുന്നത്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു, എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ. ജോയിൻ്റ് സെക്രട്ടറിമാരായി ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരെ തെരഞ്ഞെടുത്തു.&lt;/p&gt;&lt;h2&gt;പുതിയ നേതൃത്വത്തെ അറിയാം&lt;/h2&gt;&lt;h3&gt;ഡോ: ചിന്ത ജെറോം&lt;/h3&gt;&lt;p&gt;അധ്യാപക ദമ്പതികളായ സി ജെറോമിന്റെയും എസ്തർ ജെറോമിൻ്റെയും മകളായി കൊല്ലത്ത് ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജിൽ നിന്നും ബിഎഡ് പൂർത്തീകരിച്ച ശേഷം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി. യുജിസി നെറ്റ്- ജെആർഎഫ് എന്നീ യോഗ്യതകൾ നേടിയിട്ടുണ്ട്. വിദ്യാർത്ഥികാലം മുതൽ എസ്എഫ്ഐ പ്രവർത്തകയായി പൊതുജീവിതം ആരംഭിച്ചു. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡൻ്റ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;2007-2008 വർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗമായും സിൻഡിക്കേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.&lt;/p&gt;&lt;p&gt;2016 മുതൽ 2023 വരെ രണ്ട് ടേമുകളായി കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു.ഈ കാലഘട്ടത്തിൽ യൂത്ത് ബ്രിഗേഡ് പോലുള്ള ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി . പകർച്ച വ്യാധികൾ , പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ യുവതീ-യുവാക്കളെ സന്നദ്ധ സേവനത്തിന് പരിശീലനം നൽകി തയ്യാറാക്കി ലഭ്യമാക്കുന്ന മാതൃകാ പദ്ധതിയായിട്ടാണ് അത് വിഭാവനം ചെയ്തത്.&lt;/p&gt;&lt;p&gt;23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് വച്ച് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തzരഞ്ഞെടുക്കപ്പെട്ടു. 2016 ൽ സിപിഐഎം പ്രതിനിധി സംഘത്തോടൊപ്പം ചൈനയും 2025 ൽ ക്യൂബയും സന്ദർശിച്ചു. 2019ൽ ജർമ്മനിയിലെ ബോണിൽ കേരളത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ എന്ന നിലയിൽ പങ്കെടുത്തു. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സിതാര ബുക്സ് പ്രസിദ്ധീകരിച്ച &lsquo;ചുംബനം - സമരം ഇടതുപക്ഷം, &lsquo;ചിന്താ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച &lsquo;ചങ്കിലെ ചൈന, &lsquo;ഡിസി ബുക്സ് പ്രസിദ്ധീകരിച്ച &lsquo;അതിശയപത്ത് &lsquo;എന്നിവ പുസ്തകങ്ങൾ.&lt;/p&gt;&lt;h3&gt;എം വിജിൻ&lt;/h3&gt;&lt;p&gt;കണ്ണൂർ ജില്ലയിലെ എടാട്ട് ടി കെ ഭാസ്കരന്റെയും വസന്തയുടെയും മകനായി ജനനം. എടനാട് വെസ്റ്റ് എൽ പി സ്കൂൾ, എടനാട് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം പയ്യന്നൂർ കോളേജിൽനിന്ന് ബി എസ് സി ഫിസിക്സ് പാസായി. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ പിജി നേടി.&lt;/p&gt;&lt;p&gt;ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി എന്ന നിലകളിലും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി ,കണ്ണൂർ ജില്ലാ ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ച ശേഷം നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.&lt;/p&gt;&lt;p&gt;കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായും സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ അംഗമായും പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. 2021 മുതൽ കല്ല്യാശ്ശേരി എംഎൽഎ ആണ്. ടീച്ചറായ അശ്വതിയാണ് ഭാര്യ മകൻ നെയ്തൽ.&lt;/p&gt;&lt;h3&gt;അഡ്വ. ആർ രാഹുൽ&lt;/h3&gt;&lt;p&gt;വിദ്യാർഥി&ndash;യുവജന രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ നേതാവാണ്&zwnj; സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. ആർ രാഹുൽ (37). ആലപ്പുഴ ജില്ലാ പഞ്ചായത്ത്&zwnj; പുന്നപ്ര ഡിവിഷൻ അംഗമാണ്&zwnj;. പൊതുമരാമത്ത് സ്&zwnj;റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്. സംസ്ഥാന യുവജന കമീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്&zwnj;.&lt;/p&gt;&lt;p&gt;സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ്&zwnj; സെക്രട്ടറി, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടി. സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. നിലവിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. ഭാര്യ: അഞ്ചു എസ് റാം, മകൻ: ഗസൽ , അമ്മ: സീമന്ദിനി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dyfi-kerala-new-office-bearers-chintha-jerome-state-president-and-m-vijin-secretary-articleshow-hd2hrcl"/>
        </item>
        <item>
            <title><![CDATA[`വിദ്യാർത്ഥികൾ മുണ്ടും സാരിയും ധരിക്കരുത്'; ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ അധികൃതർ]]></title>
            <link>https://www.asianetnews.com/kerala-news/school-authorities-ban-traditional-attire-for-onam-celebrations-in-kozhikode-articleshow-063pfeg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/school-authorities-ban-traditional-attire-for-onam-celebrations-in-kozhikode-articleshow-063pfeg</guid>
            <pubDate>Sat, 22 Aug 2026 14:12:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ് റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കേരള സാരിയും മുണ്ടും ധരിച്ച് എത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ പ്രവേശനം വിലക്കുകയും ചെയ്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m030008q8typapezvst9qrqb,imgname-onam--1--1786807058711.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ഓണാഘോഷത്തിന് സാരിയും മുണ്ടും വിലക്കി കോഴിക്കോട്ടെ സ്വകാര്യ സ്കൂള്&zwj;. അല്&zwj;-ഫാറൂഖ് റസിഡന്&zwj;ഷ്യല്&zwj; സീനിയര്&zwj; ഹയര്&zwj;സെക്കന്&zwj;ഡറി സ്കൂളാണ് മുണ്ടും സാരിയും ഓണാഘോഷത്തിന് ഉപയോഗിക്കരുതെന്ന ഉത്തരവ് ഇറക്കിയത്. കേരള വേഷം ധരിച്ചത്തിയ വിദ്യാര്&zwj;ത്ഥികളെ ആഘോഷത്തില്&zwj; പങ്കെടുക്കാന്&zwj; സ്കൂള്&zwj; അധികൃതര്&zwj; അനുവദിക്കുകയും ചെയ്തില്ല.&lt;/p&gt;&lt;p&gt;ദിവസങ്ങള്&zwj;ക്ക് മുന്നേ തന്നെ ഓണാഘോഷത്തിന് ഒരുങ്ങിയ പ്ലസ്ടു വിദ്യാര്&zwj;ത്ഥികളുടെ ആഘോഷമാണ് സ്കൂള്&zwj; അധികൃതരുടെ ഉത്തരവിലൂടെ തടസ്സപ്പെട്ടത്. സാരിയും മുണ്ടുമെല്ലാം കുട്ടികള്&zwj; ഒരുക്കി. ഇതനുസരിച്ച് ഡ്രസ് കോഡും റെഡിയായിരുന്നു. സാരിയും മുണ്ടും വിലക്കി ഇന്ന് പുലര്&zwj;ച്ചെ 1.38നാണ് പ്രിന്&zwj;സിപ്പാള്&zwj; ഉത്തരവിറക്കുന്നത്. ഇതോടെ കുട്ടികള്&zwj; നിരാശയിലായി. ചിലര്&zwj; സാരിയും മുണ്ടും ധരിച്ച് സ്കൂളിലെത്തിയെങ്കിലും ഓണാഘോഷ വേദിയിലേക്കുള്ള പ്രവേശനം സ്കൂള്&zwj; അധികൃതര്&zwj; വിലക്കി.&lt;/p&gt;&lt;p&gt;ഓണാഘോഷത്തിനായി ഓരോ വിദ്യാര്&zwj;ത്ഥികളും വിഭവങ്ങള്&zwj; തയ്യാറാക്കി കൊണ്ട് വരണമെന്ന് സ്കൂള്&zwj; അധികൃതര്&zwj; നിര്&zwj;ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം വിഭവങ്ങള്&zwj; ഉണ്ടാക്കി വന്നവര്&zwj;ക്ക് അതും ഉപയോഗിക്കാനായില്ല. പ്രതിഷേധം കടുത്തതോടെ ഒടുവില്&zwj; പതിനൊന്നര മണിയോടെ വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് പ്രവേശനം നല്&zwj;കി. എന്നാല്&zwj; ഇതിനകം ഓണാഘോഷം പകുതി പിന്നിട്ടിരുന്നു. മുന്&zwj; വര്&zwj;ഷങ്ങളിലൊന്നും സ്കൂളില്&zwj; ഇത്തരമൊരു നിരോധനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച നടന്ന പിടിഎ മീറ്റിങ്ങിൽ പോലും ഇത്തരമൊരു നിര്&zwj;ദേശം ഉണ്ടായിരുന്നുമില്ല. പ്രിന്&zwj;സിപ്പാളിനെ ബന്ധപ്പെടാന്&zwj; ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/school-authorities-ban-traditional-attire-for-onam-celebrations-in-kozhikode-articleshow-063pfeg"/>
        </item>
        <item>
            <title><![CDATA[കാർഡുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ]]></title>
            <link>https://www.asianetnews.com/kerala-news/meta-submitted-written-response-to-police-regarding-the-complaint-about-the-removal-of-news-reports-articleshow-ozqrew5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/meta-submitted-written-response-to-police-regarding-the-complaint-about-the-removal-of-news-reports-articleshow-ozqrew5</guid>
            <pubDate>Sat, 22 Aug 2026 13:44:42 +0530</pubDate>
            <description><![CDATA[&lt;p&gt;വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാർത്തകൾ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m02rpswdt6qerzer5ygda17a,imgname-satheesan-meta-1786799417229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാർത്തകൾ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി. വാർത്തകൾ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക പിഴവ് ആണെന്നും മെറ്റ മറുപടി നൽകി. പൊലീസ് ചോദിച്ച 7 ചോദ്യങ്ങൾക്ക് ആണ് മെറ്റ രേഖാമൂലം മറുപടി നൽകിയത്. സൈബർ ഡിവിഷൻ എസ് പി അങ്കിത് ആഗോകാണ് കത്ത് നൽകിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/meta-submitted-written-response-to-police-regarding-the-complaint-about-the-removal-of-news-reports-articleshow-ozqrew5"/>
        </item>
        <item>
            <title><![CDATA[ചെന്നൈ ആസ്ഥാനം കേരളത്തിലേക്ക് മാറ്റാത്തത് എന്തുകൊണ്ട്?ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധമെന്ന് ഷാഫി പറമ്പിൽ]]></title>
            <link>https://www.asianetnews.com/kerala-news/why-wasnt-the-chennai-headquarters-moved-to-kerala-shafi-parambil-says-the-division-change-is-a-euthanasia-for-kerala-articleshow-i6otmph</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/why-wasnt-the-chennai-headquarters-moved-to-kerala-shafi-parambil-says-the-division-change-is-a-euthanasia-for-kerala-articleshow-i6otmph</guid>
            <pubDate>Sat, 22 Aug 2026 13:23:12 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിനായി ഒരു സോൺ വേണമെമെന്നത് നാളുകളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അഡ്മിനിസ്&zwnj;ട്രേഷൻ ആണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m7arxm65h096k8d35pp1e6,imgname-vlcsnap-2026-08-22-13h21m59s97-1787385177012.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എംപി ഷാഫി പറമ്പിൽ ആരോപിച്ചു. ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായുള്ള നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഡ്മിനിസ്&zwnj;ട്രേഷൻ ആണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.&lt;/p&gt;&lt;p&gt;കേരളത്തിനായി ഒരു സോൺ വേണമെമെന്നത് നാളുകളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക് നീട്ടാനുള്ള നടപടികൾക്ക് ബിജെപി നേതാക്കൾ തന്നെ തുരങ്കം വയ്ക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ചും ദില്ലിയിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കെപിസിസി ഉടൻ സമരം പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/why-wasnt-the-chennai-headquarters-moved-to-kerala-shafi-parambil-says-the-division-change-is-a-euthanasia-for-kerala-articleshow-i6otmph"/>
        </item>
        <item>
            <title><![CDATA[ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ; 'പ്രയോഗം നടത്താൻ പാടില്ലാത്തത്']]></title>
            <link>https://www.asianetnews.com/kerala-news/cpm-state-secretary-mv-govindan-against-vellappally-natesan-over-an-shamseer-articleshow-xvzcamq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-state-secretary-mv-govindan-against-vellappally-natesan-over-an-shamseer-articleshow-xvzcamq</guid>
            <pubDate>Sat, 22 Aug 2026 12:57:21 +0530</pubDate>
            <description><![CDATA[&lt;p&gt;ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളപ്പാപള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും എംവി ഗോവിന്ദൻ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktejbsnhs2ssktpazkbagkf7,imgname-mv-govindan-1780752967345.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളപ്പാപള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ല. വെള്ളാപ്പള്ളി നടേശൻ ഷംസീറിനോട്&zwnj; പറഞ്ഞ പ്രയോഗം നടത്താൻ പാടില്ലാത്തതാണെന്നും ഞങ്ങളിൽ എല്ലാ മതക്കാരും ഉണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.&lt;/p&gt;&lt;p&gt;വെള്ളാപ്പള്ളിയുടേത് വർഗീയ നിലപാടണോ എന്ന് ആലോചിച്ചു പറയാം. വർഗീയ പരാമർശം ആണെങ്കിൽ അങ്ങനെ പറയുന്നതിൽ മടിയില്ല. ഇവിടെ വർഗീയമല്ല, ലീഗിനെയാണ് പറഞ്ഞത്. ലീഗ് വർഗീയമാണോ. ലീഗിനെ വർഗീയ പട്ടികയിലാണോ പെടുത്തിയത്. ലീഗിന് വർഗീയ പാർട്ടിയുടെ പട്ടികയിൽ പെടുത്തിയിട്ടില്ല. ചില വർഗീയ നിലപാടുകൾ ലീഗ് എടുക്കാറുണ്ട്. ബിജെപിയുടെയും ഇഡി യുടെയും കൂടെയാണ് കോൺഗ്രസ്. അവർ എല്ലാവരും ചേർന്നാണ് ഇഡി നീക്കം ആസൂത്രണം ചെയ്തത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾ ഇടപെടേണ്ടതില്ല. ബിസിനസ്&zwnj; ബിസിനസ്സ് ആയി നടക്കട്ടെ. അതിന്റെ പേരിൽ പാർട്ടി നേതാക്കൾക്ക് എതിരെ വന്നാൽ നിയമപരമയും രാഷ്ട്രീയമായും നേരിടുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-state-secretary-mv-govindan-against-vellappally-natesan-over-an-shamseer-articleshow-xvzcamq"/>
        </item>
        <item>
            <title><![CDATA[മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയക്കും]]></title>
            <link>https://www.asianetnews.com/kerala-news/kerala-opposes-mangaluru-transfer-to-mysuru-railway-division-says-cm-vd-satheesan-articleshow-uhlt8sm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-opposes-mangaluru-transfer-to-mysuru-railway-division-says-cm-vd-satheesan-articleshow-uhlt8sm</guid>
            <pubDate>Sat, 22 Aug 2026 12:47:41 +0530</pubDate>
            <description><![CDATA[&lt;p&gt;റെയിൽവേ മന്ത്രാലയത്തിന്&zwj;റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്&zwj;ഹമാണെന്നും സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്&zwj;ച്ചകള്&zwj; നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്&zwj; തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz3ear4ybyxrdfzc6dj0rrs0,imgname-mixcollage-03-aug-2026-02-42-pm-4725-1785748349086.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്&zwj;പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തീരുമാനം പുനപരിശോധിക്കണെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി എംപി മാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി നീങ്ങുമെന്ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജംഗ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും, വരുമാനം ഗണ്യമായി കുറയാനും കാരണമാകും.&lt;/p&gt;&lt;p&gt;നിലവില്&zwj; സതേണ്&zwj; റെയില്&zwj;വേയില്&zwj; ഉള്&zwj;പ്പെട്ട ഉള്ളാള്&zwj; മുതല്&zwj; മംഗലാപുരം വരെയുള്ള പ്രദേശങ്ങള്&zwj; സൗത്ത് വെസ്റ്റേണ്&zwj; റെയില്&zwj;വേയില്&zwj; ലയിക്കുന്നതോടെ സതേണ്&zwj; റെയില്&zwj;വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്&zwj;റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്&zwj;ഹമാണെന്നും സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്&zwj;ച്ചകള്&zwj; നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്&zwj; തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്. അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്&zwj;ക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്&zwj;വെ മന്ത്രിക്കും കത്തയയ്ക്കുമെന്നും, സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാന്&zwj; കേന്ദ്ര സര്&zwj;ക്കാരിന് മേല്&zwj; സമ്മര്&zwj;ദം ചെലുത്തും എന്നും മുഖ്യമന്ത്രി വിഡി സതീശൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.&lt;/p&gt;&lt;p&gt;പാലക്കാട് റെയില്&zwj;വേ ഡിവിഷനു കീഴില്&zwj; ഏറ്റവുമധികം വരുമാനം സൃഷ്ടിക്കുന്ന പനന്പൂര്&zwj; സ്റ്റേഷന്&zwj; ഉള്&zwj;പ്പെടെ കര്&zwj;ണാടകയിലെ ഉളളാല്&zwj; മുതല്&zwj; മംഗലാപുരം അടക്കമുളള ഭാഗങ്ങള്&zwj; മൈസൂര്&zwj; ഡിവിഷനിലേക്ക് മാറ്റിക്കൊണ്ടുളള സുപ്രധാന തീരുമാനം റെയില്&zwj;വേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പുറത്തിറക്കിയ ഉത്തരവ് വന്നപ്പോഴാണ് ജനപ്രതിനിധികള്&zwj; അടക്കം അറിഞ്ഞത്. കര്&zwj;ണാടകയുടെ സമ്മര്&zwj;ദ്ദത്തെത്തുടര്&zwj;ന്നാണ് ഈ തീരുമാനമെന്നും ഇതിനെതിരെ പാര്&zwj;ലമെന്&zwj;റില്&zwj; ശക്തമായി പ്രതികരിക്കുമെന്നും വികെ ശ്രീകണ്ഠന്&zwj; എംപി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;പാലക്കാട് ഡിവിഷന്&zwj;റെ ചിറകരിയാനുളള നീക്കമാണ് നടക്കുന്നതെന്ന് എംകെ രാഘവന്&zwj; എംപി ആരോപിച്ചു. ഈ വിഷയത്തില്&zwj; പാർലമെന്&zwj;റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് കേരളത്തില്&zwj; നിന്നുളള എംപിമാർ വ്യക്തമാക്കി. കേരളത്തിന് സ്വന്തമായി റെയില്&zwj;വേ സോണ്&zwj;, പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളെ ശക്തിപ്പെടുത്തല്&zwj; തുടങ്ങിയ ആവശ്യങ്ങള്&zwj; കേരളത്തില്&zwj; നിന്നുളള എംപിമാര്&zwj; ഉന്നയിച്ച് വരവെയായിരുന്നു കേരളത്തിന്&zwj;റെ പ്രതീക്ഷകള്&zwj;ക്ക് മങ്ങലേല്&zwj;പ്പിക്കുന്ന തീരുമാനം പുറത്ത് വന്നത്. ഒക്ടോബര്&zwj; ഒന്നുമുതലാണ് ഡിവിഷന്&zwj; വിഭജനം നിലവില്&zwj; വരിക.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-opposes-mangaluru-transfer-to-mysuru-railway-division-says-cm-vd-satheesan-articleshow-uhlt8sm"/>
        </item>
        <item>
            <title><![CDATA[കുടുംബശ്രീ-കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം; പിരിഞ്ഞ് പോകാൻ നിർദ്ദേശം, സ്റ്റേ വാങ്ങി ജീവനക്കാർ]]></title>
            <link>https://www.asianetnews.com/kerala-news/cpm-appointments-from-kudumbashree-and-kila-projects-employees-secure-stay-order-articleshow-hmw20v5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-appointments-from-kudumbashree-and-kila-projects-employees-secure-stay-order-articleshow-hmw20v5</guid>
            <pubDate>Sat, 22 Aug 2026 12:43:54 +0530</pubDate>
            <description><![CDATA[&lt;p&gt;കിലയിലെ കരാർ കഴിഞ്ഞ 28 പേരോട് പിരിഞ്ഞ് പോകാൻ നിർദ്ദേശം നല്&zwj;കി. പിന്നാലെ ജീവനക്കാർ സ്റ്റേ വാങ്ങി. മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവർ അധിക പറ്റെന്നാണ് തദ്ദേശ വകുപ്പിന്&zwj;റെ വിലയിരുത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6as7ksrjc8n5qfqp38ysqhd,imgname-kudumbashree-1759151116082.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ സർക്കാർ നീക്കം. അള്ളി പിടിച്ചിരിക്കുന്ന അട്ടകളെ എടുത്ത് പുറത്തിടുമെന്നാണ് മന്ത്രി കെ എം ഷാജിയുടെ പരസ്യ പ്രതികരണം. അതേസമയം, കിലയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കരാർ ജീവനക്കാർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചു.&lt;/p&gt;&lt;p&gt;യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ വിവിധ വകുപ്പുകളിലെ സിപിഎം കരാർ നിയമനങ്ങൾ റദ്ദാക്കുകയും, മറ്റ് നിയമനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുടുംബശ്രീ - കിലാ പദ്ധതികളിലെ സിപിഎം നിയമനങ്ങൾ അപ്പാടെ എടുത്ത് കളയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി കെ എം ഷാജി. മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ശമ്പളം വാങ്ങുന്നവരാണ് കിലയിലും കുടുംബശ്രീയിലുമുള്ളത്. കിലയിൽ കഴിഞ്ഞ സർക്കാർ നിയമിച്ച കരാർ കഴിഞ്ഞ 28 ജീവനക്കാരെ പിരിച്ചു വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതോടെ തീരുമാനം മരവിപ്പിച്ചു.&lt;/p&gt;&lt;p&gt;82 വയസ്സുള്ള ആൾ വരെ ജോലി ചെയ്യുന്ന പദ്ധതിയിൽ ഉള്ളവർ പരിണിത പ്രജ്ഞരല്ലെന്നാണ് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ. കുടുംബശ്രീയിൽ മാത്രം 2500 ന് മുകളിൽ താൽക്കാലിക ജീവനക്കാരുണ്ട്. കഴിഞ്ഞ സർക്കാർ പുതിയ പോസ്റ്റുകൾ ഉണ്ടാക്കി പാർട്ടി നിയമനങ്ങൾ നടത്തിയെന്നും വിമർശനം ഉയരുന്നു. തദ്ദേശ വകുപ്പിലെ കരാർ നിയമനങ്ങളിൽ പരിണിത പ്രജ്ഞരായവരെ കൊണ്ടുവന്ന് ഉടച്ചു വാർക്കലാണ് ലക്ഷ്യം. അതേസമയം, യുഡിഎഫിന് താല്പര്യമുള്ള ആളുകളെ നിയമിച്ചാൽ ലക്ഷ്യം ഉദ്ദേശിച്ച പോലെ പൂർത്തിയാകുമോ എന്നതും കണ്ടറിയണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-appointments-from-kudumbashree-and-kila-projects-employees-secure-stay-order-articleshow-hmw20v5"/>
