<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 23 Aug 2026 03:01:37 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/international-news" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഗൂഗിളിൽ 1 സ്റ്റാർ റിവ്യൂ; യുവതിക്കെതിരെ മാനനഷ്ടക്കേസുമായി യുഎസ് കമ്പനി]]></title>
            <link>https://www.asianetnews.com/international-news/us-company-sues-woman-for-defamation-over-1-star-google-review-articleshow-05kyefi</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-company-sues-woman-for-defamation-over-1-star-google-review-articleshow-05kyefi</guid>
            <pubDate>Sat, 22 Aug 2026 19:24:38 +0530</pubDate>
            <description><![CDATA[അമേരിക്കൻ കമ്പനിയായ സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്ക്, ജൂലി വാട്സൺ എന്ന യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കമ്പനിക്ക് ഗൂഗിളിൽ 1-സ്റ്റാർ റേറ്റിംഗ് നൽകുകയും ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര പ്രശ്നങ്ങളുണ്ടെന്ന് റിവ്യൂവിൽ എഴുതുകയും ചെയ്തതിനാണ് നടപടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j1yckabzkd68kxtvjbwa50hf,imgname-court-order-1720080509311.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി രംഗത്ത്. അമേരിക്കൻ കമ്പനിയായ സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്ക് ആണ് ജൂലി വാട്സൺ എന്ന യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഗൂഗിളിൽ ജൂലി പോസ്റ്റ് ചെയ്ത ഒരു 1 സ്റ്റാർ റിവ്യൂ ആണ് കേസിനാധാരമായ സംഭവം. കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് 'ഗുണനിലവാര പ്രശ്നങ്ങൾ' ഉണ്ടെന്നായിരുന്നു ജൂലി വാട്സന്റെ റിവ്യൂവിലെ പ്രധാന ആരോപണം. ഈ ഒരൊറ്റ വാചകമാണ് ഇപ്പോൾ വലിയ നിയമയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണ് ഗൂഗിൾ റിവ്യൂ പോലെയുള്ള പ്ലാറ്റ്&zwnj;ഫോമുകൾ എന്നിരിക്കെയാണ് ഈ അസാധാരണ നടപടി.&lt;/p&gt;&lt;p&gt;തങ്ങളുടെ കമ്പനിയുടെ പ്രതിച്ഛായയെ തകർക്കുന്നതും വസ്തുതാവിരുദ്ധവുമാണ് ജൂലിയുടെ റിവ്യൂ എന്നാണ് സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്കിന്റെ വാദം. ഇത് ബിസിനസ്സിന് വലിയ നഷ്ടമുണ്ടാക്കിയെന്നും, അതിനാൽ ജൂലിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഒരു ഉപഭോക്താവിന്റെ അഭിപ്രായ പ്രകടനത്തെ കമ്പനി ഇത്ര ഗൗരവത്തോടെ കാണുന്നത് വിചിത്രമായി തോന്നാമെങ്കിലും, ഓൺലൈൻ ലോകത്ത് ഇത്തരം സംഭവങ്ങൾ ഇപ്പോൾ പതിവാകുകയാണ്.&lt;/p&gt;&lt;p&gt;ഈ കേസ് ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യവും കമ്പനികളുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള അവകാശവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഉദാഹരണമായി മാറുകയാണ്. ഒരു നെഗറ്റീവ് റിവ്യൂ നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ, അത് മറ്റ് ഉപഭോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാകുന്നു. തങ്ങളുടെ അനുഭവങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിന് മുൻപ് രണ്ടാമതൊന്ന് ചിന്തിക്കാൻ പലരെയും ഇത് പ്രേരിപ്പിച്ചേക്കാം എന്നും വിദഗ്ധര്&zwj; പറയുന്നു. നിലവിൽ കേസ് നടപടികൾ പുരോഗമിക്കുകയാണ്. ഒരു ചെറിയ ഗൂഗിൾ റിവ്യൂ ഒരു സാധാരണക്കാരിയെ കോടതി കയറ്റിയത് അമേരിക്കയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ഫീഡ്&zwnj;ബാക്ക് ആണോ അതോ കമ്പനിയുടെ പേരാണോ വലുത് എന്ന ചോദ്യമാണ് ഈ കേസ് ഉയർത്തുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-company-sues-woman-for-defamation-over-1-star-google-review-articleshow-05kyefi"/>
        </item>
        <item>
            <title><![CDATA[ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന; 'ഉപരോധവും സമ്മർദതന്ത്രവും അല്ല പരി​ഹാരം']]></title>
            <link>https://www.asianetnews.com/international-news/china-against-trump-s-economic-d-day-campaign-against-iran-stressing-diplomatic-means-to-end-the-conflict-articleshow-0mw6d8f</link>
            <guid isPermaLink="true">https://www.asianetnews.com/international-news/china-against-trump-s-economic-d-day-campaign-against-iran-stressing-diplomatic-means-to-end-the-conflict-articleshow-0mw6d8f</guid>
            <pubDate>Fri, 21 Aug 2026 09:43:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണി ചൈന തള്ളി. ഉപരോധമല്ല, നയതന്ത്രമാണ് പരിഹാരമെന്ന് ചൈന വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvw98j0af0k0bjm2xjmrk7qt,imgname-donald-trump--2--1782286927882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബീജിംഗ്: ഇറാനെതിരായ ഡോണൾഡ് ട്രംപിന്&zwj;റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന. ഉപരോധവും സമ്മർദതന്ത്രവും അല്ല പരി​ഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സാമ്പത്തികമായി ഇറാനെ വരിഞ്ഞു മുറുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന, ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സാമ്പത്തിക യുദ്ധത്തിൽ ഒപ്പം നിൽക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ട്രംപിന്&zwj;റെ ഭീഷണി&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്&zwj;റെ ഭീഷണി. ധാരണയിൽ എത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്&zwj;റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇറാന്&zwj;റെ മറുപടി&lt;/strong&gt;&lt;/h2&gt;&lt;p&gt;നിലവിലെ സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോൽക്കുമെന്ന് ഇറാൻ പറഞ്ഞു. അമേരിക്കയുടെ കുതിച്ചുയർന്ന കടത്തിൽ നിന്നും പലിശ നിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസിന്&zwj;റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്&zwnj;വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്സിൽ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/international-news/china-against-trump-s-economic-d-day-campaign-against-iran-stressing-diplomatic-means-to-end-the-conflict-articleshow-0mw6d8f"/>
        </item>
        <item>
            <title><![CDATA[മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു]]></title>
            <link>https://www.asianetnews.com/international-news/14-killed-in-strike-on-myanmar-buddhist-monastery-during-meditation-retreat-articleshow-1n3h3x9</link>
            <guid isPermaLink="true">https://www.asianetnews.com/international-news/14-killed-in-strike-on-myanmar-buddhist-monastery-during-meditation-retreat-articleshow-1n3h3x9</guid>
            <pubDate>Sat, 22 Aug 2026 04:30:25 +0530</pubDate>
            <description><![CDATA[&lt;p&gt;മ്യാൻമറിലെ സഗൈംഗ് മേഖലയിലെ ബുദ്ധ വിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvs6e92fwbp74qv66baxphtn,imgname-myanmar-army-1782183306319.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് വിമാനം വർഷിച്ചതെന്ന് പ്രദേശവാസി വെളിപ്പെടുത്തി. നൂറിലധികം ആളുകൾ പങ്കെടുത്ത ഏഴു ദിവസം നീളുന്ന ധ്യാന പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.&lt;/p&gt;&lt;p&gt;മ്യാൻമർ സൈന്യം വീടുകൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് ബോധപൂർവം വ്യോമാക്രമണങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഐ.ഐ.എം.എം ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആക്രമണങ്ങൾക്കുള്ള ഉത്തരവുകൾ നൽകുന്ന സൈനിക കമാൻഡ് ഘടനയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സമിതി തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/14-killed-in-strike-on-myanmar-buddhist-monastery-during-meditation-retreat-articleshow-1n3h3x9"/>
        </item>
        <item>
            <title><![CDATA[വ്യാപാര ചർച്ചകൾ പാളി; കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്; ഇനി ചർച്ചയ്ക്കില്ലെന്ന് മാർക്ക് കാർണി]]></title>