        </item>
        <item>
            <title><![CDATA[പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയ്ക്ക് നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/kerala-news/pinarayi-vijayan-says-will-not-be-given-deputy-leader-of-the-opposition-post-to-cpi-articleshow-a3msnbt</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pinarayi-vijayan-says-will-not-be-given-deputy-leader-of-the-opposition-post-to-cpi-articleshow-a3msnbt</guid>
            <pubDate>Sat, 22 Aug 2026 12:42:19 +0530</pubDate>
            <description><![CDATA[&lt;p&gt;സ്പീക്കര്&zwj; നൽകുന്ന കത്തിൽ ഉപനേതാവായി നിര്&zwj;ദ്ദേശിക്കുന്നത് സിപിഎം നേതാവിന്&zwj;റെ പേരാകുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ചര്&zwj;ച്ചയിലിരിക്കുന്ന വിഷയത്തിൽ പാര്&zwj;ട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്&zwj; പ്രതികരിക്കില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqhhptsc8ectayrb8hptrb9,imgname-pinarayi-vijayan-1784275327833.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ലെന്ന് ആവര്&zwj;ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്പീക്കര്&zwj; നൽകുന്ന കത്തിൽ ഉപനേതാവായി നിര്&zwj;ദ്ദേശിക്കുന്നത് സിപിഎം നേതാവിന്&zwj;റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്&zwj;ച്ചയിലിരിക്കുന്ന വിഷയത്തിൽ പാര്&zwj;ട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്&zwj; പ്രതികരിക്കില്ല.&lt;/p&gt;&lt;p&gt;എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സിപിഎം തയ്യാറല്ല. സിപിഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്&zwj;ത്തിച്ച് പറയുന്നതിൽ തെളിയുന്നത് ഇതാണ്. എൽഡിഎഫിലെ പദവികള്&zwj; ഏതെങ്കിലും പാര്&zwj;ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സിപിഐയും വിടുന്നില്ല. അനുനയിപ്പിക്കാൻ എൽഡിഎഫ് കണ്&zwj;വീനര്&zwj; എം എൻ സ്മാരകത്തിൽ വന്ന് സംസ്ഥാന സെക്രട്ടറിയെ കണ്ടെങ്കിലും സിപിഐ വഴങ്ങിയില്ല. സെക്രട്ടറി പരസ്യമായ ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സിപിഐയ്ക്കും വിട്ടു കൊടുക്കുന്നത് സിപിഎമ്മിനും അഭിമാന പ്രശ്നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലായിരുന്നു.&lt;/p&gt;&lt;p&gt;വിഷയം മാറ്റി വെച്ച് കഴിഞ്ഞ തിങ്കളാഴ്ച ഇടതുമുന്നണി ചേര്&zwj;ന്നു. പക്ഷേ അവിടെ ആരും ഉപനേതാവ് വിഷയം ഉയര്&zwj;ത്തിയില്ല. മുന്നണി മര്യാദ പാലിച്ച് ഉന്നയിക്കാതിരുന്നതെന്ന് സിപഐ ഇപ്പോള്&zwj; വിശദീകരിക്കുന്നു. എന്നിട്ടും പിണറായി വിജയന്&zwj; തങ്ങളുടെ ആവശ്യം പരസ്യമായ ആവര്&zwj;ത്തിച്ച് തള്ളുന്നതിലെ നീരസമാണ് ഇപ്പോള്&zwj; പാര്&zwj;ട്ടിക്ക്. അമ്മാതിരി അതൃപ്തിയൊന്നും കണക്കിലെടുക്കുന്നില്ലെന്നാണ് സിപിഎമ്മിന്&zwj;റെ നിലപാട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pinarayi-vijayan-says-will-not-be-given-deputy-leader-of-the-opposition-post-to-cpi-articleshow-a3msnbt"/>
        </item>
        <item>
            <title><![CDATA[സംവരണ വിരുദ്ധ കൂട്ടായ്മ സമരം; ദില്ലി കനത്ത ജാഗ്രതയിൽ, ജന്തർമന്തറിലേക്കുള്ള പ്രവേശനം വിലക്കി പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/anti-reservation-protest-delhi-on-high-alert-police-ban-entry-to-jantar-mantar-articleshow-pktgab2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/anti-reservation-protest-delhi-on-high-alert-police-ban-entry-to-jantar-mantar-articleshow-pktgab2</guid>
            <pubDate>Sat, 22 Aug 2026 12:39:19 +0530</pubDate>
            <description><![CDATA[&lt;p&gt;സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ ദില്ലി കനത്ത ജാഗ്രതയിൽ. ഇന്നലെ റിസര്&zwj;വേഷന്&zwj; റിഫോം ആന്തോളന്&zwj; പരിപാടിക്കിടെ പൊലീസിനും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. 65 പേരെ കസ്റ്റഡിയിലെടുത്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m4tshhgtcjx9vypvkebcsh,imgname-fotojet---2026-08-22t123844.754-1787382556209.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ ദില്ലി കനത്ത ജാഗ്രതയിൽ. ഇന്നലെ റിസര്&zwj;വേഷന്&zwj; റിഫോം ആന്തോളന്&zwj; പരിപാടിക്കിടെ പൊലീസിനും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. 65 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥിതികണക്കിലെടുത്ത് ജന്തർമന്തറിലേക്കുള്ള പ്രവേശനം പൊലീസ് വിലക്കി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;നീറ്റ് പരീക്ഷാര്&zwj;ത്ഥി ഹര്&zwj;ഷ് ദുബെ നേതൃത്വം നല്&zwj;കുന്ന റിസര്&zwj;വേഷന്&zwj; റിഫോം ആന്തോളന്&zwj; എന്ന ക്യാംപയിന്റെ നേതൃത്വത്തില്&zwj; നടന്ന പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ഇന്നലെ രാത്രിയിലും ജന്തർമന്തറിൽ പ്രതിഷേധക്കാർ തുടർന്നതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ചാണ് മാറ്റിയത്. ജാതിയുടെ അടിസ്ഥാനത്തില്&zwj; അല്ലാതെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്&zwj; ആയിരിക്കണം സംവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പട്ടികജാതി/പട്ടികവര്&zwj;ഗ (അതിക്രമങ്ങള്&zwj; തടയല്&zwj;) നിയമം പിന്&zwj;വലിക്കണമെന്നും പ്രതിഷേധക്കാര്&zwj; ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നല്&zwj;കിയിരുന്നില്ല. രാംലീലാ മൈതാനിയിലാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്. എന്നാൽ പ്രതിഷേധക്കാർ കൂട്ടമായി ജന്തർമന്തറിലേക്ക് എത്തിയത് പൊലീസിനെ വലച്ചു. സമരത്തിനെത്തിയവരിൽ കൂടുതലും യുപിയിൽ നിന്നുള്ളവരായിരുന്നു. സമരം രാത്രിയിലും തുടർന്നതോടെയാണ് ഒടുവിൽ പൊലീസ് നടപടി.&lt;/p&gt;&lt;p&gt;സിജെപി സമരത്തിലെ സംഘർഷത്തിന് പിന്നാലെ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് വീണ്ടും ആൾക്കൂട്ടം സംഘടിച്ച് എത്തിയത്. സമരക്കാർ ദില്ലിയിലെ പലയിടത്തും ചെറിയ സംഘങ്ങളായി തുടരുകയാണ്. ഇവർ സംഘടിച്ചെത്തുന്നത് സംഘർഷത്തിന് ഇടയാക്കാതിരിക്കാനാണ് കൂടുതൽ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/anti-reservation-protest-delhi-on-high-alert-police-ban-entry-to-jantar-mantar-articleshow-pktgab2"/>
        </item>
        <item>
            <title><![CDATA[പിഎസ്‍സി നിയമന തട്ടിപ്പ്; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ, പിഎസ്‍സി സെക്രട്ടറിയെ ഗവർണർ വിളിച്ച് വരുത്തി]]></title>
            <link>https://www.asianetnews.com/kerala-news/psc-recruitment-fraud-raj-bhavan-prepares-for-strong-intervention-governor-summons-psc-secretary-articleshow-qyc6byv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/psc-recruitment-fraud-raj-bhavan-prepares-for-strong-intervention-governor-summons-psc-secretary-articleshow-qyc6byv</guid>
            <pubDate>Sat, 22 Aug 2026 12:12:08 +0530</pubDate>
            <description><![CDATA[&lt;p&gt;പിഎസ്&zwj;സി സെക്രട്ടറിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ച് വരുത്തി. പിഎസ്&zwj;സി ചെയർമാന്&zwj;റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0gyxy2xjhm3zy8k2dpmrpjy,imgname-fotojet---2026-08-21t065805.578-1787275704413.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പിഎസ്&zwj;സി പരീക്ഷാ ക്രമക്കേട് പരാതികളിൽ ശക്തമായി ഇടപെടാൻ കരുക്കൾ നീക്കി ലോക്ഭവൻ. ചെയർമാൻ അറിയാതെ പിഎസ്&zwj;സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ച ഗവർണർ വിശദീകരണം തേടി. അതേസമയം, ക്രമക്കേട് പരാതികളിൽ അന്വേഷണം പിഎസ്&zwj;സി ചെയര്&zwj;മാനിലേയ്ക്ക് ഉള്&zwj;പ്പെടെ നീങ്ങുന്നതായാണ് വിവരം.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച വൈകീട്ടാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്&zwj;സി സെക്രട്ടറി സാജു ജോർജ്ജിനെ ലോക്ഭവനിലേക്ക് വിളിപ്പിച്ചത്. ക്രമക്കേടിൽ എന്ത് നടപടി എടുത്തെന്നായിരുന്നു അറിയേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങളും അതിനോടുള്ള പിഎസ്&zwj;സിയുടെ നിലപാടും സെക്രട്ടറി വിശദീകരിച്ചു. ആരോപണങ്ങളിൽ ആഭ്യന്തര വിജലൻസെടുക്കുന്ന നടപടികളും അറിയിച്ചു. കർണാടക ഝാർഖണ്ട് മോഡൽ ഇടപടലിനുള്ള നിയമസാധ്യതകൾ ലോക്ഭവൻ തേടുന്നുണ്ടെന്നാണ് വിവരം. സിസാ തോമസിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടപടി വൈകിയതിന് ഡിജിപിയെ വിളിച്ച് വരുത്തിയ ലോക്ഭവന്&zwj;റെ നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തിൽ വിമർശിച്ചതിന് പിന്നാലെയാണ് പിഎസ്&zwj;സി സെക്രട്ടറിയെ വിളിപ്പിച്ചത്.&lt;/p&gt;&lt;p&gt;അതേസമയം, പിഎസ്എസി നിയമന ക്രമക്കേട് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന&zwj;്റെ മൊഴിയെടുപ്പ് തുടരുകയാണ്. കംപ്യൂട്ടര്&zwj; ഹാര്&zwj;ഡ് ഡിസ്ക് ഉള്&zwj;പ്പെടെയുള്ളവയുടെ സൈബര്&zwj; ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം പിഎസ്&zwj;സിയിലെ ഉന്നതരെ ചോദ്യം ചെയ്യാനാണ് തീരുമാനം. തെളിവ് ശേഖരണം പൂര്&zwj;ത്തിയായ ശേഷം പ്രതികളുടെ പേര് ഉള്&zwj;പ്പെടുത്തി കോടതിക്ക് റിപ്പോര്&zwj;ട്ട് നല്&zwj;കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/psc-recruitment-fraud-raj-bhavan-prepares-for-strong-intervention-governor-summons-psc-secretary-articleshow-qyc6byv"/>
        </item>
        <item>
            <title><![CDATA['ഈ കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല'; ഇഡി അന്വേഷണത്തിൽ പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-on-ed-probe-against-daughter-veena-t-articleshow-84o90x8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-on-ed-probe-against-daughter-veena-t-articleshow-84o90x8</guid>
            <pubDate>Sat, 22 Aug 2026 12:09:29 +0530</pubDate>
            <description><![CDATA[&lt;p&gt;മകൾക്കെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m32x1p3ajtq3c9rvpp76qb,imgname-pinarayi-vijayan-1787380724790.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മകൾ വീണ ടിയ്ക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, തൻ്റെ കൈകൾ ശുദ്ധമാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.&lt;/p&gt;&lt;p&gt;വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിൻ്റെ ഉടമ അല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാൽ വിചിത്രമായ നടപടികൾ കൂടി വരികയാണ്. സാധാരണ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്സൈറ്റിലാണ് വിവരം നൽകാറ്. ഈ വിഷയത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കി. വാർത്താക്കുറിപ്പിൽ പി വിജയൻ എന്നാണ് പറഞ്ഞിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എന്നും പറഞ്ഞു. എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് പിണറായി വിജയൻ ചോദിച്ചു.&lt;/p&gt;&lt;p&gt;ഇത്തരം കാര്യങ്ങളിൽ തനിക്കെതിരെ വാർത്ത നൽകുന്ന ചില മാധ്യമങ്ങൾ ഉണ്ട്. ഭർത്താവ് മുഹമ്മദ് റിയാസിൻ്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന വാ&zwj;ർത്ത നൽകിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനു നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്. അന്വേഷണവുമായി വീണ സഹകരിച്ചു. വിവരങ്ങൾ നൽകാൻ ഇനിയും മടിയുണ്ടാകില്ല. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അതിൽ പൂർണ ബോധ്യമുണ്ട്. ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.&lt;/p&gt;&lt;p&gt;മുമ്പ് തനിക്കെതിരെ നടന്ന സിബിഐ അന്വേഷണത്തെക്കുറിച്ചും പിണറായി വിജയൻ പറഞ്ഞു. &quot;എനിക്കെതിരെയും സിബിഐ അന്വേഷണമുണ്ടായിരുന്നു. 1996ൽ ഒരാൾ കണ്ണൂരിൽ വന്ന് സമീപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി രൂപ തന്നുവെന്നാണ് ആരോപണം. എന്നാൽ എൻ്റെ നിലപാട് സിബിഐയ്ക്ക് ബോധ്യപ്പെട്ടു. ഞങ്ങളെ കുടുക്കാനായി ആളുകൾ ഏറെക്കാലമായി പിന്നാലെയുണ്ട്&quot;- പിണറായി വിജയൻ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-on-ed-probe-against-daughter-veena-t-articleshow-84o90x8"/>
        </item>
        <item>
            <title><![CDATA[ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു, പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല; പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-against-governor-rajendra-arlekar-articleshow-w1hmvfe</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-against-governor-rajendra-arlekar-articleshow-w1hmvfe</guid>
            <pubDate>Sat, 22 Aug 2026 11:44:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ സംഘപരിവാർ വിധേയത്വം കാണിക്കുന്നുവെന്നും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkcpvdp044cbd1fxvs46n6k,imgname-pinarayi--3--1786283519414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ ഗവർണർ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുമിത് ഉണ്ടായിട്ടുണ്ടെന്ന് ഒഴുക്കൻ മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. അന്നത്തെ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ അധികാരത്തിൽ ഗവർണർ കടന്നുകയറുന്ന നിലപാടിനെ അന്ന് ചേർത്തിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ലെന്ന് നാടിന് അറിയാം. യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാർ വിധേയത്വം കാണിച്ചു കൊണ്ടിരിക്കുന്നു. ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നൽകും. എന്നാൽ സർക്കാർ അത് ചെയ്യുന്നില്ലെന്നും പിണറായി പറഞ്ഞു.&lt;/p&gt;&lt;p&gt;കേരള വിസി ​ഡോ. മോഹൻ കുന്നുമ്മലിനെതിരെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിദ്യാർത്ഥികൾ വിസിയെ പരസ്യമായി തള്ളിയെന്നും ഐഷി ഘോഷിനെ തടഞ്ഞ വിഷയത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുന്നുവെന്നും പിണറായി പറഞ്ഞു. ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പിൽ ലഭിക്കുമോ എന്നതിലും ഉറപ്പില്ല. 3 മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചു തരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദം. മൂന്നുമാസത്തിനുള്ളിൽ കടമെടുപ്പ് പരിധി കവിഞ്ഞു. രണ്ടായിരത്തി 22 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമർശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകുമോ. കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോൾ 6000 കോടി മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് ഏൽപ്പിച്ചതെന്നും പിണറായി പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-against-governor-rajendra-arlekar-articleshow-w1hmvfe"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/bail-granted-to-criminal-case-accused-arjun-ayanki-by-thalassery-cjm-court-articleshow-zva797g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bail-granted-to-criminal-case-accused-arjun-ayanki-by-thalassery-cjm-court-articleshow-zva797g</guid>
            <pubDate>Sat, 22 Aug 2026 11:38:44 +0530</pubDate>
            <description><![CDATA[&lt;p&gt;കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj3s1hd07e5agnq15sq9ggv,imgname-fotojet---2026-08-09t072621.707-1786240599597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂര്&zwj;: &lt;/strong&gt;നിരവധി ക്രിമിനല്&zwj; കേസുകളില്&zwj; പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.&lt;/p&gt;&lt;p&gt;അതേസമയം, കാപ്പ ചുമത്തിയതോടെ അര്&zwj;ജുന്&zwj; ആയങ്കിയെ കണ്ണൂര്&zwj; സെന്&zwj;ട്രല്&zwj; ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകും. അ&zwj;ർജ്ജുന് ഇന്ന് കാപ്പ നോട്ടീസ് കൈമാറും. ഇന്നലെയാണ് അര്&zwj;ജുന്&zwj; ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവായിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bail-granted-to-criminal-case-accused-arjun-ayanki-by-thalassery-cjm-court-articleshow-zva797g"/>
        </item>
        <item>
            <title><![CDATA[ശബരിമല സ്വർണക്കൊള്ള: മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം; പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ തള്ളി]]></title>
            <link>https://www.asianetnews.com/kerala-news/bail-granted-to-former-board-member-a-ajikumar-in-sabarimala-gold-theft-case-articleshow-9517yg6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bail-granted-to-former-board-member-a-ajikumar-in-sabarimala-gold-theft-case-articleshow-9517yg6</guid>
            <pubDate>Sat, 22 Aug 2026 11:29:54 +0530</pubDate>
            <description><![CDATA[&lt;p&gt;ശബരിമല സ്വർണക്കൊള്ളയിൽ മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം. പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m0hbb0vcddfdntezzg44w1,imgname-fotojet--59--1787378052448.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം. എന്നാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;2019ലെ സ്വര്&zwj;ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പി എസ് പ്രശാന്തിൻ്റെ വിശദീകരണം. പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bail-granted-to-former-board-member-a-ajikumar-in-sabarimala-gold-theft-case-articleshow-9517yg6"/>
        </item>
        <item>
            <title><![CDATA['അർധരാത്രി റെയിൽവേയുടെ തീരുമാനം, ആരുമറിഞ്ഞില്ല'; പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എംപി]]></title>
            <link>https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-vk-sreekandan-mp-response-articleshow-woxx1as</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-vk-sreekandan-mp-response-articleshow-woxx1as</guid>
            <pubDate>Sat, 22 Aug 2026 11:15:56 +0530</pubDate>
            <description><![CDATA[&lt;p&gt;അർധരാത്രിയാണ് റെയിൽവേയുടെ തീരുമാനമുണ്ടായത്. സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. ആ പാലക്കാടിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെയാണ് രാത്രിക്ക് രാത്രി ഈ തീരുമാനമെടുത്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m01tr6er0actdx8b1mh9ns,imgname-palakkad-railway-division-vk-sreekandan-mp-1787377543942.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. കേരളത്തിലെ എംപിമാരോ സർക്കാരോ അറിയാതെയാണ് ഡിവിഷൻ വിഭജനം നടത്തിയത്. വരുമാനവും ഫണ്ടും കുറച്ച് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരേ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;അർധരാത്രിയാണ് റെയിൽവേയുടെ തീരുമാനമുണ്ടായത്. സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. ആ പാലക്കാടിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെയാണ് രാത്രിക്ക് രാത്രി ഈ തീരുമാനമെടുത്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മം​ഗളൂരു മാറ്റുന്നതോടെ ദീർഘദൂര ട്രെയിനുകളൊന്നും ഇനി പാലക്കാടിനുണ്ടാകില്ല. വരുമാന നഷ്ടം പാലക്കാടിനെയും കേരളത്തിന്റെ റെയിൽവേ വികസനത്തെയും ​ഗുരുതരമായി ബാധിക്കുമെന്നും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ​ദിവസമാണ് ദക്ഷിണറെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ കേരള അതിർത്തിയിലെ ഉള്ളാൾ വരെയുള്ള ഭാ​ഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാ​ഗമാക്കാൻ തീരുമാനമെടുത്തത്. 2007-ൽ സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ പാലക്കാട് ഡിവിഷനിൽനിന്ന് ഒരുഭാ​ഗം മാറ്റിയിരുന്നു. പുതിയ വിഭജനത്തോടെ മം​ഗളൂരു സെൻട്രൽ, ജങ്ഷൻ സ്റ്റേഷനുകളും ന്യൂ മം​ഗളൂരു തുറമുഖത്തോട് ചേർന്ന പനമ്പൂർ പോർട്ട് സ്റ്റേഷനും പാലക്കാട് ഡിവിഷന് നഷ്ടമാകും. ഇത് വലിയതോതിൽ വരുമാനം കുറയാനും കാരണമാകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-vk-sreekandan-mp-response-articleshow-woxx1as"/>