            <link>https://www.asianetnews.com/international-news/us-to-impose-50-percent-tariff-for-canadian-products-after-trade-deal-fails-articleshow-38fdofr</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-to-impose-50-percent-tariff-for-canadian-products-after-trade-deal-fails-articleshow-38fdofr</guid>
            <pubDate>Sat, 22 Aug 2026 11:13:49 +0530</pubDate>
            <description><![CDATA[&lt;p&gt;യുഎസ് - കാനഡ വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടു. വെള്ളിയാഴ്ച നടന്ന ദീർഘമായ ചർച്ചകളാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രഖ്യാപനം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8zk1skrv8as5w4padfw8b37,imgname-thumb-15-1761996760696.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: യുഎസ് - കാനഡ വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടതോടെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ യുഎസ്. വെള്ളിയാഴ്ച രാത്രി നടന്ന അന്തിമ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതിന് പിന്നാലെ കാനഡയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് ശനിയാഴ്ച മുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ശനിയാഴ്ച അർധരാത്രിക്ക് ശേഷം ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് മേൽ സെക്ഷൻ 338 താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;മൂന്ന് ദിവസമായി വാഷിങ്ടണിൽ നടന്ന യുഎസ് - കാനഡ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും കാനഡയുടെ യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും തമ്മിലായിരുന്നു ദീർഘമായ ചർച്ച നടന്നത്. താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ യുഎസുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. പുതിയ താരിഫുകൾക്കെതിരെ കാനഡ ഡോളറിന് ഡോളർ എന്ന കണക്കിൽ തിരിച്ചടിക്കുമെന്നും മാർക്ക് കാർണി വ്യക്തമാക്കി. കാനഡയുടെ ചർച്ചാ പ്രതിനിധികളോട് യുഎസിൽനിന്ന് മടങ്ങാനും കനേഡിയൻ പ്രധാനമന്ത്രി നിർദേശം നൽകി.&lt;/p&gt;&lt;p&gt;യുഎസുമായുള്ള ചർച്ചയിൽ അവസാന നിമിഷം വരെ കാനഡയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആത്മാർത്ഥമായും കഠിനമായും പരിശ്രമിച്ചുവെന്ന് മാർക്ക് കാർണി പറഞ്ഞു. എന്നിരുന്നാലും അവസാന നിമിഷം യുഎസ് മുന്നോട്ടുവെച്ച നിബന്ധനകളിലെ മാറ്റങ്ങൾ അന്യായവും സാമ്പത്തികമായി ലാഭകരമല്ലാത്തതുമായിരുന്നു. കൂടാതെ അവ ഏതൊരു കരാറിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നും കനേഡിയൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കാനഡയിൽ നിന്നുള്ള സ്റ്റീൽ, തടി, വാഹനങ്ങൾ തുടങ്ങിയ ഇറക്കുമതികൾക്കാകും പുതിയ താരിഫ് ബാധകമാകുക. യുഎസ് നടപടി, കാനഡയുടെ തകർച്ചയിലായ സമ്പദ്&zwj;വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കാം.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-to-impose-50-percent-tariff-for-canadian-products-after-trade-deal-fails-articleshow-38fdofr"/>
        </item>
        <item>
            <title><![CDATA['ഹോർമുസ് കടലിടുക്ക് അമേരിക്കൻ ഭൂപ്രദേശം, ഇറാന് കരാറുണ്ടാക്കാൻ ആഗ്രഹമുണ്ട്, അത് വേണോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല'; പ്രകോപിപ്പിച്ച് ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/us-president-donald-trump-says-strait-of-hormuz-is-a-american-territory-articleshow-451w1nq</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-president-donald-trump-says-strait-of-hormuz-is-a-american-territory-articleshow-451w1nq</guid>
            <pubDate>Sat, 22 Aug 2026 08:05:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഇറാനെ വീണ്ടും പ്രകോപിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിനെ 'അമേരിക്കൻ ഭൂപ്രദേശം' എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ ആണവായുധം കൈവശം വെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kn3rhjqdk5zzwys50v8eh1,imgname-donald-trump--6--1787053688107----getty----asianet-1787366072882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: ഇറാനെ ആണവായുധം കൈവശം വെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിച്ചാൽ മോശം കാര്യങ്ങൾ കാണേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, ഹോർമുസ് കടലിടുക്കിനെ 'അമേരിക്കൻ ഭൂപ്രദേശം' എന്നും വിശേഷിപ്പിച്ചു. ഇറാന് അമേരിക്കയുമായി ചേർന്ന് കരാറുണ്ടാക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ചിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.&lt;/p&gt;&lt;p&gt;&quot;ഇറാനെ ആണവായുധം ഉണ്ടാക്കാൻ നമ്മൾ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാൽ വളരെ മോശം കാര്യങ്ങൾ കാണേണ്ടി വരും. നമ്മൾ അവരെ തടഞ്ഞു, അവർക്ക് ഒരിക്കലും ആണവായുധം ലഭിക്കാൻ പോകുന്നില്ല&quot;- ട്രംപ് പറഞ്ഞു. ഒരു കരാറിനായി ഇറാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെയൊരു കരാറിന് വാഷിംഗ്ടൺ തയ്യാറാകുമോ എന്ന് സംശയമാണെന്നും ട്രംപ് പറഞ്ഞു. &quot;അവർക്ക് കരാറുണ്ടാക്കാൻ വലിയ ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയൊരു കരാർ വേണോ എന്ന് ഞങ്ങൾക്ക് തന്നെ ഉറപ്പില്ല. കാരണം, ഹോർമുസ് കടലിടുക്കിനെ ഞാനിപ്പോൾ കാണുന്നത് ഒരു അമേരിക്കൻ പ്രദേശമായിട്ടാണ്, അത് അമേരിക്കൻ മണ്ണാണ്&quot; - ട്രംപ് പറഞ്ഞു.&lt;/p&gt;&lt;p&gt;മർട്ടിൽ ബീച്ചിലെ റാലിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന് മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണം ഉണ്ടെന്നും അതൊരു യുഎസ് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട മേഖലയിൽ യുഎസിന് പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;അടുത്തിടെ, ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, ഹോർമുസ് കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന എഐ നിർമ്മിത പങ്കുവെച്ചിരുന്നു. ഇറാന് സാമ്പത്തിക പിന്തുണ അടക്കം നൽകുന്ന രാജ്യങ്ങൾക്ക് കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ ഉപ വിദേശകാര്യ മന്ത്രി കാസെം ഗരീബബാദി, ട്രംപിന്റെ വ്യാമോഹങ്ങൾ തങ്ങൾ തന്നെ തിരുത്തുമെന്നും പ്രതികരിച്ചിരുന്നു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്&zwnj;സെൻ റെസായിയും ട്രംപിന്റെ പരാമർശങ്ങളെ വിമർശിച്ചു. ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നാണ് ഇറാൻ്റെ നിലപാട്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-president-donald-trump-says-strait-of-hormuz-is-a-american-territory-articleshow-451w1nq"/>
        </item>
        <item>
            <title><![CDATA[ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി യുഎസ്; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നതായി റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/international-news/iran-losing-grip-on-strait-of-hormuz-as-us-navy-boosts-presence-says-report-articleshow-4cb2phe</link>
            <guid isPermaLink="true">https://www.asianetnews.com/international-news/iran-losing-grip-on-strait-of-hormuz-as-us-navy-boosts-presence-says-report-articleshow-4cb2phe</guid>
            <pubDate>Thu, 20 Aug 2026 14:14:54 +0530</pubDate>