        </item>
        <item>
            <title><![CDATA[വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/kerala-news/pocso-case-accused-found-dead-idukki-articleshow-yf4bhrq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pocso-case-accused-found-dead-idukki-articleshow-yf4bhrq</guid>
            <pubDate>Sat, 22 Aug 2026 11:10:18 +0530</pubDate>
            <description><![CDATA[&lt;p&gt;പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m04fy66ab9mwasc8p6s0nmxa,imgname-death--13--1786857330889.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി: &lt;/strong&gt;പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ(65) ആണ് മരിച്ചത്. കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കുകയാണ് സംഭവം. തങ്കച്ചൻ ഹാജരാവാത്തതിനെ തുടർന്ന് വിധി പറയൽ മാറ്റിവെച്ചിരുന്നു. 2017ലായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു തങ്കച്ചൻ.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pocso-case-accused-found-dead-idukki-articleshow-yf4bhrq"/>
        </item>
        <item>
            <title><![CDATA[ലക്ഷ്യമിട്ടത് മുതിർന്ന അമേരിക്കൻ പൗരന്മാരെ, തട്ടിയത് 62 കോടിയിലധികം; ഗുജറാത്ത് സ്വദേശി കാനഡയിൽ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/gujarati-man-arrested-in-canada-for-targeting-elderly-americans-in-fraud-articleshow-rggk3t5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/gujarati-man-arrested-in-canada-for-targeting-elderly-americans-in-fraud-articleshow-rggk3t5</guid>
            <pubDate>Sat, 22 Aug 2026 10:54:48 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിലെ വൃദ്ധരായ പൗരന്മാരെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ യുവാവ് കാനഡയിൽ പിടിയിലായി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khwg2ha7g7c7t5qqceym0q34,imgname-mumbai-immigration-officer-crypto-investment-fraud-79-lakh-loss-whatsapp-eg-plan-scam-cyber-crime-case-3-1771556652358.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: അമേരിക്കയിലെ വൃദ്ധരായ പൗരന്മാരെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ യുവാവ് കാനഡയിൽ പിടിയിലായി. ഗുജറാത്ത് സ്വദേശിയും അമേരിക്കയിലെ ന്യൂജേഴ്&zwnj;സിയിൽ താമസിച്ചിരുന്നയാളുമായ ജയ് സുനിൽഭാർത്തി ഗോ സ്വാമി (21) എന്നയാളാണ് അറസ്റ്റിലായത്. തട്ടിപ്പിലൂടെ നേടുന്ന പണത്തിന്&zwj;റേയും സ്വർണത്തിന്&zwj;റെയും ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഫോൺ വഴിയും ഇന്&zwj;റർനെറ്റ് വഴിയും വൃദ്ധരെ ബന്ധപ്പെടുന്ന തട്ടിപ്പുസംഘം, അവരുടെ ബാങ്ക് അക്കൗണ്ടുകളും വ്യക്തിഗത വിവരങ്ങളും അപകടത്തിലാണെന്ന് ആദ്യം വിശ്വസിപ്പിക്കുന്നു. തുടർന്ന് ബാങ്കിലുള്ള സമ്പാദ്യം പൂർണ്ണമായി പിൻവലിച്ച് പണമായോ സ്വർണ്ണമായോ ഗിഫ്റ്റ് കാർഡുകളായോ മാറ്റാൻ ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ട് സംരക്ഷിക്കാനെന്ന വ്യാജേന പോലീസ് അല്ലെങ്കിൽ ഔദ്യോഗിക ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തുന്ന ഗോസ്വാമിയെപ്പോലുള്ള ആളുകൾ ഇരകളിൽ നിന്ന് നേരിട്ട് പണവും സ്വർണ്ണവും കൈപ്പറ്റുകയും തട്ടിപ്പ് സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്.&lt;/p&gt;&lt;p&gt;59 നും 87 നും ഇടയിൽ പ്രായമുള്ള 9 മുതിർന്ന പൗരന്മാരിൽ നിന്നായി ഏകദേശം 75 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 62 കോടിയിലധികം രൂപ) ഇയാൾ ഉൾപ്പെട്ട സംഘം തട്ടിയെടുത്തു. ന്യൂയോർക്ക്, ന്യൂജേഴ്&zwnj;സി എന്നിവിടങ്ങളിലായി കുറഞ്ഞത് 9 തവണയെങ്കിലും ഇയാൾ നേരിട്ട് ഇരകളിൽ നിന്ന് പണവും സ്വർണ്ണവും കൈപ്പറ്റിയതായായും അതിന് ഗൂഢാലോചന നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. 2025 ഓഗസ്റ്റ് 1 നും 2026 ഏപ്രിൽ 6 നും ഇടയിൽ അമേരിക്കയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഇയാൾ 90,000 ഡോളറിലധികം നിക്ഷേപിച്ചതായി കണ്ടെത്തി. തട്ടിപ്പിൽ പങ്കാളിയായതിന് ലഭിച്ച പ്രതിഫലമാണിതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 17-ന് കോടതിയിൽ ഹാജരാക്കിയ ഗോസ്വാമിയെ ചില ഉപാധികളോടെ വിട്ടയച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഇയാൾ കാനഡയിലേക്ക് കടക്കുകയും ഓഗസ്റ്റ് 18 വൈകുന്നേരം ടൊറന്റോയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ അമേരിക്കൻ അന്വേഷണ ഏജൻസികൾ കാനഡയോട് സഹായം അഭ്യർത്ഥിച്ചു. ഓഗസ്റ്റ് 20-ന് ടൊറന്റോ പിയേഴ്&zwnj;സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കനേഡിയൻ അധികൃതർ ഇയാളെ തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/gujarati-man-arrested-in-canada-for-targeting-elderly-americans-in-fraud-articleshow-rggk3t5"/>
        </item>
        <item>
            <title><![CDATA[റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി]]></title>
            <link>https://www.asianetnews.com/kerala-news/railway-minister-broke-his-promise-vk-sreekandan-mp-says-division-of-karnataka-to-appease-bjp-articleshow-tyaxgdx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/railway-minister-broke-his-promise-vk-sreekandan-mp-says-division-of-karnataka-to-appease-bjp-articleshow-tyaxgdx</guid>
            <pubDate>Sat, 22 Aug 2026 10:21:45 +0530</pubDate>
            <description><![CDATA[&lt;p&gt;കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kwycsab937wzktay3vwx5c,imgname-sreekandan-mp-on-palakkad-divison-split-1787374285610.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി രംഗത്ത്. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണിതെന്നും എം.പി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് വഴി വരുമാനവും ഫണ്ടും കുറച്ച് ഈ ഡിവിഷനെ പൂർണ്ണമായും തകർക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ശ്രീകണ്ഠൻ ആരോപിച്ചു. ജനവിരുദ്ധമായ റെയിൽവേയുടെ ഈ നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/railway-minister-broke-his-promise-vk-sreekandan-mp-says-division-of-karnataka-to-appease-bjp-articleshow-tyaxgdx"/>
        </item>
        <item>
            <title><![CDATA[തീ പിടിത്തം; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം]]></title>
            <link>https://www.asianetnews.com/kerala-news/balaramapuram-fire-penguin-two-wheeler-workshop-gutted-in-blaze-articleshow-alsgz7d</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/balaramapuram-fire-penguin-two-wheeler-workshop-gutted-in-blaze-articleshow-alsgz7d</guid>
            <pubDate>Sat, 22 Aug 2026 10:06:20 +0530</pubDate>
            <description><![CDATA[&lt;p&gt;ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന 'പെൻഗ്വിൻ ടൂവിലർ വർക്ക്&zwnj;ഷോപ്പിനാണ്' ഇന്നലെ രാത്രി തീപിടിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kw2jn8qar97b23h9z4zv54,imgname-fotojet---2026-08-22t100556.560-1787373374120.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന 'പെൻഗ്വിൻ ടൂവിലർ വർക്ക്&zwnj;ഷോപ്പിനാണ്' ഇന്നലെ രാത്രി തീപിടിച്ചത്. വർക്ക്&zwnj;ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. കടയിലെ ഉപകരണങ്ങൾക്കും കെട്ടിടത്തിന്&zwj;റെ ഘടനയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല.&lt;/p&gt;&lt;p&gt;നെയ്യാറ്റിൻകരയിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയോചിതമായ ഇടപെടൽ കാരണം തീ സമീപത്തെ മറ്റ് കടകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. എങ്കിലും കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/balaramapuram-fire-penguin-two-wheeler-workshop-gutted-in-blaze-articleshow-alsgz7d"/>
        </item>
        <item>
            <title><![CDATA[പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു, പ്രതി അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/odisha-murder-man-beheads-stranger-in-suspected-black-magic-ritual-articleshow-gvbu6go</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/odisha-murder-man-beheads-stranger-in-suspected-black-magic-ritual-articleshow-gvbu6go</guid>
            <pubDate>Sat, 22 Aug 2026 09:43:27 +0530</pubDate>
            <description><![CDATA[&lt;p&gt;പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxvsdtvybtt3p7wq6hpawymg,imgname-fotojet--68--1750058068861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ വെട്ടിയെടുത്ത തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിടുകയും ചെയ്തു. ദുർമന്ത്രവാദത്തിന്&zwj;റെ ഭാഗമായാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പ്രതിയായ ശത്രുഘ്ന സാഹു (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;തേബദമുണ്ഡ ഗ്രാമത്തിലെ നിവാസിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 21-നാണ് ബഗഡ ഗ്രാമത്തിലെ ഒരു കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ സന്തോഷ് ഖർസെലിന്&zwj;റെ മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണത്തിൽ, സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.&lt;/p&gt;&lt;p&gt;ആദ്യം, മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സാഹു പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. മൂന്ന് വർഷം മുൻപ് തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ഇയാളുടെ പൂജാമുറി പരിശോധിച്ച പോലീസ് അവിടെ കുഴിച്ചിട്ട നിലയിൽ കൊല്ലപ്പെട്ടയാളുടെ തല വീണ്ടെടുത്തു.&lt;/p&gt;&lt;p&gt;പോലീസ് പറയുന്നതനുസരിച്ച് കൊല്ലപ്പെട്ട സന്തോഷും പ്രതിയായ സാഹുവും തമ്മിൽ മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. യാദൃച്ഛികമായി കണ്ടുമുട്ടിയ സന്തോഷിനെ സാഹു വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കാനായി തല മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാണെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ പൂജാമുറിയിൽ നിന്ന് തല കണ്ടെടുക്കുക കൂടി ചെയ്തതോടെയാണ് ഇതിന് പിന്നിലെ ദുർമന്ത്രവാദത്തിന്&zwj;റെ വശം വ്യക്തമായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/odisha-murder-man-beheads-stranger-in-suspected-black-magic-ritual-articleshow-gvbu6go"/>
        </item>
        <item>
            <title><![CDATA[സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം]]></title>
            <link>https://www.asianetnews.com/kerala-news/major-changes-are-coming-to-government-hospitals-in-kerala-specialist-services-will-now-be-available-24-hours-articleshow-gyk3f8b</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/major-changes-are-coming-to-government-hospitals-in-kerala-specialist-services-will-now-be-available-24-hours-articleshow-gyk3f8b</guid>
            <pubDate>Sat, 22 Aug 2026 09:29:12 +0530</pubDate>
            <description><![CDATA[&lt;p&gt;സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kstze0fdkdgvt3wj0rgksm,imgname-government-hospitals-1787371027904.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്&zwj; 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.&lt;/p&gt;&lt;p&gt;സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം. എജിഎച്ച്എസ് ഡോ. ഷിനു കെ എസ് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കും. തിരുവനന്തപുരം ജനറൽ, കൊല്ലം ജില്ലാ ആശുപത്രികളിൽ ഇനി 24 മണിക്കൂർ കാത്ത് ലാബും ഉണ്ടാവും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/major-changes-are-coming-to-government-hospitals-in-kerala-specialist-services-will-now-be-available-24-hours-articleshow-gyk3f8b"/>
        </item>
        <item>
            <title><![CDATA['ജെൻസികളെ പാറ്റകളെന്ന് വിളിക്കരുത്'; വിവാദമായ പാറ്റ പരാമർശത്തെ ന്യായീകരിച്ച് കേരള സർവകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍]]></title>
            <link>https://www.asianetnews.com/kerala-news/kerala-university-vc-mohanan-kunnummal-explanation-over-cjp-protest-controversy-statement-articleshow-c5652x5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-university-vc-mohanan-kunnummal-explanation-over-cjp-protest-controversy-statement-articleshow-c5652x5</guid>
            <pubDate>Sat, 22 Aug 2026 09:02:39 +0530</pubDate>
            <description><![CDATA[&lt;p&gt;വിവാദമായ പാറ്റ പരാമർശത്തെ ന്യായീകരിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ചില വിദേശശക്തികള്&zwj; ജെൻസികളെ ബോധപൂര്&zwj;വം പാറ്റകളാക്കാൻ ശ്രമിക്കുന്നു. അതിനെ ചെറുത്തില്ലെങ്കിൽ താൻ എങ്ങനെ വി സിയാകുമെന്ന് ചോദ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kr6fst42wb19gcpmv5h49n,imgname-mohanan-kunnummal-1787369307962.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്&zwj; എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായം. ചില വിദേശ ശക്തികള്&zwj; ജെൻസികളെ ബോധപൂര്&zwj;വം പാറ്റകള്&zwj; ആക്കുന്നു. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായത്. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്&zwj;ക്കുന്നത് എന്ന പരാമർശത്തിൽ തന്&zwj;റെ വാക്കുകള്&zwj; തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നുവെന്നും മോഹനൻ കുന്നുമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.&lt;/p&gt;&lt;h2&gt;വിവാദങ്ങളിൽ പ്രതികരിച്ച് വിസി&lt;/h2&gt;&lt;p&gt;സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്&zwj; എന്ന് വിളിക്കരുതെന്നാണ് എന്&zwj;റെ അഭിപ്രായം. ചില വിദേശ ശക്തികള്&zwj; ജെൻസികളെ ബോധപൂര്&zwj;വം പാറ്റകളാക്കുന്നു. ഇവരെ മയക്ക് മരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ ചെറുത്തില്ലെങ്കില്&zwj; താൻ എങ്ങനെ ഒരു വി സിയാകും. വിദേശത്ത് നിന്ന് എതിര്&zwj;ശബ്ദം ഉയര്&zwj;ന്നത് യാദൃശ്ചികമായി കാണാനാവില്ല. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ച വിവാദം. പറഞ്ഞത് മനസ്സിൽ ആകാത്തത് കൊണ്ടാണ് കുട്ടികള്&zwj; നിശബ്ദരായത്. മുതിര്&zwj;ന്ന കുട്ടികളായിരുന്നുവെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിള്&zwj; പറഞ്ഞത് മനസ്സിലായില്ലെന്ന് കുട്ടികള്&zwj; തന്നോട് പറഞ്ഞുവെന്നും മോഹനൻ കുന്നുമ്മൽ പറയുന്നു.&lt;/p&gt;&lt;p&gt;അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്&zwj;ക്കുന്നുവെന്ന പരമാര്&zwj;ശത്തില്&zwj; തന്&zwj;റെ വാക്കുകള്&zwj; തെറ്റായി വ്യാഖ്യാനിച്ചാണ് വിമര്&zwj;ശിക്കുന്നത്. താൻ ഉദ്ദേശിച്ചത് ഭൂമിയെ വണങ്ങുന്ന കാര്യമാണെന്ന് പറഞ്ഞ മോഹനൻ കുന്നുമ്മൽ, തനിക്ക് സംഘിമുദ്ര ചുമത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണെന്നും കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്നത് തന്നെ ആര്&zwj; എസ് എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. അവര്&zwj;ക്ക് മോഹനൻ കുന്നുമ്മലിന്&zwj;റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. തന്നെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് മന്ത്രി റോജി ജോണിന് തന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഒരു വി സി ചെയ്യേണ്ട കാര്യങ്ങള്&zwj; മാത്രമാണ് താൻ ചെയ്യുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.&lt;/p&gt;&lt;h3&gt;എസ്എഫ്ഐയെ പരിഹസിച്ച് കേരള വി സി&lt;/h3&gt;&lt;p&gt;എസ്എഫ്ഐ പ്രവര്&zwj;ത്തകര്&zwj; തന്നെ മഹാബലിയായി ചിത്രീകരിച്ച് സര്&zwj;വകലാശാലക്ക് മുന്നിൽ കുഴിച്ചിട്ടു. ഇത് അംഗീകാരമായി താൻ കാണുന്നു. നന്മകള്&zwj; മാത്രം ചെയ്ത മഹാനായ ചക്രവര്&zwj;ത്തിയാണ് മഹാബലി. മഹാബലി ആരാണെന്ന് പോലും അറിയാതെയാണ് എസ്എഫ്ഐ ഇങ്ങനെ ചെയ്തതെന്നും മോഹനൻ കുന്നുമ്മൽ പരിഹസിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;പുനര്&zwj;മൂല്യനിര്&zwj;ണയ വിവാദത്തില്&zwj; വിശദീകരണം&lt;/strong&gt;&lt;/p&gt;&lt;p&gt;എല്&zwj;എൽഎൽബി പുനര്&zwj;മൂല്യനിര്&zwj;ണയ വിവാദത്തില്&zwj; വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷണം നടത്തിവരുന്നുവെന്നും മോഹനൻ കുന്നുമ്മൽ അറിയിച്ചു. ഉത്തരപേപ്പറുകള്&zwj; മുദ്രവെച്ച് സൂക്ഷിക്കാൻ നിര്&zwj;ദ്ദേശം നല്&zwj;കിയിട്ടുണ്ട്. പുനര്&zwj;മൂല്യനിര്&zwj;ണയം മാത്രം മതി എന്ന് ചിലര്&zwj; വാദിക്കുന്നതിൽ സംശയമുണ്ട്. ചോദ്യപ്പേപ്പര്&zwj; ചിലര്&zwj;ക്ക് നേരത്തെ ചോര്&zwj;ത്തിക്കിട്ടുന്നുവെന്ന് സംശയമുണ്ട്. എല്&zwj;എല്&zwj;എൽ ബിക്ക് ഇനി മുതൽ ഡബിള്&zwj; വാല്യുവേഷൻ മാത്രമായിരിക്കും ഉണ്ടാവുക. ചോദ്യപ്പേപ്പര്&zwj; പരീക്ഷാഹാളിൽ വെച്ച് ഓണ്&zwj;ലൈനായി നല്&zwj;കുന്ന സംവിധാനം കൊണ്ടുവരുമെന്നും വിസി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-university-vc-mohanan-kunnummal-explanation-over-cjp-protest-controversy-statement-articleshow-c5652x5"/>
        </item>
        <item>
            <title><![CDATA['പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല'; റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ]]></title>
            <link>https://www.asianetnews.com/kerala-news/kodikunnil-suresh-mp-against-railway-board-decision-to-transfer-mangaluru-area-from-palakkad-division-articleshow-4d64rt1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kodikunnil-suresh-mp-against-railway-board-decision-to-transfer-mangaluru-area-from-palakkad-division-articleshow-4d64rt1</guid>
            <pubDate>Sat, 22 Aug 2026 08:44:18 +0530</pubDate>