            <description><![CDATA[&lt;p&gt;ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ ഇറാന്റെ സ്വാധീനം ഗണ്യമായി കുറയുന്നതായി റിപ്പോർട്ട്. ഭൂരിഭാഗം എണ്ണക്കപ്പലുകളും ഇപ്പോൾ ഒമാൻ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്, ഇത് ഇറാന്റെ ടോൾ പിരിവ് ശ്രമങ്ങളെ പരാജയപ്പെടുത്തി. എണ്ണക്കയറ്റുമതി സാധാരണ നിലയിലേക്ക് അടുക്കുമ്പോഴും, മേഖലയിലെ സുരക്ഷാ സമവാക്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f5ds23cwnmp1mnhkw2ev2z,imgname-strait-of-hormuz--2--1787215406147.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ നിർണ്ണായക വഴിത്തിരിവ്. സുപ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ, ജലപാതയ്ക്ക് മേൽ ഇറാന് ഉണ്ടായിരുന്ന സ്വാധീനം വലിയ തോതിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;കപ്പൽ ഗതാഗത നിരീക്ഷണ ഏജൻസിയായ 'കെപ്ലർ' (Kpler) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെയുള്ള കാർഗോ നീക്കത്തിന്റെ 80 ശതമാനത്തിലധികവും ഒമാൻ റൂട്ടിലൂടെയാണ് നടന്നിട്ടുള്ളത്. യുഎൻ അംഗീകരിച്ചതും എന്നാൽ ഇറാൻ ശക്തമായി എതിർക്കുന്നതുമായ റൂട്ടാണിത്.&lt;/p&gt;&lt;h2&gt;ഒമാൻ റൂട്ട് സജീവം&lt;/h2&gt;&lt;p&gt;ഇറാന്റെ ഭീഷണികളും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും നിലനിൽക്കുമ്പോഴും, യുഎസ് നാവികസേന നൽകുന്ന സുരക്ഷയിലാണ് ഭൂരിഭാഗം കപ്പലുകളും ഒമാൻ തീരം വഴി കടന്നുപോകുന്നത്. ഒരു മാസം മുൻപ് ഒമാൻ റൂട്ടിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായി നിലച്ച അവസ്ഥയിലായിരുന്നു. ഇറാൻ നിർദ്ദേശിച്ച റൂട്ടിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞതോടെ, കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ ടോൾ പിരിവ് ആരംഭിക്കാൻ ഇറാന് സാധിച്ചിട്ടില്ലെന്ന് ഊർജ്ജ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;h3&gt;എണ്ണക്കയറ്റുമതി സാധാരണ നിലയിലേക്ക്&lt;/h3&gt;&lt;p&gt;കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ ഏറ്റവും വലിയ എണ്ണ ടാങ്കറുകളായ വിഎൽസിസികൾ (VLCCs) ഉപയോഗിച്ച് പേർഷ്യൻ ഗൾഫിൽ നിന്ന് എണ്ണ പുറത്തെത്തിക്കുന്നുണ്ട്. ഇറാന്റെ ആക്രമണ ഭീഷണി ഒഴിവാക്കാൻ പല കപ്പലുകളും ട്രാൻസ്&zwnj;പോണ്ടറുകൾ ഓഫാക്കി (Dark traffic) യാത്ര ചെയ്ത ശേഷമാണ് സുരക്ഷിത മേഖലയിൽ വെച്ച് മറ്റ് ടാങ്കറുകളിലേക്ക് എണ്ണ മാറ്റുന്നത്. കടലിടുക്ക് വഴിയുള്ള എണ്ണനീക്കം പ്രതിദിനം 1.5 കോടി (15 ദശലക്ഷം) ബാരലിലെത്തിയതായി യുഎസ് ഊർജ്ജ വകുപ്പ് വ്യക്തമാക്കുന്നു. യുദ്ധത്തിന് മുൻപുള്ള ശരാശരിയായ 2 കോടി ബാരലിനോട് വളരെ അടുത്ത കണക്കാണിത്.&lt;/p&gt;&lt;p&gt;&lt;strong&gt;അവകാശവാദങ്ങളും നിലവിലെ യാഥാർത്ഥ്യവും&lt;/strong&gt;&lt;/p&gt;&lt;p&gt;കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഇറാന്റെ ഡ്രോൺ-മിസൈൽ ഭീഷണികൾ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല. എങ്കിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ജലപാത തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷിക്ക് കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, യുഎസിന്റെ പങ്കാളിത്തമില്ലാതെ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ ഒമാനും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ വരും ദിവസങ്ങളിൽ ഈ മേഖലയിലെ സുരക്ഷാ സമവാക്യങ്ങളെ എങ്ങനെ മാറ്റുമെന്നത് ലോകം ഉറ്റുനോക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/iran-losing-grip-on-strait-of-hormuz-as-us-navy-boosts-presence-says-report-articleshow-4cb2phe"/>
        </item>
        <item>
            <title><![CDATA[ആശുപത്രിയിൽ എത്തിച്ചു മണിക്കൂറുകൾ മാത്രം; ഇമ്രാൻ ഖാനെ ജയിലിലേക്ക് മാറ്റി പാക് ഭരണകൂടം]]></title>
            <link>https://www.asianetnews.com/international-news/pakistan-former-pm-imran-khan-back-to-jail-hours-after-taken-to-hospital-articleshow-6gsekk2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pakistan-former-pm-imran-khan-back-to-jail-hours-after-taken-to-hospital-articleshow-6gsekk2</guid>
            <pubDate>Fri, 21 Aug 2026 10:08:07 +0530</pubDate>
            <description><![CDATA[&lt;p&gt;പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ചു മണിക്കൂറുകൾക്ക് പിന്നാലെ ആണ് ഇമ്രാൻ ഖാനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയത്. മൂന്നുവർഷത്തിലധികമായി ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h64jbp80d9c9fzkvg0e6sh,imgname-imran-khan-hospital-shift-adiala-jail-health-medical-board-pakistan-hospital-lights-off-mobile-seized-media-jail-return-1787283261814.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റാവൻപിണ്ടി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മണിക്കൂറുകൾക്കകം തിരികെ ജയിലിലേക്ക് എത്തിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയ ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്കാണ് വെള്ളിയാഴ്ച തിരികെ എത്തിച്ചത്. ഇക്കാര്യം ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്രീക്ക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) സ്ഥിരീകരിച്ചു. ജയിലിൽ തുടരുന്നതിന് മറ്റ് പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇമ്രാൻ ഖാനെ ആശുപത്രിയിൽനിന്ന് കൊണ്ടുപോയതെന്നാണ് പാകിസ്ഥാൻ മാധ്യങ്ങളുടെ റിപ്പോർട്ട്.&lt;/p&gt;&lt;p&gt;ഇമ്രാൻ ഖാനെ അഡിയാല ജയിലിലെ സെല്ലിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. മൂന്നുവർഷത്തിലധികമായി ജയിലിൽ കഴിയുന്ന മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഇമ്രാൻ ഖാൻ്റെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്നും വലത് കണ്ണിൻ്റെ കാഴ്ച നഷ്ടമായെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് 73കാരനായ ഇമ്രാൻ ഖാനെ 48 മണിക്കൂറിനകം ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റാൻ ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിന് മൂന്നംഗ ബെഞ്ച് നിർദേശം നൽകിയത്. വിദഗ്ധരും ഇമ്രാൻ ഖാൻ്റെ പേഴ്സണൽ ഫിസിഷ്യനുമായ ഫൈസൽ സുൽത്താനും അടങ്ങിയ മെഡിക്കൽ ബോർഡ് പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ആഴ്ചയിൽ ഒരിക്കൽ കുടുംബാംഗങ്ങൾക്ക് ഇമ്രാൻ ഖാനെ സന്ദർശിക്കാനും കോടതി അനുമതി നൽകിയിരുന്നു.&lt;/p&gt;&lt;p&gt;അതീവ സുരക്ഷയിലാണ് ഇമ്രാൻ ഖാനെ ജയിലിൽനിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇമ്രാൻ ഖാനെ പ്രവേശിപ്പിച്ചതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് പിടിഐ പ്രവർത്തകർ തമ്പടിച്ചിരുന്നു. ഇമ്രാൻ ഖാനെ ആശുപത്രിയിൽ തുടരാൻ പാർട്ടിയും കുടുംബവും അനുമതി തേടിയിരുന്നു. കേസ് വീണ്ടും പരിഗണിക്കും വരെ സെപ്റ്റംബർ 16 വരെ ഇമ്രാൻ ഖാൻ ആശുപത്രിയിൽ തുടരുമെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ഇമ്രാൻ ഖാനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയത്. സുപ്രീംകോടതി ഉത്തരവ് അനുസരിക്കുമെന്ന് സർക്കാർ ആദ്യം പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഇമ്രാൻ ഖാന് അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യമില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;2022ൽ അധികാരം നഷ്ടമായ ഇമ്രാൻ ഖാൻ പിറ്റേവർഷം ഓഗസ്റ്റിലാണ് ജയിലിലായത്. ഭൂമി കുംഭകോണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇമ്രാൻ ഖാന് 14 വർഷമാണ് കോടതി തടവുശിക്ഷ വിധിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാൻ ഖാന്റെ വാദം.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/pakistan-former-pm-imran-khan-back-to-jail-hours-after-taken-to-hospital-articleshow-6gsekk2"/>
        </item>
        <item>
            <title><![CDATA[ആദ്യ ശ്രമം പരാജയപ്പട്ടു, രണ്ടാം തവണ ലാന്‍റ് ചെയ്യാനുള്ള ശ്രമത്തിനിടെ റൺവേക്ക് തൊട്ടടുത്ത് റഡാറുമായി ബന്ധം നഷ്ടപ്പെട്ടു; വിമാനം തകർന്ന് 8 മരണം]]></title>
            <link>https://www.asianetnews.com/international-news/plane-that-crashed-near-alaska-was-making-2nd-landing-attempt-amid-heavy-fog-articleshow-7igp8e9</link>
            <guid isPermaLink="true">https://www.asianetnews.com/international-news/plane-that-crashed-near-alaska-was-making-2nd-landing-attempt-amid-heavy-fog-articleshow-7igp8e9</guid>
            <pubDate>Sat, 22 Aug 2026 09:16:11 +0530</pubDate>
            <description><![CDATA[&lt;p&gt;അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. റഡാർ കേന്ദ്രത്തിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ കൊണ്ടുവന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആങ്കറേജിൽ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള 'കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപത്താണ് ദാരുണമായ അപകടം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0krkk65aaex9kcdd4hrd57n,imgname-alaska-plane-crash-1787369737412.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാർ, യു.എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ 2 ജീവനക്കാർ, 4 കോൺട്രാക്ട് തൊഴിലാളികൾ എന്നിവരാണ് മരിച്ചത്. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള 'കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപത്താണ് ദാരുണമായ അപകടം സംഭവിച്ചത്.&lt;/p&gt;&lt;p&gt;റഡാർ കേന്ദ്രത്തിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ കൊണ്ടുവന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 'സെക്യൂരിറ്റി ഏവിയേഷൻ' കമ്പനിയുടെ ഡബിൾ എഞ്ചിൻ 'സെസ്ന 441 എന്ന ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം പൈലറ്റുമാർക്ക് റൺവേ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. പൂർണ്ണമായും ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെ ആശ്രയിച്ചാണ് ലാൻഡിംഗിന് ശ്രമിച്ചത്. കാഴ്ചപരിധി തീരെ കുറവായതിനാൽ ആദ്യത്തെ ലാൻഡിംഗ് ശ്രമം പൈലറ്റുമാർ ഉപേക്ഷിച്ചിരുന്നു. തുടർന്ന് രണ്ടാം തവണ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ, റൺവേയിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പർവതനിരകൾക്ക് സമീപം തകർന്നു വീഴുകയുമായിരുന്നു. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ മിസൈൽ ആക്രമണങ്ങൾ നേരത്തെ അറിയാൻ നിർമ്മിച്ചതാണ് കേപ് ന്യൂവെൻഹാമിലെ റഡാർ കേന്ദ്രം. നിലവിൽ റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമചലനങ്ങൾ നിരീക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെ എന്ത് അറ്റകുറ്റപ്പണികൾക്കാണ് ജീവനക്കാർ പോയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/plane-that-crashed-near-alaska-was-making-2nd-landing-attempt-amid-heavy-fog-articleshow-7igp8e9"/>
        </item>
        <item>
            <title><![CDATA[അമേരിക്കയുടെ സാമ്പത്തിക യുദ്ധ പ്രഖ്യാപനത്തെ നേരിടാൻ ഒരുങ്ങി ഇറാൻ, എത്ര ക്രൂരമായ ഉപരോധങ്ങളും നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സ്പീക്കർ ഗാലിബാഫ്]]></title>
            <link>https://www.asianetnews.com/international-news/us-economic-war-iran-prepares-to-face-severe-sanctions-trump-ghalibaf-articleshow-9f6012n</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-economic-war-iran-prepares-to-face-severe-sanctions-trump-ghalibaf-articleshow-9f6012n</guid>
            <pubDate>Fri, 21 Aug 2026 19:12:08 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ തയ്യാറെടുക്കുന്നു. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ജനങ്ങളോട് പാർലമെന്റ് സ്പീക്കർ ആഹ്വാനം ചെയ്തപ്പോൾ, ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn736p4cxatpbgnhvkb4n7n8,imgname-trump-ghalibaf-1775133481098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാൻ തയാറെടുത്ത് ഇറാൻ. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ തയാറെടുക്കണമെന്ന് രാജ്യത്തോട് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് ആഹ്വാനം ചെയ്തു. ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡണ്ടും, കടന്നാക്രമണത്തിന് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ ആക്ടിങ് പ്രതിരോധ മന്ത്രിയും പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടുക എളുപ്പമാകില്ലെന്ന് ഇറാന് തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ഒരുങ്ങണമെന്ന് പാർലമന്റ് സ്പീക്കർ ആഹ്വാനം ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഭീഷണികൾക്ക് മുന്നിൽ ഇറാൻ തലകുനിക്കില്ല&lt;/strong&gt;&lt;/h2&gt;&lt;p&gt;ചർച്ചകളിലൂടെ വലിയ പുരോഗതി നേടിയിരുന്നുവെന്നും ഇറാനു മേൽക്കൈ ഉള്ളപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ഉചിതമായ സമയമായിരുന്നുവെന്നും ഇറാൻ പ്രസിഡണ്ട് പറഞ്ഞത് ശ്രദ്ധേയമായി. ഇറാൻ പ്രസിഡണ്ടിന്റെ വ്യക്തിഗത ഗാരണ്ടിയിൽ ഒപ്പിട്ട കരാറാണ് ഹോർമൂസിൽ കപ്പലുകളാക്രമിക്കപ്പെട്ടതിന് പിന്നാലെ പൊളിഞ്ഞത്. ചർച്ചകളുടെയും സമവായത്തിന്റെയും വഴി തേടുന്നയാളാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. സാമ്പത്തിക യുദ്ധത്തിനെതിരെ ഇറാന്റെ കടന്നാക്രമണം ഉണ്ടായേക്കുമെന്ന ആശങ്കകൾ സജീവമാണ്. ഇറാൻ ആക്രമണം തുടങ്ങിവെക്കില്ലെന്നും, ഇറാനെ ആക്രമിച്ചാൽ തിരിച്ചടിക്കും എന്നുമാണ് ഇറാൻ പ്രതിരോധ ചുമതലയുള്ള മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-economic-war-iran-prepares-to-face-severe-sanctions-trump-ghalibaf-articleshow-9f6012n"/>
        </item>
        <item>
            <title><![CDATA['അമേരിക്ക കീഴടങ്ങണം, മേഖലയിലെ ക്രമം ഇനി ഞങ്ങൾ തീരുമാനിക്കും'; മുന്നറിയിപ്പുമായി ഇറാൻ]]></title>
            <link>https://www.asianetnews.com/international-news/america-must-surrender-we-will-now-determine-the-order-in-the-region-iran-issues-warning-articleshow-a21kow4</link>
            <guid isPermaLink="true">https://www.asianetnews.com/international-news/america-must-surrender-we-will-now-determine-the-order-in-the-region-iran-issues-warning-articleshow-a21kow4</guid>
            <pubDate>Thu, 20 Aug 2026 16:29:05 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്ക മേഖല വിട്ടുപോകണമെന്നും അല്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി തങ്ങൾ തീരുമാനിക്കുമെന്നും, യുഎസിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്&zwnj;വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷ കമ്മീഷൻ മേധാവിയും വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0czkjwxmdqy4ncjm7frchqj,imgname-iran-flag--1--1787142196125.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെഹ്റാൻ:&lt;/strong&gt; അമേരിക്ക കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഇറാൻ. അമേരിക്ക മേഖല വിട്ടു പോകണമെന്നും ആക്രമിച്ചാൽ കനത്ത തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി ഇറാൻ നിശ്ചയിക്കുമെന്നും ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷ കമ്മീഷൻ മേധാവി അവകാശപ്പെട്ടു. സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോൽക്കുമെന്ന് ഇറാൻ പറഞ്ഞിരുന്നു. അമേരിക്കയുടെ കുതിച്ചുയർന്ന കടത്തിൽ നിന്നും പലിശ നിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസിന്&zwj;റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്&zwnj;വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്സിൽ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരഗ്ചിയുടെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്&zwj;റെ ഭീഷണി. ധാരണയിൽ എത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/america-must-surrender-we-will-now-determine-the-order-in-the-region-iran-issues-warning-articleshow-a21kow4"/>
        </item>
        <item>
            <title><![CDATA['നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം'; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ ആവശ്യവുമായി തുർക്കി]]></title>
            <link>https://www.asianetnews.com/international-news/turkey-demands-interpol-red-notice-for-netanyahu-over-flotilla-interception-articleshow-a5z9niw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/turkey-demands-interpol-red-notice-for-netanyahu-over-flotilla-interception-articleshow-a5z9niw</guid>
            <pubDate>Sat, 22 Aug 2026 01:18:48 +0530</pubDate>