            <description><![CDATA[&lt;p&gt;പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി എംപി പ്രതികരിച്ചു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kqaz7hyxkdqzw3p8k7kpzd,imgname-palakkad-railway-division-split-1787368406257.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉള്ളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. റെയിൽവേ ബോർഡിന്റെ തീരുമാനം കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകി.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 21ന് റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബർ ഒന്നുമുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.&lt;/p&gt;&lt;p&gt;റെയിൽവേ ബോർഡിന്റെ തീരുമാനം പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;കേരളത്തിന്റെ റെയിൽവേ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്യേണ്ട ഘട്ടത്തിലാണ് നിലവിലുള്ള റെയിൽവേ സംവിധാനത്തിന്റെ തന്നെ പരിധി വെട്ടിക്കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതെന്ന് എംപി പറഞ്ഞു.&lt;/p&gt;&lt;p&gt;പാലക്കാട് ഡിവിഷൻ കേരളത്തിന്റെ റെയിൽവേ സംവിധാനത്തിന്റെ നിർണായക ഘടകമാണ്. അതിന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കുന്ന ഓരോ നടപടിയും ഭാവിയിൽ ഡിവിഷന്റെ ഭരണപരവും സാമ്പത്തികവുമായ ശക്തിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ ഒരു ചെറിയ ഭരണപരമായ മാറ്റമായി ലഘൂകരിച്ച് കാണാൻ കഴിയില്ല. കേരളത്തിന്റെ റെയിൽവേ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;കേരളത്തിലെ ബിജെപി നേതൃത്വം വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എംപി ആവശ്യപ്പെട്ടു. കേരളത്തിന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമ്പോൾ അതിന്റെ മുഴുവൻ രാഷ്ട്രീയ നേട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും അവകാശപ്പെടുകയും കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ഉത്തരവാദിത്തമില്ലാത്തവരെപ്പോലെ മാറിനിൽക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ബിജെപി നേതാക്കൾ കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. പിന്തുണയ്ക്കുന്നില്ലെങ്കിൽ തീരുമാനം പിൻവലിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ അവർ തയ്യാറാകണം. കേരളത്തിന്റെ താൽപര്യങ്ങളെക്കാൾ രാഷ്ട്രീയ സൗകര്യത്തിന് മുൻതൂക്കം നൽകുന്ന സമീപനം ഇനി കേരളം അംഗീകരിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;കേരളത്തിൽ നിന്നുള്ള എംപിമാരുടെ ഇടപെടലുകളെ ചെറുതാക്കി കാണിക്കുകയും റെയിൽവേ വികസനങ്ങളുടെ രാഷ്ട്രീയ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ, കേരളത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്ന തീരുമാനങ്ങൾ വരുമ്പോൾ മൗനം പാലിക്കുന്നതിലൂടെ സ്വന്തം ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ സംരക്ഷിക്കുന്ന വിഷയത്തിൽ ആരാണ് കേരളത്തോടൊപ്പം നിൽക്കുന്നത് എന്നും ആരാണ് കേന്ദ്രസർക്കാരിന്റെ മുന്നിൽ മൗനം പാലിക്കുന്നതെന്നും ജനങ്ങൾ തിരിച്ചറിയും.&lt;/p&gt;&lt;p&gt;ഇന്ന് ആലപ്പുഴയിലെത്തുന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി ഈ വിഷയം നേരിട്ട് ചർച്ച ചെയ്യും. യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആശങ്കകളും പ്രതിഷേധവും അറിയിക്കും. പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുകയും ചെയ്യും. റെയിൽവേ ബോർഡിന്റെ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കാനും തീരുമാനം നടപ്പാക്കുന്നതിൽനിന്ന് പിന്മാറാനും ആവശ്യപ്പെടുമെന്നും എംപി അറിയിച്ചു.&lt;/p&gt;&lt;p&gt;കേരളത്തിലെ യാത്രക്കാരുടെ താൽപര്യങ്ങൾക്ക് പ്രതികൂലമായ ഒരു തീരുമാനവും നിശബ്ദമായി അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി ഏകോപിപ്പിച്ച് ഈ വിഷയത്തിൽ സംയുക്തമായ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ നിൽക്കും. പാർലമെന്റിലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിലും കേരളത്തിന്റെ പ്രതിഷേധം ശക്തമായി ഉയർത്തും. തീരുമാനം പിൻവലിക്കുന്നതുവരെ ഈ വിഷയത്തിൽ രാഷ്ട്രീയമായും പാർലമെന്ററി തലത്തിലും ജനകീയമായും പോരാട്ടം തുടരും. പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കും. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ വിട്ടുകൊടുക്കില്ല. കേരളത്തിന്റെ യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വികസനത്തിന്റെ പേരിൽ കേരളത്തിൽ വന്ന് രാഷ്ട്രീയ നേട്ടം കൊയ്യുകയും കേരളത്തിന് പ്രതികൂലമായ തീരുമാനങ്ങൾ വരുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പിന്നോട്ടില്ല. പാലക്കാട് ഡിവിഷനെ തകർക്കാനുള്ള നീക്കം അനുവദിക്കില്ല. ഈ തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kodikunnil-suresh-mp-against-railway-board-decision-to-transfer-mangaluru-area-from-palakkad-division-articleshow-4d64rt1"/>
        </item>
        <item>
            <title><![CDATA[അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി]]></title>
            <link>https://www.asianetnews.com/kerala-news/fishing-across-the-border-boat-workers-clash-in-varkala-articleshow-v8e3azx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fishing-across-the-border-boat-workers-clash-in-varkala-articleshow-v8e3azx</guid>
            <pubDate>Sat, 22 Aug 2026 08:41:33 +0530</pubDate>
            <description><![CDATA[&lt;p&gt;അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടയുകയും തുടർന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kq6ws6yqwyw6cwrk5p1rym,imgname-vlcsnap-2026-08-22-08h40m29s171-1787368272678.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വർക്കല: &lt;/strong&gt;ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടയുകയും തുടർന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇതിന് പിന്നാലെയും വലിയ ബോട്ടുകൾ തീരത്തോട് ചേർന്ന് എത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;സംഭവസ്ഥലത്ത് അയിരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി തടസ്സപ്പെടുത്തുന്ന വലിയ ബോട്ടുകളുടെ അതിക്രമത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പൊലീസ് ഇടപെടലിനെ തുടർന്ന് സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമുണ്ടായിട്ടുണ്ടെങ്കിലും പ്രദേശത്ത് ഇപ്പോഴും വൻതുടർ പ്രതിഷേധ സാധ്യത നിലനിൽക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fishing-across-the-border-boat-workers-clash-in-varkala-articleshow-v8e3azx"/>
        </item>
        <item>
            <title><![CDATA[ട്രിപ്പിന് വേണ്ടി വിളിച്ചുവരുത്തി, യാത്രയ്ക്കിടെ തർക്കം; 22 കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി സംഘം]]></title>
            <link>https://www.asianetnews.com/kerala-news/22-year-old-taxi-driver-killed-after-being-called-for-jaipur-trip-articleshow-yeu7606</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/22-year-old-taxi-driver-killed-after-being-called-for-jaipur-trip-articleshow-yeu7606</guid>
            <pubDate>Sat, 22 Aug 2026 08:25:08 +0530</pubDate>
            <description><![CDATA[&lt;p&gt;ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kp91b4dhwbqytqxrc042qx,imgname-fotojet---2026-08-22t082441.364-1787367294308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാറിനായി നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം രാജസ്ഥാനിലെ വനാതിർത്തിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ ആശിഷ് പാൽ ആണ് കൊല്ലപ്പെട്ടത്. ജൂലൈ 20-നാണ് സരിത വിഹാറിൽ നിന്ന് ജയ്പൂരിലേക്ക് ട്രിപ്പ് വിളിച്ച സംഘത്തോടൊപ്പം ഇയാൾ യാത്ര തിരിക്കുന്നത്.&lt;/p&gt;&lt;p&gt;യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി പ്രതികളും ആശിഷും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതികൾ ആശിഷിനെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം മൃതദേഹം കാറിനുള്ളിൽ ഒളിപ്പിച്ചു. രാജസ്ഥാനിലെ മോഖംപുരയ്ക്ക് സമീപമുള്ള വനമേഖലയിൽ മൃതദേഹം തള്ളിയ ശേഷമാണ് സംഘം കടന്നുകളഞ്ഞത്. ആദ്യം രാജസ്ഥാനിലെ മോഖംപുര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡൽഹിയിലെ സരിത വിഹാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ, ഹൈവേ ടോൾ പ്ലാസ വിവരങ്ങൾ, എന്നിവ കേന്ദ്രീകരിച്ച് ഡൽഹി പോലീസും രാജസ്ഥാൻ പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികൾ വലയിലായത്. അനിൽ ജാട്ട് (23), റാം (29), സുമിത് (20), സാനു (18), അർജുൻ റിൻവ (22),16 വയസ്സുകാരനായ ഒരാൾ എന്നിവരാണ് സംഭവത്തില്&zwj; പിടിയിലായത്.&lt;/p&gt;&lt;p&gt;പണമില്ലാതെ വന്നപ്പോൾ വാഹനം കവർച്ച ചെയ്യാൻ പ്രതികൾ മുൻകൂട്ടി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ആശിഷിന്&zwj;റെ മൊബൈൽ ഫോണും പണവും ഉപയോഗിച്ച്, ഇയാളുടെ എ.ടി.എം കാർഡ് വഴി പണം പിൻവലിക്കാനും ശ്രമിച്ചു. കാറിന്&zwj;റെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം അജ്മീറിൽ തങ്ങിയ സംഘം, പിന്നീട് ജയ്പൂർ റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഡൽഹി പോലീസിന്&zwj;റെ പിടിയിലാകുന്നത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/22-year-old-taxi-driver-killed-after-being-called-for-jaipur-trip-articleshow-yeu7606"/>
        </item>
        <item>
            <title><![CDATA['മൊഴി മാറ്റി നൽകാൻ പറഞ്ഞു, നീതി ലഭിച്ചില്ല', പൊലീസ് സ്റ്റേഷന് മുന്നിൽ ശവപ്പെട്ടിയുമായി സമരം നടത്തി ഒരു കുടുംബം]]></title>
            <link>https://www.asianetnews.com/kerala-news/delivery-van-driver-assaulted-in-thrissur-family-stages-protest-articleshow-2mtgrwi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/delivery-van-driver-assaulted-in-thrissur-family-stages-protest-articleshow-2mtgrwi</guid>
            <pubDate>Sat, 22 Aug 2026 07:54:05 +0530</pubDate>
            <description><![CDATA[&lt;p&gt;സ്&zwnj;കൂട്ടറില്&zwj; ഡെലിവറി വാന്&zwj; തട്ടിയെന്നു പറഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപണം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kmghpwe6y5xt2hzfy9dptz,imgname-sajeevan-21-08-1787365443292.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: സ്&zwnj;കൂട്ടറില്&zwj; ഡെലിവറി വാന്&zwj; തട്ടിയെന്നു പറഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപണം. ഡെലിവറി വാന്&zwj; ഓടിച്ചിരുന്ന മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില്&zwj; സജീവ് കുമാറിനെ (50) കുഴിക്കാട്ടുകോണം സ്വദേശി ബലറാം എന്നയാള്&zwj; ആക്രമിച്ചതായാണ് പരാതി. ആക്രമണത്തില്&zwj; സജീവ് കുമാറിന്&zwj;റെ മൂക്കിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂക്കിന്&zwj;റെ എല്ലിനും കണ്ണിന്&zwj;റെ രക്തക്കുഴലിനും പൊട്ടലും കൃഷ്ണമണിക്ക് പോറലും സംഭവിച്ചിട്ടുണ്ടെന്ന് സജീവ് കുമാറിന്&zwj;റെ ഭാര്യ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവത്തില്&zwj; പോലീസിന്&zwj;റെ ഭാഗത്തുനിന്ന് നീതിയുക്തമായ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബത്തിന്&zwj;റെ ആരോപണം. ഇതേത്തുടർന്ന് സജീവിന്&zwj;റെ കുടുംബം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് മുന്&zwj;പില്&zwj; ശവപ്പെട്ടിയുമായി എത്തി സമരം നടത്തി.&lt;/p&gt;&lt;p&gt;ഇതിനിടയില്&zwj; മൊഴിയെടുക്കാന്&zwj; എത്തിയ പൊലീസ് കേസിന്&zwj;റെ ബലത്തിനെന്ന് പറഞ്ഞ് മൊഴി മാറ്റി നല്&zwj;കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു. തുടര്&zwj;ന്ന് പ്രതിക്കെതിരെ നിസാരവകുപ്പുകള്&zwj; ചുമത്തി കേസെടുത്ത് പ്രതിയെ വിട്ടയക്കുകയായിരുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട സ്റ്റേഷനില്&zwj; പുതിയ സര്&zwj;ക്കിള്&zwj; ഇന്&zwj;സ്&zwnj;പെക്ടര്&zwj; ചാര്&zwj;ജ് എടുത്ത ദിവസമാണ് സമരം നടന്നത്. കേസ് വിവരങ്ങള്&zwj; അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്&zwj; നടപടിയെടുക്കാമെന്ന് അദ്ദേഹം സജീവ് കുമാറിന്&zwj;റെ കുടുംബത്തിന് ഉറപ്പുനല്&zwj;കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/delivery-van-driver-assaulted-in-thrissur-family-stages-protest-articleshow-2mtgrwi"/>
        </item>
        <item>
            <title><![CDATA[പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/kerala-news/accident-death-scooter-rider-dies-after-hit-by-goods-auto-in-kozhikode-perambra-articleshow-s7b6zhk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/accident-death-scooter-rider-dies-after-hit-by-goods-auto-in-kozhikode-perambra-articleshow-s7b6zhk</guid>
            <pubDate>Sat, 22 Aug 2026 07:20:11 +0530</pubDate>
            <description><![CDATA[&lt;p&gt;വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 യോട് കൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kjdqy60x1r5b7snyk6gf3e,imgname-accident-death--1--1787363254214.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 യോട് കൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/accident-death-scooter-rider-dies-after-hit-by-goods-auto-in-kozhikode-perambra-articleshow-s7b6zhk"/>
        </item>
        <item>
            <title><![CDATA[പാലത്തായി പോക്സോ കേസ്: ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും]]></title>
            <link>https://www.asianetnews.com/kerala-news/palathayi-pocso-case-k-padmarajan-will-be-released-today-after-get-high-court-bail-articleshow-5q11ydp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palathayi-pocso-case-k-padmarajan-will-be-released-today-after-get-high-court-bail-articleshow-5q11ydp</guid>
            <pubDate>Sat, 22 Aug 2026 06:52:04 +0530</pubDate>
            <description><![CDATA[&lt;p&gt;വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ka0ed0tdg1zazzs00kk322m4,imgname-fotojet---2025-11-14t111558.008-1763099181901.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിയുടെ ഭാഗം പ്രസക്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറുന്നൂറോളം വിദ്യാര്&zwj;ത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷം നവംബറിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്&zwnj; തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിച്ചത്. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.&lt;/p&gt;&lt;p&gt;പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. എൽഡിഎഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണ്. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ ആകില്ല എന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palathayi-pocso-case-k-padmarajan-will-be-released-today-after-get-high-court-bail-articleshow-5q11ydp"/>
        </item>
        <item>
            <title><![CDATA[നെഹ്റു ട്രോഫി വള്ളംകളി; ജലമേളയ്ക്കൊരുങ്ങി പുന്നമട, ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി]]></title>
            <link>https://www.asianetnews.com/kerala-news/nehru-trophy-boat-race-traffic-restrictions-in-alappuzha-holiday-educational-institutions-and-government-offices-today-articleshow-o4grwfq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nehru-trophy-boat-race-traffic-restrictions-in-alappuzha-holiday-educational-institutions-and-government-offices-today-articleshow-o4grwfq</guid>
            <pubDate>Sat, 22 Aug 2026 06:20:46 +0530</pubDate>
            <description><![CDATA[&lt;p&gt;ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j8wa3y4wv3r429gvys42smes,imgname-thumb-4.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമാണ് മുഖ്യാതിഥികളായി പങ്കെടുക്കുക.&lt;/p&gt;&lt;p&gt;ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ 22ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല. ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസുകൾക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.&lt;/p&gt;&lt;h2&gt;ആലപ്പുഴ നഗരത്തിലെ ഗതാഗത നിയന്ത്രണം&lt;/h2&gt;&lt;p&gt;എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം. കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകണം. നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്&zwnj; പോലീസ് എയ്&zwnj;ഡ്&zwnj; പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nehru-trophy-boat-race-traffic-restrictions-in-alappuzha-holiday-educational-institutions-and-government-offices-today-articleshow-o4grwfq"/>
        </item>
        <item>
            <title><![CDATA['വെള്ളാപ്പള്ളി നടേശന്‍റെ വർഗീയക്കലി പാർട്ടി നേതാക്കളോട് വേണ്ട'; ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കെ കെ രാഗേഷ്]]></title>
            <link>https://www.asianetnews.com/kerala-news/k-k-ragesh-criticize-vellappally-natesan-over-remarks-against-a-n-shamseer-articleshow-gec1nua</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/k-k-ragesh-criticize-vellappally-natesan-over-remarks-against-a-n-shamseer-articleshow-gec1nua</guid>
            <pubDate>Fri, 21 Aug 2026 23:29:59 +0530</pubDate>
            <description><![CDATA[&lt;p&gt;എ എൻ ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിന് പിന്നിൽ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്ലീം വിരോധമാണെന്ന് കെ കെ രാഗേഷ് പ്രതികരിച്ചു. മുസ്ലീം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നുവെന്ന് കെ കെ രാഗേഷ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jqehxwn3zs61ykfq83m9b5,imgname-k-k-ragesh-vellappally-1787334969275.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എ എൻ ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിന് പിന്നിൽ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്ലീം വിരോധമാണെന്ന് കെ കെ രാഗേഷ് പ്രതികരിച്ചു. മുസ്ലീം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നു. മതേതര പ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തിൽ ആക്രമിക്കുന്നത് നീചമാണ്. വൃത്തികെട്ട പ്രചാരവേല നടത്തുന്ന വെള്ളാപ്പള്ളിക്ക് എതിരെ പ്രതിഷേധം ഉയരണമെന്നും കെ കെ രാഗേഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;എ എൻ ഷംസീർ യഥാർത്ഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗ് മനസാണ്. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ ഷംസീർ ചുളുവിലൂടെയാണ് അധികാരത്തിൽ എത്തിയത്. മതേതരത്വം പറഞ്ഞ നമ്മൾ എങ്ങും എത്തിയില്ല. 100 കൊല്ലം കഴിഞ്ഞാലും ഒരു രാഷ്ട്രീയ മുന്നണിയിൽ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;കെ കെ രാഗേഷിന്&zwj;റെ പ്രതികരണം- പൂർണരൂപം&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;വെള്ളാപ്പള്ളി നടേശന്&zwj;റെ വർഗീയക്കലി പാർടി നേതാക്കളോട് വേണ്ട&lt;/p&gt;&lt;p&gt;വെള്ളാപ്പള്ളി നടേശന്റെ വിചിത്രമായ 'തെരഞ്ഞെടുപ്പ് വിശകലനം' കണ്ടു. ഒരു സമുദായം മുഴുവൻ താൻ പറയുന്നതിനനുസരിച്ചാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നാണ് ഇപ്പോഴും അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ ആരെയും എന്തും പറയുക എന്നത് അദ്ദേഹത്തിന്&zwj;റെ വിചിത്രമായ ശീലമാണ്. അത് സമൂഹത്തിൽ വർഗീയചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലുമാണെങ്കിൽ ആ നാവിന് മൂർച്ച കൂടും. മുസ്ലീംവിരോധം കൊണ്ട് അന്ധമാകുമ്പോൾ കൂടുതൽ വിഷമിറങ്ങും. പലപ്പോഴും ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നതു കൊണ്ടാവാം, അധികമാരും അതിനോട് ഏറ്റുമുട്ടി മിനക്കെടാറില്ല എന്നതാണ് വാസ്തവം.&lt;/p&gt;&lt;p&gt;എന്നാൽ വന്ന് വന്ന് താനിരിക്കുന്ന സ്ഥാനമേതെന്ന ഓർമ പോലും അദ്ദേഹത്തിന് ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. മുസ്ലീം നാമധാരികളായ സിപിഐ(എം) നേതാക്കളെ കാണുമ്പോൾ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ കലിയുണരും. അതാണ് ഇന്ന് സ. എ എൻ ഷംസീറിനെപ്പറ്റി മോശം പരാമർശം നടത്തിയതിന്റെ അടിസ്ഥാനം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്തേക്ക് വന്ന സഖാവാണ് ഷംസീർ. രണ്ട് തവണ തലശ്ശേരിയിൽ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ സ്പീക്കറുമായിരുന്നു. ഹിന്ദു-മുസ്ലീം വർഗീയവാദികളുടെ ആക്രമണങ്ങൾ ഒരേപോലെ നേരിട്ടുകൊണ്ട് തന്നെയാണ് സഖാവ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഇത്തരത്തിൽ ദീർഘകാലം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സഖാവിനെയാണ് വെള്ളാപ്പള്ളി നടേശനെപ്പോലൊരാൾ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ കീഴ്ഘടകം മുതൽ കേന്ദ്ര കമ്മിറ്റി വരെ ജനാധിപത്യപരമായ രീതിയിൽ പാർട്ടിയിൽ ഞങ്ങൾ നടത്തിക്കഴിഞ്ഞതാണ്. ബഹുജനങ്ങൾക്കിടയിലെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാർട്ടിക്കുണ്ട്. പാർട്ടി ബന്ധുക്കളെയും അനുഭാവികളെയും ഉൾപ്പെടെ കേട്ട് ചർച്ച ചെയ്തതിന് ശേഷമാണ് ഞങ്ങൾ തീരുമാനങ്ങളിലേക്ക് പോകുന്നത്. ഈ പ്രക്രിയയിലേക്കാവട്ടെ ഞങ്ങളൊരു വർഗീയവാദിയുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടില്ല. ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കുകയുമില്ല.&lt;/p&gt;&lt;p&gt;കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനും അവരുടെ നയങ്ങൾക്ക് കുടപിടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാറിനുമെതിരെ നിരന്തരം ബഹുജനങ്ങളോട് സംവദിക്കുന്നവരാണ് ഞങ്ങൾ. ഈ ഘട്ടത്തിൽ പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണം. ദീർഘമായ, മതേതര പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെതിരെ വെള്ളാപ്പള്ളി ഇപ്പോഴെടുത്ത നിലപാട് നീചമാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്&quot;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/k-k-ragesh-criticize-vellappally-natesan-over-remarks-against-a-n-shamseer-articleshow-gec1nua"/>