            <description><![CDATA[&lt;p&gt;ഗാസയിലേക്ക് സഹായവുമായി പോയ ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര അറസ്റ്റ് വാറന്&zwj;റ് പുറപ്പെടുവിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഇന്&zwj;റർപോൾ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾക്കായി തുർക്കി നീതിന്യായ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkxcewxzsfx28zddnd1raded,imgname-benjamin-netanyahu-career-facts-1773733901247.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര അറസ്റ്റ് വാറന്&zwj;റ് പുറപ്പെടുവിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഇന്&zwj;റർപോളിന്&zwj;റെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾക്കായി നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ശുപാർശ ചെയ്തതായി തുർക്കി നിയമ മന്ത്രി അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിൽ തുർക്കി കടുത്ത എതിർപ്പ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് തുർക്കി പ്രസിഡന്&zwj;റ് റജബ് തയ്യിബ് ഉർദുഗാൻ നിരവധി തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. 430-ഓളം ജീവകാരുണ്യ പ്രവർത്തകരുമായി ഗാസ ലക്ഷ്യമാക്കി നീങ്ങിയ ഫ്ലോട്ടില്ല മേയ് മാസത്തിലാണ് ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര കടലിടുക്കിൽ വെച്ച് തടഞ്ഞത്. ഈ നടപടി ആഗോള തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സംഭവത്തിൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;നെതന്യാഹുവിനും മുതിർന്ന സൈനികൻ അഫെക് മൊസ്കോവിച്ചിനുമെതിരെ അന്താരാഷ്ട്ര റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടതായി തുർക്കി മന്ത്രി അകിൻ ഗുർലെക് എക്സിൽ സ്ഥിരീകരിച്ചു. ജൂലൈ 14-ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, വ്യക്തിസ്വാതന്ത്ര്യം തടയൽ, മനഃപൂർവമുള്ള ആക്രമണം, സ്വത്ത് നശിപ്പിക്കൽ, കവർച്ച, വാഹനം തട്ടിയെടുക്കൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും ആശുപത്രിയും അടക്കമുള്ള കെട്ടിടങ്ങൾ ടാങ്കുകളും ബുൾഡോസറുകളും ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ മൊസ്കോവിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നതായി കുറ്റപത്രത്തെ ഉദ്ധരിച്ച് ഐ എച്ച് എ എന്ന വാര്&zwj;ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/international-news/turkey-demands-interpol-red-notice-for-netanyahu-over-flotilla-interception-articleshow-a5z9niw"/>
        </item>
        <item>
            <title><![CDATA[ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ പ്രഖ്യാപനം തള്ളി ചൈന, 'സാമ്പത്തിക ഉപരോധങ്ങൾ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല']]></title>
            <link>https://www.asianetnews.com/international-news/china-rejects-us-economic-war-on-iran-tehran-prepares-to-face-severe-sanctions-articleshow-ae8m3sz</link>
            <guid isPermaLink="true">https://www.asianetnews.com/international-news/china-rejects-us-economic-war-on-iran-tehran-prepares-to-face-severe-sanctions-articleshow-ae8m3sz</guid>
            <pubDate>Fri, 21 Aug 2026 19:39:19 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ ചൈന തള്ളിപ്പറഞ്ഞു. ഇത്തരം നടപടികൾ പശ്ചിമേഷ്യയിലെ പ്രതിസന്ധി വഷളാക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp65n1d8r8mjrg6rcvtvjhp7,imgname-xi-jinping-trump-1776176235944.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെയ്ജിംഗ്: ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ നീക്കത്തെ തള്ളി ചൈന രംഗത്തെത്തി. സാമ്പത്തിക ഉപരോധങ്ങൾ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും ഏകപക്ഷീയമായ ഇത്തരം നടപടികൾ മേഖലയിലെ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും ചൈന തുറന്നടിച്ചു. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്. എത്ര ക്രൂരമായ സാമ്പത്തിക ഉപരോധങ്ങളെയും നേരിടാൻ രാജ്യം സജ്ജമാകണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം. ബി. ഗാലിബാഫ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ബാഹ്യ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, നയതന്ത്ര ചർച്ചകളിലൂടെയും സമവായത്തിലൂടെയും മുന്നോട്ടുപോകാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;യു എസ് എസ് ജോർജ് വാഷിങ്ടൺ എത്തി&lt;/strong&gt;&lt;/h2&gt;&lt;p&gt;സാമ്പത്തിക യുദ്ധത്തിനെതിരെ ഇറാന്റെ ഭാഗത്തുനിന്ന് കടന്നാക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടെ, ഇറാൻ സ്വയം ഒരു ആക്രമണത്തിന് തുടക്കമിടില്ലെന്ന് ആക്ടിങ് പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്നാൽ രാജ്യത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള കടന്നാക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപരോധങ്ങളും സൈനിക നീക്കങ്ങളും ശക്തമാകുമ്പോഴും പ്രതിരോധം കടുപ്പിച്ച് മുന്നോട്ടുപോകാനാണ് ഇറാന്റെ തീരുമാനം. അതേസമയം മേഖലയിൽ സംഘർഷം പുകയുന്നതിനിടെ, മാസങ്ങളായി നിലയുറപ്പിച്ചിരുന്ന യു എസ് പടക്കപ്പലായ 'ഏബ്രഹാം ലിങ്കന്' പകരം 'യു എസ് എസ് ജോർജ് വാഷിങ്ടൺ' മേഖലയിലെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/china-rejects-us-economic-war-on-iran-tehran-prepares-to-face-severe-sanctions-articleshow-ae8m3sz"/>
        </item>
        <item>
            <title><![CDATA[അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു]]></title>
            <link>https://www.asianetnews.com/international-news/8-killed-in-charter-plane-crash-in-alaska-articleshow-boduckc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/8-killed-in-charter-plane-crash-in-alaska-articleshow-boduckc</guid>
            <pubDate>Fri, 21 Aug 2026 11:35:24 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടു. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hepx4t1g29akhm4y4zvjm8,imgname-pexels-photo-31381545----travis-ireland----pexels-1787292251288.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ സെസ്ന 441 വിമാനമാണ് തകർന്നുവീണത്. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അറിയിച്ചു.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:15ന് പടിഞ്ഞാറൻ അലാസ്കയിലെ വിദൂരമേഖലയിലാണ് അപകടം ഉണ്ടായത്. അപകട വിവരം അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു. കേപ്പ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള മേഖലയിലാണ് വിമാനം തകർന്നുവീണത്. എൻടിഎസ്ബി, അലാസ്ക സ്റ്റേപ്പ് ട്രൂപ്പേഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെൻ്റർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.&lt;/p&gt;&lt;p&gt;വിമാനത്തിൽ രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എൻടിഎസ്ബി അലാസ്ക മേഖല മേധാവി ക്ലിൻ്റ് ജോൺസൺ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകട കാരണം വ്യക്തമല്ലെന്ന് അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും അന്വേഷിക്കും. എൻടിഎസ്ബി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/8-killed-in-charter-plane-crash-in-alaska-articleshow-boduckc"/>
        </item>
        <item>
            <title><![CDATA[7 വയസുകാരന് സ്നാക്‌സും സോഫ്റ്റ് ഡ്രിങ്കും നൽകി തനിച്ചാക്കി; മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/international-news/father-arrested-after-leaving-7-yearold-son-alone-in-car-to-climb-mount-fuji-articleshow-ca89vqn</link>
            <guid isPermaLink="true">https://www.asianetnews.com/international-news/father-arrested-after-leaving-7-yearold-son-alone-in-car-to-climb-mount-fuji-articleshow-ca89vqn</guid>
            <pubDate>Sat, 22 Aug 2026 12:55:42 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഴ് വയസ്സുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകിയ ശേഷം, കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m5rnpb6bgvwzccvxncxrdd,imgname-fotojet---2026-08-22t125519.563-1787383535307.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടോക്കിയോ: ഏഴ് വയസ്സുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകിയ ശേഷം, കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ. 42-കാരനായ ചൈനീസ് പൗരൻ ഷാങ് ലിയാങ് ആണ് സംഭവത്തിൽ പോലീസിന്&zwj;റെ പിടിയിലായത്. കുട്ടിയെ തനിച്ചാക്കിയതിന് വ്യാഴാഴ്ച രാത്രിയാണ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഷാങ് തന്&zwj;റെ മകനുമായി മൗണ്ട് ഫുജിയുടെ അഞ്ചാം സ്റ്റേഷനിലുള്ള പാർക്കിംഗ് ഏരിയയിലെത്തുന്നത്. തുടര്&zwj;ന്ന് കുട്ടിയെ കാറിൽ തനിച്ചിരുത്തി ഇയാൾ പർവ്വതം കയറാനായി പോയി.&lt;/p&gt;&lt;p&gt;രാത്രി 8:20 ഓടെ പാർക്കിംഗ് ഏരിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു കുട്ടി കാറിനുള്ളിൽ ഒറ്റപ്പെട്ടിരിക്കുന്നത് കണ്ടു. പരിശോധിച്ചപ്പോൾ കുട്ടി സുരക്ഷിതനാണെന്ന് കണ്ടെങ്കിലും കൂടെ ആരും ഉണ്ടായിരുന്നുമില്ല. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ അന്വേഷണത്തിനിടെ, രാത്രി 11:30 ഓടെയാണ് ഷാങ് മലകയറ്റം പൂർത്തിയാക്കി കാറിന് അടുത്തേക്ക് തിരികെ എത്തി. തുടര്&zwj;ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു&lt;/p&gt;&lt;p&gt;ചോദ്യം ചെയ്യലിൽ ഷാങ് കുറ്റം സമ്മതിച്ചു. അഞ്ചാം സ്റ്റേഷൻ വരെ മകനൊപ്പം നടന്നു കയറിയ ശേഷം, അതിനു മുകളിലേക്ക് കയറാൻ കുട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് അവനെ സ്നാക്സും കുടിവെള്ളവും നൽകി കാറിൽ ഇരുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കുട്ടിയെ ഉപേക്ഷിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും ഇയാൾ വാദിച്ചു. വേനൽക്കാലത്ത് മൗണ്ട് ഫ്യൂജി കയറാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനങ്ങളും തണുപ്പും കാരണം അപകട സാധ്യതകൾ നിറഞ്ഞ ഈ പ്രദേശത്ത് കുട്ടിയെ മണിക്കൂറുകളോളം തനിച്ചാക്കി പോയത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/father-arrested-after-leaving-7-yearold-son-alone-in-car-to-climb-mount-fuji-articleshow-ca89vqn"/>
        </item>
        <item>
            <title><![CDATA[മുത്തശ്ശി മറന്നു, കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ; കണ്ടെത്തിയത് എട്ടുമണിക്കൂറിന് ശേഷം]]></title>
            <link>https://www.asianetnews.com/international-news/10-month-old-child-dies-after-locked-inside-a-car-in-kentucky-usa-articleshow-d53l6g5</link>
            <guid isPermaLink="true">https://www.asianetnews.com/international-news/10-month-old-child-dies-after-locked-inside-a-car-in-kentucky-usa-articleshow-d53l6g5</guid>
            <pubDate>Fri, 21 Aug 2026 11:38:40 +0530</pubDate>
            <description><![CDATA[&lt;p&gt;കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ(61) രാവിലെ കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനുള്ളത് മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് പോയി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hf1m0157eyn3bbprajppag,imgname-kentucky-child-locked-in-car-dies-1787292602369.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്കോട്ടി ​ഗ്വിൻ ക്രോവല്ലിനെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം അടച്ചിട്ട കാറിൽ കുടുങ്ങിപ്പോയ കുഞ്ഞ്, കടുത്ത ചൂട് കാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.&lt;/p&gt;&lt;p&gt;കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ(61) രാവിലെ കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനുള്ളത് മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് പോയി. കാറിൽ കുഞ്ഞുള്ളത് ഇവർ മറന്നുപോയിരുന്നു. തുടർന്ന് കുഞ്ഞിനെ കാറിലിരുത്തി ഇവർ ജോലിക്ക് കയറുകയും ചെയ്തു. വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ വിളിക്കാനായി പിതാവ് ഡേകെയറിൽ എത്തിയപ്പോഴാണ് മകളെ ഇന്ന് കൊണ്ടുവന്നിട്ടില്ലെന്ന വിവരമറിഞ്ഞത്. തുടർന്ന് ഇവർ ഡോ. സ്റ്റേസിയെ വിവരമറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കാറിൽ കയറ്റിവന്നത് മുത്തശ്ശിയും ഓർമിച്ചത്. ഉടൻതന്നെ മുത്തശ്ശിയും മറ്റുള്ളവരും ഓടിയെത്തിയെങ്കിലും കാറിന്റെ പിൻസീറ്റിൽ ചലനമറ്റനിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;സംഭവത്തിൽ ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും അതേസമയം, അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മുത്തശ്ശിയെ ലഹരി പരിശോധനയ്ക്കടക്കം വിധേയയാക്കിയതായും ഇത് പോസിറ്റീവാകാൻ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഡോ. സ്റ്റേസിയുടെ മകൾ സിഡ്നി ക്രോവെല്ലി(33)ന്റെ മകളാണ് പത്തുമാസം പ്രായമുള്ള സ്കോട്ടി ​ഗ്വിൻ ക്രോവെൽ. സിഡ്നി ക്രോവെല്ലും ഡോക്ടറാണ്. ഒരുവർഷം മുൻപാണ് ഡോ. സ്റ്റേസി മാഡിസൺവില്ലെയിൽ മകൾക്കും കുടുംബത്തിനും ഒപ്പം താമസം ആരംഭിച്ചത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/10-month-old-child-dies-after-locked-inside-a-car-in-kentucky-usa-articleshow-d53l6g5"/>
        </item>
        <item>
            <title><![CDATA[വിദേശനയ പ്രതിസന്ധിയിലും ആഭ്യന്തര തിരിച്ചടിയിലും ട്രംപ് ഭരണകൂടം; ട്രംപിന്റെ രാഷ്ട്രീയ അടിത്തറ ഇളകുമോ?]]></title>
            <link>https://www.asianetnews.com/international-news/trump-s-foreign-policy-agenda-in-crisis-as-iran-war-drags-on-and-peace-efforts-stall-articleshow-dpcta6z</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-s-foreign-policy-agenda-in-crisis-as-iran-war-drags-on-and-peace-efforts-stall-articleshow-dpcta6z</guid>
            <pubDate>Sat, 22 Aug 2026 18:04:14 +0530</pubDate>
            <description><![CDATA[ഇറാനുമായുള്ള യുദ്ധവും യുക്രൈൻ-ഗാസ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതും പ്രസിഡന്റ് ട്രംപിന്റെ വിദേശനയത്തെ പ്രതിസന്ധിയിലാക്കി. സാമ്പത്തിക ബാധ്യതകളും ജനപ്രീതിയിലെ ഇടിവും ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mqdhna08gw7pa40rgbw3mm,imgname-donald-trump--8--1787402045098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം വലിയ സാമ്പത്തിക ബാധ്യതയായി മാറുകയും, യുക്രൈൻ-ഗാസ സമാധാന ശ്രമങ്ങൾ വഴിമുട്ടുകയും ചെയ്തതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയ അജണ്ട കടുത്ത പ്രതിസന്ധിയിലായി. അന്താരാഷ്ട്ര തലത്തിൽ &quot;സമാധാന സ്ഥാപകൻ&quot; ആകുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം വട്ടവും അദ്ദേഹം അധികാരമേറ്റതെങ്കിലും, നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോൾ ആഗോളതലത്തിലെ തിരിച്ചടികൾ അദ്ദേഹത്തിന് രാഷ്ട്രീയ വെല്ലുവിളിയാകുകയാണ്.&lt;/p&gt;&lt;h2&gt;ഇറാൻ പ്രതിസന്ധിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും&lt;/h2&gt;&lt;p&gt;സാമ്പത്തിക യുദ്ധം: മാസങ്ങൾ നീണ്ട സൈനിക നടപടികൾ ഫലം കാണാതെ വന്നതോടെ തെഹ്&zwnj;റാനുമായുള്ള ചർച്ചകൾ റദ്ദാക്കി പുതിയ സാമ്പത്തിക ഉപരോധങ്ങളിലേക്ക് ട്രംപ് നീങ്ങി.&lt;/p&gt;&lt;p&gt;ജനപ്രീതിയിൽ ഇടിവ്: ഇന്ധനവില വർദ്ധനവും പണപ്പെരുപ്പവും രൂക്ഷമായതോടെ പ്രസിഡന്റിന്റെ ജനപ്രീതി 33 ശതമാനത്തിലേക്ക് താഴ്ന്നതായി സർവേകൾ സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ആഭ്യന്തര രാഷ്ട്രീയ ആശങ്ക: ലേബർ ഡേയ്ക്കു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കാനിരിക്കെ, ആഗോള പ്രതിസന്ധികൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ചർച്ചകൾ ശക്തമാണ്. വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പുകൾ, തീയതികൾ, ഔദ്യോഗിക വിവരങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ യുഎസ് സർക്കാരിന്റെ Vote.gov പോർട്ടൽ സന്ദർശിക്കാവുന്നതാണ്.&lt;/p&gt;&lt;h3&gt;വഴിമുട്ടിയ സമാധാന ചർച്ചകൾ&lt;/h3&gt;&lt;p&gt;ഗാസ വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ ട്രംപിന്റെ പ്രതിനിധി ജാരെദ് കുഷ്&zwnj;നർ നടത്തിയ ചർച്ചകൾ പരാജയപ്പെടുകയും, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സ്തംഭനാവസ്ഥയിൽ തുടരുകയും ചെയ്യുന്നു. കീവിലേക്ക് നടത്താനിരുന്ന സന്ദർശനവും അനിശ്ചിതത്വത്തിലാണ്. സഖ്യകക്ഷിയായ ഒമാനെതിരെ പോലും രൂക്ഷമായ പ്രസ്താവനകൾ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;വെനസ്വേലൻ വിഷയത്തിലെ മുൻ നീക്കങ്ങളെ ഭരണകൂടം വലിയ വിജയമായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും, പരമ്പരാഗത നയതന്ത്ര രീതികൾക്ക് പകരം അമിത സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് ശാശ്വതമായ പരിഹാരങ്ങൾ നൽകുന്നില്ലെന്നാണ് വിദേശനയ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിലെ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ ബാഹ്യ-ആഭ്യന്തര സമ്മർദ്ദങ്ങൾ മറികടക്കേണ്ടതുണ്ട്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-s-foreign-policy-agenda-in-crisis-as-iran-war-drags-on-and-peace-efforts-stall-articleshow-dpcta6z"/>