        </item>
        <item>
            <title><![CDATA[പാലത്തായ് പോക്സോ കേസ്: പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്]]></title>
            <link>https://www.asianetnews.com/kerala-news/k-k-ragesh-stated-that-padmarajan-obtained-bail-through-government-intervention-articleshow-zq5ee8p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/k-k-ragesh-stated-that-padmarajan-obtained-bail-through-government-intervention-articleshow-zq5ee8p</guid>
            <pubDate>Fri, 21 Aug 2026 23:00:45 +0530</pubDate>
            <description><![CDATA[&lt;p&gt;പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ലെന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jnzwdgaxjq22n6va17vn3s,imgname-fotojet--58--1787333439920.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എൽഡിഎഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണ്. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ ആകില്ല എന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ്റെ ശിക്ഷ ഹൈക്കോടതിയാണ് മരവിച്ചത്. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്&zwnj; തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/k-k-ragesh-stated-that-padmarajan-obtained-bail-through-government-intervention-articleshow-zq5ee8p"/>
        </item>
        <item>
            <title><![CDATA[പാലത്തായ് പോക്സോ കേസ്: പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി]]></title>
            <link>https://www.asianetnews.com/kerala-news/bail-granted-to-accused-padmarajan-in-the-palathayi-pocso-case-articleshow-evpxa3u</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bail-granted-to-accused-padmarajan-in-the-palathayi-pocso-case-articleshow-evpxa3u</guid>
            <pubDate>Fri, 21 Aug 2026 22:27:36 +0530</pubDate>
            <description><![CDATA[&lt;p&gt;പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ka0cqqmx536e67r8pe66xxc9,imgname-fotojet---2025-11-14t104641.284-1763097435805.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. 600ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. വിചാരണക്കോടതി കഴിഞ്ഞവർഷമാണ് ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.&lt;/p&gt;&lt;p&gt;2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്&zwnj; തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്&zwj;പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bail-granted-to-accused-padmarajan-in-the-palathayi-pocso-case-articleshow-evpxa3u"/>
        </item>
        <item>
            <title><![CDATA[ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച, 50 പവന്‍ ആഭരണങ്ങള്‍ നഷ്ടമായി]]></title>
            <link>https://www.asianetnews.com/kerala-news/major-burglary-in-thrissur-textile-shop-owners-house-robbed-of-50-sovereigns-articleshow-f45adq0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/major-burglary-in-thrissur-textile-shop-owners-house-robbed-of-50-sovereigns-articleshow-f45adq0</guid>
            <pubDate>Fri, 21 Aug 2026 22:29:45 +0530</pubDate>
            <description><![CDATA[&lt;p&gt;കേച്ചേരി തോളൂരില്&zwj; ടെക്സ്റ്റയില്&zwj;സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്&zwj; കവര്&zwj;ച്ച. 50 പവന്&zwj; ആഭരണങ്ങള്&zwj; കവര്&zwj;ന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jm54mpxxsrgpy8vyc7e15s,imgname-theft-kkm--1--1787331515030.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: കേച്ചേരി തോളൂരില്&zwj; ടെക്സ്റ്റയില്&zwj;സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്&zwj; കവര്&zwj;ച്ച. 50 പവന്&zwj; ആഭരണങ്ങള്&zwj; കവര്&zwj;ന്നു. പറപ്പൂരില്&zwj; ടെക്സ്റ്റയില്&zwj; കട നടത്തുന്ന തോളൂര്&zwj; നാലകത്ത് ഷക്കീറിന്&zwj;റെ വീട്ടിലാണ് കവര്&zwj;ച്ച നടന്നത്. വീടിന്&zwj;റെ പിറകുവശത്തെ വാതില്&zwj; തകര്&zwj;ത്ത് അകത്തുകടന്ന മോഷ്ടാക്കള്&zwj; ബെഡ്&zwnj;റൂമിലെ അലമാരകള്&zwj; കുത്തിപ്പൊളിച്ചാണ് സ്വര്&zwj;ണ്ണാഭരണങ്ങള്&zwj; കവര്&zwj;ന്നത്. പിറകു വശത്തെ വാതില്&zwj; കമ്പിപ്പാര വെച്ച് തിക്കിയ ശേഷം തകര്&zwj;ത്താണ് മോഷ്ടാക്കള്&zwj; വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഷക്കീറിന്&zwj;റെ വീടിന്&zwj;റെ പിറകുവശം റെയില്&zwj;വേ ട്രാക്കാണ് ഇതിനാല്&zwj; ഈ ഭാഗം പെട്ടെന്ന് ജനശ്രദ്ധ ലഭിക്കാത്ത ഇടമാണ്. ഈ വഴിയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചതെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയിലെ കച്ചവടത്തിന് സഹായിക്കാന്&zwj; ഷക്കീറിന്&zwj;റെ ഭാര്യയും കുട്ടികളും വീട്ടില്&zwj; നിന്ന് തുണിക്കടയിലേക്ക് പോയിരുന്നു. പുലര്&zwj;ച്ചെ 1:30 നാണ് അവര്&zwj; വീട്ടില്&zwj; തിരിച്ചെത്തിയത്. വീടിനുള്ളില്&zwj; പ്രവേശിച്ചപ്പോള്&zwj; അലമാരകള്&zwj; തകര്&zwj;ത്ത് ഉള്ളിലുണ്ടായിരുന്ന സാധന സമാഗ്രികള്&zwj; വാരി വലിച്ചിട്ട നിലയിലായിരുന്നു.&lt;/p&gt;&lt;p&gt;തുടര്&zwj;ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്&zwj; നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീട്ടുകാരെല്ലാവരും തുണിക്കടയിലായിരുന്ന സമയത്താണ് ആസൂത്രിതമായി മോഷണം നടത്തിയത്. വീട്ടുകാരെ കുറിച്ചും വീടും പരിസരവും സംബന്ധിച്ചും വ്യക്തമായ ധാരണയുള്ളവനാണ് മോഷ്ടാവെന്ന സംശയവും പൊലീസിനുണ്ട്. ഷക്കീറിന്&zwj;റെ മകളുടെ വിവാഹ ആവശ്യത്തിനുവേണ്ടി വാങ്ങി സൂക്ഷിച്ചിന്നുന്ന സ്വര്&zwj;ണ്ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണ വിവരം അറിഞ്ഞ് പേരമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഉള്&zwj;പ്പെടെ സ്ഥലത്തെത്തി പരിശോധനകള്&zwj; നടത്തി തെളിവുകള്&zwj; ശേഖരിച്ചു. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/major-burglary-in-thrissur-textile-shop-owners-house-robbed-of-50-sovereigns-articleshow-f45adq0"/>
        </item>
        <item>
            <title><![CDATA[പാലക്കാട് ഡിവിഷനെ 'വെട്ടിമുറിക്കാൻ' തീരുമാനം; മംഗളൂരു സ്റ്റേഷൻ അടക്കം ഇനി മൈസൂരു ഡിവിഷനിൽ]]></title>
            <link>https://www.asianetnews.com/kerala-news/palakkad-railway-division-split-mangaluru-station-to-come-under-mysuru-division-articleshow-e21v73n</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palakkad-railway-division-split-mangaluru-station-to-come-under-mysuru-division-articleshow-e21v73n</guid>
            <pubDate>Fri, 21 Aug 2026 22:02:43 +0530</pubDate>
            <description><![CDATA[&lt;p&gt;മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്&zwj;റെ ഭാഗമാകും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jjnmnh554s1cj3aqgsmmhv,imgname-whatsapp-image-2026-08-21-at-9.42.20-pm-1787329958576.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്&zwj;റെ ഭാഗമാകും. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് വന്നെങ്കിലും മാറ്റം ഒക്ടോബർ 1 മുതൽ ആണ് നിലവിൽ വരിക. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂർ ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂർ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷന്&zwj;റെ അനുമതി കൂടി വേണ്ടി വരും.&lt;/p&gt;&lt;p&gt;പുതിയ മാറ്റത്തോടെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനു കീഴിലാവും. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അടക്കമുള്ളവർക്ക് കത്തയച്ചിരിക്കുകയാണ് ഉണ്ണിത്താൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palakkad-railway-division-split-mangaluru-station-to-come-under-mysuru-division-articleshow-e21v73n"/>
        </item>
        <item>
            <title><![CDATA[ഓണാഘോഷത്തിന് റീലെടുക്കാൻ വാഹനവുമായെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ കുടുങ്ങി; യുവാവ് എംഡിഎംഎയുമായി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/youth-caught-with-mdma-after-arriving-for-onam-reels-in-vadakara-articleshow-tgearyc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/youth-caught-with-mdma-after-arriving-for-onam-reels-in-vadakara-articleshow-tgearyc</guid>
            <pubDate>Fri, 21 Aug 2026 21:42:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യാൻ വാഹനവുമായെത്തിയ യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യാൻ വാഹനവുമായെത്തിയ യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി. വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്നുമാണ് യുവാവ് എടച്ചേരി പൊലീസിന്&zwj;റെ പിടിയിലായത്. 29 കാരനായ വില്യാപ്പള്ളി സ്വദേശി ആസിഫിനെയാണ് 9.40 ഗ്രാം എംഡിഎംഎ യുമായി പൊലീസ് പിടികൂടിയത്. റീൽസ് ചെയ്യാൻ വിദ്യാർത്ഥികൾ വാടക്ക് എടുത്തതായിരുന്നു ജീപ്പ്. ഇതിന്&zwj;റെ ഡ്രൈവറായി എത്തിയതായിരുന്നു ആസിഫ്. വിദ്യാർത്ഥികൾ റീൽസ് ചെയ്യുമ്പോൾ സംശയം തോന്നിയ പൊലീസ്, ജീപ്പ് പരിശോധിക്കുകയും ആസിഫിൽ നിന്നും എംഡിഎംഎ പിടികൂടുകയുമായിരുന്നു. പ്രതിയെ വിദ്യാർത്ഥികൾക്ക് മുൻ പരിചയമില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/youth-caught-with-mdma-after-arriving-for-onam-reels-in-vadakara-articleshow-tgearyc"/>
        </item>
        <item>
            <title><![CDATA[തിരക്ക് പരിഗണിച്ച് തീരുമാനം; നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടി അനുവദിച്ചു, കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിലും സ്റ്റോപ്]]></title>
            <link>https://www.asianetnews.com/kerala-news/onam-rush-four-additional-special-trains-get-stops-at-karunagappally-and-kayamkulam-articleshow-eu78wr7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-rush-four-additional-special-trains-get-stops-at-karunagappally-and-kayamkulam-articleshow-eu78wr7</guid>
            <pubDate>Fri, 21 Aug 2026 20:53:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരം നോർത്ത് റൂട്ടിൽ അധികമായി നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി കെ സി വേണുഗോപാൽ എം പി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hc4m1015httfyjdyf2v6h7,imgname-pexels-photo-37414659----rounak-kayal----pexels-1787289554975.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരം നോർത്ത് റൂട്ടിൽ അധികമായി നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി കെ സി വേണുഗോപാൽ എം പി. ഈ നാല് ട്രെയിനുകൾക്കും കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായും എംപി അറിയിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് നേരത്തെ അനുവദിച്ചതിന് പുറമെ അധിക സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാൽ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയിരുന്നു. ഇതുൾപ്പെടെ ഈ ഓണക്കാലത്ത് റെയിൽവേ ഓണം സ്പെഷ്യലായി അനുവദിച്ച എല്ലാ ട്രെയിനുകൾക്കും കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പ് അനുവദിപ്പിക്കാനായതായി എം പി പറഞ്ഞു.&lt;/p&gt;&lt;p&gt;06575/06576 നമ്പർ എസ്.എം.വി.ടി ബെംഗളൂരു&ndash;തിരുവനന്തപുരം നോർത്ത് , 06573/06574- യശ്വന്ത്പുർ -തിരുവനന്തപുരം നോർത്ത്, 06579/06580 ബാംഗ്ലൂർ കന്&zwj;റോണ്&zwj;മെന്&zwj;റ് -തിരുവനന്തപുരം നോർത്ത്, 01463/01464 ലോകമാന്യ തിലക് -തിരുവനന്തപുരം നോർത്ത് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-rush-four-additional-special-trains-get-stops-at-karunagappally-and-kayamkulam-articleshow-eu78wr7"/>
        </item>
        <item>
            <title><![CDATA[ശ്രദ്ധയ്ക്ക്, ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടർ]]></title>
            <link>https://www.asianetnews.com/kerala-news/holiday-for-government-institutions-in-alappuzha-district-tomorrow-articleshow-owemvlr</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/holiday-for-government-institutions-in-alappuzha-district-tomorrow-articleshow-owemvlr</guid>
            <pubDate>Fri, 21 Aug 2026 20:52:23 +0530</pubDate>
            <description><![CDATA[&lt;p&gt;നെഹ്&zwnj;റു ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ എല്ലാ ഓഫീസുകൾക്കും നാളെ അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jempq0cp0v1cc42bb8hqb5,imgname-fotojet--56--1787325733600.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നെഹ്&zwnj;റു ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ടാണ് അവധി. അതേസമയം, ആലപ്പുഴ ജില്ലയിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ എല്ലാ ഓഫീസുകൾക്കും നാളെ അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതാണെന്നും അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;വിവിധ വിഭാഗങ്ങളിലായി ഇക്കുറി നെഹ്റു ട്രോഫി ജലോത്സവത്തിൽ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. നാളെ രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്&zwnj;സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്&zwnj;സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/holiday-for-government-institutions-in-alappuzha-district-tomorrow-articleshow-owemvlr"/>
        </item>
        <item>
            <title><![CDATA[വാഹനാപകടത്തില്‍ പരിക്കേറ്റു, ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് ജീവൻ നഷ്ടമായി]]></title>
            <link>https://www.asianetnews.com/kerala-news/40-year-old-fire-and-rescue-officer-shanal-dies-after-bike-lorry-collision-articleshow-3p0zybs</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/40-year-old-fire-and-rescue-officer-shanal-dies-after-bike-lorry-collision-articleshow-3p0zybs</guid>
            <pubDate>Fri, 21 Aug 2026 20:30:52 +0530</pubDate>
            <description><![CDATA[&lt;p&gt;വാഹനാപകടത്തില്&zwj; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്&zwj; മരിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jddejt8wkgzmw4nv29csxg,imgname-fotojet---2026-08-21t203032.521-1787324447321.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വാഹനാപകടത്തില്&zwj; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്&zwj; മരിച്ചു. കോഴിക്കോട് നരിക്കുനി ഫയര്&zwj; ആന്&zwj;ഡ് റെസ്&zwnj;ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂര്&zwj; സ്വദേശി ഷനല്&zwj; പി ടി(40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്&zwj; ചികിത്സയിലായിരുന്നു. ഇന്ന് പുലര്&zwj;ച്ചെയോടെയാണ് മരണം സംഭവിച്ചത്.&lt;/p&gt;&lt;p&gt;തലക്കുളത്തൂര്&zwj;-നരിക്കുനി റോഡില്&zwj; ചെങ്ങോട്ടുപൊയിലില്&zwj; കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം നടന്നത്. ഷനല്&zwj; സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്&zwj; കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്&zwj; ഷനലിന്&zwj;റെ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയില്&zwj; ചന്ദ്രന്&zwj;റെ മകനാണ്. നിലവില്&zwj; കുടുംബസമേതം എടക്കരയിലാണ് താമസം. ഭാര്യ അമ്പിളി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/40-year-old-fire-and-rescue-officer-shanal-dies-after-bike-lorry-collision-articleshow-3p0zybs"/>
        </item>
        <item>
            <title><![CDATA[പിക്കപ്പ് ലോറിയില്‍ കയറ്റി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി]]></title>
            <link>https://www.asianetnews.com/kerala-news/thottilpalam-sexual-assault-case-man-getsimprisonment-and-fine-articleshow-0l4ggrv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thottilpalam-sexual-assault-case-man-getsimprisonment-and-fine-articleshow-0l4ggrv</guid>
            <pubDate>Fri, 21 Aug 2026 20:16:29 +0530</pubDate>
            <description><![CDATA[&lt;p&gt;പെണ്&zwj;കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്&zwj; ശ്രമിച്ചു കേസില്&zwj; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടില്&zwj;പ്പാലത്താണ് സംഭവം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jck5j27hdgv6kanwdvjj7y,imgname-fotojet---2026-08-21t201601.432-1787323586114.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: പെണ്&zwj;കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്&zwj; ശ്രമിച്ചു കേസില്&zwj; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടില്&zwj;പ്പാലത്താണ് സംഭവം. കാവിലുംപാറ കാര്യാട്ട് സ്വദേശി സബാബി(43)നെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്&zwj; കോടതി ജഡ്ജി ദേവന്&zwj; കെ. മേനാന്&zwj; ശിക്ഷിച്ചത്. മൂന്നര വര്&zwj;ഷം കഠിന തടവിനും 7,500 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ പ്രതി തന്&zwj;റെ പിക്കപ്പ് വാഹനത്തില്&zwj; കയറ്റി കൊണ്ടുപോകവേ ഉപദ്രവിക്കാന്&zwj; ശ്രമിച്ചെന്നാണ് കേസ്. തുടര്&zwj;ന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടില്&zwj; വന്നും ലൈംഗികാതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയില്&zwj; ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;2024 ഏപ്രില്&zwj; 22ന് വാഹനത്തില്&zwj; വെച്ച് ശല്യം ചെയ്യുകയും പിന്നീട് ഫോണില്&zwj; വിളിച്ച് ശല്യം ചെയ്യുകയും ചെയ്തതിനെ തുടര്&zwj;ന്ന് തൊട്ടില്&zwj;പാലം പോലീസ് സ്റ്റേഷനില്&zwj; പരാതി നല്&zwj;കുകയായിരുന്നു. കേസിന്റെ വിചാരണവേളയില്&zwj; പ്രോസിക്യൂഷന്&zwj; ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്&zwj; കോടതിയില്&zwj; ഹാജരാക്കുകയും ചെയ്തു. തൊട്ടില്&zwj;പാലം സബ് ഇന്&zwj;സ്പെക്ടര്&zwj;മാരായ വിഷ്ണു എം.പി, എ. അന്&zwj;വര്&zwj; ഷാ, എ.എസ്.ഐ സീമ വി.കെ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയില്&zwj; കുറ്റപത്രം സമര്&zwj;പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്&zwj; പബ്ലിക് പ്രോസിക്യൂട്ടര്&zwj; മനോജ് അരൂര്&zwj; കോടതിയില്&zwj; ഹാജരായി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thottilpalam-sexual-assault-case-man-getsimprisonment-and-fine-articleshow-0l4ggrv"/>
        </item>
        <item>
            <title><![CDATA['ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല'; പ്ലസ് വൺ വിദ്യാർത്ഥിയെ ശുചിമുറിയിലിട്ട് സീനിയർ വിദ്യാർഥികൾ മർദിച്ചെന്ന് പരാതി]]></title>
            <link>https://www.asianetnews.com/kerala-news/complaint-that-senior-students-ragged-a-plus-one-student-articleshow-mwzhltz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/complaint-that-senior-students-ragged-a-plus-one-student-articleshow-mwzhltz</guid>
            <pubDate>Fri, 21 Aug 2026 20:16:04 +0530</pubDate>
            <description><![CDATA[&lt;p&gt;പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്&zwnj;തെന്ന് പരാതി. പാലക്കാട്&zwnj; മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jcghw8jhaw273emkygwey1,imgname-fotojet--55--1787323500424.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്&zwnj;തെന്ന് പരാതി. പാലക്കാട്&zwnj; മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദനമേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/complaint-that-senior-students-ragged-a-plus-one-student-articleshow-mwzhltz"/>
        </item>
        <item>
            <title><![CDATA[തടയാൻ ശ്രമിച്ചിട്ടും നടന്നില്ല, വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി]]></title>
            <link>https://www.asianetnews.com/kerala-news/19-year-old-student-dies-after-being-struck-by-train-in-kollam-articleshow-zc61pvy</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/19-year-old-student-dies-after-being-struck-by-train-in-kollam-articleshow-zc61pvy</guid>
            <pubDate>Fri, 21 Aug 2026 20:01:15 +0530</pubDate>
            <description><![CDATA[&lt;p&gt;19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം - കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ പുഷ്പ ദമ്പതികളുടെ മകൾ ആമി എന്ന് വിളിക്കുന്ന അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jbq6535n2d2bz4ydkq0rxy,imgname-fotojet---2026-08-21t200056.367-1787322669219.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: 19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം - കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ പുഷ്പ ദമ്പതികളുടെ മകൾ ആമി എന്ന് വിളിക്കുന്ന അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. രാവിലെ ക്ലാസിന് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. നെടുമ്പായികളും സെന്&zwj;റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റെയിൽവേ ട്രാക്കിന്&zwj;റെ ഭാഗത്തായി കുട്ടിയെ സംശയാസ്പദമായി പലരും കണ്ടു. കാര്യം തിരക്കിയവരോട് കുട്ടി പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറയുകയും ആക്രോശിക്കുകയും ചെയ്തുവെന്നാണ് വിവരം. 10 :30 ഓടെ ട്രെയിനിന്&zwj;റെ മുന്നിൽ ചാടുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുപേർ ഓടിയെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ബാഗ് വലിച്ചെറിഞ്ഞ ശേഷം ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. എഴുകോൺ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/19-year-old-student-dies-after-being-struck-by-train-in-kollam-articleshow-zc61pvy"/>
        </item>
        <item>
            <title><![CDATA[പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പണം തട്ടിയെടുത്തെന്ന് വ്യാജ പരാതി, ഓട്ടോ ഡ്രൈവറുടെ കള്ളക്കളി പൊളിഞ്ഞു; അറസ്റ്റിലായി]]></title>
            <link>https://www.asianetnews.com/kerala-news/fake-robbery-complaint-auto-driver-arrested-in-kallambalam-for-misleading-police-articleshow-e8gxm1c</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fake-robbery-complaint-auto-driver-arrested-in-kallambalam-for-misleading-police-articleshow-e8gxm1c</guid>
            <pubDate>Fri, 21 Aug 2026 19:59:24 +0530</pubDate>
            <description><![CDATA[&lt;p&gt;പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചിട്ടി പണം കൈയിൽ നിന്ന് ചെലവായപ്പോൾ കവർച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jbhy90xpkq36z3652vaw23,imgname-auto-theft-1787322497312.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിലായി. കൊല്ലം തൃക്കരവൂർ സ്വദേശി സലീമിനെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകരയിൽ നിന്ന് വർക്കലയിലേക്ക് സവാരി വിളിച്ച മൂന്നംഗസംഘം തന്നെ മർദ്ദിച്ച് ഓട്ടോയും അതിലുണ്ടായിരുന്ന ഒൻപത് ലക്ഷം രൂപയും കവർന്നെന്നായിരുന്നു സലീമിന്റെ പരാതി. അക്രമികളുടെ മർദ്ദനമേറ്റ് താൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും സലീം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. നീണ്ടകരയിൽ നിന്ന് വർക്കലയിലേക്ക് സലീം ഓട്ടോയിൽ ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. സലീം നടത്തിയിരുന്ന ചിട്ടിയുടെ ഭാഗമായി മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഓണത്തിന് നൽകേണ്ടിയിരുന്ന തുക കൈയിൽ നിന്ന് ചെലവായിപ്പോയതോടെയാണ് കവർച്ചാ നാടകം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ പരാതി നൽകിയതിനും സലീമിനെതിരെ പോലീസ് കേസെടുത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fake-robbery-complaint-auto-driver-arrested-in-kallambalam-for-misleading-police-articleshow-e8gxm1c"/>
        </item>
        <item>
            <title><![CDATA[രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്‍റേത്, 12 വർഷമായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം; രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്]]></title>
            <link>https://www.asianetnews.com/kerala-news/bjps-agenda-is-to-hand-over-national-assets-to-corporates-aishe-ghosh-articleshow-rrft4u8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bjps-agenda-is-to-hand-over-national-assets-to-corporates-aishe-ghosh-articleshow-rrft4u8</guid>
            <pubDate>Fri, 21 Aug 2026 19:48:00 +0530</pubDate>
            <description><![CDATA[&lt;p&gt;ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തെ പൊതുസ്വത്തുക്കൾ കോർപ്പറേറ്റുകൾക്ക് നൽകുകയും വിഭജന നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kynr2krajcnfw7j4z74qfjc1,imgname-mixcollage-29-jul-2026-07-02-am-3942-1785288806154.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: രാജ്യത്തെ പൊതുസ്വത്തുക്കൾ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് നൽകാനുള്ള അജണ്ടയാണ് ആർ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്. കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ഐഷി, മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും വിദ്യാഭ്യാസം എന്നത് ഏവരുടെയും അവകാശമാണെന്നും ഐഷി ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഐഷി ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തു. രാജ്യത്തെ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനായി ബി ജെ പി പിടിച്ചെടുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനും കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരെ വിദ്യാർത്ഥികളും ബഹുജനങ്ങളും ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;പിണറായിയുടെ വിമർശനം&lt;/strong&gt;&lt;/h2&gt;&lt;p&gt;നേരത്തെ കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും കേന്ദ്രത്തെ വിമർശിച്ചു. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ബി ജെ പി പിന്തുടരുന്നതെന്നും ഇത് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് സഹായമാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കോൺഗ്രസും ബി ജെ പിയും തയ്യാറായില്ല. ദില്ലിയിലെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ അർജവമുള്ള പോരാട്ടത്തിന് മുന്നിൽ ഒടുവിൽ ബി ജെ പിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും, കേരളത്തിൽ യു ഡി എഫ് സർക്കാർ കാർഷിക രംഗത്തെ തകർച്ച പരിഹരിക്കാനോ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് തുക വകയിരുത്താനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്&zwj;റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുൻപ് നിലകൊണ്ട ആളാണ് ഇപ്പോൾ ഇത് പറയുന്നതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സംസാരിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bjps-agenda-is-to-hand-over-national-assets-to-corporates-aishe-ghosh-articleshow-rrft4u8"/>
        </item>
        <item>
            <title><![CDATA[ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍]]></title>
            <link>https://www.asianetnews.com/kerala-news/kerala-government-onam-celebrations-week-in-thiruvananthapuram-articleshow-vokfqb9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-government-onam-celebrations-week-in-thiruvananthapuram-articleshow-vokfqb9</guid>
            <pubDate>Fri, 21 Aug 2026 19:15:31 +0530</pubDate>
            <description><![CDATA[&lt;p&gt;സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് തുടക്കമായി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j8m26jt9e489hh9h0kt9aa,imgname-inaguration-1787319421138.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഓണം വാരാഘോഷത്തിന്&zwj;റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്&zwj;ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 23-ന് നടക്കുന്ന പതാക ഉയര്&zwj;ത്തല്&zwj; ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിന്&zwj;റെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി.ഡി സതീശന്&zwj; നിര്&zwj;വഹിക്കും. കനകക്കുന്ന്, സെന്&zwj;ട്രല്&zwj; സ്റ്റേഡിയം എന്നിവയുള്&zwj;പ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാര്&zwj;ന്ന പരിപാടികള്&zwj; ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയില്&zwj; എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്&zwj; 7 മണി വരെ കേരളത്തിന്&zwj;റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങള്&zwj; അവതരിപ്പിക്കും.&lt;/p&gt;&lt;p&gt;പത്തനംതിട്ടയിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്&zwj; തുടക്കത്തില്&zwj; ആഘോഷങ്ങളില്&zwj; ആശങ്കയുണ്ടായിരുന്നെങ്കിലും, ഓണം മാറ്റിവെക്കേണ്ടതില്ലെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹമാണ് വിപുലമായ ആഘോഷങ്ങളുമായി മുന്നോട്ട് പോകാന്&zwj; സര്&zwj;ക്കാരിന് പ്രേരണയായതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. നഗരസഭാ കൗണ്&zwj;സിലര്&zwj; കെ.ആര്&zwj;. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്&zwj; ടൂറിസം വകുപ്പ് അഡീഷണല്&zwj; ഡയറക്ടര്&zwj; (ജനറല്&zwj;) ശ്രീധന്യ സുരേഷ് സ്വാഗതവും മുന്&zwj; എം.എല്&zwj;.എയും ട്രേഡ് ഫെയര്&zwj; കമ്മിറ്റി വൈസ് ചെയര്&zwj;മാനുമായ എം.എ. വാഹിദ് നന്ദിയും രേഖപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-government-onam-celebrations-week-in-thiruvananthapuram-articleshow-vokfqb9"/>
        </item>
        <item>
            <title><![CDATA[ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ; സംഭവം പത്തനംതിട്ടയിൽ]]></title>
            <link>https://www.asianetnews.com/kerala-news/man-arrested-in-pathanamthitta-for-hacking-friend-on-the-head-articleshow-2rkzt1h</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/man-arrested-in-pathanamthitta-for-hacking-friend-on-the-head-articleshow-2rkzt1h</guid>
            <pubDate>Fri, 21 Aug 2026 19:09:04 +0530</pubDate>
            <description><![CDATA[&lt;p&gt;ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പന്തളം കുളനട സ്വദേശി രാജപ്പനാണ് അറസ്റ്റിൽ ആയത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj50jhj9mwjtscm4r2pj35a5,imgname-arrest-1771842389577.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പന്തളം കുളനട സ്വദേശി രാജപ്പനാണ് അറസ്റ്റിൽ ആയത്. ആങ്ങമൂഴി സ്വദേശിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്തളം ടൗണിലെ ബാറിൽ വച്ചായിരുന്നു ആക്രമണം. പ്രതി രാജപ്പന്റെ ഭാര്യയുമായി സുഹൃത്തിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണം. കയ്യിൽ കരുതിയ മാരകായുധം ഉപയോഗിച്ചാണ് ആങ്ങമൂഴി സ്വദേശിയായ സുഹൃത്തിനെ വെട്ടി പരിക്കേപ്പിൽപ്പിച്ചത്. ബാർ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാജപ്പനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/man-arrested-in-pathanamthitta-for-hacking-friend-on-the-head-articleshow-2rkzt1h"/>
        </item>
        <item>
            <title><![CDATA[യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങി, കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നുവെന്നും പിണറായിയുടെ വിമർശനം]]></title>
            <link>https://www.asianetnews.com/kerala-news/congress-following-bjp-anti-farmer-policies-surrendered-to-rss-agenda-pinarayi-vijayan-articleshow-35sbswx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/congress-following-bjp-anti-farmer-policies-surrendered-to-rss-agenda-pinarayi-vijayan-articleshow-35sbswx</guid>
            <pubDate>Fri, 21 Aug 2026 18:13:33 +0530</pubDate>
            <description><![CDATA[&lt;p&gt;വർഗീയതക്കെതിരെ ഉറച്ചുനിൽക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുന്നില്ലെന്നും ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ ബിജെപി പിന്തുടരുകയാണെന്നും ഇത് കർഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kym2t4bvrn9kq2dqc9tpkj3t,imgname-pinarayi--4--1785232953723.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്&zwj;റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുൻപ് നിലകൊണ്ട ആളാണ് ഇപ്പോൾ ഇത് പറയുന്നതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സംസാരിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;യു ഡി എഫ് സർക്കാർ ആർ എസ് എസ് അജണ്ടയ്ക്ക് കീഴടങ്ങി&lt;/strong&gt;&lt;/h2&gt;&lt;p&gt;കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ബി ജെ പി പിന്തുടരുന്നതെന്നും ഇത് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് സഹായമാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കോൺഗ്രസും ബി ജെ പിയും തയ്യാറായില്ല. ദില്ലിയിലെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ അർജവമുള്ള പോരാട്ടത്തിന് മുന്നിൽ ഒടുവിൽ ബി ജെ പിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും, കേരളത്തിൽ യു ഡി എഫ് സർക്കാർ കാർഷിക രംഗത്തെ തകർച്ച പരിഹരിക്കാനോ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് തുക വകയിരുത്താനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/congress-following-bjp-anti-farmer-policies-surrendered-to-rss-agenda-pinarayi-vijayan-articleshow-35sbswx"/>
        </item>
        <item>
            <title><![CDATA[കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുന്‍ എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു]]></title>
            <link>https://www.asianetnews.com/kerala-news/enior-journalist-kr-ajayan-has-resigned-from-deshabhimani-articleshow-8yxrzr0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/enior-journalist-kr-ajayan-has-resigned-from-deshabhimani-articleshow-8yxrzr0</guid>
            <pubDate>Fri, 21 Aug 2026 18:03:48 +0530</pubDate>
            <description><![CDATA[&lt;p&gt;നേരത്തെ വരാന്ത പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒന്നുകിൽ രാജി അല്ലെങ്കിൽ നീണ്ട അവധി ആയിരുന്നു ആവശ്യപ്പെട്ടത്. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജിവെക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky1y4p8798r01m22frm7shss,imgname-fotojet--3--1784624077063.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നിന്ന് രാജിവെച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ കെആർ അജയൻ. രാജി അല്ലെങ്കിൽ നീണ്ട അവധി എടുക്കണം എന്ന പത്രാധിപസമിതിയുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് അജയൻ ദേശാഭിമാനി വിടുന്നത്. സ്റ്റോറി കള്ളൻ വിജയൻ എന്ന തലക്കെട്ടിൻ്റെ പേരിലാണ് കെ ആർ അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവെക്കേണ്ടിവന്നത്. രാവിലെ ദേശാഭിമാനി ഓഫീസിലെത്തി ജനറൽ മാനേജർക്കാണ് രാജി നൽകിയത്. രാജി സ്വീകരിച്ച ദേശാഭിമാനി ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്നും അറിയിച്ചതായാണ് വിവരം.&lt;/p&gt;&lt;p&gt;അജയനോട് റസിഡൻ്റ് എഡിറ്റർ നേരത്തെ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻ്റ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.&lt;/p&gt;&lt;p&gt;ദേശാഭിമാനി മുക്കിയ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ പ്രസിദ്ധീകരിച്ചിരുന്നു. കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന അതേ തലക്കെട്ടിൽ തന്നെയാണ് ദേശാഭിമാനിക്ക് വേണ്ടി എഴുതിയ ടിസി രാജേഷ് ലേഖനം ഫേസ് ബുക്കിലിട്ടത്. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായതൊന്നുമില്ല. എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ട് മാറ്റാനാവശ്യപ്പെട്ടതിൻ്റെ പേരിലെ തർക്കമാണ് സപ്ലിമെൻ്റ് മുടങ്ങലിലേക്ക് എത്തിയത്.&lt;/p&gt;&lt;p&gt;ലേഖനത്തിന് പറ്റിയ തലക്കെട്ട് കള്ളൻ വിജയൻ എന്ന് തന്നെയാണെന്നായിരുന്നു വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ്റെ നിലപാട്. റസിഡറ്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനും സമാന മറുപടിയാണ് അജയൻ നൽകിയത്. പുറത്തെല്ലാം നിഷേധിക്കുമ്പോഴും സൺഡേ സപ്ലിമെന്റ് പിൻവലിച്ച പ്രശ്നം പാർട്ടിക്കകത്ത് നീറുകയാണ്. കേന്ദ്ര കമ്മിറ്റി അംഗമായ പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് റസിഡന്&zwj;റ് എഡിറ്ററുമായിരിക്കെ ദേശാഭിമാനിയിൽ നയപരമായ നോട്ടക്കുറവ് ഉണ്ടെന്ന വിമർശനം ശക്തമാണ്. ഒരു സാധാരണ തലക്കെട്ട് വളച്ചൊടിച്ച് വിവാദമാക്കിയെന്ന് മാത്രമല്ല പാർട്ടിക്കും പത്രത്തിനും കേടില്ലാത്ത വിധത്തിൽ അതിനെ കൈകാര്യം ചെയ്യാനും കഴിയാത്തതിലാണ് അതൃപ്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/enior-journalist-kr-ajayan-has-resigned-from-deshabhimani-articleshow-8yxrzr0"/>
        </item>
        <item>