        </item>
        <item>
            <title><![CDATA['ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും'; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ]]></title>
            <link>https://www.asianetnews.com/international-news/canadian-prime-minister-mark-carney-on-us-tariff-after-trade-talk-fails-articleshow-gils1n8</link>
            <guid isPermaLink="true">https://www.asianetnews.com/international-news/canadian-prime-minister-mark-carney-on-us-tariff-after-trade-talk-fails-articleshow-gils1n8</guid>
            <pubDate>Sun, 23 Aug 2026 03:01:33 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്ക് അതേ രീതിയിൽ മറുപടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയിലെ തൊഴിലാളികളെയും കർഷകരെയും സംരക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0np4pfc6erqs5stjjh58cnb,imgname-mark-carney-donald-trump----x----asianet-1787434260972.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ട് വെച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാനും തയ്യാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&quot;ഒരു വർഷത്തിലേറെയായി പുതിയൊരു വ്യാപാര കരാറിനായി കാനഡ ആത്മാർത്ഥമായി അമേരിക്കയുമായി ചർച്ചകൾ നടത്തുകയായിരുന്നു. ഞങ്ങൾ പ്രായോഗികമായും ക്ഷമയോടെയുമാണ് ഇതിനെ സമീപിച്ചത്. കാനഡക്കാർക്ക് ഏറ്റവും മികച്ച കരാർ നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അല്ലാതെ എന്ത് വില കൊടുത്തും എപ്പോൾ വേണമെങ്കിലും ഒരു കരാറിൽ എത്തുക എന്നതായിരുന്നില്ല.&quot;- എക്&zwnj;സിൽ പങ്കുവെച്ച പോസ്റ്റിൽ മാർക്ക് കാർണി പറഞ്ഞു. വാഷിംഗ്ടണുമായുള്ള ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം, കനേഡിയൻ ഉദ്യോഗസ്ഥരോട് ഓട്ടവയിലേക്ക് മടങ്ങാൻ താൻ നിർദേശം നൽകിയതായി കാർണി അറിയിച്ചു.&lt;/p&gt;&lt;p&gt;കാനഡയിലെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി വാഷിംഗ്ടണും ഓട്ടവയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ സംഭവവികാസങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെ ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തി.&lt;/p&gt;&lt;p&gt;കാനഡയുടെ തീരുമാനത്തെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് വിമർശിച്ചു. കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകൾക്കിടെ കാനഡ ഉറപ്പുകളിൽനിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/canadian-prime-minister-mark-carney-on-us-tariff-after-trade-talk-fails-articleshow-gils1n8"/>
        </item>
        <item>
            <title><![CDATA[ഇറാനെതിരെ ‘സാമ്പത്തിക യുദ്ധം’ കടുപ്പിക്കാൻ ട്രംപ്; വഴിമുട്ടി നയതന്ത്രം, തിരിച്ചടിയാകുമോ എന്ന് ആശങ്ക]]></title>
            <link>https://www.asianetnews.com/international-news/will-donald-trump-s-new-economic-strategy-force-tehran-to-capitulate-articleshow-qucpzy0</link>
            <guid isPermaLink="true">https://www.asianetnews.com/international-news/will-donald-trump-s-new-economic-strategy-force-tehran-to-capitulate-articleshow-qucpzy0</guid>
            <pubDate>Thu, 20 Aug 2026 13:24:49 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. ഈ 'സാമ്പത്തിക യുദ്ധം' ഇറാന്റെ സമ്പദ്&zwnj;വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിടുന്നു, എന്നാൽ ഇതിന്റെ വിജയസാധ്യതയെയും അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങളെയും കുറിച്ച് വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f2jamsnb95s4r8a3931b3q,imgname-donald-trump--7--1787212409497.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കഠിനമായ സാമ്പത്തിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു രാജ്യത്തിനെതിരെയും ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ വഴി ട്രംപ് മുന്നറിയിപ്പ് നൽകിയത്. ബോംബാക്രമണങ്ങളോ നയതന്ത്ര ചർച്ചകളോ ഫലം കാണാത്ത പശ്ചാത്തലത്തിൽ, ഇറാന്റെ സമ്പദ്&zwnj;വ്യവസ്ഥയെ തകർക്കുന്ന ഒരു ദീർഘകാല സാമ്പത്തിക യുദ്ധത്തിലേക്കാണ് (War of economic attrition) ട്രംപ് നീങ്ങുന്നത്.&lt;/p&gt;&lt;h2&gt;സഹായിക്കുന്ന രാജ്യങ്ങൾക്കും മുന്നറിയിപ്പ്&lt;/h2&gt;&lt;p&gt;ഇറാനുമായുള്ള എല്ലാത്തരം ചർച്ചകളും നിർത്തിവെച്ചതായി വ്യക്തമാക്കിയ ട്രംപ്, അവർക്ക് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങൾക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് അറിയിച്ചു. എണ്ണക്കടത്ത്, സ്വാപ്പ് ലൈനുകൾ, അനധികൃത ബാങ്ക് ഇടപാടുകൾ, വ്യാജ കമ്പനികൾ എന്നിവ ഉടനടി അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയും വലിയ ചർച്ചയായിട്ടുണ്ട്.&lt;/p&gt;&lt;h3&gt;ഇറാൻ വഴങ്ങുമോ?&lt;/h3&gt;&lt;p&gt;പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ഉപരോധങ്ങളെ നേരിട്ട് പരിചയമുള്ള ടെഹ്&zwnj;റാൻ ഭരണകൂടം ഈ നീക്കത്തിന് മുന്നിൽ വഴങ്ങുമോ എന്നതിൽ രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇറാന്റെ സമ്പദ്&zwnj;വ്യവസ്ഥയെ പൂർണ്ണമായി തളർത്താൻ വർഷങ്ങൾ വേണ്ടിവരുമെന്നിരിക്കെ, ട്രംപിന് അത്രയും ക്ഷമയുണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) വരുമാന സ്രോതസ്സുകൾ തടയുന്നതിനൊപ്പം ചൈനീസ് ബാങ്കുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് വഴി മാത്രമേ ഉപരോധം പൂർണ്ണ ഫലപ്രാപ്തിയിലെത്തൂ. എന്നാൽ സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാതെയുള്ള ട്രംപിന്റെ ഏകപക്ഷീയമായ നിലപാടുകൾ ഇത്തരം നീക്കങ്ങൾക്ക് തടസ്സമായേക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഇടക്കാല തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ട്രംപിന്റെ ഈ തന്ത്രം അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം. 1980-ലെ ബന്ദി പ്രതിസന്ധിയുടെ കാലത്ത് പ്രസിഡന്റ് ജിമ്മി കാർട്ടർ നേരിട്ടതുപോലെയുള്ള പ്രതിസന്ധി സൃഷ്ടിച്ച് ട്രംപിനെ രാഷ്ട്രീയമായി തളർത്താൻ ഇറാൻ ശ്രമിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടസ്സപ്പെടുകയോ ഇന്ധനവില വർദ്ധിക്കുകയോ ചെയ്താൽ അത് യുഎസ് വോട്ടർമാർക്കിടയിൽ അതൃപ്തി ഉണ്ടാക്കുമെന്ന് ഡെമോക്രാറ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ഇറാൻ ഭരണകൂടം തകരുന്നതിന് മുൻപേ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും ഭാരം താങ്ങാനാവാതെ അമേരിക്കൻ ജനതയുടെ ക്ഷമ നശിക്കുമോ എന്ന വലിയ വെല്ലുവിളിയാണ് നിലവിൽ ഉയർന്നുനിൽക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/will-donald-trump-s-new-economic-strategy-force-tehran-to-capitulate-articleshow-qucpzy0"/>
        </item>
        <item>
            <title><![CDATA[ഏഷ്യയിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റം; ചൈനീസ് ഭീഷണിയിൽ ആശങ്കയോടെ ഏഷ്യൻ സഖ്യകക്ഷികൾ]]></title>