            <title><![CDATA[വെള്ളക്കെട്ടില്‍ വീണ് മരിച്ചു, കാന്തന്‍പാറയിൽ 33 കാരന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/kerala-news/33-year-old-man-dies-after-drowning-in-kanthanpara-waterbody-in-wayanad-articleshow-opgcds2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/33-year-old-man-dies-after-drowning-in-kanthanpara-waterbody-in-wayanad-articleshow-opgcds2</guid>
            <pubDate>Fri, 21 Aug 2026 17:44:27 +0530</pubDate>
            <description><![CDATA[&lt;p&gt;മേപ്പാടി പൊലീസ് സ്&zwnj;റ്റേഷന്&zwj; പരിധിയിലെ കാന്തന്&zwj;പാറയിലെ വെള്ളക്കെട്ടില്&zwj; യുവാവ് മുങ്ങി മരിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j3wfz1ns6sm5ys54vxyk71,imgname-fotojet---2026-08-21t174351.122-1787314454497.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കല്&zwj;പ്പറ്റ: മേപ്പാടി പൊലീസ് സ്&zwnj;റ്റേഷന്&zwj; പരിധിയിലെ കാന്തന്&zwj;പാറയിലെ വെള്ളക്കെട്ടില്&zwj; യുവാവ് മുങ്ങി മരിച്ചു. ചീരാല്&zwj; കൊഴുവണ വെട്ടുകല്ലേല്&zwj; അമല്&zwj; വിഷ്ണു (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കോത്തഗിരിയില്&zwj; ജ്വല്ലറി ജീവനക്കാരനായ അമല്&zwj; തമിഴ്നാട്ടുകാരായ സഹപ്രവര്&zwj;ത്തകര്&zwj;ക്കൊപ്പം കാന്തന്&zwj;പാറയില്&zwj; വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു. പ്രവേശന വിലക്കുള്ള ഭാഗത്തെ വെള്ളക്കെട്ടില്&zwj; ഇറങ്ങിയപ്പോഴാണ് അപകടത്തില്&zwj;പ്പെട്ടത്. പൊലീസ്, ഫയര്&zwj; ആന്&zwj;ഡ് റസക്യു സേനാംഗങ്ങളും തുര്&zwj;ക്കി ജീവരക്ഷ സമിതിയും നാട്ടുകാരും ചേര്&zwj;ന്ന് രണ്ടര മണിക്കൂറോളം നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ശശി-ഉഷ ദമ്പതികളുടെ മകനാണ്. നീതുവാണ് സഹോദരി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/33-year-old-man-dies-after-drowning-in-kanthanpara-waterbody-in-wayanad-articleshow-opgcds2"/>
        </item>
        <item>
            <title><![CDATA[ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; കേസെടുത്ത് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/aranmula-vallasadya-fraud-police-take-case-articleshow-4be906o</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/aranmula-vallasadya-fraud-police-take-case-articleshow-4be906o</guid>
            <pubDate>Fri, 21 Aug 2026 17:39:57 +0530</pubDate>
            <description><![CDATA[&lt;p&gt;ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത്. പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്. 5000 മുതൽ പതിനായിരം രൂപ വരെയാണ് പലരും നിന്നായി തട്ടിയെടുത്തത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j3gbzs33myra3z2s721nxc,imgname-aranmula-vallasadya-fraud-1787314057209.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത്. പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്.&lt;/p&gt;&lt;p&gt;5000 മുതൽ പതിനായിരം രൂപ വരെയാണ് പലരും നിന്നായി തട്ടിയെടുത്തത്. കൊല്ലം സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് ഇന്ന് ക്ഷേത്രത്തിലെത്തി കബളിപ്പിക്കപ്പെട്ടത്. ദിവസം ബോർഡ് ജീവനക്കാരനെ സ്വയം പരിചയപ്പെടുത്തിയ വിപിൻ ദാസ് എന്ന ആൾ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകും. താല്പര്യ മറിക്കുന്നവരുമായി ചാറ്റ് ചെയ്യും. വള്ളസദ്യയും താമസവും ഉൾപ്പെടെ എല്ലാം ആറന്മുളയിൽ ഒരുക്കി നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ പണം വാങ്ങിയശേഷം പിന്നീട് ആളുകൾ ക്ഷേത്രത്തിലെത്തുമ്പോൾ ഇയാളെ ഫോണിൽ ലഭ്യമാകില്ല. പല ജില്ലകളിൽ നിന്നുള്ള ആളുകൾ കഴിഞ്ഞ കുറെ ദിവസമായി തട്ടിപ്പിനിയാവുകയാണ്. ആദ്യം ലഭിച്ച പരാതികളിൽ ഒന്നിലാണ് ആറന്മുള പൊലീസ് ഇപ്പോൾ കേസെടുത്തത്. കൂടുതൽ പരാതികൾ പൊലീസിന്റെ പക്കലുണ്ട്. ശക്തമായ നടപടി വേണമെന്ന പള്ളിയടെ സേവാസംഘം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ആറന്മുള ക്ഷേത്രത്തിൽ നിന്ന് മൂന്ന് രീതിയിലാണ് വള്ളസദ്യ ലഭ്യമാകുന്നത്. ഒന്ന് വഴിപാട് ബുക്ക് ചെയ്ത ആളുകൾ വഴി സദ്യ കഴിക്കാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ആണ് മറ്റൊരു വഴി. അല്ലെങ്കിൽ പള്ളിയോട സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ് വഴി സദ്യ ലഭ്യമാകും. സീസൺ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ സ്പെഷ്യൽ പാസ് പൂർണമായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ചുള്ള തട്ടിപ്പ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/aranmula-vallasadya-fraud-police-take-case-articleshow-4be906o"/>
        </item>
        <item>
            <title><![CDATA['മിസ'യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി]]></title>
            <link>https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2</guid>
            <pubDate>Fri, 21 Aug 2026 17:30:00 +0530</pubDate>
            <description><![CDATA[&lt;p&gt;മോഡിയുടെ ഇന്ത്യയിൽ ഇരുന്നുകൊണ്ട് അടിയന്തരാവസ്&zwnj;ഥയെ ഇപ്പോഴും പ്രശ്നവൽക്കരിക്കുന്നതിന് പിന്നിലെ കാപട്യം വ്യക്തമാണ്. എന്നാലും പറയട്ടെ, മിസാ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j2q0s92cwf5k1zarzrxn6b,imgname-misa-drama-youth-congress-1787313226537.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. കോൺഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു. ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നുവെന്നാണ് എ എ ഹാഷിം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;എ എ മുഹമ്മദ് ഹാഷിമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം&lt;/strong&gt;&lt;/p&gt;&lt;p&gt;മോഡിയുടെ ഇന്ത്യയിൽ ഇരുന്നുകൊണ്ട് അടിയന്തരാവസ്&zwnj;ഥയെ ഇപ്പോഴും പ്രശ്നവൽക്കരിക്കുന്നതിന് പിന്നിലെ കാപട്യം വ്യക്തമാണ്. എന്നാലും പറയട്ടെ, മിസാ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഒരു പാർട്ടി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ആനി ബസന്റ് മുതൽ ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വരെയുള്ള വനിതാ നേതൃത്വം പലപ്പോഴും പുരുഷന്മാരെക്കാൾ ശക്തമായി പാർട്ടിയെ നയിച്ചവരും പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയേയും രാജ്യത്തേയും താങ്ങി നിർത്തിയവരുമാണ്.&lt;/p&gt;&lt;p&gt;ഇത്രയേറെ സ്ത്രീകളാൽ നയിക്കപ്പെട്ട ഇത്രയും വലിയതും പഴയതുമായ ജനാധിപത്യ പാർട്ടി രാജ്യത്ത് എന്നല്ല ലോക ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തതാണ്.ആ പാരമ്പര്യത്തിൽ നിന്ന് തന്നെയാണ് രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ പുരുഷ സമത്വം എന്ന തന്റെ നിലപാട് ഉയർത്തിപിടിക്കുന്നത്.കോൺഗ്രസ്സിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു.&lt;/p&gt;&lt;p&gt;ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസ്സ്കാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2"/>
        </item>
        <item>
            <title><![CDATA[ഡിവൈഎഫ്ഐ നാടക വിവാദം: കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്ന് മന്ത്രി പിസി വിഷ്ണുനാഥ്]]></title>
            <link>https://www.asianetnews.com/kerala-news/minister-p-c-vishnunath-responds-to-the-dyfi-drama-controversy-articleshow-qlxe0ed</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-p-c-vishnunath-responds-to-the-dyfi-drama-controversy-articleshow-qlxe0ed</guid>
            <pubDate>Fri, 21 Aug 2026 17:06:13 +0530</pubDate>
            <description><![CDATA[&lt;p&gt;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j1pqz173h10zj6ay0gb5j0,imgname-fotojet--53--1787312168929.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണം എന്നതാണ് സർക്കാർ നയം. നാടകത്തിന്റെ എല്ലാ കാര്യങ്ങളും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ എന്ന നാടകമാണ് വിവാദമായി മാറിയത്. അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനത്തെ ഇരയായ സ്നേഹലതാ റെഡ്ഡിയുടെ കഥയായിരുന്നു മിസ്സ. നഗ്നത പ്രദർശനം എന്ന ആരോപണമാണ് സാമൂഹിക മാധ്യമങ്ങളിൽ ഡിവൈഎഫ്ഐക്കെതിരായി ചിലർ ഉന്നയിച്ചത്. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ പ്രതികരണം. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നും സനോജ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-p-c-vishnunath-responds-to-the-dyfi-drama-controversy-articleshow-qlxe0ed"/>
        </item>
        <item>
            <title><![CDATA[വളാഞ്ചേരിയിൽ വൻ ലഹരിവേട്ട; കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിക്കൊപ്പം 43 ഗ്രാം എംഡിഎംഎയും 4 കിലോ കഞ്ചാവും പിടികൂടി]]></title>
            <link>https://www.asianetnews.com/kerala-news/major-drug-bust-in-valanchery-43-grams-mdma-and-4-kg-of-cannabis-and-whale-vomit-worth-crores-seized-articleshow-uh85oi6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/major-drug-bust-in-valanchery-43-grams-mdma-and-4-kg-of-cannabis-and-whale-vomit-worth-crores-seized-articleshow-uh85oi6</guid>
            <pubDate>Fri, 21 Aug 2026 16:42:55 +0530</pubDate>
            <description><![CDATA[&lt;p&gt;വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്&zwj;ദ്ദിയും പൊലീസ് കണ്ടെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hzm62r6gksrrxymj01z11h,imgname-mdma-arrest--2--1787309987928.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്&zwj;ദ്ദിയും പൊലീസ് കണ്ടെടുത്തു. ​സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ ഉറവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/major-drug-bust-in-valanchery-43-grams-mdma-and-4-kg-of-cannabis-and-whale-vomit-worth-crores-seized-articleshow-uh85oi6"/>
        </item>
        <item>
            <title><![CDATA[ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി; 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക']]></title>
            <link>https://www.asianetnews.com/kerala-news/pulikkali-controversy-minister-pc-vishnunath-slams-sree-raman-body-shaming-remarks-pledges-support-for-artists-articleshow-2k85gmh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pulikkali-controversy-minister-pc-vishnunath-slams-sree-raman-body-shaming-remarks-pledges-support-for-artists-articleshow-2k85gmh</guid>
            <pubDate>Fri, 21 Aug 2026 16:38:56 +0530</pubDate>
            <description><![CDATA[&lt;p&gt;പുലിക്കളി കലാകാരന്മാർക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമർശത്തെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു. കലാകാരന്മാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, പുലിക്കളിക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കുമെന്നും അറിയിച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j02a626087rayy0tr4xyh5,imgname-pc-vishnunadh-1787310450882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി, 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക' എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് കലാകാരന്മാർക്ക് പിന്തുണ അറിയിച്ചു. ലോകോത്തര കലാരൂപമായ പുലിക്കളിയുടെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം സാംസ്കാരിക-ടൂറിസം വകുപ്പുകൾ ഉറപ്പാക്കുമെന്നും പുലിക്കളിക്ക് സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം ഈ വർഷം മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;മന്ത്രിയുടെ കുറിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;ഈ ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണ്. പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ വിവാദം ഒഴിവാക്കേണ്ടിയിരുന്നതാണ്.&lt;/p&gt;&lt;p&gt;ആ വിവാദത്തിന് ഇടയാക്കിയ പരാമർശം ഞാൻ ശ്രദ്ധിച്ചു. ബോഡി ഷെയ്മിങ്ങ് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ചു നമ്മെ എല്ലാം കാണാൻ പഠിപ്പിച്ച പ്രിയപ്പെട്ട വി.കെ ശ്രീരാമനിൽ നിന്നും അത്തരം ഒരു പരാമർശം ഉണ്ടായത് എന്നെയും വേദനിപ്പിച്ചു. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത്അംഗീകരിക്കാനാവില്ല; എതിർക്കപ്പെടേണ്ടതുമാണ്.&lt;/p&gt;&lt;p&gt;കാലാകാലങ്ങളായി പരിഷ്കരിക്കപ്പെടുന്നതിലൂടെ സമകാലികത ഉറപ്പിച്ചാണ് പുലിക്കളിയെന്ന കലാരൂപം മുന്നോട്ടു പോകുന്നത്. പുരുഷന്മാർ മാത്രം ചെയ്തിരുന്ന പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകൾ പങ്കാളികളായി. ആ മാറ്റത്തെ സ്വീകരിച്ച പുലിക്കളി സംഘങ്ങളെ അഭിനനന്ദിക്കുന്നു. ചായം പൂശി പുലികളാകാനും നൃത്തം ചെയ്യാനും പുലികളും കലാകാരന്മാരും എടുക്കുന്ന സമയവും സമർപ്പണവും ആശ്ചര്യപ്പെടുത്തുന്നതാണ്.&lt;/p&gt;&lt;p&gt;കേരളത്തിൽ മാത്രമുള്ളതല്ല പുലിക്കളി കൂടി എന്നോർക്കുക.തമിഴ് നാട്ടിലെ പുലിയാട്ടം, കർണാടകയിലെ ഹുലി വേഷ, ഒഡീഷയിലെ കടുവ നൃത്തമായ- ബാദ് നാച്, മഹാരാഷ്ട്രയിലെ മാനവി വാഗ് തുടങ്ങിയ പുലിക്കളികൾ രാജ്യത്തുണ്ട്.&lt;/p&gt;&lt;p&gt;വിയറ്റ്നാമിൽ പുലിയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം നൃത്തമായി അവതരിപ്പിക്കുന്നുണ്ട്. മലേഷ്യയിൽ ചൈനയിലും സിംഹ നൃത്തത്തിനു സമാനമായി കടുവ നൃത്തം ചെയ്യുന്നു. തനിമകളെ അകറ്റി ഐശ്വര്യം കൊണ്ടുവരാൻ. മെക്സികോയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കടുവ നൃത്തമുണ്ട്. കടുവയുടെ മുഖവും മയിൽ പീലിയും വെച്ചുള്ള നൃത്തം ഇന്തോനേഷ്യയിലുണ്ട്.&lt;/p&gt;&lt;p&gt;ലോകോത്തരമായ ഒരു കലാരൂപമാണ് പുലിക്കളി. സാംസ്കാരിക- ടൂറിസം വകുപ്പുകൾ പുലിക്കളിയുടേയും കലാകാരന്മാരുടേയും സംഘങ്ങളുടേയും ക്ഷേമം ഉറപ്പാക്കും.&lt;/p&gt;&lt;p&gt;പുലിക്കളിക്ക് ഈ വർഷം മുതൽ സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന സന്തോഷം കൂടി ഇതോടൊപ്പം പങ്കുവെക്കുന്നു.&lt;/p&gt;&lt;p&gt;പുലിക്കളിക്കാരോടാണ്,&lt;/p&gt;&lt;p&gt;നിങ്ങൾ പുലികളാണ് ചുവടുകൾ തുടരുക...&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pulikkali-controversy-minister-pc-vishnunath-slams-sree-raman-body-shaming-remarks-pledges-support-for-artists-articleshow-2k85gmh"/>
        </item>
        <item>
            <title><![CDATA[തുറവൂരിൽ വൻ കഞ്ചാവ് വേട്ട; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/4-kg-ganja-seized-in-turuvoor-3-pathanamthitta-youths-arrested-articleshow-8c3boti</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/4-kg-ganja-seized-in-turuvoor-3-pathanamthitta-youths-arrested-articleshow-8c3boti</guid>
            <pubDate>Fri, 21 Aug 2026 16:37:57 +0530</pubDate>
            <description><![CDATA[&lt;p&gt;തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j02yv0kftrmwt2qvfa84md,imgname-fotojet---2026-08-21t163736.392-1787310472032.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് സ്വദേശി അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്&zwj;റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്&zwnj;പി മഞ്ജുനാഥിന്&zwj;റെ നിർദേശപ്രകാരമായിരുന്നു പരിശോധന.&lt;/p&gt;&lt;p&gt;തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്&zwnj;ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെ കുത്തിയതോട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ രാജീവിന്&zwj;റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്&zwj;മാരായ കിഷോർചന്ദ്, അനൂബ്, രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/4-kg-ganja-seized-in-turuvoor-3-pathanamthitta-youths-arrested-articleshow-8c3boti"/>
        </item>
        <item>
            <title><![CDATA['പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാര്‍'; കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ]]></title>
            <link>https://www.asianetnews.com/kerala-news/vellappally-natesan-says-communists-defeated-pinarayi-vijayan-articleshow-t5gqh39</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vellappally-natesan-says-communists-defeated-pinarayi-vijayan-articleshow-t5gqh39</guid>
            <pubDate>Fri, 21 Aug 2026 16:05:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഭരണകൂടത്തിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടത് പക്ഷത്തെ തുടർ ഭരണത്തിൽ നിന്ന് ഇറക്കിയതെന്നും വെള്ളാപ്പള്ളി വിമര്&zwj;ശിച്ചു. പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdyqt66hhyrygzngyk8dhz24,imgname-vellappally-natesan-1767336909009.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണകൂടത്തിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടത് പക്ഷത്തെ തുടർ ഭരണത്തിൽ നിന്ന് ഇറക്കിയതെന്നും വെള്ളാപ്പള്ളി വിമര്&zwj;ശിച്ചു. പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;എ എൻ ഷംസീറിനെയും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. എ എൻ ഷംസീർ യഥാർത്ഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല ലീഗ് മനസാണ്. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാരസ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ ഷംസീർ ചുളുവിലൂടെയാണ് അധികാരത്തിൽ എത്തിയത്. മതേതരത്വം പറഞ്ഞ നമ്മൾ എങ്ങും എത്തിയില്ല. 100 കൊല്ലം കഴിഞ്ഞാലും ഒരു രാഷ്ട്രീയ മുന്നണിയിൽ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ല. ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്താണ് ഗണേഷ് കുമാർ മന്ത്രിയായത്. അവനെപ്പോലെ ഒരു പരനാറി വേറെ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ വിമര്&zwj;ശിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vellappally-natesan-says-communists-defeated-pinarayi-vijayan-articleshow-t5gqh39"/>
        </item>
        <item>
            <title><![CDATA['ദേവ സേഫ്'; എല്ലാ ദേവസ്വം ബോർഡുകളിലും ഡിജിറ്റൽ സംവിധാന കൊണ്ടുവരണം എംജി രാജമാണിക്യത്തിന്റെ റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/kerala-news/m-g-rajamanickams-report-recommends-implementing-digital-systems-across-all-devaswom-boards-articleshow-zmvqvvg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/m-g-rajamanickams-report-recommends-implementing-digital-systems-across-all-devaswom-boards-articleshow-zmvqvvg</guid>
            <pubDate>Fri, 21 Aug 2026 15:50:02 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വർണം പൊതിയാനോ, സ്വർണ പൂശാനോ പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കൃത്യമായി അളവും ഗുണമേൻമയുടെ ഡിജിറ്റലൈസ് ചെയ്യണം. തിരികെ കൊണ്ടുവരുമ്പോഴും രേഖപ്പെടുത്തിയ ശേഷമേ പണം നൽകാവൂയെന്നാണ് റിപ്പോർട്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-1c20e4dd-7a06-4ad0-8af9-b0f50f4af138,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്&zwj; സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം റിപ്പോർട്ട്. ദേവ സേഫ് എന്ന പേരിൽ എല്ലാ ദേവസ്വം ബോർഡുകളിലും ഡിജിറ്റൽ സംവിധാന കൊണ്ടുവരണമെന്നാണ് ശുപാർശ. സ്വർണം ഉള്&zwj;പ്പെടെ വിലപിടിപ്പുളള വസ്തുക്കളുടെ കൃത്യമായ കണക്കെടുത്ത് ഡിജിറ്റൽ രേഖയിൽ ഉൾപ്പെടുത്തണം. വിലപിടിപ്പുള്ള വസ്തുക്കള്&zwj; നടക്കുവയ്ക്കുന്നതു മുതൽ ഏത് ഉദ്യോഗസ്ഥനാണ് കസ്റ്റോഡിയൻ എന്നതുള്&zwj;പ്പെടെ കൃത്യമായി ഡിജിലൈസ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൊതിയാനോ, സ്വർണ പൂശാനോ പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കൃത്യമായി അളവും ഗുണമേൻമയുടെ ഡിജിറ്റലൈസ് ചെയ്യണം. തിരികെ കൊണ്ടുവരുമ്പോഴും രേഖപ്പെടുത്തിയ ശേഷമേ പണം നൽകാവൂയെന്നാണ് റിപ്പോർട്ട്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/m-g-rajamanickams-report-recommends-implementing-digital-systems-across-all-devaswom-boards-articleshow-zmvqvvg"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഓണത്തിനും മാനം തെളിഞ്ഞേക്കില്ല]]></title>