            <link>https://www.asianetnews.com/international-news/us-military-shift-to-middle-east-raises-alarm-among-asian-allies-as-china-gains-ground-articleshow-ruge4g0</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-military-shift-to-middle-east-raises-alarm-among-asian-allies-as-china-gains-ground-articleshow-ruge4g0</guid>
            <pubDate>Sat, 22 Aug 2026 17:31:19 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം യുഎസ് തങ്ങളുടെ സൈനിക സന്നാഹങ്ങൾ ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് പിൻവലിക്കുകയാണ്. ഈ നീക്കം ചൈനയ്ക്ക് മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ അവസരമൊരുക്കുമ്പോൾ, ജപ്പാൻ, തായ്&zwnj;വാൻ പോലുള്ള സഖ്യകക്ഷികൾ ആശങ്കയിലാണ്. ഇതിനെത്തുടർന്ന്, ഈ രാജ്യങ്ങൾ സ്വയം പ്രതിരോധം ശക്തമാക്കാനും പരസ്പര സഹകരണം വർദ്ധിപ്പിക്കാനും നിർബന്ധിതരാകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mnhc7gsmprpgbxcbd6dfmr,imgname-uss-george-washington-1787400073456.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക ആവശ്യങ്ങൾക്കായി വാഷിംഗ്ടൺ ഏഷ്യാ-പസഫിക് മേഖലയിലെ പ്രധാന സൈനിക സന്നാഹങ്ങൾ പിൻവലിക്കുന്നത് ഏഷ്യയിലെ യുഎസ് സഖ്യകക്ഷികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് തന്ത്രപ്രധാനമായ ഏഷ്യൻ മേഖലയിൽ യുഎസ് തങ്ങളുടെ സൈനിക സാന്നിധ്യം വെട്ടിച്ചുരുക്കുന്നത്.&lt;/p&gt;&lt;h2&gt;ഏഷ്യയിലെ അവസാന യുഎസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിലേക്ക്&lt;/h2&gt;&lt;p&gt;യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടണിന്റെ പുനർവിന്യാസം: ജപ്പാനിൽ നിലയുറപ്പിച്ചിരുന്ന യുഎസിന്റെ അവസാന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടണിനെ പശ്ചിമേഷ്യയിലേക്ക് മാറ്റി. കഴിഞ്ഞ ഒമ്പത് മാസമായി വിന്യസിച്ചിരിക്കുന്ന യുഎസ്എസ് അബ്രഹാം ലിങ്കണിന് പകരമായാണ് ഈ നീക്കം.&lt;/p&gt;&lt;p&gt;ലിങ്കണിലെ പ്രതിസന്ധി: യുഎസ്എസ് അബ്രഹാം ലിങ്കണിൽ ഭക്ഷ്യക്ഷാമവും ശുചിത്വമില്ലായ്മയും കാരണം നാവികർക്കിടയിൽ കടുത്ത അസംതൃപ്തിയും രോഗങ്ങളും പടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;THAAD സംവിധാനം മാറ്റി: നേരത്തെ ഇറാനെതിരെയുള്ള പ്രതിരോധത്തിനായി ദക്ഷിണ കൊറിയയിൽ നിന്ന് തങ്ങളുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ഘടകങ്ങളും മിസൈൽ ശേഖരങ്ങളും യുഎസ് പശ്ചിമേഷ്യയിലേക്ക് മാറ്റിയിരുന്നു.&lt;/p&gt;&lt;h3&gt;ചൈനയുടെ കടന്നുകയറ്റവും 'ഫസ്റ്റ് ഐലൻഡ് ചെയിനിലെ' വെല്ലുവിളിയും&lt;/h3&gt;&lt;p&gt;യുഎസ് യുദ്ധക്കപ്പലുകളുടെ പിന്മാറ്റം മേഖലയിൽ ചൈനയുടെ കടന്നുകയറ്റങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് ചൈനയെ പ്രതിരോധിക്കാൻ രൂപീകരിച്ച 'ഫസ്റ്റ് ഐലൻഡ് ചെയിൻ' (ജപ്പാൻ, തായ്&zwnj;വാൻ, വടക്കൻ ഫിലിപ്പീൻസ്, ബോർണിയോ) മറികടന്ന് ചൈനയുടെ ലിയോണിംഗ്, ഷാൻഡോങ് വിമാനവാഹിനിക്കപ്പലുകൾ പടിഞ്ഞാറൻ പസഫിക്കിലേക്ക് നീങ്ങുകയാണ്.&lt;/p&gt;&lt;p&gt;തായ്&zwnj;വാന്റെ കിഴക്കൻ തീരങ്ങളിലും ജപ്പാൻ, ഫിലിപ്പീൻസ് എന്നിവയുടെ പ്രത്യേക സാമ്പത്തിക മേഖലകളിലും (EEZ) ചൈനീസ് കോസ്റ്റ് ഗാർഡിന്റെ സാന്നിധ്യം കുത്തനെ വർദ്ധിച്ചു. യുഎസിന്റെ ശ്രദ്ധ പശ്ചിമേഷ്യയിലേക്ക് മാറുമ്പോൾ, അത് മുതലെടുത്ത് ഏഷ്യയിൽ പിടിമുറുക്കാൻ ചൈന ശ്രമിക്കുമെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സുരക്ഷാ വിദഗ്ദ്ധൻ ജാ ഇയാൻ ചോങ് നിരീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സ്വയം പ്രതിരോധത്തിലേക്ക് ഏഷ്യൻ രാജ്യങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;യുഎസിനെ മാത്രം ആശ്രയിക്കാതെ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കാനും പരസ്പര സഹകരണം ശക്തമാക്കാനും ഏഷ്യൻ സഖ്യകക്ഷികൾ നിർബന്ധിതരാകുകയാണ്. തായ്&zwnj;വാൻ 2027-ഓടെ പ്രതിരോധ ബജറ്റ് 18% വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ചൈനയെ പ്രതിരോധിക്കാൻ തങ്ങളുടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 4 ശതമാനമാക്കണമെന്ന് ഫിലിപ്പീൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;മനിലയും ടോക്കിയോയും തായ്&zwnj;പേയും തമ്മിലുള്ള പരസ്പര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തി. ഏഷ്യ-പസഫിക് കമാൻഡിന് കീഴിൽ 3,75,000 യുഎസ് സൈനികരും F-35B യുദ്ധവിമാനങ്ങളുള്ള ആംഫിബിയസ് റെഡി ഗ്രൂപ്പുകളും ഇപ്പോഴും മേഖലയിൽ തുടരുന്നുണ്ട്. ഈ സൈനിക മാറ്റങ്ങൾ ഹ്രസ്വകാല പ്രതിസന്ധി മാത്രമാണെന്നും, ദീർഘകാലാടിസ്ഥാനത്തിൽ യുഎസിന്റെ പ്രധാന സാമ്പത്തിക-തന്ത്രപരമായ ലക്ഷ്യം ചൈനയെ പ്രതിരോധിക്കുക എന്നത് തന്നെയായിരിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-military-shift-to-middle-east-raises-alarm-among-asian-allies-as-china-gains-ground-articleshow-ruge4g0"/>
        </item>
        <item>
            <title><![CDATA[മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീർ ബംഗ്ലാദേശിൻ്റെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു]]></title>
            <link>https://www.asianetnews.com/international-news/mirza-fakhrul-islam-alamgir-elected-as-bangladesh-23rd-president-articleshow-vgrrxom</link>
            <guid isPermaLink="true">https://www.asianetnews.com/international-news/mirza-fakhrul-islam-alamgir-elected-as-bangladesh-23rd-president-articleshow-vgrrxom</guid>
            <pubDate>Fri, 21 Aug 2026 01:00:44 +0530</pubDate>
            <description><![CDATA[ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായ മിർസ ഫഖ്&zwnj;റുൽ ഇസ്&zwnj;ലാം ആലംഗീർ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 35 വർഷത്തിനിടെ നടന്ന ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണി സ്ഥാനാർത്ഥി ഒലി അഹമ്മദിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തെ പ്രമുഖ ശബ്ദമായിരുന്നു ആലംഗീർ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ga456bd916h9amn4bszke0,imgname-mirza-fakhrul-islam-alamgir-1787253888203.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവുമായ മിർസ ഫഖ്&zwnj;റുൽ ഇസ്&zwnj;ലാം ആലംഗീറിനെ (78) ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി പാർലമെന്റ് തെരഞ്ഞെടുത്തു. കഴിഞ്ഞ 35 വർഷത്തിനിടയിൽ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്. 11 കക്ഷികളുള്ള പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയും റിട്ടയേർഡ് ആർമി കേണലുമായ ഒലി അഹമ്മദിനെ തോൽപ്പിച്ചാണ് അദ്ദേഹം വിജയിച്ചത്.&lt;/p&gt;&lt;p&gt;ചീഫ് ഇലക്ഷൻ കമ്മീഷണർ എ.എം.എം നസീർ ഉദ്ദീൻ പ്രഖ്യാപിച്ച ഫലമനുസരിച്ച് ആലംഗീറിന് 255 വോട്ടുകളും എതിർസ്ഥാനാർത്ഥിയായ ഒലി അഹമ്മദിന് 88 വോട്ടുകളും ലഭിച്ചു. ആരോഗ്യകാരണങ്ങളാൽ മുൻ പ്രസിഡന്റ് മുഹമ്മദ് സഹാബുദ്ദീൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1990-കളുടെ തുടക്കത്തിൽ ബി.എൻ.പിയിൽ ചേർന്ന ആലംഗീർ 2016 മുതൽ പാർട്ടിയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു. ധാക്ക സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അധ്യാപകനായി കരിയർ ആരംഭിച്ച അദ്ദേഹം ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രമുഖ ശബ്ദമായിരുന്നു അദ്ദേഹം. ഈ കാലയളവിൽ നിരവധി കേസുകളും അറസ്റ്റുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ അയൽക്കാരനും സുഹൃത്തുമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ആലംഗീർ, ബംഗ്ലാദേശിന്റെ പരമാധികാരത്തെയും ജനാധിപത്യപരമായ ആഗ്രഹങ്ങളെയും ഇന്ത്യ മാനിക്കണമെന്ന കർശന നിലപാടും മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>international-news</category>
            <dc:creator>Kiran Gangadharan</dc:creator>
            <atom:link href="https://www.asianetnews.com/international-news/mirza-fakhrul-islam-alamgir-elected-as-bangladesh-23rd-president-articleshow-vgrrxom"/>
        </item>
    </channel>
</rss>