            <link>https://www.asianetnews.com/kerala-news/kerala-rain-yellow-alert-sunday-three-districts-heavy-rainfall-weather-update-articleshow-5u601y6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-rain-yellow-alert-sunday-three-districts-heavy-rainfall-weather-update-articleshow-5u601y6</guid>
            <pubDate>Fri, 21 Aug 2026 15:35:30 +0530</pubDate>
            <description><![CDATA[&lt;p&gt;ഞായറാഴ്ച മുതല്&zwj; മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്&zwj; യെല്ലോ അലര്&zwj;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്&zwj;, കാസര്&zwj;കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2rx30scqqsfb898ybd7zgk8,imgname-dd-vlc-snap--00505-1755329954603.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതല്&zwj; മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്&zwj; യെല്ലോ അലര്&zwj;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്&zwj;, കാസര്&zwj;കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച (25-08-26) ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല. അന്നും മഴ തുടർന്നേക്കും. കേരളാ തീരത്ത് ഈ ദിവസങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ് തുടരുകയാണ്.&lt;/p&gt;&lt;h2&gt;വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്&lt;/h2&gt;&lt;p&gt;23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്&zwj;കോട്&lt;/p&gt;&lt;p&gt;24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ&lt;/p&gt;&lt;p&gt;25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം&lt;/p&gt;&lt;p&gt;എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-rain-yellow-alert-sunday-three-districts-heavy-rainfall-weather-update-articleshow-5u601y6"/>
        </item>
        <item>
            <title><![CDATA[വിഴിഞ്ഞം തുറമുഖത്തെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ രക്ഷകരെന്ന് അവകാശപ്പെടുന്നത്, ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്നും ബാലഗോപാൽ]]></title>
            <link>https://www.asianetnews.com/kerala-news/opponents-spreading-false-campaigns-against-left-government-kn-balagopal-articleshow-blrri6w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/opponents-spreading-false-campaigns-against-left-government-kn-balagopal-articleshow-blrri6w</guid>
            <pubDate>Fri, 21 Aug 2026 15:30:52 +0530</pubDate>
            <description><![CDATA[&lt;p&gt;വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ അതിന്റെ രക്ഷകരായി അവകാശപ്പെടുന്നുവെന്ന് കെ എൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വിതരണത്തിലെ പ്രശ്നങ്ങൾക്ക് കാരണം യുഡിഎഫ് സർക്കാരാണെന്നും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg17tmedvg1f8g13afmje34z,imgname-fotojet---2026-01-28t081435.164-1769568293325.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ രക്ഷിച്ചതാണെന്ന് അവകാശപ്പെടുന്നതെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. മുൻപ് വിഴിഞ്ഞത്തിനെതിരെ സമരം ചെയ്തവർ ആരെന്ന് എല്ലാവർക്കും അറിയാമെന്നും, ഇപ്പോൾ വീണ്ടും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി റെയ്ഡും കായിക മേഖലയിലെ വിവാദങ്ങളും മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കള്ളപ്രചാരണങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്ഷേമ പെൻഷൻ വിതരണത്തെക്കുറിച്ച് എതിരാളികൾ എൽ ഡി എഫിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കുറി പലർക്കും ക്ഷേമ പെൻഷൻ നഷ്ടപ്പെടുമെന്നും യു ഡി എഫ് സർക്കാരിന്&zwj;റെ വീഴ്ചയാണ് ഇതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. ഓണം കഴിയുന്നതോടെ എത്രപേർക്ക് കൃത്യമായി ക്ഷേമ പെൻഷൻ ലഭിച്ചുവെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും കഴിഞ്ഞ സർക്കാരിനെതിരെ വ്യാജ വാർത്തകൾ പരത്തി ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വിവരിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;നാടക വിവാദം അനാവശ്യം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെയുള്ള വിവാദങ്ങളിലും ബാലഗോപാൽ പ്രതികരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒരു സ്ത്രീ അനുഭവിച്ച യാതനകളും പ്രശ്നങ്ങളുമാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. ഇതിനെതിരെ ആർ എസ് എസ്, സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് രംഗത്തുവന്നത്. ഇത്തരം ചരിത്രപരമായ വിഷയങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/opponents-spreading-false-campaigns-against-left-government-kn-balagopal-articleshow-blrri6w"/>
        </item>
        <item>
            <title><![CDATA[ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണു, 55 കാരനായ ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായി]]></title>
            <link>https://www.asianetnews.com/kerala-news/onam-celebration-tragedy-part-time-employee-dies-after-collapsing-at-vandanam-medical-college-articleshow-iduqd7w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-celebration-tragedy-part-time-employee-dies-after-collapsing-at-vandanam-medical-college-articleshow-iduqd7w</guid>
            <pubDate>Fri, 21 Aug 2026 15:28:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hw2zg9apwey0knstyzrqr3,imgname-fotojet---2026-08-21t152736.271-1787306278409.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്. വണ്ടാനം ഗവണ്&zwj;മെന്&zwj;റ് ടി ഡി മെഡിക്കൽ കോളജിലെ പാർട് ടൈം ജീവനക്കാരനാണ്. വൈകിട്ട് 5.30 ന് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ദാസ് ബേബി കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗ്രേസി. മക്കൾ ബിൻസി, ജാൻസി. മരുമകൻ ജിജോ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-celebration-tragedy-part-time-employee-dies-after-collapsing-at-vandanam-medical-college-articleshow-iduqd7w"/>
        </item>
        <item>
            <title><![CDATA[ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി]]></title>
            <link>https://www.asianetnews.com/kerala-news/another-petition-filed-against-dgp-s-sreejith-articleshow-719f2x1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/another-petition-filed-against-dgp-s-sreejith-articleshow-719f2x1</guid>
            <pubDate>Fri, 21 Aug 2026 15:19:02 +0530</pubDate>
            <description><![CDATA[&lt;p&gt;വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ദിപിൻ ഇടവന എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എസ് ശ്രീജിത്തിനും സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m074jw9spyh8ss1ef28jpqkr,imgname-s-sreejith-ips-1786946089273.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാറിന്&zwj;റെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിജിലൻസ് പ്രാഥമിക അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ശ്രീജിത്തിന് വിദേശത്ത് ബെനാമി പേരിൽ സ്പാ ഉണ്ടെന്നാണ് ഹ&zwj;ർജിക്കാരന്&zwj;റെ ആരോപണം. ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരിക്കെ അനധികൃതമായി സ്ക്വാഡ് ഉണ്ടാക്കി അഴിമതി നടത്തി എന്നും പരാതിയിൽ പറയുന്നു. വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ദിപിൻ ഇടവന എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എസ് ശ്രീജിത്തിനും സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 31 ന് വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/another-petition-filed-against-dgp-s-sreejith-articleshow-719f2x1"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കാൻ ഉത്തരവ്]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-charged-with-kappa-ordered-to-be-lodged-in-kannur-central-jail-articleshow-sl831rh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-charged-with-kappa-ordered-to-be-lodged-in-kannur-central-jail-articleshow-sl831rh</guid>
            <pubDate>Fri, 21 Aug 2026 15:09:20 +0530</pubDate>
            <description><![CDATA[&lt;p&gt;കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj3s1hd07e5agnq15sq9ggv,imgname-fotojet---2026-08-09t072621.707-1786240599597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;അർജുൻ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവായിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-charged-with-kappa-ordered-to-be-lodged-in-kannur-central-jail-articleshow-sl831rh"/>
        </item>
        <item>
            <title><![CDATA[വള്ളസദ്യയുടെ മറവിൽ പണം തട്ടൽ, ആറന്മുളയിൽ പരാതി, നടപടി ആവശ്യപ്പെട്ട് പള്ളിയോടസേവസംഘവും]]></title>
            <link>https://www.asianetnews.com/kerala-news/complaint-filed-in-aranmula-regarding-money-swindling-palliyoda-seva-sangham-also-demands-action-articleshow-p7fb4xp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/complaint-filed-in-aranmula-regarding-money-swindling-palliyoda-seva-sangham-also-demands-action-articleshow-p7fb4xp</guid>
            <pubDate>Fri, 21 Aug 2026 13:26:43 +0530</pubDate>
            <description><![CDATA[&lt;p&gt;പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്കുള്ള പ്രത്യേകപാസുകളെല്ലാം പത്ത് ദിവസം മുൻപ് തീർന്നതാണ്. ഇനി സ്പെഷ്യൽ പാസ് ഈ വർഷമില്ല. എന്നാൽ ഇത് മറച്ച് വച്ച് പാസുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് ഇപ്പോൾ തട്ടിപ്പ് നടത്തുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hn3zc8x0dvq0t0zzwc695z,imgname-whatsapp-image-2026-08-21-at-13.23.50-1787298971016.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;h2&gt;സദ്യക്ക് 5000&lt;/h2&gt;&lt;p&gt;പത്തനംതിട്ട : വളളസദ്യക്ക് പ്രത്യേകപാസെന്ന് പേരിലാണ് വൻ തുക ഓൺലൈൻ വഴി വാങ്ങി തട്ടിപ്പ് നടത്തുന്നത് ക്ഷേത്രത്തിലെത്തുമ്പോഴാണ് സദ്യ ലഭിക്കില്ലെന്ന് അറിയുന്നത് 3000 മുതൽ 5000 വരെ രൂപ നഷ്ടപ്പെട്ട ആളുകളുണ്ട്. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഒരു കുടുംബം രണ്ട് ദിവസമായി എന്ന് വരണമെന്ന് സംഘത്തോട് ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റിമാറ്റിപറയുന്നതിൽ സംശയം തോന്നിയ ഇവർ ഇന്ന് ക്ഷേത്രത്തിൽ നേരിട്ട് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. പൊലീസിൽ ഇവർ പരാതി നൽകി.പള്ളിയോട സേവാസംഘം വഴി രണ്ടു പരാതികൾ ഇതിനോടകം ആറന്മുള സ്റ്റേഷനിൽ പരാതി കിട്ടിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തട്ടിപ്പിനെതിരെ ശക്തമായ നടപടി വേണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. പമ്പാനദീതീരത്തെ ആറന്മള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് പ്രസിദ്ധമായ വള്ളസദ്യ നടക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/complaint-filed-in-aranmula-regarding-money-swindling-palliyoda-seva-sangham-also-demands-action-articleshow-p7fb4xp"/>
        </item>
        <item>
            <title><![CDATA[മുംബൈ മലയാളികൾക്ക് ആശ്വാസം; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ]]></title>
            <link>https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd</guid>
            <pubDate>Fri, 21 Aug 2026 13:18:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബൈയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hmn6yrz66ycpyw8amgzch1,imgname-whatsapp-image-2026-08-21-at-1.17.15-pm-1787298487256.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ ഉത്തരവായി. ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബൈയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈ, ബാംഗ്ലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നായി ദക്ഷിണ റെയിൽവേ 112 ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും മുംബൈയിൽ നിന്ന് ട്രെയിനുകളില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുംബൈ മലയാളികളോടുള്ള ഈ അവഗണന ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് റെയിൽവേയുടെ ഇടപെടൽ.&lt;/p&gt;&lt;p&gt;മലയാളി സംഘടനകൾ ട്രെയിൻ ആവശ്യപ്പെടാത്തതുകൊണ്ടാണ് സ്പെഷ്യൽ സർവീസുകൾ വൈകിയതെന്നായിരുന്നു റെയിൽവേയുടെ ആദ്യ വിശദീകരണം. എന്നാൽ മാധ്യമ വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ അടിയന്തര റെയിൽവേ ഇടപെടൽ ആവശ്യപ്പെടുമെന്ന് കെ.സി വേണുഗോപാൽ എംപിയും വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധവും ജനപ്രതിനിധികളുടെ ഇടപെടലുകളും കൂടി ഫലം കണ്ടതോടെയാണ് ഒടുവിൽ മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ഓണം ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേ തയ്യാറായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd"/>
        </item>
        <item>
            <title><![CDATA[മുട്ടിൽ മരംമുറി കേസ്: പ്രതികൾക്ക് തിരിച്ചടി; കുറ്റപത്രം ഈ മാസം 31ന് വായിക്കും]]></title>
            <link>https://www.asianetnews.com/kerala-news/muttil-tree-felling-case-setback-for-the-accused-chargesheet-to-be-read-on-31st-of-this-month-articleshow-awl1y5w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/muttil-tree-felling-case-setback-for-the-accused-chargesheet-to-be-read-on-31st-of-this-month-articleshow-awl1y5w</guid>
            <pubDate>Fri, 21 Aug 2026 12:34:06 +0530</pubDate>
            <description><![CDATA[&lt;p&gt;കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്&zwnj;ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzwykxtndz60755ka85a5sns,imgname-fotojet---2026-08-13t122745.155-1786604287829.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്&zwnj;ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.&lt;/p&gt;&lt;p&gt;കേസിൽ ഒന്നാം പ്രതി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. അതേസമയം, പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ അപേക്ഷ പരിഗണിച്ച്, രണ്ടും മൂന്നും പ്രതികൾക്ക് വീഡിയോ കോൺഫറൻസിങ് വഴി 31ന് ഹാജരാകാൻ കോടതി അനുവാദം നൽകി. വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനാണ് കോടതിയുടെ പുതിയ ഉത്തരവ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/muttil-tree-felling-case-setback-for-the-accused-chargesheet-to-be-read-on-31st-of-this-month-articleshow-awl1y5w"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം, മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി]]></title>
            <link>https://www.asianetnews.com/kerala-news/secretary-submits-report-recommending-digitalization-of-gold-inventory-in-devaswom-temples-in-kerala-articleshow-pu4sv6g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/secretary-submits-report-recommending-digitalization-of-gold-inventory-in-devaswom-temples-in-kerala-articleshow-pu4sv6g</guid>
            <pubDate>Fri, 21 Aug 2026 11:10:55 +0530</pubDate>
            <description><![CDATA[&lt;p&gt;നിലവിൽ ഉള്ള ലോഹത്തിന്&zwj;റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റലെസ് ചെയ്യണമെന്നും സ്വർണം പൊതിയുന്ന പ്രവർത്തികൾ പൂർത്തികരിച്ച് ഭാര നിർണയത്തിന് ശേഷം പണം കൈമാറിയാൽ മതിയെന്നും ദേവസ്വം സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj5b3jp0pwf15j61bt8wqvbs,imgname-travancore-devaswom-board-1771853433536.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്വർണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു,&lt;/p&gt;&lt;p&gt;നിലവിൽ ഉള്ള ലോഹത്തിന്&zwj;റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റിലെസ് ചെയ്യണമെന്നും സ്വർണം പൊതിയുന്ന പ്രവർത്തികൾ പൂർത്തികരിച്ച് ഭാരനിർണയത്തിന് ശേഷം പണം കൈമാറിയാൽ മതിയെന്നും ദേവസ്വം സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്ഷേത്രങ്ങളിലെ സ്വര്&zwj;ണം, ഭൂമി ഉള്&zwj;പ്പെടെയുള്ള മുഴുവന്&zwj; ആസ്തികളുടെയും മൂല്യം കണക്കാക്കാൻ സർക്കാർ നടപടി തുടങ്ങിയിരുന്നു. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിനാണ് ഇതിന്റെ ചുമതല.&lt;/p&gt;&lt;p&gt;ഓരോ ദേവസ്വം ബോര്&zwj;ഡിന് കീഴിലുമുള്ള ക്ഷേത്രങ്ങളുടെ ആസ്തി സംബന്ധിച്ച വിശദമായ കണക്ക് ശേഖരിച്ച് റിപ്പോര്&zwj;ട്ട് തയ്യാറാക്കും. സ്വര്&zwj;ണം, വെള്ളി ഉള്&zwj;പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്&zwj;, ഭൂമി, കെട്ടിടങ്ങള്&zwj;, മറ്റ് സ്ഥിര-ജംഗമ ആസ്തികള്&zwj; എന്നിവയുടെ നിലവിലെ മൂല്യം തിട്ടപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തില്&zwj; സംസ്ഥാനത്തെ ദേവസ്വം ക്ഷേത്രങ്ങളുടെ ആകെ ആസ്തിമൂല്യം സംബന്ധിച്ച സമഗ്ര റിപ്പോര്&zwj;ട്ട് സര്&zwj;ക്കാരിന് സമര്&zwj;പ്പിക്കാനാണ് തീരുമാനം.&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/secretary-submits-report-recommending-digitalization-of-gold-inventory-in-devaswom-temples-in-kerala-articleshow-pu4sv6g"/>
        </item>
        <item>
            <title><![CDATA[മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/muthanga-murder-attempt-of-police-officer-high-court-suspended-convicts-sentences-includes-m-geethanandan-articleshow-c9guscx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/muthanga-murder-attempt-of-police-officer-high-court-suspended-convicts-sentences-includes-m-geethanandan-articleshow-c9guscx</guid>
            <pubDate>Fri, 21 Aug 2026 11:08:03 +0530</pubDate>
            <description><![CDATA[&lt;p&gt;ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്&zwj;ദ്ദേശിച്ചിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyveyfj2t0stg61n306qgdn0,imgname-mixcollage-31-jul-2026-12-18-pm-7432-1785480560194.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്&zwj;ദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.&lt;/p&gt;&lt;p&gt;പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്&zwj;പ്പെടെ 4 പ്രതികള്&zwj;ക്ക് 5 വര്&zwj;ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്&zwj;റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>kerala-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/muthanga-murder-attempt-of-police-officer-high-court-suspended-convicts-sentences-includes-m-geethanandan-articleshow-c9guscx"/>
        </item>
    </channel>
</rss>
